വാഷിംഗ്ടണ്‍: ഉക്രെയ്‌നിനായി ഏകദേശം 425 മില്യൺ ഡോളർ വിലമതിക്കുന്ന സൈനിക സഹായ പാക്കേജ് പ്രഖ്യാപനം വൈറ്റ് ഹൗസ് വെള്ളിയാഴ്ച പുറത്തിറക്കി. 2024-ലെ അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉത്തര കൊറിയൻ സൈനികരെ മുൻനിരയിലേക്ക് അടുപ്പിച്ചുകൊണ്ട് റഷ്യ സൈനിക ശ്രമങ്ങൾ പുരോഗമിക്കുന്ന നിർണായക സമയത്താണ് ഈ പ്രഖ്യാപനം. റഷ്യയിൽ നിന്നുള്ള തുടർച്ചയായ ആക്രമണത്തെ അഭിമുഖീകരിക്കുന്ന ഉക്രെയ്നിൻ്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനാണ് ഏറ്റവും പുതിയ സൈനിക പിന്തുണ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ പാക്കേജിൽ സുപ്രധാന എയർ ഡിഫൻസ് ഇൻ്റർസെപ്റ്ററുകൾ, റോക്കറ്റ് സംവിധാനങ്ങൾക്കുള്ള യുദ്ധോപകരണങ്ങൾ, പീരങ്കികൾ, കവചിത വാഹനങ്ങൾ, ടാങ്ക് വിരുദ്ധ ആയുധങ്ങൾ എന്നിവ ഉൾപ്പെടുന്നു. റഷ്യയുടെ ക്രൂരമായ സംഘട്ടനങ്ങൾക്കിടയിൽ പരമാധികാരം നിലനിർത്താനുള്ള ഉക്രെയ്‌നിൻ്റെ നിരന്തരമായ പോരാട്ടത്തിൽ പിന്തുണയ്‌ക്കാനാണ് ഈ വ്യവസ്ഥകൾ ലക്ഷ്യമിടുന്നത്. പുതിയ സഹായ പാക്കേജിൻ്റെ പ്രധാന ഘടകങ്ങൾ വ്യോമ, കര മുന്നണികളിൽ ഫലപ്രദമായി യുദ്ധത്തിൽ ഏർപ്പെടാനുള്ള ഉക്രെയ്നിൻ്റെ കഴിവ്…
Author: .
ഇന്ത്യന്‍ – അമേരിക്കന്‍ സേനകളുടെ സംയുക്ത സൈനികാഭ്യാസം ‘വജ്ര പ്രഹാർ’ ഐഡഹോയില്‍ ആരംഭിച്ചു
വാഷിംഗ്ടണ്‍: ഇന്ത്യ – അമേരിക്കൻ സേനകൾ തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ ‘വജ്ര പ്രഹാർ’ 15-ാമത് എഡിഷൻ ഐഡഹോയിലെ ഓർച്ചാർഡ് കോംബാറ്റ് ട്രെയിനിംഗ് സെൻ്ററിൽ നടക്കും. നവംബർ 2 മുതൽ നവംബർ 22 വരെ നടക്കുന്ന ഈ അഭ്യാസത്തിൽ ഇന്ത്യൻ ആർമിയുടെയും യുഎസ് ആർമിയുടെയും പ്രത്യേക സേനകൾ പങ്കെടുക്കുന്നുണ്ട്. ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിലുള്ള സൈനിക സഹകരണം വർദ്ധിപ്പിക്കുക, സംയുക്ത പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക, പ്രത്യേക പ്രവർത്തന തന്ത്രങ്ങൾ കൈമാറുക എന്നിവയാണ് സംയുക്ത സൈനികാഭ്യാസത്തിൻ്റെ പ്രധാന ലക്ഷ്യം. എയർ കൺട്രോൾ പോലുള്ള അഭ്യാസങ്ങൾ ഉൾപ്പെടുന്ന ഈ സംയുക്ത അഭ്യാസം, ഇരു രാജ്യങ്ങളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തെയും പൊതുവായ സുരക്ഷാ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള അവരുടെ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നു. ഈ കാലയളവിൽ, പ്രത്യേക ഓപ്പറേഷനുകളിൽ തീവ്രവാദ വിരുദ്ധ തന്ത്രങ്ങളും വ്യോമയാന ദൗത്യങ്ങളും, ഉയർന്ന ഉയരത്തിൽ നിന്ന് സൈനികരെ ഇറക്കുക, വെള്ളത്തിലൂടെയുള്ള നുഴഞ്ഞുകയറ്റം, വിദൂര…
നവംബർ 3 ഞായര്‍ യു എസ് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ട്
ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ നവംബർ3 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചുവെയ്ക്കും. മാര്‍ച്ച് 10 ഞായര്‍ പുലര്‍ച്ചെ 2 മണിക്കായിരുന്നു ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചു വെച്ചിരുന്നത്. ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, തിരിച്ചുവെക്കുന്ന സമയം മാറ്റം ആദ്യമായി നിലവില്‍ വന്നതു ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്(Spring ) വിന്റര്‍(winter ) സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയതു സ്പ്രിങ്ങ്, ഫോര്‍വേര്‍ഡ്, ഫാള്‍ ബാക്ക് വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ…
യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ടർമാര്‍ നേരിടുന്ന ഏറ്റവും വലിയ അഞ്ച് വെല്ലുവിളികൾ
വാഷിംഗ്ടണ്‍: നിരവധി പ്രശ്നങ്ങള്‍ നേരിടുന്ന അമേരിക്കൻ പൗരന്മാർക്ക് വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഏറ്റവും നിർണായകമാണ്. പ്രതിസന്ധിക്ക് ഒരു നയ രൂപരേഖയോ പ്രതിവിധിയോ നൽകാൻ രണ്ട് സ്ഥാനാർത്ഥികള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇരുവരും മത്സരിച്ചാണ് പ്രചാരണ വേദികളില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും നയരൂപീകരണത്തില്‍ ഇരുവരും വ്യക്തമായ രൂപരേഖ നല്‍കിയിട്ടില്ല. യുഎസ് തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമുള്ള ചില പ്രശ്നങ്ങൾ: സാമ്പത്തികം പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് യുഎസ് രജിസ്റ്റർ ചെയ്ത വോട്ടർമാർ പറയുന്ന 22 വിഷയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് സമ്പദ്‌വ്യവസ്ഥയാണ്. ഭൂരിപക്ഷം വോട്ടർമാരും (52%), സ്ഥാനാർത്ഥികളുടെ നിലപാടുകൾ തങ്ങളുടെ വോട്ടിനെ സ്വാധീനിക്കാന്‍ “അതിപ്രധാനമാണെന്ന്” പറയുന്ന ഒരേയൊരു വിഷയമാണിത്. മറ്റൊരു 38% വോട്ടർമാർ സമ്പദ്‌വ്യവസ്ഥയെ “വളരെ പ്രധാനം” എന്ന് വിലയിരുത്തുന്നു, അതായത് 10 വോട്ടർമാരിൽ ഒമ്പത് പേർക്ക് ഈ പ്രശ്നം ഒരു പ്രധാന ഘടകമാണ്. സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യാൻ കമലാ ഹാരിസിനേക്കാൾ മികച്ച കഴിവുള്ള ഡൊണാൾഡ്…
“പണി” എട്ടിന്റെ പണിയാക്കി മാറ്റിയ ജോജു ജോർജിന്റെ മാന്ത്രികസ്പർശം: സിനിമാ റിവ്യൂ
ഗു ണ്ടാവിളയാട്ടവും മാഫിയതേർ വാഴ്ചയും ബോംബെ അധോലോകത്തിൽ അഴിഞ്ഞാടുന്നത് , മലയാളികൾ പല സിനിമകളിലൂടെ ആസ്വദിച്ചിട്ടുള്ളതാണ്. എന്നാൽ തൃശൂർ ഗഡികൾ, സ്വരാജ് റൗണ്ടിന് ചുറ്റും ചെണ്ടമേളവും പുലിക്കളിയും കാവടിയും ഇടക്കിടയ്ക്ക് വെടിക്കെട്ടും തകർത്തടിക്കുന്നതിനിടയിൽ, എട്ടിന്റെ പണിയുമായി ഒരു ക്രൈം ത്രില്ലർ സുഗമമായി അരങ്ങേറ്റിയ സിനിമയാണ് “പണി”. ക്രിമിനൽ ചായ്‌വുള്ള രണ്ട് ചെറുപ്പക്കാർ ഒരു ദമ്പതികളുടെ സമാധാനപരമായ ദാമ്പത്യജീവിതം അപ്രതീക്ഷിതമായി തടസ്സപ്പെടുത്തുമ്പോൾ, പ്രതികാരത്തിന്റെ ഭാഗമായി തൃശ്ശൂരിലെ ആൾക്കൂട്ട ജീവിതങ്ങളെ തകിടം മറിക്കുന്ന കുറെ സംഭവങ്ങൾ പിന്തുടരുന്നത് തീയേറ്ററിനുള്ളിൽ കാണികളെ ശ്വാസമടക്കി ഇരുത്തുന്നതിൽ വിജയിച്ചിരിക്കുന്നു. ഒരു പെണ്ണിനെ, അതും ഒരു കുടുംബിനിയെ തൊടാനും പിടിക്കാനുമുള്ള ഡോൺ എന്ന ഞരമ്പുരോഗിയുടെ ചൊറിച്ചിൽ, നിരവധി ഗുണ്ടാകളെ വകവരുത്തുന്നതിൽ വരെ കലാശിക്കുന്ന കുശാഗ്രബുദ്ധി തന്മയത്വമായി കൈകാര്യം ചെയ്തിരിക്കുന്നു. പോലീസിന്റെ സ്ഥിരം വലവീശൽ തന്ത്രങ്ങൾ ഒരു വശത്ത് നടക്കുന്നുവെങ്കിലും, ഇന്നത്തെ തലമുറയുടെ ഒളിപ്പോരിന്റെ സമവാക്യങ്ങളിൽ എത്തിപ്പെടാൻ…
സൗത്ത് കരോലിനയിൽ സ്റ്റോർ ഗുമസ്തനെ വെടിവെച്ച് കൊന്ന റിച്ചാർഡ് മൂറിൻറെ വധശിക്ഷ നടപ്പാക്കി
സൗത്ത് കരോലിന:1999-ൽ ഒരു കൺവീനിയൻസ് സ്റ്റോർ ഗുമസ്തനെ വെടിവെച്ച് കൊന്ന റിച്ചാർഡ് മൂറിന്റെ വധശിക്ഷ സൗത്ത് കരോലിനയിൽ നവംബര് 1നു വൈകീട്ട് നടപ്പാക്കി. മൂന്ന് ജൂറിമാരും അദ്ദേഹത്തിൻ്റെ വിചാരണയിൽ നിന്നുള്ള ജഡ്ജിയും, മുൻ ജയിൽ ഡയറക്ടർ, പാസ്റ്റർമാരും അദ്ദേഹത്തിൻ്റെ കുടുംബവും ഉൾപ്പെട്ട കക്ഷികൾ വധശിക്ഷ ഒഴിവാക്കണമെന്നു അഭ്യർത്ഥിച്ചുവെങ്കിലും അംഗീകരിച്ചില്ല. 2001-ലാണ് മൂറിനെ വധശിക്ഷയ്ക്ക് വിധിച്ചത് മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചു തുടങ്ങിയതോടെ മൂർ കണ്ണുകൾ അടച്ചു, തല സീലിംഗിലേക്ക് ചൂണ്ടി. മൂർ അടുത്ത മിനിറ്റിൽ കൂർക്കം വലി പോലെയുള്ള ദീർഘനിശ്വാസങ്ങൾ എടുത്തു. പിന്നീട് 6:04 വരെ ആഴം കുറഞ്ഞ ശ്വാസം എടുത്തു, ശ്വാസം നിലച്ചു. മൂർ അസ്വാസ്ഥ്യത്തിൻ്റെ വ്യക്തമായ ലക്ഷണങ്ങളൊന്നും കാണിച്ചില്ല.59 കാരനായ മൂറിന്റെ മരണം വൈകുന്നേരം 6:24 നു സ്ഥിരീകരിച്ചു 1999 സെപ്റ്റംബറിൽ സ്പാർട്ടൻബർഗ് കൺവീനിയൻസ് സ്റ്റോർ ക്ലർക്കിനെ കൊലപ്പെടുത്തിയതിന് മൂർ കുറ്റക്കാരനാണെന്ന് കണ്ടെത്തി, രണ്ട്…
സംഘ്പരിവാറിന്റെ മുസ്‌ലിം അപരവത്കരണ നയം പിണറായിയും പിന്തുടരുന്നു: പി. മുജീബുർറഹ്‌മാൻ
കോഴിക്കോട്: സംഘ്പരിവാറിന്റെ മുസ്‌ലിം അപരവത്കരണ നയം തന്നെയാണ് പിണറായിയും പിന്തുടരുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുർറഹ്‌മാൻ. സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘ഇടത് ഭരണം, മുസ്‍ലിം പ്രതിനിധാനം, ഇസ്‍ലാമോഫോബിയ’ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായിയുടേത് വോട്ടിനു വേണ്ടിയുള്ള തീക്കളിയാണ്. വിയോജിക്കുന്നവരെ സി.പി.എം വർഗീയ വാദിയാക്കുകയാണ്. മുഖ്യമന്ത്രിയും ആർ.എസ്.എസും തമ്മിലെ ബന്ധം മറച്ചുവെക്കാനാണ് ഇത്തരം പ്രചാരണങ്ങൾ അഴിച്ചു വിടുന്നത്. സംഘ്പരിവാർ ബാന്ധവമുള്ള പൊലീസ് കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ കബന്ധങ്ങളുടെ മേൽ ചെങ്കൊടി നാട്ടിയവർ ജമാഅത്തെ ഇസ്‌ലാമിയെ തീവ്രവാദിയാക്കുകയാണെന്നും ഇടതുപക്ഷവുമായി ഏത് സംവാദത്തിനും തയാറാണെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. മാധ്യമം ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുർറഹ്മാൻ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ്, ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന…
മുനമ്പത്തും ചെറായിയിലും നടക്കുന്ന അതിജീവന പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം: കെ. ആനന്ദകുമാര്‍
തിരുവനന്തപുരം: മുനമ്പത്തും ചെറായിയിലും അതിജീവനത്തിനായി, നിസ്സഹായരായ ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തിന്, കക്ഷി-രാഷ്ര്രീയ-മത ചിന്തകള്‍ക്ക് അതീതമായി കേരളീയ സമുഹം ഐകൃദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സ്വെക്രട്ടറി കെ. ആനന്ദകുമാര്‍ അഭ്യര്‍ത്ഥിച്ചു. അവിടെ നടക്കുന്നത് അസംഘടിത ജനതയുടെ നിലനില്പിനായുള്ള സമരമാണ്. അറുനൂറോളം കുടുംബങ്ങളുടെ ജീവല്‍പ്രശ്നത്തെ, അത് അര്‍ഹിക്കുന്ന ഗൗരവത്തില്‍ കാണാന്‍ പൊതുസമൂഹം തയ്യാറാകണം. പണം നല്‍കി ആധാരം രജിസ്റ്റര്‍ ചെയ്ത് കരമടച്ച് പതിറ്റാണ്ടുകളായി താമസിക്കുന്ന സാധാരണക്കാരായ ജനങ്ങളെ തെരുവിലിറക്കാന്‍ ഒരു ഭരണകൂടവും അനുവദിക്കരുത്. സ്വന്തം ഭുമിയും കിടപ്പാടവും സംരക്ഷിക്കാന്‍, വഖഫ്‌ട്രൈബ്യൂണലിന് മുന്നില്‍ യാചനയോടെ നില്‍ക്കേണ്ട ഗതികേടിലേക്ക് ഒരു സമൂഹത്തെ തള്ളിവിടുന്നത് അനുവദിക്കാനാവില്ല. ഏത് മനുഷ്യരുടേയും സ്വത്ത് തങ്ങളുടേതാണെന്ന് നിയമവിരുദ്ധമായി അവകാശപ്പെടാന്‍ കഴിയുന്ന വഖഫ് നിയമം അധാര്‍മ്മികമാണ്. വഖഫ് നിയമങ്ങള്‍ നിലവില്‍ വരുന്നതിന് മുന്‍പ് ക്രയ-വിക്രയങ്ങള്‍ നടന്ന പ്രദേശത്ത്, വഖഫ് സ്വത്ത് ആണെന്ന പേരില്‍ ജനങ്ങളെ വഴിയാധാരമാക്കുന്ന…
ഇസ്രായേൽ ഉല്പന്നങ്ങൾ ബഹിഷ്കരണ കാമ്പയിനുകൾ പ്രഖ്യാപിക്കണം: സമീർ കാളികാവ്
മക്കരപ്പറമ്പ്: ഇസ്രായേൽ ഉല്പന്നങ്ങൾ ബഹിഷ്കരണ കാമ്പയിനുകൾ പ്രഖ്യാപിച്ച് ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ സംഘടനകൾ മുന്നോട്ട് വരണമെന്ന് ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല സമിതിയംഗം സമീർ കാളികാവ് അഭിപ്രായപ്പെട്ടു. “തൂഫാനുൽ അഖ്‌സ: അചഞ്ചലമായ പോരാട്ടത്തിന്റെ ഒരുവർഷം” തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ല കാമ്പയിനോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി കടുങ്ങൂത്ത് തർബിയ്യത്തുൽ ഇസ്‌ലാം മദ്റസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യൂത്ത്മീറ്റിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ അദ്ധ്യക്ഷത വഹിച്ചു. സി.എച്ച് സമീഹ് സ്വാഗതം പറഞ്ഞു. റാസി കടുങ്ങൂത്ത് ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ് സമാപനം നിർവഹിച്ചു.
തീരദേശവാസികളുടെ ഭൂമി കോർപ്പറേറ്റുകൾക്ക് കൈമാറാൻ കേന്ദ്രം പിടിച്ചെടുക്കുകയാണെന്ന് മീനാ കന്ദസാമി
കൊച്ചി: ഇന്ത്യൻ തീരപ്രദേശത്തിൻ്റെയും നാവിക മേഖലയുടെയും വികസനത്തിനായി കേന്ദ്ര സർക്കാരിൻ്റെ 57,991 ലക്ഷം കോടി രൂപയുടെ സാഗർമല പദ്ധതിയെ, “തീരദേശവാസികളുടെ ഭൂമി തട്ടിയെടുത്ത് കോർപ്പറേറ്റ് ഭീമന്മാര്‍ക്ക് കൈമാറാനുള്ള തന്ത്രം” എന്നാണ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി വിശേഷിപ്പിച്ചത്. കടലാക്രമണം രൂക്ഷമായതിൽ പ്രതിഷേധിച്ച് ചെല്ലാനം-കൊച്ചി ജനകീയ വേദി സംഘടിപ്പിച്ച 24 മണിക്കൂർ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 2019 ഒക്‌ടോബർ 28-ന് ആരംഭിച്ച സമരത്തിൻ്റെ അഞ്ചാം വാർഷികം കൂടിയാണ് നിരാഹാര സമരം. ചെല്ലാനം-കൊച്ചി ജനകീയ വേദി ജനറൽ കൺവീനർ വി.ടി.സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. തീരദേശത്തെ 18,600 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ വിഭാവനം ചെയ്ത പുനർഗെഹാം പദ്ധതി മാറ്റിപ്പാർപ്പിക്കുന്നതിനുപകരം കുടിയൊഴിപ്പിക്കലായിരുന്നുവെന്നും അവർ ആരോപിച്ചു. ഒരു വർഷത്തിനുള്ളിൽ ആ പണം ഉപയോഗിച്ച് വീട് നിർമിച്ചില്ലെങ്കിൽ പലിശ നൽകേണ്ടിവരുമെന്ന് റൈഡറുമായി വെറും 10 ലക്ഷം രൂപ നൽകിയാണ് ജനങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നത്. ഇത്തരമൊരു…
