ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം 17 പേരെ വെടിവെച്ചു കൊന്ന യുവാവിന് പരോളില്ലാതെ ജീവപര്യന്തം തടവു ശിക്ഷ

ഫോർട്ട് ലോഡർഡേൽ (ഫ്ലോറിഡ) : പാർക്ക്‌ലാൻഡിലെ മാർജോറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്‌കൂളിൽ 2018ൽ 17 പേരെ കൊലപ്പെടുത്തിയ കേസിൽ 24-കാരനായ നിക്കോളാസ് ക്രൂസിന് പരോൾ ഇല്ലാതെ ജീവപര്യന്തം തടവു ശിക്ഷ വിധിക്കും. കോടതി മുറിയിൽ നിന്ന് പുറത്തുകടക്കുമ്പോൾ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ വിതുമ്പി. ഗ്രാഫിക് വീഡിയോകൾ, ഫോട്ടോകൾ, കൂട്ടക്കൊലയുടെ അനന്തരഫലങ്ങൾ, ഇരകളുടെ കുടുംബാംഗങ്ങളിൽ നിന്നുള്ള ഹൃദയഭേദകമായ സാക്ഷ്യം, ചോരപ്പാടുകള്‍ എന്നിവ ഉൾപ്പെടുന്ന ദൃശ്യങ്ങള്‍ മൂന്ന് മാസത്തെ വിചാരണയില്‍ കോടതി മുറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ട് ദിവസങ്ങളിലായി ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ജൂറിയുടെ ശുപാർശ വന്നത്. ഫ്ലോറിഡയിലെ നിയമമനുസരിച്ച്, വധശിക്ഷയ്ക്ക് കുറഞ്ഞത് ഒരു എണ്ണത്തിലെങ്കിലും ഏകകണ്ഠമായ വോട്ട് ആവശ്യമാണ്. നവംബർ 1-ന് സർക്യൂട്ട് ജഡ്ജി എലിസബത്ത് ഷെറർ ഔപചാരികമായി ജീവപര്യന്തം ശിക്ഷ വിധിക്കും. ശിക്ഷാവിധി കേൾക്കുമ്പോൾ പരിക്കേറ്റ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒപ്പം ബന്ധുക്കൾക്കും സംസാരിക്കാൻ അവസരം നൽകും.…

“ചോർ, ചോർ”! യുഎസ് എയർപോർട്ടിൽ പാക്കിസ്താന്‍ മന്ത്രിക്ക് നേരെ പ്രതിഷേധം

വാഷിംഗ്ടൺ: ലോകബാങ്കിന്റെയും ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റേയും (ഐഎംഎഫ്), യോഗങ്ങളിൽ പങ്കെടുക്കാൻ വാഷിംഗ്ടണില്‍ എത്തിയ പാക്കിസ്താനില്‍ പുതുതായി നിയമിതനായ ധനമന്ത്രി ഇഷാഖ് ദാറിനെ വാഷിംഗ്ടൺ വിമാനത്താവളത്തിൽ രോഷാകുലരായ പ്രതിഷേധക്കാർ “നുണയൻ”, “ചോർ” (കള്ളൻ) എന്നീ മുദ്രാവാക്യങ്ങളോടെ സ്വീകരിച്ചു. എയർപോർട്ടിൽ എത്തിയ ഉടനെ രോഷാകുലരായ പ്രതിഷേധക്കാര്‍ “നിങ്ങൾ ഒരു നുണയനാണ്. നിങ്ങൾ ഒരു നുണയനാണ്”, “ചോർ-ചോർ (കള്ളന്‍, കള്ളന്‍)” എന്ന ആക്രോശത്തോടെയാണ് സ്വീകരിച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നു. മന്ത്രിയെ ലക്ഷ്യമിട്ട് നടത്തിയ അശ്ലീല പ്രയോഗത്തിൽ രോഷാകുലരായ ദാറും അദ്ദേഹത്തിന്റെ സഹായികളും പ്രതികരിക്കുന്നുമുണ്ട്. ഇതാദ്യമായല്ല ഒരു പാക്കിസ്താന്‍ മന്ത്രി വിദേശ സന്ദർശനത്തിനിടെ പരസ്യമായി അധിക്ഷേപം നേരിടുന്നത്. കഴിഞ്ഞ മാസം ലണ്ടനിലെ ഒരു കോഫി ഷോപ്പിൽ വച്ച് ഇൻഫർമേഷൻ മന്ത്രി മറിയം ഔറംഗസേബിന് നേരെയും പ്രതിഷേധം നടത്തിയിരുന്നു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തിയ പാക്കിസ്താന്‍ പ്രധാനമന്ത്രി…

സോഷ്യൽ സെക്യൂരിറ്റി ഗുണഭോക്താക്കള്‍ക്ക് 8.7 ശതമാനം വര്‍ദ്ധനവ് 2023 മുതല്‍ ലഭിക്കും

വാഷിംഗ്ടണ്‍: നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയും ഗ്യാസിന്റെ വില വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ, സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യത്തില്‍ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ആശ്വാസമായി നിലവിൽ‍ അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യം 8.7 ശതമാനം വർദ്ധിപ്പിച്ചതായി സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (എസ് എസ് എ) വ്യക്തമാക്കി. വര്‍ദ്ധിപ്പിച്ച തുക അടുത്ത വർഷം മുതൽ വിതരണം നടത്തുമെന്നും എസ് എസ് എയുടെ അറിയിപ്പില്‍ പറയുന്നു. 40 വർഷത്തിനുള്ളിൽ ആദ്യമായാണ് ഇങ്ങനെയൊരു വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. മെഡികെയർ പാർട്ട് ബി പ്രീമിയത്തിൽ 3 ശതമാനം കുറവു വരുത്തുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു. രണ്ട് ആനുകൂല്യങ്ങളും ഒരേസമയം ലഭിക്കുന്നതിനാൽ സാധാരണക്കാർക്ക് അത് വലിയ ആശ്വാസം നൽകും. സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ആക്റ്റിംഗ് കമ്മീഷണർ കിലൊലൊ കിജാക്സിയാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷവും സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യത്തില്‍ വര്‍ദ്ധനവ് നൽകിയിരുന്നെങ്കിലും,…

ഡോ. മൻഹർ പരേഖ് ഡിട്രോയിറ്റിൽ അന്തരിച്ചു

മിഷിഗൺ: ഗുജറാത്ത് സ്വദേശിയായ ഡോ. മൻഹർ പരേഖ് (88) ഡിട്രോയിറ്റില്‍ അന്തരിച്ചു. രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടി എച്ച്.ബി. ഫുള്ളർ എന്ന സ്ഥാപനത്തിലെ ദീർഘകാല സേവനത്തിനു ശേഷം മിഷിഗണിലെ വാറൻ സിറ്റിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഡിട്രോയിറ്റ് മാർത്തോമ്മ ഇടവകാംഗമാണ്. പൊതുദർശനം ഒക്ടോബർ 14 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കും, സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 15 ശനിയാഴ്ച രാവിലെ 9 മണിക്കും ഡിട്രോയിറ്റ് മാർത്തോമ്മ പള്ളിയിലും വൈറ്റ് ചാപ്പൽ സെമിത്തേരിയിലുമായി നടക്കും. മുളക്കുഴ മക്കാട്ടിൽ കുടുംബാംഗമായ ഏലിയാമ്മ പരേഖാണ് ഭാര്യ. മക്കൾ: ഡോ. അനിത വാട്ടർഫോർഡ്, ആൻജിന ജാക്‌സൺ. മരുമക്കൾ: ഡോ. റാന്‍ഡി വാട്ടർഫോർഡ്, ഗ്രെയ്‌ഗ്‌ ജാക്‌സൺ. കൊച്ചുമക്കൾ: അമീറ, ലീല, ജയ്‌ഡൻ, ജയ, ജീവൻ. സഹോദരങ്ങൾ: ഹിരാബൻ സോണി, ബ്രിജ് പരേഖ്, പരേതനായ മൻമോഹൻ പരേഖ്. കൂടുതല്‍ വിവരങ്ങൾക്ക്: ഡോ. അനിത വാട്ടർഫോർഡ് 505-417-3858.

മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി ഫാമിലി ക്വിസ് വിജയികൾ

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ചു ക്‌നാനായ റീജിയണൽ ചെറുപുഷ്പ മിഷൻലീഗും ടീൻസ് മിനിസ്ട്രിയും ചേർന്ന് സംഘടിപ്പിച്ച “അമോറിസ് ലെറ്റീഷ” ഫാമിലി ക്വിസ് മത്സരത്തിന്റെ ഫൈനൽ വിജയികളെ പ്രഖ്യാപിച്ചു. സാൻ ഹൊസെ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ ഇസബെൽ വേലികെട്ടേൽ കുടുംബം ഒന്നാം സ്ഥാനം നേടി. ബെറ്റ്സി കിഴക്കേപ്പുറം ന്യൂ ജേഴ്‌സി, നൈസാ വില്ലൂത്തറ ലോസ് ആഞ്ചലസ്‌, മേഘൻ മംഗലത്തേട്ട് ഡിട്രോയിറ്റ്, ജൂഡ് ചേത്തലിൽ ഹൂസ്റ്റൺ എന്നിവരുടെ കുടുംബങ്ങൾ യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ നേടി. ചിക്കാഗോ രൂപതാ വികാരി ജനറാളും ക്‌നാനായ റീജിയൺ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ ഫൈനൽ മത്സരം ഉദ്ഘാടനം ചെയ്‌തു. ഫാ. സിജു മുടക്കോടിൽ, സിജോയ് പറപ്പള്ളിൽ എന്നിവർ ക്വിസ് മാസ്‌റ്റേഴ്‌സ് ആയിരുന്നു. മിഷൻ ലീഗ് റീജിയണൽ ഡയറക്ടർ ഫാ. ബിൻസ്…

ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ഡാളസ്സിൽ ഊഷ്മള സ്വീകരണം

ഡാളസ്: മലങ്കര മാര്‍ത്തോമ്മാ സഭയുടെ 22-ാം മാര്‍ത്തോമ്മയായി സ്ഥാനാരോഹണം ചെയ്തതിനു ശേഷം ആദ്യമായി നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിലെ ഡാളസില്‍ സന്ദര്‍ശനത്തിനു എത്തിച്ചേർന്ന ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് സൗത്ത് വെസ്റ്റ് റീജണല്‍ ആക്ടിവിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഊഷ്മള പൗരസ്വീകരണം സംഘടിപിച്ചു . ഡോ. മാര്‍ തിയഡോഷ്യസ് ഭദ്രാസന ബിഷപ്പായിരുന്നപ്പോള്‍ ഭദ്രാസന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാന്‍ വേണ്ടി തുടക്കം കുറിച്ച സമിതിയാണ് സൗത്ത് വെസ്റ്റ് റീജണല്‍ ആക്ടിവിറ്റി കമ്മിറ്റി. ഫാർമേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ചര്ച്ച ഇവന്റ് സെന്ററില്‍ ഒക്ടോ 13 ബുധനാഴ്ച വൈകിട്ട് 7 മണിക് എത്തിച്ചേർന്ന മാർത്തോമാ മെത്രപൊലീത്തയെ പട്ടക്കാരും സഭാജനങ്ങളും പൗരമുഖ്യരും ചേർന്ന് ചെണ്ടമേളങ്ങളുടെയാണ് ഓഡിറ്റോറിയത്തിലേക്കു എതിരേറ്റത്. തുടർന്നു ചേർന്ന പൊതുസമ്മേളനത്തിൽ അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്സിനോസ് അദ്ധ്യക്ഷത വഹിച്ചു വികാരി ജനറാള്‍ റവ. ഡോ. ചെറിയാന്‍…

‘തുഞ്ചൻ കളരി’യിലെ ‘ഗാന്ധാരി വിലാപം’

ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിനിൽ, ഡിപ്പാർട്മെന്റ് ഓഫ് ഏഷ്യൻ സ്റ്റഡീസുമായി യോജിച്ചുകൊണ്ട്, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) സംഘടിപ്പിച്ച 12-മത് പ്രാദേശിക സാഹിത്യ സമ്മേളനത്തിന്റെ ഉൽഘാടന വേദിയിൽ ആണ് ‘ഗാന്ധാരി വിലാപം’ മോഹിനിയാട്ടം അരങ്ങേറിയത്. ശ്രീമതി ദിവ്യ വാര്യർ (ദിവ്യം സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്, ഓസ്റ്റിൻ) ആണ് ഗാന്ധാരിയെ രംഗത്ത് അവതരിപ്പിച്ചത്. ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാൽ വിരചിതമായ മഹാഭാരതം കിളിപ്പാട്ടിലെ സ്ത്രീ പർവ്വത്തിൽനിന്നാണ് ഗാന്ധാരി വിലാപം എന്ന ഭാഗം. ‘തുഞ്ചൻ കളരി’ എന്ന നാമകരണത്തിൽ തിരശ്ശീലയുയർന്ന ലാനയുടെ സാഹിത്യ സമ്മേളനത്തിന് ഉചിതമായതായിരുന്നു എഴുത്തച്ഛന്റെ തന്നെ ഗാന്ധാരീവിലാപം എന്ന കഥാഭാഗം. കഥാതന്തു ഇങ്ങനെ:- ശിവഭക്തയായ ഗാന്ധാരി സന്ധ്യാസമയ പൂജക്ക് ശേഷം തന്റെ തോഴികളോട് ദുര്യോധനൻ കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് തിരികെയെത്തിയോ എന്ന് അന്വേഷിക്കുന്നു. മകൻ ഇതുവരെ എത്തിയിട്ടില്ല എന്നറിയുന്ന ആ…

ഷെർലി രാജൻ നിര്യാതയായി

ഡാളസ്/കൃഷ്ണപുരം: കാപ്പിൽ കിഴക്ക് ഗ്രീൻവ്യൂ ബംഗ്ലാവിൽ പരേതനായ തുള്ളകുളത്തിൽ പി ടി രാജന്റെ ഭാര്യ ഷെർലി രാജൻ (66) നിര്യാതയായി. ഒഐസിസി ഗ്ലോബൽ സെക്രട്ടറി സന്തോഷ്‌ കാപ്പിലിന്റെ (ഡാളസ് )സഹോദരിയാണ് പരേത. ഗ്രീൻ ബംഗ്ലാവിൽ പരേതരായ കെ എസ് ജോഷ്വായുടെയും കുഞ്ഞുകുഞ്ഞുമ്മ ജോഷ്വയുടേയും മകളാണ്. ഭൗതിക ശരീരം 16 ഞായറാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷ 2 30ന് ഭവനത്തിൽ ആരംഭിച്ച് 3 മണിക്ക് കാപ്പിൽ സെന്റ് പോൾസ് സിഎസ്ഐ പള്ളിയിൽ സംസ്കരിക്കുന്നതാണ്. മക്കൾ: റിനോഷ് (ബാംഗ്ലൂർ), റിറ്റിൻ (ദുബൈ), ഡോ. രീഷ (ബാംഗ്ലൂർ). മരുമക്കൾ: സീന, ജിഷ, അശോക് മൂതയിൽ. സഹോദരങ്ങൾ: ഡെയ്സി – തങ്കച്ചൻ, ലാലി – സാം, സന്തോഷ് – ബീന (ഡാളസ് ), കൊച്ചുമോൻ – ശ്രീലത. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (യു എസ് എ)…

കണക്റ്റിക്കട്ടിലെ വെടിവെപ്പിൽ 2 പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു

കണക്റ്റിക്കട്ട്: ബുധനാഴ്ച രാത്രി കണക്റ്റിക്കട്ടിലെ ബ്രിസ്റ്റോളിൽ നടന്ന വെടിവെപ്പിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും മൂന്നാമത്തെ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. മാരകമായ വെടിവയ്പ്പിലെ പ്രതിയും കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. ഹാർട്ട്‌ഫോർഡിന് 20 മൈൽ തെക്ക് പടിഞ്ഞാറുള്ള ബ്രിസ്റ്റോളിൽ ബുധനാഴ്ച രാത്രി 10:30 ഓടെ രണ്ട് സഹോദരങ്ങൾ തമ്മിലുള്ള ഒരു സംഭവത്തിന് 911 എന്ന നമ്പറിലേക്ക് വന്ന ഫോണ്‍ കോളിന് പ്രതികരിക്കുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥരെന്ന് കണക്റ്റിക്കട്ട് സ്റ്റേറ്റ് പോലീസ് സാർജന്റ് ക്രിസ്റ്റീൻ ജെൽറ്റെമ വ്യാഴാഴ്ച രാവിലെ പത്രസമ്മേളനത്തിൽ പറഞ്ഞു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ക്കു നേരെ പുറത്ത് നിന്ന് ഒരാൾ വെടിയുതിർക്കുകയായിരുന്നു. “ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോള്‍ 310 റെഡ്‌സ്റ്റോൺ ഹിൽ റോഡിന് പുറത്ത് സംശയാസ്പദമായ രീതിയില്‍ ഒരാളെ കണ്ടു. അയാളാണ് വെടിയുതിര്‍ത്തതും ഒരു ഉദ്യോഗസ്ഥന് മാരകമായി പരിക്കേൽക്കുകയും ചെയ്തത്. മറ്റ് രണ്ട് ഉദ്യോഗസ്ഥരെ പ്രദേശത്തെ ആശുപത്രികളിൽ…

അമേരിക്കന്‍ ഐഡല്‍ റണ്ണര്‍ അപ് കാറപകടത്തില്‍ കൊല്ലപ്പെട്ടു

ടെന്നസി: അമേരിക്കന്‍ ഐഡല്‍ സീസണ്‍ 19 ലെ റണ്ണര്‍ അപ്പ് വില്ലി സ്‌പെന്‍സ് ഒക്ടോബര്‍ 11 ചൊവ്വാഴ്ച നാഷ്‌വില്ലില്‍ ഉണ്ടായ ഒരു കാറപകടത്തില്‍ കൊല്ലപ്പെട്ടു. 23 വയസ്സായിരുന്നു. ചെറോക്കി ജീപ്പ് റോഡില്‍ നിന്നും തെന്നിപ്പോയി ട്രാക്ടര്‍ ടെയ്‌ലറിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്റര്‍ സ്റ്റേറ്റ് 24 ല്‍ ഏകദേശം വൈകീട്ട് 4 മണിയോടെയായിരുന്നു അപകടമെന്ന് ടെന്നസി ഹൈവേ പെട്രോള്‍ മാരിയോണ്‍ കൗണ്ടി മെഡിക്കല്‍ എക്‌സാമിനറും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. വില്ലി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവെന്നും, സംഭവ സ്ഥലത്തുവെച്ചുതന്നെ ഇദ്ദേഹം മരിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. വാഹനാപകടത്തില്‍ സാധാരണ സംഭവിക്കാറുള്ള മള്‍ട്ടി സിസ്റ്റം ട്രോമയാണ് മരണത്തിന് കാരണമെന്ന് മെഡിക്കല്‍ എക്‌സാമിനറും പറഞ്ഞു. ടെന്നിസ്സി ഹൈവേ പെട്രോള്‍ സംഭവത്തെ കുറിച്ചു വിശദ അന്വേഷണം നടത്തിവരുന്നു. അമേരിക്കന്‍ ഐഡല്‍ കുടുംബത്തിലെ അംഗമായിരുന്ന വില്ലി സ്‌പെന്‍സറുടെ അകാല വിയോഗത്തില്‍ ടീമംഗങ്ങള്‍ അനുശോചനം അറിയിച്ചു.…