ഫെഡെക്സിന്റെ തലപ്പത്തേക്ക് മലയാളിയായ രാജ് സുബ്രഹ്മണ്യത്തെ നിയമിച്ചു

മെംഫിസ് (ടെന്നസി): ലോകത്തെ ഒന്നാം കിട പാഴ്സല്‍ സര്‍‌വീസ് കമ്പനിയായ ഫെഡെക്സിന്റെ പുതിയ പ്രസിഡന്റും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി മലയാളിയായ രാജ് സുബ്രഹ്മണ്യത്തെ നിയമിച്ചു. നിലവിലുള്ള പ്രസിഡന്റും സിഇഒയുമായ ഫ്രെഡറിക് ഡബ്യു സ്മിത്ത് അധികാരമൊഴിയുന്ന സ്ഥാനത്തേക്കാണ് രാജിന്റെ നിയമനം. ജൂൺ ഒന്നിന് അദ്ദേഹം ചുമതലയേൽക്കും. ഇതോടെ സ്മിത്ത് എക്സിക്യൂട്ടീവ് ചെയർമാനാകും. തിരുവനന്തപുരം ലയോള സ്കൂളിലെ പഠനത്തിനു ശേഷം ബോംബെ ഐഐടിയിൽ നിന്നുമാണ് രാജ് ബിരുദം നേടിയത്. ഫുൾ സ്കോളർഷിപ്പോടെ അമേരിക്കയിൽ ബിരുദാനന്തര പഠനം നടത്തി. കെമിക്കൽ എൻജിനീയറിംഗിൽ സൈറാക്യൂ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഓസ്റ്റിൻ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ നിന്നും എംബിഎയും നേടിയിട്ടുണ്ട്. കേരള മുൻ ഡിജിപി സി. സുബ്രഹ്മണ്യത്തിന്റെ മൂത്ത മകനാണ്. കുടുംബത്തിലെ മൂന്നു പേർ ഫെഡെക്സിൽ സഹപ്രവർത്തകരായി ജോലി ചെയ്തുവെന്ന പ്രത്യേകതയും ഉണ്ട്. ഭാര്യ ഉമ മൂന്നു വർഷം മുൻപാണു രാജിവച്ചത്. രാജിന്റെ…

ട്രംപിന്റെ ജനുവരി 6ലെ ഫോണ്‍ കോൾ റെക്കോർഡിൽ വിശദീകരിക്കാനാകാത്ത വിടവ് കാണിക്കുന്നതായി വൈറ്റ് ഹൗസ് രേഖകൾ

വാഷിംഗ്ടണ്‍: 2021 ജനുവരി 6 മുതലുള്ള വൈറ്റ് ഹൗസ് രേഖകൾ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആശയവിനിമയത്തിന്റെ റെക്കോർഡിൽ ഏഴ് മണിക്കൂറിലധികം വിശദീകരിക്കാനാകാത്ത വിടവ് കാണിക്കുന്നതായി വാഷിംഗ്ടൺ പോസ്റ്റും സിബിഎസും ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. ക്യാപിറ്റോള്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന ജനപ്രതിനിധി സമിതിക്ക് ലഭിച്ച രേഖകൾ, പ്രാദേശിക സമയം രാവിലെ 11:17 നും വൈകുന്നേരം 6:54 നും ഇടയിൽ ട്രംപോ ട്രം‌പിനെയോ ആരും വിളിച്ചിട്ടില്ലെന്ന് കാണിക്കുന്നു. ഈ കാലയളവിലാണ് അദ്ദേഹത്തിന്റെ അനുയായികൾ കെട്ടിടത്തിന് നേരെ ആക്രമണം നടത്തിയതും. 11 പേജുള്ള രേഖകൾ കാണിക്കുന്നത് ഇടവേളയ്ക്ക് മുമ്പും 11 പേരുമായി ട്രംപ് ഫോണിൽ സംസാരിച്ചിരുന്നുവെന്ന് 11 പേജുള്ള രേഖകള്‍ കാണിക്കുന്നതായി സിബി‌എസ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 6-ന് സഖ്യകക്ഷികളുമായും നിയമനിർമ്മാതാക്കളുമായും ട്രംപ് നടത്തിയ നിരവധി സംഭാഷണങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നു. ഈ ഫോണ്‍ കോളുകള്‍ അനൗദ്യോഗിക ബാക്ക് ചാനലുകളിലൂടെയാണോ അതോ “ബേണർ…

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് 49 കോളജുകളില്‍ നിന്ന് പ്രവേശന വാഗ്ദാനം; ഒരു മില്യന്‍ ഡോളര്‍ സ്‌കോളര്‍ഷിപ്പ്

അറ്റ്ലാന്റാ: മെക്കൻസി തോംപ്സൺ എന്ന വിദ്യാർഥിനി ഹൈസ്ക്കൂൾ പഠനം പൂർത്തിയാക്കി കോളേജ് വിദ്യാഭ്യാസത്തിന് അപേക്ഷകൾ സമർപ്പിച്ചത് 51 കോളേജുകളിൽ. ഇതിൽ 49 കോളേജുകളിലും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കത്തു ലഭിച്ചു. മാത്രമല്ല ഒരു ദശലക്ഷം ഡോളർ പഠനത്തിനായി സ്കോളർഷിപ്പ് വാഗ്ദാനവും ലഭിച്ചു. 18 വയസ്സുള്ള ഇവർ ഇതുവരെ ഏതു കോളേജിൽ ചേരണം എന്ന് തീരുമാനിച്ചിട്ടില്ല. അറ്റ്ലാന്റാ വെസ്റ്റ് ലേക്ക് ഹൈസ്ക്കൂൾ വിദ്യാർഥിനിയാണ് മെക്കൻസി. സീനിയർ ക്ലാസ് പ്രസിഡന്റ്, കമ്മ്യൂണിറ്റി സർവീസ് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ്, ബീറ്റാ ക്ലബ് മെമ്പർ, ബേസ് ബോൾ മാനേജർ, നാഷനൽ ഹണർ സൊസൈറ്റി മെമ്പർ, ഡാൻസ് ആന്റ് ആർട്ട്സ് ഹണ്ടർ സൊസൈറ്റി മെമ്പർ തുടങ്ങിയ നിരവധി സ്ഥാനങ്ങളിൽ സ്തുത്യർഹമായ സേവനം നടത്തിയ ഇവർ ഹൈസ്ക്കൂൾ വിദ്യാർഥികളിൽ സ്റ്റാർ സ്റ്റുഡന്റ് എന്ന സ്ഥാനത്തിനും അർഹയായിരുന്നു. മൃഗങ്ങളെ വളരെ സ്നേഹിച്ചിരുന്ന ഇവർ അനിമൽ സയൻസിൽ മേജർ ചെയ്യാനാണ്…

അമേരിക്കയില്‍ ഫെബ്രുവരി മാസം ജോലി രാജിവെച്ചവരുടെ എണ്ണം 44 മില്യണ്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജോലി വേണ്ടെന്ന് വെയ്ക്കുന്നവരുടെ എണ്ണം ഓരോ മാസവും വര്‍ദ്ധിച്ചുവരുന്നു. യു.എസ്. ബിസിനസ് ബ്യൂറോ ഓഫ്  ലാബര്‍ സ്റ്റാറ്റിക്‌സ് മാര്‍ച്ച് 29 ചൊവ്വാഴ്ച പുറത്തുവിട്ട സര്‍വേയില്‍ ഫെബ്രുവരിയില്‍ മാത്രം ജോലി രാജിവെച്ചവരുടെ എണ്ണം 4.4 മില്യനാണെന്ന് ചൂണ്ടികാണിക്കുന്നു. മുന്‍ മാസത്തേക്കാള്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം നവംബറില്‍ ഏറ്റവും കൂടുതല്‍ പേരാണ് ജോലി രാജിവെച്ചത്(4.5 മില്യണ്‍) റീട്ടെയ്ല്‍, ഉല്പാദനം, സ്റ്റേറ്റ് ആന്റ് ലോക്കല്‍ ഗവണ്‍മെന്റ്, എഡുക്കേഷന്‍, ഫിനാന്‍സ്, ഇന്‍ഷ്വറന്‍സ് തുടങ്ങി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് രാജിവെച്ചവരില്‍ ഭൂരിഭാഗവും. അമേരിക്കയില്‍ പാന്‍ഡമിക്ക് ആരംഭിച്ചതോടെ 20 മില്യണ്‍ പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. പാന്‍ഡമിക്കിന്റെ ഭീതിയില്‍ നിന്നും മോചനം പ്രാപിച്ചതോടെ തൊഴില്‍ മേഖലിയില്‍ ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ പാടുപെടുകയാണ്. കഴിഞ്ഞ ഡിസംബറില്‍ 11.4 മില്യണ്‍ ജോലി  ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അമേരിക്കയില്‍ തൊഴില്‍ അന്വേഷകരില്‍ ഓരോരുത്തര്‍ക്കും 1.8 തസ്തികകളാണ് ഒഴിവായി കിടക്കുന്നത്. എന്നാല്‍…

ഒഐസിസി യുഎസ്‌എ നോർത്തേൺ റീജിയൺ ഭാരവാഹികളെ പ്രഖ്യാപിച്ചു

ന്യൂയോർക്ക് : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രെസ് (ഒഐസിസി) യുഎസ്എ നോർത്തേൺ റീജിയൻ ഭാരവാഹികളെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ഔദ്യോഗീക അംഗീകാരത്തിനു വിധേയമായി ഒഐസിസി ഗ്ലോബൽ ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്ത് പ്രഖ്യാപിച്ചു. പ്രസിഡണ്ട് : അലൻ ജോൺ ചെന്നിത്തല (ഡിട്രോയിറ്റ്), ജനറൽ സെക്രട്ടറി: സജി കുര്യൻ (ചിക്കാഗോ), ട്രഷറർ; ജീ മുണ്ടക്കൽ (കണക്ടിക്കട്ട്), വൈസ് പ്രസിഡന്റുമാർ; :ജിൻസ്മോൻ സഖറിയ (ന്യൂയോർക്ക്), ജിജോമോൻ ജോസഫ് (ഫിലാഡൽഫിയ), സൈജൻ കണിയോടിക്കൽ, ഡിട്രോയിറ്റ്, ജോൺ ശാമുവേൽ (ഫിലാഡൽഫിയ). സെക്രട്ടറിമാർ : സതീഷ് നായർ (ഫിലാഡൽഫിയ), ജോബി ജോൺ (ഫിലാഡൽഫിയ) സജി ഫിലിപ്പ് (ന്യൂജേഴ്‌സി) ജോയിന്റ് ട്രഷറർമാർ : ജോജി മാത്യു (ന്യൂയോർക്ക്), ജെയിംസ് പീറ്റർ (ഫിലാഡൽഫിയ) ചെയർ പേഴ്സൺസ്: ക്രിസ്റ്റി മാത്യു, ഫിലാഡൽഫിയ (സൈബർ വിങ് ആൻഡ് സോഷ്യൽ മീഡിയ) രാജൂ ശങ്കരത്തിൽ (മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ്) എക്സിക്യൂട്ടീവ്…

Articles and stories from Epics and Mythologies – CHITHRAKETHU CHARITHAM

INTRODUCTION: From the readings and sapthahams and Navahams I attended in Mumbai, I could gather some knowledge which I would like to share with my readers who have always evinced and expressed great interest and inquisitiveness to acquire the knowledge potential. I too strongly believe that the knowledge we gather from books and discourses and even discussions with knowledgeable souls should be shared with others from time to time. Otherwise, it remains futile like the wealth with a miser which is of no use. I am sure these stories and…

റഷ്യക്ക് കനത്ത തിരിച്ചടി; ബെൽജിയം ഉൾപ്പെടെ നാല് രാജ്യങ്ങൾ 40 ലധികം നയതന്ത്രജ്ഞരെ പുറത്താക്കുന്നു

ഉക്രെയ്നിനെതിരായ റഷ്യൻ ആക്രമണത്തിനിടയിൽ, ബെൽജിയം മോസ്കോയ്ക്ക് കനത്ത തിരിച്ചടി നൽകി. ചാരവൃത്തി അല്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് 21 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കാൻ ബെൽജിയം തീരുമാനിച്ചു. ബെൽജിയം വിദേശകാര്യ മന്ത്രി സോഫി വിൽംസ് ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, 17 റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ പുറത്താക്കുന്നതിനെക്കുറിച്ച് നെതർലൻഡ്‌സ് സർക്കാരും തീരുമാനമെടുത്തു. നാല് റഷ്യൻ നയതന്ത്രജ്ഞരോട് രാജ്യം വിടാൻ അയർലൻഡ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഗിലെ റഷ്യൻ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥനെ ചെക്ക് റിപ്പബ്ലിക് പുറത്താക്കി. റഷ്യൻ നയതന്ത്രജ്ഞരെ അമേരിക്ക ഉൾപ്പെടെയുള്ള മറ്റ് പാശ്ചാത്യ രാജ്യങ്ങളും പുറത്താക്കിയതിന് പിന്നാലെയാണ് തീരുമാനം. ഫെബ്രുവരി 28 ന്, ന്യൂയോർക്ക് സിറ്റിയിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള റഷ്യൻ പെർമനന്റ് മിഷൻ, 12 സ്റ്റാഫ് അംഗങ്ങളും യുഎൻ സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്ന ഏഴുപേരും അടങ്ങുന്ന സംഘത്തെ പുറത്താക്കുന്നതായി പ്രഖ്യാപിച്ചു. ബ്രസൽസിലെ റഷ്യൻ എംബസിയിൽ നിന്നും ആന്റ്‌വെർപ്പിലെ കോൺസുലേറ്റിൽ നിന്നും 21…

റഷ്യ ഉക്രൈൻ യുദ്ധവും നൊമ്പരങ്ങളും (മാധവൻ ബി നായർ)

ഒരു യുദ്ധത്തിലും തത്വത്തിൽ ആരും ജയിക്കുന്നില്ല എന്ന പ്രസ്താവത്തിന് ഈ ആഗോളവൽക്കരണകാലത്ത് പ്രസക്തിയേറെയാണ്. ലോകം ഒരു ആഗോളഗ്രാമമായി ചുരുങ്ങിയിരിക്കുന്ന സാഹചര്യത്തിൽ ലോകത്തിന്റെ ഏതൊരു കോണിലും സംഭവിക്കുന്ന കാര്യങ്ങൾക്ക് ഇന്ന് അന്തർദ്ദേശീയമായ ചലനങ്ങളും പ്രത്യാഘാതവും സൃഷ്ടിക്കാൻ കഴിയുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കോവിഡ്-19. ചൈനയുടെ ഒരു പ്രവിശ്യയായ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട ഒരു മഹാമാരി എത്ര പെട്ടെന്നാണ് ലോകത്തെ മുഴുവൻ സ്തംഭനാവസ്ഥയിലാക്കി കളഞ്ഞത്? ഇതേ പശ്ചാത്തലത്തിൽ തന്നെയാണ് റഷ്യ ഉക്രൈൻ യുദ്ധത്തെയും നോക്കി കാണേണ്ടത്. 2022 ഫെബ്രുവരി 24 ന് ഇന്ത്യൻ സമയം രാവിലെ 8.30നാണ് ഉക്രൈനെതിരെ സൈനികനീക്കം നടത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ചതും തുടർന്ന് അധിനിവേശം ആരംഭിച്ചതും. റഷ്യ രൂക്ഷമായ ആക്രമണം തുടങ്ങിയതോടെ ഉക്രൈനും അവരുടേതായ രീതിയിൽ ചെറുത്തുനില്പ് ആരംഭിച്ചു. മാർച്ച് 24 ആയപ്പോൾ യുദ്ധം തുടങ്ങിയിട്ട് ഒരു മാസമായി. റഷ്യ – ഉക്രൈൻ…

റഷ്യയുമായുള്ള എണ്ണ സഖ്യം വീണ്ടും സ്ഥിരീകരിക്കാൻ യുഎസിനെയും യൂറോപ്പിനെയും വെല്ലുവിളിച്ച് യുഎഇ

ഉക്രെയ്‌നിലെ ദീർഘകാല സൈനിക നടപടിക്കെതിരെ റഷ്യയ്‌ക്ക് ആഗോള നിരോധനം ഏര്‍പ്പെടുത്താനുള്ള പാശ്ചാത്യ സമ്മർദ്ദത്തെ ധിക്കരിച്ചുകൊണ്ട് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) റഷ്യയുമായുള്ള എണ്ണ സഖ്യത്തിനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ചു. പ്രതിദിനം ഏകദേശം 10 ദശലക്ഷം ബാരൽ എണ്ണ കയറ്റുമതി ചെയ്യുന്ന റഷ്യ ആഗോള ഒപെക് + ഊർജ സഖ്യത്തിലെ ഒരു പ്രധാന അംഗമാണെന്നും, ആര്‍ക്കും അവരെ പകരം വയ്ക്കാൻ കഴിയില്ലെന്നും യുഎഇയുടെ ഊർജ മന്ത്രിയും മുൻ എണ്ണ സഖ്യത്തിന്റെ പ്രസിഡന്റുമായ സുഹൈൽ അൽ മസ്‌റൂയി പറഞ്ഞു. “ആരെങ്കിലും 10 ദശലക്ഷം ബാരലുകൾ കൊണ്ടുവരാൻ തയ്യാറായില്ലെങ്കിൽ, റഷ്യയെ പകരം വയ്ക്കാൻ ആർക്കെങ്കിലും കഴിയുമെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല,” ദുബായിൽ അറ്റ്ലാന്റിക് കൗൺസിലിന്റെ ആഗോള ഊർജ്ജ ഫോറത്തിൽ മസ്റൂയി പറഞ്ഞു. കൊറോണ വൈറസ് പാൻഡെമിക് ലോക്ക്ഡൗണുകളുടെ ഉയർച്ചയിൽ, ഇന്ധനത്തിന്റെ ആവശ്യകതയിലെ നഷ്ടം നികത്താൻ ഉല്പാദകര്‍ ഉൽപ്പാദനം വെട്ടിക്കുറച്ചപ്പോൾ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ക്രമാനുഗതമായ…

ജനം ആഗ്രഹിക്കുന്നത് പുട്ടിന്‍ രാജ്യം ഭരിക്കരുതെന്നാണ്; ഭരണമാറ്റം അമേരിക്കന്‍ നയമല്ലെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍ ഡിസി: ദൈവത്തെ ഓര്‍ത്ത് ആ മനുഷ്യന്‍ അധികാരത്തില്‍ തുടരരുതെന്ന് (For God’s Sake, this man cannot remain in power) ബൈഡന്‍റെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് പുതിയ വ്യാഖ്യാനവുമായ അദ്ദേഹം രംഗത്തെത്തി. മാര്‍ച്ച് 28ന് മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ ബൈഡന്‍ തന്‍റെ പ്രഖ്യാപനത്തില്‍ നിന്നു പുറകോട്ടു പോകാന്‍ തയാറായില്ല. ജനം ആഗ്രഹിക്കുന്നതു പുട്ടിന്‍ രാജ്യം ഭരിക്കരുതെന്നാണെന്നും, ഭരണമാറ്റമെന്നത് അമേരിക്കന്‍ നയമല്ലെന്നും ആവര്‍ത്തിച്ചു. പുട്ടിന്‍റെ പെരുമാറ്റം അതിരുകവിഞ്ഞതാണെന്നും, പുട്ടിനെ കുറിച്ചുള്ള തന്‍റെ അഭിപ്രായത്തിന് കൂടുതല്‍ പ്രസക്തിയുണ്ടെന്നും ബൈഡന്‍ പറഞ്ഞു. താന്‍ ധാര്‍മ്മികരോഷം പ്രകടിപ്പിക്കുന്നത് പുട്ടിന്‍റെ ഭീകരവും, അധാര്‍മികവുമായ പ്രവര്‍ത്തനങ്ങളോടുമാണെന്നും ബൈഡന്‍ പറഞ്ഞു. യൂറോപ്യന്‍ പര്യടനത്തില്‍ ബൈഡന്‍ നടത്തിയ പല പ്രസ്താവനകളോടും വൈറ്റ് ഹൈസ് വിമുഖത പ്രകടിപ്പിക്കുകയും പല സന്ദര്‍ഭങ്ങളിലും അതിനെ തിരുത്തുകയോ, മറ്റു വിധത്തില്‍ വ്യാഖ്യാനിക്കുകയോ ചെയ്യേണ്ടി വന്നതെന്ന പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് -എന്‍റെ പ്രസ്താവനകളില്‍…