ക്രൂരമായ ലൈംഗികാതിക്രമം ആസൂത്രണം ചെയ്ത മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ജീവപര്യന്തം തടവ്

എവർമാൻ (ടെക്സാസ്): തനിക്ക് പരിചയമുള്ള ഒരു സ്ത്രീയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ മറ്റൊരാൾക്ക് ക്വട്ടേഷൻ നൽകിയ മുൻ ഡെപ്യൂട്ടി ഫയർ ചീഫ് ജോയൽ ജോൺസിന് (54) ടാരന്റ് കൗണ്ടി കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കേസിൽ കുറ്റക്കാരനാണെന്ന് ഇയാൾ സമ്മതിച്ചിരുന്നു. 2025 ഫെബ്രുവരിയിലായിരുന്നു സംഭവം. കടുത്ത കത്തോലിക്കാ വിശ്വാസിയായ സ്ത്രീയുടെ വിശ്വാസം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ജോൺസ് ഈ ക്രൂരത ആസൂത്രണം ചെയ്തത്. ഇതിനായി ടൊബാസിയ ഗ്രിഫിത്ത്സ് (31) എന്നയാളെ ഇയാൾ വാടകയ്‌ക്കെടുക്കുകയും, ഇത് സ്ത്രീയുടെ സമ്മതത്തോടെയുള്ള ഒരു ലൈംഗിക ഫന്റാസി ആണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. അക്രമിയായ ഗ്രിഫിത്ത്സ് സ്ത്രീയുടെ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറി ക്രൂരമായി ഉപദ്രവിച്ചെങ്കിലും, അവർ ശക്തമായി പ്രതിരോധിക്കുകയും ബാത്റൂമിൽ പോകാനെന്ന വ്യാജേന അവിടെനിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു. അക്രമത്തിന് ശേഷം ഭയന്നുപോയ സ്ത്രീ സഹായത്തിനായി ആദ്യം വിളിച്ചത് ഈ ക്രൂരത ആസൂത്രണം ചെയ്ത ജോൺസിനെത്തന്നെയായിരുന്നു. സംഭവത്തിൽ…

“രക്ഷയിൻ സന്തോഷം”: പുതിയ ക്രിസ്തീയ സംഗീത ആൽബം റിലീസിംഗിനൊരുങ്ങുന്നു

ഹൂസ്റ്റൺ: ക്രിസ്തീയ സംഗീതാസ്വാദകർക്ക് ആത്മീയ അനുഭവം പകരുന്ന ജെ എൻ മ്യൂസിക് ക്രിയേഷൻസിന്റെ ” രക്ഷയിന്‍ സന്തോഷം” എന്ന പുതിയ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു. വിശ്വാസത്തിന്റെയും, രക്ഷയുടെയും, ക്രിസ്തുവിലുള്ള യഥാർത്ഥ സന്തോഷത്തിന്റെയും സന്ദേശം ഹൃദയസ്പർശിയായ വരികളിലൂടെയും മനോഹരമായ സംഗീതത്തിലൂടെയും അവതരിപ്പിക്കുന്നതാണ് ഈ ഗാനം. ആധുനീക സംഗീതത്തിന്റെ ഭംഗിയും, പരമ്പരാഗത ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ആത്മീയതയും സമന്വയിപ്പിച്ച് ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ രചന ജോജി സാം ജേക്കബും, സംഗീതം സജി പുല്ലാടുമാണ് നിർവഹിച്ചിരിക്കുന്നത്. അമേരിക്കയിലും, ഇന്ത്യയിലുമായി ചിത്രീകരണം പൂർത്തിയായി വരുന്ന ഈ ആൽബത്തിൽ സജി പുല്ലാടിനൊപ്പം മകൾ ഡോ. ലിൻസ ആൻ സജിയും ചേർന്ന് ആലപിച്ചിരിക്കുന്നു. അത്യാധുനിക ഓഡിയോ എൻജിനീയറിംഗ് സംവിധാനങ്ങളാൽ ലോകോത്തര സൗണ്ട് ട്രീറ്റ്മെന്റിലുള്ള ‘കുമ്പനാട് മിക്സ് വേവ്സ് ഡിജിറ്റൽ റെക്കോർഡിംഗ്’ സ്റ്റുഡിയോയിൽ സൗണ്ട് എൻജിനീയർ ജോയൽ ജോകുട്ടന്റെ നേതൃത്വത്തിലാണ് പശ്ചാത്തല സംഗീതവും, എഡിറ്റിംഗും പുരോഗമിക്കുന്നത്. പോസ്റ്റർ ഡിസൈനിംഗ് –…

യൂറോപ്പിലെ യുഎസ് സൈനിക സാന്നിധ്യം കുറഞ്ഞേക്കാം; നേറ്റോയുടെ കഴിവുകളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു

വാഷിംഗ്ടൺ: യൂറോപ്യൻ ഭൂഖണ്ഡത്തിൽ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷന്റെ (നേറ്റോ) സൈനിക പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിരിക്കുന്ന യുദ്ധവിമാനങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും എണ്ണം ഗണ്യമായി കുറയ്ക്കാൻ അമേരിക്ക ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, രണ്ട് ഉന്നത നേറ്റോ നയതന്ത്രജ്ഞർക്കും സഖ്യകക്ഷി രാജ്യങ്ങൾക്കും അയച്ച ഔദ്യോഗിക രഹസ്യ രേഖയിലാണ് ഈ പ്രധാന തന്ത്രപരമായ മാറ്റം വെളിപ്പെടുത്തിയിരിക്കുന്നത്. യൂറോപ്യൻ അതിർത്തികൾ സംരക്ഷിക്കുന്നതിനായി നടത്തുന്ന നേറ്റോയുടെ സുരക്ഷാ പ്രവർത്തനങ്ങളെ ഈ നിർദ്ദിഷ്ട സൈനിക കുറവ് നേരിട്ട് ബാധിക്കും. ഈ തീരുമാനപ്രകാരം, അമേരിക്ക അതിന്റെ മുൻനിര യുദ്ധവിമാനങ്ങൾ, നൂതന നിരീക്ഷണ വിമാനങ്ങൾ, വായു ഇന്ധനം നിറയ്ക്കുന്ന ടാങ്കർ വിമാനങ്ങൾ, പ്രധാന നാവിക കപ്പലുകൾ എന്നിവയുടെ വിന്യാസം അവിടെ നിന്ന് പിന്‍‌വലിക്കും. ഈ പുതിയ പ്രതിരോധ നിർദ്ദേശം അനുസരിച്ച്, യൂറോപ്പിൽ വിന്യസിച്ചിരിക്കുന്ന ആധുനിക F-16, F-15E യുദ്ധവിമാനങ്ങളുടെ എണ്ണം ഏകദേശം 150 ൽ നിന്ന് വെറും 100 ആയി കുറയ്ക്കാൻ…

അമേരിക്കയും ഇറാനും ഞായറാഴ്ച ജനീവയിൽ സമാധാന കരാറിൽ ഒപ്പ് വെക്കാന്‍ സാധ്യത: റിപ്പോർട്ട്

ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ ഞായറാഴ്ച ജനീവയില്‍ ഒരു സമാധാന കരാറിൽ ഒപ്പു വെയ്ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങളും ഗൾഫ് മേഖലയിൽ വർദ്ധിച്ചുവരുന്ന സൈനിക ഏറ്റുമുട്ടലും ലഘൂകരിക്കുന്നതിന് ഒരു സുപ്രധാന കരാറിൽ ഉടൻ എത്തിച്ചേരാൻ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന കരാർ ഞായറാഴ്ച ഒപ്പു വെക്കുമെന്ന് വൃത്തങ്ങൾ വെള്ളിയാഴ്ച പറഞ്ഞു. അവസാന ഘട്ട ചർച്ചകൾക്ക് ഏറ്റവും സാധ്യതയുള്ള സ്ഥലമായി സ്വിറ്റ്സർലൻഡിലെ ജനീവ കണക്കാക്കപ്പെടുന്നു. കരട് കരാറിന്റെ അന്തിമ രൂപം നല്‍കുന്ന പ്രക്രിയ ഇപ്പോഴും തുടരുകയാണെന്നും ചില പ്രധാന വിഷയങ്ങളിൽ ഇരുപക്ഷവും ധാരണയിലെത്താൻ ശ്രമിക്കുന്നുണ്ടെന്നും സ്രോതസ്സുകൾ പറയുന്നു. ലെബനനിലെ സാഹചര്യമാണ് ചർച്ചകളിലെ ഏറ്റവും വലിയ തടസ്സമെന്ന് പറയപ്പെടുന്നു. ലെബനനിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ സംവിധാനങ്ങൾ കരാറിൽ ഉൾപ്പെടുത്തണമെന്ന് ഇറാൻ ആഗ്രഹിക്കുന്നു. ഇസ്രായേലും ഇറാൻ…

ഇറാൻ-യുഎസ് കരാറിനെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ!; ഹോർമുസ് കടലിടുക്ക് തുറക്കാൻ ടെഹ്‌റാന്‍ തയ്യാര്‍; 14 പോയിന്റുകളുള്ള രഹസ്യ കരട് പുറത്ത്

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങൾ പുറത്തുവന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള കരട് കരാറിൽ ആകെ 14 പ്രധാന കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിനെക്കുറിച്ച് പുതിയ വിവരങ്ങൾ പുറത്തുവന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇരു രാജ്യങ്ങളും തമ്മിൽ തയ്യാറാക്കിയ നിർദ്ദിഷ്ട കരട് കരാറിൽ 14 പ്രധാന പോയിന്റുകള്‍ ഉൾപ്പെടുന്നു. യുദ്ധം അവസാനിപ്പിക്കുന്നത് മുതൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും സാമ്പത്തിക ഉപരോധങ്ങൾ ലഘൂകരിക്കുന്നതും വരെയുള്ള നിരവധി പ്രധാന നിർദ്ദേശങ്ങൾ ഈ കരടിൽ ഉൾപ്പെടുന്നുണ്ട്. എല്ലാ മേഖലകളിലും സംഘർഷം അവസാനിപ്പിക്കുന്നതിന് മുൻഗണന നൽകുന്നതാണ് നിർദ്ദിഷ്ട കരാർ. പ്രാദേശിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനും ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ലെബനനിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷവും ഈ പ്രക്രിയയുടെ ഭാഗമായി കണക്കാക്കപ്പെടുന്നു. ഹോർമുസ് കടലിടുക്ക് 30 ദിവസത്തിനുള്ളിൽ വീണ്ടും തുറക്കാൻ കഴിയുമെന്ന്…

“ഓർമ്മപ്പൂക്കൾ” – ചിരിയുടെ വെളിച്ചം മായാതെ, ഓർമ്മകളിൽ ഇന്നും ജീവിക്കുന്ന എന്റെ ‘കുഞ്ചാച്ച’: സണ്ണി മാളിയേക്കൽ

വേർപാടിന്റെ കനൽവഴികളിലൂടെ കാലം പതിനൊന്ന് വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. എങ്കിലും, പ്രിയപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അവശേഷിപ്പിക്കുന്ന സ്നേഹത്തിന്റെ സുഗന്ധം ഒരിത്തിരി പോലും മങ്ങാതെ മനസ്സിൽ തന്നെയുണ്ട്. പരേതനായ മാളിയേക്കൽ സ്കറിയ എന്ന എന്റെ പ്രിയപ്പെട്ട ‘കുഞ്ചാച്ച’ ഓർമ്മയായിട്ട് ഇന്നേക്ക് 11 വർഷങ്ങൾ പൂർത്തിയാവുകയാണ്. വീട്ടിലെ വിളിപ്പേര് കുഞ്ഞുമോൻ എന്നായിരുന്നെങ്കിലും എനിക്കദ്ദേഹം ജീവശ്വാസം പോലെ പ്രിയപ്പെട്ട എന്റെ സ്വന്തം കുഞ്ചാച്ചയായിരുന്നു. ഓരോ നിമിഷവും അദ്ദേഹം എന്റെ കൂടെത്തന്നെയുണ്ടെന്ന വിശ്വാസമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. 1953 നവംബർ 26-ന് കിഴക്കമ്പലത്തിനടുത്ത് എരുമത്തലയിൽ പരേതനായ മാളിയേക്കൽ പൈലോയുടെയും ലീലാമ്മയുടെയും മകനായാണ് കുഞ്ചാച്ചയുടെ ജനനം. ചെറുപ്പകാലം മുതലേ എഴുത്തിലും വായനയിലും അതീവ താല്പര്യം പുലർത്തിയിരുന്ന അദ്ദേഹം ഒരു നല്ല പ്രതിഭയായിരുന്നു. ബാലജനസഖ്യത്തിന്റെ കൈയെഴുത്ത് മാസികയിൽ കുഞ്ചാച്ച എഴുതിയ ‘ഞാൻ കണ്ട അപകടം’ എന്ന ചെറുകഥയ്ക്ക് മലയാള മനോരമയുടെ “ബാലസാഹിത്യ” അവാർഡ് ലഭിച്ചതൊക്കെ ഇന്നും അഭിമാനത്തോടെ…

മെംഫിസ് സുരക്ഷാ ദൗത്യത്തിൽ വൻ വിജയം: പതിനായിരത്തിലധികം ക്രിമിനലുകൾ പിടിയിൽ, 1700-ലധികം തോക്കുകൾ പിടിച്ചെടുത്തു

മെംഫിസ്: അമേരിക്കയിലെ മെംഫിസ് നഗരത്തിൽ തെരുവ് കുറ്റകൃത്യങ്ങളും അക്രമങ്ങളും അടിച്ചമർത്താനായി രൂപീകരിച്ച ‘മെംഫിസ് സേഫ് ടാസ്‌ക് ഫോഴ്‌സ്’  ചരിത്രപരമായ നേട്ടത്തിലേക്ക്. കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ പ്രത്യേക റെയ്ഡിൽ 42 പേരെ അറസ്റ്റ് ചെയ്യുകയും എട്ട് തോക്കുകൾ പിടിച്ചെടുക്കുകയും ചെയ്തതോടെ, ദൗത്യത്തിലൂടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 10,000 കടന്നു. കൂടാതെ തെരുവുകളിൽ നിന്ന് 1,708 നിയമവിരുദ്ധ തോക്കുകളും സേന പിടിച്ചെടുത്തു. 2025 സെപ്റ്റംബറിലാണ് യു.എസ്. മാർഷൽസ് സർവീസിന്റെ നേതൃത്വത്തിൽ ഫെഡറൽ, സ്റ്റേറ്റ്, ലോക്കൽ പോലീസ് ഉദ്യോഗസ്ഥരെയും നാഷണൽ ഗാർഡിനെയും ഉൾപ്പെടുത്തി ഈ സംയുക്ത ദൗത്യസംഘം രൂപീകരിച്ചത്. “മെംഫിസിലെ തെരുവ് അക്രമങ്ങൾ അവസാനിപ്പിക്കാൻ രാപ്പകൽ അധ്വാനിക്കുന്ന ഉദ്യോഗസ്ഥരുടെ വലിയൊരു നേട്ടമാണിത്. ഈ സുപ്രധാന ചുവടുവെപ്പിലൂടെ നഗരവാസികൾക്ക് കൂടുതൽ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാൻ ഞങ്ങൾക്ക് സാധിച്ചു,” എന്ന് വെസ്റ്റേൺ ടെന്നസിയിലെ യു.എസ്. മാർഷൽ ടൈറീസ് മില്ലർ പറഞ്ഞു. ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ…

ഫിലഡല്‍ഫിയയില്‍ ഹൈസ്കൂള്‍, കോളജ് ഗ്രാജുവേറ്റ്സിനെ ആദരിച്ചു

ഫിലാഡല്‍ഫിയ: സെന്‍റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ നടന്ന ലളിതമായ ഗ്രാജുവേഷന്‍ ചടങ്ങില്‍ ഈ വര്‍ഷം സണ്ടേസ്കൂള്‍ പന്ത്രണ്ടാം ക്ലാസില്‍നിന്നും ഗ്രാജുവേറ്റുചെയ്ത് ഡിപ്ലോമ നേടിയ യുവതീയുവാക്കളെയും, കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉന്നതബിരുദങ്ങള്‍ കരസ്ഥമാക്കിയ യുവതീയുവാക്കളെയും ആദരിച്ചു. ചിക്കാഗൊ സീറോമലബാര്‍ രൂപതാബിഷപ് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യാതിഥിയായി സി.സി.ഡി. ക്ലാസ് ഓഫ് 2026 ഗ്രാജുവേറ്റ്സിനെ അനുമോദിച്ചു അനുഗ്രഹപ്രഭാഷണം നടത്തി. മെയ് 31 ഞായറാഴ്ച്ച ഇടവക വികാരി റവ. ഡോ. ജോര്‍ജ് ദാനവേലിലിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയെ തുടര്‍ന്നാണു പന്ത്രണ്ടാം ക്ലാസ് ഗ്രാജുവേഷന്‍ ചടങ്ങ് നടന്നത്. മതബോധനസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, പന്ത്രണ്ടാംക്ലാസ് അധ്യാപിക ഡോ. ബിന്ദു മെതിക്കളം എന്നിവര്‍ 12 വര്‍ഷങ്ങളിലെ ചിട്ടയായ വിശ്വാസപരിശീലനത്തിനുശേഷം ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അടുത്ത ലക്ഷ്യത്തിലേക്കു കുതിക്കാന്‍ വെമ്പിനില്‍ക്കുന്ന ഹൈസ്കൂള്‍ ബിരുദധാരികളെ ആദരിച്ചു. ജോസഫ് കാഞ്ഞിരക്കാട്ടുതൊട്ടിയിലിന്‍റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്‍റെ കൊച്ചുമകന്‍ ഡോ.…

നഴ്‌സിംഗ് വിദ്യാർത്ഥിയുടെ മരണം ഹൃദ്രോഗവിദഗ്ദ്ധന് ഒരു വർഷത്തിൽ താഴെ മാത്രം തടവുശിക്ഷ

കാലിഫോർണിയ:കാർ അപകടത്തിൽപ്പെട്ടയാളെ സഹായിക്കാൻ വണ്ടി നിർത്തിയ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കൊന്ന ഹൃദ്രോഗവിദഗ്ദ്ധന് ഒരു വർഷത്തിൽ താഴെ മാത്രം തടവുശിക്ഷ.. 2021 ഫെബ്രുവരിയിൽ ഫ്രെസ്‌നോയിൽ വച്ചുണ്ടായ ഒരു കാർ അപകടത്തിൽപ്പെട്ടയാളെ സഹായിക്കാനാണ് മൂന്ന് കുട്ടികളുടെ അമ്മയായ ജൂലിയാന റാമോസ് (26) തന്റെ വാഹനം നിർത്തിയത്. എന്നാൽ, ഈ സമയം അവിടെയെത്തിയ പ്രശസ്ത ഹൃദ്രോഗവിദഗ്ദ്ധനായ ഡോ. ജെയിംസ് കൊമാസി തന്റെ എസ്‌യുവി  ജൂലിയാനയുടെ മേൽ ഇടിച്ചുകയറ്റുകയായിരുന്നു. ഇടിറ്റേറ്റ ഉടൻ തന്നെ ജൂലിയാന സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. അപകടത്തിന് ശേഷം വണ്ടിയിൽ നിന്നിറങ്ങി നോക്കിയ ഡോക്ടർ, പിന്നീട് പോലീസിനെ അറിയിക്കാതെ സംഭവസ്ഥലത്തുനിന്ന് കാറുമായി കടന്നുകളയുകയായിരുന്നു. വർഷങ്ങൾ നീണ്ട കോടതി നടപടികൾക്കൊടുവിൽ, മനഃപൂർവമല്ലാത്ത നരഹത്യക്കും അപകടമുണ്ടാക്കി നിർത്താതെ പോയതിനും ഡോ. ജെയിംസ് കൊമാസി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. എന്നാൽ പ്രതിക്ക് വെറും 8 മാസം തടവും പ്രൊബേഷനും മാത്രമാണ് കോടതി ശിക്ഷയായി…

ഫ്ലോറിഡയിൽ അനുസരണക്കേട് കാട്ടിയതിന് കുട്ടിയെ അരിയിൽ മുട്ടുകുത്തിച്ചു; സഹോദരി അറസ്റ്റിൽ

ഫ്ലോറിഡ: അനുസരണക്കേട് കാണിച്ചതിന് സ്വന്തം അനിയനെ മണിക്കൂറുകളോളം അരിയിൽ മുട്ടുകുത്തിച്ചു നിർത്തി പീഡിപ്പിച്ച 26-കാരിയായ യുവതി ഫ്ലോറിഡയിൽ ബുധനാഴ്ച അറസ്റ്റിലായി. ഫ്ലോറിഡ സിറ്റിയിൽ താമസിക്കുന്ന നതാലി ഫ്രാൻസെലിയ ക്രൂസ്  ആണ് ചൈൽഡ് അബ്യൂസ് (കുട്ടികൾക്കെതിരെയുള്ള ക്രൂരത) കുറ്റത്തിന് പോലീസിന്റെ പിടിയിലായത്. രാവിലെ 11 മണി മുതൽ വൈകിട്ട് വരെ കുട്ടിയെ ക്രൂരമായ ശിക്ഷയ്ക്ക് വിധേയനാക്കുകയായിരുന്നു. ഈ സമയമത്രയും ശുചിമുറിയിൽ പോകാൻ പോലും യുവതി അനുവദിച്ചില്ലെന്നാണ് പോലീസ് റിപ്പോർട്ട്. ഒടുവിൽ സഹികെട്ട് വൈകിട്ട് അഞ്ചുമണിയോടെ വീട്ടിൽ നിന്നും ഓടി രക്ഷപെട്ട കുട്ടി അയൽക്കാരോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. അയൽവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്. പോലീസ് എത്തുമ്പോൾ കുട്ടിയുടെ കാൽമുട്ടുകളിൽ അരിയിൽ ദീർഘനേരം മുട്ടുകുത്തി നിന്നതുകൊണ്ടുള്ള പരിക്കുകൾ ഉണ്ടായിരുന്നു. അമ്മയെ നാടുകടത്തിയതിനെ തുടർന്ന് സഹോദരിയായ നതാലിയാണ് കുട്ടിയുടെ നിയമപരമായ രക്ഷിതാവ്. മുൻപും തെറ്റ് ചെയ്യുമ്പോൾ സഹോദരി ഇത്തരത്തിൽ ശിക്ഷിക്കാറുണ്ടെന്ന് കുട്ടി പോലീസിനോട്…