പൗരത്വം നൽകുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനം; സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ്

കോഴിക്കോട്: പൗരത്വ (ഭേദഗതി) നിയമപ്രകാരം (സിഎഎ) കേന്ദ്ര സർക്കാർ പൗരത്വ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനെതിരെ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ) സുപ്രീം കോടതിയെയും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കാൻ ഒരുങ്ങുന്നു. ബുധനാഴ്ച ദേശീയ തലസ്ഥാനത്ത് നടന്ന ഒരു പരിപാടിയിൽ കുറഞ്ഞത് 14 പേർക്ക് അവരുടെ സർട്ടിഫിക്കറ്റുകൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല കൈമാറിയിരുന്നു. ഇവരെല്ലാം പാക്കിസ്താനില്‍ നിന്ന് വന്നവരാണ്. 300 പേർക്കാണ് അന്ന് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയത്. അതേസമയം, സിഎഎ നടപ്പാക്കാൻ തിടുക്കമില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നതായി ഐയുഎംഎൽ നേതാക്കൾ ചൂണ്ടിക്കാട്ടി. നിയമം നടപ്പാക്കുന്നതിനെതിരെ സ്റ്റേ ആവശ്യപ്പെട്ട് ഐയുഎംഎല്ലും നിരവധി സംഘടനകളും വ്യക്തികളും കോടതിയിൽ സമർപ്പിച്ച ഹർജികളോടുള്ള പ്രതികരണമായിരുന്നു അത്. കേന്ദ്രം സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഐയുഎംഎൽ ആരോപിച്ചു. പൗരത്വ സർട്ടിഫിക്കറ്റ് വിതരണം തിരഞ്ഞെടുപ്പ് ഗിമ്മിക്കാണെന്ന് ഐയുഎംഎൽ നേതാക്കൾ…

മണ്‍സൂണ്‍ ആരംഭിക്കുന്നതിനു മുമ്പ് വെസ്റ്റ് നൈല്‍ വൈറസിനെക്കുറിച്ച് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: പകര്‍ച്ചവ്യാധികളുമായി സംസ്ഥാനത്തിന്റെ പോരാട്ടം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. തെക്കുപടിഞ്ഞാറൻ മൺസൂണിന് മുമ്പുതന്നെ, വെസ്റ്റ് നൈൽ ഫീവർ (ഡബ്ല്യുഎൻഎഫ്) പല ജില്ലകളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മെയ് 7 നാണ് ആരോഗ്യ വകുപ്പ് ആദ്യത്തെ ഔദ്യോഗിക മുന്നറിയിപ്പ് നൽകിയത്. IDSP റിപ്പോർട്ട് അനുസരിച്ച്, സംസ്ഥാനത്ത് 20 സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് (ഇതുവരെ 10 കേസുകൾ മാത്രം സ്ഥിരീകരിച്ചു) കൂടാതെ സംശയാസ്പദമായ രീതിയില്‍ രണ്ട് മരണങ്ങളും. കുറഞ്ഞത് രണ്ട് പതിറ്റാണ്ടായി കേരളത്തിൽ WN വൈറസ് ബാധയുള്ളതിനാൽ 80% കേസുകളും രോഗലക്ഷണങ്ങളില്ലാത്തവയാണ്, ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓരോ കേസിലും, സമൂഹത്തിൽ റിപ്പോർട്ട് ചെയ്യപ്പെടാത്തതും ലക്ഷണമില്ലാത്തതുമായ നിരവധി കേസുകൾ ഉണ്ടാകാം. രോഗലക്ഷണങ്ങളുള്ള സന്ദർഭങ്ങളിൽ, രോഗികൾക്ക് സാധാരണയായി പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി, ചിലപ്പോൾ വീർത്ത ലിംഫ് ഗ്രന്ഥികൾ എന്നിവയും കാണാറുണ്ട്. കൊതുക് പരത്തുന്ന മിക്ക വൈറൽ രോഗങ്ങളുടെയും ക്ലിനിക്കൽ ലക്ഷണങ്ങൾ…

കുന്തിരിക്കൽ സിഎംഎസ് ഹൈസ്ക്കൂളിൽ തലമുറകളുടെ ഒത്തു ചേരൽ 19ന് ; 17ന് കൊടിയേറും

എടത്വാ : തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം മെയ് 19ന് നടക്കും. അതിന് മുന്നോടിയായി 17ന് രാവിലെ 9ന് കൊടിയേറും. പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ കൊടിയേറ്റ് കർമ്മം നിർവഹിക്കും. ഹെഡ്‍മാസ്റ്റര്‍ റെജില്‍ സാം മാത്യു അധ്യക്ഷത വഹിക്കും. ഇക്കഴിഞ്ഞ എസ്. എസ് എൽ സി പരീക്ഷയില്‍ വിജയിച്ച വിദ്യാർത്ഥികളെ സജി പി ഏബ്രഹാം അനുമോദിക്കും. 19ന് ഉച്ചയ്ക്ക് 2 മണിക്ക് തോമസ് നോർട്ടൻ നഗറിൽ നടക്കുന്ന ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ അധ്യക്ഷത വഹിക്കും. തോമസ് കെ തോമസ് എംഎൽഎ ഗുരുവന്ദനം നടത്തും.ഇൻഡ്യ പെന്തെ കോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥിയുമായ റവ.ഡോ.കെ.സി.ജോൺ മുഖ്യ പ്രഭാഷണം…

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കല്‍ ഇന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 2024-25 അധ്യയന വർഷത്തേക്കുള്ള ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷാ നടപടികൾ ഇന്ന് (വ്യാഴം) മുതൽ ആരംഭിക്കും. ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം. ഇന്നു മുതൽ മെയ് 25 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ഒരൊറ്റ അപേക്ഷ മതി എന്ന ഏകജാലക സംവിധാനമാണിത്. ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷകൾ hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്. വെബ്‌സൈറ്റിലെ പൊതു വിഭാഗത്തിൽ നിന്ന് വിവരങ്ങൾ കണ്ടെത്താനാകും. ഹയർസെക്കൻഡറി പ്രവേശനത്തിനായി www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിൽ ക്ലിക്ക് ചെയ്യുക. create candidate login-sws ലിങ്ക് വഴി ലോഗിൻ ചെയ്യുക. മൊബൈൽ OTP വഴിയാണ് പാസ്‌വേഡ് ഉണ്ടാക്കുന്നത്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് മെയ് 29ന് നടക്കും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്മെന്റ് ജൂണ്‍ 12നും മൂന്നാം അലോട്ട്മെന്റ് ജൂണ്‍…

മലപ്പുറത്തോടുള്ള ഭരണകൂട വിവേചന ഭീകരതയോട് സന്ധിയില്ല

മലപ്പുറം: പ്ലസ് വണ്‍ സീറ്റിന്റ അപര്യാപ്തത സർക്കാരിന്റെ മലപ്പുറത്തോടുള്ള വിവേചന ഭീകരതയോട് സന്ധിയില്ല. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് നഈം ഗഫൂർ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം മെമ്മോറിയൽ പ്രക്ഷോപത്തിന്റെ പടപ്പുറപ്പാട് സമരത്തിൽ ഉത്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വികസന വിഷയത്തിൽ മലപ്പുറത്തോടുള്ള വിവേചനം അത് കേവല വിവേചനമല്ല വംശീയ വിവേചനമാണ് വെൽഫെയർ പാർട്ടി ദേശീയ കമ്മറ്റി അംഗം ഇ സി ആയിഷ പറഞ്ഞു. ഒന്നാം അലോട്ട്മെന്റ് വരുന്നതിനു മുൻപ് മലപ്പുറത്തെ അവസാനത്തെ കുട്ടിക്കും സീറ്റ്‌ കിട്ടും വരെ മലപ്പുറം മെമ്മോറിയൽ പ്രക്ഷോഭംതുടരും എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ പറഞ്ഞു പൂക്കോട്ടൂരിൽ നിന്ന് ആരംഭിച്ച പടപ്പുറപ്പാട് സമരം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ മാസ്റ്റർ ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കറിന് പതാക കൈമാറി ഫ്ലാഗ് ഓഫ്‌ ചെയ്തു.…

മർകസ് റൈഹാൻ വാലിയിലേക്ക് പുതപ്പ് കിറ്റുകൾ നൽകി

കാരന്തൂർ: മർകസ് റൈഹാൻ വാലി അനാഥ മന്ദിരത്തിലെ വിദ്യാർഥികൾക്ക് പുതപ്പും തലയിണയും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. പ്രമുഖ ഇംഗ്ലീഷ് മരുന്ന് ഉൽപാദന കമ്പനിയായ മാൻകൈൻഡ് ഫാർമ ലിമിറ്റഡാണ് കിറ്റുകൾ നൽകിയത്. ഇഖ്റ ഹോസ്പിറ്റലിലെ ഇ ൻ ടി വിഭാഗം ഡോക്ടറായ ഡോ. ശാഹുൽ ഹമീദ് കിറ്റുകൾ കൈമാറി. മർകസ് ഡയറക്ടർ ജനറലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി മുഹമ്മദ് ഫൈസി ചടങ്ങിന് നേതൃത്വം നൽകി. മർകസ് ഗ്ലോബൽ കൗൺസിൽ സി.ഇ.ഒ സി പി ഉബൈദുല്ല സഖാഫി, ഡയറക്ടർ ഇൻചാർജ് അക്ബർ ബാദുഷ സഖാഫി, സി.എ.ഒ വി എം റശീദ് സഖാഫി, ഓർഫനേജ് മാനേജർ സി പി സിറാജ് സഖാഫി എന്നിവർ ചേർന്ന് കിറ്റുകൾ ഏറ്റുവാങ്ങി. മാൻകൈൻഡ് ഫാർമയുടെ മാനേജർമാരായ രൂപേഷ്, മുജീബ് റഹ്മാൻ ജീവനക്കാരായ സഫ്‌വാൻ, നിതിൻ തുടങ്ങിയവർ സംബന്ധിച്ചു. സി എസ്…

ക്ഷേമ നിധി ഔദാര്യമല്ല അവകാശമാണ്: ജോസഫ് ജോൺ

തൃശൂർ : സംസ്ഥാനത്ത് തയ്യൽ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി രുപകരിച്ച ക്ഷേമ നിധി സംവിധാനം തകർക്കാനുള്ള ശ്രമം പ്രതിരോധിക്കുമെന്ന് ടൈലറിംഗ് ആൻഡ് ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘടനം ചെയ്തുകൊണ്ട് എഫ് ഐ റ്റി യു ദേശീയ സെക്രട്ടറി ജോസഫ് ജോൺ പ്രസ്താവിച്ചു. സാമൂഹിക സുരക്ഷ പെൻഷനും ക്ഷേമനിധി പെൻഷനും എകീകരിച്ചും, ക്ഷേമ നിധി ഔദര്യമാണെന്ന് കോടതിയിൽ പറയുകയും, ക്ഷേമ നിധി അംശാദയം കൂട്ടുകയും, ക്ഷേമ നിധി ഓഫീസുകളിൽ താത്കാലിക നിയമനനം നടത്തിയും ഈ സംവിധാനം തകർക്കാനുള്ള ശ്രമം ചെറുത്ത് തോൽപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽഎഫ് ഐ റ്റി യു സംസ്ഥാന ജനറൽ സെക്രട്ടറി തസ്‌ലീം മമ്പാട്, ഭാരവാഹി പ്രഖ്യാപനം നിർവച്ച സമ്മേളനത്തിൽ സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര, സംസ്ഥാന സെക്രട്ടറി ഷാനവാസ് കോട്ടയം, ഹംസ എളനാട്, വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം,…

സംസ്ഥാനത്ത് വീണ്ടും അമീബിക് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു; അഞ്ചു വയസ്സുകാരി പെൺകുട്ടി ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് എൻസെഫലൈറ്റിസ് (മസ്തിഷ്ക ജ്വരം) സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെൻ്റിലേറ്ററിലാണ് മലപ്പുറം മൂന്നുയൂര്‍ കളിയാട്ടമുക്ക് സ്വദേശിയായ അഞ്ചുവയസ്സുകാരി. കടലുണ്ടി പുഴയിൽ കുളിച്ചതിന് ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങൾ കണ്ടതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് മെയ് 10-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാനമായ രോഗലക്ഷണങ്ങളോടെ മറ്റ് നാല് കുട്ടികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അഞ്ചും, ആറും, പന്ത്രണ്ടും വയസ്സുള്ള കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വെൻ്റിലേറ്ററിൽ കഴിയുന്ന അഞ്ചു വയസ്സുകാരിയുടെ ബന്ധുക്കളാണ് ഈ കുട്ടികൾ. ഈ മാസം ഒന്നിനാണ് കുട്ടി കടലുണ്ടി പുഴയിൽ കുളിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോൾ പനിയും തലവേദനയും വന്ന കുട്ടിയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെയാണ് മൂന്ന് ദിവസം മുമ്പ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. വൈറസ് വകഭേദത്തെ കുറിച്ച് അറിയാനായി സാമ്പിൾ…

ഗാർഹിക പീഡനം: പറവൂര്‍ സ്വദേശിനി കോഴിക്കോട് ഭര്‍തൃവീട്ടില്‍ പീഡനത്തിനിരയായ സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

കോഴിക്കോട്: വടക്കൻ പറവൂർ സ്വദേശിനിയായ നവവധു കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ വച്ച് പീഡിപ്പിക്കപ്പെട്ട സംഭവം അന്വേഷിക്കാൻ അസിസ്റ്റൻ്റ് കമ്മീഷണർ സാജു കെ. എബ്രഹാമിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചു. മേയ് 12ന് മാതാപിതാക്കൾ മകളെ കാണാനെത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം അറിഞ്ഞത്. പ്രാഥമിക അന്വേഷണത്തിൽ, 29 കാരനായ ഭര്‍ത്താവ് രാഹുല്‍ പി ഗോപാല്‍ മുമ്പ് രണ്ടുതവണ വിവാഹം കഴിച്ചതാണെന്നും, പറവൂര്‍ സ്വദേശിനിയെ വിവാഹം കഴിക്കുന്ന സമയത്ത് ആരോടും വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ലെന്നും ഏഴ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘം കണ്ടെത്തി. ഒരു വിവാഹത്തിലും രാഹുല്‍ നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. താൻ നേരത്തെ പന്തീരാങ്കാവ് പോലീസിൽ നൽകിയ പരാതി ചില ഉദ്യോഗസ്ഥർ പൂഴ്ത്തി വെച്ചെന്ന് യുവതി കേരള മുഖ്യമന്ത്രിക്കും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണത്തിന് എസ്ഐടിയെ ചുമതലപ്പെടുത്തിയത്. കേസ് എടുക്കുന്നതിൽ ലോക്കൽ…

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്നും, തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത കൂടുതലാണെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചു. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു. കൊമോറിൻ തീരത്ത് ഒരു ചക്രവാകച്ചുഴി നിലനിൽക്കുന്നുണ്ട്. കേരള തീരത്ത് തെക്ക് കിഴക്കൻ അറബിക്കടലിൽ മറ്റൊരു ചക്രവാകച്ചുഴിയും നിലനിൽക്കുന്നു. ഇതിൻ്റെ ഫലമായി മഴ ശക്തി പ്രാപിക്കും. മെയ് 18ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. ഇടിയോട് കൂടിയുള്ള മഴയ്‌ക്കാണ് സാധ്യത. ഞായറാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിലേക്കും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും കാലവർഷം എത്തിച്ചേർന്നേക്കും. കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണ്ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും…