കൊല്ലം: വയോധികയെ ആക്രമിച്ച് സ്വര്‍ണ്ണ മാല കവര്‍ന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡ് ചെയ്ത നാല്‍വര്‍ സംഘത്തെ പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. അയത്തില്‍ നേതാജി നഗർ-89, ചരുവിളവീട്ടിൽ അജിത്ത് (23), പെരിനാട് കാരിക്കൽ തെക്കേതില്‍ അതുൽ ജോയ് (22), മങ്ങാട് റോസ് നഗറിൽ മഞ്ജു ഭവനിൽ അഖിൽ വിനോദ് (18), നീരാവില്‍ ചേരിയില്‍ കരോട്ട് കിഴക്കേതില്‍ സഫാന (22) എന്നിവരെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുക്കും. മങ്ങാട് പള്ളിയില്‍ കുര്‍ബാന കൂടാന്‍ പോയ വയോധികയുടെ കഴുത്തില്‍ക്കിടന്ന 11 പവന്റെ മാലയാണ് പ്രതികള്‍ പൊട്ടിച്ചെടുത്തത്. മാല വില്ക്കാന് സഹായിച്ചതിനാണ് സഫാനയും കേസില്‍ പ്രതിയായത്. മാല വിറ്റു കിട്ടിയ മൂന്നു ലക്ഷം രൂപ പ്രതികള്‍ ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചതെന്നു പോലീസ് പറയുന്നു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താലേ കൂടുതല്‍ മോഷണം നടന്നിട്ടുണ്ടോയെന്ന് അറിയാനാകൂ എന്നു പോലീസ് പറഞ്ഞു. കൊല്ലം സിറ്റി…
Category: KERALA
ഇന്ത്യ കർഷകർക്ക് പ്രതീക്ഷയില്ലാത്ത നാടായി മാറി; പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാന്‍ ആരംഭിച്ചത് കോണ്‍ഗ്രസ്: മുഖ്യമന്ത്രി
പാലക്കാട്: കർഷകർക്ക് രക്ഷയില്ലാത്ത നാടായി ഇന്ത്യ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാൻ തുടക്കമിട്ടത് കോൺഗ്രസാണെന്നും ഇന്ന് ബിജെപി അത് കൂടുതൽ ശക്തമായി നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കിസാൻ സഭയുടെ 35-ാമത് ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മതനിരപേക്ഷതയോട് ഒട്ടും ബഹുമാനമില്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് അവര്‍. മതാടിസ്ഥാനത്തിലല്ല രാജ്യത്ത് പൗരത്വം നിര്‍ണയിക്കപ്പെടേണ്ടത്. എന്നാല്‍, മതാടിസ്ഥാനത്തിലാവണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. വിവാഹമോചനം ഒരു സിവിൽ നടപടിക്രമമാണ്. എന്നാൽ, അത് മുസ്ലിമിന്റേതാണെങ്കിൽ ക്രിമിനൽ നിയമത്തിന് കീഴിലായിരിക്കണമെന്നാണ് സർക്കാർ നിലപാട്. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ശബരിമല കാനന പാത യാത്രാനിയന്ത്രണം നീക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി
കാനന പാതയിലെ രാത്രികാല നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അയ്യപ്പ ധർമ്മ സംഘം ഹർജി നൽകി. 24 മണിക്കൂറും തീർഥാടകരെ കടത്തിവിടണമെന്നാണ് അയ്യപ്പ ധർമ സംഘത്തിന്റെ ആവശ്യം. എന്നാൽ കാനനപാതയിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടുതലാണെന്നും തീർഥാടകരുടെ സുരക്ഷയെ മുൻനിർത്തിയാണ് നിയന്ത്രണമെന്നുമാണ് സർക്കാർ വാദം. ഇവിടെ രണ്ട് വര്‍ഷമായി പാത അടഞ്ഞു കിടക്കുകയാണ്. എന്തെങ്കിലും അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് നല്കാന് ദേവസ്വം ബഞ്ച് നിര്‍ദേശം നല്കി. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 10 വയസ്സുകാരി മരിച്ചു; പതിനാറ് പേര്‍ക്ക് പരിക്കേറ്റു
എരുമേലി: എരുമേലിക്കടുത്ത് കന്നിമലയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് 10 വയസ്സുകാരി മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചെന്നൈ താംബരം സ്വദേശി സംഘമിത്രയാണ് മരിച്ചത്. വൈകിട്ട് 3.15ഓടെയാണ് അപകടം നടന്നത്. കന്നിമലയിൽ വച്ച് വാഹനം നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നി കുഴിയിൽ വീഴുകയായിരുന്നു. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ചെന്നൈയിൽ നിന്ന് ശബരിമല ക്ഷേത്രത്തിലേക്കുള്ള യാത്രയിലായിരുന്നു തീർത്ഥാടകർ. ആകെ 21 പേരാണ് ഉണ്ടായിരുന്നത്.
ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ വനവല്‍ക്കരണ ചതിക്കുഴി: ഇന്‍ഫാം ദേശീയ സമിതി
കൊച്ചി: ബഫര്‍സോണ്‍ ഉപഗ്രഹസര്‍വ്വേ റിപ്പോര്‍ട്ട് കൃഷിഭൂമി കൈയേറിയുള്ള വനവല്‍ക്കരണത്തിന് സര്‍ക്കാര്‍ ഒരുക്കിയ ചതിക്കുഴിയാണെന്ന് ഇന്‍ഫാം ദേശീയ സമിതി ആരോപിച്ചു. വന്യജീവി സങ്കേതങ്ങള്‍ ഉള്‍ക്കൊള്ളുന്ന വനാതിര്‍ത്തികളില്‍ നിന്നും ഒരു കിലോമീറ്റര്‍ ആകാശദൂരത്തിനുള്ളിലുള്ള ജനങ്ങളെ ഒന്നടങ്കം കുടിയിറക്കി ജനവാസമേഖലയും കൃഷിയിടങ്ങളും കൈയേറി വനമാക്കി മാറ്റുവാനുള്ള ആസൂത്രിത ശ്രമമാണ് ഇതിനു പിന്നിലുള്ളതെന്ന് വ്യക്തമാകുന്നു. ജനദ്രോഹം നിറഞ്ഞ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് രഹസ്യമായി വെച്ചിരുന്നതിന്റെ കാരണം ഇപ്പോള്‍ പൊതുസമൂഹത്തിന് ബോധ്യമായി. അവ്യക്തതകള്‍ ഏറെയുള്ളതും പ്രദേശവാസികള്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ഉപഗ്രഹസര്‍വ്വേ റിപ്പോര്‍ട്ട് ഒരു ഉന്നതസമിതിയിലും സര്‍ക്കാര്‍ സമര്‍പ്പിക്കരുത്. സര്‍ക്കാര്‍ നിയമിച്ച വിദഗ്ദ്ധസമിതി നിര്‍ദിഷ്ഠപ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് നിജസ്ഥിതി മനസിലാക്കാതെ ഒളിച്ചുകളിക്കുന്നു. വനംവകുപ്പിന്റെ താല്പര്യം സംരക്ഷിക്കുന്ന ഉപകരണം മാത്രമായി വിദഗ്ദ്ധസമിതി ഒരിക്കലും തരംതാഴരുത്. ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ സീറോ ബഫര്‍സോണ്‍ മാത്രമായി നിജപ്പെടുത്തണമെന്നും ഉപഗ്രഹ സര്‍വ്വേ വിശദാംശങ്ങള്‍ പഞ്ചായത്തുകളില്‍ വീട്ടുനമ്പര്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി…
ജനവിരുദ്ധ ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് കത്തിച്ചു പ്രതിഷേധിക്കും: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കൊച്ചി: ജനവാസമേഖലകളും കൃഷിയിടങ്ങളും ബഫര്‍സോണില്‍പെടുത്തി വനവല്‍ക്കരണം നടത്താന്‍ നിര്‍ദ്ദേശിക്കുന്ന സര്‍ക്കാരിന്റെ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് സംസ്ഥാനത്തുടനീളം കത്തിച്ച് പ്രതിഷേധിക്കാന്‍ കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ആഹ്വാനം ചെയ്തു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്മാന് അഡ്വ.ബിനോയ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സമിതി സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റിയന് ഉദ്ഘാടനം ചെയ്തു. ബഫര്‍സോണ്‍ ലക്ഷ്യം വെയ്്ക്കുന്നത് ഭാവിയിലെ വനമാണെന്നിരിക്കെ കോടതി വിധിയിലൂടെ ജനങ്ങളെ കുടിയിറക്കാനുള്ള സര്‍ക്കാര്‍ തന്ത്രങ്ങളുടെ തുടക്കമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. ഇതറിയണമെങ്കില്‍ ബഫര്‍സോണിലെ കടുത്ത നിയന്ത്രണ നിരോധന നിബന്ധനകളെക്കുറിച്ച് പ്രദേശവാസികള്‍ പഠിക്കണം. ബഫര്‍സോണിന്റെ പേരില്‍ വനാതിര്‍ത്തി വിട്ടുള്ള യാതൊരു കൃഷിഭൂമി കയ്യേറ്റവും ജനങ്ങള്‍ അനുവദിക്കരുത്. ഉപഗ്രഹസര്‍വ്വേയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ചില പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കാത്തത് ബോധപൂര്‍വ്വമാണ്. സര്‍ക്കാരിന്റെ രേഖകളില്‍ അവ ഇതിനോടകം തന്നെ വനമാണോയെന്ന് പ്രദേശവാസികള്‍ അന്വേഷിച്ചറിയണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. സംസ്ഥാനത്ത് വരുംദിവസങ്ങളില്‍…
സാമ്പത്തിക സുരക്ഷയാണ് സാമൂഹിക പുരോഗതിയുടെ അടിസ്ഥാനം: ആർ വിനോദ്
ഇടുക്കി: സാമ്പത്തിക ഭദ്രതയാണ് സാമൂഹിക പുരോഗതിയുടെ അടിത്തറയെന്ന് ശ്രീനാരായണ സഹോദര ധർമവേദി ജനറൽ സെക്രട്ടറി ആർ. വിനോദ് പറഞ്ഞു. കാലഹരണപ്പെട്ട ഭരണസമിതിയാണ് യോഗം നിയന്ത്രിക്കുന്നതെന്നും, അവരാണ് യുവതലമുറയെ ബുദ്ധിമുട്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിമാലിയിൽ മൈക്രോ ഫിനാൻസ് വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ആനച്ചാൽ ഗുരുകുലം കടുംബ യൂണിറ്റിനുള്ള ആദ്യ ഗഡു ജില്ലാ സെക്രട്ടറിയെ ഏൽപ്പിച്ചുകൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ശ്രീനാരായണ സഹോദര ധർമ്മവേദി ജില്ലാ കൺവൻഷനും ശിവഗിരി തീർത്ഥാടന നവതി ആഘോഷവും നടന്നു. ജില്ലാ പ്രസിഡന്റ് ബിജു സേനാപതി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ. അജിത്ത് ശാന്തി സ്വാഗതം പറഞ്ഞു. സംസ്ഥാന വർക്കിംഗ് ചെയർമാൻ സി.കെ. വിദ്യാസാഗർ നവതി സമ്മേളനം ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സംവരണം സാമൂഹിക നീതിയുടെ അടിത്തറയിളക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സ്വാമി ദേവചൈതന്യ നവതി സന്ദേശം നൽകി. ശിവഗിരി തീർത്ഥാടനം…
ശബരിമലയിലെ അടിസ്ഥാന സൗകര്യം: സർക്കാരിന്റെ സമ്പൂർണ പരാജയമാണെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ശബരിമലയ്ക്ക് 100 കോടി അനുവദിച്ചിട്ടും കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. കോടിക്കണക്കിന് ഭക്തർ ശബരിമല ദർശനത്തിന് എത്തുമെന്ന് അറിഞ്ഞിട്ടും ദേവസ്വം ബോർഡ് ഒരു സൗകര്യവും ഒരുക്കിയില്ലെന്ന് അദ്ദേഹം വിമർശിച്ചു. സന്നിധാനത്തും പമ്പയിലും ശുചിത്വം ഉറപ്പുവരുത്തുന്നതിലും സർക്കാർ കുറ്റകരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. ഹോട്ടലുകാർ ഉൾപ്പെടെയുള്ള കച്ചവടക്കാർ അയ്യപ്പഭക്തരെ കൊള്ളയടിക്കുന്ന സ്ഥിതിയാണ്. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍ എന്നും സുരേന്ദ്രന് വിമര്‍ശിച്ചു. മാത്രമല്ല, കെഎസ്ആർടിസി സർവീസുകൾ ഭക്തരെ ചൂഷണം ചെയ്യാൻ വേണ്ടി മാത്രമുള്ളതാണ്. ഭക്തരെ കുത്തിനിറച്ച് ഒരുവിധത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെയാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും വിവിധ വകുപ്പുകൾ പരാജയപ്പെട്ടെന്നും, ഇവര്‍ പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും…
രണ്ടു കുട്ടികളോടൊപ്പം പിതാവ് ആത്മഹത്യ ചെയ്യാന്‍ കിണറ്റില്‍ ചാടി; പിതാവ് മരിച്ചു; കുട്ടികളെ ബന്ധുക്കള്‍ രക്ഷപ്പെടുത്തി
തൃശൂർ: പിഞ്ചുകുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു. തൃശൂർ കയ്പമംഗലം മൂന്നു പീടിക ബീച്ച് കോഓപ്പറേറ്റീവ് റോഡ് ഇല്ലത്ത്പറമ്പിൽ ഷിഹാബ് (35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. നാലും രണ്ടരയും വയസ്സുള്ള കുട്ടികളുമായാണ് യുവാവ് കിണറ്റിൽ ചാടിയത്. കുട്ടികളെ ബന്ധുക്കൾ രക്ഷപ്പെടുത്തി. പോലീസും ഫയർഫോഴ്സും എത്തി അവശനിലയിലായ ഷിഹാബിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെന്ത്രാപ്പിന്നിയില്‍ ടൈൽസ് കട നടത്തുകയായിരുന്നു ഷിഹാബ്. സാമ്പത്തിക കാര്യങ്ങളെ ചൊല്ലി ഷിഹാബും ഭാര്യയും തമ്മിൽ വഴക്കിടാറുണ്ടായിരുന്നു എന്നു പറയുന്നു. ഇതേത്തുടർന്നുണ്ടായ പ്രകോപനമാണ് ഷിഹാബ് രണ്ട് കുട്ടികളെയും കൊണ്ട് വീടിന് സമീപത്തെ കിണറ്റിലേക്ക് ചാടിയത്.
വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച എംഎൽഎയ്ക്കും ഭാര്യയ്ക്കും എതിരെ കേസ്
ആലപ്പുഴ: വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസിനും ഭാര്യ ഷേർളി തോമസിനും എതിരെ പോലീസ് കേസെടുത്തു. നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് നേതാവ് ആർബി ജിഷയെ ഇരുവരും ജാതിയുടെ പേരിൽ അധിക്ഷേപിച്ചെന്നാന് പരാതി. ജിഷ നൽകിയ പരാതിയിലാണ് നടപടി. പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. തോമസിനെ ഒന്നാം പ്രതിയാക്കിയും ഭാര്യയെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. അധിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതമാണ് ജിഷ പോലീസിൽ പരാതി നൽകിയത്. ഡിസംബര്‍ 9-ന് ഹരിപ്പാട് നടന്ന എൻസിപി ഫണ്ട് ശേഖരണ യോഗത്തിനിടെ വാക്കേറ്റമുണ്ടായതാണ് പ്രശ്നത്തിന് തുടക്കം. യോഗത്തിനിടെ ജിഷയെ കാക്കയെപ്പോലെ കറുത്തവളാണെന്ന് പറഞ്ഞ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന് പരാതിയില്‍ പറഞ്ഞു.
