തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ഇടിയോടും മിന്നലോടും കൂടി വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ (ജൂലൈ 16) ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. വടക്ക് കിഴക്കന്‍ അറബിക്കടലില്‍ ഗുജറാത്ത് തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം സൗരാഷ്ട്ര-കച്ച് തീരത്തിനു സമീപം ശക്തികൂടിയ ന്യൂനമര്‍ദമായി നിലനില്‍ക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ശക്തികൂടിയ ന്യൂനമര്‍ദമായി നിലനില്‍ക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ശക്തികൂടിയ ന്യൂനമര്‍ദം ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദമാകാനാണ് സാധ്യത. ഒഡിഷ തീരത്തിനും സമീപ പ്രദേശത്തിനും മുകളിലായി ന്യൂനമര്‍ദം നിലനില്ക്കുന്നു. സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്ന മണ്‍സൂണ്‍ പാത്തി ജൂലൈ 17 മുതല്‍ വടക്കോട്ടു…
Category: KERALA
വീര ജടായു പുരസ്കാരം കുസുമം ആര് പുന്നപ്രയ്ക്ക്
തിരുവനന്തപുരം: രാമായണ മാസാചരണത്തോടനുബന്ധിച്ച് ജടായു പാറ കോദണ്ഡ രാമ ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തുന്ന വീര ജടായു പുരസ്കാരം കുസുമം ആര് പുന്നപ്രയ്ക്ക്. ജൂലൈ 17 ന് തിരുവന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ തെലുങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് പുരസ്ക്കാരം സമ്മാനിക്കും. സ്വാശ്രയ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രസവ അവധി കിട്ടുന്നതിനും മുലയൂട്ടാനുള്ള സൗകര്യം ലഭിക്കുന്നതിനും വേണ്ടി നിയമയുദ്ധം നടത്തുകയും ആവശ്യങ്ങള്‍ നേടിയെടുക്കുകയും ചെയ്ത ഒറ്റയാള്‍ പോരാട്ടം പിരിഗണിച്ചാണ് കുസുമം ആര് പുന്നപ്രയക്ക് അവാര്‍ഡ് നല്‍കുന്നത്. അസംഘടിത തൊഴിലാളി സ്ത്രീകള്‍ക്കുവേണ്ടി ഇത്രകണ്ട് ഒറ്റയാള്‍ പോരാട്ടം നടത്തി അവകാശങ്ങള്‍ നേടിക്കൊടുത്ത മറ്റൊരു സ്ത്രീ വേറെയില്ല. അമ്മയുടെ മുലപ്പാല്‍ കുടിക്കുവാനുള്ള അവകാശം അസംഘടിത മേഖലയിലെ ശബ്ദമില്ലാത്ത സ്ത്രീകളുടെ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടതിനെതിരെ ആരംഭിച്ചതാണ് കുസുമത്തിന്റെ പോരാട്ടം. ആദ്യ പോരാട്ടത്തിന്റെ വിജയം കുസുമത്തിലെ സാമൂഹിക പ്രവര്‍ത്തകയ്ക്ക് ഊര്‍ജ്ജമായി. പിന്നെ പ്രസവാനുകൂല്യങ്ങള്‍ ഐടി കമ്പനി ജീവനക്കാരികള്‍ക്ക് ലഭിക്കില്ലെന്നറിഞ്ഞപ്പോള്‍ വീണ്ടും…
എയർ അറേബ്യ വിമാനത്തിന് ഹൈഡ്രോളിക് തകരാര്‍; സുരക്ഷിതമായി കൊച്ചി വിമാനത്താവളത്തിൽ ഇറക്കി
കൊച്ചി: 222 യാത്രക്കാരും ഏഴ് ജീവനക്കാരുമായി ഷാർജയിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ അറേബ്യ വിമാനം ഹൈഡ്രോളിക് തകരാറിനെ തുടർന്ന് വെള്ളിയാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വൈകിട്ട് 7.13ന് ഇറങ്ങേണ്ട വിമാനം ഹൈഡ്രോളിക് തകരാറിനെ തുടർന്ന് 6.41ന് കൊച്ചി വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 6:41ന് കൊച്ചി വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി എയർപോർട്ട് വക്താവ് അറിയിച്ചു. എയർ അറേബ്യ ജി9-426 വിമാനം രാത്രി 7.29ന് റൺവേ 09-ൽ ലാൻഡ് ചെയ്തു. “എല്ലാ യാത്രക്കാരും സുരക്ഷിതരാണ്, പ്രശ്നങ്ങളോ സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല,” അദ്ദേഹം പറഞ്ഞു. എയർപോർട്ടിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഒരു മണിക്കൂറും 50 മിനിറ്റും നീണ്ടുനിന്ന ശേഷം പിൻവലിക്കേണ്ടി വന്നെങ്കിലും, വേഗത്തിലുള്ളതും സമയോചിതവുമായ ഇടപെടലുകൾ റൺവേകൾ വേഗത്തിൽ പ്രവർത്തനം പുനരാരംഭിച്ചു. സംയുക്ത പ്രയത്നവും സമയോചിതമായ ഏകോപനവും എയർപോർട്ട് അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാന്‍ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിനെ…
ശ്രീലങ്കയിലെ ജീവിതം ദുരിതക്കടലായി; ഷാഫി ഇപ്പോൾ ഉപജീവനത്തിനായി സ്വന്തം നാട്ടില്‍ പപ്പട കച്ചവടം ചെയ്യുന്നു
കാസർഗോഡ്: ഗ്യാസ് കിട്ടാനില്ല… പെട്രോൾ കിട്ടാൻ മണിക്കൂറുകൾ കാത്തിരിക്കണം… സാമ്പത്തികമായി തകർന്നു… അഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് ശ്രീലങ്കയിൽ നിന്ന് കാസർകോട് എത്തിയ അബ്ദുല്ല മുഹമ്മദ് ഷാഫിയുടെ വാക്കുകളാണിത്. പതിനാല് വർഷമായി ശ്രീലങ്കയിൽ താമസിച്ചിരുന്ന ഷാഫി നോർത്ത് സെൻട്രലിൽ ഹോട്ടൽ നടത്തുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് കാര്യങ്ങളെല്ലാം തകിടം മറിഞ്ഞതെന്ന് ഷാഫി പറയുന്നു. ഗ്യാസ് ഇല്ല. ഹോട്ടലിൽ വരുന്നവരുടെ എണ്ണവും കുറഞ്ഞു. നിത്യോപയോഗ സാധനങ്ങൾക്ക് തീപിടിച്ച വില. സുഹൃത്തിനൊപ്പം മെഡിക്കൽ ഷോപ്പ് തുടങ്ങിയെങ്കിലും അതും വിജയിച്ചില്ല. ഇതോടെ ഷാഫി നാട്ടിലേക്ക് മടങ്ങി. നാട്ടിലെത്തിയപ്പോൾ ഇനി എന്ത് എന്നതായി ചിന്ത. ഒടുവിൽ സുഹൃത്ത് പപ്പടക്കച്ചവടം നിർദേശിച്ചു. അങ്ങനെ ഷാഫി ചെമ്മനാട് പപ്പടക്കച്ചവടം തുടങ്ങി. ആദ്യം ബിസിനസ് പഠിക്കാം എന്ന ഉദ്ദേശം ആയിരുന്നെങ്കിലും ഇപ്പോൾ ജീവിത മാർഗമായി പപ്പടക്കച്ചവടം മാറി. വില്പന ഏറിയും കുറഞ്ഞും നടക്കുന്നുണ്ട്. ശ്രീലങ്കയിലെ സുഹൃത്തുക്കൾ വിളിക്കുന്നുണ്ടെന്നും അവിടെ…
വൈധവ്യം വിധിച്ചവർ’ അത് ആവർത്തിക്കുന്നു: കെ.കെ.രമ
തിരുവനന്തപുരം: വിധവയാകാൻ വിധിയെഴുതിയവർ അത് വീണ്ടും വീണ്ടും പറയുകയാണെന്ന് കെ.കെ.രമ. ടിപി ചന്ദ്രശേഖരനെ കൊന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. കേസിൽ ശിക്ഷിക്കപ്പെട്ടവരെല്ലാം സിപിഎമ്മുകാരാണ്. ടിപി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ആ ചിന്ത സി.പി.എമ്മിനെ ഭയപ്പെടുത്തുകയാണെന്നും കെ.കെ.രമ പറഞ്ഞു. ഭയന്നാണ് എംഎം മണി നിയമസഭയിൽ എത്താതിരുന്നത്. ഒരു രക്തസാക്ഷിത്വത്തെയും ആരും അപമാനിക്കരുതെന്നാണ് തന്റെ നിലപാട്. എംഎം മണിയുടെ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കാൻ തയ്യാറാകാത്തതിന് പിന്നിൽ ഭൂരിപക്ഷത്തിന്റെ ധാർഷ്ട്യമാണെന്നും കെ കെ രമ കൂട്ടിച്ചേർത്തു.
ചലച്ചിത്ര നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു
ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര നടനും സംവിധായകനുമായ പ്രതാപ് പോത്തൻ വെള്ളിയാഴ്ച ചെന്നൈയിൽ അന്തരിച്ചു. 69 വയസ്സായിരുന്നു. കിൽപ്പോക്ക് ഗാർഡൻ റോഡിൽ സ്ഥിതി ചെയ്യുന്ന ഫ്ളാറ്റിലെ കിടപ്പുമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് അദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്. നടന്റെ മരണം സ്ഥിരീകരിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥൻ, പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം സ്വാഭാവിക ആരോഗ്യ കാരണങ്ങളാൽ അദ്ദേഹം മരണപ്പെട്ടു എന്ന് പറഞ്ഞു. കിൽപ്പോക്ക് പോലീസ് കൂടുതൽ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ജനിച്ച പോത്തൻ തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, കൂടാതെ, വിവിധ ഭാഷകളിലായി 12 സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. രചയിതാവും നിർമാതാവും കൂടിയാണ് അദ്ദേഹം. മുതിർന്ന നടൻ-സംവിധായകൻ തന്റെ അതുല്യമായ സംഭാഷണ ശൈലിക്ക് പേരുകേട്ടതാണ്. ഇതിഹാസതാരം കെ ബാലചന്ദർ സംവിധാനം ചെയ്ത…
മൺസൂൺ: കനത്ത മഴയും വൻ കാറ്റും വടക്കൻ കേരളത്തിൽ നാശം വിതച്ചു
ശക്തമായ കാറ്റും മഴയും വടക്കൻ കേരളത്തിൽ നാശം വിതച്ചു, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ പല പ്രദേശങ്ങളിലും നദികൾ കരകവിഞ്ഞൊഴുകി. വയനാട് മേഖലയിൽ എട്ട് പുനരധിവാസ ക്യാമ്പുകൾ രൂപീകരിച്ചിട്ടുണ്ട്. രണ്ട് ഗർഭിണികളും ഏഴ് പിഞ്ചു കുഞ്ഞുങ്ങളും വികലാംഗനായ ഒരാളും ഉൾപ്പെടെ 427 പേരെ അവിടേക്ക് അയച്ചു. അതേസമയം, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇന്ന് (ജൂലൈ 14) വ്യാപകമായി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഴ മുന്നറിയിപ്പുകളില്ലാത്തത്.
ഇന്ത്യയില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചത് കേരളത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്
തിരുവനന്തപുരം: കേരളത്തിൽ കുരങ്ങുപനി സ്ഥിരീകരിച്ചു. യുഎഇയിൽ നിന്ന് രോഗലക്ഷണങ്ങളോടെ നാട്ടിലെത്തിയ കൊല്ലം സ്വദേശിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ആ വ്യക്തിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൂനെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച രോഗിയുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവന്നതോടെയാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് കേരളത്തിലെത്തിയ കൊല്ലം സ്വദേശിയായ 35കാരനിലാണ് രോഗലക്ഷണങ്ങൾ കണ്ടത്. ഈ വ്യക്തിയെ ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിക്ക് ചെറിയ തോതിലുള്ള ഉത്കണ്ഠയുണ്ടെങ്കിലും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. യു.എ.ഇയില്‍ നിന്ന് മടങ്ങിവരവേ വിമാനത്തില്‍ രോഗിയുമായി അടുത്ത് സമ്പര്‍ക്കമുണ്ടായ 11 യാത്രക്കാരെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. തന്നെയുമല്ല, രോഗിയെ വിമാത്താവളത്തില്‍ നിന്ന് കൊല്ലത്തെ വീട്ടിലെത്തിച്ച ടാക്സി ഡ്രൈവര്‍, കൊല്ലത്തെ വസതിയില്‍ നിന്ന് സ്വകാര്യ…
ബിസിഎം കോളേജിന്റെ ടെറസ്സില്‍ നിന്ന് ചാടി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു
കോട്ടയം: ബിസിഎം കോളേജിന്റെ ടെറസ്സില്‍ നിന്ന് ചാടി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി പന്തം എടപ്പോള്‍ സ്വദേശിനി ദേവികയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പെൺകുട്ടി കോളേജ് കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന് സംഭവത്തിന് പിന്നാലെ കോളജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ അന്നുതന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. നേരത്തേയും പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇന്ധനം ലാഭിക്കാൻ സ്വിഫ്റ്റ് ബസ്സുകള്‍ക്ക് കെഎസ്ആര്‍ടിസി പരിഷ്ക്കാരങ്ങള്‍ വരുത്തുന്നു
തിരുവനന്തപുരം: ഇന്ധനം ലാഭിക്കാൻ ജന്റം, സ്വിഫ്റ്റ് ബസുകളെ കെഎസ്ആര്‍ടിസി ബൈപാസ് റൈഡറുകളാക്കുന്നു. തിരുവനന്തപുരം-കോഴിക്കോട് റൂട്ടിലെ ബസുകളാണ് ആദ്യം ബൈപാസ് റൈഡറായി ഡീലക്സ് ബസുകളായി ഓടും. പുതിയ ഉത്തരവ് പ്രകാരം സർവീസ് ആരംഭിക്കുന്ന ബസ് സ്റ്റാൻഡും സർവീസ് അവസാനിക്കുന്ന ബസ് സ്റ്റാൻഡും ഒഴികെ പല സ്റ്റാൻഡുകളിലും ബസ് കയറുകയില്ല. പകരം പ്രധാന ജംക്ഷനുകളിൽ സ്റ്റോപ്പുണ്ടാകും. ഇത് ഇന്ധനവും സമയവും ലാഭിക്കുമെന്ന് മാനേജ്മെന്റ് പറയുന്നു. ഇതുവഴി യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് മാനേജ്മെന്റ് പരിഗണിക്കുന്നില്ല. രാത്രി യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനമാണ് മാനേജ്മെന്റ് എടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് എന്‍എച്ച് വഴിയുള്ള കെഎസ്ആര്‍ടി ബസുകള്‍ ആറ്റിങ്ങല്‍, കരുനാഗപ്പള്ളി, വൈറ്റില ഹബ്, അങ്കമാലി, തൃശൂര്‍, കോഴിക്കോട് സ്റ്റാന്‍ഡുകളിലും ചില ഫീഡര്‍ സ്റ്റേഷനുകളിലും കയറും. ബാക്കി സ്ഥലങ്ങളില്‍ ബസ് സ്റ്റോപ്പുകളില്‍ മാത്രമാണ് നിര്‍ത്തുക. എംസി റോഡ് വഴി പോകുന്ന ബസുകള്‍ തിരുവനന്തപുരം വിട്ടാല്‍ ചടയമംഗലം, തിരുവല്ല, മൂവാറ്റുപുഴ,…
