ഏതാനും വർഷങ്ങൾക്കുള്ളിൽ കേരളത്തിന്റെ മുഖഛായ മാറും; നാടിന്റെ വികസനത്തിന് ജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

പാലക്കാട് : ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തെ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനം ഇന്നത്തെ നിലയിൽ നിന്ന് മുന്നോട്ട് പോകണം. എല്ലാ മേഖലകളിലും കൂടുതൽ വികസനം ഉണ്ടാകണം. സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. നാടിനെ നവകേരളമാക്കാൻ എല്ലാവരും ഒന്നിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരുങ്ങോട്ടുകുറിശ്ശിയിൽ 1.20 കോടി ചിലവിൽ നിർമാണം പൂർത്തീകരിച്ച ഒളപ്പമണ്ണ സ്‌മാരക മന്ദിരത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചരിത്രവും വർത്തമാനവും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ വലിയ പങ്കാണ് സാംസ്‌കാരിക മേഖലയ്ക്കുള്ളത്. നാടിനെ മുന്നോട്ടുകൊണ്ടു പോകുന്നതിന് പുരോഗമനപരമായ ഇടപെടലുകളാണ് സാംസ്‌കാരിക നായകർ നടത്താറുള്ളത്. ഇന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളിലും സാംസ്‌കാരിക നായകർക്കെതിരെ വെറുപ്പിന്‍റെ ശക്തികള്‍ നീങ്ങുന്നതായി കാണാം. എന്നാൽ കേരളത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേൽ ഒരു തരത്തിലുള്ള കൈകടത്തലും ഉണ്ടാകുന്നില്ലെന്ന് ഇടതുപക്ഷ സർക്കാർ ഉറപ്പ്…

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി 20 – ആം ആദ്മി പാർട്ടി സഖ്യം ഒരു മുന്നണിയെയും പിന്തുണയ്ക്കില്ല

എറണാകുളം: വരാനിരിക്കുന്ന തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയെയും മുന്നണിയെയും പിന്തുണയ്ക്കില്ലെന്ന് ആം ആദ്മി പാർട്ടിയും (എഎപി) ട്വന്റി 20യും ചേർന്ന് രൂപീകരിച്ച ജനക്ഷേമ സഖ്യം (പിഡബ്ല്യുഎ) തീരുമാനിച്ചു. ഈ ഉപതിരഞ്ഞെടുപ്പിന്റെ ഫലം സംസ്ഥാനത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു സ്വാധീനവും ഉണ്ടാക്കില്ലെന്നും അവര്‍ പറഞ്ഞു. അക്കാരണത്താൽ മാത്രം തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ നിർത്തേണ്ടതില്ലെന്ന നിലപാടാണ് പിഡബ്ല്യുഎ സ്വീകരിച്ചത്. എന്നാൽ, “നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി വോട്ട് വിനിയോഗിക്കാൻ ഞങ്ങൾ പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു. തീരുമാനം ജനങ്ങളുടെ മനസ്സാക്ഷിക്ക് വിടുന്നു,”ട്വന്റി 20 ചീഫ് കോഓർഡിനേറ്ററും കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ സാബു എം ജേക്കബ് പറഞ്ഞു. എഎപി സംസ്ഥാന കൺവീനർ പി സി സിറിയക്കിനൊപ്പം ഞായറാഴ്ച കിഴക്കമ്പലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ട്വന്റി 20 അനുയായികളോട് നിലവിലെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങൾ വിലയിരുത്തി വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. “നമുക്ക്…

ഫാഷിസ്റ്റുകൾ നിർമ്മിക്കുന്ന ഇസ്ലാമാഫോബിയ പ്രചാരണങ്ങൾ തിരിച്ചറിഞ്ഞ് ചെറുക്കാൻ സമൂഹത്തിന് ബാധ്യതയുണ്ട്: സോളിഡാരിറ്റി സമ്മേളനം

എറണാകുളം: വെറുപ്പിലും വംശീയ വിദ്വേഷത്തിലും അധിഷ്ടിതമായ ഇസ്‌ലാമോഫോബിയ പ്രചാരങ്ങൾ ബോധപൂർവം ഹിന്ദുത്വ ഫാഷിസ്റ്റുകൾ ആസൂത്രണം ചെയ്തതാണ്. അതങ്ങനെ തിരിച്ചറിയുന്നതിൽ ഫാഷിസ്റ്റ് വിരുദ്ധർ പോലും പരാജയപ്പെടുന്നു. പല സംഘ്പരിവാർ പ്രചാരങ്ങളും അവർ പോലും ഏറ്റെടുക്കുന്നു. രാഷ്ട്രീയമായ ഫാഷിസത്തെ എതിർക്കുമ്പോൾ തന്നെ സാംസ്കാരിക ഫാഷിസവും അതിൻ്റെ മുഖ്യ ഉള്ളടക്കമായ മുസ്ലിം വിരുദ്ധതയും ഇടതുപക്ഷം പോലും എറ്റെടുത്തു കൊണ്ടിരിക്കുകയാണ്. മുസ്ലിമിനെ പ്രതിസ്ഥാനത്ത് നിർത്തികൊണ്ടുള്ള സംഘ്പരിവാർ രാഷ്ട്രീയത്തിൻ്റെ വിജയമാണിത്. അത് തിരിച്ചറിഞ്ഞ് ഭിന്നിപ്പിൻ്റെ രാഷ്ട്രീയത്തെ തോൽപ്പിക്കാൻ ഇസ്ലാമോഫോബിയ പ്രചാരണങ്ങളെ മുഴുവൻ ജനതയും തിരിച്ചറിഞ്ഞ് ചെറുക്കേണ്ടതുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് ഡോ. നഹാസ് മാള അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിലെ പൊതുസമ്മേളനത്തിൽ അദ്ധ്യക്ഷ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ പാരമ്പര്യമായ മതസൗഹാർദ്ദവും സഹവർത്തിത്വവും കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഭരണകൂടങ്ങൾക്കടക്കമുണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുള്ള ഹുസൈനി പറഞ്ഞു. ഫലസ്തീൻ…

ഇന്ധന വില കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ജനങ്ങള്‍ക്ക് ആശ്വാസമായി: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: പാചക വാതകത്തിനും ഡീസലിനും പെട്രോളിനും വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ കൈക്കൊണ്ട തീരുമാനം ജനങ്ങൾക്ക് വലിയൊരുആശ്വാസമായി എന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്‍. സ്റ്റീൽ, സിമന്റ് തുടങ്ങിയവയുടെ വില കുറയ്ക്കുന്നതു വഴി നിർമ്മാണ മേഖലയിൽ പുത്തനുണർവ് ഉണ്ടാവും. പണപ്പെരുപ്പത്തിന്റെആഘാതം ഏൽക്കാതെ സമ്പത്‌ഘടനയെ ആരോഗ്യകരമായ ക്രിയാത്മക നടപടിയിലൂടെ പുനരുജ്ജീവിപ്പിക്കാൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള പ്രതിഭാസമായ എണ്ണ വിലക്കയറ്റത്തെ സ്വന്തം നടപടിയിലൂടെ ധീരമായി നേരിട്ട കേന്ദ്ര സർക്കാർ, ഇന്ധന പ്രതിസന്ധിയില്‍ സ്തംഭിച്ചു നിൽക്കുന്ന മറ്റു രാഷ്ട്രങ്ങളുടെ മുന്നിൽ നമ്മുടെ യശസ്സ് വർധിപ്പിച്ചു. രണ്ടാം പ്രാവശ്യം കേന്ദ്രം ഇന്ധന വില കുറച്ച സ്ഥിതിക്ക് കേരള സർക്കാർ വില കുറച്ച് ജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കണമെന്നും, 10 രൂപയെങ്കിലും കുറച്ച് ജനങ്ങളോടുള്ള പ്രതിബദ്ധത കേരള സർക്കാർ കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസ് കേരള ട്രേഡ് എക്‌സ്‌പോ മെയ് 26 മുതല്‍ 29 വരെ കോഴിക്കോട്

കോഴിക്കോട്: ബിസിനസ് കേരളയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ ട്രേഡ് എക്‌സ്‌പോ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ മെയ് 26 മുതല്‍ 29 വരെയായി നടക്കും. ഐകോണ്‍ മീഡിയ അക്കാദമി, എസ്എസ് ഇന്റര്‍നാഷണല്‍ മോഡലിംഗ് കമ്പനി എന്നിവയുമായി സഹകരിച്ചാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. കോവിഡ് കാരണം പ്രതിസന്ധിയിലായ വ്യവസായ സംരംഭങ്ങളുടെ പുനരുജ്ജീവനം, നൂതന സംരംഭ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക, ലോജിസ്റ്റിക്‌സ് വിതരണ മേഖലയെ മെച്ചപ്പെടുത്തുക ബ്രാന്‍ഡ് / പ്രോഡക്ട് ലോഞ്ച്, ഫ്രാഞ്ചൈസി വിതരണം തുടങ്ങിയ ലക്ഷ്യത്തോടെയാണ് എക്‌സ്‌പോ. മെഷിനറീസ്, ഓട്ടോമോട്ടീവ്‌സ്, വിദ്യാഭ്യാസം, എഫ്എംസിജി, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍, കോസ്‌മെറ്റിക്‌സ്, ഫര്‍ണീച്ചേഴ്‌സ്, ബില്‍ഡേഴ്‌സ്, കൃഷി ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ തുടങ്ങിയ മേഖലകളിലെ പ്രദര്‍ശനമാണ് നാല് ദിവസങ്ങളിലായി നടക്കുന്നത്. കൂടാതെ, ഉദ്യോഗാര്‍ത്ഥികള്‍ക്കായി തൊഴില്‍മേളയും നടക്കും. 200 ഓളം കമ്പനികളാണ് പതിനായിരത്തിലധികം അവസരങ്ങളുമായി തൊഴില്‍മേളയില്‍ പങ്കെടുക്കുന്നത്. 100 ലധികം ബിസിനസ് എക്‌സ്ബിഷന്‍ സ്റ്റാളുകളാണ് എക്‌സ്‌പോയില്‍ സജ്ജമാക്കുന്നത്. 25…

കുരങ്ങു പനി: കേരളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അമേരിക്കയിലും യൂറോപ്പിലും കുരങ്ങുപനി അഥവാ മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്. ആഫ്രിക്കയിൽ മാത്രം കണ്ടുവരുന്ന മങ്കിപോക്സ് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. എന്താണ് മങ്കിപോക്‌സ് ? : മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസാണ് മങ്കിപോക്സ് അഥവാ കുരങ്ങു പനി. സൗമ്യമാണെങ്കിലും, 1980-കളിൽ ലോകമെമ്പാടും വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ട ഒരു ഓർത്തോപോക്സ് വൈറസായ വസൂരിയുടെ ലക്ഷണങ്ങൾ കുരങ്ങു പനിയുടെ ലക്ഷണങ്ങൾക്ക് സമാനമാണ്. ഈ രോഗം പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് കാണപ്പെടുന്നത്. 1958 ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒന്‍പത് വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.രോഗപ്പകര്‍ച്ച : രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള…

പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ച് കേരളം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കേരളവും പെട്രോൾ, ഡീസൽ വില കുറയ്ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്രമന്ത്രി നിർമല സീതാരാമൻ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സംസ്ഥാനവും ഇന്ധനവില കുറയ്ക്കുമെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്‌ക്കുമെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രസർക്കാർ ഭീമമായ തോതിൽ വർദ്ധിപ്പിച്ച പെട്രോൾ/ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയത് സ്വാഗതാർഹമാണെന്നും ധനമന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു ഇന്ന് വൈകുന്നേരമാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഇന്ധന നികുതി കുറച്ചത്. പെട്രോളിന്‍റെ എക്‌സൈസ് തീരുവയില്‍ ഏട്ട് രൂപയും ഡീസലിന്‍റേതില്‍ ആറ് രൂപയുമാണ് കുറച്ചത്. ഇതോടെ രാജ്യത്ത് പെട്രോള്‍ ലിറ്ററിന് 9 രൂപ 50 പൈസയും ഡീസലിന് ഏഴ് രൂപയും കുറയും. കേരളത്തില്‍…

പി സി ജോര്‍ജിന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി; പോലീസ് ഈരാറ്റുപേട്ടയിലെ വീട്ടില്‍

കോട്ടയം : പി സി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പിസി ജോർജിന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് അന്വേഷണ സംഘം ജോര്‍ജിന്റെ വീട്ടിലെത്തിയത്. അന്വേഷണ സംഘം എത്തുമ്പോൾ പിസി ജോർജ് വീട്ടിലില്ലായിരുന്നു. അദ്ദേഹത്തിനു വേണ്ടിയുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി. ഈരാറ്റുപേട്ട പോലീസും സം‌യുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. അന്വേഷണസംഘം എത്തിയപ്പോള്‍ പി സി.ജോര്‍ജ് വീട്ടില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിനായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. അദ്ദേഹം പുറത്തേക്ക് പോയ സമയം ഉള്‍പ്പടെ പൊലീസ് പരിശോധിക്കുന്നുണ്ട്. പി സി. ജോര്‍ജിന്‍റെ സഹോദരന്‍റെ വീട്ടിലെത്തിയും അന്വേഷണസംഘം തിരച്ചില്‍ നടത്തിയിരുന്നു. പൂഞ്ഞാര്‍ മുന്‍ എംഎല്‍എയെ വിദ്വേഷ പ്രസംഗ കേസില്‍ ഉടന്‍ അറസ്‌റ്റ് ചെയ്യില്ലെന്നാണ് പൊലീസ് നേരത്തേ അറിയിച്ചിരുന്നത്. എറണാകുളം ജില്ല…

കാൻ-ടീൻ: എസ്.എസ്.എൽ.സി വിദ്യാർഥികളുടെ ഒന്നാം ഘട്ട സംഗമം പൂർത്തിയായി

കോഴിക്കോട്: എസ്.എസ്.എൽ.സി വിദ്യാർഥികൾക്കായി എസ്.ഐ.ഓ നടത്തിവരുന്ന സംഗമത്തിൻ്റെ ഒന്നാം ഘട്ടം പൂർത്തിയായി. 18, 19, 20 തീയതികളിൽ പുറക്കാട് ശാന്തിസദനം ക്യാമ്പസിൽ വെച്ച് നടന്ന സംഗമത്തിൽ ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം സെക്രട്ടറി പി റുക്സാന ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിച്ചു. പ്രതിസന്ധികൾ നിറഞ്ഞ കാലത്ത് ആത്മാഭിമാനമുള്ള ചെറുപ്പമായി ജീവിതത്തെ അടയാളപ്പെടുത്താൻ സാധിക്കണമെന്ന് അവർ പറഞ്ഞു. വ്യത്യസ്ത സെഷനുകളിലായി ജമാഅത്തെ ഇസ്‌ലാമി കേരള ശൂറാ അംഗം പി.ഐ നൗഷാദ്, ബഷീർ മുഹിയുദ്ദീൻ, എസ്.ഐ.ഓ സംസ്ഥാന സെക്രട്ടറി നിയാസ് വേളം, ഹാരിസ് നെന്മാറ എസ്.ഐ.ഓ ജില്ലാ പ്രസിഡൻ്റ് അൻവർ കോട്ടപ്പള്ളി, നവാഫ് പാറക്കടവ്, ശഫാഖ് കക്കോടി, മൻഷാദ് മനാസ്, ഫഹീം വേളം, ഇർഷാദ് പേരാമ്പ്ര, റുഫൈദ് വള്ളിക്കാട്, ഹബീബ് മസൂദ്, അബൂ റഷാദ് പുറക്കാട്, ഉമർ മുക്താർ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. മെയ് 24, 25, 26 തീയതികളിലായി…

സമുദായത്തിന്റെ അതിജീവനം മുസ്ലിം കൂട്ടായ്മകളുടെ മുഖ്യ അജണ്ടയാവണം: സയ്യിദ്‌ മുനവ്വർ അലി തങ്ങൾ

എറണാംകുളം: സമുദായത്തിന്റെ അതിജീവനം മുസ്ലിംകൂട്ടായ്മകളുടെ മുഖ്യ അജണ്ടയാകണമെന്ന് മുസ്ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ മുനവ്വർ അലി തങ്ങൾ .സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായ ” മുസ്ലിം ഉമ്മത്ത്: അസ്തിത്വം ,അതിജീവനം എന്ന പ്രമേയത്തിലെ മില്ലി കോൺഫറൻസ്‌ ഉദ്ഘാടനം നിർവ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം .ഒന്നിച്ചിരുന്ന് മുസ്ലിം ഉമ്മത്തിനെ കുറിച്ച്‌ ആലോചിക്കേണ്ട കാലത്താണ്‌ നമ്മൾ ജീവിക്കുന്നതെന്നും രാഷ്ട്രീയ അതിജീവനം പ്രധാന അജണ്ടയാകേണ്ട സന്ദർഭമാണിത്.ബഹുസ്വര സമൂഹത്തിൽ സംവാദത്തിന്റെ സാധ്യതകൾ വികസിക്കണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.സംവാദത്തിന്റെ സാധ്യതകളെ പോലും ഇല്ലാതാക്കുന്ന സംഘ്‌ പരിവാർ ശക്തികളെ പൊതുസമൂഹം ഒരുമിച്ച്‌ നിന്ന് എതിർക്കണമെന്നും അദ്ധേഹം ആഹ്വാനം ചെയ്തു. ഹിന്ദുത്വ ഫാഷിസ്റ്റ് കാലത്തെ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നവിധം മുസ്ലിംസമുദായത്തിൻ്റെയും അതിലെ കൂട്ടായ്മകളുടെയും അജണ്ടകളും മാറേണ്ട കാലമാണിതെന്ന് അദ്ധ്യക്ഷ പ്രസംഗം നിർവഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് ഡോ. നഹാസ്‌ മാള പറഞ്ഞു. ഫാഷിസ്റ്റ് കാലത്തെ അഭിമുഖീകരിക്കാൻ കൂട്ടായ അജണ്ടകൾ…