അതിർത്തികളിലെ ചോരയും വിയർപ്പും: ആഗോള പ്രതിസന്ധികൾക്കിടയിൽ സമാധാനത്തിനായുള്ള ഒരു വിളിച്ചുചൊല്ല്

ലോകം ഇന്ന് സമാനതകളില്ലാത്ത ഒരു വൻപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വ്യാപാര യുദ്ധങ്ങളും അധിനിവേശങ്ങളും സാമ്പത്തിക തകർച്ചയും ഒരുവശത്ത് രൂക്ഷമാകുമ്പോൾ, മറുപുറത്ത് സാധാരണ മനുഷ്യർ പട്ടിണിയും പീഡനങ്ങളും ഭയന്ന് സ്വന്തം മണ്ണ് ഉപേക്ഷിച്ച് പലായനം ചെയ്യുകയാണ്. “നീ നിന്റെ നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പം തിന്നും” എന്ന ബൈബിൾ വചനം പഴയതിനേക്കാൾ ഭാരത്തോടെ ഇന്ന് സാക്ഷാത്കരിക്കപ്പെടുന്നു. എന്നാൽ, ഇന്നത്തെ മനുഷ്യൻ ജീവിക്കാൻ വേണ്ടി വിയർപ്പുമാത്രമല്ല, സ്വന്തം ജീവൻ തന്നെ പണയം വെച്ചാണ് അതിർത്തികൾ കടക്കാൻ ശ്രമിക്കുന്നത്. കടൽമാർഗ്ഗവും മരുഭൂമികൾ വഴിയും ആരും കാണാത്ത അതിർത്തിച്ചാലുകളിലൂടെയും ജീവൻ തളികയിലെടുത്തുവെച്ച് ഓടുന്ന ഈ നിരാശരായ മനുഷ്യർ, കേവലം അക്കങ്ങളോ കണക്കുകളോ അല്ല. അവർക്ക് പിന്നിൽ തകർന്നടിഞ്ഞ സ്വപ്നങ്ങളും കരഞ്ഞുതളർന്ന കുടുംബങ്ങളുമുണ്ട്. അധികാരക്കൊതിയും രാഷ്ട്രീയ വടംവലികളും ലോകത്തെ കഷ്ടപ്പാടുകളിലേക്ക് തള്ളിയിടുമ്പോൾ അതിന്റെ ദുരന്തഫലം അനുഭവിക്കുന്നത് പാവപ്പെട്ട പ്രജകളാണ്. സ്വന്തം രാജ്യത്ത് സുരക്ഷിതമായി ജീവിക്കാൻ സാഹചര്യമില്ലാതാകുമ്പോഴാണ് മനുഷ്യൻ…

ഓണം മലയാളികൾ മനസ്സുകൊണ്ട് നടത്തുന്ന ഒരു തീർത്ഥാടന യാത്ര: എബി മക്കപ്പുഴ

കേരളത്തിലായാലും പ്രവാസ ലോകത്തിലായാലും നമ്മുടെ ഗൃഹാതുരത്വത്തെ ഇത്രമേൽ തൊട്ടുണർത്തുന്ന മറ്റൊരാഘോഷവും മലയാളിക്കില്ലാ എന്നത് ശ്രദ്ധേയമാണ്! മനുഷ്യൻ തീർത്ത മതിൽക്കെട്ടുകൾക്കെല്ലാം അപ്പുറത്ത് ഹൃദയസമന്വയത്തിന്‍റെ ഒരു ആത്മീയത യാത്രയായി ഓരോ ഓണവും ആഘോഷിക്കുന്നു. ഞാനെന്നും നീയെന്നുമുള്ള അകലങ്ങളും, അത് തീർക്കുന്ന അതിരുകളും ക്രമേണ ഇല്ലാതെയാകുന്നു എന്നതാണ് ഓണാഘോഷങ്ങളുടെ പൈതൃകം. ദേശീയഉത്സവം എന്നതിലുപരി മനുഷ്യനിലെ ആത്മീയദര്ശങ്ങളെ വേരൂട്ടി വളർത്തുന്ന നല്ല അനുഭവങ്ങൾ എന്നും മലയാളിക്ക് പ്രദാനം ചെയ്തിട്ടുണ്ട്. അസുരരാജാവായ മഹാബലിയുടെയും വാമനന്‍റെയും പുരാണപ്രസിദ്ധമായ കഥ ഓണാഘോഷങ്ങൾക്ക് വിശേഷപ്പെട്ട ഒരു മിത്തുകൂടിയാണ്.. പുരാതനകാലത്തെ ഒളിഞ്ഞും തെളിഞ്ഞും കാണപ്പെടുന്ന ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഓണാഘോഷങ്ങളിലൂടെ തെളിമപ്പെടുന്നു. മാവേലി തമ്പുരാൻ നാടിന്‍റെ ഐശ്വര്യം ദർശിക്കുവാൻ വിരുന്നെത്തുന്നത് ഭൂമിയുടെ ആഴങ്ങളിൽ നിന്നാണ്. ഭൂമിയുടെ മടിത്തട്ടിലാണ് സമൃദ്ധിയുടെ സ്വർഗ്ഗം എന്ന പ്രകൃത്യാവബോധം നമ്മളിൽ തട്ടി ഉണർത്തുന്ന അവസരങ്ങളാണ് ഓണാഘോഷങ്ങളിൽ തെളിഞ്ഞു കാണുന്നത്. പോസിറ്റീവ് ആയ ചിന്തകൾ മനസ്സുകളിൽ പ്രതിഫലിക്കുന്ന…

ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 11): ജയശങ്കര്‍ പിള്ള

ശ്രീ നാരായണ ഗുരുവും മഹാത്മാ ഗാന്ധിയും. അഹിംസ, വൈക്കം സത്യാഗ്രഹം, ആശയങ്ങളുടെ ദേശീയ സംഗമം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിലും കേരളത്തിന്റെ സാമൂഹിക നവോത്ഥാനചരിത്രത്തിലും ശ്രീ നാരായണ ഗുരുവിനും മഹാത്മാ ഗാന്ധിക്കും പ്രത്യേക സ്ഥാനമാണുള്ളത്. ഇരുവരും ഒരേ കാലഘട്ടത്തിലെ മഹത്തായ വ്യക്തിത്വങ്ങളായിരുന്നുവെങ്കിലും അവരുടെ പ്രവർത്തനമേഖലകളും സമീപനരീതികളും ഒരുപോലെയായിരുന്നില്ല. ഗാന്ധിജി ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്നും, ഇന്ത്യയുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ ലക്ഷ്യമാക്കി ദേശീയ പ്രസ്ഥാനത്തെ ജനകീയമാക്കുകയും അഹിംസയും,നിസ്സഹകരണവും, സത്യാഗ്രഹവും രാഷ്ട്രീയ സമരത്തിന്റെ ശക്തമായ ആയുധങ്ങളാക്കുകയും ചെയ്തു. എന്നാൽ ശ്രീ നാരായണ ഗുരു മനുഷ്യന്റെ ആത്മീയവും സാമൂഹികവുമായ വിമോചനത്തെ മുൻനിർത്തി പ്രവർത്തിച്ചു. ഒരാൾ രാഷ്ട്രീയ അടിമത്തത്തിനെതിരെ രാജ്യത്തെ ജനങ്ങളെ സംഘടിപ്പിച്ചപ്പോൾ , മറ്റൊരാൾ ജാതിയുടെയും സാമൂഹിക അസമത്വത്തിന്റെയും അടിമത്തത്തിനെതിരെ മനുഷ്യന്റെ മനസ്സാക്ഷിയെ ഉണർത്തുകയായിരുന്നു. അതുകൊണ്ടുതന്നെ ഗുരുവും ഗാന്ധിയും തമ്മിലുള്ള ബന്ധത്തെ കേവലം ഒരു വ്യക്തിപരമായ സൗഹൃദമോ ഗുരു ശിഷ്യബന്ധമോ ആയി കാണാനാവില്ല. അത് ഇന്ത്യൻ…

38 വർഷത്തെ അമേരിക്കന്‍ പ്രവാസ ജീവിതത്തിന് ഗുഡ് ബൈ ചൊല്ലി നൈനാന്‍ കുര്യന്‍ വിശ്രമ ജീവിതത്തിലേക്ക്

ഡാളസ്: 52 വർഷങ്ങൾ ജീവിതത്തിന്റെ നല്ല കാലങ്ങൾ കുടുംബത്തെ സംരക്ഷിക്കുവാൻ വേണ്ടി നാട്ടിൽ നിന്നും ഭോപ്പാലിലേക്കും പിന്നീട് അമേരിക്കയിലേക്കും കുടിയേറിയ മലയാളി…കണ്ടെത്തിയ തൊഴിലുകളിൽ അർപ്പണ ബോധവും സുരക്ഷിതത്വവും കണ്ടെത്തിയ മലയാളി …ഡാളസിലെ കലാ സംകാരിക രംഗത്തു നിറഞ്ഞു മലയാളി….ഡാളസ് സൗഹൃദ വേദിയുടെ ആദ്യത്തെ പ്രസിഡന്റും തുടക്കകാരനും …. തന്റെ ഔദ്യോഗിക ജീവിതം പൂർണമായി അവസാനിപ്പിച്ചു ഇപ്പോൾ വിശ്രമം ജീവിതത്തിനു വേണ്ടി ഒരുങ്ങുന്നു. കഴിഞ്ഞ 38 വർഷക്കാലത്തെ അമേരിക്കയിലെ പ്രവാസ ജീവിതത്തിൽ തന്റെ അനുഭവങ്ങൾ ലേഖകൻ എബി മക്കപ്പുഴയുമായി പങ്കു വെച്ചു. പത്തനംതിട്ട കൊടുമൺ ഐക്കാട് ആലുംമൂട്ടിൽ എ ഓ കുര്യന്റെ മകനായി ജനിച്ചു കുട്ടിക്കാലം കൊടുമൺ ഗ്രാമത്തിൽ മാതാപിതാക്കളൊപ്പം കഴിഞ്ഞു. സ്കൂൾ ഹൈ സ്കൂൾ വിദ്യാഭ്യാസം നാട്ടിൽ പൂർത്തീകരിച്ച നൈനാൻ ടൈപ്പ് റൈറ്റിംഗും സ്റ്റെനോഗ്രാഫിയും ഒരു തൊഴിലിനു വേണ്ടി അഭ്യസിച്ചു. കട്ടിക്കാലം കൊടുമൺ ഗ്രാമത്തിന്റെ സൗന്ദര്യം ആസ്വദിച്ചു…

ഫൊക്കാന തിരഞ്ഞെടുപ്പ്: ‘ഞാൻ തെറ്റായ ടീമിലായിരുന്നോ?’ (ലാജി തോമസ്)

ഫൊക്കാന തിരഞ്ഞെടുപ്പ് ഉയർത്തുന്ന ചില അസ്വസ്ഥമായ ചോദ്യങ്ങൾ ഒരു തിരഞ്ഞെടുപ്പ് ഫലം, അതിനപ്പുറമുള്ള ചില ചോദ്യങ്ങൾ ഫൊക്കാനയുടെ 2026–2028 നേതൃത്വ തിരഞ്ഞെടുപ്പ് അവസാനിച്ചു. ഒരു പാനൽ വിജയിച്ചു, മറ്റൊരു പാനൽ പരാജയപ്പെട്ടു. ജനാധിപത്യ തിരഞ്ഞെടുപ്പിന്റെ സ്വാഭാവിക ഫലമാണത്. എന്നാൽ തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ അവസാനിക്കാത്ത ചില ചോദ്യങ്ങളുണ്ട്. പ്രത്യേകിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ലാജി തോമസിന്റെ അനുഭവം അതിലൊന്നാണ്. ലാജി തോമസ് വ്യക്തിപരമായി പരാജയപ്പെട്ടതാണോ? അതോ അദ്ദേഹം മത്സരിച്ച പാനൽ പരാജയപ്പെട്ടതിനാലാണോ അദ്ദേഹത്തിന്റെ വോട്ടുകളും ഫലവും നിർണയിക്കപ്പെട്ടത്? ഇതാണ് ഇവിടെ ഉയരുന്ന പ്രധാന ചോദ്യം. സ്ഥാനാർഥിയെയാണോ തിരഞ്ഞെടുത്തത്, പാനലിനെയാണോ? ഫൊക്കാനയിലെ ഓരോ സ്ഥാനത്തിനും വ്യത്യസ്ത ഉത്തരവാദിത്വങ്ങളുണ്ട്. പ്രസിഡന്റ് മുതൽ വൈസ് പ്രസിഡന്റ് വരെയും, സെക്രട്ടറി മുതൽ ട്രഷറർ വരെയും, ഓരോ സ്ഥാനത്തിനും സംഘടനയുടെ മുന്നോട്ടുള്ള യാത്രയിൽ വ്യത്യസ്ത പങ്കുണ്ട്. അങ്ങനെയെങ്കിൽ, ഒരു സ്ഥാനാർഥിയുടെ വ്യക്തിഗത കഴിവ്, സംഘടനാപരമായ…

ലൂക്കോസ് ജോസഫ് കൂവള്ളൂരിന് കേരളത്തിലെ മികച്ച ജൈവ കര്‍ഷകനുള്ള അവാര്‍ഡ്

ന്യൂയോര്‍ക്ക്: അറിയപ്പെടുന്ന അമേരിക്കന്‍ മലയാളി തോമസ് ജെ. കൂവള്ളൂരിന്റെ സഹോദരന്‍ ലൂക്കോസ് ജെ. കൂവള്ളൂരിന് കാര്‍ഷികമേഖലയിലെ മികച്ച സേവനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍പ്പെട്ട ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ 2026 ആഗസ്റ്റ് 17ന് ‘ചിങ്ങം ഒന്നാം തീയതി കര്‍ഷകദിനം 2026’ എന്ന കേരള സര്‍ക്കാരിന്റെ പദ്ധതി അനുസരിച്ച് ലഭിക്കുകയുണ്ടായി. കേരളത്തിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചിങ്ങം ഒന്നാംതീയതി കര്‍ഷകദിനമായി പ്രഖ്യാപിച്ചിരിക്കുന്നത് കേരളത്തിലെ കര്‍ഷകരെ സംബന്ധിച്ചടത്തോളം വലിയൊരു നേട്ടമാണ്. കര്‍ഷകരുടെ സേവനങ്ങളെയും സംഭാവനകളെയും മാനിച്ച് സര്‍ക്കാര്‍ തലത്തിലും, വിവിധ സംഘടനകളുടെ നേതൃത്വത്തിലും കര്‍ഷകരെ ആദരിക്കുന്നതിനുവേണ്ടി ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ നടപ്പാക്കിയ ഒന്നാണ് കര്‍ഷകദിനം (ഫാര്‍മേഴ്‌സ് ഡേ). തോമസ് കൂവള്ളൂരിന്റെ പിതാവ് കെ.റ്റി. ജോസഫ് കൂവള്ളൂര്‍ കേരളത്തിലെ അറിയപ്പെട്ടിരുന്ന ഒരു മാതൃകാകൃഷിക്കാരനും, പട്ടംതാണുപിള്ളയുടെ കാലത്ത് ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ ആദ്യമായി കുടിയേറ്റത്തിന്…

ഫൊക്കാന കണ്‍വെന്‍ഷന്‍, ഗിന്നസ് റെക്കോര്‍ഡുകള്‍ക്കിടയില്‍ ഒരു ‘ബാലാമണി’ വിശേഷം: വിന്‍സെന്റ് ഇമ്മാനുവല്‍

പെന്‍സില്‍വാനിയ: രണ്ട് ഗിന്നസ് നേട്ടങ്ങള്‍ സ്വന്തമാക്കി ചരിത്രമെഴുതിക്കൊണ്ടാണ് ഫൊക്കാന 2026 അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ ഇത്തവണ ശ്രദ്ധേയമായത്. പ്രവാസി മലയാളി കൂട്ടായ്മയുടെ മധുരവസന്തം തീര്‍ത്തുകൊണ്ട് ഓഗസ്റ്റ് 6 മുതല്‍ 8 വരെ പെന്‍സില്‍വാനിയയിലെ കല്‍ഹാരി റിസോര്‍ട്ടില്‍ നടന്ന കണ്‍വെന്‍ഷനില്‍ ആയിരത്തിലേറെ നര്‍ത്തകര്‍ ഒരേ വേദിയില്‍ അണിനിരന്ന മോഹിനിയാട്ടവും അഞ്ഞൂറിലേറെ കലാകാരന്മാര്‍ പങ്കെടുത്ത ചെണ്ടമേളവുമാണ് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടിയത്. ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയ് ചാക്കപ്പന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ മഹാസംരംഭത്തിന്റെ ഒരുക്കങ്ങള്‍. കലാസാംസ്‌കാരിക രംഗത്തു നിന്നുള്ള വിവിധ പ്രമുഖര്‍ കണ്‍വെന്‍ഷനില്‍ അതിഥികളായെത്തി. ഫൊക്കാന കണ്‍വെന്‍ഷന്‍ ചരിത്രം സൃഷ്ടിച്ചപ്പോള്‍ അതിനിടയിലൂടെ വേറൊരു ചെറിയ ‘ചരിത്രം’ കൂടി സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഇടം പിടിച്ചു. മലയാള സിനിമാ താരം നവ്യാ നായരുടെ ഫൊക്കാന സന്ദര്‍ശനമായിരുന്നു അത്. നവ്യ നായരുടെ നൃത്തപരിപാടിയോടെയായിരുന്നു…

ഫൊക്കാന-ഫോമാ: കണ്‍വന്‍ഷനുകള്‍ ആര്‍ക്കു വേണ്ടി? എന്തിനു വേണ്ടി? (രാജു മൈലപ്ര)

ഫൊക്കാന, ഫോമാ തുടങ്ങിയ ദേശീയ സംഘടനകള്‍ എന്തിനു വേണ്ടി? ഇവരുടെ നാഷണല്‍ കണ്‍വന്‍ഷനുകള്‍ കൊണ്ട് സാധാരണ അമേരിക്കന്‍ മലയാളികള്‍ക്ക് എന്തു പ്രയോജനം? ഈ ചോദ്യം പല കോണുകളില്‍ നിന്നും കേള്‍ക്കുവാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഫൊക്കാന ഉണ്ടായ കാലം മുതല്‍ ഇതു കേള്‍ക്കുന്നു. ഫോമാ വന്നപ്പോഴും ഇത് ആവര്‍ത്തിക്കുന്നു. ഇനി മറിച്ചൊരു ചോദ്യം: ‘ഈ സംഘടനകള്‍ കൊണ്ട് നിങ്ങള്‍ എന്തെങ്കിലും വ്യക്തിപരമായ പ്രയോജനം പ്രതീക്ഷിക്കുന്നുണ്ടോ?’ ഉണ്ടെങ്കില്‍ അത് എന്താണെന്ന് ഒന്നു വിശദീകരിക്കാമോ? സാധാരണയായി ഈ ചോദ്യം ഉന്നയിക്കുന്നത് ഒരു പരിപാടിയിലും പങ്കെടുക്കാതെ, ഓസില്‍ വായിക്കുവാന്‍ കിട്ടുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കണ്ട്, തനിക്കിതിലൊന്നും പങ്കെടുക്കാന്‍ പെണ്ണുംപിള്ള സമ്മതിക്കുന്നില്ലല്ലോ എന്ന നിരാശപൂണ്ടവരാണ്. ആദ്യകാലത്ത് അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മകള്‍ ചെറിയ കേരള സമാജങ്ങളായിരുന്നു. പലരും സ്വന്തം കൈയിലെ കാശു മുടക്കിയാണ് ഓണാഘോഷം പോലുള്ള പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. പിന്നീട് കേരളത്തില്‍ നിന്നുമുള്ള…

കോൺഗ്രസ് നേതൃത്വത്തിന് ഇനിയെങ്കിലും കാര്യം മനസ്സിലായോ?: ജെയിംസ് കൂടൽ

ദേശീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനം പല തലങ്ങളിലും പരാജയപ്പെട്ടിരിക്കുകയാണ്. പഴയ മഹത്വത്തിന്റെ ഓർമ്മ മാത്രം കൊണ്ട് പുതിയ ഇന്ത്യയിൽ രാഷ്ട്രീയ വിജയം നേടാനാവില്ല. പുതിയ തലമുറയെ ആകർഷിക്കാനും പാർട്ടിയെ അടിത്തട്ടിൽ നിന്ന് പുനർനിർമിക്കാനും യുവ നേതൃത്വത്തെ മുൻനിരയിലേക്ക് കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് നടന്ന വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദം ഒരു ചടങ്ങിലെ ആശയക്കുഴപ്പമായി മാത്രം കണ്ടാൽ കോൺഗ്രസിന് വീണ്ടും തെറ്റും. പൂർണ്ണഗാനം ആലപിച്ചതിനെ സോണിയ ഗാന്ധി എതിർത്തുവെന്നാണ് ബിജെപിയുടെ ആരോപണം; മല്ലികാർജുൻ ഖാർഗെയ്ക്ക് കസേര ആവശ്യപ്പെട്ടതിനെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. അതിനാൽ പ്രചരിക്കുന്ന വീഡിയോയെ അടിസ്ഥാനമാക്കി ഉദ്ദേശ്യം തീർപ്പുകൽപ്പിക്കുന്നത് ശരിയല്ല. പക്ഷേ വിവാദം ഉയർത്തുന്ന വലിയ ചോദ്യം മറ്റൊന്നാണ്: കോൺഗ്രസ് പ്രവർത്തകർക്ക് കോൺഗ്രസിന്റെ രാഷ്ട്രീയം എത്രത്തോളം വ്യക്തമാണ്? സേവാദൾ മുതൽ ദേശീയ നേതൃത്വം വരെ ഓരോ ഘടകത്തിനും…

അന്യഗ്രഹ ജീവികൾ അടുത്ത ഉടായിപ്പ് ? (ലേഖനം): ജയൻ വർഗീസ്

മനുഷ്യന് ജീവിക്കുന്നതിനുള്ള സർവ്വ സാഹചര്യങ്ങളും അതി വിദഗ്ദമായി സംയോജിപ്പിക്കപ്പെട്ട ഒരിടമാണ് ഭൂമി. ഇത് യാദൃശ്ചികമായി സംഭവിച്ചതാണ് എന്നാശ്വസിക്കുന്ന ഭൗതിക വാദികളുടെ ശാസ്ത്രീയ നിഗമനങ്ങൾ നിലനിൽക്കുമ്പോളും മനുഷ്യൻ എന്ന മനോഹര ജീവിയോടുള്ള പരമമായ സ്നേഹത്തിന്റെ പരിലാളനങ്ങളുമായി ‘ സംതിങ് ബിഹൈൻഡ് ‘ എന്ന നിലയിൽ പിന്നിൽ പ്രവർത്തിക്കുന്ന ഒരു ചിന്താ സാന്നിധ്യംഅംഗീകരിക്കുന്നവരായി വളരെപ്പേർ ഇന്നും ലോകത്തുണ്ട്. മനുഷ്യ പുരോഗതിയുടെ മഹത്തായ നാഴികക്കല്ലുകൾ താണ്ടി ഇന്നുകളുടെ ഇടനാഴികളിൽ ആർട്ടിഫിഷ്യൽഇന്റലിജൻസുകളുടെ തോളത്തു കയ്യിട്ടു നിൽക്കുന്ന മാനവിക ശാസ്ത്രം തനിക്കു പിന്നിൽ മറ്റൊന്ന് ഉണ്ടെന്നുസമ്മതിക്കുന്നേയില്ല. മനുഷ്യ വർഗ്ഗ മഹായാനത്തിന്റെ ചരിത്രാതീതമായ പിൻ നടപ്പിൽ കേവലമായ മുപ്പത്തഞ്ചുലക്ഷം വർഷങ്ങൾക്ക് മുൻപ് മാത്രമാണ് അവന്റെ പൂർവികർ രണ്ട് കാലിൽ എഴുന്നേറ്റു നടന്നു തുടങ്ങിയതെന്ന് നരവംശ ശാസ്ത്രം കണ്ടെത്തിയിട്ടുമുണ്ട്. ഇതാകട്ടെ പ്രപഞ്ചാരംഭത്തിനു കാരണമായി എന്ന് അവൻ കണ്ടെത്തിയ ബിഗ്ബാങ് മുതലുള്ളകാലപ്പഴക്കത്തിന്റെ കേവലമായ 0 .25 ശതമാശനം മാത്രവും.…