എക്സിറ്റ് പോളിനപ്പുറം, എക്സാറ്റ് ഫലത്തിൽ കേരളം ആരെടുക്കും? (രാഷ്ട്രീയ ലേഖനം): എ.സി. ജോര്‍ജ്

കേരള അസംബ്ലി തെരഞ്ഞെടുപ്പ് പ്രഖ്യാപനവും, തിരഞ്ഞെടുപ്പ് പ്രചാരണവും, തെരഞ്ഞെടുപ്പും വളരെ പെട്ടെന്ന് തന്നെ നടന്നു. ഏപ്രിൽ ഒമ്പതാം തീയതി നടന്ന കേരള അസംബ്ലി തെരഞ്ഞെടുപ്പ് ഫലം അറിയാൻ, മേയ് നാലാം തീയതി വരെ ഒരു നീണ്ട കാത്തിരിപ്പ്. ഫലമറിയാനുള്ള ആകാംക്ഷഭരിതമായ കാത്തിരിപ്പ്. ഇലക്ട്രോണിക് ബാലറ്റ് ബോക്സിൽ നിന്ന് ഫലമായി വെളിയിൽ വരാൻ ബാലറ്റുകൾ വീർപ്പുമുട്ടുകയാണ്. കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളിൽ ആരോപിക്കപ്പെട്ട മാതിരി ബാലറ്റുകളിൽ തിരിമറി നടക്കുമോ എന്ന ഭയപ്പാടോടെ ചിലർ. അതിനിടയിൽ പല പാർട്ടിക്കാർക്കും, അങ്കലാപ്പ്, ഉറക്കമില്ലാത്ത രാവുകൾ, സങ്കല്പത്തിൽ ലഭ്യമാകേണ്ട വോട്ടുകളെ പറ്റി കൂട്ടൽ കിഴിക്കൽ. എല്ലാ സ്ഥാനാർത്ഥികളും എല്ലാ മുന്നണികളും വിജയം മാത്രം അവകാശപ്പെടുന്നു. ആരും തങ്ങൾ തോറ്റു പോകുന്നതായി പറയുന്നില്ല. എല്ലാവരും ജയിക്കാനായി ജനിച്ചവർ. വിജയം ആഘോഷിക്കാനായി, കേക്കും കൊച്ചു മിട്ടായിയും, മാലപ്പടക്കവും അവർ റെഡിയാക്കി വച്ചു കഴിഞ്ഞു. വിദേശത്ത് അമേരിക്കയിലും മറ്റുമുള്ള…

രസകരമായ ഒരു അറിവ്: സണ്ണി മാളിയേക്കൽ

എനിക്ക് വീട്ടിൽ ഉണ്ടാക്കിയ അച്ചാർ അയച്ചു തരാമെന്ന് എന്റെ സഹോദരി പറഞ്ഞു. എന്നാൽ ഞാൻ അത് വേണ്ടെന്ന് വെച്ചു. ​അന്ന് എനിക്ക് 24 വയസ്സായിരുന്നു. ന്യൂയോർക്കിലാണ് ഞാൻ ജോലി ചെയ്തിരുന്നത്. ലോകത്തിന്റെ അങ്ങേ അറ്റത്തു നിന്ന് എനിക്ക് അച്ചാർ വരുത്തേണ്ട കാര്യമില്ലായിരുന്നു. ഇവിടെ അച്ചാർ വാങ്ങുന്നതിനേക്കാൾ കൂടുതൽ പണം അത് അയക്കാനുള്ള കൊറിയർ ചാർജിന് ആകുമല്ലോ എന്നതായിരുന്നു എന്റെ ചിന്ത… ​മൂന്ന് വർഷത്തിന് ശേഷം, ഞാൻ ചെയ്ത കാര്യത്തെക്കുറിച്ച് ഒരു സൈക്കോളജിസ്റ്റ് പറഞ്ഞത് വായിക്കാൻ ഇടയായി. ഒരാൾ നിങ്ങളെ സഹായിക്കാൻ വരുമ്പോൾ അത് നിരസിക്കുന്നത് വെറും സഹായം വേണ്ടെന്ന് വെക്കലല്ല; മറിച്ച്, നിങ്ങൾക്ക് അവരെക്കൊണ്ട് ആവശ്യമുണ്ടെന്ന് തോന്നാനുള്ള അവരുടെ ആഗ്രഹത്തെയാണ് നിങ്ങൾ ഇല്ലാതാക്കുന്നത്. ​1736-ൽ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ ഇത് കണ്ടെത്തിയിരുന്നു. പെൻസിൽവാനിയ നിയമസഭയിൽ അദ്ദേഹത്തെ വെറുക്കുന്ന ഒരു എതിരാളിയുണ്ടായിരുന്നു. അദ്ദേഹത്തെ സ്വാധീനിക്കാൻ ഫ്രാങ്ക്ലിൻ ഉപഹാരങ്ങൾ നൽകുന്നതിന് പകരം,…

എന്റെ കൗമാരകാലം: മാഞ്ഞുപോകാത്ത ഓർമ്മകൾ: സി.വി സാമുവേൽ (ഡിട്രോയ്റ്റ്)

അടുത്തിടെ എന്റെ കുട്ടികളിലൊരാൾ എന്നോട് ലളിതമായ ഒരു ചോദ്യം ചോദിച്ചു: ഡാഡിയുടെ കൗമാരകാലം എങ്ങനെയുള്ളതായിരുന്നു?” ആദ്യമൊക്കെ അതൊരു എളുപ്പമുള്ള ചോദ്യമായി തോന്നി. എന്നാൽ ആലോചിക്കുന്തോറും ആ ചോദ്യത്തിനുള്ളിൽ എത്രത്തോളം അർത്ഥങ്ങളും ഓർമ്മകളും ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. അമേരിക്കയിൽ ജനിച്ചു വളർന്ന എന്റെ മക്കൾക്കും കൊച്ചുമക്കൾക്കും കേരളത്തിലെ എന്റെ ആ പഴയകാല ജീവിതം സങ്കൽപ്പിക്കുക അത്ര എളുപ്പമായിരിക്കില്ല. രണ്ടാം ലോകമഹായുദ്ധം നടന്നുകൊണ്ടിരുന്ന 1943-ലാണ് ഞാൻ ജനിച്ചത്. കേരളത്തിലെ ആനിക്കാട് എന്ന ചെറിയ ഗ്രാമത്തിലായിരുന്നു എന്റെ വളർച്ച. ഇന്നത്തെപ്പോലെയുള്ള സൗകര്യങ്ങളൊന്നും അന്ന് സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. വൈദ്യുതിയില്ല, ആധുനിക സൗകര്യങ്ങളില്ല, ഭൗതികമായ സമ്പത്തും കുറവായിരുന്നു. ഞങ്ങളുടെ വീട്ടിൽ അന്ന് റേഡിയോ ഇല്ലായിരുന്നു. ഗ്രാമത്തിലെ ഒന്നോ രണ്ടോ വീട്ടിൽ മാത്രമേ റേഡിയോ ഉണ്ടായിരുന്നുള്ളൂ. വാർത്തകളും പാട്ടുകളും കേൾക്കാൻ ആളുകൾ അവിടെ ഒത്തുകൂടും. ടെലിവിഷനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും എന്റെ കൗമാരകാലത്ത് ഞാനൊന്ന് കണ്ടിട്ടുപോലും…

എ ഐ ഇവിടെ എത്തിക്കഴിഞ്ഞു; നിങ്ങൾ അതുപയോഗിക്കുകയാണോ, അതോ അതിനാൽ മാറ്റിസ്ഥാപിക്കപ്പെടുകയാണോ?: റഹ്മാൻ മുഹമ്മദ് അലി, യുഎ‌ഇ

ഓരോ കുറച്ചാഴ്ചകൾ കൂടുമ്പോഴും, ആരെങ്കിലും ഒരേ ചോദ്യം എന്നോട് ചോദിക്കും. മംഗലാപുരത്ത് എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കുന്ന ഒരു ബന്ധു. തികച്ചും വ്യത്യസ്തമായ ഒരു മേഖലയിൽ ജോലി ചെയ്യുന്ന ഒരു സഹപ്രവർത്തകൻ, AI പഠിക്കേണ്ടതുണ്ടോ എന്ന് മനസ്സിൽ ആലോചിക്കുന്നു. ലേഓഫ് വാർത്ത കണ്ട് നിശ്ശബ്ദനായ ഒരു സുഹൃത്ത്. ഒടുവിൽ എല്ലാവരും ഒരേ ചോദ്യം ചോദിക്കുന്നു: “ഞാൻ ആശങ്കപ്പെടേണ്ടതുണ്ടോ?” ലോകത്തിലെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നിൽ AI ഡേറ്റ വിഭാഗത്തിൽ ഞാൻ ജോലി ചെയ്യുന്നു. എന്റെ ഇരുപതുകളുടെ തുടക്കത്തിലാണ് ഞാൻ. ജോലിയിൽ ചേർന്ന ദിവസം മുതൽ ഈ മേഖല മാത്രമാണ് എന്റെ ശ്രദ്ധ, UAE-ലെ സർക്കാർ, സ്വകാര്യ മേഖലകളിൽ AI സിസ്റ്റങ്ങൾ ഗവേഷണം ചെയ്യുകയും നിർമ്മിക്കുകയും വിന്യസിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ആ ചോദ്യം ചോദിക്കുമ്പോൾ, സൗകര്യപ്രദമായ ഉത്തരത്തിനു പകരം സത്യസന്ധമായ ഉത്തരം നൽകാൻ ഞാൻ ശ്രമിക്കുന്നു. ഞാൻ കാണുന്നത് ഇതാണ്.…

വിദ്യാലയത്തിലെ ജാതി വെറിയന്മാർ: കാരൂർ സോമൻ (ചാരുംമൂടൻ)

ഒരു ഡെന്റൽ ഡോക്ടറാകാൻ സ്വപ്നം കണ്ട് പഠിച്ച കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണം സവർണ്ണ യാഥാസ്തിഥികാരായ ചില അദ്ധ്യാപകരുടെ പ്രേരണമൂലമെന്ന് വിദ്യാർത്ഥിയുടെ പിതാവും സഹപാഠികളും അടിവരയിട്ട് പറയുന്നു. കുട്ടികൾക്ക് വെളിച്ചം പകരേണ്ട അദ്ധ്യാപകർ ആരാച്ചാരന്മാരാകുന്നു. ഇത് ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് പോലീസ് പരിശോധനയിൽ തെളിയുമോ അതോ സി.ബി.ഐ വരുമോ? നിസ്സാരമായ ഒരു ലോണിന്റെ പേരിൽ ഒരു കുട്ടിയും ആത്മഹത്യ ചെയ്യില്ല. ആത്മഹത്യയെങ്കിൽ അതിന് പ്രേരകശക്തിയായ കാരണങ്ങളെന്താണ്? കേരളത്തിന്റെ അഭിമാന സ്തംഭമായ വിദ്യാഭ്യാസ പഠനകേന്ദ്രങ്ങളിൽ ശാസ്ത്രം പഠിച്ചവർ വർഗ്ഗീയ വിദ്വേഷം വളർത്തുന്ന അദ്ധ്യാപകരുണ്ടെന്ന് കേൾക്കുമ്പോൾ അമ്പരപ്പ് മാത്രമല്ല നമ്മുടെ വിദ്യാഭ്യാസ രംഗം അന്ധ കാരയുഗത്തിലേക്ക് പോകുകയാണോയെന്ന് ചിന്തിക്കുന്നു. ഇവരുടെ ബിരുദ സർട്ടിഫിക്കറ്റുകൾ കോപ്പിയടിച്ചു നേടിയതോ എന്ന് പരിശോധിക്കണം. ലോക മലയാളികൾക്കെല്ലാം നാണക്കേടുണ്ടാക്കിയ ഒരു ദളിത് വിദ്യാർത്ഥിയുടെ ദാരുണ അന്ത്യം വിദ്യാഭ്യാസത്തിന്റെ അന്തഃസത്തയെ ചോദ്യം ചെയ്യുന്നതാണ്. ഒരു…

ജോലിയും ജീവിതവും: തലമുറകൾക്കായുള്ള ചില ചിന്തകൾ

ഏതാനും വർഷങ്ങൾക്ക് മുമ്പ്, എന്റെ കുട്ടികളിലൊരാൾ ചിന്തോദ്ദീപകമായ ഒരു ചോദ്യം എന്നോട് ചോദിച്ചു:”ജോലിയെക്കുറിച്ചോ കരിയറിനെക്കുറിച്ചോ ഡാഡിക്കു നൽകാനുള്ള ഏറ്റവും നല്ല ഉപദേശം എന്താണ്?” ആദ്യം ആ ചോദ്യം വളരെ ലളിതമായി തോന്നിയെങ്കിലും, അതിനെക്കുറിച്ച് കൂടുതൽ ചിന്തിച്ചപ്പോൾ അതിന്റെ ആഴം എനിക്ക് ബോധ്യപ്പെട്ടു. അതൊരു കേവലമായ ജോലി തേടലോ സാമ്പത്തിക ഭദ്രതയെക്കുറിച്ചുള്ള അന്വേഷണമോ ആയിരുന്നില്ല.ജീവിതത്തിന്റെ ദിശ നിർണ്ണയിക്കുന്ന ഒരു തൊഴിൽ തിരഞ്ഞെടുക്കുമ്പോൾ യഥാർത്ഥത്തിൽ പരിഗണിക്കേണ്ട കാര്യങ്ങൾ എന്താണെന്നറിയാനുള്ള ആത്മാർത്ഥമായ ആഗ്രഹമായിരുന്നു ആ വാക്കുകൾക്ക് പിന്നിൽ. ആ ചോദ്യം ദീർഘകാലം എന്റെ മനസ്സിൽ തങ്ങിനിന്നു. അത് ഒരു മകന്റെയോ മകളുടെയോ മാത്രം ചോദ്യമല്ലെന്നും, വരുംതലമുറകൾക്ക് കൂടി ഉപകാരപ്പെടുന്ന ഒന്നാണെന്നും ഞാൻ തിരിച്ചറിഞ്ഞു. അതിനാൽ, എന്റെ കുട്ടികൾക്കും പേരക്കുട്ടികൾക്കും അവർക്ക് ശേഷം വരുന്നവർക്കുമായി ഈ ചിന്തകൾ ഞാൻ പങ്കു വെക്കുകയാണ്‌ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് കരിയർ തിരഞ്ഞെടുക്കുന്നത്. എന്നാൽ ഈ…

യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന മാനവികത (ലേഖനം): ജയൻ വർഗീസ്

യുദ്ധം മുറിവുകൾ ഉണ്ടാക്കുന്നു. ആ മുറിവുകളിൽ നിന്ന് വാർന്നൊഴുകുന്നത് മനുഷ്യന്റെചോരയാണ് എന്നതിനാലാണ് യുദ്ധം എന്ന് കേൾക്കുമ്പോൾ ആഗോള മനുഷ്യ രാശി ആധിയോടെഞെട്ടി വിറയ്ക്കുന്നത്. ചരിത്രത്തിൽ ചാല് വച്ചൊഴുകിയ ചോരപ്പുഴകൾക്ക് കാരണമായിത്തീർന്ന യുദ്ധങ്ങളിൽ മതങ്ങളും ഭരണാധികാരികളും മാത്രമല്ല വ്യക്തികൾ പോലും വില്ലന്മാരായി വന്നിട്ടുണ്ട് എന്നതാണ് സത്യം. കറുത്ത ചായം കൊണ്ട് കാലം അവരെ അടയാളപ്പെടുത്തിയിട്ടുണ്ട് എന്ന് സമ്മതിക്കുമ്പോളും ഓരോ യുദ്ധങ്ങളും പിറവിയെടുത്തതിന്റെ പിന്നിൽ അന്നന്ന് നിലനിന്ന സാഹചര്യങ്ങളുടെ സാദ്ധ്യതകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഓരോ സാഹചര്യങ്ങളും ന്യായമാണോ അന്യായമാണോ എന്ന് വിലയിരുത്തുവാനുള്ള സ്വാതന്ത്ര്യവും അവകാശവും ഓരോ വ്യക്തിയിലും നിക്ഷിപ്തമാണ് എന്ന് അംഗീകരിക്കുമ്പോളും ഓരോ യുദ്ധത്തിലും ആര് ജയിച്ചു എന്നും ആര് തോറ്റു എന്നുമുള്ള ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ല. എല്ലാ യുദ്ധങ്ങളിലും എല്ലാവരും തോൽക്കുന്നു എന്നുള്ളതല്ലാതെ ഒരു യുദ്ധത്തിലും ഒരുത്തനും ജയിച്ചതായി ചരിത്രം നമ്മോടു പറയുന്നുമില്ല. ബൈബിൾ…

ഇന്ധന പ്രതിസന്ധിയും കുതിച്ചുയരുന്ന ഇലക്ട്രിക് വാഹന വിപണിയും: ആഗോള സമ്പദ്‌വ്യവസ്ഥയിലെ പുതിയ മാറ്റങ്ങൾ

ലോകമെമ്പാടും ഇപ്പോൾ നേരിടുന്ന കടുത്ത ഇന്ധന പ്രതിസന്ധിയും അതിവേഗം വളരുന്ന ഇലക്ട്രിക് വാഹന (EV) വിപണിയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. മിഡിൽ ഈസ്റ്റിലെ സായുധ സംഘർഷങ്ങളെ തുടർന്ന്, ലോകത്തെ 20 ശതമാനത്തോളം എണ്ണ ഒഴുകുന്ന ഹോർമസ് കടലിടുക്കിലൂടെയുള്ള കയറ്റുമതിയിൽ വലിയ ഇടിവുണ്ടായിരിക്കുകയാണ്. ആഗോള സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുന്ന ഈ ‘ഓയിൽ ഷോക്ക്’ ഇന്ധനവില കുത്തനെ ഉയരാൻ കാരണമായി. ആഭ്യന്തര വില നിയന്ത്രിക്കാനായി ചില രാജ്യങ്ങൾ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ആഗോള വിപണിയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു. പാൻഡെമിക്കിന് ശേഷമുള്ള സാമ്പത്തിക മാറ്റങ്ങൾ, സപ്ലൈ ചെയിൻ പ്രശ്നങ്ങൾ, റഷ്യ-ഉക്രൈൻ യുദ്ധം, ഒപെക് പ്ലസ് (OPEC+) രാജ്യങ്ങളുടെ ഉൽപ്പാദനക്കുറവ് എന്നിവ കാരണം 2021-2023 കാലഘട്ടത്തിൽ തന്നെ ഊർജ്ജ വില റെക്കോർഡ് തലത്തിൽ എത്തിയിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധി ഇതിന്റെ തുടർച്ചയായാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്. എണ്ണവില കുതിച്ചുയരുമ്പോൾ പെട്രോൾ പമ്പുകളിൽ നൽകേണ്ടി…

കുടിയേറ്റ മണ്ണിലെ കുടിലതകൾ (ലേഖനം): ജയശങ്കര്‍ പിള്ള

അന്നൊരു അവധി ദിനമായിരുന്നു. ദുഃഖ വെള്ളിയാഴ്ച ആയതിനാൽ ഹോട്ടലുകളും,കോഫി ഷോപ്പുകളും,പെട്രോൾ പമ്പുകളും, ചെറിയ സ്റ്റേഷനറി കടകളും ഒഴികെയുള്ള ഒട്ടു മിക്ക സ്ഥാപനങ്ങളും,അടഞ്ഞു കിടന്നു. ആഴ്ച അവസാനം നീണ്ട അവധിയും, വെള്ളിയാഴ്ചയും കൂടി ഒന്നിച്ചു വന്നതിനാൽ കുടുംബ സമേതം, ഗണപതി ക്ഷേത്രത്തിലെ സന്ധ്യയ്ക്കുള്ള ദീപാരാധനയും, ശീവേലിയും, അത്താഴപൂജയും ക്ഷേത്രത്തിൽ തന്നെ ആകാം എന്ന് ഉറപ്പിച്ചു. ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾ ഒക്കെ കഴിഞ്ഞു ഇറങ്ങുമ്പോൾ സമയം രാത്രി 10 മണിയോടടടുപ്പിച്ചായി. മഞ്ഞു വീഴ്ച നിലച്ചു എങ്കിലും,തണുപ്പിനും,വീശിയടിയ്ക്കുന്ന തണുത്ത കാറ്റിനും ഒട്ടും കുറവ് വന്നിട്ടില്ല. ക്ഷേത്രത്തിൽ നിന്ന് വീട്ടിലേയ്ക്കു വരുന്ന വഴി ഒരു ഹൈവേയുടെ മുകളിലൂടെ ഉള്ള മേൽപാലം കടന്നു വേണം വരുവാൻ. ഈ പ്രദേശം പൊതുവെ വിജനമാണ്. അത്താഴ ഊട്ട് കഴിഞ്ഞു പ്രസാദമായി ലഭിച്ച സാമ്പാർ സാദം കാർ ഡ്രൈവ് ചെയ്യുന്ന മോന് സ്പൂണിൽ കൊടുത്തു കൊണ്ട് കുട്ടിക്കാലത്തെ അവന്റെ…

“മാതാവ്” തൊട്ടു തലോടിയ നിമിഷങ്ങൾ (ഓർമ്മകൾ പൂത്തുലയുമ്പോൾ): ജയശങ്കര്‍ പിള്ള

എല്ലാവരുടെയും മനസ്സിനുള്ളിൽ എപ്പോഴും ഉണ്ടാകുന്ന ഒരു ചോദ്യമാണ് ദൈവം ഒന്ന് ഉണ്ടോ? “മാതാവ്” എന്ന കരുണാർദ്രമായ മുഖം വെറും സാങ്കല്പികമാണോ, കെട്ടുകഥകൾ ആണോ എന്നൊക്കെ. എങ്കിലും നമ്മുടെയൊക്കെ ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ സാന്ത്വനം നൽകി കടന്നുപോകുന്ന മാതാവിന്റെ ആ മൃദു സ്പർശം, മന്ദസ്മിതം ഉണ്ടായിട്ടുണ്ടാകും. എന്റെ നഴ്സറി വിദ്യാഭ്യാസം മുതൽ ഹൈസ്‌കൂൾ പത്താം ക്ലാസ്സ്‌ പഠനം കഴിയുന്നത് വരെ കൃസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂളിൽ ആയിരുന്നു. അതിനു ശേഷം ദേവസ്വം ബോർഡ് ഹിന്ദു കോളേജിലും. ഞങ്ങളുടെ നാട്ടിൽ പുറത്തു വീടിനടുത്തു സെന്റ് ഫ്രാൻസിസ് അസ്സീസ്സി പള്ളിയുടെ മഠത്തിനോടു ചേർന്നുള്ള അസ്സീസ്സി നഴ്സറി സ്‌കൂളും, പള്ളിയോട് ചേർന്നുള്ള സെന്റ് ഫ്രാൻസിസ് യു പി സ്‌കൂളും ഒക്കെ മനസ്സിൽ തങ്ങിനിൽക്കുന്ന നല്ല ഓർമ്മകളുടെ വസന്തകാലമാണ്. നാലാം ക്ലാസ്സിലേക്ക് കയറ്റം കിട്ടിയപ്പോഴാണ് ക്രിസ്പിൻ സിസ്റ്ററിന്റെ ക്‌ളാസിൽ പഠിക്കുവാനുള്ള അവസരം ലഭിക്കുന്നത്. അന്ന് അമ്മുക്കുട്ടിഅമ്മ ടീച്ചർ…