പീറ്റർ നവറോയുടെ ഇന്ത്യാവിരുദ്ധ ബ്രാഹ്മണ്യ പരാമർശത്തിൽ പ്രതിഷേധവുമായി കെ.എച്ച്.എൻ.എ

ലോക രാഷ്ട്രങ്ങൾക്കെതിരെയും വിശിഷ്യ ഇന്ത്യക്കെതിരെയും അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്ന താരിഫ് യുദ്ധത്തെക്കുറിച്ചും റഷ്യയിൽ നിന്നും ഇന്ത്യ ക്രൂഡോയിൽ വാങ്ങുന്നതിനെക്കുറിച്ചും പ്രസിഡന്റ് ട്രംപിന്റെ സീനിയർ വാണിജ്യകാര്യ ഉപദേഷ്ടാവ് പീറ്റർ നവറോ നടത്തിയ ഇന്ത്യ വിരുദ്ധ വംശീയ പരാമർശം തിരുത്തപ്പെടേണ്ടതും പ്രതിഷേധാർഹവുമാണെന്ന് കെ.എച്ച്.എൻ.എ. ഔദ്യോഗിക നേതൃത്വം സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. പീറ്റർ നവറോ ഫോക്സ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിൽ റഷ്യയിൽ നിന്നും ഇന്ത്യ കുറഞ്ഞ വിലയിൽ അസംസ്‌കൃത ഇന്ധനം വാങ്ങുന്നതിലൂടെ ബ്രാഹ്മണ സമുദായം ജനങ്ങളുടെ ദുരിതത്തിൽ വൻ ലാഭം നേടുന്നു (Brahmins are profiteering at the expense of the Indian people) എന്ന ദുരൂപധിഷ്ടവും വസ്തുതാവിരുദ്ധവുമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. പ്രധാന മന്ത്രി മോദിയോ പ്രസിഡന്റ് ദ്രൗപതി മുർമുവോ ഇന്ധന വ്യാപാരം നടത്തുന്ന കമ്പനി മേധാവികളോ ബ്രാഹ്മണ സമുദായത്തെ ഒരു വിധത്തിലും പ്രതിനിധീകരിക്കുന്നില്ലെന്നുള്ളതും, ഇന്ത്യൻ രാഷ്ട്രീയ അധികാര ശ്രേണിയിൽ…

അമേരിക്കയില്‍ വീണ്ടും ‘പിസ്സ സിദ്ധാന്തം’ ഉയര്‍ന്നു വരുന്നു; ഒരു വശത്ത് ‘ട്രംപ് മരിച്ചു’ എന്ന് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ചെയ്യുമ്പോൾ, മറുവശത്ത് പെന്റഗണിൽ പിസ്സയ്ക്കുള്ള ആവശ്യം വര്‍ദ്ധിക്കുന്നു

വാഷിംഗ്ടണ്‍: അമേരിക്ക ഒരു പ്രതിസന്ധി നേരിടുമ്പോഴോ യുദ്ധത്തിന് തയ്യാറെടുക്കുമ്പോഴോ, വൈറ്റ് ഹൗസിനും പെന്റഗണിനും ചുറ്റുമുള്ള പിസ്സ ഔട്ട്‌ലെറ്റുകളിലെ വിൽപ്പന പെട്ടെന്ന് വർദ്ധിക്കും. ഇത് പുതിയ കാര്യമല്ല, മറിച്ച് 1990-കൾ മുതൽ നിരീക്ഷിക്കപ്പെടുന്ന ഒരു രീതിയാണ്. 1998-ൽ അന്നത്തെ പ്രസിഡന്റ് ബിൽ ക്ലിന്റണെ ഇംപീച്ച് ചെയ്തതോ അല്ലെങ്കിൽ സമീപകാലത്തെ ‘ഇറാൻ-ഇസ്രായേൽ സംഘർഷ’ത്തിൽ അമേരിക്കയുടെ പങ്കോ ആകട്ടെ, ഈ “പിസ്സ സിദ്ധാന്തം” വീണ്ടും വീണ്ടും ഉയർന്നുവരുന്നു. അടുത്തിടെ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദിവസങ്ങളോളം പൊതുവേദികളിൽ കാണാതിരുന്നപ്പോൾ, “ട്രംപ് മരിച്ചു” എന്ന ഹാഷ്‌ടാഗ് സോഷ്യൽ മീഡിയയിൽ അതിവേഗം ട്രെൻഡു ചെയ്യാൻ തുടങ്ങി. ഈ കിംവദന്തി സോഷ്യൽ മീഡിയയിൽ ഒരു കോളിളക്കം സൃഷ്ടിച്ചെന്നു മാത്രമല്ല, വൈറ്റ് ഹൗസിനും പെന്റഗണിനും ചുറ്റുമുള്ള പിസ്സ ഔട്ട്‌ലെറ്റുകളിലും പ്രവർത്തനം വർദ്ധിപ്പിച്ചു. അതായത് പിസ്സ വിൽപ്പനയിൽ പെട്ടെന്ന് ഒരു കുതിച്ചുചാട്ടം കണ്ടു. എക്സ് പ്ലാറ്റ്‌ഫോമിലെ ആയിരക്കണക്കിന് പോസ്റ്റുകളിൽ ഈ…

ദക്ഷിണ കൊറിയയിൽ നടക്കുന്ന APEC ഉച്ചകോടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കും; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തിയേക്കും

അടുത്ത മാസം ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യാ പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയേക്കും. ട്രംപും അദ്ദേഹത്തിന്റെ ഉന്നത ഉപദേഷ്ടാക്കളും ജിയോങ്ജുവിൽ നടക്കുന്ന ഈ വ്യാപാര സമ്മേളനത്തിനായി തയ്യാറെടുക്കുകയാണ്. ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും ഷി ജിൻപിംഗ് നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് ട്രംപ് അടുത്തിടെ രൂക്ഷമായി പ്രതികരിച്ചിരുന്നു. APEC സമ്മേളനത്തിനിടെ ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുന്നതിനെക്കുറിച്ച് ട്രംപും ഷി ജിൻപിങ്ങും തമ്മിൽ ഗൗരവമേറിയ ചർച്ചകൾ നടന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാല്‍, ഇതുവരെ വ്യക്തമായ പദ്ധതികളൊന്നും അന്തിമമാക്കിയിട്ടില്ല. കഴിഞ്ഞ മാസം ഒരു ഫോൺ കോളിൽ, ട്രംപിനെയും ഭാര്യയെയും ചൈന സന്ദർശിക്കാൻ ഷി ക്ഷണിച്ചിരുന്നു. അതിന് ട്രംപ് ഒരു ക്ഷണത്തോടെ മറുപടി നൽകി, പക്ഷേ…

കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ ചിക്കാഗോയിൽ ആയിരങ്ങൾ പ്രതിഷേധിച്ചു

ചിക്കാഗോ: കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന ട്രംപ് ഭരണകൂടത്തിൻ്റെ ഭീഷണിക്കെതിരെ ചിക്കാഗോയിൽ ആയിരക്കണക്കിന് ആളുകൾ സമാധാനപരമായ പ്രതിഷേധ റാലി നടത്തി. കുടുംബങ്ങൾ, മുൻ സൈനികർ, യുവാക്കൾ എന്നിവർ ഉൾപ്പെടെ 3,000-ത്തോളം പേർ പങ്കെടുത്ത റാലി കോൺഗ്രസ് പ്ലാസ ഗാർഡനിൽ നിന്ന് ആരംഭിച്ച് ട്രംപ് ടവറിന് മുന്നിലൂടെ കടന്നുപോയി. പ്രസിഡന്റ് സൈനികരെ അയക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും, റാലി നടന്നപ്പോൾ ഫെഡറൽ ഏജന്റുമാരോ സൈനികരോ സ്ഥലത്തുണ്ടായിരുന്നില്ല. കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിനെതിരെ പ്രാദേശിക നേതാക്കളും രംഗത്തെത്തി. ചിക്കാഗോയുടെ മേയറായ ബ്രാൻഡൻ ജോൺസൺ ട്രംപിൻ്റെ ഭീഷണികൾക്കെതിരെ ശക്തമായി പ്രതികരിച്ചു. താൻ ഒരു മുൻ സൈനികനും ഡോക്ടറുമാണെന്നും, ഈ പ്രതിഷേധം നഗരത്തിൻ്റെ ശക്തമായ കുടിയേറ്റ പാരമ്പര്യത്തെയാണ് കാണിക്കുന്നതെന്നും റാലിയിൽ പങ്കെടുത്ത ഒരാൾ പറഞ്ഞു. വംശീയതയ്‌ക്കെതിരെയും കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കുവേണ്ടിയും പോരാടുന്ന നിരവധി സംഘടനകൾ റാലിക്ക് പിന്തുണ നൽകി.

ന്യൂയോർക്ക് എക്യൂമെനിക്കൽ പിക്‌നിക് ഒക്ടോബർ 4-നു

ന്യൂയോർക്ക്: മലയാളി ക്രൈസ്തവ സമൂഹത്തിലെ വിവിധ സഭകളെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക (STEFNA) യുടെ ആഭിമുഖ്യത്തിൽ എക്യൂമെനിക്കൽ പിക്നിക് സംഘടിപ്പിക്കുന്നു. 2025 ഒക്ടോബർ 04 ശനിയാഴ്ച രാവിലെ 9 മണിക്ക് പോർട്ട് വാഷിംഗ്ടണിലെ നോർത്ത് ഹെംപ്സ്റ്റഡ് ബീച്ച് പാർക്കിൽ (175 W Shore Rd, Port Washington, NY 11050) വെച്ചാണ് പരിപാടി നടക്കുന്നത്. ന്യൂയോർക്കിലെ വിവിധ മലയാളി ക്രൈസ്തവ സമൂഹങ്ങളെ ഒരുമിച്ച് നിർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ പിക്നിക്കിൽ, എല്ലാ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുമുള്ള വിശ്വാസികളും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ ഗെയിമുകളും വിനോദപരിപാടികളും പിക്നിക്കിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ വിജയത്തിനായി പ്രസിഡൻ്റ് റവ. സാം എൻ. ജോഷ്വായുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിച്ചു വരുന്നു. സജി തോമസ് (കൺവീനർ), ജോബി ജോർജ് (സെക്രട്ടറി), ജോർജ് തോമസ് (ട്രഷറർ), ഫാ. ജോൺ തോമസ് (വൈദീക വൈസ് പ്രസിഡൻ്റ്), അനിൽ തോമസ് (അത്മായ വൈസ്…

സെന്റ് പോൾസ് മാർത്തോമാ ചർച്ചിന്റെ വാർഷിക പിക്നിക് അതിഗംഭീരമായി സംഘടിപ്പിച്ചു

ഡാളസ്: സെന്റ് പോൾസ് മാർത്തോമാ ഇടവകയുടെ 2025 വർഷത്തെ പിക്നിക് സെപ്‌റ്റംബർ 6 ശനിയാഴ്ച സണ്ണിവെയ്ൽ ടൌൺ പാർക്കിൽ നടത്തപ്പെട്ടു. ഇടവക വികാരി റെജിൻ അച്ചന്റെ പ്രാത്ഥനയോടു കൂടി പിക്നിക് പ്രോഗാമിന് തുടക്കം ഇട്ടു. യൂത്ത് ഫെല്ലോഷിപ്പ് യുവജനസഖ്യം സീനിയർ സിറ്റിസൺ സേവികാ സംഗം തുടങ്ങിയ സംഘനകൾ വിവിധ ഇനം വിനോദ പ്രോഗ്രാം നടത്തി പിക്നിക് അതി മനോഹരമാക്കി മാറ്റി. പ്രഭാത ഭക്ഷണമായി ചുമതലക്കാർ കപ്പ & കാന്താരി സമ്മന്തി ഒരുക്കിയത് കഴിച്ചപ്പോൾ കേരളത്തെ/ നാടിനെ പറ്റിയുള്ള ഓർമ്മകൾ മനസ്സുകളിൽ കടന്നു കയറി. വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം (പിക്നിക് ഫുഡ്) ക്രമീകരിച്ച ഇടവക ചുമതലക്കരെ പങ്കെടുത്തവർ പ്രത്യേകം അഭിനന്ദിച്ചു. ഓരോ പ്രോഗ്രാമുകളുടെയും വിജയത്തിന് പിറകിൽ സെക്രട്ടറി സോജി സ്കറിയ വൈസ് പ്രഡിഡന്റ് തോമസ് എബ്രഹാം ട്രസ്റ്റിമാരായ ജോൺ മാത്യു, സാംമേലേത് എന്നിവരുടെ സാന്നിധ്യം എടുത്തു പറയേണ്ടതാണ്.…

ഹാരിസ് കൗണ്ടി റോഡരികിൽ മുൻ സൈനികന്റെ മൃതദേഹം കണ്ടെത്തി; വാഹനം കാണാതായി

ഹൂസ്റ്റൺ :ഹാരിസ് കൗണ്ടിയിലെ ഒരു റോഡരികിൽ മുൻ മറൈൻ സൈനികനായ ക്വോക് എൻ‌ഗുയെന്റെ മൃതദേഹം കണ്ടെത്തി. വെടിയേറ്റാണ് മരണം സംഭവിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വടക്കുപടിഞ്ഞാറൻ ഹാരിസ് കൗണ്ടിയിലെ ലേക്ക്‌വുഡ് ഫോറസ്റ്റ് ഡ്രൈവ് എന്ന റോഡരികിലാണ് വ്യാഴാഴ്ച രാത്രി 11 മണിയോടെ ഗ്രാന്റ് റോഡിന് സമീപമുള്ള ലേക്വുഡ് ഫോറസ്റ്റ് ഡ്രൈവിൽ റോഡരികിൽ ഒരാൾ കിടക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് ഡെപ്യൂട്ടികൾ  28-കാരനായ എൻ‌ഗുയെന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാണോ അതോ ഇവിടെ വെച്ച് തന്നെ കൊലപ്പെടുത്തിയതാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. എൻ‌ഗുയെൻ്റെ വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. കുടുംബത്തെ സഹായിക്കാൻ ഊബർ ഡ്രൈവറായി ജോലി ചെയ്തിരുന്ന എൻ‌ഗുയെൻ, ഒരു ഇഎംടി ആകാനുള്ള പഠനം നടത്തിവരികയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ ഊബർ അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെയോ ക്രൈം…

നോർത്ത് ഈസ്റ്റ് റീജിയൺ മാർത്തോമ്മ കൺവെൻഷൻ സെപ്റ്റംബർ 26-നു ആരംഭിക്കുന്നു

ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനത്തിൽ അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ (മാർത്തോമ്മ നോർത്ത് ഈസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മിറ്റി) ഈ വർഷത്തെ റീജിയണൽ കൺവെൻഷൻ സെപ്റ്റംബർ മാസം 26, 27, 28 എന്നീ തീയതികളിൽ യഥാക്രമം ശാലേം മാർത്തോമ്മാ പള്ളി ഈസ്റ്റേൺ ലോങ്ങ് ഐലൻഡ്, എപ്പിഫനി മാർത്തോമ്മാ പള്ളി (ഓസോൺ പാർക്ക്) , സെൻറ്. ജെയിംസ് മാർത്തോമ്മാ പള്ളി (റോക്ക് ലാൻഡ്), എന്നിവിടങ്ങളിൽ വച്ചു നടത്തപ്പെടുന്നു. മാർത്തോമ്മാ സഭയിലെ സീനിയർ വൈദീകനും ഫരീദാബാദ് ധർമ്മ ജ്യോതി വിദ്യാപീഠം പ്രിൻസിപ്പളുമായ റവ. ഡോ. എബ്രഹാം സ്കറിയാ മുഖ്യ പ്രസംഗകനായിരിക്കും. കൺവെൻഷൻ യോഗത്തിൻറെ ഉത്‌ഘാടനം ഭദ്രാസനാധിപൻ അഭിവന്ദ്യ. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ നിർവ്വഹിക്കും. കൺവെൻഷൻറെ സമാപനദിവസമായ ഞായറാഴ്ച്ച ഈ മേഖലയിലെ എല്ലാ ഇടവകകളും ചേർന്നുള്ള വിശുദ്ധ കുർബാനയ്ക്കു ഭദ്രാസന എപ്പിസ്കോപ്പ നേതൃത്വം…

ബോസ്റ്റണിൽ കുടിയേറ്റക്കാർക്കെതിരെ ‘ഓപ്പറേഷൻ പാട്രിയോട്ട് 2.0’ ട്രംപിന്റെ പുതിയ നടപടി

ബോസ്റ്റൺ: ബോസ്റ്റണിൽ കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം പുതിയ നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്. ‘ഓപ്പറേഷൻ പാട്രിയോട്ട് 2.0’ എന്ന് പേരിട്ടിരിക്കുന്ന ഈ നടപടിക്രമം ഏതാനും ആഴ്ചകൾ നീണ്ടുനിൽക്കുമെന്നാണ് സൂചന. കുടിയേറ്റക്കാരെ കൂട്ടത്തോടെ പിടികൂടാൻ സൈന്യത്തെയും ഫെഡറൽ ഏജൻ്റുമാരെയും അയയ്ക്കാൻ ട്രംപ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. ഫെഡറൽ കുടിയേറ്റ ഉദ്യോഗസ്ഥരുമായി സഹകരിക്കാത്ത “സങ്കേത നഗരങ്ങളെ” ലക്ഷ്യമിട്ടാണ് ട്രംപ് ഭരണകൂടത്തിൻ്റെ ഈ നീക്കം. തടവിൽ നിന്ന് മോചിതരായവരെയും, എന്നാൽ കുടിയേറ്റ ഉദ്യോഗസ്ഥർക്ക് കൈമാറാത്തവരെയും പിടികൂടാനാണ് ICE ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ട്രംപിൻ്റെ കുടിയേറ്റ നയങ്ങളെ ബോസ്റ്റൺ മേയർ മിഷേൽ വു വിമർശിച്ചു. ഈ നീക്കം സമൂഹത്തിൻ്റെ സുരക്ഷയ്ക്ക് വിരുദ്ധമാണെന്നും ഇത് നഗരത്തിൽ ഭയം സൃഷ്ടിക്കുമെന്നും അവർ പറഞ്ഞു. ന്യൂയോർക്ക്, ലോസ് ആഞ്ചലസ് തുടങ്ങിയ നഗരങ്ങൾക്കെതിരെയും ട്രംപ് സമാനമായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

തൊടുപുഴ ഇല്ലിക്കുന്നുംപുറത്ത് പോൾ ജോസഫ് (70) നിര്യാതനായി

ചിക്കാഗോ: തൊടുപുഴ ഇല്ലിക്കുന്നുംപുറത്ത് പരേതരായ ഇ.പി. ജോസഫിൻ്റെയും ഏലിയാമ്മ (തോട്ടുംകാൽ മ്രാല) യുടേയും മകൻ പോൾ ജോസഫ് ഇല്ലിക്കുന്നുംപുറത്ത് സെപ്തംബർ 1 തിങ്കളാഴ്ച ഇല്ലിനോയിയിലെ ചിക്കാഗോയിൽ നിര്യാതനായി. ഭാര്യ: ഷൈലി ഇല്ലിക്കുന്നുംപുറത്ത് (എറണാകുളം മട്ടോഴിത്താഴത്ത് കുടുംബാംഗം) മക്കൾ: അരുൺ & ചിന്നുക്കുട്ടി (മുള്ളൂർ, സംക്രാന്തി) – ദുബായ് കിരൺ & അനിജമോൾ (ചൂരവേലികുടിലിൽ, കല്ലറ) – ചിക്കാഗോ വരുൺ & ആൽഫി (കലയക്കുന്നേൽ, മാനന്തവാടി) – ചിക്കാഗോ കൊച്ചുമക്കൾ: ഇവമരിയ, ഇസബെല്ല, ഹെസ്ലിൻ എലിസ, പോൾ ഇല്ലിക്കുന്നുംപുറത്ത് സഹോദരങ്ങൾ: എൽസമ്മ & പരേതനായ ജോയി (കണ്ടാരപ്പള്ളിൽ, കുറുപ്പന്തറ) – ചിക്കാഗോ മേഴ്‌സി & പരേതനായ ജോസഫ് (കൂപ്ലിക്കാട്ട്, കണ്ണങ്കര) – ചിക്കാഗോ വിൻസെൻ്റ് ജോസഫ് – ചിക്കാഗോ ടെസ്സി & പരേതനായ രാജൻ (കുടിലിൽ, പിറവം) – ചിക്കാഗോ ജെസ്റ്റി & സാബു (ചെരുവുംകാലായിൽ, കുറുപ്പന്തറ) –…