‘കെഎച്ച്എന്‍എ ഫോര്‍ കേരള’ : കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കോണ്‍ക്ലേവ് പ്രൗഢം

ന്യൂയോര്‍ക്ക്: സനാതനധര്‍മ്മ പ്രചരണത്തിനായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ രജതജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി നടന്ന കേരള കോണ്‍ക്ലേവ് പ്രൗഢവും അര്‍ത്ഥവത്തുമായിരുന്നു. അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ‘കെഎച്ച്എന്‍എ ഫോര്‍ കേരള’ എന്ന പേരില്‍ നടന്ന പരിപാടിയില്‍ ആര്‍ഷദര്‍ശനം സാഹിത്യരംഗത്ത് നടത്തിയ സമഗ്ര സംഭാവനകള്‍ക്കുള്ള നാലാമത് ആര്‍ഷദര്‍ശന പുരസ്‌കാരം നിരൂപണരംഗത്തെ മഹാമനീഷി ഡോ. എം. ലീലാവതിക്ക് സമര്‍പ്പിച്ചു. സമഗ്ര സംഭാവനകള്‍ക്കുള്ള ചലച്ചിത്ര പ്രതിഭ പുരസ്‌കാരം നടനും സംവിധായകനുമായ ശ്രീനിവാസന് സമ്മാനിച്ചു. രജതജൂബിലിയുടെ ഭാഗമായി കേരളത്തിലെ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവുന്ന ‘സ്‌നേഹോപഹാരം’ പദ്ധതിയില്‍ ഒരു കോടി രൂപയുടെ വിതരണവും നടന്നു. പ്രൊഫഷണല്‍ വിദ്യാഭ്യാസം, വിധവാ പെന്‍ഷന്‍, ക്ഷേത്ര കലാകാരന്മാര്‍ക്ക് ക്ഷേമനിധി, വനവാസി സഹായനിധി, സ്ത്രീകള്‍ക്ക് ബിസിനസ് പദ്ധതി, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സഹായം, രോഗിയായ ഗൃഹനാഥനുള്ള കുടുംബങ്ങള്‍ക്ക് സഹായം തുടങ്ങിയ വ്യക്തിഗത സഹായങ്ങള്‍ക്ക് പുറമേ ബാലാശ്രമങ്ങള്‍,…

അന്നാമ്മ അലക്‌സാണ്ടര്‍ (89) ന്യുയോര്‍ക്കില്‍ അന്തരിച്ചു

ന്യു യോര്‍ക്ക്: പുല്ലാട് പുത്തന്‍പുരക്കല്‍ പരേതനായ അലക്‌സാണ്ടര്‍ വര്‍ഗീസിന്റെ ഭാര്യ അന്നാമ്മ അലക്‌സാണ്ടര്‍, 89, ന്യു യോര്‍ക്കില്‍ അന്തരിച്ചു. പരേത കുമ്പനാട്  പൊന്മേലിൽ  കുടുംബാംഗമാണ്. മക്കള്‍: വര്‍ഗീസ് അലക്‌സ് & ലിഷ അലക്‌സ്; സൂസന്‍ ജേക്കബ് & ബിജി ജേക്കബ് (വലിയത്ത് അയിരൂര്കുഴി) കൊച്ചുമക്കൾ: സ്റ്റെഫനി & എൽറോയ്; ആൻഡ്രൂ & റെമി; അലീഷ; മാർക്ക്; സ്റ്റീവൻ & രേഷ്മ; ക്രിസ്റ്റി & ഡെറക്. കൊച്ചുമക്കളുടെ മക്കൾ:  മാവെറിക്, ആർച്ചർ, ജേക്കബ് & നോറ. പൊതുദർശനം: ഫെബ്രുവരി 7 വെള്ളിയാഴ്ച 5PM – 9PM: പാർക്ക് ഫ്യൂണറൽ ചാപ്പൽ, 2175 ജെറിക്കോ ടേൺപൈക്ക്, ന്യൂ ഹൈഡ് പാർക്ക്, NY 11040 സംസ്കാര ശുശ്രൂഷ: ഫെബ്രുവരി 8 ശനിയാഴ്ച 8:30AM: എപ്പിഫനി മാർത്തോമ്മാ ചർച്ച്, 103-10 104-ാം സ്ട്രീറ്റ് സൗത്ത് ഓസോൺ പാർക്ക്, NY 11417 സംസ്കാരം: ഓൾ…

ശാമുവേൽ മത്തായി ഹൂസ്റ്റണിൽ നിര്യാതനായി

ന്യൂയോർക്ക്: കുണ്ടറ മുളവന പയ്യത്തുവിളയിൽ പരേതരായ പി. എം. മാത്യുവിൻറെയും അന്നക്കുട്ടി മാത്യുവിന്റെയും മകനായ ശാമുവേൽ മത്തായി (കുഞ്ഞുമോൻ – 73) ഹൂസ്റ്റണിൽ വച്ച് തിങ്കളാഴ്ച നിര്യാതനായി. ന്യൂയോർക്കിൽ ദീർഘകാലം ഹെൽത്ത് കെയർ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചതിന് ശേഷം ഏതാനും വർഷങ്ങളായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ലോങ്ങ് ഐലൻഡ് സോയാസെറ്റിൽ സ്ഥിര താമസമായിരുന്ന പരേതൻ ഏതാനും ദിവസമായി ഹൂസ്റ്റണിൽ മകളുടെ കൂടെ താമസിച്ച് ചികിത്സയിലായിരുന്നു . യോങ്കേഴ്‌സ് സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ ഇടവകാംഗമാണ്. ഭാര്യ – തങ്കമ്മ ശാമുവേൽ. മക്കൾ – അനീഷ മാത്യു, സ്‌റ്റെയ്‌സി ദാനിയേൽ, ജോയ്‌സ് ജോൺ. മരുമക്കൾ – റെജി മാത്യു, ബിനു ദാനിയേൽ, ഗ്രേഷ്യസ് ജോൺ. കൊച്ചു മക്കൾ – ലിബിയ, ഗ്രേയ്‌സ്, ജിയാ, ജൂലിയാ, ക്രിസ്റ്റിയൻ, നോയേൽ, നേതാനിയേൽ . ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 10 മുതൽ 12:30 വരെ…

അമേരിക്കയിൽ വനിതാ കായിക ഇനങ്ങളിൽ ട്രാൻസ്‌ജെൻഡർമാർക്ക് പ്രവേശനമില്ല; എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രം‌പ് ഒപ്പു വെച്ചു

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ രണ്ടാം ടേമിന്റെ തുടക്കത്തിൽ നിരവധി സുപ്രധാന തീരുമാനങ്ങൾ എടുത്തതില്‍ ഒന്ന് കായിക ലോകത്തെ ബാധിക്കുന്ന ഒരു പ്രധാന ഉത്തരവാണ്. വനിതാ കായിക ഇനങ്ങളിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളുടെ പങ്കാളിത്തം ട്രംപ് ഭരണകൂടം നിരോധിച്ചു. ഈ തീരുമാനത്തിനുശേഷം, ട്രാൻസ്‌ജെൻഡർ കളിക്കാർക്ക് അമേരിക്കയിലെ ഒരു തലത്തിലും വനിതാ കായിക ഇനങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല. വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമിൽ നിന്നാണ് പ്രസിഡന്റ് ട്രംപ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. തദവസരത്തില്‍ നിരവധി വനിതാ കളിക്കാരും പെൺകുട്ടികളും സന്നിഹിതരായിരുന്നു. “സ്ത്രീകളുടെ കായിക ഇനങ്ങളിൽ നിന്ന് പുരുഷന്മാരെ മാറ്റി നിർത്തുക” എന്ന തലക്കെട്ടിലാണ് ഉത്തരവ്. വനിതാ അത്‌ലറ്റുകളുടെ മത്സര ശേഷിയും മഹത്തായ പാരമ്പര്യവും സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനമെടുത്തതെന്ന് ട്രംപ് പറഞ്ഞു. ഇതുവരെ വനിതാ വിഭാഗത്തിൽ ട്രാൻസ്‌ജെൻഡർ താരങ്ങൾ മത്സരിച്ചിരുന്നു. എന്നാൽ, ട്രംപ് ഭരണകൂടത്തിന്റെ ഈ ഉത്തരവിന് ശേഷം…

“കാലുകളിൽ ചങ്ങലകൾ, കൈകളിൽ വിലങ്ങുകൾ”: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യാക്കാര്‍ അവര്‍ നേരിട്ട ദുരിതങ്ങള്‍ വിവരിച്ചു

നിയമവിരുദ്ധമായി അമേരിക്കയിൽ പ്രവേശിച്ച ഇന്ത്യൻ പൗരന്മാര്‍ നാടുകടത്തപ്പെടുന്നതിനു മുമ്പ് മനുഷ്യത്വരഹിതമായ പെരുമാറ്റം നേരിടേണ്ടി വന്നതായി റിപ്പോര്‍ട്ട്. സൈനിക വിമാനത്തില്‍ യാത്ര ചെയ്തപ്പോള്‍ തങ്ങളുടെ കൈകൾ ബന്ധിച്ചതായും കാലുകളില്‍ ചങ്ങലയിട്ടതായും ഇന്ത്യയിലേക്ക് മടങ്ങിയ നിരവധി കുടിയേറ്റക്കാർ അവകാശപ്പെട്ടു. അനധികൃത കുടിയേറ്റക്കാർക്കെതിരായ യുഎസ് ഭരണകൂടത്തിന്റെ നടപടികൾക്കിടെ, 19 സ്ത്രീകളും 13 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ ആകെ 104 ഇന്ത്യൻ പൗരന്മാരെ ബുധനാഴ്ച അമൃത്സറിലേക്ക് നാടുകടത്തി. അമേരിക്കയിലെ കർശനമായ കുടിയേറ്റ നിയമങ്ങൾ കാരണം, ഈ ഇന്ത്യക്കാരെ കസ്റ്റഡിയിലെടുത്ത് നിർബന്ധപൂര്‍‌വ്വം ഇന്ത്യയിലേക്ക് അയക്കുകയായിരുന്നു. അമൃത്സർ വിമാനത്താവളത്തിൽ എത്തിയതിനു ശേഷമാണ് തന്റെ കൈകളിലെയും കാലുകളിലെയും ചങ്ങലകൾ അഴിച്ചു മാറ്റിയതെന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരിൽ ഒരാളായ ജസ്പാൽ സിംഗ് പറഞ്ഞു. പഞ്ചാബിലെ ഗുരുദാസ്പൂർ സ്വദേശിയായ 36 കാരനായ ജസ്പാൽ, തന്നെ ഇന്ത്യയിലേക്ക് അയന്നതിന് മുമ്പ് 11 ദിവസം തടങ്കലിൽ വച്ചതായി പറഞ്ഞു. “ഞങ്ങളെ മറ്റൊരു തടങ്കൽപ്പാളയത്തിലേക്ക് കൊണ്ടുപോകുകയാണെന്ന് ഞങ്ങൾ…

ഗർഭിണിയായ 16 വയസ്സുള്ള പെൺകുട്ടിയെ കണ്ടെത്താൻ ആംബർ അലേർട്ട് പുറപ്പെടുവിച്ചു

വിസ്കോൺസിൻ: ഗർഭിണിയായ 16 വയസ്സുള്ള പെൺകുട്ടിയെ കണ്ടെത്താൻ  ആംബർ അലേർട്ട് പുറപ്പെടുവിച്ചു.തിങ്കളാഴ്ച പുറപ്പെടുവിച്ച അലേർട്ട് പ്രകാരം, 16 വയസ്സുള്ള സോഫിയ മാർത്ത ഫ്രാങ്ക്ലിൻ മൂന്ന് മാസം ഗർഭിണിയാണെന്ന് അലേർട്ട് പറയുന്നു.40 കാരനായ ഗാരി ഡേ “ഗർഭസ്ഥ ശിശുവിന്റെ പിതാവായി അറിയപ്പെടുന്നു കുട്ടികളെ വശീകരിക്കൽ, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ഗാരി ഡേ നേരിടുന്നുവെന്ന് എബിസി ന്യൂസിന് ലഭിച്ച ഒരു ക്രിമിനൽ പരാതിയിൽ പറയുന്നു. ഏപ്രിലിൽ ഡേയുമായി ഓൺലൈനിൽ സംസാരിക്കാൻ തുടങ്ങിയെന്നും പിന്നീട് അർക്കൻസാസിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് അദ്ദേഹത്തോടൊപ്പം പോയെന്നും ഫ്രാങ്ക്ലിൻ പോലീസിനോട് മുമ്പ് പറഞ്ഞതായി പരാതിയിൽ പറയുന്നു മിൽവാക്കിയിൽ നിന്ന് ഒരു മണിക്കൂർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ബീവർ ഡാമിലെ വീട്ടിൽ വെച്ചാണ് അവളെ അവസാനമായി കണ്ടതെന്ന് പരാതിയിൽ പറയുന്നു.തിങ്കളാഴ്ച പുലർച്ചെ, നിരീക്ഷണ ദൃശ്യങ്ങളിൽ ഡേയും കുടുംബത്തിന്റെ വീടിനടുത്ത് നടക്കുന്നത് കണ്ടതായി പറയുന്നു. ബീവർ ഡാം പോലീസ് ഡിപ്പാർട്ട്‌മെന്റ്…

ടി.സി. സെബാസ്റ്റിയൻ (മണി -74) എഡ്മിന്റനിൽ അന്തരിച്ചു

എഡ്മിന്റൻ : ആലക്കോട് പ്രദേശത്തെ ആദ്യകാല കൊൺഗ്രസ്സ് നേതാവും, ആലക്കോട് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡണ്ടും ആയ കുട്ടാപറമ്പിലെ തുണിയംബ്രാലിൽ ടി.സി. സെബാസ്റ്റിയൻ ( മണി -74 ) കാനഡ -എഡ്മിന്റനിൽ വച്ച് അന്തരിച്ചു . ഭാര്യാ സമേതം മകളുടെ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു. പത്നി രയരോം മുള്ളോങ്കൽ കുടുംബാഗമായ മേരിക്കുട്ടിയാണ്. പരേതൻറെ മക്കളും മരുമക്കളും: റിൻസി (പി.വി ബൈജു- കാലടി )- എഡ്മിന്റൻ , റിജോഷ് -(ജിഷ മണിക്കടവ്) ഓസ്‌ട്രേലിയ,പരേതനായ റിനിൽ. സഹോദരങ്ങൾ : അബ്രഹാം ( കുനാതപുരം), തോമസ് ( ഗബ്രി – കർണാടക ), ജെയിംസ് ( ആലക്കോട്), തങ്കമ്മ മുണ്ടക്കൽ (പരപ്പ) , വത്സമ്മ മുണ്ടക്കൽ (നെല്ലിക്കുറ്റി), പരേതരായ ബേബി, ജോൺ മാത്യു എന്നിവരാണ് . പൊതുദർശനം ഫെബ്രുവരി 7 ന് , 5 .00 P .M മുതൽ സ്വഭവനത്തിൽ…

ടെക്സസിൽ പാസ്റ്ററെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ടെക്സാസ് :2011-ൽ ആർലിംഗ്ടൺ ബാപ്റ്റിസ്റ്റ് പള്ളിയിലെ 28 വയസ്സുള്ള പാസ്റ്റർ റവ. ക്ലിന്റ് ഡോബ്സണെ കവർച്ചയ്ക്കിടെ മർദ്ദിക്കുകയും കഴുത്തു ഞെരിക്കുകയും പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്ത് കൊലപ്പെടുത്തിയ പ്രതി സ്റ്റീവൻ ലോവെയ്ൻ നെൽസന്റെ വധശിക്ഷ ടെക്സസിൽ ബുധനാഴ്ച  വൈകീട്ട് നടപ്പാക്കി. ഈ സംഭവത്തിൽ  ഡോബ്സണിന്റെ സെക്രട്ടറിയെ കഠിനമായി മർദ്ദിക്കുകയും ചെയ്തുവെങ്കിലും അവർ മരണത്തെ  അതിജീവിച്ചു. 37 കാരനായ നെൽസണിന് ബുധനാഴ്ച വൈകുന്നേരം ഹണ്ട്സ്‌വില്ലെയിലെ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ മാരകമായ വിഷ മിശ്രിതം കുത്തിവയ്പ്പ് നൽകിയാണ് വധിച്ചത്.യുഎസിൽ നടപ്പാക്കിയ   2025 ലെ രണ്ടാമത്തെ  വധശിക്ഷയാണിത്  2025 ലെ രാജ്യത്തെ ആദ്യത്തെ വധശിക്ഷ വെള്ളിയാഴ്ച സൗത്ത് കരോലിന നടപ്പിക്കിയിരുന്നു .അടുത്ത മൂന്ന് മാസത്തിനുള്ളിൽ ടെക്സസിൽ നടക്കാനിരിക്കുന്ന നാല് വധശിക്ഷകളിൽ ആദ്യത്തേതും ഇതാണ് നെൽസൺ ഒരു തൊഴിലാളിയും ഹൈസ്കൂൾ പഠനം ഉപേക്ഷിച്ചയാളുമായിരുന്നു, നിയമപരമായ പ്രശ്നങ്ങളുടെയും 6 വയസ്സുമുതൽ ആരംഭിച്ച…

റിലീഫ് കോർണർ നടത്തിയ വെബിനാറുകൾ ശ്രദ്ധേയമായി

ഹൂസ്റ്റൺ: ഡോ. സജി മത്തായിയുടെ നേതൃത്വത്തിൽ മലയാളി സമൂഹത്തെ മാനസിക ആരോഗ്യ സംബന്ധമായി അവബോധമുള്ളവരാക്കാനും, അതിനു സഹായകമായ എല്ലാവിധ അവസരങ്ങൾ ഒരുക്കാനും, തികച്ചും സൗജന്യമായി മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾ നൽകാനും 4 മാസം മുമ്പ് ആരംഭിച്ചിട്ടുള്ള ചാരിറ്റബിൾ ഓർഗനൈസഷനാണ് റിലീഫ് കോർണർ (RELIEF CORNER INC). ഇതിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ജീവിത പ്രാധാന്യമുള്ള വിഷയങ്ങളെ സംബന്ധിച്ച ഓൺലൈൻ വെബിനാർ എല്ലാ മാസവും നടത്തപ്പെടുന്നു. ആദ്യമാസത്തെ വെബിനാറിൽ കൗണ്സലിങ്ങിന്റെ പ്രാധാന്യത്തെയും ആവശ്യകതയെയും സംബന്ധിച്ച് ഡോ. സോളിമോൾ കുരുവിള വളരെ വിശദമായി എടുത്ത ക്ലാസ് വളരെ ഫലപ്രദവും നൂതനമായ വിജ്ഞാനം പകരുന്നതുമായിരുന്നു. പാട്രിക് എം. കല്ലട നയിച്ച രണ്ടാമത്തെ വെബിനാർ കൗൺസിലിംഗിന്റെ ഗുണങ്ങളെപ്പറ്റിയും അത് ജീവിതത്തിൽ വരുത്താവുന്ന നല്ല വ്യതിയാനങ്ങളെ സംബന്ധിച്ചും വ്യക്തമായ ധാരണ പങ്കെടുത്തവർക്ക് നൽകി. ഡോ. ബോബി വർഗീസ് നേതൃത്വം നൽകിയ ഈ വർഷത്തെ ആദ്യ വെബിനാർ…

സിയാറ്റിൽ-ടക്കോമ വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു

സിയാറ്റിൽ:ബുധനാഴ്ച രാവിലെ സിയാറ്റിൽ-ടക്കോമ വിമാനത്താവളത്തിൽ ടാർമാക്കിലൂടെ നീങ്ങിയിരുന്നു  ജപ്പാൻ എയർലൈൻസ് വിമാനം പാർക്ക് ചെയ്തിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തിൽ ഇടിച്ചു വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെങ്കിലും പക്ഷേ ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാവിലെ 10:17 നാണ് അപകടം സംഭവിച്ചതെന്ന് വിമാനത്താവളം പ്രഖ്യാപിച്ചു.142 യാത്രക്കാരുമായി ഡെല്‍റ്റ 737-800 പ്യൂര്‍ട്ടോ വല്ലാര്‍ട്ടയിലേക്ക് പോകാന്‍ ഡീസിംഗിനായി കാത്തിരിക്കുകയായിരുന്നു. ടോക്കിയോയില്‍ നിന്നെത്തിയ ജപ്പാന്‍ എയര്‍ലൈന്‍സ് ബോയിംഗ് ഡ്രീംലൈനര്‍ ലാന്‍ഡ് ചെയ്തതിന് ശേഷം ഡെല്‍റ്റ വിമാനത്തില്‍ ഇടിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ യാത്രക്കാർ പോസ്റ്റ് ചെയ്ത ടാർമാക്കിൽ നിന്നുള്ള ഫോട്ടോകളിൽ ജപ്പാൻ എയർലൈൻസ് ചിറക് ഡെൽറ്റ വിമാനത്തിന്റെ വാലിൽ പകുതിയോളം മുറിഞ്ഞതായി കാണിച്ചു. ഞങ്ങൾ സീടാക്കിലെ ടാർമാക്കിൽ ഇരിക്കുകയായിരുന്നു, മറ്റൊരു വിമാനം ഞങ്ങളുടെ വാലിൽ ഇടിച്ചു കയറി, അബദ്ധത്തിൽ ഞങ്ങളുടെ വാലിൽ മുറിഞ്ഞു. വളരെ ഭയാനകമാണ്,” ഒരു യാത്രക്കാരൻ സോഷ്യൽ മീഡിയയിൽ എഴുതി. ഒരു ആഴ്ച…