ബ്രാംപ്ടൺ ക്ഷേത്ര ആക്രമണം നടത്തിയവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണം: കാനഡയോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

ഒൻ്റാറിയോയിലെ ബ്രാംപ്ടണിലുള്ള ഹിന്ദു സഭാ ക്ഷേത്രത്തിലുണ്ടായ അക്രമത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. അതോടൊപ്പം ഇതിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്ന് കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. കാനഡയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയിൽ അഗാധമായ ഉത്കണ്ഠ പ്രകടിപ്പിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ, ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സേവനങ്ങൾക്ക് ഭീഷണിയും അക്രമവും തടസ്സമാകില്ലെന്നും ഊന്നിപ്പറഞ്ഞു. ഹിന്ദു സഭാ ക്ഷേത്രത്തിൽ തീവ്രവാദികളും വിഘടനവാദികളും നടത്തിയ അക്രമത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച ശക്തമായി അപലപിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കനേഡിയൻ സർക്കാർ നടപടിയെടുക്കണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ ഞങ്ങൾ ശക്തമായി വിമർശിക്കുന്നു, ജയ്സ്വാൾ പ്രസ്താവനയിൽ പറഞ്ഞു. എല്ലാ ആരാധനാലയങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും ഈ അക്രമത്തിൽ ഉൾപ്പെട്ടവരെ പ്രോസിക്യൂട്ട് ചെയ്യാനും ഞങ്ങൾ കാനഡ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു…

ഖാലിസ്ഥാനി ആക്രമണത്തിൽ കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ പ്രതിക്ഷേധം അറിയിച്ചു

കഴിഞ്ഞ ദിവസത്തെ ദീപാവലി ആഘോഷങ്ങൾ സംഘർഷങ്ങൾ ഒഴിവാക്കി കടന്നു പോകുവാൻ ടൊറന്റോയോട് അനുബന്ധിച്ച പട്ടണങ്ങളിൽ ഹിന്ദുക്കള്‍ക്ക് സാധിച്ചു എങ്കിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ബ്രാംപ്ടണിലെ ഹിന്ദു മഹാ ക്ഷേത്രത്തിൽ വന്ന ഭക്തരെ ഖാലിസ്ഥാൻ പതാകകൾ കെട്ടിയ വലിയ ഇരുമ്പു പൈപ്പുകൾ, ദണ്ഡുകൾ ഉപയോഗിച്ചു ഖാലിസ്ഥാൻ തീവ്രവാദികൾ ആക്രമിയ്ക്കുക ഉണ്ടായി. നിരവധി ഭക്തർക്ക് പരിക്ക് ഏൽക്കുകയും,പലരും ഇപ്പോൾ ആശുപത്രികളിൽ തുടരുകയുമാണ്. ക്ഷേത്ര പരിസരത്തു പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് അവർ കേടുപാടുകൾ വരുത്തുകയുണ്ടായി. അക്രമികൾ വാൾ, തോക്കുകൾ പോലുള്ള മാരക ആയുധങ്ങൾ കൈയ്യിൽ കരുതിയിരുന്നു. കഴിഞ്ഞ വർഷം മിസ്സിസ്സാഗ നഗരത്തിലെ മഹാ ദീപാവലി ആഘോഷങ്ങളിൽ കടന്നു കയറി ഹിന്ദുക്കളെ ആക്രമിച്ച ഇവർ പൊതു ഇടങ്ങളിൽ ഹിന്ദുക്കൾ കൊണ്ടാടിയ നവരാത്രി ഗർബ ആഘോഷങ്ങളിൽ അതൃപ്തർ ആയിരുന്നു. ഖാലിസ്ഥാൻ തീവ്രവാദ അനുകൂലികൾ നിരവധിയായി വസ്തു വകകൾ, സ്ഥാപനങ്ങൾ, ആതുര സ്ഥാപനങ്ങൾ, ഖൽസ…

തനിമയിൽ അടിയുറച്ച ക്നാനായ കൂട്ടായ്മയുടെ 25 വർഷങ്ങൾ: അറ്റ്‌ലാന്റയില്‍ ‘ഗ്രാന്റ് ഫിനാലെ’ നവംബര്‍ 2ന് അരങ്ങേറി

അറ്റ്‌ലാന്റ: അറ്റ്‌ലാന്റയിലെ ക്നാനായ കൂട്ടായ്മയായ “ക്നാനായ കത്തോലിക്ക അസോസിയേഷൻ ഓഫ് ജോർജിയ” (KCAG) യുടെ രജത ജൂബിലി ആഘോഷങ്ങളുടെ “ഗ്രാൻഡ് ഫിനാലെ” ഗ്രേസ് ന്യൂഹോപ്പ്‌ ഓഡിറ്റോറിയത്തിൽ വച്ച് നവംബര്‍ 2 ന് അതിഗംഭീരമായി അരങ്ങേറി. മുഖ്യാതിഥി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ രമേശ് ബാബു ലക്ഷ്മണൻ, ഹ്യൂസ്റ്റനിൽനിന്നും മേയർ റോബിൻ ഇലക്കാട്ട്, ചിക്കാഗോയിൽ നിന്ന് കെസിസിഎന്‍ പ്രസിഡന്റ് ഷാജി എടാട്ട്, വാൾട്ടൻ കൗണ്ടി ചെയര്‍മാന്‍ ഓഫ് കമ്മീഷണേഴ്‌സ് ഡേവിഡ് തോംപ്സൺ, മുൻ കെസിസിഎന്‍, ന്യൂയോർക്ക് & ഫോമാ പ്രസിഡൻ്റ് ബേബി ജോൺ ഊരാളിൽ, അറ്റ്‌ലാന്റ തിരുക്കുടുംബ വികാരിയും, KCAG ആത്മീയ ഗുരുവുമായ ഫാ. ജോസഫ് തോമസ് എന്നിവരെ താലപ്പൊലിയും, ചെണ്ടമേളവും, ചിയറിംഗ് ഗ്രൂപ്പിന്റെ അകമ്പടിയോടെയും യോഗത്തിലേക്ക് ആനയിച്ചു. നമ്മുടെ പൂർവ പിതാക്കൻമാർ കൈമാറിയ പാരമ്പര്യവും ക്രിസ്തീയ വിശ്വാസവും, വംശശുദ്ധിയും, പൈത്രകവും ഇപ്പോഴും കാത്തു സൂക്ഷിക്കുവാൻ KCAG എന്ന ഈ…

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: അടുത്ത നാലു വര്‍ഷം അമേരിക്ക ആര് ഭരിക്കും?; ലോകത്തില്‍ അതിൻ്റെ സ്വാധീനം എന്തായിരിക്കും?

വാഷിംഗ്ടണ്‍: ഡോണൾഡ് ട്രംപും കമലാ ഹാരിസും മുഖാമുഖം നിൽക്കുന്ന അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. കമല വിജയിച്ചാൽ ആദ്യ വനിതാ പ്രസിഡൻ്റാകും, ട്രംപിന് രണ്ടാം തവണയും അധികാരത്തിലെത്താനാകും. ഈ തിരഞ്ഞെടുപ്പ് അമേരിക്കയെ മാത്രമല്ല ഇന്ത്യയെയും ലോകത്തെയും ബാധിക്കും. തിരഞ്ഞെടുപ്പ് ഫലങ്ങൾ കാരണം ആഗോള ബന്ധങ്ങൾ എങ്ങനെ മാറുമെന്നും അതിൻ്റെ ദൂരവ്യാപകമായ ഫലങ്ങൾ എന്തായിരിക്കുമെന്നും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം… മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും നിലവിലെ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും പരസ്പരം മത്സരിക്കുന്ന അമേരിക്കയിൽ നവംബർ 5 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ചരിത്രപരമാണ്. കമല ഹാരിസ് വിജയിച്ചാൽ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡൻ്റാകും. അതേ സമയം, ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയാൽ അദ്ദേഹം രണ്ടാം തവണയും പ്രസിഡൻ്റാകും. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, വായ്പ എഴുതിത്തള്ളൽ തുടങ്ങി നിരവധി വിഷയങ്ങളിൽ അമേരിക്കയിൽ ആഴത്തിലുള്ള…

ഓള്‍ സെയിന്റ്സ് ഡേയിൽ ‘ഹോളിവീൻ’; കുരുന്നുകളുടെ വിശുദ്ധ മാതൃക ശ്രദ്ധ നേടി

കൊപ്പേൽ: സെന്റ് അൽഫോൻസാ സീറോ മലബാർ കത്തോലിക്കാ ഇടവകയിൽ സകല വിശുദ്ധരുടെയും തിരുനാൾ വിപുലമായി ആഘോഷിച്ചു. ലോകം ഹാലോവീൻ ആഘോഷങ്ങളുടെ പിടിയിലായിരിക്കുമ്പോൾ, ഇടവകയിൽ വിശുദ്ധരെയും വിശുദ്ധമായ ആചാരങ്ങളെയും മുൻനിർത്തിയായിരുന്നു ആഘോഷം. ഒക്ടോബർ 31 ന് രാവിലെ തുടങ്ങിയ ചടങ്ങുകൾ, വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ടിന്റെയും അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ കുര്യന്റെയും നേതൃത്വത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെയായിരുന്നു ആരംഭിച്ചത്. ഹാലോവീന്റെ പേടിപ്പിക്കുന്ന വേഷവിഭവങ്ങൾ ഒഴിവാക്കി, വിശുദ്ധരുടെ പുണ്യജീവിതം കുട്ടികളിൽ അവതരിപ്പിക്കുന്നതിൽ ഇടവക ശ്രദ്ധകേന്ദ്രീകരിച്ചു. വൈകിട്ട് 7 മണിക്ക് വിശുദ്ധ കുർബാന നടന്നു. നവംബർ 1-ാം തീയതി, സകല വിശുദ്ധരുടെയും ദിനമായി ആഘോഷിക്കുന്നതിനായി വിശ്വാസികൾ പള്ളിയിൽ ഒത്തുകൂടി. വിശുദ്ധ കുർബാനയ്ക്ക് ശേഷം, വിശുദ്ധരുടെ വേഷങ്ങളിൽ കുട്ടികൾ പങ്കെടുത്ത “ഓൾ സെയിന്റ്സ് ഡേ” പരേഡും നടന്നു. സെന്റ് പീറ്ററിന്റെ ഫിഷിംഗ് ഗെയിം, സെന്റ് ആന്റണിയുടെ ലോസ്റ്റ് ആൻഡ് ഫൗണ്ട്…

ഡാളസ് സെന്റ്‌ പോൾസ് മാർത്തോമാ ചർച്ചിൽ ലോക സൺ‌ഡേ സ്കൂൾ ദിനം ആഘോഷിച്ചു

മെസ്‌ക്വിറ്റ് (ഡാളസ്) ലോക സൺ‌ഡേ സ്കൂൾ ദിനം ഡാളസ് സെന്റ്‌ പോൾസ് മാർത്തോമാ ചർച്ചിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. നവംബര് 3 ഞായറാഴ്ച രാവിലെ പത്തുമണിക്ക് ദേവാലയ പരിസരത്തു സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികൾ അണിനിരന്ന റാലിക്കു ലീന പണിക്കർ ,തോമസ് ഈശോ , ജോതം സൈമൺ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ദേവാലയത്തിനകത്തു പ്രവേശിച്ചശേഷം വിശ്വാസികൾക്ക് അഭിമുഖമായി ഒത്തുകൂടിയ വിദ്യാർത്ഥികൾ ക്വയർ മാസ്റ്റർ ശ്രീമതി സുബി കൊച്ചമ്മയുടെ നേത്ര്വത്വത്തിൽ ‘നന്മയിൻ ദീപം തെളിയുകയായി” എന്ന ഉദ്ഘാടന ഗാനം ഗാനമാലപിച്ചു. ലോക സൺഡേ സ്കൂൾ ദിനം പ്രത്യേക ആരാധനക്കു വികാരി റവ ഷൈജു സി ജോയിക്കൊപ്പം ശ്രീമതി ജാനറ്റ് ഫിലിപ്പ്, ശ്രീ രോഹൻ ചേലഗിരി, & മിസ് ലിയ തരിയൻ എന്നിവർ നേത്ര്വത്വം നൽകി.തുടർന്ന് നടന്ന വിശുദ്ധകുർബാനകു റവ ഷൈജു സി ജോയി മുഖ്യ കാർമീകത്വം വഹിച്ചു. മിസ്റ്റർ…

സ്വിംഗ് സംസ്ഥാനങ്ങളിലെ വോട്ടർമാരെ സ്വാധീനിക്കാന്‍ ട്രം‌പും കമലാ ഹാരിസും പാടുപെടുന്നു

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, വൈസ് പ്രസിഡൻ്റ് കമല ഹാരിസും മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും നിർണായക സ്വിംഗ് സംസ്ഥാനങ്ങളിൽ തങ്ങളുടെ വോട്ടുറപ്പിക്കാന്‍ പാടുപെടുകയാണ്. അരിസോണ, ജോർജിയ, മിഷിഗൺ, നെവാഡ, നോർത്ത് കരോലിന, പെൻസിൽവാനിയ, വിസ്കോൺസിൻ എന്നിവിടങ്ങളിൽ രണ്ട് സ്ഥാനാർത്ഥികളും സജീവമായി പ്രചാരണം നടത്തുന്നുണ്ടെങ്കിലും, അവർക്ക് ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കാത്ത വോട്ടർമാരെ സ്വാധീനിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വോട്ടർമാരുടെ ആശങ്കകളുടെ മുൻനിരയിൽ സമ്പദ്‌വ്യവസ്ഥയാണ്. ഈ സ്വിംഗ് സംസ്ഥാനങ്ങളിലുടനീളം അതൊരു പ്രധാന പ്രശ്നമായി നിലകൊള്ളുന്നു. ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയുടെ പൊളിറ്റിക്കൽ മാനേജ്‌മെൻ്റ് പ്രോഗ്രാമിൻ്റെ ഡയറക്ടർ ടോഡ് ബെൽറ്റിൻ്റെ അഭിപ്രായത്തിൽ, വിലക്കയറ്റം, തൊഴിലില്ലായ്മ, ഉപഭോക്തൃ ആത്മവിശ്വാസം, പണപ്പെരുപ്പം തുടങ്ങിയ സാമ്പത്തിക ഘടകങ്ങളാണ് വോട്ടർമാരുടെ മനസ്സിൽ ആധിപത്യം സ്ഥാപിക്കുന്നത്. പ്രസിഡൻ്റ് ജോ ബൈഡൻ അധികാരമേറ്റതിന് ശേഷം 44% അമേരിക്കക്കാർ സാമ്പത്തികമായി മോശമായതായി സമീപകാല സർവേകൾ വെളിപ്പെടുത്തുന്നു.…

എലീനർ റൂസ്‌വെൽറ്റ് ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് ബികെ സിസ്റ്റർ രഞ്ജന്

ഡാലസ്: യുണൈറ്റഡ് നേഷൻസ് അസോസിയേഷൻ ഓഫ് യു എസ് എ (യുഎൻഎ-യുഎസ്എ) ഡാളസിൻ്റെ എലീനർ റൂസ്‌വെൽറ്റ് ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് ബി കെ സിസ്റ്റർ രഞ്ജന് നൽകി ആദരിച്ചു . ഈ അംഗീകാരം ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി) മുന്നോട്ട് കൊണ്ടുപോകുന്നതിന് സിസ്റ്റർ രഞ്ജൻ്റെ മികച്ച സംഭാവനകളെ ആദരിച്ചാണ് 2024 ഒക്‌ടോബർ 26-നാണ് അവാർഡ് ദാന ചടങ്ങ് നടന്നത്. സിസ്റ്റർ രഞ്ജൻ്റെ സമർപ്പണം പലർക്കും പ്രചോദനം നൽകിയിട്ടുണ്ട്, ഈ അംഗീകാരം ബ്രഹ്മാകുമാരികൾ ചെയ്യുന്ന ഫലപ്രദമായ പ്രവർത്തനങ്ങളുടെ തെളിവാണ്. സമൂഹത്തിൽ നല്ല സ്വാധീനം ചെലുത്താൻ സിസ്റ്റർ രഞ്ജൻ യുഎന്നിൻ്റെ സഹകരണവും പിന്തുണയും തുടരും.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: നാം ഏതു പാർട്ടിക്ക്, ആർക്ക് വോട്ട് ചെയ്യണം? (ലേഖനം): എ.സി. ജോർജ്

ആസന്നമായ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇതരഞ്ഞെടുപ്പ് പോർക്കളത്തിൽ ഏറ്റുമുട്ടുന്ന റിപ്പബ്ലിക്കൻ നോമിനി ഡോണാൾഡ് ട്രംപിനെയും, അതുപോലെ ഡെമോക്രാറ്റിക് നോമിനി കമല ഹാരിസിനെയും, ഇരുവരുടേയും ജനക്ഷേമകരമായ അജണ്ടകളെയും വളരെ ഹ്രസ്വമായി ഒന്നു വിലയിരുത്തുകയാണ് ഈ ലേഖനത്തിലൂടെ. അമേരിക്കൻ പൗരന്മാരുടെ വിലയേറിയ വോട്ടുകൾ ആരുടെ പെട്ടിയിൽ വീഴണം എന്ന് തീരുമാനിക്കുന്നത് ഇവിടത്തെ ഓട്ടവകാശം ഉള്ള ഓരോ വ്യക്തികളും ആണ്. ഇന്ത്യയിൽ നിന്ന് ഏതാണ്ട് അൻപതിൽപരം വർഷങ്ങൾക്കു മുൻപ് കുടിയേറിയ ഇന്ത്യൻ അമേരിക്കൻ പൗരൻ എന്ന നിലയിൽ ഒരു സ്വതന്ത്ര അവലോകനം അല്ലെങ്കിൽ വിഹഗ വീക്ഷണം മാത്രമാണ് ഇവിടെ നടത്തുന്നത്. രണ്ടു പാർട്ടിക്കാരുടെയും, രണ്ട് സ്ഥാനാർത്ഥികളുടെയും പ്രചരണങ്ങളുടെ കൊട്ടിക്കലാശം നടക്കുന്ന അവസരമാണിത്. നമ്മുടെ ഇന്ത്യ നാട്ടിലെ മാതിരി കാടിളക്കി, നാടിളക്കി, ഉഴതുമറിച്ചു, തൊണ്ണ തൊരപ്പൻ മുദ്രാവാക്യങ്ങളുമായി കൂവികൊക്കി വെടിയും വെടിക്കെട്ടും പുകയുമായി നടത്തുന്ന ഒരു…

ഫൊക്കാനയിൽ നിന്ന് നേതാക്കൾ കൂട്ടമായി രാജി വയ്ക്കുന്നു

ന്യൂയോർക്ക്: സജിമോൻ ആൻറണി പ്രസിഡന്റായുള്ള ഫൊക്കാന ഇൻകോർപറേറ്റഡിൽ നിന്നും ട്രസ്റ്റീ ബോർഡ് അംഗങ്ങളായിരുന്ന സണ്ണി മറ്റമന, ഡോ. കല ഷഹി എന്നിവർ രാജിവച്ചു. സണ്ണി മറ്റമന ഒക്ടോബർ നാലാം തീയതിയും കല ഷഹി ഒക്ടോബർ 31 നും രാജി സമർപ്പിച്ചു. കൂടുതൽ നേതാക്കൾ ഫൊക്കാന ഇന്റർനാഷണലിന്റെ ഭാഗമാകാനായി ഫൊക്കാന ഇൻകോർപറേറ്റഡ് വിടുമെന്ന സൂചന നൽകി. വടക്കേ അമേരിക്കയിലെ ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക എന്ന സംഘടനയോട് സാദൃശ്യമുള്ള പേരുമായി പ്രവർത്തിക്കുന്ന ഫൊക്കാന ഇൻകോർപറേറ്റഡ് (FOKANA INC.) എന്ന കടലാസ് സംഘടനയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തങ്ങൾക്കു കഴിയില്ല എന്ന് ഇരുവരും വ്യക്തമാക്കി. ഇത് വൈകാതെ ജനം തിരിച്ചറിയുമെന്നും യഥാർത്ഥ ഫൊക്കാനയുമായി മുന്നോട്ടു പോവുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ സംയുക്ത പത്രക്കുറിപ്പിൽ പറഞ്ഞു. ഫൊക്കാന ഇന്റർനാഷനലിന്റെ പ്രസിഡന്റായി സണ്ണി മറ്റമനയും, ഡോ. കല ഷഹി ഇന്റർനാഷണൽ…