ലുലുമാളില്‍ സര്‍പ്രൈസ് ഒളിപ്പിച്ച് ഇമാജിന്‍; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ടീസര്‍

കൊച്ചി: ലുലുമാളില്‍ സര്‍പ്രൈസ് ഒളിപ്പിച്ച് ആപ്പിളിന്റെ ഇന്ത്യയിലെ പ്രീമിയം റീസെല്ലേഴ്‌സായ ഇമാജിന്‍. കമ്പനിയുടെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ ടീസറിലാണ് സൂചനയുള്ളത്. കഴിഞ്ഞ ദിവസമിറങ്ങിയ ടീസറാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ സംസാരവിഷയം. കൊച്ചിയില്‍ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ പ്രോഗ്രാം നടക്കുന്നുവെന്ന സൂചന ടീസര്‍ നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എക്‌സ്പീരിയന്‍സ് സെന്റര്‍ കൊച്ചിയില്‍ ഒരുങ്ങുകയാണോ അതോ പുതിയ പ്രോഡക്ട് ലോഞ്ചിങ്ങാണോ എന്നതിലും വ്യക്തതയില്ല. എന്നാല്‍ കമ്പനി ഇതിനൊന്നും ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ല. ഈ മാസം 30 ന് കൊച്ചി ലുലു മാളില്‍ പ്രഖ്യാപനമുണ്ടാകുമെന്ന് വീഡിയോയില്‍ പറയുന്നു. സിനിമാ ടീസറിന് സമാനമായ രീതിയില്‍ പുറത്തിറക്കിയ വീഡിയോയില്‍ ‘കേരളാസ് ബിഗെസ്റ്റ് ബ്ലോക്ബസ്റ്റര്‍ എ.പി.പി’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്താണ് എ.പി.പി എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ‘ന്യൂ സാഗാ ബിഗിന്‍സ്’ എന്ന ടാഗ് ലൈനോടെ വന്ന…

ആദിവാസി സമരത്തിന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റിന്റെ ഐക്യദാർഢ്യം

മലപ്പുറം: മലപ്പുറം കലക്ടറേറ്റിനു മുന്നിൽ നടക്കുന്ന ആദിവാസികളുടെ രണ്ടാംഘട്ട ഭൂസമരപ്പന്തൽ സംസ്ഥാന പ്രസിഡണ്ട് വിഎ ഫായിസയുടെ നേതൃത്വത്തിൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് നേതാക്കൾ സന്ദർശിക്കുകയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. നിലമ്പൂരിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് വേണ്ടി ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ 314 ദിവസത്തെ നിരാഹാര സമരത്തെ തുടർന്ന് ജില്ലാ കലക്ടറുമായുള്ള ചർച്ചയിൽ 60 കുടുംബങ്ങൾക്ക് 50 സെന്റ് വീതം ഭൂമി നൽകാമെന്ന് ഉറപ്പുനൽകിയിരുന്നു. ഒരു വർഷവും മൂന്നുമാസവും കഴിഞ്ഞിട്ടും ഇതുവരെ ഭൂമി നൽകിയിട്ടില്ല എന്ന കാരണം പറഞ്ഞാണ് കലക്ടറേറ്റിന്റെ മുന്നിൽ ആദിവാസി പ്രവർത്തകർ സമരം ആരംഭിച്ചിട്ടുള്ളത്. സർക്കാർ വാഗ്ദാനം പാലിക്കണമെന്നും വാഗ്ദാനം ചെയ്തിട്ടുള്ള ഭൂമി നൽകുന്നത് വരെ സമരത്തിന്റെ കൂടെയുണ്ടാകുമെന്നും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് നേതാക്കൾ അറിയിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നസീറാബാനു, ബിന്ദു പരമേശ്വരൻ, ജില്ലാ പ്രസിഡണ്ട് റജീന വളാഞ്ചേരി, സെക്രട്ടറി…

പ്ലസ്ടു പരീക്ഷ ഫലം ഇന്നറിയാം; ആകാംക്ഷയോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്നുമണിക്കാണ് ഫലം പ്രഖ്യാപിക്കുന്നത്. വൈകിട്ട് 3.30 മുതൽ ഓൺലൈനായി ഫലം അറിയാം. 4,44,707 വിദ്യാർത്ഥികളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 26,178 പേരും പരീക്ഷ എഴുതി.മാർച്ച് 6 മുതൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്. കഴിഞ്ഞ വർഷം ഹയർ സെക്കണ്ടറി പരീക്ഷയിൽ 78.69 ശതമാനമായിരുന്നു വിജയം. 2012-ലെ 88.08 ശതമാനമാണ് ഇതുവരെയുള്ള ഉയർന്ന വിജയശതമാനം. താഴെ കൊടുക്കുന്ന വെബ് സൈറ്റുകളിലൂടെ ഹയർസെക്കൻഡറി പരീക്ഷാഫലം അറിയാം👇 www.results.hse.kerala.gov.in www.prd.kerala.gov.in result.kerala.gov.in examresults.kerala.gov.in result.kerala.gov.in results.digilocker.gov.in www.results.kite.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. മൊബൈൽ ആപ്പ്: PRD ലൈവ്, സഫലം 2025, iExaMS – കേരളം റിപ്പോർട്ട്: വി.ബി. ഭാഗ്യരാജ് ഇടത്തിട്ട

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: ഫ്രറ്റേണിറ്റി കളക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി; ജില്ലാ നേതാക്കളടക്കം നിരവധി പേർ അറസ്റ്റിൽ

പാലക്കാട്: ജില്ലയിലെ പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി ഉടൻ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിൽ വ്യാപക അറസ്റ്റ് . പുതിയ അക്കാദമിക വർഷത്തിലേക്കുള്ള പ്ലസ് വൺ കോഴ്സുകളിലേക്ക് അഡ്മിഷൻ നടക്കാനിരിക്കെ ജില്ലയിലെ 16,974 വിദ്യാർത്ഥികൾ പുറത്ത് നിൽക്കുന്ന സാഹചര്യത്തിൽ, മതിയായ പുതിയ സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്നും, പ്രൊഫ വി കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് കളക്ടറേറ്റ് മാർച്ച്‌ സംഘടിപ്പിച്ചത്. ജില്ലയിൽ ആകെയുള്ള 228 സയൻസ് ബാച്ചുകളിൽ 11400 കുട്ടികൾക്ക് മാത്രമാണ് അഡ്മിഷൻ ലഭിക്കുക. ഭൂരിപക്ഷ വിദ്യാർത്ഥികളും ആദ്യമായി തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന കോഴ്സ് സയൻസ് ആണെങ്കിലും , അപേക്ഷകരിൽ 24.8% വിദ്യാർത്ഥികൾക്ക് മാത്രമേ സയൻസ് പഠിക്കാൻ അവസരം ലഭിക്കുന്നുള്ളു. മലബാർ വിദ്യാഭ്യാസ അവകാശ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ കളക്ടറേറ്റ് മാർച്ച്‌ ഫ്രറ്റേണിറ്റി മൂവ്മെന്റ്…

കണ്ണൂരില്‍ ദേശീയ പാത 66-ല്‍ വീണ്ടും മണ്ണിടിച്ചിൽ; പ്രതിഷേധവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു

കണ്ണൂർ: കണ്ണൂരിലും കാസർകോട്ടും പുതുതായി നിർമ്മിച്ച ദേശീയ പാത 66 ന് സമീപം മണ്ണിടിച്ചിൽ. തളിപ്പറമ്പ് കുപ്പത്താണ് വീണ്ടും മണ്ണിടിഞ്ഞത്. ഇന്ന് രണ്ട് തവണയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് അപകടം. രാവിലെയും ഉച്ചയ്ക്കുമാണ് ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തെ തുടർന്ന് പ്രദേശവാസികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ജില്ലാ കളക്ടർ ഇതുവരെ മണ്ണിടിച്ചിൽ പ്രദേശം സന്ദർശിച്ചിട്ടില്ലെന്ന് ആരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. പ്രശ്‌നം ഇത്രയധികം ഉണ്ടായിട്ടും ദേശീയപാത അതോറിറ്റി അധികൃതർ സ്ഥലത്തെത്തിയില്ല. ദേശീയപാത നിർമ്മാണത്തിനായി കുന്ന് കുഴിച്ച സ്ഥലത്ത് രണ്ടുതവണ മണ്ണിടിച്ചിൽ ഉണ്ടായി. സ്ഥലത്ത് സുരക്ഷ ഒരുക്കുന്നതുവരെ പ്രതിഷേധിക്കുമെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലത്ത് ചെളിയും വെള്ളവും വീടുകളിലെത്തുന്നത് പ്രദേശത്തെ വീടുകളുള്ളവരുടെ ആശങ്ക വർധിപ്പിക്കുന്നു. വെള്ളം ഒഴുകിപ്പോകാൻ സ്ഥലമില്ല. കാസർകോട് കാഞ്ഞങ്ങാട്ട് ദേശീയപാതയുടെ അപ്രോച്ച് റോഡ് തകർന്നു. ഇവിടെ റോഡ് തകരുന്നത് ഇത് രണ്ടാം തവണയാണ്. ഇനി ഉപയോഗിക്കാൻ…

സംസ്ഥാനത്ത് കൊറോണ വൈറസിന്റെ (കോവിഡ്-19) ഭീഷണി; ഫെയ്സ് മാസ്ക് നിര്‍ബ്ബന്ധമാക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ്-19 വൈറസിന്റെ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന ഒമിക്രോൺ ജെഎൻ1 വകഭേദങ്ങളായ എൽഎഫ്7, എൻബി1.8 എന്നിവയ്ക്ക് രോഗവ്യാപന സാധ്യത കൂടുതലാണ്. പക്ഷേ ഗുരുതരമല്ല. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ മാസ്‌ക് ധരിക്കണം. പ്രായമായവർ, ഗർഭിണികൾ, ഗുരുതരമായ രോഗങ്ങളുള്ളവർ പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് നല്ലതാണെന്ന് മന്ത്രി പറഞ്ഞു. ആശുപത്രികളിൽ മാസ്കുകൾ നിർബന്ധമാണ്. ആരോഗ്യ പ്രവർത്തകർ മാസ്കുകൾ ധരിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നത് നല്ലതാണ്. സംസ്ഥാനത്തെ പൊതുവായ സ്ഥിതി വിലയിരുത്താൻ സംസ്ഥാനതല റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്നു. മെയ് മാസത്തിൽ സംസ്ഥാനത്ത് 182 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കോട്ടയം ജില്ലയിൽ 57 കേസുകളും എറണാകുളത്ത്…

ദേശീയപാതയുടെ തകർച്ചക്ക് കാരണമായത് അശാസ്ത്രീയമായ നിർമ്മാണ രീതി: വെൽഫെയർ പാർട്ടി

മലപ്പുറം: നിർമ്മാണം പൂർത്തിയായി ഉദ്ഘാടനത്തിന് തയ്യാറെടുത്തു വരുന്ന ദേശീയപാത 66 കൂരിയാട് വന്ന തകർച്ച അശാസ്ത്രീയമായ നിർമ്മാണ രീതിയുടെ പരിണിതഫലമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പ്രാദേശികമായ ഭൂമിശാസ്ത്ര സവിശേഷകൾ പാടെ അവഗണിച്ചത് കാരണമാണ് ഇത്തരത്തിൽ വലിയ ദുരന്തം ഉണ്ടാവുന്ന വിധം തകർച്ച സംഭവിച്ചത്. കൃത്യമായ പാരിസ്ഥിതികാഘാത പഠനം നടത്താതെയാണ് നിർമ്മാണ പ്രവർത്തികൾ നടത്തിയിരിക്കുന്നത് എന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരും ഹൈവേ അതോറിറ്റിയും ഇതിൽ കുറ്റക്കാരാണ്. ഇതിന്റെ ക്രെഡിറ്റ് എടുക്കാൻ മത്സരിക്കുന്ന സംസ്ഥാന സർക്കാർ ഇതിന്റെ അപകടകരമായ നിർമ്മാണ രീതിയിൽ ഇടപെടാതിരുന്നതിൽ ന്യായീകരണമില്ല. കൂരിയാട്ടെ പാത അടക്കം തകർച്ച ഭീഷണി ഉണ്ടാവുന്ന മേഖലകൾ വിദഗ്ധമായ പരിശോധനയ്ക്ക് വിധേയമാക്കി എലവേറ്റഡ് ഹൈവേ സംവിധാനങ്ങൾ കൊണ്ടുവന്ന് പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം: ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും കലക്ട്രേറ്റിന് മുന്നിൽ

മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ട്രേറ്റിന് മുന്നിലാണ് സമരം പുനരാരംഭിച്ചത്. 314 ദിവസത്തോളം നീണ്ടുനിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി നടത്തിയ ചർച്ചയെ തുടർന്ന് താൽക്കാലികമായി നിർത്തിയിരുന്നുവെങ്കിലും വാഗ്ദാനം ചെയ്ത 50 സെന്റ് വീതം ഭൂമി ഇപ്പോഴും നൽകാത്തതാണ് വീണ്ടും സമരത്തിലേക്ക് നയിച്ചത്. സമര നായിക ബിന്ദു വൈലാശ്ശേരി, ഗ്രോ വാസു, സമര സമിതി അംഗങ്ങളായ ഗിരിദാസ്, മജീദ് ചാലിയാർ, സമീർ മാസ്റ്റർ, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചൂണ്ടയിൽ തുടങ്ങിയവർ ചേർന്ന് കലക്ടറുമായി വീണ്ടും ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. നൽകിയ ഉറപ്പുകൾ പാലിക്കാനായില്ലെന്നതിൽ ശക്തമായ പ്രതിഷേധമുയർത്തിയാണ് സമരം വീണ്ടും തുടങ്ങിയത്. ഭൂമി നൽകുമെന്ന് മുൻപ് കളക്ടർ ഉറപ്പ് നൽകുകയും നിരവധി ഡേറ്റുകൾ നൽകുകയും ചെയ്‌തെങ്കിലും…

നിഖ്യാ സൂനഹദോസ് ക്രൈസ്തവ സഭാചരിത്രത്തിലെ നാഴികക്കല്ല്: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യൻ

കൊച്ചി: 1700 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന നിഖ്യാ സൂനഹദോസ് ക്രൈസ്തവ സഭാചരിത്രത്തിലെ നാഴികക്കല്ലാണെന്നും സൂനഹദോസ് പ്രഖ്യാപനങ്ങള്‍ സഭയുടെ ആഗോളവളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍. 1700 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും നിഖ്യാസൂനഹദോസിന്റെ പ്രസക്തി സഭയില്‍ ഇന്നും നിലനില്‍ക്കുന്നു. ക്രൈസ്തവ ലോകത്തെ ആദ്യപൊതുസമ്മേളനമായിട്ടാണ് എ.ഡി.325 മെയ് 20 മുതല്‍ ജൂലൈ 25 വരെ നടന്ന നിഖ്യസൂനഹദോസ് അറിയപ്പെടുന്നത്. അതിലുപരി ദൈവശാസ്ത്ര ചിന്തകള്‍ക്ക് ആരംഭംകുറിച്ചതും വിശ്വാസപ്രമാണം രൂപപ്പെട്ടതും കാനന്‍ നിയമങ്ങള്‍ക്ക് തുടക്കമായതും ഈ സൂനഹദോസിന്റെ തുടര്‍ച്ചയായിരുന്നു. സഭയുടെ വിശ്വാസസംബന്ധമായ വിഷയങ്ങളില്‍ ശക്തമായ അടിത്തറ സൃഷ്ടിക്കുവാന്‍ സാധിച്ച നിഖ്യാസൂനഹദോസിന്റെ പ്രസക്തി ഭാരതസഭയിലും നിറഞ്ഞുനില്‍ക്കുന്നു. മധ്യപൂര്‍വ്വദേശത്ത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ക്രൈസ്തവ സമൂഹത്തിന്റെ സ്വാധീനവും പങ്കും എന്തായിരുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമാണ് നിഖ്യാസൂനഹദോസ്. ഒരേ വിശ്വാസം അവകാശപ്പെടുന്നവരുടെയിടയിൽ പൂർണവും ദൃശ്യവുമായ ഐക്യം അനിവാര്യമാണ്. ആധുനിക…

പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി: ഫ്രറ്റേണിറ്റി മൂവ്മെന്റ് കളക്റ്ററേറ്റ് മാർച്ച് 21ന്

ജില്ലയിൽ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ 219 സ്ഥിരം ബാച്ചുകൾ ഉടൻ അനുവദിക്കുക പാലക്കാട്‌: ജില്ലയിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2025-26 അക്കാദമിക വർഷത്തിലേക്കുള്ള എച്. എസ്. ഇ,വി.എച്.എസ്. ഇ, ഐ. ടി. ഐ, പോളി മുതലായ കോഴ്സുകളിലേക്ക് അഡ്മിഷൻ നടക്കാനിരിക്കെ ജില്ലയിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി മറികടക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ്‌ ആബിദ് വല്ലപ്പുഴ പ്രസ്താവിച്ചു. മതിയായ പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും പ്രൊഫ വി കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് നടത്തുന്ന മലബാർ വിദ്യാഭ്യാസ അവകാശ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിൽ കളക്ടറേറ്റ് മാർച്ച്‌ സംഘടിപ്പിക്കുമെന്നും പ്രസിഡന്റ്‌ അറിയിച്ചു. 39809വിദ്യാർഥികൾ ഇപ്രാവശ്യം SSLC പാസ്സ് ആയപ്പോൾ 24150 ഹയർ സെക്കണ്ടറി സീറ്റുകൾ,…