തിരുവനന്തപുരം: മലയാളത്തിലെ വിപ്ലവകാരിയായ വിഎസ് അച്യുതാനന്ദൻ 2023 ഒക്‌ടോബർ 20 ന് തന്റെ ശതാബ്ദി നാഴികക്കല്ലിലേക്ക് അടുക്കുമ്പോൾ, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ മായ്ച്ചുകളയാനാവാത്തവിധം രൂപപ്പെടുത്തിയ വ്യക്തിയുടെ ജീവിതത്തെയും പാരമ്പര്യത്തെയും സ്മരിക്കാൻ കേരളം ഒരുങ്ങുകയാണ്. 1923 ഒക്‌ടോബർ 20-ന് ആലപ്പുഴയിലെ ഒരു എളിയ കുടുംബത്തിൽ ജനിച്ച വിഎസ് അച്യുതാനന്ദൻ തന്റെ ജീവിതത്തിലുടനീളം അധഃസ്ഥിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പ്രശ്‌നങ്ങൾക്ക് വേണ്ടി പോരാടിയ രാഷ്‌ട്രീയ രംഗത്തെ ഉന്നതനായ വ്യക്തിത്വമാണ്. പാരിസ്ഥിതിക ആശങ്കകൾ, തൊഴിലവസരങ്ങൾ, മനുഷ്യാവകാശങ്ങൾ, സ്ത്രീ ശാക്തീകരണം എന്നിവയ്ക്കു വേണ്ടി വാദിച്ചുകൊണ്ട് അവ്യക്തതയിൽ നിന്ന് ഒരു പ്രമുഖ നേതാവിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര, അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെയും സ്വയം നിർമ്മിത നേതൃത്വത്തിന്റെയും തെളിവാണ്. കഴിഞ്ഞ വർഷങ്ങളിൽ, പ്രായാധിക്യം കൊണ്ട് അദ്ദേഹം സ്വസ്ഥമായ ജീവിതമാണ് നയിക്കുന്നത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം, പുറത്തുനിന്നുള്ള സന്ദർശകർകരെ നിയന്ത്രിച്ച്, കുടുംബാംഗങ്ങളും അടുത്ത സഹകാരികളും അദ്ദേഹത്തിന്റെ നൂറാം ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരള…
Category: KERALA
കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ സൗജന്യ എഞ്ചിനീയറിംഗ് പഠനം
തിരുവനന്തപുരം: ഒരു രൂപ പോലും നല്‍കാതെ ഫുള്‍ സ്കോളര്‍ഷിപ്പില്‍ എന്‍ജിനീയറിംഗ് പഠിക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന മഹത്തായ ഓഫറുമായി സ്വാശ്രയ കോളജുകള്‍. മറ്റ് ഓഫറുകളില്‍ ഫീസിന്റെ 90 ശതമാനം വരെ ഉള്‍ക്കൊള്ളുന്ന 3 വര്‍ഷത്തെ മുഴുവന്‍ സ്‌കോളര്‍ഷിപ്പും ഉള്‍പ്പെടുന്നു. സ്‌കോളര്‍ഷിപ്പുകള്‍ സ്വീകരിക്കുന്നതിനുള്ള പെട്ടെന്നുള്ള കുതിപ്പ് കൂടുതല്‍ വിദ്യാര്‍ത്ഥികളെ എഞ്ചിനീയറിംഗ് മേഖലയിലേക്ക് തിരികെ കൊണ്ടുവരാനുള്ള തന്ത്രമാണ്. നിലവില്‍ കോളേജുകളില്‍ 25,000-ത്തിലധികം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതിനാല്‍, എന്‍ബിഎ അക്രഡിറ്റേഷന്‍ നഷ്ടപ്പെടാതിരിക്കാനാണ് ഫീസ് ഇളവ്. പൂജ്യം ഫീസും സ്‌കോളര്‍ഷിപ്പുകളും ഉപയോഗിച്ച്, വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തെ എലൈറ്റ് കോളേജുകളില്‍ എഞ്ചിനീയറിംഗ് പഠിക്കാനുള്ള വലിയ അവസരമാണ് ഒരുക്കിയിരിക്കുന്നത്. സൂപ്രീം കോടതി ഉത്തരവ് പ്രകാരം ഒഴിവുള്ള 30 സീറ്റുകളില്‍ വരെ മാനേജ്മെന്റിന് പ്രവേശനം നടത്താം. ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ച് 12-ാം ക്ലാസില്‍ 45 ശതമാനം മാര്‍ക്കുള്ള എല്ലാവര്‍ക്കും പ്രവേശന യോഗ്യത ഇല്ലെങ്കിലും പ്രവേശനം നേടാം. പോളിടെക്നിക് ഡിപ്ലോമയുള്ളവര്‍ക്കും…
ശബരിമല കേബിൾ മോഷണം: ഏഴ് ഇടുക്കി സ്വദേശികൾ അറസ്റ്റിൽ
പത്തനംതിട്ട: ശബരിമല ശരംകുത്തിയിലെ ബിഎസ്‌എന്‍എല്‍ ടവറില്‍ നിന്ന് കേബിളുകള്‍ മോഷ്ടിച്ച ഏഴുപേരെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പദാസ്, വിക്രമന്‍, ഷഫീഖ്, രഞ്ജിത്ത്, അഖില്‍, അസിം, ജലീല്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. എല്ലാവരും കട്ടപ്പന പുളിയന്‍മല സ്വദേശികളാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.30ന് ശേഷമാണ് മോഷണം നടന്നത്. 280 മീറ്റര്‍ ആര്‍എഫ് കേബിള്‍, 35 മീറ്റര്‍ എര്‍ത്ത് കേബിള്‍, 55 ഡിസി കേബിളുകള്‍, 100 മീറ്റര്‍ ലാന്‍ഡ്‌ലൈന്‍ കേബിളുകള്‍, 5 ജോഡി ലാന്‍ഡ്‌ലൈന്‍ കേബിളുകള്‍, 50 മീറ്റര്‍ 10/20/50 ലാന്‍ഡ്‌ലൈന്‍ കേബിളുകള്‍, 5 എംസിബി കേബിളുകള്‍ എന്നിവയാണ് മോഷണം പോയത്. മോഷ്ടിച്ച കേബിളുകളുടെ ആകെ വില ഏകദേശം 2.5 ലക്ഷം രൂപ വരും. ചാലക്കയം മുതല്‍ പമ്പ വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ഡിവൈഎസ്പി ആര്‍.ബിനുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്.
സ്ത്രീ സൗഹൃദ ടൂറിസം കേന്ദ്രമായി കേരളം മാറും
തിരുവനന്തപുരം: ടൂറിസം മിഷന്റെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കോവളം ഉള്‍പ്പെടെയുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ടൂറിസം വകുപ്പ്. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ടാക്ടി സര്‍വീസ്, വിശ്രമ മുറികള്‍, ഗൈഡ് സേവനങ്ങള്‍, സ്ത്രീകശ്ക്കെതിരായ അതിക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റ് മേഖലകളില്‍ വിവിധ സേവനങ്ങള്‍ നല്‍കാന്‍ സ്ത്രീകളെ നിയോഗിക്കും. ടാക്സി സവാരിക്കിടയിലും ഗൈഡുകള്‍ വഴിയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് ഈ നടപടിക്ക് പ്രേരിപ്പിച്ചത്. 2018ല്‍ കോവളം ബീച്ച് സന്ദര്‍ശിക്കാനെത്തിയ വിദേശ വനിതയെ ടൂറിസ്റ്റ് ഗൈഡുകളായി വേഷമിട്ട രണ്ട് പേര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. സ്ത്രീകള്‍ നടത്തുന്ന ഹോം സ്റ്റേകളാണ് മറ്റൊരു സംരംഭം. മലയോര മേഖലകളില്‍ പുരുഷന്മാര്‍ നടത്തുന്ന ഹോം സ്റ്റേകള്‍ സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് ഒറുയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സുരക്ഷിതമല്ലെന്ന് കണക്കാക്കപ്പെടുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കൂടുതല്‍ വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. കൂടാതെ, താമസം,…
സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ മകനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ യദു പരമേശ്വരനെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയാണ് യദു. മുത്തച്ഛനും മുത്തശ്ശിമാര്‍ക്കൊപ്പമാണ് തറവാട്ടില്‍ താമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി അത്താഴം കഴിക്കാനിരിക്കെയാണ് സഹപാഠിയുടെ ഫോണ്‍ കോള്‍ യദുവിന് ലഭിച്ചതെന്ന് മുത്തശ്ശിമാര്‍ പറഞ്ഞു. പിന്നീട് പ്രകോപിതനായി തന്റെ മുറിയിലേക്ക് കയറി അകത്തു നിന്ന് പൂട്ടി. ഏറെ നേരം കഴിഞ്ഞിട്ടും യദുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് സഹപാഠി മുത്തച്ഛനെ വിളിച്ചു. വാതില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു, മുത്തച്ഛന്‍ അയല്‍വാസികളോട് സഹായം തേടുകയും വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട യദുവിനെ അയല്‍വാസികളാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പക്ഷെ, ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ശവസംസ്കാരം…
പ്രശസ്ത നടൻ കുണ്ടറ ജോണി അന്തരിച്ചു
കൊല്ലം: പ്രശസ്ത ചലച്ചിത്രതാരം കുണ്ടറ ജോണി (71) ചൊവ്വാഴ്ച അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1979ൽ പുറത്തിറങ്ങിയ ‘അഗ്‌നിപർവ്വതം’ എന്ന ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 80കളിലും 90കളിലും നിരവധി വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ പ്രശസ്തി നേടിയ നടനായിരുന്നു അദ്ദേഹം. ഏകദേശം നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ. കിരീടം, ചെങ്കോല്‍, രാജാവിന്റെ മകന്‍, അരം+അരം കിന്നരം, കഴുകന്‍, കരിമ്പന, സ്ഫടികം, ആവനാഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ വില്ലനായും സഹനടനായും കുണ്ടറ ജോണി അഭിനയിച്ചു. ഉണ്ണി മുകുന്ദന്‍ നായകനായ ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
ആഗോള ഫത്‌വ കോൺഫറൻസിന് കൈറോയിൽ തുടക്കം: സി മുഹമ്മദ് ഫൈസി ഇന്ത്യൻ പ്രതിനിധി
കോഴിക്കോട്: ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസിയുടെ നേതൃത്വത്തിൽ കെയ്‌റോയില്‍ 18, 19 (ബുധൻ, വ്യാഴം) തിയ്യതികളില്‍ നടക്കുന്ന ആഗോള ഫത്‌വ കോൺഫറൻസിൽ ജാമിഅ മർകസ് ചാൻസിലറും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി മുഹമ്മദ് ഫൈസി ഇന്ത്യയെ പ്രതിനിധീകരിക്കും. ഈജിപ്ത് മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധിയായാണ് സി മുഹമ്മദ് ഫൈസി പങ്കെടുക്കുന്നത്. ’21-ാം നൂറ്റാണ്ടിലെ ഫത്‌വകളും വെല്ലുവിളികളും’ എന്ന ശീർഷകത്തിൽ നടക്കുന്ന സമ്മേളനം ഈജിപ്ഷ്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് ശൗഖി അല്ലാമിന്റെ അധ്യക്ഷതയിൽ മതകാര്യവകുപ്പ് മന്ത്രി ഡോ. മുഖ്താർ ജുമുഅ ഉദ്ഘാടനം ചെയ്യും. അൾജീരിയൻ മതകാര്യവകുപ്പ് മന്ത്രി യൂസുഫ് മഹ്ദി, ലബനാൻ മുഫ്തി അബ്ദുലത്തീഫ് ദരിയാൻ, ഫലസ്തീൻ ചീഫ് ജസ്റ്റിസ് മഹ്‌മൂദ് സിദ്ദീഖി അൽ ഹുബ്ബാശ്, ടുണീഷ്യൻ മുഫ്‌തി ഹിശാം ബിൻ മഹ്‌മൂദ്,…
ഹിന്ദുത്വ വംശീയതക്കെതിരെ സോളിഡാരിറ്റി പ്രചരണ വാഹന ജാഥ ഒക്ടോബർ 18,19,20,21 തിയ്യതികളിൽ
സോളിഡാരിറ്റി സംസ്ഥാന തലത്തിൽ നടത്തുന്ന Uproot Bulldozer Hindutwa എന്ന തലക്കെട്ടിൽ ഹിന്ദുത്വ വംശീയതക്കെതിരിൽ അണിനിരക്കുക എന്ന് ആവുശ്യപ്പെട്ട്കൊണ്ട് നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് നയിക്കുന്ന ജില്ലാ പ്രചരണ വാഹന ജാഥ ഒക്ടോബർ 18,19,20,21 തിയ്യതികളിലായി നടക്കും. ജാഥയുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്, മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പൻ, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി, ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത്. പി. പി എന്നിവർ സംസാരിക്കും.
ടെലികോം മേഖലയിൽ വളർച്ചയ്ക്ക് ആക്കം കൂട്ടി യു എസ് ടി; വോയെർഈർ എന്ന കമ്പനിയിൽ നിക്ഷേപം നടത്തി
സ്വീഡിഷ് സോഫ്റ്റ്‌വെയർ കമ്പനിയുമായുള്ള കൈകോർക്കുക വഴി ടെലികമ്മ്യൂണിക്കേഷൻ ടെസ്റ്റിംഗും, നെറ്റ്‌വർക്ക് പരിവർത്തന ശേഷിയും വർദ്ധിപ്പിക്കും തിരുവനന്തപുരം, ഒക്ടോബർ 17, 2023:പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊലൂഷൻസ് കമ്പനിയായ യു എസ് ടി, സ്വീഡൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വോയെർഈർ എന്ന കമ്പനിയിൽ തന്ത്രപ്രധാനമായ നിക്ഷേപം നടത്തി. ടെലികമ്മ്യൂണിക്കേഷൻസ് സേവനദാതാക്കളുടെ ഭൗതികവും വിർച്വലുമായ ശൃംഘലകളെ ടെസ്റ്റ് ചെയ്ത്, ബെഞ്ച്മാർക്കിങ് നടത്തി സർട്ടിഫൈ ചെയ്യാനുള്ള മുൻനിര സോഫ്റ്റ് വെയർ സൊല്യൂഷനുകൾ വികസിപ്പിക്കുന്ന കമ്പനിയാണ് വോയെർഈർ. ഈ നിക്ഷേപത്തോടെ 5ജി നെറ്റ് വർക്ക് എഞ്ചിനീയറിങ് സംബന്ധമായ ഡെവ്സെക്ഓപ്സ് സേവനങ്ങൾക്ക് ശക്തിപകരുന്ന മുൻനിര സ്ഥാപനമായി യു എസ് ടി മുന്നേറും. ടെലികമ്മ്യൂണിക്കേഷൻസ് മേഖലയിൽ വമ്പിച്ച വികസനമാണ് യു എസ് ടി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് ആക്കം കൂട്ടുന്നതിനായി പുതുയുഗ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി കൈകോർക്കുകയും, ഒപ്പം തന്ത്രപ്രധാനമായ ഏറ്റെടുക്കലുകൾ നടത്തുകയും ചെയ്തു കൊണ്ട് ഒന്നാംനിര…
ഫലസ്തീൻ മുഫ്തിയുമായി സംസാരിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
കോഴിക്കോട്: ഗാസയിൽ ഇസ്രായേൽ കടന്നുകയറ്റവും ആക്രമണവും തുടരുന്നതിനിടെ ഫലസ്തീൻ മുഫ്തിയും പണ്ഡിതനുമായ ശൈഖ് മുഹമ്മദ് ഹുസൈനുമായി സംസാരിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. നിലവിലെ യുദ്ധ സാഹചര്യവും ഫലസ്തീനികളുടെ ആശങ്കയും അന്വേഷിച്ച ഗ്രാൻഡ് മുഫ്തി ഇന്ത്യൻ ജനതയുടെ ഐക്യദാർഢ്യവും പ്രാർത്ഥനയും അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ ഫലസ്തീനികളുടെ ആശങ്കകളും അവകാശങ്ങളും ഏറ്റവും സൂക്ഷ്മമായി മനസ്സിലാക്കിയ സമൂഹമാണ് ഇന്ത്യക്കാരെന്നും അതിൻ്റെ തുടർച്ച ഉറപ്പുവരുത്തുന്ന നിലപാടുകളാണ് ഇന്ത്യൻ സമൂഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും ശൈഖ് മുഹമ്മദ് ഹുസൈൻ ഗ്രാൻഡ് മുഫ്തിയുമായി പങ്കുവെച്ചു. ലോകത്തെ പ്രധാന ശക്തികളിലൊന്നായി വളരുന്ന ഇന്ത്യക്ക് നിലവിലെ പശ്ചിമേഷ്യൻ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിൽ നയതന്ത്ര പങ്കുവഹിക്കാൻ സാധിക്കുമെന്നും ഇന്ത്യൻ ഗവണ്മെന്റിന്റെ നടപടികൾക്കായി ഗ്രാൻഡ് മുഫ്തി ഇടപെടലുകൾ നടത്തണമെന്നും ശൈഖ് ഹുസൈൻ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് ശൈഖ് മുഹമ്മദ് ഹുസൈനുമായി ഗ്രാൻഡ് മുഫ്തി ഫോൺ…
