കേരള ബജറ്റ് 2023-24: പെട്രോൾ, ഡീസൽ വില ഉയരും; നോൺ-ഇലക്‌ട്രിക് കാറുകൾ, വീടുകൾ, ഭൂമി, മദ്യം എന്നിവയ്ക്ക് വില കൂടും

തിരുവനന്തപുരം: 2023-24 ലെ സംസ്ഥാന ബജറ്റിൽ പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്താൻ നിർദ്ദേശിച്ചതോടെ ഈ വർഷം ഏപ്രിൽ മുതൽ സംസ്ഥാനത്ത് ഇന്ധന വില വർദ്ധിക്കും. വെള്ളിയാഴ്ച നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ ഭൂമിയുടെയും മദ്യത്തിന്റെയും വിലവർധന, വൈദ്യുത ഇതര വാഹനങ്ങളുടെ വില, വ്യാവസായിക വാണിജ്യ വൈദ്യുതി നിരക്ക് തുടങ്ങിയ നിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രോപ്പർട്ടി ടാക്‌സ്, ബിൽഡിംഗ് പെർമിറ്റ് ഫീസ് എന്നിവ വർധിപ്പിക്കുന്നതോടെ വീടുകൾക്കും വില കൂടും. വിലക്കയറ്റം തടയാൻ 2000 കോടി വിലക്കയറ്റം തടയുന്നതിനുള്ള വിപണി ഇടപെടലുകൾക്കായി 2,000 കോടി രൂപ, വിഴിഞ്ഞം റിങ് റോഡ് വ്യവസായ ഇടനാഴിയായി വികസിപ്പിക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) വഴി 1,000 കോടി രൂപ, റബർ സബ്‌സിഡിയായി 600 കോടി രൂപ എന്നിവയും മറ്റു പ്രധാനങ്ങളിൽ…

ജപ്തി നടപടി ബുൾഡോസർ രാജിനേക്കാൾ ഭീകരം : സോളിഡാരിറ്റി

മലപ്പുറം : പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ മറവിൽ സംസ്ഥാന ഭരണകൂടം നടത്തിയ ജപ്തി നടപടികൾ യു പി യോഗി ആദിത്യനാഥ് ഗവൺമെന്റിന്റെ ബുൾഡോസർ രാജിനേക്കാൾ ഭീകരകരം എന്ന് സോളിഡാരിറ്റി. സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘വിവേചനപരമായ ജപ്തി നടപടികൾ ബുൾഡോസർ രാജിന്റെ തുടർച്ചതന്നെയാണ്’ എന്ന തലക്കെട്ടിൽ നടന്ന ചർച്ച സംഗമത്തിലാണ് അഭിപ്രായപ്പെട്ടത്. നിയമങ്ങളുടെ അകമ്പടികളോടെ ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തപ്പെടുന്ന വംശഹത്യാ പദ്ധതികൾ തന്നെയാണ് ഇത്തരം നടപടികൾ എന്നും കൂട്ടിച്ചേർത്തു. സംഗമത്തിൽ അക്റ്റിവിസ്റ്റും നിയമ വിദഗ്ദനുമായ അഡ്വ. അമീൻ ഹസൻ , എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പറ എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ കാരക്കുന്ന് അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ.എൻ സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഫീർ എ.കെ സമാപനം നിർവഹിച്ചു.

കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിച്ചുങ്കം കൂട്ടിയതില്‍ ആഭ്യന്തര വിപണിയില്‍ കര്‍ഷകര്‍ പ്രതീക്ഷ കാണണ്ട: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിച്ചുങ്കം 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്തുന്ന ബജറ്റ് നിര്‍ദ്ദേശത്തില്‍ കര്‍ഷകര്‍ വലിയ പ്രതീക്ഷ കാണേണ്ടതില്ലെന്നും ഇതിന്റെ പേരില്‍ വ്യവസായികള്‍ നിയന്ത്രിക്കുന്ന ആഭ്യന്തര റബര്‍ വിപണിവിലയില്‍ കാര്യമായ ഉയര്‍ച്ചയ്ക്ക് നിലവില്‍ സാധ്യതയില്ലെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. റബറിന് ഉല്പാദന ചെലവിന്റെ അടിസ്ഥാനത്തില്‍ ന്യായവില പ്രഖ്യാപിക്കുവാനോ വിലസ്ഥിരതാപദ്ധതി നടപ്പിലാക്കുവാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. കോമ്പൗണ്ട് റബറില്‍ നിന്ന് ബ്ലോക്ക് റബറിലേയ്ക്ക് വ്യവസായികള്‍ മാറുവാന്‍ സാധ്യതയേറുമ്പോള്‍ ആഭ്യന്തരവിപണി വീണ്ടും തകര്‍ച്ച നേരിടും. രാജ്യാന്തര മാര്‍ക്കറ്റില്‍ ഒരു കിലോഗ്രാം റബറിന് 152 രൂപ നിലവിലുള്ളപ്പോള്‍ ആഭ്യന്തരവിപണിയിലെ വ്യാപാരിവില 137 രൂപയായി ഇടിഞ്ഞു തുടരുന്നു. ലോകവ്യാപാരക്കരാര്‍ നിര്‍ദ്ദേശിക്കുന്ന ആന്റി ഡമ്പിംഗ് ഡ്യൂട്ടി പ്രഖ്യാപിച്ച് അനിയന്ത്രിത റബര്‍ ഇറക്കുമതി തടയാനുള്ള ശ്രമങ്ങളൊന്നും ബജറ്റിലില്ല. ആഭ്യന്തര റബര്‍വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ ഒളിച്ചോടുമ്പോള്‍ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിച്ചുങ്കം…

ബജറ്റ് 2023: വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ വേണമെന്ന് വിദഗ്ധർ

തിരുവനന്തപുരം: ഫെബ്രുവരി 3ന് നടക്കുന്ന വാർഷിക ബജറ്റ് അവതരണത്തിൽ സംസ്ഥാന സർക്കാർ ധനകാര്യ വിവേകം പാലിക്കണമെന്നും അധിക വിഭവസമാഹരണത്തിനുള്ള നടപടികൾ പ്രഖ്യാപിക്കണമെന്നും വിദഗ്ധർ ആവശ്യപ്പെട്ടു. അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധി, വരുമാനം വർധിപ്പിക്കുന്നതിനും ചോർച്ച തടയുന്നതിനുമുള്ള അസാധാരണ നടപടികളിലൂടെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അവർ കരുതുന്നു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കഴിഞ്ഞ വർഷം വരുത്തിയ ശമ്പള പരിഷ്കരണം പുനഃപരിശോധിക്കണമെന്ന് സാമ്പത്തിക വിദഗ്ധനും മുൻ ധനകാര്യ കമ്മീഷൻ ചെയർമാനുമായ ബി എ പ്രകാശ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിസന്ധിയിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് സർക്കാർ ആത്മപരിശോധന നടത്തണം. ഏറ്റവും പുതിയ ശമ്പള-പെൻഷൻ പരിഷ്കരണം പണമിടപാട് നടത്തുന്ന സർക്കാരിന് വലിയ ബാധ്യതയായിരുന്നു. ഈ ചെലവുകൾ 2020-21ൽ 47,794 കോടി രൂപയിൽ നിന്ന് അടുത്ത വർഷം 72,578 രൂപയായി ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. സമയബന്ധിതമായ പരിഷ്‌കരണമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണം. തൽക്കാലം…

വയോധികയെ നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു

നെടുമ്പന : ജീവിതത്തിൽ ഒറ്റപ്പെട്ട വയോധികയെ നവജീവൻ അഭയ കേന്ദ്രം ഏറ്റെടുത്തു. മുട്ടക്കാവ് സ്വദേശിനി അമ്മിണി അമ്മ (68) യെയാണ് നവജീവൻ ഏറ്റെടുത്തത്. വീട്ടിൽ തനിയെ താമസിച്ചിരുന്ന അമ്മിണി അമ്മക്ക് വാർദ്ധക്യസഹജമായ രോഗങ്ങൾ കൂടി പിടിപെട്ടതോടെ സംരക്ഷണത്തിന് മാറ്റാരുമില്ലാതായി. ദുരവസ്ഥ അറിഞ്ഞ നവജീവൻ അഭയ കേന്ദ്രം അമ്മിണി അമ്മയെ ഏറ്റെടുക്കുകയായിരുന്നു. വാർഡ് മെമ്പർ ബിനുജ നാസറുദ്ദീൻ, എസ്.എൻ.ഡി.പി പ്രതിനിധി ബാഹുലേയൻ, ലോക്കൽ സെക്രട്ടറി നിസാം,റസീന, ആശാ വർക്കർ കലാകുമാരി , സമന്വയ ക്ലബ്ബ് അംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഏറ്റുവാങ്ങിയത്.

ഓതറ തോമ്പുംകുഴിയിൽ സൂസമ്മ തോമസിന്റെ സംസ്കാരം 3ന് വെള്ളിയാഴ്ച (03-02-2023)

ഓതറ: തോമ്പുംകുഴിയിൽ ടി എം. തോമസിന്റെ ഭാര്യ പരേതയായ സൂസമ്മ തോമസിന്റെ സംസ്കാര ശുശ്രൂഷ 3ന് വെള്ളിയാഴ്ച രാവിലെ 9ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 12 മണിക്ക് ഓതറ ഐ.പി.സി ഫിലാദൽഫിയ സഭ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. കുമ്പനാട് കല്ലുമാലിക്കൽ കുടുംബാംഗമാണ് പരേത മക്കൾ : സിനി മോൻസി, സിബി പൊന്നോലിൽ, സിജു തോമസ്, സെയ്ന്റി ചാക്കോ. മരുമക്കൾ: മോൻസി സാമുവേൽ, രാജു പൊന്നോലിൽ (ഐപിസി ജനറൽ കൗൺസിൽ അംഗം, ഐ. പി. സി. എജുക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക ജനറൽ സെക്രട്ടറി), ഹാൻസി സിജു, തോമസ് ചാക്കോ (ബിനു) കൊച്ചുമക്കൾ: മൈക്കിൾ, ജൊഹാന, സ്റ്റീഫൻ, ഫിലിപ്പ്, സാമുവൽ, ഹാന്ന, എബ്രഹാം, ഡാനിയേൽ, ജയ്ഡൻ. Rehoboth online Tv – യൂട്യൂബ് ലൈവ് സ്ട്രീം ഉണ്ടായിരിക്കുന്നതാണ്

യു എസ് ടി കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോഡിജി ലാബ്സ് എന്ന കമ്പനിയെ ഏറ്റെടുത്തു

കാനഡയിലെ സാമ്പത്തിക സേവന രംഗത്തെ ഡിജിറ്റൽ പരിവർത്തനത്തിനായുള്ള യു എസ് ടി യുടെ പ്രവർത്തനങ്ങൾക്ക് ഈ ഏറ്റെടുക്കൽ കൂടുതൽ ശക്തിയേകും. തിരുവനന്തപുരം, ജനുവരി 31: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രോഡിജി ലാബ്സ് എന്ന കമ്പനിയെ ഏറ്റെടുത്തു. പ്രോഡിജി വെഞ്ചേഴ്‌സ് ഇൻകോർപ്പറേറ്റഡുമായുള്ള കരാറിന്റെ ഭാഗമായാണ് പ്രോഡിജി ലാബ്സ് എന്ന പേരിൽ പ്രവർത്തിക്കുന്ന ടി സി ബി കോർപ്പറേഷൻ എന്ന ടെക്നോളജി ദാതാക്കളായ കമ്പനിയെ യു എസ് ടി ഏറ്റെടുത്തത്. പ്രോഡിജി വെഞ്ചേഴ്‌സുമായുള്ള യു എസ് ടി യുടെ കരാർ 12.5 ദശലക്ഷം കനേഡിയൻ ഡോളർ മൂല്യമുള്ളതാണ്. നൂതന സാങ്കേതിക ഇടപെടലുകളിലൂടെ വിവിധ സാമ്പത്തിക സ്ഥാപനങ്ങൾക്ക് നൽകുന്ന സേവനം ഉറപ്പു വരുത്തുന്ന മുൻനിര ടെക്നോളജി ദാതാക്കളാണ് പ്രോഡിജി ലാബ്സ്. സമഗ്രമായ ഡിജിറ്റൽ പരിവർത്തനങ്ങൾ സാധ്യമാക്കുന്നതിനായി സ്ഥാപനങ്ങളെ സഹായിക്കുന്നതിൽ പ്രോഡിജി…

ദേശിയ കുഷ്ഠരോഗ നിർമ്മാർജന ദിനാചരണവും ജീവകാരുണ്യ പ്രവർത്തനവും നടത്തി

നൂറനാട്: ദേശിയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനത്തിൻ്റെ ഭാഗമായി സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രൽ കുറ്റപ്പുഴ ഇടവക വുമൺസ് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ സൗഹൃദ വേദിയുടെ സഹകരണത്തോടെ ജീവകാരുണ്യ പ്രവർത്തനവും കുഷ്ടരോഗ നിർമ്മാർജന ദിനാചരണവും നൂറനാട് കുഷ്ഠരോഗാശുപത്രിയിൽ നടത്തി. എടത്വ സൗഹൃദ വേദി ചെയർമാൻ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ ആർ.എം.ഒ ഡോ. സ്മിത ഉദ്ഘാടനം ചെയ്തു. കുറ്റപ്പുഴ സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രൽ വികാരി റവ. ഫാദർ ബിജു സോളമൻ സന്ദേശം നല്‍കി. വുമൺസ് ഫെലോഷിപ്പ് സെക്രട്ടറി മീനു ജോബി, റ്റിൻ്റു സിജോ എന്നിവർ ചേർന്ന് ആശുപത്രിയിലെ രോഗികൾക്ക് ഉപയോഗിക്കാൻ ഉള്ള ഗ്രൈൻ്റർ, സോപ്പ് , ലോഷൻ എന്നിവ സൂപ്രണ്ട് ഡോ. പി.വി. വിദ്യക്ക് കൈമാറി. നഴ്സിംഗ് സൂപ്രണ്ടുമാരായ ഷീല എസ്.ഡി, ജയശ്രീ,സ്റ്റോർ സൂപ്രണ്ട് രാജേഷ്കുമാർ എസ്, സൗഹൃദ…

എനിക്ക് മോദിയെ ഒരുപാട് ഇഷ്ടമാണ്; കുട്ടിക്കാലത്ത് ഞാൻ അദ്ദേഹത്തോടൊപ്പം പട്ടം പറത്തുമായിരുന്നു: ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍

തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടുതൽ ഇഷ്ടമാണെന്ന് നടൻ ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി. മാളികപ്പുറം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയതിന്റെ ഓർമകളും താരം അഭിമുഖത്തിൽ ഓര്‍ത്തെടുത്തു. ഭാവിയിൽ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് അന്ന് കരുതിയിരുന്നില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. പട്ടം പറത്തിയത് കാണിക്കാൻ അന്ന് ഒരു സെൽഫിയും ഉണ്ടായിരുന്നില്ലല്ലോ എന്നും ഉണ്ണി മുകുന്ദൻ പുഞ്ചിരിയോടെ ചോദിക്കുന്നു. ഗുജറാത്തും കേരളവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയ സംഭവത്തെക്കുറിച്ചും ഗുജറാത്തിൽ വളർന്നു വന്ന താരം സംസാരിച്ചു. ഉണ്ണി മുകുന്ദന്റെ വാക്കുകൾ: ഗുജറാത്തും കേരളവും വേറെ വേറെയാണ്. ഒരുപാട് വൈരുധ്യങ്ങൾ രാഷ്ട്രീയത്തിന് അതീതമായും ഉണ്ട്. പോസിറ്റീവ്സ് നിരവധിയുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും സാധാരണക്കാർ വളരെ ജനുവിനാണ്. എളുപ്പം കൈകാര്യം…

മലപ്പുറത്തോട് രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നത് അനീതി: റസാഖ് പാലേരി

മലപ്പുറം : മലപ്പുറം ജില്ല വികസനത്തിന്റെ സർവ്വ മേഖലയിലും നേരിടുന്ന വിവേചനത്തിന് അറുതി വരുത്തുന്നതിന് പുതിയ ജില്ല അനിവാര്യമാണന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ്‌ പാലേരി പറഞ്ഞു. വികസനത്തിന്റെ അടിസ്ഥാന ഘടകമായി സർക്കാർ പരിഗണിക്കുന്നത് റവന്യൂ ജില്ലയെയാണ്. ധനവിനിയോഗത്തിന്റെ മാനദണ്ഡം ജനസംഖ്യാനുപാതികമാകാതിരിക്കുന്നതാണ് മലപ്പുറം ജില്ല അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി . വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, ചെറുകിട വ്യവസായം, ഉൽപാദന മേഖല, ഗതാഗതം തുടങ്ങി എല്ലാ മേഖലയിലും വലിയ അസന്തുലിതത്വം കാണാം. കേരളം ഭരിച്ച കക്ഷികൾ മലപ്പുറത്തെ ജനങ്ങളോട് മാപ്പ്പറഞ് തെറ്റ് തിരുത്താൻ തെയ്യാകാമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ജില്ല എന്ന മലപ്പുറത്തിന്റെ ന്യായമായ ആവിശ്യം വർഗീയവത്കരിച്ചു കാണാനാണ് രാഷ്ട്രീയ കക്ഷികൾ ശ്രമിക്കുന്നത്. മലപ്പുറത്തിന്റെ ന്യായമായ ആവിശ്യത്തിന് ശക്തമായ ജനകീയ സമരത്തിന് വെൽഫെയർ പാർട്ടി മുന്നിട്ടിറങ്ങും എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട്…