സാന്ത്വന രാഷ്ട്രീയത്തിന്റെ പിതാവ്, സ്നേഹംകൊണ്ട് ബന്ധങ്ങളുടെ ഇഴയടുപ്പം കൂട്ടിച്ചേർത്ത മനുഷ്യസ്നേഹി, ഒടുവിൽ ഒരു നൊമ്പരമായി ഓർമ്മയിലേക്ക് മറഞ്ഞപ്പോൾ ഹൃദയങ്ങളിൽ ഒരായിരം തവണ പുനർജനിച്ച പച്ചയായ മനുഷ്യൻ. ഉമ്മൻചാണ്ടി, പ്രതീക്ഷകളുടെ മറ്റൊരു നാമം. അടുത്തവരോട്, ആവശ്യം അറിയിച്ചവരോട് , സങ്കടങ്ങൾ പറഞ്ഞവരോട് എന്നും സഹിഷ്ണതയോടെ മാത്രം പെരുമാറിയിരുന്ന വലിയ ചിന്തകളുടെ വലിയ മാതൃകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി സാറിനെ കാണാൻ എത്തിയവരാരും നിരാശരായി മടങ്ങേïി വന്നിട്ടില്ലായെന്ന് രാഷ്ട്രീയ കേരളം തുറന്നു സമ്മതിക്കും. വലിപ്പച്ചെറുപ്പമില്ലാതെ ജനങ്ങളിലൊരാളാകാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് വിസ്മരിക്കാനാകില്ല. തിരുവനന്തപുരത്ത് ഒരു മുഖവും പുതുപ്പള്ളിയിൽ മറ്റൊരു മുഖവുമായിരുന്നില്ല ഉമ്മൻ ചാണ്ടി. ചീകിയൊതുക്കാത്ത മുടിയും ചുളിഞ്ഞ ഖദർ ഷർട്ടിന്റെ ആർഭാടരാഹിത്യവുമായി ആൾക്കൂട്ടത്തിന്റെ ഇടയിലേക്ക് ഇറങ്ങി ചെന്ന ഭരണാധികാരി ജനങ്ങൾക്കൊപ്പമായിരുന്നു, അവർ സ്വന്തമെന്ന് അദ്ദേഹത്തെ കരുതിപോന്നു. പുതുപ്പള്ളി വീടും പുതുപ്പള്ളി മണ്ഡലവും അദ്ദേഹത്തിന് രണ്ടായിരുന്നില്ല. ആഴ്ചയിലൊരിക്കൽ പുതുപ്പള്ളിയിലെ വീട്ടിൽ എത്തുമ്പോൾ ആവശ്യങ്ങളുമായി…
Category: ARTICLES
രാജ്യസഭയ്ക്കും ഗവർണർമാർക്കും ശേഷം അടുത്തത് എന്ത്? (രാഷ്ട്രീയ ലേഖനം)
കേന്ദ്ര സർക്കാർ തീർപ്പാക്കാത്ത ജോലികൾ തീർപ്പാക്കുന്നതിൽ തിരക്കിലാണ്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുമ്പ് തന്നെ തീർപ്പാക്കാത്ത നിരവധി ജോലികൾ തീർപ്പാക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യസഭയിൽ നാല് നാമനിർദ്ദേശം ചെയ്യപ്പെട്ട സീറ്റുകൾ ഒഴിഞ്ഞുകിടന്നു, അതിൽ നാല് പേരെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കണക്കിലെടുത്ത് നാമനിർദ്ദേശങ്ങൾ നടത്തി. ഇതിന് തൊട്ടുപിന്നാലെ, ഹരിയാന, ഗോവ എന്നീ രണ്ട് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെയും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ഒരു പുതിയ ലെഫ്റ്റനന്റ് ഗവർണറെയും നിയമിച്ചു. അടുത്ത കുറച്ച് ദിവസങ്ങളിൽ, കൂടുതൽ ഗവർണർമാരുടെയും ലെഫ്റ്റനന്റ് ഗവർണർമാരുടെയും സ്ഥാനങ്ങൾ മാറും. ഡൽഹി, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ എന്നിവയെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. അതിനുശേഷം എന്ത്? അതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മന്ത്രിസഭ പുനഃസംഘടിപ്പിക്കുമോ? മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള ചർച്ചകൾ മാസങ്ങളായി നടക്കുന്നുണ്ട്. പ്രധാനമന്ത്രി മോദി തന്റെ മന്ത്രിസഭയിൽ വലിയ മാറ്റം വരുത്തുമെന്ന് പറയപ്പെടുന്നു.…
വിദ്യാർത്ഥികളെ അദ്ധ്യാപകർ ശിക്ഷിക്കാമോ? (നിയമ ലേഖനം): അഡ്വ. സലീൽ കുമാർ പി
(കേരള ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിൽ നിയമപരമായ വിശകലനം) അദ്ധ്യാപകർക്ക് തങ്ങളുടെ വിദ്യാർത്ഥികളെ ശിക്ഷിക്കാനുള്ള നിയമപരമായ അധികാരമുണ്ടോ? അതോ, അത് ഒരു ക്രിമിനൽ കുറ്റമാണോ ? ഇന്ന് വിദ്യാഭ്യാസ രംഗത്തെ ഒരു ചൂടേറിയ ചർച്ചയാണിത്. കേരളത്തിലെ അദ്ധ്യാപകർക്ക് വിദ്യാർത്ഥികളുടെ ഭാവി ശാശ്വതമാക്കാനായി മിതമായ ശിക്ഷകൾ നൽകാനുള്ള അവകാശമുണ്ടെന്ന് 2024-25 കാലയളവിൽ കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എ. ബദറുദ്ദീൻ, ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ എന്നിവർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇവർ ഈ വിഷയത്തിൽ അദ്ധ്യാപകരെ നിയമപരമായി പരിരക്ഷിക്കുന്നതോടൊപ്പം അവർക്കുള്ള നിയന്ത്രണചട്ടക്കൂടുകളും വ്യക്തമാക്കുന്നു. I. മാന്യമായ ശാസനയ്ക്ക് നിയമ അംഗീകാരം : ഈ വിഷയത്തിൽ ജസ്റ്റിസ് എ. ബദറുദ്ദീൻ്റെ 2024 ലെ വിധികൾ ഇവ വ്യക്തമായി വരച്ച് കാട്ടുന്നുണ്ട്. ജസ്റ്റിസ് എ. ബദറുദ്ദീൻ 2024-ൽ പരമ്പരയായി നൽകിയ നിരവധി വിധികളിൽ, അദ്ധ്യാപകരാൽ വിദ്യാർത്ഥികളുടെ നന്മ ലാക്കാക്കി, എന്നാൽ ദുരുദ്ദേശപരമോ അമിതമോ അല്ലാത്ത ശിക്ഷാ…
ലാഹോർ മിൻഹാജ് സർവകലാശാലയിൽ ഫാ. ജോസഫ് വർഗീസ് പ്രസംഗിക്കുന്നു; ലോക മതങ്ങളെക്കുറിച്ച എട്ടാമത് അന്താരാഷ്ട്ര സമ്മേളനം ഒക്ടോബർ 25, 26 തീയതികളിൽ
പാക്കിസ്താനിലെ ലാഹോറിൽ ഒക്ടോബർ 25,26 തീയതികളിൽ നടക്കുന്ന ലോക മതങ്ങളെക്കുറിച്ച എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ (ICWR-2025). ഫാ. ഡോ. ജോസഫ് വർഗീസ് പ്രസംഗിക്കുന്നു. ‘വിശിഷ്ട അതിഥി’യെന്ന നിലയിൽ സമ്മേളനത്തിൽ പ്രസംഗിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള സർവകലാശാലയുടെ കത്ത് ഫാ . ജോസഫ് വർഗീസിന് ലഭിച്ചു. മിൻഹാജ് സർവകലാശാലയിൽ നടക്കുന്ന കോൺഫറൻസിന്റെ വിഷയം ‘തീവ്രവാദത്തെ അതിന്റെ വേരുകളിൽ തടയുക, പ്രതിരോധശേഷിയുള്ള സമൂഹങ്ങൾ കെട്ടിപ്പടുക്കുക’ എന്നതാണ്. മിൻഹാജ് സർവകലാശാലയും പാക്കിസ്താൻ സർക്കാരും ചേർന്നാണ് കോൺഫറൻസ് സ്പോൺസർ ചെയ്യുന്നത്. ഫാ. ഡോ. ജോസഫ് വർഗീസ് ലോകമെങ്ങുമുള്ള മതാന്തര പ്രവർത്തനങ്ങൾക്ക് നൽകിയ മികച്ച സംഭാവനകളും അദ്ദേഹത്തിന്റെ യുഎസ്എയിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ച് പ്രവർത്തനങ്ങളും പരിഗണിച്ചാണ് ഈ അംഗീകാരം. പ്രശസ്ത ഇസ്ലാമിക സർവകലാശാലയായ മിൻഹാജ് സർവകലാശാല പാക്കിസ്താനിലെ ഉന്നത പഠനത്തിനുള്ള മുൻനിര വിദ്യാഭ്യാസ സ്ഥാപനമായി അംഗീകരിക്കപ്പെടുന്നു. മതാന്തര തലത്തിലുള്ള പ്രവർത്തനങ്ങളുടെയും മത തീവ്രവാദത്തിനെതിരായ ശക്തമായ നിലപാടുകളുടെയും…
വളരുന്തോറും പിളരുകയും പിളരുന്തോറും അപഹാസ്യമാകുകയും ചെയ്യുന്ന വേൾഡ് മലയാളി കൗൺസിൽ: ജെയിംസ് കൂടൽ
വേൾഡ് മലയാളി കൗൺസിൽ, പകരം വയ്ക്കാനില്ലാത്ത ലോക മലയാളികളുടെ ആഗോള കൂട്ടായ്മ. ഒത്തുചേർന്നും കരംപിടിച്ചും മലയാളികൾക്ക് അഭിമാനമായി മാറിയ സംഘടന. മറ്റു സംഘടനകൾക്കും മാതൃകയും പ്രചോദനവുമായി മാറിയ പാരമ്പര്യത്തിന്റെ തഴക്കമുണ്ട് വേൾഡ് മലയാളി കൗൺസിലിന്. പ്രൊഫഷണൽ രംഗത്തെ വികസനം, കരിയറിലെ പുരോഗതി, സാങ്കേതിക മുന്നേറ്റം എന്നിവയ്ക്കായി യുവാക്കൾക്ക് എല്ലാവിധ പിന്തുണയും നൽകാൻ സംഘടനയിലെ മുതിർന്ന തലമുറ സദാസന്നദ്ധരാണെന്നതും എടുത്തു പറയേണ്ടതാണ്. വലിയ പാരമ്പര്യമുണ്ട് ഈ മഹത് സംഘടനയ്ക്ക്. 1995 ജൂലൈ മൂന്നിന് അമേരിക്കയിലെ ന്യൂജേഴ്സിയിൽ തുടക്കം. ടി.എൻ ശേഷൻ, ഡോ.ബാബു പോൾ, കെ.പി. പി നമ്പ്യാർ, ഡോ. ജോർജ് സുദർശൻ, ലേഖ ശ്രീനിവാസൻ തുടങ്ങിയ പ്രമുഖരുടെ നേതൃത്വമാണ് ഈ സംഘടനയെ വളർത്തിയത്. എന്നാൽ, ഇപ്പോൾ ഗ്രൂപ്പുകൾ ചേർന്നുള്ള ചേരിതിരിവ് എന്തിനുവേണ്ടി എന്ന് ഇനിയും വ്യക്തമാകുന്നില്ല. വ്യത്യസ്ത പ്രായത്തിലുള്ള മലയാളികൾ അണിനിരന്നുകൊണ്ട് അറിവും ആശയങ്ങളും പങ്കെടുന്നതിന് ഇതിനോളം നല്ലൊരു…
തരൂരിന്റെ തറവേല (ഏറ്റില്ല) : രാജു മൈലപ്ര
താനൊരു വലിയ സംഭവമാണെന്ന് ഒരാള്‍ സ്വയം വിശ്വസിക്കുകയും, അത് മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കുവാന്‍ ചില തറവേലകള്‍ ഇറക്കുകയും ചെയ്യുമ്പോള്‍, അയാളുടെ തകര്‍ച്ച ആരംഭിക്കുന്നു. ‘വെള്ളം കോരാതെയും, വിറകു വെട്ടാതുയും’ ‘വിശ്വപൗരന്’ എന്ന ലേബലിന്റെ ബലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിലോേക്ക് പുഷ്പക വിമാനത്തില്‍ പറന്നിറങ്ങിയ ഒരു മാന്യ വ്യക്തിയാണ് ബഹുമാന്യനായ ശശി തരൂര്‍. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാര്ക്ക്, പ്രത്യേകിച്ച് മുഖ്യമന്ത്രിപദ സ്ഥാനമോഹികള്‍ക്ക് അത് അത്രയങ്ങ് സുഖിച്ചില്ലെങ്കിലും, സാധാരണ കോണ്‍ഗ്രസുകാര്‍ക്ക് അദ്ദേഹം ഒരു ആവേശമായിരുന്നു- പ്രതീക്ഷയായിരുന്നു. അതുകൊണ്ടാണല്ലോ പാരകള്‍ പലതുണ്ടായിട്ടും തരൂര്‍ജി അനന്തപുരിയില്‍ നിന്നും പല തവണ പാര്‍ലമെന്റില്‍ എത്തിയത്. കോണ്‍ഗ്രസുകാരുടെ വോട്ട് കൊണ്ട് മാത്രമല്ല അദ്ദേഹം വിജയിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പതിയെ പതിയെ അദ്ദേഹത്തിന്റെ അധികാര മോഹം പുറത്തുവന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയാകുവാന്‍, മറ്റുള്ളവര്‍ ആരേക്കാളും താനാണ് പരമയോഗ്യന്‍ എന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി വിശ്വസിച്ചു. അര്‍ഹിക്കുന്നതില്‍ കൂടുതല്‍ അംഗീകാരം…
ഗുരുവിൻ്റെ മഹത്വവും ഗുരുപൂർണ്ണിമയും
ഇന്ത്യൻ നാഗരികത, സംസ്കാരം, മതം, തത്ത്വചിന്ത, ശ്രുതി, സാഹിത്യം എന്നിവയിൽ ഗുരുവിന് ബ്രഹ്മാവിനേക്കാൾ ഉയർന്ന സ്ഥാനവും പ്രാധാന്യവും നൽകിയിട്ടുണ്ട്. ഗുരുവിനെ പ്രചോദകൻ, യഥാർത്ഥ അറിവിന്റെ ദാതാവ്, ആദ്യം മുദ്ര പതിപ്പിക്കുന്നവൻ, യഥാർത്ഥ ജ്വാലയെ ജ്വലിപ്പിക്കുന്നവൻ, തന്റെ ശിഷ്യനെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് മോചിപ്പിച്ച് യഥാർത്ഥ അറിവ് കൊണ്ട് പ്രകാശിപ്പിച്ച് ശരിയായ പാതയിൽ നടക്കാൻ ശക്തി നൽകുന്ന വിദഗ്ധ വേട്ടക്കാരൻ എന്നിങ്ങനെ വിളിക്കുന്നു. തന്റെ പഠിപ്പിക്കലുകളുടെ അമ്പുകൾ കൊണ്ട് അവനെ കുത്തി, അവനിൽ സ്നേഹത്തിന്റെ വേദന പകരുന്നു. തന്റെ ആത്മീയ പരിശീലനത്തിൽ തന്റെ നിശ്ചിത ലക്ഷ്യം കൈവരിക്കുന്നതിൽ എന്തെങ്കിലും തടസ്സം നേരിടുകയാണെങ്കിൽ, ഒരു പണ്ഡിതനിൽ നിന്ന് മാർഗനിർദേശം ലഭിക്കേണ്ടതിന്റെ ആവശ്യകത കാരണം അന്വേഷകന് ഒരു ഗുരു ആവശ്യമാണ്. ഗുരുവിനെ നേടുന്നതിലൂടെ, അന്വേഷകന്റെയോ വ്യക്തിയുടെയോ ഹൃദയത്തിൽ നിന്ന് സംശയത്തിന്റെയും ഭയത്തിന്റെയും വികാരങ്ങൾ ഇല്ലാതാകുന്നു. സാധനയുടെയോ വ്യക്തിപരമായ ലക്ഷ്യത്തിന്റെയോ പാതയിൽ അയാൾക്ക്…
കപ്പൽ മുങ്ങുന്നു…. കപ്പിത്താൻ നാടുവിട്ടു (ലേഖനം): ജെയിംസ് കൂടൽ
കേരളത്തിന്റെ ആരോഗ്യ രംഗം ലോകത്തിന് മാതൃക എന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാ ജോർജും പല ആവർത്തി പറഞ്ഞപ്പോൾ അതു സത്യമാണെന്ന് വിശ്വസിച്ചവരാണ്, സത്യത്തിനും മാനുഷിക മൂല്യങ്ങൾക്കും വലിയ പ്രാധാന്യം കൊടുക്കുന്ന മലയാളികൾ. പിണറായി സർക്കാർ തുടർച്ചയായി ഒൻപതാം വർഷം ഭരിക്കുമ്പോൾ പറയുന്നതിൽ എന്തൊങ്കിലുമൊക്കെ കാര്യമുണ്ടാകും എന്ന് പലരും വിശ്വസിച്ചു. നമ്പർ വൺ കേരളം എന്ന് അവകാശപ്പെടുന്നതിൽ ആരോഗ്യ മേഖലയിലെ പുരോഗതിയാണ് എടുത്തു കാട്ടിക്കൊണ്ടിരുന്നത്. പക്ഷെ, പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നു ചൊല്ലു പോലെയാണ് ഇപ്പോഴത്തെ സ്ഥിതി. ആരോഗ്യ രംഗത്ത് സമർപ്പണ മനസോടെ സമയം പാഴാക്കാതെ ജനങ്ങളെ സേവിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ മാത്രം മതിയായിരുന്നു കേരളത്തിലെ ഗവൺമെന്റ് ആശുപത്രികളിലെ ദുരവസ്ഥ പുറം ലോകം അറിയാൻ. ശസ്ത്രക്രിയക്കു വേണ്ട അടിസ്ഥാന…
കേരള സർവ്വകലാശാലയിലെ രജിസ്ട്രാർ സസ്പെൻഷൻ വിവാദവും നിയമങ്ങളും: അഡ്വ. സലിൽകുമാർ പി
തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ ശരിയായിരുന്നോ എന്ന ചർച്ച ഇപ്പോൾ നിയമപരവും ഭരണപരവുമായ ഗൗരവമുള്ള ചോദ്യങ്ങൾ ഉണർത്തിയിരിക്കുന്നു. കേരള സർവ്വകലാശാല ആക്ട്, 1974 പ്രകാരം വൈസ് ചാൻസലറിന്റെ അധികാരപരിധികളും സർവകലാശാല ഭരണം സംബന്ധിച്ച ഭരണഘടനാപരമായ ദിശാബോധങ്ങളും വലിയ നിരീക്ഷണത്തിലായിരിക്കുകയാണ്. ജൂൺ 25-നു സെനറ്റ് നടത്തിയ സർവ്വകലാശാലാ പരിപാടിയിൽ ഗവർണറും പങ്കെടുത്തിരുന്നു. പരിപാടിയിൽ ‘ഭാരതംബ’യുടെ ചിത്രം ആദ്യമായി അനുവദിച്ചുവെങ്കിലും പിന്നീട് എസ്എഫ്ഐയും കെ.എസ്.യു.യും ഉൾപ്പെടുന്ന വിദ്യാര്‍ത്ഥി സംഘടനകളുടെ സമ്മർദത്തെ തുടര്‍ന്ന് പിൻവലിക്കണമെന്ന ആവശ്യം ഉയർന്നു. ഗവർണർ അതിൽ അസന്തോഷം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് വിഷയം ഭരണപരമായ അസാധാരണ നടപടിയിലേക്ക് നീങ്ങിയതായാണ് ഇപ്പോഴത്തെ വിവാദത്തിന്റെ അടിസ്ഥാനത്തിൽ കാണുന്നത്. രജിസ്ട്രാർ “പ്രോട്ടോക്കോൾ” ലംഘിച്ചെന്നും ചാൻസലറുടെ ഓഫീസിനെ അപമാനിച്ചതായും” ആരോപിച്ച് രജിസ്ട്രാറിന് ഷോ കോസ് നോട്ടീസ് നൽകി പിന്നീട് സസ്പെൻഡ് ചെയ്തു. എന്നാല്‍, രജിസ്ട്രാർ ഈ നടപടി നിയമപരമായി…
“ജാമ്യമാണ് നിയമം, ജയിലല്ല”; വിധികളും അതിൻെറ ലംഘനങ്ങളും: അഡ്വ. സലിൽ കുമാർ പി
ഭാരതത്തിൻ്റെ അടിസ്ഥാന ക്രിമിനൽ തത്വങ്ങൾ ആയ കുറ്റവിമുക്തതയും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതില്‍ ജാമ്യം ആണ് നിയമം, ജയിലല്ല എന്ന ജസ്റ്റിസ് വി. ആർ കൃഷ്ണയ്യരുടെ വിധി പ്രസ്താവം സുപ്രധാനമാണ്. ഗുഡികന്തി നരസിംഹുലു vs പബ്ലിക് പ്രോസിക്യൂട്ടർ (1978) കേസിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ആഖ്യാനിച്ച ഈ നിയമതത്വം, ഇന്ത്യൻ ഭരണഘടനയുടെ 21-ാം വകുപ്പിൽ സംരക്ഷിച്ചിരിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. എന്നിരുന്നാലും, പ്രത്യേകിച്ച് നമ്മുടെ കീഴ് കോടതികളിൽ ഈ തത്വം പാലിക്കപ്പെടുന്നത് അപൂർവമാണ്. ചിലപ്പോൾ, ജാമ്യ അപേക്ഷകൾ യാന്ത്രികമായി നിരസിക്കപ്പെടുന്നു, ഭരണഘടനാവകാശങ്ങളേയും വ്യക്തിഗത സ്വാതന്ത്ര്യത്തേയും വെല്ലുവിളിക്കുന്നവിധത്തിൽ തന്നെ. ഈ ലേഖനം സുപ്രീം കോടതി, കേരള ഹൈക്കോടതി എന്നിവയുടെ പ്രധാന വിധികളെ അടിസ്ഥാനമാക്കി ജാമ്യം ആണ് നിയമം’ എന്ന പ്രമാണത്തിന്റെ നിർണ്ണായകത വ്യക്തമാക്കുന്നു, അതോടൊപ്പം ആ തത്വം പലപ്പോഴും അവഗണിക്കപ്പെടുന്നതിൽ ആശങ്കയും ഉന്നയിക്കുന്നു. I. സുപ്രീം കോടതിയുടെ പ്രധാന വിധികൾ : 1.…
