നമ്മുടെ നവോഥാന നായകര്‍ പടുത്തുയര്‍ത്തിയ സാമൂഹ്യ സാംസ്കാരിക രംഗം ഇന്ന് ആശുപത്രി അത്യാഹിത മെത്തയില്‍ ഊര്‍ധശ്വാസമെടുക്കുന്ന ഹൃദയഭേദകമായ ധാരാളം കാഴ്ചകളാണ് കാണുന്നത്. നീതിയങ്ങും നിയമമിങ്ങുമായി നീതിയറ്റ മനസ്സുമായി മനുഷ്യര്‍ ജീവി ക്കുന്നു. നാടുവാഴി ഭരണം പോലെ അധികാരികളുടെ ഇച്ഛയ്ക്കനുസരിച്ചു് സത്യവും നീതിയും ചവുട്ടിയരക്കുന്നു. അതിന്റെ അവസാനത്തെ അനുഭവമാണ് കേരള ചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത വിധം നടന്ന അളവറ്റ സമ്പത്തുള്ള ശബരിമല സ്വര്‍ണ്ണകൊള്ള നടത്തിയ അധികാരികള്‍ ഇരുമ്പഴിക്കുള്ളിലായത്. പണപ്പെട്ടി തുറന്നിരുന്നാല്‍ ഏത് പുണ്യവാളനും കള്ളനാകുമെന്ന് പറയുമെങ്കിലും അധികാര ദുര്‍വിനിയോഗം അധഃപതനത്തിലെത്തുമെന്ന് കേരള സംസ്കാരം പഠിപ്പിക്കുന്നു. ഇത് ഗാന്ധിയന്‍ ആദര്‍ശങ്ങളും കമ്മ്യൂണിസ്റ്റ് വിപ്ലവ ചിന്തകളുമായി നിലകൊള്ളുന്നവരുടെ സാമൂഹ്യ വിഷയാധിഷ്ഠിതമായ വീക്ഷണ ഗതിയല്ല. ഈ ലോകത്തിന്റെ നശ്വരതയും അനശ്വരതയും മൂല്യച്യുതിയും സ്വന്തം കര്‍മ്മസംസ്കാരത്തിലൂടെ വാസ്തവികമായി അവതരിപ്പിക്കുവാന്‍ സാധിച്ചിട്ടുണ്ടോ? ലോകത്തെ പ്രമുഖ സാമൂഹ്യ സാംസ്കാരിക നായകര്‍ കൊടിയ പീഡനത്തില്‍ പോലും അണിനിരന്നിട്ടുള്ളത് നീതിക്ക് വേണ്ടിയാണ്.…
Category: ARTICLES
ആരാധനാലയങ്ങൾ ചൈതന്യം നഷ്ടപ്പെട്ട് ആൾക്കൂട്ട കേന്ദ്രങ്ങളാകുമ്പോൾ: പി.പി ചെറിയാൻ
പള്ളികൾ, അമ്പലങ്ങൾ, മറ്റ് ആരാധനാലയങ്ങൾ എന്നിവയുടെ അടിസ്ഥാന ലക്ഷ്യം ദൈവത്തെ ആരാധിക്കാനും ആത്മീയമായി വളരാനുമുള്ള ഇടമായിരിക്കുക എന്നതാണ്. എന്നാൽ, സമീപകാലത്തായി ഈ വിശുദ്ധ സ്ഥലങ്ങൾ തങ്ങളുടെ പ്രാഥമിക ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ച് അധഃപതനത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു ദുഃഖകരമായ പ്രവണതയാണ് നാം കാണുന്നത് ആരാധനാലയങ്ങൾ വിശുദ്ധ ഗ്രന്ഥ പഠനത്തിനോ, ധ്യാനത്തിനോ, നിശ്ശബ്ദ പ്രാർത്ഥനയ്ക്കോ പ്രാധാന്യം നൽകുന്നതിനു പകരം, അമിതമായ വിനോദ പരിപാടികൾക്കും, അനാവശ്യമായ ആഘോഷങ്ങൾക്കും മേളകൾക്കും പ്രാമുഖ്യം നൽകുന്നു. വലിയ കെട്ടിടങ്ങൾ നിർമ്മിക്കാനും ആഡംബരങ്ങൾ കൂട്ടാനുമുള്ള മത്സരം നടക്കുന്നു. ഇത് ആത്മീയതയെക്കാൾ ഭൗതികമായ നേട്ടങ്ങൾക്ക് പ്രാധാന്യം നൽകുന്നു. ആരാധനയുടെ പേരിൽ അരങ്ങേറുന്ന ഈ ‘പ്രകടനങ്ങൾ ‘ വിശ്വാസികളുടെ ശ്രദ്ധയെ ദൈവത്തിൽ നിന്ന് അകറ്റി ലൗകിക കാര്യങ്ങളിലേക്ക് തിരിക്കുകയാണ്. ആരാധനാലയങ്ങൾ കേവലം സാമൂഹിക ക്ലബ്ബുകളോ, വിനോദ കേന്ദ്രങ്ങളോ, അല്ലെങ്കിൽ വ്യക്തിഗത ആവശ്യങ്ങൾക്കുള്ള ഒത്തുചേരൽ സ്ഥലങ്ങളോ ആയി മാറുന്നു. കൂട്ടായ്മകൾ ആവശ്യമാണ്,…
റീൽ രാഷ്ട്രീയവും റിയൽ നേതൃത്വവും (ലേഖനം): ജെയിംസ് കൂടൽ
പൊതുസമൂഹത്തിന്റെ സ്പന്ദനം നേരിട്ട് തൊട്ടറിഞ്ഞ് ജനങ്ങൾക്കിടയിൽ ഒരാളായി ജീവിച്ച പൊതുയോഗ്യരുടെ കാലം കേരളം ഒരിക്കൽ അനുഭവിച്ചതാണ്. ആ രാഷ്ട്രീയ സംവേദനത്തിന്റെ ഇടവേളകളിലാണ് ഇന്ന് ഒരു “ റീൽ രാഷ്ട്രീയ” സംസ്കാരം വളർന്നു വന്നിരിക്കുന്നതായി കാണുന്നത്. സംഗീതവും ക്യാമറ കാഴ്ചകളും നിറഞ്ഞ ചെറിയ വീഡിയോകളിലാണ് രാഷ്ട്രീയത്തിന്റെ അർത്ഥം ഒതുക്കപ്പെടുന്നത് എന്ന തെറ്റിദ്ധാരണ പുതിയ ഒരു തലമുറയിൽ പതുക്കെ പടരുകയാണ്. “റീൽ ഒന്നും റിയൽ അല്ല” എന്ന വാചകം ഇന്നത്തെ രാഷ്ട്രീയ യാഥാർത്ഥ്യത്തിന്റെ കൃത്യമായ നിർവചനമായി മാറിയിരിക്കുന്നു. സോഷ്യൽ മീഡിയയുടെ കാലത്ത്, പ്രത്യേകിച്ച് റീൽ സംസ്കാരം ശക്തമായ ഈ ഘട്ടത്തിൽ, നേത്യത്വം എന്നത് പലപ്പോഴും ജനഹൃദയങ്ങളിൽ നിന്ന് ഉയർന്നു വരുന്ന വിശ്വാസമല്ല; മറിച്ച് ക്യാമറയ്ക്കു മുന്നിൽ നിർമ്മിച്ചെടുക്കുന്ന ഒരു ഇമേജായി ചുരുങ്ങുന്ന സ്ഥിതിയാണ്. നേതാക്കൾ ജനഹൃദയങ്ങളിൽ ജനിക്കേണ്ടവരാണ്. സേവനം, ത്യാഗം, വിശ്വാസ്യത, സ്ഥിരത — ഈ മൂല്യങ്ങളിലൂടെ മാത്രമാണ് യഥാർത്ഥ…
ഞാനും എന്റെ കുടുംബവുമോ (രാജു മൈലപ്ര)
പുളിക്കലെ പത്രോസുകുട്ടിയെ കാണാതായിട്ട് മൂന്നാല് ദിവസങ്ങളായി. “അവന് എവിടെപ്പോകാനാ? അവനിങ്ങു വരും..” ഇതായിരുന്നു പൊതുവേയുള്ള പ്രതികരണം. എന്നാല്‍, അഞ്ചു പ്രവൃത്തി ദിനങ്ങള്‍ കഴിഞ്ഞിട്ടും അവന് തിര്യെ എത്താതിരുന്നപ്പോള്‍ ‘പത്രോസ്കുട്ടി കയറിപ്പോയി’ എന്നൊരു നിഗമനത്തില്‍ നാട്ടുകാര്‍ എത്തിച്ചേര്‍ന്നു. ‘ചെറുക്കനെ കാണുന്നില്ലല്ലോ!’ എന്നൊരു വേവലാതി അവന്റെ അമ്മ മറിയാമ്മച്ചേടത്തിക്കു മാത്രമാണ് തോന്നിയത്. പത്രോസ്കുട്ടിയുടെ ‘തന്തപ്പടി’ സ്ഥാനം അലങ്കരിക്കുന്ന ഉണ്ണിച്ചായന് ഇതൊരു വിഷയമേയല്ലായിരുന്നു. അല്ലെങ്കില്‍ തന്നെ ആ വീട്ടിലെ ഒരു കാര്യത്തിലും അങ്ങേര്‍ക്ക് ഒരു കാര്യവുമില്ലായിരുന്നു. ഉണ്ണിച്ചായനും മറിയാമ്മച്ചേടത്തിയും തമ്മില്‍ ഒരിക്കലും കലഹിച്ചിരുന്നില്ല. കാരണം കുടുംബവീടിനു തൊട്ടു മുന്നില്‍ റോഡരുകില്‍ രണ്ടു മുറിയും വരാന്തയുമുള്ള ഒരു ഓലപ്പുരകെട്ടി ‘കാപ്പിക്കട’ എന്നൊരു ലേബലും നല്കി, അതില്‍ ഒറ്റക്കായിരുന്നു ഉണ്ണിച്ചായന്റെ താമസം. അകന്നുള്ള ആ ജീവിതത്തിലും ഉണ്ണിച്ചായന്റെ മുഖഛായയുള്ള അഞ്ചു മക്കളെ മറിയാമ്മച്ചേടത്തി പ്രസവിച്ചത് ഒരു അത്ഭുതമായിരുന്നു. കടയുടെ മുന്‍വശം വീഞ്ഞപ്പലക കൊണ്ട് മറച്ചിരുന്നു.…
ഓർമ്മകളെ തൊട്ടുണർത്തിയ ഒരു ചോദ്യം: സി വി സാമുവേൽ (ഡിട്രോയിറ്റ്)
അടുത്തിടെ എന്റെ മക്കളിൽ ഒരാൾ എന്നോട് ചോദിച്ചു, “അച്ഛാ, വളരുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും വളർത്തുമൃഗങ്ങൾ ഉണ്ടായിരുന്നോ?” ആദ്യം ഞാൻ ആ ചോദ്യത്തെക്കുറിച്ച് അധികം ചിന്തിച്ചില്ല. പക്ഷേ, എൻ്റെ ഓർമ്മകളുടെ വഴിയിലൂടെ സഞ്ചരിച്ചപ്പോൾ, കുട്ടിക്കാലത്തെ വിശ്വസ്തനും മറക്കാനാവാത്തതുമായ ഒരു കൂട്ടുകാരനെ എനിക്ക് ഓർമ്മ വന്നു – ഞങ്ങളുടെ നായ, മോണി. ഞാൻ വളർന്നത് കേരളത്തിലെ ഒരു ചെറിയ ഗ്രാമമായ ആനിക്കാടാണ്. അക്കാലത്ത്, ഒരു കുടുംബത്തിന് വളർത്തുമൃഗമുണ്ടെങ്കിൽ, അത് സാധാരണയായി ഒരു നായ ആയിരിക്കും. പൂച്ചകൾ രണ്ടാം സ്ഥാനത്ത് വരും. കുറച്ചുപേർ പക്ഷികളെ വളർത്തിയിരുന്നു, പക്ഷേ ഇന്ന് അമേരിക്കൻ ഐക്യനാടുകളിൽ സാധാരണമായ ഹാമ്സ്റ്റർ, ഗിനി പന്നികൾ, മീനുകൾ, പാമ്പുകൾ തുടങ്ങി പലതരം വളർത്തുമൃഗങ്ങൾ ഞങ്ങൾക്ക് അജ്ഞാതമായിരുന്നു. ഇവിടെ അമേരിക്കൻ ഐക്യനാടുകളിൽ, നായകളെ കുടുംബാംഗങ്ങളെപ്പോലെയാണ് കണക്കാക്കുന്നത്. അവർക്ക് ദിവസേനയുള്ള പരിചരണം, ശരിയായ ഭക്ഷണം, ചമയം, പതിവായുള്ള നടത്തം, വെറ്ററിനറി ഡോക്ടറുടെ അടുത്ത്…
അമേരിക്കയെ പിന്നിലാക്കി ലോകം മുന്നോട്ട്! (ലേഖനം)
അമേരിക്കയുടെ അഭാവത്തിന് വലിയ വ്യത്യാസമൊന്നും ഉണ്ടായില്ലെന്ന് ജി-20 ജോഹന്നാസ്ബർഗ് ഉച്ചകോടി വ്യക്തമായി തെളിയിച്ചു. പ്രതിസന്ധിയിൽ നിന്ന് ഉരുത്തിരിഞ്ഞെങ്കിലും സ്വന്തം അംഗങ്ങൾക്കുള്ളിലെ വർഷങ്ങളോളം നീണ്ടുനിന്ന പിരിമുറുക്കത്താൽ വലഞ്ഞ ജി 20, കഴിഞ്ഞ വാരാന്ത്യത്തിൽ ഏറ്റവും ശക്തമായ അംഗം അമേരിക്കയുടെ ബഹിഷ്കരണത്തെയും എതിർപ്പുകളെയും മറികടന്ന് ബഹുരാഷ്ട്രവാദത്തില്‍ പ്രധാന വിജയം നേടി. ഈ വർഷത്തെ ജി 20 പ്രസിഡന്റ് സ്ഥാനം, ദക്ഷിണാഫ്രിക്കയ്ക്ക്, അമേരിക്കയും അർജന്റീനയും ഒഴികെയുള്ള എല്ലാ അംഗരാജ്യങ്ങളെയും ഒരു സംയുക്ത പ്രസ്താവനയ്ക്കായി ഒന്നിപ്പിക്കാൻ കഴിഞ്ഞു. യുഎസ് ഭീഷണികളെ ധിക്കരിച്ചുകൊണ്ട് പുറപ്പെടുവിച്ച ആ പ്രസ്താവന, ജി 20 യുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വിരാമമിട്ടു. കാലാവസ്ഥാ വ്യതിയാനവും ബാഹ്യ കടവും പരിഹരിക്കാൻ ദരിദ്ര രാജ്യങ്ങളെ സഹായിക്കുന്നത് സംബന്ധിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് ഒരു സംയുക്ത പ്രസ്താവന നേടാൻ കഴിയുമോ എന്ന് പല കോണുകളിലും സംശയമുണ്ടായിരുന്നു. ഈ ഫലം ജി-20 യുടെ അടുത്ത ആതിഥേയരായ അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്.…
കനൽവഴിയിലെ വെളിച്ചപ്പാട് (ആസ്വാദനകുറിപ്പ്): സജീന ശിശുപാലൻ
https://www.malayalamdailynews.com/744380/പൂവിതറിയ പരവതാനിയിലൂടെ നീങ്ങുന്നവനല്ല, മറിച്ച് അനുഭവങ്ങളുടെ കനൽവഴിക ളിലൂടെ സഞ്ചരിച്ച് ചുറ്റുപാടുകളെ ഹൃദയം കൊണ്ട് എഴുതുന്നവരാണ് സർഗ്ഗപ്രതിഭയുള്ള എഴുത്തുകാരൻ. സൗന്ദര്യത്തിന്റെ കതിർമണികളായിരിക്കണം സാഹിത്യമെങ്കിൽ ആത്മകഥ അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നവയാകണം. ജീവിതാനുഭവങ്ങൾ ശക്തമായി കത്തിജ്വലിക്കുമ്പോൾ ഏകാന്തതയുടെ അകത്തളങ്ങളിലിരുന്ന് വായനക്കാരൻ ആസ്വദിക്കുക സാധാരണമാണ്. അങ്ങനെയാണ് ഞാനും ഈ കൃതിയുടെ ഉള്ളറകളിലേക്ക് ഇറങ്ങിചെല്ലുന്നത്. പ്രഭാത് ബുക്ക് പ്രസിദ്ധീകരിച്ച കാരൂർ സോമന്റെ ‘കഥാകാരന്റെ കനൽവഴികൾ’ ഇരുളടഞ്ഞ താഴ്വാരങ്ങൾ താണ്ടി നവ്യനഭസ്സിലേക്ക് കുതിച്ചുയർന്ന കനൽപക്ഷി തന്നെയാണ്. തോറ്റവന്റെ വിഷാദരാഗമല്ല, മറിച്ച് ചങ്കുറപ്പുള്ളവന്റെ ചങ്കൂറ്റത്തെ അതിവൈകാരികതയുടെ ഭാഷയിൽ ആവിഷ്കരിക്കുന്നതിൽ എഴുത്തുകാരൻ ഇവിടെ വിജയിച്ചിരിക്കുന്നു. അനായാസമായി പദ ങ്ങളെ വിന്യസിക്കുവാനും അനുഭവത്തിനുതകുന്ന വാക്കുകൾ കൊണ്ട് എഴുത്തിനെ വർണ്ണാഭ മാക്കുവാനുള്ള അദ്ദേഹത്തിന്റെ സർഗ്ഗസിദ്ധി ആർക്കാണ് കാണാതെ പോകുവാനാകുക? ലക്ഷ്യബോധത്തോടെ നോല്മ്പ് നോൽക്കുന്ന ഒരു വെളിച്ചപ്പാടിനേ കനൽച്ചാട്ടത്തിൽ വിജയമുള്ളു. വെളിച്ചപ്പാടിന് വസൂരി വിതയ്ക്കാനും സൂക്കേടുകൾ മാറ്റാനും കഴിയുമത്രെ! അതാവും വെളിച്ചപ്പാട്…
സത്യങ്ങൾ ഒരിക്കലും മറഞ്ഞിരിക്കില്ല, കള്ളങ്ങൾ എന്നെന്നും സംരക്ഷിക്കപ്പെടുകയുമില്ല: അഡ്വ. ദീപ ജോസഫ്
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടക്കുന്ന ലൈംഗികാരോപണത്തെക്കുറിച്ച് സുപ്രീം കോടതി അഭിഭാഷക ദീപ ജോസഫ് എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് ജനശ്രദ്ധ നേടുന്നു. “ഇനിയൊരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു” അഡ്വ. ദീപ ജോസഫ് ഫെയ്സ്ബുക്കില്‍ കുറിച്ച പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: സത്യങ്ങൾ ഒരിക്കലും മറഞ്ഞിരിക്കില്ല. കള്ളങ്ങൾ എന്നെന്നും സംരക്ഷിക്കപെടുകയും ഇല്ല. ഇനി ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. കേരളത്തിലെ പ്രിയപ്പെട്ടവരെ… ലോകമെമ്പാടും ഉള്ള മലയാളികളെ…. നിങ്ങൾ കേട്ടതെല്ലാം വിശ്വസിക്കരുത്… കാരണം അതൊന്നും സത്യമല്ല.. വാർത്തകൾ സൃഷ്ടിക്കുക എന്ന് മാത്രമേ മാധ്യമങ്ങൾ ചെയ്യുന്നുള്ളൂ.. അതിൽ സത്യത്തിന്റെ കണിക ഉണ്ടോ എന്ന് നോക്കാൻ സൂക്ഷ്മ…
ബുദ്ധിമുട്ടുള്ള വിഷയങ്ങളിൽ തുറന്ന സംഭാഷണത്തിൻ്റെ പ്രാധാന്യം എങ്ങനെ വിലയിരുത്താം!: ഫിലിപ്പ് മാരേട്ട്
ബുദ്ധിമുട്ടുള്ള ഓരോ വിഷയങ്ങളെക്കുറിച്ച് തുറന്ന സംഭാഷണം നടത്തേണ്ടതിൻ്റെ പ്രാധാന്യം മനസ്സിലാക്കുന്നതിലൂടെ, നമ്മുടെ വ്യത്യസ്ത കാഴ്ചപ്പാടുകളും, വികാരങ്ങളും വെളിപ്പെടുത്തുന്നതിനും, വ്യക്തിഗത വളർച്ച, നവീകരണം, എന്നിവ വളർത്തിയെടുക്കുന്നതിനും സഹായിക്കുന്നു. അങ്ങനെ ഈ വിലമതിപ്പ് വളർത്തിയെടുക്കാൻ, തുറന്നതും ജിജ്ഞാസയുള്ളതുമായ ഒരു മാനസികാവസ്ഥയോടെ നമ്മൾ ബുദ്ധിമുട്ടുള്ള സംഭാഷണങ്ങളിലേക്ക് പോകുക. സാധാരണയായി, അത്തരമൊരു സംഭാഷണത്തിൻ്റെ പ്രധാന ലക്ഷ്യം തന്നെ ഒരു പരിഹാരത്തിൽ എത്തിച്ചേരുക എന്നതാണ്. അതുകൊണ്ട് നമ്മൾ രണ്ടുപേരും സംതൃപ്തരാണെന്ന് മനസ്സിലാക്കാൻ സംഭാഷണത്തിൻ്റെ തുടക്കം മുതൽ ഒരുമിച്ച് പ്രവർത്തിക്കുക. അങ്ങനെ ഇവിടെ പരസ്പ്പരം കുറ്റപ്പെടുത്തലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം നമ്മളെ കൂടുതൽ ഉൽപാദനപരമായ പരിഹാരങ്ങളിലേക്ക് നയിക്കുന്നു. ഇത് കൂടുതൽ സുരക്ഷ സൃഷ്ടിക്കുകയും, അതുപോലെ പരസ്പരം ബഹുമാനത്തിൻ്റെ അന്തരീക്ഷം വളത്തിയെടുക്കുകയും, സത്യസന്ധമായ ഒരു ബന്ധത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു. ബുദ്ധിമുട്ടുള്ള സംഭാഷണങ്ങൾ കൈകാര്യം ചെയ്യുന്നത് ഒരു വെല്ലുവിളിയാണ്. കാരണം, നമ്മൾ ആഗ്രഹിക്കുന്നത്ര ആഴത്തിൽ ആശയവിനിമയം നടത്താൻ പലപ്പോഴും…
അമേരിക്കയിൽ ദൈവാനുഗ്രഹത്തിന്റെ നന്ദി പറച്ചിൽ
അമേരിക്കയിലെ താങ്ക്സ്ഗിവിങ് ഡേയുടെ ഉത്ഭവം തീർത്ഥാടകരിൽ നിന്നാണ്. വടക്കേ അമേരിക്കയുടെ തീരങ്ങളിൽ എത്തി, എല്ലാ സാധ്യതകൾക്കും എതിരായി, മരുഭൂമിയിൽ നിന്ന് ഒരു രാഷ്ട്രം സൃഷ്ടിച്ചെടുത്ത ധീരരായ പൂര്വപിതാക്കന്മാരായിരുന്നു അവർ. അവർ പുതിയ ലോകത്തിലേക്ക് വന്നത് ഭാഗ്യം തേടിയല്ല, മറിച്ച് കൂടുതൽ വ്യക്തമായി പറഞ്ഞാൽ, അവർ ആഗ്രഹിക്കുന്നതുപോലെ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം തേടിയാണ്. ആദ്യകാലങ്ങളിൽ ദൈവത്തിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നത് നമ്മുടെ അമേരിക്കയുടെ സമ്പന്നമായ മതപൈതൃകത്തിന് സാക്ഷ്യം വഹിക്കുന്ന ഒരു പതിവ് അനുഭവമായിരുന്നു. സരറ്റോഗ യുദ്ധത്തിൽ ബ്രിട്ടീഷുകാർക്കെതിരായ അമേരിക്കൻ വിജയത്തിന്റെ ആഘോഷത്തിനായി 1777 നവംബർ 1 ന് കോണ്ടിനെന്റൽ കോൺഗ്രസ് ആദ്യത്തെ ഔദ്യോഗിക ദേശീയ നന്ദിപറച്ചിൽ പ്രഖ്യാപനം പുറപ്പെടുവിച്ചു. അമേരിക്കയുടെ ആദ്യ പ്രസിഡന്റ് ജോർജ്ജ് വാഷിംഗ്ടൺ നവംബർ അവസാനം ഒരു നന്ദിപറച്ചിൽ ദിനം ആഘോഷിക്കുന്ന പാരമ്പര്യം സ്ഥാപിച്ചു. 1789-ലെ തന്റെ നന്ദിപറച്ചിൽ പ്രഖ്യാപനത്തിൽ, വാഷിംഗ്ടൺ ഇങ്ങനെയാണ് എഴുതിയത്. “സർവ്വശക്തനായ…