ദുബായ്: 2025-ൽ ദുബൈയില്‍ നടക്കാനിരിക്കുന്ന ഐസിസി പുരുഷ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്ക് ടിക്കറ്റ് വാങ്ങാനുള്ള അവസാന അവസരമൊരുക്കി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്. ദുബായ് സ്‌പോർട്‌സ് സിറ്റിയിലെ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിന് സമീപമുള്ള ബോക്‌സ് ഓഫീസ് വഴിയാണ് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് ഇപ്പോൾ 2025 ചാമ്പ്യൻസ് ട്രോഫിക്കുള്ള ഫിസിക്കൽ ടിക്കറ്റുകൾ നൽകുന്നത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെയുള്ള കനാൽ പാർക്കിംഗിലുള്ള ബോക്സ് ഓഫീസ് സന്ദർശിച്ച് ആരാധകർക്ക് ഫിസിക്കൽ ടിക്കറ്റുകൾ വാങ്ങാം. താഴെ പറയുന്ന മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ബോക്സ് ഓഫീസിൽ നിന്ന് വാങ്ങാം: ഫെബ്രുവരി 20: ബംഗ്ലാദേശ് vs ഇന്ത്യ മാർച്ച് 2: ന്യൂസിലൻഡ് vs ഇന്ത്യ മാർച്ച് 4: ആദ്യ സെമി-ഫൈനൽ ഈ മത്സരങ്ങളെല്ലാം ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് നടക്കുക. കൂടാതെ, മത്സരങ്ങൾ യുഎഇ സമയം ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കും, ഗേറ്റുകൾ…
Category: MIDDLE EAST/GULF
സി.ഐ.സി ഹജ്ജ് പഠനക്യാമ്പ് സംഘടിപ്പിച്ചു
ദോഹ: സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഹജജ്-ഉംറ സെല്ലിൻ്റെ ആഭിമുഖ്യത്തിൽ മലയാളി ഹാജിമാർക്കായി ഹജ്ജ് പഠനക്യാമ്പ് സംഘടിപ്പിച്ചു. ‘ഹജ്ജിൻ്റെ ആത്മാവ്’ എന്ന വിഷയത്തിൽ സി.ഐ.സി വൈസ് പ്രസിഡൻ്റ് ഹബീബുറഹ്‌മാൻ കിഴിശ്ശേരി സംസാരിച്ചു. ‘ഹജ്ജ് പ്രായോഗിക പഠനം’ എന്ന സെഷൻ പി.പി. അബ്ദുറഹീം നയിച്ചു. സർക്കാർ ഹജ്ജ് കമ്മിറ്റി വഴി പോകുന്നവർക്കുള്ള നിർദ്ദേശങ്ങളും സംശയ നിവാരണവും നിർവഹിച്ചുകൊണ്ട് കേരള ഹജ്ജ് കമ്മിറ്റി ട്രെയിനർ ടി.കെ.പി. മുസ്തഫ സദസ്സുമായി സംവദിച്ചു. സി.ഐ.സി സെക്രട്ടറി നൗഫൽ വി.കെ, ഹജ്ജ്-ഉംറ സെൽ കോഓർഡിനേറ്റർ ടി.കെ. സുധീർ എന്നിവർ സംബന്ധിച്ചു. സർക്കാർ ഹജ്ജ് കമ്മിറ്റിയിലൂടെയും സ്വകാര്യ ഗ്രൂപ്പുകൾ വഴിയും ഈ വർഷം ഹജ്ജിനു പോകുന്ന 80 പേർ പങ്കെടുത്തു.
ഉക്രെയ്നെ ഒഴിവാക്കി റഷ്യ-ഉക്രെയ്ന്‍ സംഘർഷം പരിഹരിക്കാൻ സൗദി അറേബ്യയിൽ അമേരിക്കയും റഷ്യയും ചർച്ചകൾ ആരംഭിച്ചു
റിയാദ്: ഉക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം ഒഴിവാക്കാനായി അമേരിക്കയില്‍ നിന്നും റഷ്യയിൽ നിന്നുമുള്ള ഉന്നതതല പ്രതിനിധികൾ ചൊവ്വാഴ്ച സൗദി അറേബ്യയിൽ ചർച്ചകൾ ആരംഭിച്ചു. റഷ്യയുടെ അധിനിവേശത്തെത്തുടർന്ന് ഏകദേശം മൂന്ന് വർഷത്തെ യുദ്ധത്തിന് ശേഷം നടക്കുന്ന ഈ ചർച്ചകൾ ഉക്രേനിയൻ പ്രതിനിധികളില്ലാതെയാണ് നടക്കുന്നത്. ചർച്ചകൾക്ക് മുന്നോടിയായി, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. നീണ്ടുനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ചർച്ചകളുടെ ലക്ഷ്യമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സൂചിപ്പിച്ചു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, ഉഭയകക്ഷി ചർച്ചകൾ ചൊവ്വാഴ്ച റിയാദിൽ നടക്കുമെന്ന് സ്ഥിരീകരിച്ചു. യുഎസ്-റഷ്യ ബന്ധങ്ങളിലെ ഒരു സുപ്രധാന സംഭവവികാസമാണ് ഈ കൂടിക്കാഴ്ച അടയാളപ്പെടുത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ഇടപെടലുകളിൽ ദീർഘകാലമായി നിലനിന്നിരുന്ന അഭാവത്തിന് ഇത് വിരാമമിടുമെന്ന് പ്രതീക്ഷിക്കുന്നു. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിന് മുമ്പ്, ജനീവയിൽ യു…
മെല്‍ ഓണ്‍ലൈന്‍ മദ്രസക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
ദോഹ: മെല്‍ ഓണ്‍ലൈന്‍ മദ്രസക്ക് ഡോ.അമാനുല്ല വടക്കാങ്ങരയുടെ 8 വാള്യങ്ങളടങ്ങിയ വിജയമന്ത്രങ്ങളുടെ സെറ്റ് സമ്മാനിച്ചു. മഞ്ചേരിയിലുള്ള മെല്‍ ആസ്ഥാനത്തെത്തി ഗ്രന്ഥകാരന്‍ നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്. മെല്‍ ഓണ്‍ലൈന്‍ മദ്രസ ഡയറക്ടര്‍ അഷ്‌റഫ് യമാനി പുസ്തകം ഏറ്റുവാങ്ങി. നുഅ്മാന്‍ ഹുദവി, മുബശ്ശിര്‍ വാഫി, ഷാഫി അസ്ഹരി വൈറ്റ് മാര്‍ട്ട് ജനറല്‍ മാനേജര്‍ ജൗഹറലി തങ്കയത്തില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളും കഥകളുമടങ്ങിയ വിജയമന്ത്രങ്ങള്‍ ബന്ന ചേന്ദമംഗല്ലൂരിന്റെ മനോഹരമായ ശബ്ദത്തില്‍ ലോകത്തെമ്പാടുള്ള മലയാളികള്‍ ഏറ്റെടുത്ത മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണ് വിജയമന്ത്രങ്ങള്‍ . പുസ്തകത്തിന്റെ കോപ്പികള്‍ക്ക് 9847262583 എന്ന നമ്പറില്‍ ബന്ധപ്പെടാം.
ട്രംപിന്റെ നിർദ്ദേശം നിരസിച്ച് ഗാസ പുനർനിർമ്മിക്കാനുള്ള പദ്ധതികൾ അറബ് രാജ്യങ്ങൾ ആസൂത്രണം ചെയ്യുന്നു
റിയാദ്: ഗാസയുടെ പുനർനിർമ്മാണത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടു വെച്ച നിര്‍ദ്ദേശം അറബ് രാഷ്ട്രങ്ങള്‍ നിരസിച്ചു. പലസ്തീനികൾ ഒഴിഞ്ഞുപോകണമെന്നും, അമേരിക്കയുടെ സഹായത്തോടെ ഇസ്രായേല്‍ ഗാസയില്‍ നിര്‍മ്മാണം നടത്തുമെന്നുമായിരുന്നു ട്രംപിന്റെ നിര്‍ദ്ദേശം. എന്നാല്‍, ഈ നിര്‍ദ്ദേശമാണ് അറബ് രാഷ്ട്രങ്ങളെ രോഷാകുലരാക്കിയത്. ഈജിപ്തും ജോർദാനും ട്രംപിന്റെ പദ്ധതി ഇതിനകം നിരസിച്ചു കഴിഞ്ഞു. അതേസമയം, പലസ്തീനികളുടെ കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സൗദി അറേബ്യയും അറിയിച്ചു. ഗാസയുടെ ഭാവിക്കായി ഒരു പദ്ധതി വികസിപ്പിക്കാനുള്ള അറബ് രാജ്യങ്ങളുടെ ശ്രമങ്ങൾക്ക് സൗദി അറേബ്യ നേതൃത്വം നൽകുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇതിനർത്ഥം ഗാസയിൽ ട്രംപിന്റെ നിർദ്ദേശം തടയാൻ സൗദി അറേബ്യ ഒരു സംഘത്തെ നയിക്കുന്നു എന്നാണ്. അതായത് മുഹമ്മദ് ബിൻ സൽമാനും ട്രംപും നേര്‍ക്കുനേര്‍ എന്നര്‍ത്ഥം. ഈ മാസം സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഒരു യോഗം നടക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. സൗദി…
‘കാറ്റുണരാതെ’ പ്രകാശനം ചെയ്തു
ദോഹ: എഴുത്തുകാരനും ഖത്തർ പ്രവാസിയുമായ റഷീദ് കെ മുഹമ്മദിന്റെ ‘കാറ്റുണരാതെ’ പുസ്തകം പ്രകാശനം ചെയ്തു. തനിമ കലാ സാഹിത്യവേദി ബർവ വില്ലേജിൽ സംഘടിപ്പിച്ച ‘ആർട്ട്മൊസ്ഫിയർ’ കലാമേളയുടെ സമാപന ചടങ്ങിൽ സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി വൈസ് പ്രസിഡന്റ് ഹബീബുറഹ്‌മാൻ കിഴിശ്ശേരി പ്രകാശനം നിർവഹിച്ചു. പ്രശസ്ത ആക്ടിവിസ്റ്റും ലോക കേരള സഭാ മെമ്പറും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡുമായ അബ്‌ദുൽ റഊഫ് കൊണ്ടോട്ടി ആദ്യ പ്രതി ഏറ്റുവാങ്ങി. സി.ഐ.സി ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, തനിമ ഖത്തർ ഡയറക്ടർ ഡോ. സൽമാൻ പി.വി തുടങ്ങിയവർ പങ്കെടുത്തു. മലയാള സാഹിത്യ അക്കാദമി ആൻ്റ് റിസർച്ച് സെന്റർ ദേശീയ തലത്തിൽ നടത്തിയ നാടക രചനാ മത്സരത്തിൽ ‘സ്വർണ്ണ മയൂരം’ അവാർഡ് നേടിയ പുസ്തകമാണ് ‘എന്റെ റേഡിയോ നാടകങ്ങൾ’. അതിൽനിന്നും തെരെഞ്ഞെടുത്ത ‘അതിഥി വരാതിരിക്കില്ല’, ‘ധർമ്മായനം’, ‘കാറ്റുണരാതെ’ എന്നീ നാടകങ്ങൾ ചേർന്നതാണ്…
കൊല്ലം പ്രവാസി അസോസിയേഷൻ സംഘടനാ പഠന ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ സംഘടനാ ഭാരവാഹികൾക്കായി സംഘടന പഠന ക്യാമ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ സി എ ഹാളിൽ വച്ച് സംഘടനാ പഠന ക്യാമ്പ് സംഘടിപ്പിച്ചു. KPA ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം ആശംസിച്ച പഠന ക്യാമ്പ് KPA പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്ഘാടനം നിർവഹിച്ചു.തുടർന്ന് സംഘടനാ പഠന ക്യാമ്പ് കമ്മിറ്റി അംഗങ്ങളായ അനോജ് മാസ്റ്റർ,നിസാർ കൊല്ലം, രാജ് ഉണ്ണികൃഷ്ണൻ , കിഷോർ കുമാർ,ബിനു കുണ്ടറ, പ്രശാന്ത് പ്രബുദ്ധൻ എന്നിവർ KPA യുടെ സംഘടനയുടെ ഭരണഘടന , പ്രവർത്തനം, സാമ്പത്തികം,അച്ചടക്കം, ചാരിറ്റി , മെമ്പർഷിപ് പ്രവർത്തനം മുതലായ വിഷയത്തിൽ പഠന ക്ലാസ് എടുത്തു. 40 ഓളം വരുന്ന സെൻട്രൽ കമ്മിറ്റി അംഗങ്ങളും 60 ഓളം വരുന്ന ഏരിയ കമ്മിറ്റി ഭാരവാഹികളും പഠന ക്യാമ്പിൽ പങ്കെടുത്തു. KPA ഭാരവാഹികളുടെ നേതൃഗുണങ്ങളും സംഘടനാ പ്രവർത്തന രീതികളെയും കൂടുതൽ…
എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ്, പ്രവാസി വെല്‍ഫയര്‍, നടുമുറ്റം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കായിക ദിനാഘോഷം സംഘടിപ്പിച്ചു
ഖത്തര്‍: ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ്, പ്രവാസി വെല്‍ഫയര്‍, നടുമുറ്റം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. ഏഷ്യന്‍ ടൗണില്‍ വച്ച് നടന്ന പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറൂകണക്കിനാളുകള്‍ പങ്കാളികളായി. പുരുഷന്മാര്‍. വനിതകള്‍, 10 വയസിനു താഴെയുള്ള കുട്ടികള്‍, 10 വയസിനു മുകളിലുള്ള കുട്ടികള്‍ എന്നിങ്ങനെ വിവിധകാറ്റഗറികളിലായി 15 ഓളം കായിക വിനോദ പരിപാടികള്‍ അരങ്ങേറി. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ ജനറല്‍ സെക്രട്ടറി നിഹാദ് അലി, മാനേജിംഗ് കമ്മറ്റിയംഗം അസീം എം.ടി, ഐ.സി.ബി.എഫ് മാനേഗിം കമ്മറ്റിയംഗം റഷീദ് അഹമ്മദ്, പ്രവാസി വെല്‍ഫയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍, നടൂമുറ്റം പ്രസീഡണ്ട് സന നസീം, ജനറല്‍ സെക്രട്ടറി ഫാതിമ തസ്നീം, പ്രവാസി വെല്‍ഫയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ നജ്‌ല നജീബ്, മജീദ് അലി, സാദിഖ് ചെന്നാടന്‍, ഐ.എസ്.സി മുന്‍ മാനേജിംഗ് കമ്മറ്റിയംഗം സഫീര്‍ റഹ്മാന്‍, ജനറല്‍…
പദ്ധതിയിട്ടതുപോലെ ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്
ദോഹ (ഖത്തര്‍): മുന്‍ നിശ്ചയിച്ചതുപോലെ, ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഗാസയിലെ വെടിനിർത്തൽ അപകടത്തിലായിരിക്കുന്ന പ്രശ്നം പരിഹരിക്കാനുള്ള ശ്രമമായാണ് തീവ്രവാദ സംഘടനയുടെ ഈ പ്രഖ്യാപനം കാണുന്നത്. “എല്ലാ തടസ്സങ്ങളും നീക്കാൻ” പ്രവർത്തിക്കുമെന്ന് ഈജിപ്ത്, ഖത്തർ മധ്യസ്ഥർ സ്ഥിരീകരിച്ചതായും വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുമെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. ശനിയാഴ്ച മൂന്ന് ഇസ്രായേലി ബന്ദികളെ കൂടി വിട്ടയക്കുമെന്ന് പ്രസ്താവനയിൽ സൂചിപ്പിച്ചു. ഹമാസിന്റെ പ്രഖ്യാപനത്തിന് ശേഷം ഇസ്രായേലിൽ നിന്ന് ഉടനടി പ്രതികരണമൊന്നും ഉണ്ടായില്ല. കൂടുതൽ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നത് വൈകിപ്പിക്കുമെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു. ഫലസ്തീനികളെ ടെന്റുകളിലും ക്യാമ്പുകളിലും താമസിക്കാൻ അനുവദിക്കുന്നതിനുള്ള ബാധ്യതകൾ ഇസ്രായേൽ നിറവേറ്റുന്നില്ലെന്നും ആരോപിച്ചു. ഇതിനുപുറമെ, വെടിനിർത്തലിന്റെ മറ്റ് വ്യവസ്ഥകൾ ഇസ്രായേൽ ലംഘിച്ചതായും ഹമാസ് ആരോപിച്ചു. ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയോടെ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ ഭീഷണിപ്പെടുത്തിയിരുന്നു.
ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗാസയില്‍ കടുത്ത പോരാട്ടം ഉണ്ടാകും: ബെഞ്ചമിന്‍ നെതന്യാഹു
ജറുസലേം: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഈ ആഴ്ച അവസാനത്തോടെ ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഗാസയിൽ വീണ്ടും ഉഗ്രമായ പോരാട്ടം ആരംഭിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ചൊവ്വാഴ്ച ഭീഷണിപ്പെടുത്തി. ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് വിസമ്മതിച്ചത് വെടിനിർത്തൽ കരാറിനെ കൂടുതൽ സംഘർഷഭരിതമാക്കി എന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെ ഹമാസ് ബന്ദികളെ തിരിച്ചയച്ചില്ലെങ്കിൽ വെടിനിർത്തൽ അവസാനിക്കുമെന്നും, ഹമാസ് നിർണായകമായി പരാജയപ്പെടുന്നതുവരെ ഐഡിഎഫ് (ഇസ്രായേൽ സൈന്യം) തീവ്രമായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ ബന്ദികളാക്കിയ ആളുകളെ സംബന്ധിച്ച് ഹമാസിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകിയിരിക്കുകയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പ് ഗാസയിലെ ബാക്കിയുള്ള ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ വൻ ദുരന്തമുണ്ടാകുമെന്ന് അദ്ദേഹം ഹമാസിന് മുന്നറിയിപ്പ് നൽകി. ട്രംപിന്റെ മുന്നറിയിപ്പ് നിരസിച്ച ഹമാസ്, എല്ലാ കക്ഷികളും വെടിനിർത്തൽ മാനിച്ചാൽ മാത്രമേ ശേഷിക്കുന്ന ബന്ദികളെ വിട്ടയക്കൂ എന്ന് പറഞ്ഞു.…
