അഞ്ജുവിനെ ഭർത്താവ് കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ലണ്ടന്‍: യുകെയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിനെ ഭര്‍ത്താവ് കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഭർത്താവ് കണ്ണൂർ സ്വദേശി സാജു അഞ്ജുവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് ബന്ധുക്കളെ അറിയിച്ചത്. അതേസമയം കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. അതിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ഭർത്താവ് സാജുവിനെ 72 മണിക്കൂർ കൂടി പൊലീസ് കസ്റ്റഡിയിൽ വിടും. സാജുവിനെതിരെ മൂന്ന് കൊലപാതക കുറ്റങ്ങൾ ചുമത്തുമെന്നും പോലീസ് അഞ്ജുവിന്റെ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് ബ്രിട്ടീഷ് പോലീസ് അഞ്ജുവിന്റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചത്. ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യുന്ന കോട്ടയം വൈക്കം സ്വദേശിനി അഞ്ജു (40), മക്കളായ ജാന്‍വി (4), ജീവ (6) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി ചെലേവാലന്‍ സാജു (52) വിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നോർത്താംപ്‌ടൺഷയറിലെ…

ചിക്കാഗോ ബെനിറ്റൊ ജുവാരസ് ഹൈസ്‌ക്കൂളിന് സമീപം വെടിവെയ്പ്പ്; മരണ്ടു മരണം; രണ്ടുപേര്‍ക്ക് പരിക്ക്

പില്‍സണ്‍(ചിക്കാഗൊ) : പില്‍സണ്‍ ബെനിറ്റൊ ജുവാരസ് ഹൈസ്‌ക്കൂളിന് സമീപം നടന്ന വെടിവെപ്പില്‍ രണ്ടു കൗമാരപ്രായക്കാര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ലാറി ലാംഗ്ഫില്‍ഡ് പറഞ്ഞു. ഡിസംബര്‍ 16 വെള്ളിയാഴ്ച വൈകീട്ട് 2.45നായിരുന്നു സംഭവം. ചിക്കാഗൊ പബ്ലിക് സ്‌ക്കൂള്‍ ക്രിസ്മസ് അവധിക്കു അടക്കുന്ന അവസാന ദിവസമാണ് വെടിവെപ്പുണ്ടായത്. 16 വയസ്സിന് താഴെയുളള മൂന്ന് ആണ്‍കുട്ടികള്‍ക്കും, ഒരു പെണ്‍കുട്ടിക്കുമാണ് വെടിയേറ്റത്. രണ്ടുപേര്‍ ആശുപത്രിയില്‍ വെച്ചു മരണത്തിന് കീഴടങ്ങി. കറുത്ത ഹുഡിയും, കറുത്ത മാസക്കും ധരിച്ച ഒരാള്‍ സംഭവസ്ഥലത്തു നിന്നും ഓടിപോയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആരേയും തിരിച്ചറിയുകയോ, അറസ്റ്റു ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് വെള്ളിയാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പോലീസ് സൂപ്രണ്ട് ഡേവിഡ് ബ്രൗണ്‍ പറഞ്ഞു. കൊല്ലപ്പെട്ടവര്‍ വിദ്യാര്‍ത്ഥികളാണോ എന്ന് സ്ഥിരീകരിക്കാന്‍ പോലീസ് സൂപ്രണ്ട് തയ്യാറായില്ല. പോലീസ് അന്വേഷണം നടത്തുകയാണെന്നും, ഉത്തരവാദികളെ ഉടന്‍…

ട്വിറ്ററിൽ മാധ്യമ പ്രവർത്തകരെ വിലക്കിയതിനെതിരെയുള്ള വിമർശനങ്ങളോട് പ്രതികരിച്ച് എലോൺ മസ്‌ക്

ലോസ് ഏഞ്ചൽസ്: മൈക്രോബ്ലോഗിംഗ് സൈറ്റിന്റെ ‘സംസാര സ്വാതന്ത്ര്യം’ തടസ്സപ്പെടുത്തുന്നു എന്ന ആരോപണത്തോട് പ്രതികരിക്കുന്നതിൽ നിന്ന് പിന്മാറാതെ ട്വിറ്റർ സിഇഒ. തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളോട് പരിഹാസത്തോടെയാണ് മസ്ക് പ്രതികരിച്ചത്. “മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള പുതിയ പ്രണയം കാണാൻ പ്രചോദനം നൽകുന്നു,” അദ്ദേഹം എഴുതി. യുഎസ് ആസ്ഥാനമായുള്ള ടെക് പോർട്ടലായ ദി വെർജിന്റെ റിപ്പോർട്ട് അനുസരിച്ച്, സ്വന്തം മാധ്യമ പ്രവർത്തകരിൽ ഒരാളെ വിലക്കിയതിനെക്കുറിച്ച് സിഎൻഎൻ ഒരു പ്രസ്താവന പുറത്തിറക്കി. “സി‌എൻ‌എന്റെ ഡോണി ഒ സുള്ളിവൻ ഉൾപ്പെടെ നിരവധി റിപ്പോർട്ടർമാരുടെ ആവേശകരവും ന്യായരഹിതവുമായ സസ്പെൻഷൻ ആശങ്കാജനകമാണ്. പക്ഷേ, അതിശയിക്കാനില്ല. ട്വിറ്ററിന്റെ വർദ്ധിച്ചുവരുന്ന അസ്ഥിരത ട്വിറ്റർ ഉപയോഗിക്കുന്ന എല്ലാവർക്കും അവിശ്വസനീയമായ ആശങ്കയുണ്ടാക്കണം. ഞങ്ങൾ ട്വിറ്ററിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്, ആ പ്രതികരണത്തെ അടിസ്ഥാനമാക്കി ഞങ്ങൾ ഞങ്ങളുടെ ബന്ധം പുനഃപരിശോധിക്കും,” പ്രസ്താവനയിൽ പറയുന്നു. “ഡോക്‌സിംഗിനെതിരായ” നിയമങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ സൈറ്റും മസ്‌കും കവർ…

ഇന്ത്യന്‍ അമേരിക്കന്‍ മുരളി ശ്രീനിവാസന് ഒരു വോട്ടിന്റെ വിജയം

സണ്ണിവെയ്ല്‍ (കാലിഫോര്‍ണിയ): സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയര്‍ മുരളി ശ്രീനവാസന് ഒരു വോട്ടിന്റെ വിജയം. ഡിസ്ട്രിക്റ്റ് 3 ലേക്ക് മത്സരിച്ചു വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ കൗണ്‍സിലര്‍ എന്ന ബഹുമതി ഇനി മുരളി ശ്രീനിവാസന് സ്വന്തം. നവംബര്‍ 8ന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞ വാരാന്ത്യമാണ് നടന്നത്. മുരളിശ്രീനിവാസന്‍ 2813 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ജസ്റ്റിന്‍ വാംഗിന് ലഭിച്ചത് 2812 വോട്ടുകളാണ്. നവംബര്‍ 8ന് നടന്നു. ജനുവരി 3ന് മുരളിശ്രീനിവാസന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കും. കൗണ്‍സില്‍ മെമ്പര്‍ എന്ന നിലയില്‍ കാലാവസ്ഥാ വ്യതിയാനം, പാര്‍പ്പിട സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിന്‍ എന്നീ വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മുരളി ശ്രീനിവാസന്‍ പറഞ്ഞു. ബാംഗ്ലൂരില്‍ ജനിച്ചു വളര്‍ന്ന ശ്രീനിവാസന്‍ തന്റെ അമേരിക്കന്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിനാണ് 1997ല്‍ അമേരിക്കയിലേക്ക് കുടിയേറിയത്. സണ്ണിവെയ്‌ലില്‍ താമസിക്കുന്ന ഇദ്ദേഹം സാന്‍…

അമേരിക്കൻ ഫുട്ബോൾ ജേണലിസ്റ്റ് ഗ്രാന്റ് വാളിന്റെ മരണകാരണം വെളിപ്പെടുത്തി ഭാര്യ

ന്യൂയോര്‍ക്ക്: അമേരിക്കൻ സ്‌പോർട്‌സ് ജേണലിസ്റ്റ് ഗ്രാന്റ് വാള്‍ മരിക്കാനുള്ള കാരണം അദ്ദേഹത്തിന്റെ aortic aneurysm തകര്‍ന്നതാണെന്ന് ഭാര്യ പറഞ്ഞു. അദ്ദേഹത്തിന്റെ മരണത്തിൽ സംശയാസ്പദമായ ഒന്നും ഇല്ലെന്നും പറഞ്ഞു. ഡിസംബർ 10 ശനിയാഴ്ച രാവിലെ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീനയും നെതർലൻഡും തമ്മിലുള്ള ലോകകപ്പ് മത്സരം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഗ്രാന്റ് വാള്‍ മരിച്ചത്. യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ COVID-19 ടാസ്‌ക് ഫോഴ്‌സിൽ പ്രവർത്തിച്ചിരുന്ന പ്രശസ്ത എപ്പിഡെമിയോളജിസ്റ്റും പകർച്ചവ്യാധി വിദഗ്ധയുമായ, ഗ്രാന്റ് വാളിന്റെ ഭാര്യ ഡോ. സെലിൻ ഗൗണ്ടർ ട്വിറ്ററിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. സെലിൻ ഗുണ്ടർ പറയുന്നതനുസരിച്ച്, അന്തരിച്ച പത്രപ്രവർത്തകന്റെ മൃതദേഹം ഡിസംബർ 12 ന് ന്യൂയോർക്ക് സിറ്റിയിലേക്ക് കൊണ്ടുവന്ന് മരണകാരണം നിർണ്ണയിക്കാൻ പോസ്റ്റ്‌മോർട്ടം നടത്തി. “ന്യൂയോർക്ക് സിറ്റി കൊറോണർ ഓഫീസ് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍, ഹൃദയത്തിന് ചുറ്റുമുള്ള സ്തരത്തിൽ വീക്കം, രക്തസ്രാവം എന്നിവയ്‌ക്കൊപ്പം സാവധാനത്തിൽ വികസിച്ചതും…

ഒരു മാസം നീണ്ടു നിന്ന കാലിഫോര്‍ണിയാ യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ സമരം ഒത്തു തീര്‍ന്നു

സാക്രമെന്റൊ(കാലിഫോര്‍ണിയ): കാലിഫോര്‍ണിയാ യൂണിവേഴ്‌സിറ്റിയുടെ പത്തു ക്യാമ്പസുകളില്‍ കഴിഞ്ഞ ഒരു മാസമായി നടന്നു വന്നിരുന്ന ജീവനക്കാരുടെ സമരം ഡിസംബര്‍ 16 വെള്ളിയാഴ്ച താല്‍ക്കാലിക എഗ്രിമെന്റിനെ തുടര്‍ന്ന് അവസാനിച്ചു. റ്റീച്ചിംഗ് അസിസ്റ്റന്റ്, റിസെര്‍ച്ചേഴ്‌സ്, റ്റിയൂറ്റേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെ ഏകദേശം 36,000 സംഘടിതരായ ജീവനക്കാരുടെ ശമ്പളവര്‍ദ്ധനവ് സംബന്ധിച്ചു ഉണ്ടാക്കിയ കരാറില്‍ അദ്ധ്യയന വര്‍ഷം 23000 ഡോളര്‍ ലഭിച്ചിരുന്ന ജീവനക്കാര്‍ക്ക് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 55 ശതമാനം വര്‍ദ്ധനവ് ലഭിക്കും. ലോസ് ആഞ്ചലസ്, ബൈ ഏരിയ തുടങ്ങിയ സ്ഥലങ്ങളില്‍ താമസ സൗകര്യം ലഭിക്കുന്നതില്‍ ഉണ്ടായ ക്രമാതീത വര്‍ദ്ധനവ് പരിഹരിക്കുന്നതിന് ഹെല്‍ത്ത് ആന്റ് ചൈല്‍ഡ് കെയര്‍ ആനുകൂല്യങ്ങളില്‍ കാര്യമായ വര്‍ദ്ധനവ് നല്‍കുമെന്നും കരാറില്‍ പറയുന്നു. 32 ദിവസം നീണ്ടു നിന്ന സമരം ഉന്നത വിദ്യാദ്യാസ രംഗത്തെ അക്കാദമിക്ക് ജീവനക്കാരുടെ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. കാലിഫോര്‍ണിയാ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഐതിഹാസിക സമരം ഇതര യൂണിവേഴ്‌സിറ്റി…

ഉക്രേനിയൻ സൈനികരുടെ പരിശീലനം വിപുലീകരിക്കുമെന്ന് പെന്റഗൺ

വാഷിംഗ്ടണ്‍: യുക്രെയിനിൽ റഷ്യ നടത്തുന്ന യുദ്ധത്തിനിടയിൽ കൂടുതൽ സൈനികരെയും കൂടുതൽ സങ്കീർണ്ണമായ യുദ്ധ വൈദഗ്ധ്യവും ഉൾപ്പെടുത്തുന്നതിനായി യുഎസ് സൈന്യം ഉക്രേനിയൻ സൈനികരുടെ പരിശീലനം വിപുലീകരിക്കുമെന്ന് പെന്റഗണ്‍. യുദ്ധസമയത്ത്, വിവിധ ആയുധങ്ങൾ വിന്യാസത്തിനും പരിപാലനത്തിനുമായി 3,100 ഉക്രേനിയൻ സൈനികരെ യുഎസ് പരിശീലിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഓരോ മാസവും 500 സൈനികരെ പരിശീലിപ്പിക്കാൻ യുഎസ് പദ്ധതിയിടുന്നതായി പെന്റഗണിന്റെ പ്രസ് സെക്രട്ടറി (എയർഫോഴ്സ്) ബ്രിഗേഡിയര്‍ ജനറൽ പാറ്റ് റൈഡർ വ്യാഴാഴ്ച പറഞ്ഞു. വിപുലീകരിച്ച പരിശീലനം 2023 ജനുവരിയില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇതുവരെ, യുക്രേനിയൻ സേനയ്ക്ക് യുദ്ധഭൂമിയിലെ ആവശ്യങ്ങൾ പെട്ടെന്ന് നടപ്പാക്കുന്നതില്‍ യുഎസ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇപ്പോൾ, … യുദ്ധക്കളത്തിൽ ഫലപ്രദമായ സംയുക്ത ആയുധ പ്രവർത്തനങ്ങളും തന്ത്രങ്ങളും നടത്താൻ അവരെ പ്രാപ്തരാക്കുന്ന വിപുലമായ കൂട്ടായ പരിശീലനം അവർക്ക് നൽകാനാണ് പദ്ധതി എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കാലിഫോർണിയ, ലൂസിയാന…

യുഎസ് സെനറ്റ് 858 ബില്യൺ ഡോളറിന്റെ വാര്‍ഷിക സൈനിക ചെലവ് ബിൽ പാസാക്കി

വാഷിംഗ്ടണ്‍: പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടതിനേക്കാൾ 45 ബില്യണ്‍ കൂടുതല്‍ 858 ബില്യൺ ഡോളർ വാർഷിക സൈനിക ചെലവിന് അംഗീകാരം നൽകുന്ന ബിൽ യു എസ് സെനറ്റ് പാസാക്കി. വിദേശത്ത് കൂടുതൽ തീവ്രമായ യുഎസ് ഇടപെടലിനു വേണ്ടിയാണ് ഈ തുക. നിർദ്ദിഷ്ട ബജറ്റ് ബൈഡന്‍ നിർദ്ദേശിച്ചതിനേക്കാൾ 45 ബില്യൺ ഡോളർ കൂടുതലാണ്. 83 നിയമനിർമ്മാതാക്കൾ ഇത് അംഗീകരിച്ചപ്പോള്‍ 11 പേർ എതിർത്തു. നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ട് (എൻ‌ഡി‌എ‌എ) എന്നറിയപ്പെടുന്ന ബിൽ ഇപ്പോൾ ബൈഡന്റെ ഒപ്പിനായി വൈറ്റ് ഹൗസിലേക്ക് അയച്ചിട്ടുണ്ട്. ഈ ബില്‍ 2023 സാമ്പത്തിക വർഷത്തെ NDAA 858 ബില്യൺ ഡോളർ സൈനിക ചെലവിന് അംഗീകാരം നൽകുന്നു. കൂടാതെ, സൈനികർക്ക് 4.6 ശതമാനം ശമ്പള വർദ്ധനവ്, ആയുധങ്ങൾ, കപ്പലുകൾ, വിമാനങ്ങൾ എന്നിവ വാങ്ങുന്നതിനുള്ള ധനസഹായം, തായ്‌വാനു വേണ്ടി ശതകോടിക്കണക്കിന് ഡോളർ സൈനിക സഹായം, അതിവേഗ ആയുധ…

ക്രിസ്തുമസ് (ഒരു ബാല്യകാല സ്മരണ): ജോണ്‍ ഇളമത

എന്റെ ബാല്യകൗമാരങ്ങളിലെ ക്രിസ്തുമസ് കാലങ്ങള്‍ എന്നെ ഇപ്പോഴും സ്വപ്നസുന്ദരമായ ഒര്‍മ്മകളിലേക്ക് കൊണ്ടുപോകുന്നു. നക്ഷത്രം ഉണ്ടാക്കല്‍, ക്രിസ്തുമസ് കരോള്‍ ഗാനപഠനങ്ങള്‍, മഞ്ഞുപെയ്തിറങ്ങുന്ന രാവുകളില്‍ ഗ്രാമത്തിലെ വീടുകള്‍ തോറും കയറി ഇറങ്ങിയുള്ള കരോള്‍ സംഘങ്ങള്‍. ഇവയെല്ലാം ഇന്നലെയെന്നോണം ഒരോ ക്രിസതുമസ് കാലങ്ങളിലും എന്റെ മനസിലൂടെ ഊളിയിട്ട് കടന്നുപോകാറുണ്ട്. അന്നു ഞങ്ങടെ പള്ളീലെ ക്രിസ്തുമസിനും,കരോളിനുമൊക്കെ വക്കന്‍ സാറായിരുന്നു പട്ടെഴുതുകയും പഠിപ്പിക്കുകയും ഒക്കെ ചെയ്തിരുന്നത്. ഭക്തനായ വക്കന്‍ സാര്‍ ഇടക്കൊക്കെ കപ്യാര്‍ സിക്ക്‌ ലീവ് എടുക്കുമ്പോള്‍ കപ്യാരായി പോലും കുപ്പായമിടാറുണ്ട്. അന്നത്തെ കാലത്ത് അമ്പതിനടുത്ത വക്കന്‍ സാറിന് വെള്ളെഴുത്തായി കണ്ണട വെക്കാനുള്ള വൈമനസ്യം കൊണ്ടോ അതല്ലെങ്കില്‍ അക്കാലത്തെ ഗ്രാമപ്രദേശത്ത് നിലവിലുള്ള അറിവില്ലായ്മ കൊണ്ടോ അതുമല്ലെങ്കില്‍ സങ്കേതിക വിദ്യയുടെ കൈയ്യെത്താദൂരം കൊണ്ടോ, കണ്ണട എന്ന മനഃശാസ്ത്രത്തെ വക്കന്‍ സാറ് വെല്ലുവിളിച്ചുകൊണ്ടേയിരുന്നു. വക്കന്‍ സാറിന്റെ പള്ളിയിലെ ബൈബിള്‍ വായനയെപ്പറ്റി പറഞ്ഞാല്‍ നല്ല പ്രകാശമുള്ള മണ്ണെണ്ണ വിളക്കിന്റെ…

A TRIBUTE TO MAHATMA GANDHIJI

A statue of Mahatma Gandhiji, the founding father of India, was unveiled at the United Nations headquarters on the North lawn, among other statues and artifacts, on 14th Dec 2022, which is meticulously translated as a proud historic moment for Indians worldwide. The bust was a gift to the United Nations from India, which holds the Security Council’s presidency this month. Mahatma Gandhi led a non-violent movement that helped end British rule in India in 1947, and his legacy inspired many social campaigns and civil resistance. India’s External Affairs Minister…