ചുട്ടുപൊള്ളുന്ന വെയിലിൽ കാട്ടിൽ പക്ഷികളുടെ ഒരു യോഗം കൂടികൊണ്ടിരിക്കുകയായിരുന്നു. വിഷയം ആഗോള താപനമായിരുന്നു. കൂട്ടത്തിൽ തലവൻ വേഴാമ്പലിനു ഒരു നിവേദനം കൊടുത്തിട്ടു കാലം മ്മിണി ആയി. ഒരു മഴ പോലും ഇല്ല. ആശാൻ ഒറ്റക്കാലിൽ നിന്ന് തപസ്സിരുന്നാൽ മഴ പെയ്യുമത്രേ! എന്നാണ് കാടിന്റെ വിശ്വാസം. മയിലുകൾ കൂട്ടമായി നാട്ടിൽ ഇറങ്ങി വിളകൾ നശിപ്പിക്കുന്നെന്നുള്ള നാട്ടുവർത്തമാനം ഉണ്ട്. എന്ത് ചെയ്യാം മഴ ഇന്ന് പെയ്യും നാളെ പെയ്യും എന്നും പറഞ്ഞിരിക്യല്ലാതെ നിവൃത്തി ഇല്ല. ഒരു പുതുമഴയെങ്കിലും കിട്ടിട്ട് വേണം ഒന്ന് പറന്നുയരാൻ. മണ്ണിനടിയിൽ നിന്നും ഇയ്യാംപാറ്റകളുടെ നെടുവീർപ്പുകൾ അരണകൾക്കു കേൾക്കാമായിരുന്നു. പച്ചില കൊത്തിക്കും പച്ചതുള്ളനും മാത്രേ ലേശം പച്ചയുള്ളു ബാക്കി എല്ലാം സർവത്ര ഉണങ്ങിവരണ്ടു.പുല്ലുകൾക്ക് സ്വർണ്ണനിറമാണ്. ഉണങ്ങി വരണ്ടാലും തലയെടുപ്പോടെ നില്കുന്നുണ്ട്. കാട്ടുപുല്ലുകൾ.ഓന്ത്കൾ നിറം മാറി മരമേത് ഓന്ത് ഏതെന്നു മനസിലാക്കാൻ പറ്റാതായി. ചെറുകിളികൾ എല്ലാരും പറക്കാൻ പറ്റാത്ത…
Category: AMERICA
റഷ്യ ബോംബാക്രമണം നടത്തിയ ഉക്രെയ്‌നിലെ തീയേറ്ററിൽ കുടുങ്ങിയ 100 പേരെ രക്ഷിക്കാനുള്ള തീവ്രശ്രമം
ഉക്രെയ്ന്‍: രാജ്യത്തുടനീളമുള്ള റഷ്യൻ സൈനികർക്കെതിരെ പ്രാദേശിക സേന യുദ്ധം ചെയ്യുമ്പോൾ, റഷ്യ ബോംബാക്രമണം നടത്തിയ തിയേറ്ററിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ നൂറുകണക്കിന് സാധാരണക്കാർക്കായി ഉക്രെയ്‌നിലെ രക്ഷാപ്രവർത്തകർ വെള്ളിയാഴ്ച തിരച്ചിൽ നടത്തി. ഉപരോധിച്ച നഗരമായ മരിയുപോളിൽ സിവിലിയൻമാർ അഭയം പ്രാപിച്ച കെട്ടിടത്തിന് നേരെ രണ്ട് ദിവസം മുമ്പ് റഷ്യൻ ആക്രമണത്തെത്തുടർന്ന് 130 പേരെ പുറത്തെടുത്തെങ്കിലും നൂറുകണക്കിന് ആളുകൾ ഇപ്പോഴും അതിനകത്ത് ഉണ്ടെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. രക്തരൂക്ഷിതമായ മൂന്നാഴ്ചത്തെ അധിനിവേശത്തോട് പ്രതികരിക്കാൻ ലോകശക്തികൾ തന്ത്രങ്ങൾ മെനയുമ്പോൾ, റഷ്യയ്ക്കുള്ള ഏത് പിന്തുണയുടെയും അനന്തരഫലങ്ങളെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡൻ ചൈനീസ് എതിരാളി ഷി ജിൻപിങ്ങിനോട് പറഞ്ഞതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. ചൈന മോസ്കോയ്ക്ക് സാമ്പത്തികവും സൈനികവുമായ സഹായം നൽകുമെന്ന് അമേരിക്ക ഭയപ്പെടുന്നു. ഇത് ഇതിനകം തന്നെ സ്ഫോടനാത്മകമായ അറ്റ്ലാന്റിക് കടൽത്തീരത്തെ ആഗോള ഏറ്റുമുട്ടലിലേക്ക് മാറ്റുന്നു. ഏകദേശം രണ്ട് മണിക്കൂർ നീണ്ട…
ടെക്‌സസില്‍ രണ്ടു ദന്ത ഡോക്ടര്‍മാരെ വെടിവച്ചു കൊലപ്പെടുത്തിയ 40-കാരനെ അറസ്റ്റു ചെയ്തു
ടയ്ലര്‍ (ടെക്‌സസ്): ദന്ത ക്ലിനിക്കില്‍ കയറി രണ്ടു ഡോക്ടര്‍മാരെ വെടിവച്ചു കൊലപ്പെടുത്തിയ 40-കാരനെ പോലീസ് പിടികൂടി. സ്റ്റീവന്‍ അലക്‌സാണ്ടര്‍ സ്മിത്ത് (40) ആണ് പിടിയിലായത്. സൗത്ത് ഈസ്റ്റ് ഡാളസില്‍നിന്നും 90 മൈല്‍ അകലെയുള്ള ടയ്ലറില്‍ മാര്‍ച്ച് 17നായിരുന്നു സംഭവം. ക്ലിനിക്കിലെ ജീവനക്കാരനുമായി തര്‍ക്കം ഉണ്ടായതിനെതുടര്‍ന്നു അവിടെനിന്നും പുറത്തിറങ്ങിയ അക്രമി പാര്‍ക്കിംഗ് ലോട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്നും തോക്കെടുത്ത് തിരിച്ചെത്തിയശേഷം ഡോക്ടര്‍മാര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡോ. ബ്ലേക്ക് ജി. സിന്‍ക്ലെയര്‍ (59), ഡോ. ജേക്ക് ഇബറൊ (75) എന്നിവരാണ് മരിച്ചത്. സംഭവത്തിനുശേഷം അവിടെനിന്നും കടന്നുകളഞ്ഞ സ്മിത്തിനെ വീട്ടില്‍ നിന്നാണ് അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ പോലീസ് പിടികൂടിയതെന്ന് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. സ്മിത്ത് കൗണ്ടി ജയിലില്‍ അടച്ച സ്മിത്തിന് 2.5 മില്യണ്‍ ഡോളറാണ് ജാമ്യത്തുകയായി നിശ്ചയിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.
ഗ്ലോബൽ വുമൺ ഓഫ് എക്സലൻസ് അവാർഡ് 2022 – മലയാളിയായ ഏലിയാമ്മ അപ്പുക്കുട്ടന്
ന്യൂയോർക്ക്: ഇന്റർനാഷണൽ വനിതാ ദിനത്തോടനുബന്ധിച്ചു ചിക്കാഗോ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടി എത്തിനിക് കോയാലിഷൻ, മൾട്ടി എത്തിനിക് അഡ്വൈസറി ടാസ്‌ക് ഫോഴ്സ് എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച പത്താമത് വാർഷിക കോൺഗ്രെഷണൽ ഇന്റർനാഷണൽ വിമൻസ് ഡേ ഗാലായിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 വനിതകളിൽ ഗ്ലോബൽ വുമൺ ഓഫ് എക്സലൻസ് അവാർഡിന് മലയാളിയായ ഏലിയാമ്മ അപ്പുക്കുട്ടൻ അർഹയായി. ആരോഗ്യ രംഗത്ത് ന്യൂയോർക്കിൽ നാൽപ്പതിലധികം വർഷമായി നേഴ്സ് ആയി സേവനം അനുഷ്ഠിച്ച വ്യക്തിയാണ് ഏലിയാമ്മ. ആരോഗ്യ രംഗത്തെ അൻപതിലധികം വർഷത്തെ പ്രശസ്ത സേവനം കണക്കിലെടുത്താണ് ഏലിയാമ്മ ഈ അവാർഡിന് അർഹയായത്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി സമൂഹത്തിലെ നാനാ തലങ്ങളിൽ പ്രശസ്ത സേവനം കാഴ്ച വയ്ക്കുന്ന 20 വനിതാരത്നങ്ങളെ ആദരിച്ച ചടങ്ങു അമേരിക്കൻ പാർലമെൻറ് മന്ദിരമായ വാഷിങ്ടൺ ഡി. സി. യിലെ യു. എസ്. ക്യാപിടോൾ ഹിൽ…
അമേരിക്കയില്‍ കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് ഡോ. ആന്റണി ഫൗചി
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ്-19 കേസുകള്‍ വരും ആഴ്ചകളില്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് വൈറ്റ്ഹൗസ് മുഖ്യ മെഡിക്കൽ ഉപദേശകന്‍ ഡോ. ആന്റണി ഫൗചി. ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനം രാജ്യവ്യാപകമായി കുറഞ്ഞുവെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ഫൗചിയുടെ ഈ മുന്നറിയിപ്പ്. അടുത്ത ആഴ്ചകളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് മാര്‍ച്ച് 18 നു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഗണ്യമായതോ, കുറഞ്ഞതോ, മിതമായതോ ഏതിനാണ് സാധ്യത എന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. കഴിഞ്ഞ രണ്ടു മാസമായി രാജ്യത്തു കോവിഡ് കേസുകള്‍ കുറഞ്ഞുവന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഒമിക്രോണിനുശേഷം ബിഎ2 എന്ന വേരിയന്റിന്റെ വ്യാപനം ഉണ്ടാകാനാണ് കൂടുതല്‍ സാധ്യത. ഇപ്പോള്‍ തന്നെ ഇത്തരം കേസുകള്‍ പല സ്ഥലങ്ങളിലും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. രണ്ടു വര്‍ഷമായി അമേരിക്കയില്‍ കര്‍ശനമായി നടപ്പാക്കിയിരുന്ന കോവിഡ്-19 മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും (മാസ്‌കും സാമൂഹ്യ അകലവും) സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നിര്‍ദേശാനുസരണം…
2022 ലെ കീന്‍ പ്രവര്‍ത്തക സമിതി ചുമതലയേറ്റു; ഷാജി കുര്യാക്കോസ് പ്രസിഡന്റ്, ഷിജിമോൻ മാത്യു സെക്രട്ടറി
ന്യൂയോർക്ക്: കേരളാ എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ (കീന്‍) 2022 ലെ പ്രവര്‍ത്തക സമിതി ചുമതലയേറ്റു. കീന്‍ പ്രസിഡന്റായി ഷാജി കുര്യാക്കോസിനെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഷിജിമോൻ മാത്യു ആണ് സെക്രട്ടറി. കീനിന്റെ 2022 ലെ മറ്റ് ഭാരവാഹികളായി ഡാനിയേൽ മോഹൻ – വൈസ് പ്രസിഡന്റ്, ഷെയിൻ ജേക്കബ് -ജോ.സെക്രട്ടറി, സോജി മോന്‍ ജെയിംസ് – ട്രഷറര്‍, പ്രേമാ ആന്ദ്രപ്പള്ളിൽ – ജോ. ട്രഷറര്‍, ബിജു ജോൺ കൊട്ടാരക്കര – ന്യൂസ് ലെറ്റര്‍ ആന്‍ഡ് പബ്ലിക്കേഷന്‍സ്, ജേക്കബ് ജോസഫ് -സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സ്, കോശി പ്രകാശ്-സ്കോളര്‍ഷിപ്പ് ആന്‍ഡ് ചാരിറ്റി പ്രോഗ്രാംസ്, ഫിലിപ്പോസ് ഫിലിപ്പ്-പബ്ലിക് റിലേഷന്‍, ലിന്റോ മാത്യു -സ്റ്റുഡന്റ് ഔട്ട്‌റിച്ച്, ആനി തോമസ് – ജനറല്‍ അഫയേഴ്സ്, സാജൻ ഇട്ടി – പ്രൊഫഷണൽ അഫയേഴ്സ്, ജേക്കബ് ഫിലിപ്പ്-റോക്ക്‌ലാന്‍ഡ് / വെസ്റ്റ് ചെസ്റ്റര്‍ റീജിയണ്‍…
ജിജി മോള്‍ (47) സൗദി അറേബ്യയില്‍ നിര്യാതയായി
കോട്ടയം മാന്നാനം സ്വദേശി ജിജിമോള്‍ (47) മാര്‍ച്ച് 17-ന് സൗദി അറേബ്യയില്‍ നിര്യാതയായി. 17 വര്‍ഷത്തോളമായി മദീനയ്ക്കടുത്ത് ഹനാക്കിയ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മദീനയിലെ കാര്‍ഡിയാക് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയായതിനെത്തുടര്‍ന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണ കാരണം. ഭർത്താവ്: ജിന്റോ ജോർജ്, മകൻ: ജിനോ ജിന്റോ (13വയസ്സ്). മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് വേണ്ടി മദീന നവോദയയുടെ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.
ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമഗ്രമാറ്റമുണ്ടാകണം: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് അസ്സോസിയേഷന്‍
കൊച്ചി: സംസ്ഥാനത്തിന്റെ സാങ്കേതിക വിദ്യാഭ്യാസമുള്‍പ്പെടെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമഗ്ര മാറ്റങ്ങള്‍ അടിയന്തരമായുണ്ടാകണമെന്നും സര്‍ക്കാരിന്റെ ക്രിയാത്മക നടപടികള്‍ക്ക് എല്ലാവിധ സഹകരണവുമേകുമെന്നും കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകളും നൂതന അറിവുകളും വിവിധങ്ങളായ പദ്ധതികളും സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവകാശപ്പെട്ടതാണെന്നിരിക്കെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളജ് വിദ്യാര്‍ത്ഥികള്‍ എന്ന വേര്‍തിരിവ് നീതീകരണമില്ലാത്തതാണ്. വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ പദ്ധതികളില്‍ തുല്യനീതി നടപ്പിലാക്കണം. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്ത് പതിറ്റാണ്ടുകളായി വലിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സ്വാശ്രയ മാനേജുമെന്റുകളുമായി വിവിധ വിദ്യാഭ്യാസപദ്ധതി രൂപീകരണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നാല്‍ സഹകരിക്കുമെന്നും, സാങ്കേതിക സര്‍വ്വകലാശാലയും ഉന്നതവിദ്യാഭ്യാസവകുപ്പും കേന്ദ്ര സംസ്ഥാന ഉന്നത വിദ്യാഭ്യാസ ഏജന്‍സികളുമായി സഹകരിച്ച് സെമിനാറുകളും ദേശീയതല കോണ്‍ഫ്രന്‍സുകളും സംഘടിപ്പിക്കുവാനും അസോസിയേഷന്‍ തീരുമാനിച്ചു. പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍…
കുട്ടികൾ വായിച്ചു വളരുക: ജോർജി വർഗീസ്
തിരുവല്ല: വായനയിലൂടെ മാത്രമേ പുതിയലോകം സൃഷ്ടിക്കാനാവു എന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അഭിപ്രായപ്പെട്ടു. വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും എന്നാണ് കവി കുഞ്ഞുണ്ണി മാഷ് പറഞ്ഞത്. വായിച്ചു വളർന്നവരാണ് ജീവിതത്തിൽ വിജയം കൊയ്തമഹാന്മാരെല്ലാമെന്നും ജോർജി വർഗീസ് അഭിപ്രായപ്പെട്ടു. വൈ എം സി എ തിരുവല്ല സബ് റീജിയന്റെ ആഭിമുഖ്യത്തിൽ മലയാള മനോരമയുമായി ചേർന്നുകൊണ്ട് വിവിധ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ആരംഭിച്ച വായനാക്കളരിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഫൊക്കാന പ്രസിഡന്റ്. കവിയൂർ എൻ എസ് എസ് ഹയർസെക്കന്ററി സ്‌കൂൾ, ഇരവിപേരൂർ സെന്റ് ജോൺസ് എച്ച് എസ് എസ്, തിരുമൂലപുരം ബാലികാ മഠം എച്ച് എസ് എസ് എന്നിവിടങ്ങളിലാണ് വായനാക്കളരി. കവിയൂർ ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ വച്ച് പ്രധാനാധ്യാപിക മായാദേവി ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസിൽ നിന്നും മലയാള മനോരമ പത്രത്തിന്റെ കോപ്പി ഏറ്റുവാങ്ങി. ഗീതാകുമാരി, വൈ എം സി…
റഷ്യൻ യുറേനിയത്തിന്റെ ഇറക്കുമതി നിരോധിക്കുന്നതിനുള്ള ബിൽ റിപ്പബ്ലിക്കന്‍ സെനറ്റർമാർ അവതരിപ്പിച്ചു
വാഷിംഗ്ടണ്‍: യുക്രെയിനിലെ സൈനിക നടപടിയുടെ പേരിൽ യുഎസ് റിപ്പബ്ലിക്കൻ സെനറ്റർമാർ റഷ്യൻ യുറേനിയം ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ചു. റഷ്യൻ എണ്ണ, വാതകം, കൽക്കരി എന്നിവയുടെ ഇറക്കുമതി നിരോധിക്കുന്നത് ഒരു സുപ്രധാന നടപടിയാണെങ്കിലും, ഇത് അവസാനത്തേതായിരിക്കില്ലെന്ന് ബില്‍ അവതരിപ്പിച്ച സെനറ്റർ ജോൺ ബരാസോ പറഞ്ഞു ആണവോർജ്ജത്തെയും യുറേനിയം ഖനന വ്യവസായത്തെയും സാരമായി ബാധിച്ചേക്കാവുന്ന റഷ്യൻ ആണവ വിതരണക്കാരായ റോസാറ്റോമിന്മേൽ ഉപരോധം ഏർപ്പെടുത്താൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ആലോചിക്കുന്നതിനിടെയാണ് ഏറ്റവും പുതിയ നടപടി. 2007-ൽ സ്ഥാപിതമായ, റോസാറ്റം സ്റ്റേറ്റ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ എന്നും അറിയപ്പെടുന്ന സർക്കാർ ഉടമസ്ഥതയിലുള്ള റോസാറ്റം കോർപ്പറേഷൻ, ലോകത്തിലെ ഏറ്റവും വലിയ ആണവോർജ്ജ കമ്പനികളിലൊന്നായി കണക്കാക്കപ്പെടുന്നു. കൂടാതെ, ലോകമെമ്പാടുമുള്ള പവർ പ്ലാന്റുകൾക്ക് ഇന്ധനത്തിന്റെയും സാങ്കേതികവിദ്യയുടെയും പ്രധാന വിതരണക്കാരനുമാണ്. മാർച്ച് 8 ന്, ബൈഡൻ റഷ്യൻ എണ്ണയ്ക്കും മറ്റ് ഊർജ്ജ ഇറക്കുമതിക്കും നിരോധനം…
