നെതര്‍ലാന്റ് യു.എസ് അംബാസിഡറായി ഇന്ത്യന്‍ അമേരിക്കന്‍ ഷിഫലി റസ്ഡന്‍ ഡഗ്ഗലിനെ നിയമിച്ചു

വാഷിംഗ്ടണ്‍: നെതര്‍ലാന്റിലെ യു.എസ് അംബാസിഡറായി ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ് ഷിഫലി റസ്ഡന്‍ ഡഗ്ഗലിനെ അമേരിക്കന്‍ പ്രസിഡന്റ് നോമിനേറ്റ് ചെയ്തു. മാര്‍ച്ച് 11നാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നത്. ഉത്തര്‍പ്രദേശിലെ ഹരിദ്വാറില്‍ ജനിച്ച ഷിഫലി ചെറുപ്രായത്തില്‍ തന്നെ അമേരിക്കയില്‍ എത്തി. ഒഹായോ സിന്‍സിയാറ്റിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തികരിച്ചത്. ഓക്‌സ്‌ഫോര്‍ഡ് മിയാമി യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും ന്യുയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മീഡിയ എക്കോളജിയില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി. ഒബാമയുടെ 2012 തിരഞ്ഞെടുപ്പില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കമ്മിറ്റി അംഗമായിരുന്നു. 2016ല്‍ ക്ലിന്റന്‍ തിരഞ്ഞെടുപ്പ് പ്രചാരണ നാഷണല്‍ അഡ്‌വൈസറി കൗണ്‍സിലംഗവും കൂടിയായിരുന്നു. ഡി.എന്‍.സി കൗത്ത് ഏഷ്യന്‍ അമേരിക്കന്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ട്രസ്റ്റി എന്ന നിലയിലും പ്രവര്‍ത്തിച്ചു. കശ്മീരി പണ്ഡിറ്റ് കുടുംബാംമായ ഇവരുടെ ഭര്‍ത്താവ് രജത് ഡഗ്ഗലാണ്. രണ്ട് മക്കളുണ്ട്. സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ ഇവര്‍ നെതര്‍ലാന്റ് അംബാസിഡര്‍ ആയി…

ടെക്‌സസ്സിനു സമാനമായ ഗര്‍ഭചിദ്ര നിരോധന ബില്‍ ഐഡഹോ സംസ്ഥാനവും പാസാക്കി

ഐഡാഹോ: ആറാഴ്ച പ്രായം വരെ ഗര്‍ഭസ്ഥ ശിശുവിനെ ഗര്‍ഭചിദ്രം വഴി ഇല്ലാതാക്കുന്നതിനെതിരെ ടെക്‌സസ്സ് പാസാക്കിയ ബില്ലിനു സമാനമായി ഐഡാഹോ സംസ്ഥാനവും ബില്‍ പാസാക്കി. ഐഡഹോ പ്രതിനിധിസഭ മാര്‍ച്ച് 14നാണ് എസ്.ബി 1309 ബില്‍ ബഹുഭൂരിപക്ഷത്തോടെ പാസാക്കിയത്. 51 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 14 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ആഴ്ചകള്‍ക്ക് മുന്‍പ് ഈ ബില്‍ സംസ്ഥാന സെനറ്റ് പാസാക്കിയിരുന്നു. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ബ്രാഡ്‌ലിറ്റില്‍ ബില്ലില്‍ ഒപ്പുവച്ചതോടെ നിയമം പ്രാബല്യത്തില്‍ വരും. അമേരിക്കയില്‍ ആറാഴ്ച ഗര്‍ഭചിദ്ര നിരോധന ബില്‍ ആദ്യമായി പാസാക്കിയതു ടെക്‌സസ്സ് സംസ്ഥാനമാണ്. കഴിഞ്ഞ സെപ്തംബറില്‍ പാസാക്കിയ നിയമത്തിനെതിരെ സുപ്രീം കോടതി ഉള്‍പ്പെടെ നിരവധി കോടതികളില്‍ കേസുകള്‍ നിലവിലുണ്ടായിരുന്നുവെങ്കിലും സംസ്ഥാനത്തിനനുകൂലമായ വിധിയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഡിസംബറിലാണ് സുപ്രീം കോടതി ടെക്‌സാസ്സ് നിയമത്തിനു സാധുത നല്‍കിയത്. ടെക്‌സസ്സ് നിയമത്തിനു സമാനമായ ബില്ലുകള്‍ അരിസോണ, ഒഹായോ, അലബാമ, മിസ്സോറി, തുടങ്ങിയ…

മൂന്നുവയസ്സുകാരന്‍ മകന്റെ വെടിയേറ്റ് 22കാരിയായ മാതാവിന് ദാരുണാന്ത്യം

ചിക്കാഗോ: ഡോള്‍ട്ടനിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരിച്ചുവന്ന് ഡ്രൈവര്‍ സീറ്റില്‍ കയറിയിരുന്ന 22 വയസ്സുള്ള ഡീജാ ബെനറ്റ് പിന്‍സീറ്റില്‍ ഇരുന്നിരുന്ന മൂന്നു വയസ്സുകാരന്‍ മകന്റെ തോക്കില്‍നിന്നും വെടിയേറ്റു മരിച്ചു. മാര്‍ച്ച് 12 ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മാതാവും പിതാവും മകനും കൂടിയാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയത്. ഡ്രൈവര്‍ സീറ്റില്‍ മാതാവും പാസഞ്ചര്‍ സീറ്റില്‍ പിതാവും കയറിയിരുന്ന് വീട്ടിലേക്ക് മടങ്ങാനിരുന്നതാണ്. ഇതിനിടെ പുറകില്‍ കാര്‍ സീറ്റിലിരുന്ന മൂന്നു വയസ്സുകാരന്‍ കയ്യില്‍ കിട്ടിയ തോക്ക് എടുത്ത് കളിക്കുന്നതിനിടെയിലാണ് വെടിപൊട്ടിയത്. പുറകില്‍ വെടിയേറ്റ മാതാവിനെ ഉടനെ ചിക്കാഗോ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അലക്ഷ്യമായി കാറില്‍ ഇട്ടിരുന്ന പിതാവിന്റെ തോക്കാണ് കുട്ടിക്ക് ലഭിച്ചത്. തോക്ക് തന്റേത് തന്നെയാണെന്ന് പിതാവ് സമ്മതിച്ചു. സംഭവത്തില്‍ പിതാവിന്റെ പേരില്‍ കേസെടുക്കുമെന്ന് ഡോല്‍റ്റന്‍ പോലീസ് ചീഫ് പറഞ്ഞു. തോക്കിന് ലൈകന്‍സ് ഉണ്ടായിരുന്നതായും എന്നാല്‍…

ഒഐസിസി (യുഎസ്എ) കോണ്‍ഗ്രസ് ജന്മദിന ചലഞ്ചുകളുടെ തുക കെപിസിസി പ്രസിഡന്റിന് കൈമാറി

ഹൂസ്റ്റണ്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 137 മത് ജന്മദിനത്തോട\ബന്ധിച്ചു കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച 137 ചലഞ്ചിനെ അമേരിക്കയില്‍ ഏറ്റെടുത്ത ഒഐസിസി യുഎസ്എ പ്രവര്‍ത്തകര്‍ സമാഹരിച്ച തുകയായ 166,737 രൂപയുടെ ചെക്ക് ഒഐസിസി യുഎസ്എ നാഷണല്‍ കോര്‍ഡിനേറ്റര്‍ ജെയിംസ് കൂടല്‍ കെപിസിസി പ്രസിഡണ്ട് കെ. സുധാകരന് കൈമാറി. കെപിസിസി ഓഫീസില്‍ (ഇന്ദിരാ ഭവന്‍) വച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് ചെക്ക് കൈമാറിയത്. കെ പി സി സി യുടെ പ്രഖ്യാപനം വന്നയുടന്‍ തന്നെ അഭിമാനപൂര്‍വം 137 ചലഞ്ച് ഏറ്റെടുത്ത് വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 1217 ചലഞ്ചുകള്‍ പൂര്‍ത്തിയാക്കിയ, കോണ്‍ഗ്രസിനെ എന്നും നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന അമേരിക്കയിലെ ഒഐസിസി പ്രവര്‍ത്തകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചതോടൊപ്പം കോണ്‍ഗ്രസിന് കരുത്തും ഊര്‍ജവും നല്‍കാന്‍ ഒഐസിസിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കട്ടെയെന്നും പ്രസിഡണ്ട് കെ സുധാകരന്‍ ആശംസിച്ചു. കെപിസിസി ഓഫീസും അതിനോട്…

ഗാന്ധിഭവന്‍ സാഹിത്യ പുരസ്‌കാരം കാരൂര്‍ സോമന്

ലണ്ടന്‍ / പത്തനാപുരം : യൂ.ആര്‍.എഫ് ലോക റെക്കോര്‍ഡ് ജേതാവും പ്രമുഖ പ്രവാസി സാഹിത്യകാരനുമായ കാരൂര്‍ സോമന് ഗാന്ധിഭവന്റെ സാഹിത്യ അംഗീകാരമുദ്ര പുരസ്‌കാരം മുന്‍ കേന്ദ്രമന്ത്രിയും എം.പി യുമായ കൊടിക്കുന്നില്‍ സുരേഷ് സമ്മാനിച്ച്. സമൂഹത്തിലെ മനോ – ശാരീരിക വൈകല്യം ബാധിച്ച സഹജീവികള്‍ക്ക് സ്നേഹ സഹാനുഭൂതി നല്‍കുന്ന ഗാന്ധി ഭവന്‍ ജീവകാരുണ്യ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് ചരിത്രപരമായ ബാധ്യതയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ജീവകാരുണ്യപ്രവര്‍ത്തകനായ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുളയറിയിച്ചു. ഗാന്ധി ഭവന്‍ സെക്രട്ടറിയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗവുമായ ഡോ.പുനലൂര്‍ സോമരാജന്‍ ആശംസകള്‍ നേര്‍ന്നു. സാഹിത്യസാംസ്‌കാരിക രംഗത്തും വിലപ്പെട്ട സംഭാവനകളാണ് ഗാന്ധിഭവന്‍ നല്‍കുന്നത്. ആ സാംസ്‌കാരിക സമ്പത്തു് അവിടുത്തെ ലൈബ്രറിയില്‍ മാത്രമല്ല 2007 ല്‍ ആരംഭിച്ച സ്നേഹരാജ്യ0 മാസിക കേരളത്തിലെ കച്ചവട മാസികകളില്‍ നിന്നകന്ന് മൂല്യവത്തായ വ്യത്യസ്ത ദാര്‍ശനിക കാഴ്ചപ്പാടുകള്‍ നല്‍കുന്നു. കലാ സാംസ്‌കാരിക സാമൂഹ്യ രംഗത്തുള്ളവരെ ആദരിക്കുക മഹനീയവും ഉദാത്തവുമായ…

ഉക്രെയ്നില്‍ നിന്ന് അമേരിക്കന്‍ പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് യു എസ് എംബസി

കീവ്: റഷ്യ 19-ാം ദിവസവും ആക്രമണം തുടരുന്ന സാഹചര്യത്തിൽ യുക്രെയിനിലെ അമേരിക്കൻ പൗരന്മാരോട് യുദ്ധത്തിൽ തകർന്ന രാജ്യം വിടാൻ കിയെവിലെ യുഎസ് എംബസി ആവശ്യപ്പെട്ടു. തിങ്കളാഴ്ച യുക്രെയ്ൻ വിദേശകാര്യ മന്ത്രി ഡിംട്രോ കുലേബയുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം. സുരക്ഷിതമെങ്കിൽ കര മാര്‍ഗം ഉക്രെയ്‌നിൽ നിന്ന് ഒഴിയാൻ ഞങ്ങൾ യുഎസ് പൗരന്മാരോട് ആവശ്യപ്പെടുന്നതായി എംബസിയുടെ ട്വിറ്ററില്‍ പറയുന്നു. “ബോർഡർ ക്രോസിംഗുകൾ ഇപ്പോൾ ലഭ്യമാണ്. വഴികളും അപകടസാധ്യതകളും പരിഗണിക്കുക; ഹൈവേകൾ തിരക്കേറിയതോ യുദ്ധസാധ്യതയുള്ളതോ അല്ലെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ തകരാറിലായതോ ആകാം. ചിലരെ സംബന്ധിച്ചിടത്തോളം, തുടരുന്നത് ഏറ്റവും നല്ല തീരുമാനമായിരിക്കാം,” മാർച്ച് 9 ന് അയച്ച സമാനമായ കത്തിൽ “ഉക്രെയ്നിൽ നിന്ന് ഉടൻ ഒഴിവാകാന്‍” എംബസി മുമ്പ് അമേരിക്കന്‍ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ സുരക്ഷാ സാഹചര്യം തുടർന്നുള്ള സൈനിക പ്രവർത്തനങ്ങൾ കാരണം…

കുര്യന്‍ മ്യാലില്‍ രചിച്ച മലബാര്‍ കുടിയേറ്റം ഓര്‍മ്മകളില്‍ (പുസ്തക പരിചയം): എ.സി. ജോര്‍ജ്ജ്

അമേരിക്കയില്‍ ഗ്രെയിറ്റര്‍ ഹൂസ്റ്റണിലെ മലയാള ഭാഷാ സാഹിത്യരംഗങ്ങളിലെ ഒരു സജീവ നിറസാന്നിധ്യമാണ് ‘മലബാര്‍ കുടിയേറ്റം ഓര്‍മകളില്‍’ എന്ന ഈ പുസ്തകത്തിന്‍റെ രചയിതാവ് ശ്രീ കുര്യന്‍ മ്യാലില്‍. ഇതിനുമുമ്പ് നിരവധി നോവലുകളും ചെറുകഥകളും രചിച്ചിട്ടുള്ള കുര്യന്‍ മ്യാലില്‍ പ്രബന്ധങ്ങളും ലേഖനങ്ങളും ചരിത്രങ്ങളും എഴുതാന്‍ പ്രാപ്തനും നിപുണനും ആണെന്ന് തെളിയിക്കുകയാണ് ഈ ഓര്‍മ്മക്കുറിപ്പുകളിലൂടെ. വളരെ ചെറുപ്രായത്തില്‍, ഒരു പൈതലായിരിക്കുമ്പോള്‍, തന്‍റെ ജډനാടായ തിരുവിതാംകൂറിലുള്ള കടുത്തുരുത്തിയില്‍ നിന്ന് മലബാറിലേക്കുള്ള കുടുംബസഹിതമായ കുടിയേറ്റത്തിന്‍റെ ചരിത്രസംഭവങ്ങള്‍ ഓരോന്നായി ഓര്‍മ്മിച്ചെടുക്കുകയാണ് എഴുത്തുകാരന്‍.സരസ്സമായ ഒരു നാടന്‍ ഓട്ടംതുള്ളല്‍പാട്ടോടു കൂടിയാണി ഓര്‍മ്മകുറിപ്പുകള്‍ ആരംഭിക്കുന്നതു.ആസമയത്തും കാലഘട്ടത്തിലുമുണ്ടായ ദുഃഖങ്ങളും, വ്യഥകളും, സന്തോഷങ്ങളും, വീര്‍പ്പുമുട്ടലുകളും കിതപ്പും, കുതിപ്പും ഒരു ചരിത്രകാരന്‍റെ സെല്ലുലോയിഡിലെന്നപോലെ നോക്കികാണുകയും അതിലളിതവും, സരസവും, വസ്തുനിഷ്ഠവുമായ ശൈലിയിലൂടെ വിവരിക്കുകയാണ് ശ്രീ കുര്യന്‍. ചരിത്രഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു മുതല്‍ക്കൂട്ടു കൂടിയാണീ മലബാര്‍ കുടിയേറ്റ ഓര്‍മ്മകള്‍ എന്നു നിസംശയം പറയാം. ജീവജാലങ്ങളുടെ വ്യാപനം കുടിയേറ്റം…

എം എ സി എഫ് റ്റാമ്പാ വിമൻസ് ഫോറം അന്താരാഷ്ട്ര സ്ത്രീ ദിനം ആഘോഷിച്ചു

റ്റാമ്പാ: റ്റാമ്പായിലെ കേരള സെന്ററിൽ എം എ സി എഫ് റ്റാമ്പാ വിമൻസ് ഫോറം വിവിധ പരിപാടികളോടെ അന്താരാഷ്ട്ര സ്ത്രീ ദിനം ആഘോഷിച്ചു. വൈകുന്നേരം 4:30 നു ആരംഭിച്ച പരിപാടികൾക്കു ശേഷം റ്റാമ്പാ ബെയിലെ അനുഗ്രഹീത ഗായകർ പങ്കെടുത്ത സംഗീത സായാഹ്നവും നടത്തപ്പെട്ടു. സ്ത്രീദിന പരിപാടികൾ നയിച്ചത് വിമെൻസ് ഫോറം പ്രസിഡന്റ് ഷീല ഷാജുവിൻ്റെ നേതൃത്വത്തിൽ മിനി പ്രിൻസ്, സബിത നായർ, സാറാ മത്തായി, സ്നേഹ തോമസ് എന്നിവരടങ്ങിയ വിമൻസ് ഫോറം ആണ്. “ബ്രേക്ക് ദി ബയസ്” എന്ന ഈ വർഷത്തെ തീം അനുസരിച്ചു നടന്ന രസകരവും വിജ്ഞാനപ്രദവും ആയ പരിപാടികളിൽ റ്റാമ്പാ ബേ ഏരിയയിൽ ഉള്ള നിരവധി സ്ത്രീകൾക്ക് ഒത്തു കൂടാനും സന്തോഷപ്രദമായ ഒരു സായാഹ്നം ചിലവഴിക്കുവാനും അവസരം കിട്ടി. സ്റ്റേജ് ഡെക്കറേഷനും , ഭക്ഷണം ഒരുക്കുന്നതിനും സാജൻ കോരത് സഹായിച്ചപ്പോൾ ടെക്നിക്കൽ സെറ്റപ്പ് ഷാജു…

എന്തുകൊണ്ടാണ് പ്രമേഹം വരുന്നത്; രോഗലക്ഷണങ്ങൾ; എന്ത് കഴിക്കണം, എന്തൊക്കെ കഴിക്കരുത്

ഇന്നത്തെ കാലത്ത്, മോശമായ ജീവിത ശൈലിയാണ് പലരും പല രോഗങ്ങള്‍ക്കും അടിമയാക്കുന്നത്. ദുര്‍ബല ഹൃദയമുള്ള ഒരാള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ഇരയാകുകയും ഹൃദയാഘാതത്തിന് ഇരയാവുകയും പ്രമേഹ രോഗിയായി മാറുകയും ചെയ്യുന്നു. ഇന്ന് പ്രായമായവർ മാത്രമല്ല, ചെറുപ്പക്കാരും കുട്ടികളും ഈ രോഗത്തിന് എളുപ്പത്തിൽ ഇരയാകുന്നു. ഒന്നാമതായി, ഇത് വളരെ അപകടകരമായ ഒരു രോഗമാണ്. അത് ക്രമേണ ശരീരത്തെ നശിപ്പിക്കുന്നു. ഇത് ഗുരുതരമായ രോഗമായി മാറിയാൽ, ജീവിതകാലം മുഴുവൻ നിങ്ങളെ പിന്തുടരും. എന്നാൽ, സ്വയം ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഇത് ഒരു പരിധിവരെ ഈ രോഗം ഒഴിവാക്കാം, അല്ലെങ്കിൽ സന്തുലിതമായി നിലനിർത്താം. വാസ്തവത്തിൽ, രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവും ഇൻസുലിൻ ശരിയായി പ്രവർത്തിക്കാത്തതുമാണ് ഈ രോഗം പിടിപെടുന്നത്. അതേസമയം, ഇത് അവഗണിക്കുന്നത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ പ്രവർത്തനരഹിതമാകാൻ ഇടയാക്കും. പ്രമേഹം എങ്ങനെ ഉണ്ടാകുന്നു, പ്രമേഹത്തിന്റെ കാരണങ്ങൾ എന്തൊക്കെയാണ്, പ്രമേഹത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്, അത് എങ്ങനെ…

ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ ബൈഡന്റെ പരാജയം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാം: ട്രംപ്

സൗത്ത് കരോലിന: ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ പ്രസിഡന്റ് ജോ ബൈഡന്റെ “ബലഹീനത, ഭീരുത്വം, കഴിവില്ലായ്മ” എന്നിവയെ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അപലപിക്കുകയും ഇത് മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. അമേരിക്കക്കാരെ ഭയാനകവും രക്തരൂക്ഷിതമായതുമായ യുദ്ധക്കെടുതിയിലാക്കാതെ ഈ ദുരന്തം അവസാനിപ്പിക്കാൻ തനിക്ക് ഇനിയും കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. സൗത്ത് കരോലിനയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത ട്രം‌പ്, ഉക്രെയ്ൻ സംഘർഷം തുടർന്നാൽ അത് മറ്റൊരു ലോക മഹായുദ്ധത്തിലേക്ക് നയിക്കുമെന്നും പ്രവചിച്ചു. “എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ കാണുന്നു. പുടിൻ യുദ്ധം നിർത്തുമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, അത് തെറ്റാണ്. യുദ്ധം കൂടുതൽ വഷളാകാൻ പോകുന്നു. അദ്ദേഹം അത് നിര്‍ത്തുകയില്ല, പുടിനോട് സംസാരിക്കാൻ നമ്മള്‍ക്ക് ആരുമില്ല,” ട്രം‌പ് പറഞ്ഞു. റഷ്യൻ നടപടിയെ “പ്രകോപനമില്ലാത്തതും ന്യായീകരിക്കാത്തതുമായ ആക്രമണം” എന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം…