ടെക്‌സസ്സിനു സമാനമായ ഗര്‍ഭചിദ്ര നിരോധന ബില്‍ ഐഡഹോ സംസ്ഥാനവും പാസാക്കി

ഐഡാഹോ: ആറാഴ്ച പ്രായം വരെ ഗര്‍ഭസ്ഥ ശിശുവിനെ ഗര്‍ഭചിദ്രം വഴി ഇല്ലാതാക്കുന്നതിനെതിരെ ടെക്‌സസ്സ് പാസാക്കിയ ബില്ലിനു സമാനമായി ഐഡാഹോ സംസ്ഥാനവും ബില്‍ പാസാക്കി.

ഐഡഹോ പ്രതിനിധിസഭ മാര്‍ച്ച് 14നാണ് എസ്.ബി 1309 ബില്‍ ബഹുഭൂരിപക്ഷത്തോടെ പാസാക്കിയത്. 51 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 14 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ആഴ്ചകള്‍ക്ക് മുന്‍പ് ഈ ബില്‍ സംസ്ഥാന സെനറ്റ് പാസാക്കിയിരുന്നു. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ബ്രാഡ്‌ലിറ്റില്‍ ബില്ലില്‍ ഒപ്പുവച്ചതോടെ നിയമം പ്രാബല്യത്തില്‍ വരും.

അമേരിക്കയില്‍ ആറാഴ്ച ഗര്‍ഭചിദ്ര നിരോധന ബില്‍ ആദ്യമായി പാസാക്കിയതു ടെക്‌സസ്സ് സംസ്ഥാനമാണ്. കഴിഞ്ഞ സെപ്തംബറില്‍ പാസാക്കിയ നിയമത്തിനെതിരെ സുപ്രീം കോടതി ഉള്‍പ്പെടെ നിരവധി കോടതികളില്‍ കേസുകള്‍ നിലവിലുണ്ടായിരുന്നുവെങ്കിലും സംസ്ഥാനത്തിനനുകൂലമായ വിധിയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഡിസംബറിലാണ് സുപ്രീം കോടതി ടെക്‌സാസ്സ് നിയമത്തിനു സാധുത നല്‍കിയത്.

ടെക്‌സസ്സ് നിയമത്തിനു സമാനമായ ബില്ലുകള്‍ അരിസോണ, ഒഹായോ, അലബാമ, മിസ്സോറി, തുടങ്ങിയ സംസ്ഥാനങ്ങളില്‍ പരിഗണനയിലാണ്. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നവര്‍, സ്ത്രീകളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായി ബില്ലിനെ ചിത്രീകരിക്കുമ്പോള്‍ മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ വളരുന്ന കുഞ്ഞിനെ് ജനിക്കുവാനുള്ള അവകാശം ഉണ്ടെന്ന് ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവരും വാദിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News