‘എനിക്കൊന്നും അറിയില്ല, ഞാൻ അന്വേഷിക്കും’: റഷ്യയിൽ നിന്ന് അമേരിക്ക യുറേനിയം വാങ്ങുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ട്രം‌പിന്റെ മറുപടി

വാഷിംഗ്ടണ്‍: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ യുഎസും യൂറോപ്പും ഇരട്ടത്താപ്പ് നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഇന്ത്യ ആരോപിച്ചു. അമേരിക്ക യുറേനിയവും മറ്റ് വസ്തുക്കളും റഷ്യയിൽ നിന്ന് ഇപ്പോഴും വാങ്ങുന്നുണ്ടെന്ന ഇന്ത്യയുടെ വാദം ശരിയാണോ എന്ന് ട്രംപിനോട് ചോദിച്ചപ്പോൾ, എനിക്കതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഞാൻ അത് അന്വേഷിക്കേണ്ടിവരുമെന്നുമാണ് അദ്ദേഹം മറുപടി പറഞ്ഞത്. റഷ്യയുമായി ഞങ്ങൾ ഒരു കൂടിക്കാഴ്ച നടത്താൻ പോകുകയാണെന്നും ട്രംപ് പറഞ്ഞു. “എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. യുദ്ധം തടയുക എന്നതാണ് എന്റെ ശ്രമം, ഇതാണ് ഏറ്റവും വലിയ മുൻഗണന,” അദ്ദേഹം പറഞ്ഞു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ ചൊവ്വാഴ്ച ട്രംപ് കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളിയല്ലെന്ന് വിളിക്കുകയും ഇന്ത്യയുടെ ഇറക്കുമതി തീരുവ അതായത് അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ വർദ്ധിപ്പിച്ചേക്കാമെന്ന് സൂചിപ്പിക്കുകയും ചെയ്തു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത്…

ഇന്ത്യയുമായുള്ള ബന്ധം തകർക്കരുത്; ട്രം‌പിന് നിക്കി ഹേലിയുടെ മുന്നറിയിപ്പ്

ഇന്ത്യയുടെ കയറ്റുമതിയിൽ ഉയർന്ന തീരുവ ചുമത്തുമെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയോട് ഐക്യരാഷ്ട്രസഭയിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലി രൂക്ഷമായി പ്രതികരിച്ചു. ചൈന പോലുള്ള ഒരു എതിരാളിക്ക് ഇളവുകൾ നൽകുകയും ഇന്ത്യ പോലുള്ള തന്ത്രപരമായ സഖ്യകക്ഷിയുമായുള്ള ബന്ധം നശിപ്പിക്കുകയും ചെയ്യുന്നത് അമേരിക്കയുടെ ബുദ്ധിശൂന്യതയാണെന്ന് അവർ വ്യക്തമായി പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്ക് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞതാണ് നിക്കി ഹേലിയുടെ അതൃപ്തിക്ക് കാരണം. ചൈനയ്ക്ക് നൽകിയ ഇളവുകൾ ചൂണ്ടിക്കാട്ടി, അമേരിക്ക സഖ്യകക്ഷിയായ ഇന്ത്യയോട് കർശനമായി പെരുമാറുകയും ചൈനയ്ക്ക് ഇളവുകൾ നൽകുകയും ചെയ്താൽ അത് അമേരിക്കയുടെ ഇരട്ട നയത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അവർ പറഞ്ഞു. ഇന്ത്യ തങ്ങളുടെ ഊർജ്ജ നയത്തെ ദേശീയ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ട വിഷയമാണെന്ന് വിളിക്കുമ്പോൾ, ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനാണ് ഈ നടപടി സ്വീകരിച്ചതെന്ന് ട്രംപ് പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ…

മുൻ എൻ.എഫ്.എൽ താരം നായപ്പോര് സംഘടിപ്പിച്ച കേസിൽ വീണ്ടും കുറ്റക്കാരൻ ; 30 വർഷം വരെ തടവിനു സാധ്യത

മുൻ എൻ.എഫ്.എൽ. താരം ലെഷോൺ ജോൺസൺ നായപ്പോര് സംഘടിപ്പിച്ച കേസിൽ വീണ്ടും ശിക്ഷിക്കപ്പെട്ടു. ആറ് കേസുകളിലാണ് ഫെഡറൽ ജൂറി അദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇതോടെ 30 വർഷം വരെ തടവും, ഒരു കോടിയിലധികം രൂപ പിഴയും ലഭിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. തൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് 190 നായകളെ അധികൃതർ പിടിച്ചെടുത്തിരുന്നു. നായകളെ പോരിനായി പരിശീലിപ്പിക്കാനുള്ള ഉപകരണങ്ങളും മരുന്നുകളും ഇവിടെ നിന്നും കണ്ടെത്തി. 2005-ലും ഇദ്ദേഹം സമാനമായ കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. അന്ന് തടവ് ശിക്ഷ ഒഴിവാക്കിയിരുന്നു. ഗ്രീൻ ബേ പാക്കേഴ്‌സ്, അരിസോണ കാർഡിനൽസ്, ന്യൂയോർക്ക് ജയന്റ്‌സ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ലെഷോൺ ജോൺസൺ. 1999-ൽ വിരമിച്ചു.

പാശ്ചാത്യ മത പരിവർത്തനം കണ്ടുപഠിക്കണം (ലേഖനം): കാരൂർ സോമൻ, (ചാരുംമൂടൻ)

പാശ്ചാത്യ രാജ്യങ്ങളിൽ വ്യാപകമായി മത പരിവർത്തനം നടക്കുന്നത് ഭാരതത്തിൽ എന്താണ് വാർത്തയാകാത്തത്? അതിന്റെ പ്രധാന കാരണം ഇവിടെ കാണുന്നത് സഹോ ദര്യമാണ് മറിച്ചു് സങ്കുചിത ഇടുങ്ങിയ അന്ധ മത ചിന്തയല്ല. രാജഭരണമൊഴിച്ചാൽ മതങ്ങൾ അരങ്ങുവാഴുന്ന രാജ്യങ്ങളിലാണ് അന്ധവിശ്വാസങ്ങളും അരാജകത്വവും അസ്വാതന്ത്ര്യവും അസംതൃപ്തിയും അഴിമതികളും നടമാടുന്നത്. ഇതിന്റെ വികൃത മുഖം ഇന്ത്യൻ തെരെഞ്ഞ ടുപ്പുകളിൽ കാണാറുണ്ട്. മത വർഗ്ഗീയ വാദികൾ ജാതി നോക്കിയാണ് തെരെഞ്ഞെ ടുപ്പിൽ പോലും മത്സരിക്കുന്നത്. അതിലൂടെ നേട്ടങ്ങൾ കൈവരിക്കുന്ന ജാതി നേതാക്കൾപോലും ജാതി പറയും, മതേതരത്വം പ്രസംഗിക്കും. മണ്ണിൽ പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും പ്രായപൂർ ത്തിയായി കഴിഞ്ഞാൽ അവനൊരു സ്വതന്ത്ര മനുഷ്യനാണ്. അവരുടെ മേൽ ജാതി മതങ്ങളെ കെട്ടിവെക്കുകയെന്നാൽ വ്യക്തിസ്വാതന്ത്ര്യം തട്ടിയെടുക്കലാണ്. പാടങ്ങൾ ഉഴുതുമറിക്കുന്ന കാളകളും, ഭാരം ചുമക്കുന്ന കഴുതകളുമല്ല ഇന്നത്തെ പുരോഗമനവാദികൾ. ഇവിടെക്കാണ് മനുഷ്യ സ്‌നേഹത്തിന്റെ മഹാ പ്രകാശവുമായി കന്യാസ്ത്രീകളടക്കമുള്ള ഇതര സഭകളിലെ…

മസ്കിന്റെ വിവാദ പദ്ധതിക്ക് തിരശ്ശീലയിട്ട് ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ/ ഡാളസ്: ഫെഡറൽ ജീവനക്കാർക്കായി എലോൺ മസ്ക് കൊണ്ടുവന്ന വിവാദപരമായ ‘അഞ്ച് കാര്യങ്ങൾ’ എന്ന പ്രതിവാര ഇമെയിൽ സംവിധാനം ട്രംപ് ഭരണകൂടം അവസാനിപ്പിച്ചു. സർക്കാർ കാര്യക്ഷമതാ വകുപ്പിന്റെ തലവനായിരിക്കെ, ഓരോ ജീവനക്കാരനും തങ്ങളുടെ ആഴ്ചയിലെ ജോലിയെക്കുറിച്ചും അഞ്ച് പ്രധാന നേട്ടങ്ങളെക്കുറിച്ചും വിശദീകരിച്ച് ഇമെയിൽ അയക്കണമെന്ന് മസ്ക് നിർദ്ദേശിച്ചിരുന്നു. ഓഗസ്റ്റ് 5-ന് പുറത്തിറക്കിയ പ്രസ്താവനയിൽ, ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്‌മെൻ്റ് (OPM) ഈ വിവാദപരമായ സംവിധാനം നിർത്തലാക്കുകയാണെന്ന് അറിയിച്ചു. “അഞ്ച് കാര്യങ്ങൾ” എന്ന പ്രക്രിയ ഇനി OPM കൈകാര്യം ചെയ്യില്ലെന്നും ആഭ്യന്തരമായി ഇത് ഉപയോഗിക്കില്ലെന്നും ഏജൻസിയുടെ എച്ച്ആർ വിഭാഗം മേധാവികളെ അറിയിച്ചതായി OPM ഡയറക്ടർ സ്കോട്ട് കൂപ്പർ പറഞ്ഞു. “ജീവനക്കാർ എന്താണ് ചെയ്യുന്നതെന്ന് അറിയാൻ മാനേജർമാർക്ക് നിലവിൽ മറ്റ് നിരവധി മാർഗങ്ങളുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഇമെയിലിന് മറുപടി നൽകാത്ത ജീവനക്കാരെ രാജിവെച്ചതായി കണക്കാക്കുമെന്ന് മസ്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു.…

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിപൂർവ്വം ആചരിച്ചു

ചിക്കാഗോ: വെൽവുഡിലുള്ള മാർത്തോമാ ശ്ലീഹാ കത്തീഡ്രലിൽ, ഓഗസ്റ്റ് 3 ഞായറാഴ്ച രാവിലെ 10 മണിയുടെ വിശുദ്ധ കുർബാനയോടെ കേരളത്തിന്റെ അഭിമാനവും ആഗോള കത്തോലിക്കാ സഭയുടെ സുകൃതവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിപൂർവ്വം ആചരിച്ചു. ദിവ്യബലിയ്ക്ക് രൂപത മെത്രാൻ മാർ ജോയി ആലപ്പാട്ട് മുഖ്യകാർമ്മികത്വം വഹിച്ചു. കത്തീഡ്രൽ വികാരിയും വികാരി ജനറലും ആയ റവ. ഫാദർ തോമസ് കുടുകപ്പിള്ളിയും ഫാദർ യുജിനും സഹകാർമികരായിരുന്നു. 1910 കുടമാളൂർ ജനിച്ച വിശുദ്ധ,തന്റെ 36-മത്തെ വയസ്സിൽ 1946 ൽ കർത്താവിൽ നിദ്ര പ്രാപിച്ചു. 2008 ഒക്ടോബർ 12ന് ബെനഡിക് പതിനാറാമൻ മാർപാപ്പ, അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു. സഹനത്തിലൂടെ വിശുദ്ധ പദവി യിലേക്ക് കടന്നുവന്ന ഒരു പ്രകാശകിരണമാണ് വിശുദ്ധ അൽഫോൻസാമ്മ. വിശുദ്ധയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനം ഇന്ന് വിശ്വാസികളുടെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്. ദിവ്യബലിക്ക് ശേഷം തിരുനാൾ പ്രസുദേന്തിമാരായ പാലാ, മീനച്ചിൽ…

“സ്വന്തം തീരുമാനമെടുക്കാന്‍ എല്ലാവർക്കും അവകാശമുണ്ട്”; റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്ക് തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ റഷ്യ

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് മേലുള്ള തീരുവ വർദ്ധിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ റഷ്യ വിമർശിച്ചു. “നിയമവിരുദ്ധമായ സമ്മർദ്ദം” എന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിച്ചത്. ഓരോ പരമാധികാര രാജ്യത്തിനും അതിന്റെ വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്നും അവര്‍ പറഞ്ഞു. റഷ്യ-ഉക്രെയ്ൻ യുദ്ധം മൂലം ആഗോള രാഷ്ട്രീയത്തിൽ പല മേഖലകളിലും സംഘർഷങ്ങളാണ്. ഈ സാഹചര്യത്തിൽ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കനത്ത തീരുവ ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയ നടപടിയെയാണ് റഷ്യ ചോദ്യം ചെയ്തത്. ഇന്ത്യയെ ന്യായീകരിച്ചുകൊണ്ട്, ഇന്ത്യയ്ക്ക് ആരുമായി വ്യാപാരം നടത്തണമെന്ന് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ പറഞ്ഞു. ആഗോള വേദിയിൽ ഇന്ത്യയുടെ പരമാധികാര അവകാശങ്ങൾക്കുവേണ്ടിയുള്ള ഒരു പ്രധാന വാദമാണ് റഷ്യയുടെ ഈ നിലപാട്. “റഷ്യയിൽ നിന്ന് ഇന്ത്യ വൻതോതിൽ എണ്ണ വാങ്ങുകയും ആഗോള…

ഐ ഓ സി (യു കെ) പീറ്റർബൊറോ യൂണിറ്റ് സംഘടിപ്പിക്കുന്ന 10 ദിന ‘മധുരം മലയാളം’ ക്ലാസുകൾ അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്തു

പീറ്റർബൊറോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) – കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മലയാളം ക്ലാസുകൾ ആരംഭിച്ചു. ഈ വേനലവധിക്കാലത്ത് യു കെയിലെ വിദ്യാർത്ഥികൾക്ക് മലയാളം അക്ഷരങ്ങൾ പഠിക്കാൻ ഒരു ചുവട് വെയ്പ്പ് എന്ന നൂതന ആശയമാണ് ഈ വലിയ പദ്ധതിയുടെ അടിസ്ഥാനം. തിങ്കളാഴ്ച പീറ്റർബൊറോയിലെ സെന്റ. മേരീസ്‌ എഡ്യൂക്കേഷണൽ അക്കാദമി ഹാളിൽ വച്ച് നടന്ന ആദ്യ ക്ലാസ്സ് കെ പി സി സി ജനറൽ സെക്രട്ടറിയും കെ പി സി സിയുടെ പബ്ലിക്കഷൻ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനുമായ അഡ്വ. പഴകുളം മധു ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മൂന്നാം ക്ലാസ്സ്‌ മുതൽ എ ലെവൽ വരെയുള്ള 21 വിദ്യാർത്ഥികൾ ആദ്യ ദിന ക്ലാസിൽ പങ്കെടുത്തു. ദീപിക ഡൽഹി ബ്യൂറോ ചീഫ് & നാഷണൽ അഫേഴ്സ് എഡിറ്റർ ജോർജ് കള്ളിവയലിൽ,…

മത്തായി സഖറിയ (അനിയൻകുഞ്ഞ്) ഡാളസിൽ അന്തരിച്ചു

ഡാളസ്: മത്തായി സഖറിയ (അനിയൻകുഞ്ഞ്) ഡാളസില്‍ അന്തരിച്ചു. ഭാര്യ: ശോശാമ്മ (അമ്മുക്കുട്ടി) സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്,ഡാളസ് ഇടവകയുടെ സ്ഥാപകാംഗമാണ്‌. പൊതുദർശനം & സംസ്കാര ശുശ്രൂഷകൾ തീയതി: ഓഗസ്റ്റ് 8, 2025, വെള്ളിയാഴ്ച സമയം: വൈകുന്നേരം 5:30 മുതൽ 9:00 വരെ സ്ഥലം: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഡാളസ് 5130 Locust Grove Rd., Garland, TX 75043 തീയതി: ഓഗസ്റ്റ് 9, 2025, ശനിയാഴ്ച സമയം: രാവിലെ 9:00 മുതൽ സ്ഥലം: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഡാളസ് 5130 Locust Grove Rd., Garland, TX 75043 സംസ്കാരം സ്ഥലം: റെസ്റ്റ് ഹെവൻ മെമ്മോറിയൽ പാർക്ക് – റോക്ക്‌വാള്‍ 2500 TX-66, Rockwall, TX 75087

സന്തോഷ് ജോർജ് കുളങ്ങര പറയുന്ന വാഴയ്ക്കാ ദൈവം? (ലേഖനം): ജയൻ വർഗീസ്

‘ഭൂമിയിൽ ഒന്നും ചെയ്യാൻ കഴിയാത്ത ദൈവത്തിന് സ്വർഗ്ഗത്തിൽ എന്ത് വാഴയ്ക്കയാണ് ചെയ്യാൻകഴിയുക? ‘ എന്ന സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരു ചോദ്യം കുറേക്കാലമായി എയറിലുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാഴയ്ക്ക നിലവാരത്തിലുള്ള ആ ചോദ്യത്തിന് ചുരുങ്ങിയത്ഒരു ഏത്തയ്ക്കാ നിലവാരത്തിലുള്ള ഒരുത്തരം നൽകണമെന്ന് അന്നേ തോന്നിയിരുന്നു. ഇപ്പോൾ അതിനുള്ള ഒരെളിയ പരിശ്രമം എന്ന നിലയിൽ ഈ വാക്കുകൾ അദ്ദേഹവും കൂടി ശ്രദ്ധിക്കണമേ എന്നപേക്ഷിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്റെ അന്വേഷണങ്ങൾക്ക് മനുഷ്യ വർഗ്ഗത്തോളം തന്നെപഴക്കമുണ്ടായിരിക്കണം. നഗ്നമായ ശരീരവും മനസ്സുമായി കാട്ടിൽ ഇരതേടി നടന്ന കാലത്തെന്നോനിശ്ചല സ്പടികമായ തടാക ജലത്തിൽ പ്രതിഫലിച്ചു കണ്ട സ്വന്തം നിഴൽചിത്രമായിരിക്കണം എന്ത്എന്ന ചോദ്യത്തിന്റെ ഒരു പരമ്പര തന്നെ അവന്റെ മനസ്സിൽ നീറ്റലുകളായി അവനെഅസ്വസ്ഥനാക്കിയത് എന്ന് കരുതാവുന്നതാണ്.. കണ്ണുകൾ കൊണ്ട് കാണാനാവാതെയും കാതുകൾ കൊണ്ട് കേൾക്കാനാവാതെയും സ്പര്ശനംകൊണ്ട് അനുഭവിക്കാനാവാതെയുമായി എന്തൊക്കെയോ തനിക്ക് പിന്നിൽ ഉണ്ട് എന്ന സത്യസന്ധമായ ഒരവബോധം…