ഒട്ടാവ: ഒരു മുസ്ലീം കുടുംബത്തിലെ നാല് പേർ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട് ഒരു വർഷത്തിന് ശേഷം കാനഡയിലെ മുസ്ലീം കമ്മ്യൂണിറ്റി നേതാക്കൾ ഇസ്ലാമോഫോബിയ കൈകാര്യം ചെയ്യണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യങ്ങൾ ഉന്നയിച്ചു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായും തലസ്ഥാനമായ ഒട്ടാവയിൽ നിയമനിർമ്മാതാക്കളുമായും അവർ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി, ബ്രിട്ടീഷ് കോമൺവെൽത്ത് രാജ്യത്ത് നിലനിൽക്കുന്ന ഇസ്‌ലാമോഫോബിയയും വിദ്വേഷ കുറ്റകൃത്യങ്ങളും പരിഹരിക്കുന്നതിനുള്ള അർത്ഥവത്തായ നടപടികൾക്ക് ആഹ്വാനം ചെയ്തു. ലണ്ടനിലെ ഒന്റാറിയോയിൽ അഫ്‌സൽ കുടുംബത്തിലെ നാല് പേർ ഹീനമായ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട് ഒരു വർഷം തികയുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉയർന്നത്. ആയിരക്കണക്കിന് പ്രദേശവാസികൾ ഞായറാഴ്ച പ്രതിഷേധ റാലിയുമായി തെരുവിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണിത്. സൽമാൻ അഫ്‌സൽ (46), ഭാര്യ മദിഹ (44), 74കാരിയായ അമ്മ തലത്, 15 വയസ്സുള്ള മകൾ യുംന എന്നിവർക്ക് നേരെ 20 കാരനായ നഥാനിയേൽ വെൽറ്റ്മാൻ തന്റെ…
Month: June 2022
750,000 ആളുകൾ ‘പട്ടിണിയോ മരണമോ’ നേരിടുന്നു: യു എന്‍ പഠന റിപ്പോര്‍ട്ട്
ആഗോള ഭക്ഷ്യ അരക്ഷിതാവസ്ഥ വർദ്ധിക്കുന്നത് യെമനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിലായി 750,000 ആളുകളെ “പട്ടിണിയോ മരണമോ” എന്ന അവസ്ഥയിലാക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ ഒരു പുതിയ റിപ്പോർട്ടില്‍ പറയുന്നു. വേൾഡ് ഫുഡ് പ്രോഗ്രാമും (WFP) ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും (FAO) പുറത്തിറക്കിയ ഹംഗർ ഹോട്ട്‌സ്‌പോട്ട് റിപ്പോർട്ട് അനുസരിച്ച്, കുടിയൊഴിപ്പിക്കപ്പെട്ടവരിൽ 400,000-ത്തിലധികം പേർ എത്യോപ്യയിലെ ടൈഗ്രേ മേഖലയിലാണ്. ബാക്കിയുള്ളവർ അഫ്ഗാനിസ്ഥാൻ, യെമൻ, സൊമാലിയ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലാണ്. ഭക്ഷ്യസുരക്ഷ അളക്കുന്നതിനുള്ള ആഗോള നിലവാരത്തിൽ “ദുരന്തം” (ഐപിസി 5) വിഭാഗത്തിലാണ്ത റിപ്പോർട്ട് അടിയന്തരാവസ്ഥയെ ഉൾപ്പെടുത്തിയിരിക്കുന്നത്. കുടിയിറക്കപ്പെട്ടവർ 46 രാജ്യങ്ങളിലായി 49 ദശലക്ഷം ആളുകള്‍ “എക്കാലത്തെയും ഉയർന്ന” അപകടാവസ്ഥയില്‍ ഉൾപ്പെടുന്നു. ഇവര്‍ പട്ടിണി അല്ലെങ്കിൽ ക്ഷാമം പോലുള്ള അവസ്ഥകൾക്ക് കീഴടങ്ങാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. 81 രാജ്യങ്ങളിലായി മൊത്തം 276 ദശലക്ഷം ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുണ്ടെന്നും, ഉക്രെയ്‌നിലെ സംഘർഷത്തിന്റെ…
കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാന ചടങ്ങ് സംഘടിപ്പിച്ചു
ന്യൂജേഴ്‌സി : കേരള സമാജം ഓഫ് ന്യൂജേഴ്‌സിയും (KSNJ ) വൈറ്റാലെന്റ് ഗ്രൂപ്പും (Vitalent .org ) സംയുക്തമായി മെയ് 22 നു ന്യൂജേഴ്‌സിയിലെ ബർഗെൻഫീൽഡിൽ രക്‌തദാന ചടങ്ങു സംഘടിപ്പിച്ചു. ഇരുപത്തിഒൻപതു പേർ രക്‌തദാനത്തിൽ പങ്കെടുത്തു. കേരള സമാജം ഓഫ് ന്യൂജേഴ്‌സി ഭാരവാഹികളായ റ്റോമി തോമസ്, ജിയോ ജോസഫ്, സെബാസ്റ്റ്യൻ ചെറുമഠത്തിൽ, സിറിയക് കുര്യൻ,നിധിഷ് തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
എലിസബത്ത് ഏബ്രഹാം മണലൂർ – മർഫി സിറ്റി പ്രൊടെം മേയർ
മര്‍ഫി (ഡാളസ്): മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി എബിസബത്ത് എബ്രഹാം മന്നലൂരിനെ പ്രൊടെം മേയറായി സിറ്റി കൗണ്‍സിലില്‍ തിരഞ്ഞെടുത്തു .ജൂൺ 7 ചൊവാഴ്ച ഐക്യ കണ്ടേനേയാണ് ജിഷ തിരഞ്ഞെടുക്കപ്പെട്ടത്. മെയ് മാസം പ്ലേസ് ഒന്നിൽ നിന്നും മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് എലിസബത്ത് (ജിഷ) പോള്‍ ചെയ്ത വോട്ടുകളില്‍ 74 .18 ശതമാനം നേടി വിജയിച്ചിരുന്നു. രണ്ടാം തവണയായിരുന്നു മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് എലിസബത്ത് മണലൂര്‍ തിരഞ്ഞെടുക്കപ്പെട്ടത് .2019 ൽ നടന്ന തിരഞ്ഞെടുപ്പിൽ മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് വ ൻ ഭൂരിപക്ഷത്തോടെ തെരെഞ്ഞെടുക്കപ്പെട്ട സൗത്ത്ഏഷ്യയിൽ നിന്നുള്ള ആദ്യ വനിതാ മലയാളിയായിരുന്നു ഇവർ മര്‍ഫി സിറ്റിയിലെ സാമൂഹ്യ സാംസ്ക്കാര പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമാണ്. സതേണ്‍ മെത്തഡിസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.ബി.എ., ഫിനാന്‍സ് വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. മര്‍ഫി ബോര്‍ഡ് ഓഫ് അഡ്ജസ്റ്റ്‌മെന്റ് മെമ്പറായും , പ്ലാനിംഗ് ആന്റ് സോണിംഗ് ബോര്‍ഡ്…
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് പ്രവേശന ഫീസ് പകുതിയാക്കി
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുതിർന്ന പൗരന്മാർക്ക് 50 ശതമാനം ഫീസിളവ് നൽകാൻ തീരുമാനിച്ചതായി ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന മുതിർന്ന പൗരന്മാർക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. മുതിർന്ന പൗരന്മാരും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളും ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് ഇളവ് അനുവദിക്കണമെന്ന് നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിയമസഭയുടെ കീഴിലുള്ള മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിക്ക് മുമ്പാകെ കോഴിക്കോട് ഹ്യൂമൻ റൈറ്റ്‌സ് ഫോറം നൽകിയ നിവേദനത്തിലും ഈ ആവശ്യമുയർന്നിരുന്നു. ടൂറിസം വകുപ്പ് ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. നിയമസഭാ സമിതിക്ക് മുമ്പാകെ റിപ്പോർട്ടും സമർപ്പിച്ചു. വിശദമായ പരിശോധനകൾക്ക് ശേഷം 50 ശതമാനം ഫീസിളവ് നൽകാൻ ടൂറിസം വകുപ്പ് തീരുമാനിച്ചു.
നുണകള്‍ പ്രചരിപ്പിച്ച് സർക്കാരിന്റെ ഇച്ഛാശക്തിയെ ആര്‍ക്കും തകർക്കാനാകില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിലെ പ്രതികളുമായി ചിലർ പഴയ കാര്യങ്ങൾ കുത്തിപ്പൊക്കുകയാണെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ ആരോപിച്ചു. സ്വപ്ന സുരേഷിന്റെ പേര് പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജനക്ഷേമം ലക്ഷ്യമിട്ട് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സർക്കാരിനെ അപകീർത്തിപ്പെടുത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. എന്നാൽ, നുണകൾ പ്രചരിപ്പിച്ച് സർക്കാരിന്റെ ഇച്ഛാശക്തി തകർക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ഏറ്റെടുക്കുന്നതും ഗൂഢപദ്ധതിയുടെ ഭാഗമായാണ്. അടിസ്ഥാനരഹിതമായ പ്രചരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയും. ഈ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സങ്കുചിത രാഷ്ട്രീയ താത്പര്യമാണെന്നും പിണറായി വിജയന്‍ ആരോപിക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തലാണ് സ്വപ്‌ന സുരേഷ് നടത്തിയത്. 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തായിരുന്നപ്പോള്‍ ബാഗേജ് ക്ലിയറന്‍സിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തന്നെ വിളിച്ചെന്നും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക്…
തൃശൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഒരു കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടി
തൃശൂർ: ഒരു കോടിയിലധികം വിലമതിക്കുന്ന ഒരു കിലോ ഹാഷിഷ് ഓയിലുമായി ആറ് പേരെ തൃശൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിൽ നിന്ന് കൊണ്ടുവന്ന ഹാഷിഷ് ഓയിൽ തൃശൂർ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ വിഭാഗവും ഈസ്റ്റ് പോലീസും ചേർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് പിടികൂടിയത്. മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷഫീക്ക് (21), ചിറമനേങ്ങാട് താഴത്തേല വളപ്പിൽ മഹേഷ് (20), കുന്നംകുളം അഞ്ഞൂർ മുട്ടിൽ വീട്ടിൽ ശരത്ത് (23), അഞ്ഞൂർ തൊഴിയൂർ വീട്ടിൽ ജിതിൻ (21), തിരുവനന്തപുരം കിളിമാനൂർ കാട്ടൂർവിള കൊടുവയനൂർ ഡയാനാഭവൻ ആദർശ് (21), കൊല്ലം നിലമേൽ പുത്തൻവീട് വരാഗ് (20) എന്നിവരെയാണ് ഇന്ന് പുലർച്ചെ മൂന്നിന് തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടികൂടിയത്.
സിഡിഎസ് നിയമന ചട്ടങ്ങളിൽ പ്രതിരോധ മന്ത്രാലയം ഭേദഗതി വരുത്തി
ന്യൂഡൽഹി : ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) നിയമനം സംബന്ധിച്ച ചട്ടങ്ങൾ ഭേദഗതി ചെയ്ത് പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനമനുസരിച്ച്, ലഫ്റ്റനന്റ് ജനറൽ തത്തുല്യമോ ജനറൽ തത്തുല്യമോ ആയി സേവനമനുഷ്ഠിക്കുന്ന ഓഫീസർമാർ അല്ലെങ്കിൽ ലഫ്റ്റനന്റ് ജനറൽ അല്ലെങ്കിൽ ജനറൽ റാങ്കിൽ വിരമിച്ച, എന്നാൽ തീയതിയിൽ 62 വയസ്സ് തികയാത്ത ഉദ്യോഗസ്ഥർക്കായി കേന്ദ്ര സർക്കാരിന് പരിഗണിക്കാം. ഡിസംബർ എട്ടിന് അന്നത്തെ സിഡിഎസ് ആയിരുന്ന ബിപിൻ റാവത്തും ഭാര്യ മധുലികയും മറ്റ് 12 പ്രതിരോധ ഉദ്യോഗസ്ഥരും തമിഴ്‌നാട്ടിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെത്തുടർന്ന് സിഡിഎസ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. സായുധ സേനയുടെ മൂന്ന് വിഭാഗങ്ങൾക്കും ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. എയർഫോഴ്‌സിലെ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ, “എയർ മാർഷലോ എയർ ചീഫ് മാർഷലോ ആയി സേവനമനുഷ്ഠിക്കുന്ന” അല്ലെങ്കിൽ ഈ രണ്ട് റാങ്കുകളിൽ ഒന്നിൽ നിന്ന് വിരമിച്ച എല്ലാവർക്കും സിഡിഎസായി നിയമനത്തിന്…
എട്ട് പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ പ്രഖ്യാപിച്ച് യൂണിയന്‍ കോപ്
ജൂണ്‍ മാസത്തില്‍ പ്രഖ്യാപിച്ച എട്ട് പ്രൊമോഷണല്‍ ഓഫറുകളിലൂടെ എല്ലാ യൂണിയന്‍കോപ് ശാഖകളിലും 75 ശതമാനം വരെ ഡിസ്‍കൗണ്ട് ലഭിക്കും. ദുബൈ: 2022 ജൂണ്‍ മാസത്തില്‍ യൂണിയന്‍ കോപ് എട്ട് പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ പ്രഖ്യാപിക്കുമെന്ന് യൂണിയന്‍ കോപ് സീനിയര്‍ മാര്‍ക്കറ്റിങ് ആന്റ് മീഡിയ സെക്ഷന്‍ മാനേജര്‍ ശുഐബ് അല്‍ ഹമ്മാദി പറഞ്ഞു. ദുബൈ എമിറേറ്റിലെ യൂണിയന്‍ കോപിന്റെ എല്ലാ ശാഖകളിലും കൊമേഴ്‍സ്യല്‍ സെന്ററുകളിലും തെരഞ്ഞെടുക്കപ്പെട്ട 5000 ഉത്പന്നങ്ങള്‍ക്ക് 75 ശതമാനം വരെ ഡിസ്‍കൗണ്ട് ഇക്കാലയളവില്‍ ലഭിക്കും. ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും അവര്‍ക്ക് ഉന്നത നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ മികച്ച വിലയില്‍ ലഭ്യമാക്കാനും വേണ്ടി ജൂണ്‍ മാസത്തില്‍ തുടര്‍ന്നു വരുന്ന ക്യാമ്പയിനുകളുടെ ഭാഗമാണ് ഈ ക്യാമ്പയിനും. ഒപ്പം യൂണിയന്‍ കോപിന്റെ സാമൂഹിക പ്രതിബദ്ധതിയിലൂന്നിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച കൂടിയാണിത്. ഉപഭോക്താക്കള്‍ക്ക് സഹായകമാവുന്നതിനായാണ് യൂണിയന്‍ കോപ് പ്രതിവാര അടിസ്ഥാനത്തിലും പ്രതിമാസ അടിസ്ഥാനത്തിലുമൊക്കെ…
പ്രവാസി ക്ഷേമ പദ്ധതി – റിസോഴ്സ് പേഴ്സണ്‍ വർക്ക്‌ഷോപ്പ്
ദോഹ: ‘പ്രവാസി ക്ഷേമ പദ്ധതികൾ -അറിയാം ‘എന്ന തലക്കെട്ടിൽ നോർക്ക, കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമ ബോർഡ് എന്നിവയുടെ വിവിധ പദ്ധതികൾ, ഐ.സി.ബി.എഫ് ഇൻഷൂറൻസ് സ്‌കീം തുടങ്ങിയവ പരിചയപ്പടുത്തുക, അംഗങ്ങളാവുന്നതിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുക, പദ്ധതികൾ ആകര്‍ഷണീയമാക്കുന്നതിനും കാര്യക്ഷമായി നടപ്പിലാക്കുന്നതിനും വേണ്ട നിർദ്ദേശങ്ങൾ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി റിസോഴ്സ് പേഴ്സണ്‍ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. സാധാരണക്കാരായ പ്രവാസികൾക്ക് ക്ഷേമ, പെന്‍ഷന്‍ പദ്ധതികൾ വിശദമായി പരിചയപ്പെടുത്താനും അതില്‍ അംഗത്വം എടുക്കുന്നതിന് അവരെ സഹായിക്കാനും ഖത്തറിലെ വിവിധ ഭാഗങ്ങളിലേക്ക് നൂറോളം റിസോഴ്സ് പേഴ്സണുകള്‍ക്കാണ് പരിശീലനം നല്‍കിയത്. കള്‍ച്ചറല്‍ ഫോറം പ്രസിഡൻ്റ് എ.സി മുനീഷ് വര്‍ക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം നോർക്ക – പ്രവാസി ക്ഷേമ ബോർഡ് പദ്ധതികളുടെ ചുമതലയുള്ള ഉവൈസ് എറണാകുളം വർക്ക് ഷോപ്പിന് നേതൃത്വം നൽകി. ക്യാമ്പയിന്‍…
