രാശിഫലം (16-04-2026 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ചികിത്സ സംബന്ധമായ ചെലവുകൾ വർധിക്കാൻ സാധ്യത കാണുന്നു. നിങ്ങൾ ഇന്ന് പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ നേരത്തെ പറഞ്ഞ അസ്വസ്ഥതകള്‍ ഒഴിവാക്കാനത് സഹായിക്കും. ഇന്ന് ചില ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും. അവയിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിക്കുക. കന്നി: ഇന്ന് നിങ്ങളുടെ ഉള്ളിലെ സർഗാത്‌മകമായ കഴിവുകള്‍ പുറത്തുവരും. നിങ്ങൾ വൈകുന്നേരങ്ങളിൽ ഉറ്റവരെ തമാശകൾ കൊണ്ട്‌ വിസ്‌മയിപ്പിക്കുന്നതാണ്. എല്ലാ കാര്യങ്ങളും നിങ്ങൾ നന്നായി ചെയ്യുകയും, കുറച്ച്‌ സമയം ചില കാര്യങ്ങൾക്കും ചുമതലകൾക്കും വേണ്ടി മാറ്റി വയ്‌ക്കുകയും ചെയ്യും. തുലാം: നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾ ഇന്ന് ഉത്തരം കണ്ടെത്തുന്നതാണ്. ചെറിയ പ്രശ്‌നങ്ങൾക്ക്‌ നിങ്ങൾ ഇന്ന് മാനസിക സംഘർഷം അനുഭവിക്കും. പലവഴികളിൽ നിന്ന് നിങ്ങൾ സമ്പാദിക്കും. മനസിരുത്തിയാൽ ജോലിയിൽ തിളക്കമാർന്ന വിജയം നേടുവാനും നിങ്ങൾക്ക്‌ കഴിയും. വൃശ്ചികം: ദീർഘകാല നിക്ഷേപങ്ങൾക്കും ഭൂമി കച്ചവടത്തിനും നല്ല ദിവസമാണ്.…

ലെബനനിൽ ഇസ്രായേലിന്റെ വൻ ആക്രമണം; ബിന്റ് ജ്ബെയിലിൽ കനത്ത പോരാട്ടവും ആശുപത്രി നാശവും

തെക്കൻ ലെബനനിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം ശക്തമായി. ബിന്റ് ജ്ബൈൽ, ടെബ്നൈൻ തുടങ്ങിയ പ്രദേശങ്ങൾ കനത്ത ഷെല്ലാക്രമണത്തിനും വ്യോമാക്രമണത്തിനും ഇരയായി. പോരാട്ടത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പ്രാദേശിക ആശുപത്രികൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ സൈന്യം ബിന്ത് ജ്ബയിലിനെ പിടിച്ചെടുക്കാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചു. പ്രദേശത്തിന്റെ ഉപരോധം പൂർത്തിയാക്കിയതായും 100-ലധികം ഹിസ്ബുള്ള പോരാളികളെ കൊന്നതായും ഇസ്രായേൽ അവകാശപ്പെട്ടു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തങ്ങളുടെ പോരാളികൾ ഇസ്രായേലി സ്ഥാനങ്ങൾക്ക് നേരെ 39 സൈനിക ആക്രമണങ്ങൾ നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു. മാർച്ച് 2 മുതൽ യുദ്ധത്തിൽ 2,167 പേർ കൊല്ലപ്പെടുകയും 7,061 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ടെബ്നൈൻ സർക്കാർ ആശുപത്രിക്ക് നേരെയുള്ള ആക്രമണങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് പരിക്കേൽക്കുകയും ആശുപത്രിയുടെ അത്യാഹിത വിഭാഗവും ഫാർമസിയും നശിപ്പിക്കപ്പെടുകയും ചെയ്തു.…

ക്ഷേത്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ നിർബന്ധമാക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം

കൊച്ചി: ഭക്തർക്ക് ആരാധന നടത്തുന്നതിനും ക്ഷേത്രദർശനം സുഗമമാക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണെന്ന് കേരള ഹൈക്കോടതി പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള 409 ക്ഷേത്രങ്ങളിലും ടോയ്‌ലറ്റുകൾ, ശുദ്ധജലം തുടങ്ങിയ അവശ്യ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് രാജ വിജയരാഘവൻ വി, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ക്ഷേത്രങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത (Suo Motu) കേസ് പരിഗണിക്കുകയായിരുന്നു കോടതി. ദർശനത്തിനായി വരുന്ന ഭക്തർക്ക് മതിയായ എണ്ണം ടോയ്‌ലറ്റുകൾ, സുരക്ഷിതമായ കുടിവെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നിഷേധിക്കാൻ കഴിയില്ല. ക്ഷേത്ര ഭരണം പൂജാ ചടങ്ങുകളിലും അറ്റകുറ്റപ്പണികളിലും മാത്രം ഒതുങ്ങുന്നില്ല. ഭക്തരുടെ സൗകര്യം, സുരക്ഷ, അന്തസ്സ് എന്നിവ ഉറപ്പാക്കുന്നതും ഭരണത്തിന്റെ ഭാഗമാണെന്ന് കോടതി പറഞ്ഞു.…

എടത്വ – തോട്ടടി റോഡിലെ കലുങ്കുകൾ അപകടാവസ്ഥയിൽ; പുതുക്കി നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു

തലവടി : പാരേത്തോട് വട്ടടി റോഡിൽ തലവടി ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ചീരംക്കുന്നേൽ പടിക്ക് സമീപം ഉള്ള കലുങ്കിന്റെ തിട്ട ഇടിഞ്ഞ് അപകടാവസ്ഥയിട്ട് മാസങ്ങളായി.വാർത്ത യായതിനെ തുടർന്ന് അധികൃതർ വീപ്പ വെച്ച് റിബൺ കെട്ടി ‘സുരക്ഷ ‘ ഒരുക്കിയെങ്കിലും പുതിയ കലുങ്ക് നിർമ്മിച്ച് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യം ശക്തമാകുകയാണ്. പാരേത്തോട് വട്ടടി റോഡിനെ ബന്ധിപ്പിക്കുന്ന എടത്വ വട്ടടി റോഡിലുള്ള മടയ്ക്കൽ കലുങ്കിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. രണ്ട് റോഡുകളും വീതി കൂട്ടി മികച്ച നിലവാരത്തിൽ നിർമ്മിച്ചെങ്കിലും കലുങ്ക് വീതി കൂട്ടി നിർമ്മിച്ചിട്ടില്ല. ആയതിനാൽ ഭാരം കയറ്റി വരുന്ന ലോറികൾ കലുങ്കൂകളിലൂടെ കടന്നുപോകുന്നത് ദുഷ്ക്കരം ആണ്. ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ആണ് ഇത്. നടപ്പാത മാത്രം ഉണ്ടായിരുന്ന അവസരത്തിലാണ് വർഷങ്ങൾക്ക് മുമ്പ് വീതികുറഞ്ഞ കലുങ്ക് ഇവിടെ…

അര്‍ദ്ധനഗ്നനായി ഓടുന്ന കാറിന്റെ സണ്‍റൂഫില്‍ നിന്ന് അഭ്യാസം നടത്തിയ യുവാവിന് ₹21,500 പിഴ ചുമത്തി പോലീസ്

ഹാപൂരിൽ, ഒരു യുവാവ് ഓടുന്ന കാറിന്റെ സൺറൂഫിൽ നിന്ന് അപകടകരമായ രീതിയില്‍ അഭ്യാസം നടത്തിയ യുവാവിന് പോലീസ് ₹21,500 പിഴ ചുമത്തി. ഹാപൂർ: ഡൽഹി-ലഖ്‌നൗ ഹൈവേ എൻഎച്ച്-9 ൽ ഓടുന്ന കാറിന്റെ സൺറൂഫിൽ അർദ്ധനഗ്നനായി തൂങ്ങി നിന്ന് അഭ്യാസം നടത്തിയ യുവാവിനെതിരെ ഹാപൂർ പോലീസ് നടപടിയെടുക്കുകയും 21,500 രൂപ ഓൺലൈൻ പിഴ ചുമത്തുകയും ചെയ്തു. ഗർമുക്തേശ്വർ പോലീസ് സ്റ്റേഷൻ പരിധിയിൽ അമിതവേഗത്തിൽ വന്ന കാറിൽ ഉച്ചത്തിൽ സംഗീതം പ്ലേ ചെയ്തുകൊണ്ടായിരുന്നു യുവാവിന്റെ അഭ്യാസം. വാഹനത്തിന് പിന്നിൽ സഞ്ചരിച്ചിരുന്ന ഒരാൾ പകർത്തിയ സംഭവത്തിന്റെ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോ ശ്രദ്ധയിൽപ്പെട്ട ട്രാഫിക് പോലീസ് ഉടൻ തന്നെ മോട്ടോർ വാഹന നിയമപ്രകാരം വാഹനത്തിന് പിഴ ചുമത്തി. കാറിനുള്ളിൽ ഉച്ചത്തിലുള്ള സംഗീതം മുഴങ്ങുന്നുണ്ടായിരുന്നു, അതനുസരിച്ച് യുവാവ് നൃത്തം വെച്ചുകൊണ്ടിരുന്നു. വഴിയാത്രക്കാർ പകർത്തിയ വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ, പോലീസ് ഉദ്യോഗസ്ഥർ…