രാഹുല്‍ ഗാന്ധിയുടെ ഓഫീസ് കൈയ്യേറി നാശനഷ്ടങ്ങള്‍ വരുത്തിയ സംഭവത്തില്‍ എസ്‌എഫ്‌ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

വയനാട്: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് എസ്എഫ്‌ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയാണ് പിരിച്ചു വിട്ടത്. പകരം ഏഴംഗ അഡ് ഹോക്ക് കമ്മിറ്റി രൂപീകരിച്ച് ചുമതല നൽകി. ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് വനിതാ പ്രവര്‍ത്തകരുള്‍പ്പടെ ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ പോലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരെ ഉള്‍പ്പെടെയാണ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസിലേക്ക് കഴിഞ്ഞ മാസം 24ന് ആണ് എസ്എഫ്‌ഐ ആക്രമണം ഉണ്ടായത്. ബഫർ സോൺ പ്രശ്നത്തില്‍ രാഹുൽ ഗാന്ധി ഇടപെട്ടില്ലെന്നാരോപിച്ചായിരുന്നു എസ്‌എഫ്‌ഐ പ്രവർത്തകർ ഓഫീസിലേക്ക് തള്ളിക്കയറി സാധനങ്ങൾ അടിച്ചു തകർത്തത്. എംപി ഓഫീസിന്റെ ഷട്ടറുകള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. ജനല്‍ വഴി…

സ്വപ്ന സുരേഷിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

മലപ്പുറം: യുഎ‌ഇ കോണ്‍സുലേറ്റ് നയതന്ത്ര ബാഗേജു വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ വിചാരണ നേരിടുന്ന സ്വപ്ന സുരേഷിനെ ടെലഫോണിലൂടെ ഭീഷണിപ്പെടുത്തിയ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി നൗഫലിനെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. നൗഫൽ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദ സന്ദേശം സഹിതമാണ് സ്വപ്ന സുരേഷ് ഡിജിപിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എന്നാല്‍, നൗഫലിന് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്നാണ് പോലീസ് പറയുന്നത്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഇഡിക്ക് മൊഴികൊടുക്കാന്‍ തുടങ്ങിയതോടെ വധഭീഷണി ശക്തമായതായി സ്വപ്‌ന സുരേഷ് പറഞ്ഞു. നേരത്തെ അജ്ഞാത ഭീഷണിയായിരുന്നെങ്കില്‍ ഇപ്പോള്‍ പേരും മേല്‍വിലാസവും പറഞ്ഞ് നേരിട്ടാണ് ഭീഷണിപ്പെടുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെയും ആരോപണങ്ങളുന്നയിക്കരുതെന്നാവശ്യപ്പെട്ടാണ് ഭീഷണി കോളുകള്‍ വരുന്നതെന്ന് സ്വപ്‌ന വ്യക്തമാക്കി. ഭീഷണി സന്ദേശങ്ങള്‍ക്ക് തെളിവായി ഫോണ്‍ കോളുകളുടെ റിക്കോഡിംഗുകളും സ്വപ്‌ന പുറത്ത് വിട്ടിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ്…

തനിക്ക് നിരവധി ഭീഷണികളുണ്ട്; ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം: സ്വപ്ന സുരേഷ്

കൊച്ചി: താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് പറഞ്ഞു. തന്റെ ജീവൻ അപകടത്തിലാണ്. തനിക്ക് നിരന്തരം ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ടെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം എന്നും സ്വപ്ന പറഞ്ഞു. ‘താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാൻ സാധ്യതയുണ്ട്. പേരും വിലാസവും പറഞ്ഞാണ് ഫോണില്‍ ഭീഷണിപ്പെടുത്തുന്നത്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.’ ആദ്യ ഫോൺ കോൾ എടുത്തത് മകനായിരുന്നു. ആ വിളിയിൽ കെ.ടി. ജലീൽ പറഞ്ഞതുകൊണ്ടാണ് വിളിക്കുന്നതെന്ന് പെരിന്തൽമണ്ണ സ്വദേശി നൗഫല്‍ എന്നയാള്‍ പറഞ്ഞത്. മരട് അനീഷിന്റെ പേരിലും ഭീഷണി സന്ദേശം വന്നിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു. ഇഡിയുടെ അന്വേഷണം തടസപ്പെടുത്താനാണ് ഈ ഭീഷണിയെന്നാണ് മനസിലാകുന്നത്. ഗൂഢാലോചന കേസില്‍ ക്രൈം ബ്രാഞ്ച് വിളിപ്പിച്ചെങ്കിലും പോകാന്‍ സാധിച്ചിട്ടില്ല. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തോട് സഹകരിക്കും. ഇഡി അന്വേഷണം…

പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമർശത്തിൽ നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ്

ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി നേതാവ് നൂപുർ ശർമയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് (ജെ.ഐ.എച്ച്) ആവശ്യപ്പെട്ടു. മാപ്പ് പറഞ്ഞാൽ ശിക്ഷയ്ക്ക് പകരം വയ്ക്കാൻ കഴിയുമെങ്കിൽ രാജ്യത്ത് കോടതികളും ജയിലുകളും ആവശ്യമില്ലെന്ന് ജെഐഎച്ച് പ്രസിഡന്റ് സയ്യിദ് സദത്തുള്ള ഹുസൈനി പറഞ്ഞു. “രാജ്യത്ത് വിദ്വേഷം വളർത്തുന്ന രാഷ്ട്രീയക്കാർ, ടിവി ചാനലുകൾ, മാധ്യമ സ്ഥാപനങ്ങൾ” എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നും ജെഐഎച്ച് ആവശ്യപ്പെട്ടു. ഹുസൈനിയും ജെഐഎച്ച് വൈസ് പ്രസിഡന്റ് മുഹമ്മദ് സലിം എഞ്ചിനീയറും ചേർന്ന് ശനിയാഴ്ച നടത്തിയ മാധ്യമ സമ്മേളനത്തിലാണ് ഈ പരാമര്‍ശം നടത്തിയത്. അതേസമയം, സസ്പെൻഷനിലായ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച വാക്കാലുള്ള നിരീക്ഷണത്തിൽ നിർദേശിച്ചു. ഉദയ്പൂർ കൊലപാതകവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ആൾക്കൂട്ട കൊലപാതക പരമ്പരകളും – അടുത്തിടെ…

ബിജെപിയെയും പ്രധാനമന്ത്രി മോദിയെയും ലക്ഷ്യമിട്ട് മറ്റൊരു ‘മണി ഹീസ്റ്റ്’ പോസ്റ്റർ

ഹൈദരാബാദ്: ഹൈദരാബാദിൽ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗം നടക്കുന്നതിനിടെ കാവി പാർട്ടിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് എൽബി നഗറിൽ പുതിയ പോസ്റ്റർ. സംസ്ഥാന സർക്കാരുകളെ ബിജെപി അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പോസ്റ്റർ. ഭരണകക്ഷികളുടെ എം‌എൽ‌എമാർ അവരുടെ വിശ്വസ്തരെ മാറ്റിയതിന് ശേഷം കാവി പാർട്ടി സർക്കാർ രൂപീകരിച്ച സംസ്ഥാനങ്ങളെ ഇത് പട്ടികപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് അതിൽ ‘#ByeByeModi’ എന്ന് പരാമർശിച്ച് “ഞങ്ങൾ ബാങ്ക് മാത്രം കൊള്ളയടിക്കുന്നു, നിങ്ങൾ രാജ്യത്തെ മുഴുവൻ കൊള്ളയടിക്കുന്നു” എന്ന അടിക്കുറിപ്പും പോസ്റ്ററിലുണ്ട്. പ്രധാനമന്ത്രി മോദിയെ കുറ്റപ്പെടുത്തി പോസ്റ്റർ ഇത് ആദ്യമായല്ല. നേരത്തെ എൽബി നഗർ സർക്കിളിൽ പ്രധാനമന്ത്രി പൊതുജനങ്ങളിൽ നിന്ന് മോഷ്ടിച്ചുവെന്ന് ആരോപിച്ച് സമാനമായ പോസ്റ്റർ പതിച്ചിരുന്നു. ഹോർഡിംഗിന്റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആർഎസ്) സോഷ്യൽ മീഡിയ കൺവീനർ സതീഷ് റെഡ്ഡി, “എന്തൊരു സർഗ്ഗാത്മകത!” എന്ന് എഴുതിയിരുന്നു. ഇന്നലെ,…

ഉദയ്പൂർ കൊലപാതകം: പ്രതി റിയാസ് രാജസ്ഥാൻ ബിജെപി ന്യൂനപക്ഷ വിഭാഗത്തിലെ അംഗമായിരുന്നുവെന്ന് പപ്പു യാദവ്

പട്‌ന: ഉദയ്‌പൂരിലെ ഭീകരാക്രമണത്തിന് പിന്നാലെ, പ്രതികളിലൊരാളായ റിയാസ് അട്ടാരി രാജസ്ഥാൻ ബിജെപി ന്യൂനപക്ഷ വിഭാഗം നേതാവും രാജസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കതാരിയയുടെ അടുത്ത അനുയായിയുമാണെന്ന് ജൻ അധികാര് പാർട്ടി (ജെഎപി) പ്രസിഡന്റ് രാജേഷ് രഞ്ജൻ എന്ന പപ്പു യാദവ് അവകാശപ്പെട്ടു. ശനിയാഴ്ച പുറത്തിറക്കിയ വീഡിയോ പ്രസ്താവനയിൽ, ബി.ജെ.പി നേതാക്കളുടെ പങ്കും കൊലയാളികളുമായുള്ള ബന്ധവും കണ്ടെത്തുന്നതിന് ഭയാനകമായ സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് യാദവ് ആവശ്യപ്പെട്ടു. “ഉദയ്പൂരിലെ ഭീകരമായ സംഭവത്തിൽ ഉൾപ്പെട്ട വ്യക്തി ബിജെപി ന്യൂനപക്ഷ വിഭാഗത്തിലെ അംഗമായിരുന്നു, രാജസ്ഥാൻ മുൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കതാരിയയ്‌ക്കൊപ്പം ക്ലിക്ക് ചെയ്ത ഫോട്ടോയിൽ അദ്ദേഹത്തെ കാണുന്നു. ബിജെപിയുടെ ഗൂഢാലോചനയെക്കുറിച്ചും സംഭവത്തിന് പിന്നിൽ ആരാണെന്നും അന്വേഷിക്കാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡിൽ നിന്ന് അന്വേഷണം നടത്തണമെന്ന് ഞങ്ങൾ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളുടെ ഫോൺ സംഭാഷണങ്ങളും അവർ ബന്ധപ്പെടുന്ന അവരുടെ…

അനീഷ് മാത്യു (41) ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: അനീഷ് മാത്യു (41) ഹൃദ്‌യാഘാതത്തെതുടർന്നു ജൂലൈ 2 ശനിയാഴ്ച വൈകീട്ട് ഹൂസ്റ്റണിൽ അന്തരിച്ചു. കിടങ്ങന്നൂർ ഒറ്റപ്പാലത്തിങ്കൽ എബ്രഹാം മാത്യുവിന്റെയും അമ്മിണി അബ്രഹാമിന്റെയും മകനാണ്. കാൻസസിൽ നിന്നും ഈയിടെയാണ് ഹൂസ്റ്റണിൽ താമസം മാറ്റിയത്. ഐ ടി ഉദ്യോഗസ്ഥനാണ്. ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ചർച്ച അംഗമാണ്. ഭാര്യ: ലിജി അനീഷ്. മക്കൾ: ശ്രേയ അനീഷ്, ശ്രുതി അനീഷ്, സ്നേഹ അനീഷ്. അനൂപ് എബ്രഹാം (ഹൂസ്റ്റൺ) സഹോദരനാണ്. പൊതുദർശനം: ജൂലൈ 9 ശനിയാഴ്ച രാവിലെ 8 :00 മുതൽ ഇമ്മാനുവൽ മാർത്തോമ ചർച്ചിൽ. കൂടുതൽ വിവരങ്ങൾക്ക്: അനൂപ് എബ്രഹാം (610) 931 1846, റെജി കുര്യൻ (281) 777-1919

പിസിഎന്‍എകെ ഏകദിന വാര്‍ഷിക ഫെലോഷിപ്പ് ജൂലൈ 3 -ന്

പെന്‍സില്‍വേനിയ: 2023 ല്‍ പെന്‍സില്‍വേനിയായില്‍ നടക്കുന്ന 38-ാമത് പെന്ത്‌ക്കോസ്തല്‍ കോണ്‍ഫറന്‍സിന്റെ (PCNAK) അനുഗ്രഹത്തിനായി പിസിഎന്‍എകെ വാര്‍ഷീക ഫെലോഷിപ്പ് 2022 ജൂലൈ 3 ഞായറാഴ്ച വൈകിട്ട് 7:30 -ന് (EST) എബനേസര്‍ ചര്‍ച്ച് ഓഫ് ഗോഡ് (2605 Welsh Rd, Philadelpha, PA) വെച്ച് നടക്കും. ഇഗ്ലീഷിലും, മലയാളത്തിലും ഗാന ശുശ്രൂഷകളും, സന്ദേശങ്ങളും ഉണ്ടായിരിക്കുമെന്ന് നാഷണല്‍ സെക്രട്ടറി ബ്രദര്‍ ശാമുവേല്‍ യൊഹന്നാന്‍ അറിയിച്ചു. പാസ്റ്റര്‍ ചേസ് ജോസഫ് (മലയാളം), ഇവ. ആല്‍വിന്‍ ഉമ്മന്‍ (ഇംഗ്ലീഷ്) എന്നിവര്‍ മുഖ്യ സന്ദേശം നല്‍കും. നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ റോബി മാത്യു, സെക്രട്ടറി ബ്രദര്‍ ശാമുവേല്‍ യൊഹന്നാന്‍, നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ വില്‍സണ്‍ തരകന്‍, നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ഫിന്നി ഫിലിപ്പ്, നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ സോഫിയാ വര്‍ഗീസ് എന്നിവര്‍ നേത്രത്വം നല്‍കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൂം ഐഡി: 886 3672…

റോ വി വേഡ് സുപ്രീംകോടതി നീക്കംചെയ്തതില്‍ സംതൃപ്തി അറിയിച്ച് പ്രഥമ ഇന്ത്യന്‍ – അമേരിക്കന്‍ ബിഷപ്പ്

ഡമാസ്‌കസ് (ഒഹായോ): അമേരിക്കന്‍ ഭരണഘടന വാഗ്ദാനം ചെയ്തിരുന്ന ഗര്‍ഭഛിദ്ര അനുകൂലം നിയമം ‘റോ വി വേഡ്’ സുപ്രീംകോടതി നീക്കം ചെയ്തതില്‍ സംതൃപ്തി അറിയിച്ച് അമേരിക്കയില്‍ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ ബിഷപ്പ് ഏള്‍ ഫെര്‍ണാണ്ടസ്. കൊളംബസ് ഡയോസിസ് ബിഷപ്പ് കൂടിയാണ് ഏള്‍. ഒഹായോയിലെ ഡമാസ്‌കസില്‍ ഒത്തുചേര്‍ന്ന കാത്തലിക് കുടുംബങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. ‘ഞാന്‍ കാത്തിരുന്നത് ഈ സുന്ദര നിമിഷത്തിനായിരുന്നു. ഓരോദിവസവും ജീവിച്ചതും ഇതിനുവേണ്ടിയായിരുന്നു’- ബിഷപ്പ് പറഞ്ഞു. അമ്മയുടെ ഉദരത്തില്‍ വച്ചു കുഞ്ഞുങ്ങളെ ക്രൂരമായി വധിക്കുന്നതിനു അനുമതി നല്‍കിയ 1973-ലെ യുണൈറ്റഡ് സ്റ്റേറ്റ് സുപ്രീംകോടതി ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് ജനിക്കാനുള്ള അവകാശമാണ് നിഷേധിച്ചത്. ഇതു കുട്ടികളോടുള്ള അനീതിയായി മാത്രമേ കാണാനാവൂ. നിയമത്തില്‍ വരുത്തുന്ന മാറ്റം ഒരിക്കലും ഹൃദയത്തിന് മാറ്റംവരുത്തുമെന്ന് പറയാനാവില്ല. ഹൃദയത്തിനു മാറ്റംവരുത്താന്‍ കഴിയുന്നത് സ്‌നേഹത്തിനു മാത്രമാണെന്നും ബിഷപ്പ് പറഞ്ഞു. മെയ് മാസത്തില്‍ സ്ഥാനാരോഹണം ചെയ്യുമ്പോള്‍…

കേരള അസോസിയേഷന്‍ എഡ്യൂക്കേഷന്‍ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു

ഡാളസ്: ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും, ഡാളസ് കേരള അസോസിയേഷനും സംയുക്തമായി വര്‍ഷംതോറും നല്‍കിവരാറുള്ള എഡ്യൂക്കേഷന്‍ സര്‍വീസ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഫൈനല്‍ സ്‌കൂള്‍ ഗ്രേഡിന്റേയും, സാറ്റ് സ്‌കോറിന്റേയും അടിസ്ഥാനത്തിലാണ് 5,8,12 ഗ്രേഡ് വിദ്യാര്‍ഥികളെ അവാര്‍ഡിനായി തെരഞ്ഞെടുക്കുന്നത്. ഐസിഇസിയുടേയും, കേരള അസോസിയേഷന്റേയും അംഗങ്ങള്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള യോഗ്യത. ഗ്രേഡ് റിപ്പോര്‍ട്ട്, സാറ്റ് സ്‌കോര്‍ കോപ്പി എന്നിവ അയയ്ക്കുക. അപേക്ഷ ജൂലൈ 31-നു മുമ്പ് ലഭിച്ചിരിക്കണം. മെയ്‌ലിംഗ് അഡ്രസ്: ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍, 3821 ബ്രോഡ് വേ, ബിലവഡ്, ഗാര്‍ലന്റ് 750 43. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ജോസഫ് (817 791 1775), ജൂലിയറ്റ് മുളയ്ക്കല്‍ (469 600 2765).