ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ (എച്ച് എം എ) കാസിനോ ഡേയ് കാർഡ് 28 ടൂർണമെൻറ് വമ്പിച്ച വിജയം

ഹ്യൂസ്റ്റണ്‍: മെയ് 8 ഞായറാഴ്ച ഹൂസ്റ്റൺ മലയാളി അസോസിയേഷൻ നടത്തിയ കാസിനോ ഡേയ് കാർഡ് 28 എന്ന ടൂർണമെൻറ് ചരിത്രം സൃഷ്ടിച്ചു. അതിൻറെ രൂപകൽപ്പനയിലും, പങ്കാളിത്തത്തിലും, പുതുമയിലും. ആവിഷ്കാരത്തിലും. എച്ച് എം എ. എന്ന സംഘടന മികവുകാട്ടി. വളരെ ചുരുങ്ങിയ സമയം കൊണ്ട് വളർന്നുവന്ന ഒരു കൊച്ചു വലിയ സംഘടനയാണ് എച്ച് എം എ അഥവാ ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ. ഇതിനോടകം പല തരത്തിലും പല മേഖലയിലും അവരുടെ നൂതനമായ ശൈലികൾ തുടർന്നുകൊണ്ട് മികവുകാട്ടി. എച്ച് എം എ. യുടെ എല്ലാ ഫാമിലി മെമ്പേഴ്സിനും പ്രസിഡൻറ് ശ്രീമതി ഷീല ചെറു പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. എണ്ണത്തിലല്ല ഗുണത്തിലാണ് മേന്മ കാണിക്കേണ്ടത് എന്ന് വളരെ ശുഷ്കാന്തിയോടെ സമൂഹത്തെ ബോധിപ്പിച്ചുകൊണ്ടിരിക്കുന്നു. മെമ്പർഷിപ്പിന് വേണ്ടി നടത്തിയ ഈ ടൂർണമെൻറ് വളരെ പ്രയോജനകരമായഇരുന്നുവെന്ന് എച്ച് എം എ യുടെ സെക്രട്ടറി ഡോ. നജീബ്…

ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം ജേതാക്കൾ

ഡാളസ്: മെയ് എട്ടാം തീയതി ഞായറാഴ്ച ഗാർലൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ രാത്രിയും പകലുമായി നടന്ന ഫൈനൽ മത്സരത്തിൽ ഫ്രണ്ട്സ് ഓഫ് ക്രിക്കറ്റ് ടീം നാലാമത് എഫ് ഓ ഡി കപ്പ് ക്രിക്കറ്റ് ജേതാക്കളായി. സിക്സ്ഴ്സ് ക്രിക്കറ്റ് ടീമിനെ 68 റൺസിന് പരാജയപ്പെടുത്തി കൊണ്ടായിരുന്നു ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം വിജയികളായത്. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഫ്രണ്ട്സ് ഓഫ് ഡാളസ് ടീം 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 168 റൺസെടുത്തിരുന്നു. എന്നാൽ സിക്സ്ഴ്സ് ടീം 100 റൺസ് എടുക്കുന്നതിനിടയിൽ പന്ത്രണ്ടാമത്തെ ഓവറിൽ എല്ലാ ബാറ്റ്സ്മാന്മാരും ഔട്ട് ആകുകയായിരുന്നു. ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീമിനുവേണ്ടി സന്തോഷ് വടക്കേകുറ്റി , വൈസ് ക്യാപ്റ്റൻ. അലൻ ജെയിംസ് എന്നിവർ വളരെ മനോഹരമായ തുടക്കമായിരുന്നു നൽകിയത്. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ശിവൻ സുബ്രഹ്മണ്യം, പ്രിൻസ് ജോസഫ് , ജോഷ്വ ഗില്ഗാൽ തുടങ്ങിയവർ…

ഉക്രെയ്നിലെ റഷ്യയുടെ സൈനിക നടപടിയെ പുടിൻ പ്രതിരോധിക്കുന്നു

റഷ്യയെ ആക്രമിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ മോസ്‌കോയുടെ ഉക്രെയ്‌നിലെ സൈനിക നടപടിയെ ന്യായീകരിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരെ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ വാർഷികത്തോടനുബന്ധിച്ച് തിങ്കളാഴ്ച മോസ്കോയിലെ റെഡ് സ്ക്വയറിൽ നടന്ന വാർഷിക വിക്ടറി ഡേ പരേഡിലാണ് പുടിൻ ഇക്കാര്യം പറഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ക്രിമിയ ഉൾപ്പെടെയുള്ള ഞങ്ങളുടെ ഭൂമിയുടെ അധിനിവേശത്തിന് പാശ്ചാത്യ രാജ്യങ്ങൾ തയ്യാറെടുക്കുകയാണെന്നും, ആക്രമണം തടയാനുള്ള മുൻകരുതൽ നീക്കമാണ് സൈനിക നടപടിയെന്നും പുടിന്‍ പറഞ്ഞു. “ഞങ്ങൾ പറയുന്നത് കേൾക്കാൻ നേറ്റോ രാജ്യങ്ങൾ തയ്യാറായില്ല. അവർക്ക് വ്യത്യസ്ത പദ്ധതികളുണ്ടായിരുന്നു, ഞങ്ങൾ അത് മനസ്സിലാക്കി. അവർ ക്രിമിയ ഉൾപ്പെടെയുള്ള നമ്മുടെ ചരിത്രഭൂമികളിലേക്ക് ഒരു അധിനിവേശം ആസൂത്രണം ചെയ്യുകയായിരുന്നു. അത് മുന്‍‌കൂട്ടി കണ്ടാണ് റഷ്യ തിരിച്ചടി നല്‍കിയത്. അത് നിർബന്ധിതവും സമയോചിതവും ശരിയായതുമായ തീരുമാനമായിരുന്നു,” പുടിന്‍ പറഞ്ഞു. ഈ…

ഡാളസിലെ വെടിവെയ്പില്‍ രണ്ടു പേര്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

ഗാര്‍ലന്റ് (ഡാളസ്) : ഡാളസ് കൗണ്ടി ഗാര്‍ലന്റ് സിറ്റിയിലെ മഗ്‌നോളിയ  ഡ്രൈവില്‍ ശനിയാഴ്ച രാത്രി ഉണ്ടായ വെടിവെപ്പില്‍ 2 കൗമാരപ്രായക്കാര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു . സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരെ ഞായറാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു . ജീസസ് സല്‍ട്ടാന (21) , ക്രിസ്റ്റഫര്‍ ടോറസ് (22) എന്നിവരാണ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവരെന്നും ഗാര്‍ലന്റ് പോലീസ് അറിയിച്ചു . മഗ്‌നോളിയയിലെ വീട്ടില്‍ വച്ച് നടന്ന പാര്‍ട്ടിക്കിടയിലാണ് വെടിവെപ്പ് ഉണ്ടായത് . പാര്‍ക്ക് ചെയ്തു കിടന്നിരുന്ന കാറിന് സമീപം നടന്ന ബഹളമാണ് വെടിവെപ്പില്‍ കലാശിച്ചത് . നാല് പേര്‍ക്കാണ് വെടിയേറ്റത് ഇതില്‍ ഒസെ ഡാമിയന്‍ ഗാര്‍ഡിയ (18) സംഭവസ്ഥലത്ത് വെച്ചും 17 വയസ്സുള്ള ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത് . വെടിയേറ്റ രണ്ടു പേര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥ തരണം ചെയ്തതായും പോലീസ്…

ഗര്‍ഭഛിദ്ര അനുകൂലികളുടെ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി ടെക്‌സസ് ഡെമോക്രാറ്റിക് ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി

ഹൂസ്റ്റണ്‍ : അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിന് നിയമപരമായ സംരക്ഷണം നല്‍കുന്ന നിലവിലുള്ള റോ വി.വേഡ് നീക്കം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് യു.എസ് സുപ്രീം കോടതി നീങ്ങിയതോടെ രാജ്യത്താകമാനം ഇതിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറുന്നു . ഇതിന്റെ ഭാഗമായി ടെക്‌സസ് ഹൂസ്റ്റണില്‍ നൂറുകണക്കിന് ഗര്‍ഭഛിദ്ര അനുകൂലികള്‍ നടത്തിയ പ്രകടനത്തിന് ടെക്‌സസ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ബെറ്റൊ ഓ റൂര്‍ക്കേ നേതൃത്വം നല്‍കി . ശനിയാഴ്ച ഹൂസ്റ്റണ്‍ സൗത്ത് ടൗണ്‍ പാര്‍ക്കില്‍ തിങ്ങി നിറഞ്ഞ പ്രതിഷേധക്കാരെ ബെറ്റൊ അഭിസംബോധന ചെയ്തു . ഹൂസ്റ്റണില്‍ ഉണ്ടായിരുന്ന കനത്ത ചൂടിനെ അവഗണിച്ചാണ് പ്രകടനക്കാര്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതിന് പാര്‍ക്കില്‍ എത്തി ചേര്‍ന്നത് . ടെക്‌സസ് സംസ്ഥാനം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ ശക്തമായ ഗര്‍ഭഛിദ്ര നിരോധന നിയമം നടപ്പാക്കിയത് ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവരുടെ മുക്തകണ്ഠ പ്രശംസക്ക് അര്‍ഹമായിരുന്നു . എന്നാല്‍ അധികാരം ജനങ്ങളുടെ കൈകളിലാണെന്നത്…

ജസ്റ്റിൻ ട്രൂഡോ ഉക്രൈനിൽ അപ്രതീക്ഷിത സന്ദർശനം നടത്തി

റഷ്യൻ അധിനിവേശത്തിനിടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉക്രൈനിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. രാജ്യത്തിനുള്ള കാനഡയുടെ പിന്തുണ പ്രഖ്യാപിക്കുന്നതിനായി അദ്ദേഹം ഉക്രെയ്ൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് റിപ്പോർട്ട് ചെയ്തു. തന്റെ അപ്രതീക്ഷിത സന്ദർശന വേളയിൽ, ട്രൂഡോ കിയെവ് ഒബ്ലാസ്റ്റിലെ ഇർപിൻ നഗരത്തിലെ മേയർ ഒലെക്സാണ്ടർ മാർകുഷിനുമായി കൂടിക്കാഴ്ച നടത്തി. റഷ്യൻ സൈനിക പ്രവർത്തനങ്ങൾ വരെ സമാധാനപരമായി ജീവിച്ചിരുന്ന പ്രദേശവാസികളുടെ വീടുകൾ സന്ദർശിച്ചതിന് ശേഷം ട്രൂഡോ ഇർപിൻ കാണാൻ വന്നതായും കാഴ്ചകള്‍ കണ്ട് “ഞെട്ടിപ്പോയി” എന്നും പറഞ്ഞു. യുഎസ് പ്രഥമ വനിത ജിൽ ബൈഡനും യുദ്ധത്തിൽ തകർന്ന രാജ്യം സന്ദർശിക്കുന്ന സമയത്താണ് ട്രൂഡോയുടെ സന്ദർശനം. ജിൽ പടിഞ്ഞാറൻ ഉക്രേനിയൻ നഗരമായ ഉസ്ഹോറോഡ് സന്ദർശിച്ചു. മോട്ടോർകേഡ് ഉസ്ഹോറോഡിലൂടെ സഞ്ചരിച്ച് ഇവിടെയുള്ള സ്കൂൾ 6 എന്ന പബ്ലിക് സ്കൂളിൽ എത്തി. 47 കുട്ടികൾ ഉൾപ്പെടെ 163…

യു‌എസ് പ്രഥമ വനിത ജിൽ ബൈഡൻ ഉക്രെയ്‌നിൽ അപ്രതീക്ഷിത സന്ദർശനം നടത്തി: വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: ഉക്രെയിനിന്റെ കിഴക്കൻ പ്രദേശങ്ങളിൽ റഷ്യ ആക്രമണം ശക്തമാക്കുന്നതിനിടെ, യു‌എസ് പ്രഥമ വനിത ജിൽ ബൈഡൻ ഞായറാഴ്ച പടിഞ്ഞാറൻ ഉക്രെയ്‌നിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. ഉക്രെയിന്‍ പ്രഥമ വനിത ഒലീന സെലെൻസ്‌കിയുമായി മാതൃദിനത്തിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. “എനിക്ക് മാതൃദിനത്തിൽ വരാൻ ആഗ്രഹമുണ്ടായിരുന്നു,” ജില്‍ ബൈഡൻ സെലെൻസ്‌കിയോട് പറഞ്ഞു. ഈ യുദ്ധം അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഈ യുദ്ധം ക്രൂരമായിരുന്നുവെന്നും അമേരിക്കൻ ഐക്യനാടുകളിലെ ജനങ്ങൾ ഉക്രെയ്നിലെ ജനങ്ങൾക്കൊപ്പമാണെന്നും അവര്‍ ധരിപ്പിച്ചു. ഉക്രെയ്നിനോട് അതിർത്തി പങ്കിടുന്ന സ്ലൊവാക്യൻ ഗ്രാമത്തിൽ നിന്ന് ഏകദേശം 10 മിനിറ്റ് ഡ്രൈവ് ചെയ്താണ് ഉസ്ഹോറോഡ് പട്ടണത്തിലേക്ക് പ്രഥമ വനിത പ്രവേശിച്ചത്. ജില്‍ ബൈഡനും ഒലീന സെലെന്‍സ്കിയും ഒരു ചെറിയ ക്ലാസ് മുറിയിൽ ഒരു മേശയ്ക്ക് ചുറ്റുമിരുന്നാണ് സംസാരിച്ചത്. സ്വകാര്യ സംഭാഷണത്തിനു മുമ്പ് മാധ്യമപ്രവർത്തകർക്ക് മുന്നിൽ സംസാരിച്ചു. സെലെൻസ്‌കിയും മക്കളും അവരുടെ സുരക്ഷയ്ക്കായി ഒരു അജ്ഞാത സ്ഥലത്തായിരുന്നു താമസം.…

ബൈക്കില്‍ സഞ്ചരിച്ചു മാലപൊട്ടിച്ചു കടന്നു കളയുന്ന മോഷ്ടാവിനെ പിടികൂടാന്‍ പോലീസ് സഹായമഭ്യര്‍ത്ഥിച്ചു

ന്യൂയോര്‍ക്ക് സിറ്റിയില്‍ ബൈക്കില്‍ സഞ്ചരിച്ചു സ്ത്രീകളുടെ മാലപൊട്ടിച്ചു കടന്നുകളയുന്ന മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് പൊതുജനങ്ങളുടെ സഹകരണമഭ്യര്‍ത്ഥിച്ചു. കഴിഞ്ഞവാരം നാലുസ്ഥലങ്ങളിലായിരുന്നു മോഷണം നടന്നത്. ബ്രോണ്‍സ് 150 സ്ട്രീറ്റില്‍ സ്ത്രീയുടെ കഴുത്തില്‍ കീടന്നിരുന്ന 800 ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണ്ണാഭാരണം പൊട്ടിച്ചെടുത്തശേഷം സ്ത്രീയെ തള്ളിയിട്ടു ബൈക്കില്‍ കടന്നുകളഞ്ഞതായിരുന്നു ഏറ്റവും ഒടുവില്‍ ഉണ്ടായത്. അന്നേ ദിവിസം മന്‍ഹാട്ടന്‍ സെന്റ് നിക്കളസ് അവന്യൂവില്‍ റോഡ് ക്രോസ് ചെയ്തിരുന്ന സ്ത്രീയുടെ കഴുത്തില്‍ നിന്നും ആഭരണം തട്ടിയെടുത്ത് ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു. ഇതിന് മുമ്പ് രണ്ടുതവണ വിഫലമായ ശ്രമങ്ങള്‍ നടത്തിയിരുന്നതായും, ഒരു സ്ത്രീയുടെ നെക്കലേസ് പൊട്ടിച്ചുവെങ്കിലും നിലത്തുവീണതിനാല്‍ മോഷ്ടാവിന് അതെടുക്കുവാന്‍ കഴിഞ്ഞില്ലെന്നും പോലീസ് പറഞ്ഞു. വിവിധ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഈ സംഭവങ്ങളുടെ പുറകില്‍ ഒരു മോഷ്ടാവാണെന്നാണ് പോലീസ് കരുതുന്നത്. ചുവന്ന മോട്ടോര്‍ സൈക്കിളില്‍ നാല്പതു വയസ്സോളം പ്രായം വരുന്ന, കറുത്ത ജാക്കറ്റ് ധരിച്ച, ബ്ലൂ ജീന്‍സ് ധരിച്ച…

കുവൈറ്റിൽ കുടുങ്ങിയ മലയാളി യുവതിയെ എംപി ബിനോയ് വിശ്വത്തിന്റെ സഹായത്തോടെ ഇന്ത്യന്‍ എംബസി രക്ഷപ്പെടുത്തി

കാൻസർ രോഗിയായ ഭർത്താവ് ബിനോജിന്റെ ചികിൽസയ്ക്കുള്ള പണം കണ്ടെത്തുന്നതിനാണ് ലിൻഡ ഒരു ഏജന്റ് മുഖേന കുവൈറ്റിലേക്ക് പോയത്. കൽപറ്റ: തൊഴിലുടമയുടെ പീഡനത്തെ തുടർന്ന് കുവൈറ്റിൽ കുടുങ്ങിയ വൈത്തിരി നാരങ്ങക്കുന്ന് സ്വദേശി ലിൻഡ ബിനോജ് ശനിയാഴ്ച നാട്ടിലെത്തി. രാജ്യസഭാ എംപി ബിനോയ് വിശ്വം ഇടപെട്ട് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് മോചനത്തിന് വഴിയൊരുക്കിയത്. കാൻസർ രോഗിയായ ഭർത്താവ് ബിനോജിന്റെ ചികിൽസയ്ക്കുള്ള പണം കണ്ടെത്തുന്നതിനാണ് ലിൻഡ ഒരു ഏജന്റ് മുഖേന കുവൈറ്റിലേക്ക് പോയത്. ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പ്രവർത്തകർ ലിൻഡയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ച് സുരക്ഷിതമായി കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ എത്തിച്ചു. “ഞാൻ ജനുവരിയിൽ കുവൈറ്റിലേക്ക് പോയി. കഴിഞ്ഞ നാല് വർഷമായി എന്റെ ഭർത്താവ് ബ്ലഡ് ക്യാൻസർ ബാധിച്ച് ചികിത്സയിലാണ്. പലരില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും 3 ലക്ഷം രൂപ വരെ വായ്പയെടുത്തു. തുടക്കത്തിൽ അവർ എനിക്ക് 130…

ആകാശത്ത് വിസ്മയം തീര്‍ത്ത് തൃശൂർ പൂരത്തിനു മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട്

ജനത്തിരക്ക് ഒഴിവാക്കാനുള്ള കർശന നിയന്ത്രണങ്ങൾക്കിടയിൽ, തേക്കിൻകാട് മൈതാനത്തിന് മുകളിൽ ആകാശത്ത് നിറങ്ങൾ ചാര്‍ത്തിയ വെടിക്കെട്ടിന് കാഴ്ചക്കാർ വിസ്മയത്തോടെ സാക്ഷ്യം വഹിച്ചു. തൃശൂർ: തൃശൂർ പൂരത്തിന് മുന്നോടിയായുള്ള വെടിക്കെട്ട് കാണാൻ സാംസ്കാരിക തലസ്ഥാനത്ത് ഞായറാഴ്ച വൈകീട്ട് നൂറുകണക്കിനാളുകൾ ഒത്തുകൂടി. പാറമേക്കാവ് വിഭാഗം ആദ്യം വെടിക്കെട്ട് ആരംഭിച്ചു, തുടർന്ന് തിരുവമ്പാടിയുടേതായിരുന്നു. തിരക്ക് ഒഴിവാക്കാന്‍ കർശന നിയന്ത്രണങ്ങളോടെ, തേക്കിൻകാട് മൈതാനത്തിന് മുകളിൽ ആകാശത്ത് കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരത്തിയ നിറങ്ങൾക്ക് കാഴ്ചക്കാർ വിസ്മയത്തോടെ സാക്ഷ്യം വഹിച്ചു. പൂരത്തിന്റെ പ്രധാന കരിമരുന്ന് പ്രയോഗം മെയ് 11 ന് പുലർച്ചെ നടക്കും. നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുര നട തുറക്കുന്ന പൂരം വിളംബര ചടങ്ങ് തിങ്കളാഴ്ച നടക്കും. തൃശൂർ പൂരത്തിന്റെ കരിമരുന്ന് പ്രയോഗം കാണാൻ സ്വരാജ് റൗണ്ടിൽ പൊതുജനങ്ങളെ നിൽക്കാൻ അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ശുപാർശ കേന്ദ്ര ഏജൻസിയായ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ…