തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (മേയ് 1) മുതല്‍ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ കൂടും. ബസ് ചാര്‍ജ് മിനിമം എട്ടു രൂപയില്‍ നിന്ന് പത്തു രൂപയാകും. കിലോമീറ്ററിന് 90 പൈസ എന്നത് ഒരു രൂപയായി വര്‍ധിക്കും. ഓട്ടോ ചാര്‍ജ് മിനിമം 25 രൂപയില്‍ നിന്നും 30 രൂപയായും കൂടും. ടാക്‌സി മിനിമം നിരക്ക് ഇരുന്നൂറ് രൂപയാകും. സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 10 രൂപയില്‍ നിന്നും 12 രൂപയും, ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ 14 രൂപയില്‍ നിന്നും 15 രൂപയായും സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ 20 രൂപയില്‍ നിന്നും 22 രൂപയുമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. എക്‌സ്പ്രസ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്സ്, സൂപ്പര്‍ ഡീലക്‌സ് / സെമീ സ്ലീപ്പര്‍ സര്‍വീസുകള്‍, ലക്ഷ്വറി / ഹൈടെക് ആന്‍ഡ് എയര്‍കണ്ടീഷന്‍ സര്‍വീസുകള്‍, സിംഗിള്‍ ആക്‌സില്‍…
Year: 2022
ചികിത്സ: കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് അമേരിക്കയിലേക്ക്
തിരുവനന്തപുരം: വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് അമേരിക്കയിലേക്കു തിരിക്കും. സെക്രട്ടറിയുടെ ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. പാര്‍ട്ടി സെന്റര്‍ ചുമതലകള്‍ നിറവേറ്റാനാണു തീരുമാനം. അമേരിക്കയില്‍ ചികിത്സയിലായിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മേയ് 10നാണ് മടങ്ങിവരിക.
ശമ്പളവും പെന്‍ഷനും വിതരണം മുടക്കരുത്; 65 കോടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ച് കെഎസ്ആര്‍ടിസി. ശമ്പള വിതരണത്തിന് 65 കോടി രൂപയുടെ സഹായം വേണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം ഗതാഗത വകുപ്പാണ് ഇക്കാര്യം ധനവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 30 കോടി രൂപ അനുവധിച്ചിരുന്നു.
കിയെവ് മേഖലയിൽ 900 മൃതദേഹങ്ങളടങ്ങിയ മറ്റൊരു കൂട്ടക്കുഴിമാടം കണ്ടെത്തിയതായി പ്രസിഡന്റ് സെലെൻസ്കി
കീവ്: കീവ് മേഖലയിൽ 900 മൃതദേഹങ്ങളുള്ള മറ്റൊരു കൂട്ടക്കുഴിമാടം കൂടി കണ്ടെത്തിയതായി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. വെള്ളിയാഴ്ച പോളിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ശവക്കുഴി കണ്ടെത്തിയ പ്രദേശം മാർച്ചിൽ റഷ്യൻ സൈന്യം കൈവശപ്പെടുത്തിയതായിരുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “എത്ര പേർ കൊല്ലപ്പെട്ടുവെന്ന് ആർക്കും അറിയില്ല. അനന്തരഫലങ്ങൾ ഉണ്ടാകും, അന്വേഷണം ഉണ്ടാകും, പിന്നെ ഒരു സെൻസസ് ഉണ്ടാകും. ഈ ആളുകളെയെല്ലാം കണ്ടെത്തണം, പക്ഷേ എത്രപേർ ഉണ്ടെന്ന് പോലും ഞങ്ങൾക്ക് അറിയില്ല,” അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 24 ന് അധിനിവേശം ആരംഭിച്ചതിനുശേഷം ഏകദേശം 500,000 ഉക്രേനിയക്കാരെ നിയമവിരുദ്ധമായി റഷ്യയിലേക്ക് നാടുകടത്തിയതായും സെലെൻസ്കി അവകാശപ്പെട്ടു. “ഉക്രേനിയൻ പ്രോസിക്യൂട്ടർമാരും നിയമ നിർവ്വഹണ ഉദ്യോഗസ്ഥരും ഉക്രെയ്നിലെ സിവിലിയന്മാർക്കെതിരായ കുറ്റകൃത്യങ്ങളുമായി ഏതെങ്കിലും വിധത്തിൽ ബന്ധമുള്ള എല്ലാ റഷ്യൻ സൈനികരെയും കണ്ടെത്തി വിചാരണ ചെയ്യുമെന്ന്” അദ്ദേഹം ഊന്നിപ്പറഞ്ഞു.…
ഡിവൈഎഫ്ഐ സമ്മേളനത്തിന് ഇന്നു സമാപനം
പത്തനംതിട്ട: പത്തനംതിട്ടയില്‍ നടക്കുന്ന ഡിവൈഎഫ്‌ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനം ഇന്നു സമാപിക്കും. പുതിയ സംസ്ഥാന സമിതിയെയും ഭാരവാഹികളെയും ഇന്നു തെരഞ്ഞെടുക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെകൂടി അംഗീകാരത്തോടെയുള്ള പാനലാകും ഇന്നു രാവിലെ സമ്മേളനത്തില്‍ അവതരിപ്പിച്ച് അംഗീകാരം തേടുക. പ്രായപരിധി കര്‍ശനമാക്കിയതിനാല്‍ നിലവിലെ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷും ട്രഷറര്‍ എസ്.കെ. സജീഷും സ്ഥാനമൊഴിയും. സെക്രട്ടറി വി.കെ. സനോജ് തല്‍സ്ഥാനത്തു തുടരും. എ.എ. റഹീം അഖിലേന്ത്യാ പ്രസിഡന്റായതോടെയാണ് സനോജ് സെക്രട്ടറി ആയത്. അതിനാല്‍ ഒരു ടേം കൂടി സനോജിനു ലഭിക്കും. കോഴിക്കോട് ജില്ലാ സെക്രട്ടറി വസീഫ്, യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം, കൊല്ലം ജില്ലാ സെക്രട്ടറി അരുണ്‍ ബാബു എന്നിവരുടെ പേരുകളാണ് പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കു പരിഗണിക്കുന്നത്.
നടിയെ പീഡിപ്പിച്ച കേസ്: നടന്‍ വിജയ് ബാബുവിനെതിരെ ‘അമ്മ’ നടപടി
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തുവെന്നക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരേ അഭിനേതാക്കളുടെ സംഘടനയായ അമ്മ നടപടി സ്വീകരിച്ചേക്കും. സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമാണ് വിജയ് ബാബു. നടനെതിരെ വ്യാപക പ്രതിഷേധമുയരുമ്പോഴും ഇതുവരെ സംഘടന വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ വിശദീകരണം തേടിയെന്നാണ് വാദം. സംഘടന മൗനം പാലിക്കുന്നതിനെതിരെ ഡബ്ല്യുസിസി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ നേതൃത്വം നല്‍കിയ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചാണ് വിജയ് ബാബു എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നടനെതിരെയുള്ള നടപടിക്ക് പ്രസിഡന്റ് മോഹന്‍ലാല്‍ വാക്കാല്‍ സമ്മതം നല്‍കിയെന്നാണ് സൂചന. നടപടിക്കായി അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതകള്‍ ഒറ്റക്കെട്ടായി ആവശ്യം ഉന്നയിച്ചതായും സൂചനയുണ്ട്. സംഭവത്തില്‍ മലയാള സിനിമാ മേഖലയില്‍നിന്ന് പതിവു നിശബ്ദതയാണെന്ന ആരോപണവുമായി ഡബ്ല്യുസിസി വീണ്ടും രംഗത്തെത്തി. തനിക്കെതിരെ പരാതി കൊടുത്ത നടിയുടെ പേരു വെളിപ്പെടുത്തിയതിലൂടെ വിജയ്ബാബു മൂന്നാംകിട സിനിമയിലെ വില്ലന്മാരെപ്പോലെ മീശ പിരിച്ചു നിയമം ലംഘിക്കുകയാണെന്ന് പ്രഖ്യാപിക്കുകയാണ്. വനിതാകമ്മീഷനും…
ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും ചൂടും കാട്ടുതീ കൂടുതല്‍ വഷളാക്കുന്നു
വാഷിംഗ്ടൺ : ന്യൂ മെക്‌സിക്കോയില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് ഏകദേശം 300 ഓളം കെട്ടിടങ്ങൾ കത്തി നശിച്ചു. വരും ദിവസങ്ങളിൽ ശക്തമായ കാറ്റ്, വരണ്ട വായു, ചൂട് എന്നിവയാൽ കാട്ടുതീ ശക്തമാകുമെന്ന് അധികൃതർ അറിയിച്ചു. കാൾഫ് കാന്യോണിലും ഹെർമിറ്റ്‌സ് പീക്കിലും ഉണ്ടായ തീപിടിത്തത്തിൽ ഇതുവരെ 66,000 ഏക്കർ ഭൂമി കത്തിനശിച്ചുവെന്നും, 37 ശതമാനം മാത്രമേ നിയന്ത്രണ വിധേയമായിട്ടുള്ളൂവെന്നും സംസ്ഥാന അഗ്നിശമനസേനയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ പറയുന്നു. കാറ്റിൽ തീജ്വാലകൾ 5 അടിയിൽ കൂടുതൽ ഉയരത്തിൽ എത്തുമ്പോൾ, അഗ്നിശമന സേനയ്ക്ക് തീ അണയ്ക്കാന്‍ ബുദ്ധിമുട്ടാണ്. അവര്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക് നീങ്ങണമെന്ന് വക്താവ് മൈക്ക് ജോൺസണ്‍ പറഞ്ഞു. കാൾഫ് കാന്യോണും ഹെർമിറ്റ്സ് കൊടുമുടിയിലും തീ ആളിപ്പടരുകയാണ്. മറ്റൊരു വലിയ തീ, സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ജെമെസ് സ്പ്രിംഗ്സ് ഗ്രാമത്തിൽ നിന്ന് 7 മൈൽ കിഴക്കായി ഒരാഴ്ച മുമ്പ് ആരംഭിച്ച സെറോ പെലാഡോ…
ദിവസങ്ങൾക്കുള്ളിൽ ഉക്രെയ്‌നെതിരെ ‘സർവ്വത്ര യുദ്ധം’ പ്രഖ്യാപിക്കുമെന്ന് പുടിൻ
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉക്രെയ്‌നെതിരെ ദിവസങ്ങൾക്കുള്ളിൽ ഒരു “സര്‍വ്വത്ര യുദ്ധം” പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതായി റഷ്യന്‍ വൃത്തങ്ങളും പാശ്ചാത്യ അധികൃതരും പറയുന്നു. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം നീണ്ടുപോകുന്നതില്‍ നിരാശരായ സൈനിക മേധാവികൾ, റഷ്യൻ സൈനികരെ വൻതോതിൽ അണിനിരത്താനും സംഘർഷം വർദ്ധിപ്പിക്കാനും സഹായിക്കുന്ന യുദ്ധം പ്രഖ്യാപിക്കാൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. ഉക്രെയ്‌നിലെ അന്തിമ മുന്നേറ്റത്തിനായി തന്റെ കരുതൽ ശേഖരത്തിന്റെ വൻതോതിലുള്ള പ്രയോഗം പ്രഖ്യാപിക്കാൻ പുടിൻ മെയ് 9 ന് റഷ്യയുടെ വിജയ ദിന പരേഡ് ഉപയോഗിക്കുമെന്ന് ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു. മുൻ നേറ്റോ മേധാവി റിച്ചാർഡ് ഷെറിഫ്, ഉക്രെയ്നിൽ റഷ്യയുമായുള്ള “ഏറ്റവും മോശം സാഹചര്യം” യുദ്ധത്തിന് പാശ്ചാത്യ രാജ്യങ്ങൾ “സ്വയം സജ്ജരാകണം” എന്ന് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് പുടിന്റെ പ്രഖ്യാപനം. “കിയെവിലെ മിന്നലാക്രമണം പരാജയപ്പെട്ടതിൽ സൈന്യം രോഷാകുലരാണ്. സൈന്യത്തിലെ ചിലര്‍ മുൻകാല പരാജയങ്ങൾക്ക് പകരം തേടുകയാണ്,…
മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടത്തില്‍ കൊല്ലപ്പെടുന്നവരുടെ മക്കള്‍ക്ക് ചൈല്‍ഡ് സപ്പോര്‍ട്ട് നല്‍കണമെന്ന നിയമം ടെന്നസി സംസ്ഥാനം പാസാക്കി
ടെന്നസി: മദ്യപിച്ചു വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന നിയമം ടെന്നസി സെനറ്റ് പാസാക്കി. ഏപ്രില്‍ 27നാണ് സെനറ്റ് ഐക്യകണ്‌ഠേന നിയമം പാസാക്കിയത്. മദ്യപിച്ചു വാഹനമോടിച്ചുണ്ടാക്കുന്ന അപകടത്തില്‍ മറ്റൊരാള്‍ കൊല്ലപ്പെട്ടാല്‍ കുറ്റക്കാരനായ ഡ്രൈവര്‍ കൊല്ലപ്പെടുന്നവരുടെ പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചൈല്‍ഡ് സപ്പോര്‍ട്ട് നല്‍കണമെന്ന നിയമമാണ് സെനറ്റ് അംഗീകരിച്ചിരിക്കുന്നത്. വെഹിക്കുലര്‍ ഹോമിസൈഡ് എന്ന കുറ്റം ചുമത്തി കേസ് എടുക്കുന്നതിനും ബില്ലില്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മദ്യപിച്ച ഡ്രൈവറുടെ അശ്രദ്ധകൊണ്ട് ഉണ്ടാകുന്ന അപകടത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടാലും അവരുടെയെല്ലാം കുട്ടികള്‍ക്ക് 18 വയസു തികയുന്നതുവരെയാണ് ചൈല്‍ഡ് സപ്പോര്‍ട്ട് നല്‍കേണ്ടിവരിക. കുട്ടിയുടെ സാമ്പത്തികാവശ്യവും മാതാപിതാക്കളുടെ വരുമാനവും പരിഗണിച്ചായിരിക്കും ചൈല്‍ഡ് സപ്പോര്‍ട്ട് നിശ്ചയിക്കുകയെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. ബില്ലിന് വിവിധ ഇടങ്ങളില്‍നിന്ന് അനുകൂല പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം, ബില്ലിനെക്കുറിച്ച് പ്രതികരിക്കാന്‍ ഗവര്‍ണറുടെ ഓഫീസ് തയാറായിട്ടില്ല.
44 ബില്യൺ ഡോളറിന്റെ ട്വിറ്റർ ഇടപാടുകൾക്കിടയില്‍ മസ്കിന് ലഭിച്ചത് 6 മില്യൺ ഫോളോവേഴ്‌സ്
സാൻഫ്രാൻസിസ്കോ: ട്വിറ്ററിന്റെ 44 ബില്യൺ ഡോളറിന്റെ ഡീൽ നടക്കുന്നതിനിടയില്‍ ടെക് കോടീശ്വരനായ എലോൺ മസ്‌ക് പ്ലാറ്റ്‌ഫോമിൽ ഏകദേശം 6 ദശലക്ഷം ഫോളോവേഴ്‌സിനെ നേടി. ട്വിറ്റർ ഇടപാടിന് മുമ്പ് ടെസ്‌ല സിഇഒയ്ക്ക് ഏകദേശം 83 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോൾ, മൈക്രോബ്ലോഗിംഗ് സൈറ്റിൽ അദ്ദേഹത്തിന് 89 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. അതേസമയം, വ്യാജ അക്കൗണ്ടുകൾ മൂലം മസ്‌കിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം ഗണ്യമായി വർധിച്ചതായി ടൈം റിപ്പോർട്ട് ചെയ്യുന്നു. പ്രേക്ഷകരുടെ ഗവേഷണ ഉപകരണമായ സ്പാർക്ക്ടോറോയുടെ അഭിപ്രായത്തിൽ, സമാന വലുപ്പത്തിലുള്ള ഫോളോവേഴ്‌സുള്ള അക്കൗണ്ടുകളുടെ ശരാശരി 41 ശതമാനത്തേക്കാൾ 7 ശതമാനം കൂടുതൽ വ്യാജ ഫോളോവേഴ്‌സ് മസ്‌ക്കിനുണ്ട്. സ്പാമുമായി പരസ്പര ബന്ധമുള്ള 25-ലധികം ഘടകങ്ങൾ വിശകലനം ചെയ്യുന്നതിലൂടെ ഓഡിറ്റിംഗ് ടൂൾ കണ്ടെത്തിയത് അസാധാരണമാംവിധം ചെറിയ എണ്ണം ലിസ്റ്റുകളിലുള്ള അക്കൗണ്ടുകൾ, URL ഇല്ലാത്ത അക്കൗണ്ടുകൾ അല്ലെങ്കിൽ അവരുടെ പ്രൊഫൈലിൽ പരിഹരിക്കാത്ത URL, മസ്‌കിനെ…
