ചിങ്ങം: ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. സംബന്ധമായ സംബന്ധമായ ചെലവുകൾ വർദ്ധിപ്പിക്കാൻ സാധ്യത കാണുന്നു. പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുക. നിഷേധാത്മകമായ ചില ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും. അവയിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിക്കുക. ധ്യാനവും ആത്മീയമായ ഉയർന്ന ചിന്തകളും ഈ പ്രശ്‌നങ്ങൾ മറികടന്ന് മാനസികമായ ആശ്വാസം സഹായിക്കും. കന്നി: നിങ്ങൾ പുതിയ സംരംഭങ്ങൾ തുടങ്ങാൻ പറ്റിയ ദിവസമല്ല. ദേഷ്യം നിയന്ത്രിക്കുന്നത് ചില അസുഖകരമായ സാഹചര്യങ്ങളെ മറികടക്കാൻ സഹായിക്കും. കുടുംബവുമായി ഉണ്ടാകുന്ന തർക്കം അല്ലെങ്കിൽ ചർച്ച നിങ്ങളെ ഇന്ന് ദുഃഖിതരാക്കും. തുലാം: ഇന്ന് കൃത്യമായി മുൻ ആസൂത്രണം ചെയ്‌തിരിക്കുന്ന ഒരു പരിപാടിയുടെ അജണ്ട പോലെയാണ് കാര്യങ്ങൾ നടക്കുക. മാറുന്ന സാഹചര്യങ്ങളനുസരിച്ച് സ്വയം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഷോപ്പിംഗ് നടത്താൻ ആവേശപൂർവ്വം നിങ്ങൾ പുറത്തു പോകും. നിങ്ങളുടെ ശാരീരികവും മാനസികവുമായ പ്രവർത്തനവും മറ്റുള്ളവരിലേക്ക് പകരുകയും, അവ ചുറ്റുപാടുമുള്ള പരിസരങ്ങളെ പ്രവർത്തനസ്വലതയോടെ നിലനിർത്തുകയും ചെയ്യും. പ്രശസ്‌തിയും അംഗീകാരവും ലഭിക്കും. വൃശ്ചികം: ശാരീരികമായും മാനസികമായും നിങ്ങൾക്ക് ആരോഗ്യമുള്ളതായും…
Year: 2022
ഒഹായോ മൃഗശാലയിൽ ധ്രുവക്കരടി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി
ഒഹായോ: ഒഹായോയിലെ ടോളിഡോ മൃഗശാലയില്‍ ധ്രുവക്കരടി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. എന്നാൽ, നവജാതശിശുക്കൾ അടുത്ത വർഷം വരെ പൊതു പ്രദർശനത്തിൽ ഉണ്ടാകില്ലെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി. അമ്മ കരടി ക്രിസ്റ്റൽ (24) ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതായി മൃഗശാല ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. ഈ കരടിയുടെ എട്ടാമത്തെയും ഒമ്പതാമത്തെയും കുഞ്ഞുങ്ങളാണിവ. 2012 ന് ശേഷം മൃഗശാലയിൽ ജനിച്ച ആദ്യത്തെ ധ്രുവക്കരടി ഇരട്ടകളുടെ പിതാവ് 18 വയസ്സുള്ള ‘നുക’യാണെന്ന് ഫെയ്സ്ബുക്കില്‍ പറയുന്നു. 2023 വരെ ഇരട്ടകളെ അവരുടെ അമ്മയ്‌ക്കൊപ്പം എക്‌സിബിറ്റ് ഏരിയയിൽ സൂക്ഷിക്കും. പൊതുജനങ്ങള്‍ക്ക് നേരിട്ട് കാണാന്‍ കഴിയില്ലെങ്കിലും, മൃഗശാല അതിന്റെ YouTube ചാനലിൽ ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ഈ കരടിക്കുടുംബത്തെ ലൈവ് സ്ട്രീം ചെയ്യും.
എഡ്വേർഡ് സ്നോഡന് റഷ്യൻ പാസ്പോർട്ട് ലഭിച്ചു
വാഷിംഗ്ടണ്‍: യു എസ് നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ (എൻഎസ്എ) രഹസ്യ നിരീക്ഷണത്തിന്റെ വ്യാപ്തി തുറന്നുകാട്ടിയ മുൻ യുഎസ് ഇന്റലിജൻസ് കോൺട്രാക്ടർ എഡ്വേർഡ് സ്നോഡൻ റഷ്യയോട് കൂറ് പുലർത്തുന്നതായി പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ ചെയ്യുകയും തുടര്‍ന്ന് അദ്ദേഹത്തിന് റഷ്യൻ പാസ്‌പോർട്ട് ലഭിക്കുകയും ചെയ്തതായി വെള്ളിയാഴ്ച മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2013 ലാണ് 39 കാരനായ മുൻ ഇന്റലിജൻസ് കരാറുകാരനായിരുന്ന സ്നോഡന്‍ രേഖകൾ ചോർത്തിയ ശേഷം, അമേരിക്കയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് കടന്നത്. കുറച്ചുകാലം അവിടെ താമസിച്ചതിനുശേഷം 2013 ജൂണില്‍ റഷ്യയിലേക്ക് കടന്നു. അവിടെ രാഷ്ട്രീയാഭയം തേടിയ സ്നോഡന്‍ ഒരു റഷ്യൻ ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുണ്ട്. 2022 സെപ്തംബറിൽ വ്‌ളാഡിമിർ പുടിൻ അദ്ദേഹത്തിന് റഷ്യൻ പൗരത്വം നൽകിയതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അനറ്റോലി കുചെറേന പറഞ്ഞു. “അദ്ദേഹം തീർച്ചയായും സന്തോഷവാനാണ്., തനിക്ക് പൗരത്വം ലഭിച്ചതിന് റഷ്യൻ ഫെഡറേഷനോട് നന്ദി പറയുന്നു. ഏറ്റവും…
റെയിൽവേ പണിമുടക്ക് തടയുന്നതിനും ‘സാമ്പത്തിക ദുരന്തം’ ഒഴിവാക്കുന്നതിനുമുള്ള നിയമനിർമ്മാണത്തിൽ ബൈഡൻ ഒപ്പുവച്ചു
വാഷിംഗ്ടണ്‍: ദേശീയ റെയിൽറോഡ് പണിമുടക്ക് ഒഴിവാക്കുന്ന നിയമനിർമ്മാണത്തിൽ പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച ഒപ്പുവച്ചു. എന്നാൽ, ചില യൂണിയൻ തൊഴിലാളികൾ ആഗ്രഹിച്ചിരുന്ന മെച്ചപ്പെട്ട അസുഖ അവധി (sick leave) വ്യവസ്ഥകള്‍ ഈ നടപടിയിൽ ഉൾപ്പെടുത്തിയിട്ടില്ല. “വളരെ മോശമായ സമയത്ത് ഒരു സാമ്പത്തിക ദുരന്തം” ഒഴിവാക്കാൻ നിയമനിർമ്മാണത്തിൽ ഒപ്പുവെച്ചതായി ബൈഡന്‍ പറഞ്ഞു. “റെയിൽ സംവിധാനം അക്ഷരാർത്ഥത്തിൽ നമ്മുടെ വിതരണ ശൃംഖലയുടെ നട്ടെല്ലാണ് … നമ്മള്‍ ആശ്രയിക്കുന്ന പലതും റെയില്‍ സംവിധാനത്തിലൂടെയാണ് വിതരണം ചെയ്യുന്നത്. റെയിൽ അടച്ചുപൂട്ടൽ നമ്മുടെ സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കുമായിരുന്നു. ബില്ലിനൊപ്പം ആ ദുരന്തത്തിൽ നിന്ന് രാജ്യത്തെ ഒഴിവാക്കി,” അദ്ദേഹം പറഞ്ഞു. 25% വേതന വർദ്ധനവ് റെയിൽ ജീവനക്കാര്‍ക്ക് കരാറിനൊപ്പം ലഭിക്കുമെന്ന് ബൈഡൻ പറഞ്ഞു. കൂടാതെ, നാല് യൂണിയനുകൾ ഇത് നിരസിക്കാൻ കാരണമായ അസുഖ അവധി (sick leave) വ്യവസ്ഥകളുടെ അഭാവവും അംഗീകരിച്ചു. “ഈ ബില്ലില്‍ അസുഖ അവധി…
‘ഇന്ത്യയെപ്പോലെ വിലകുറഞ്ഞ എണ്ണ ഞങ്ങൾക്കും തരൂ….’; പാക്കിസ്താന്റെ അപേക്ഷ റഷ്യ തള്ളി
ഇസ്ലാമാബാദ്: ഇന്ത്യയെപ്പോലെ റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് പാക്കിസ്താന്‍. എന്നാൽ, പാക്കിസ്താന് ഇളവുകള്‍ നൽകാൻ റഷ്യ വിസമ്മതിച്ചു. അതേസമയം, പാക്കിസ്താന് നൽകാൻ തങ്ങളുടെ പക്കൽ എണ്ണ സ്റ്റോക്കില്ലെന്നും റഷ്യ അറിയിച്ചു. ഇന്ത്യ റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് കണക്കിലെടുത്താണ് പാക്കിസ്താനും റഷ്യയുമായി ബന്ധപ്പെട്ടത്. 30-40 ശതമാനം വിലക്കുറവിൽ ക്രൂഡ് ഓയിൽ നൽകണമെന്ന് പാക്കിസ്താന്‍ റഷ്യയോട് ആവശ്യപ്പെട്ടെങ്കിലും റഷ്യ അത് നിരസിച്ചു. പാക്കിസ്താന്‍ പെട്രോളിയം സഹമന്ത്രി മുസാദിഖ് മാലിക്, ജോയിന്റ് സെക്രട്ടറി, മോസ്‌കോയിലെ പാക്കിസ്താന്‍ എംബസി ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമാണ് റഷ്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞു. ഇക്കാര്യത്തിൽ പാക്കിസ്താന്റെ ആവശ്യങ്ങൾ പരിഗണിച്ച് അറിയിക്കാമെന്ന് റഷ്യ അറിയിച്ചു. അതേസമയം, റഷ്യൻ ക്രൂഡ് ഓയിലിന്റെ ഏറ്റവും ഉയർന്ന നിരക്ക് നിർണ്ണയിക്കാൻ വിളിച്ചു ചേർത്ത…
സ്മിത ഹരിദാസ് മന്ത്ര കൺവെൻഷൻ കൺവീനർ
ശ്രീമതി സ്മിതാ ഹരിദാസ് മന്ത്ര കൺവെൻഷൻ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടു. കലാപ്രവർത്തനങ്ങളിലൂടെ പ്രവാസികള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവതലമുറയെ ഹൈന്ദവ ആത്മീയ സാംസ്കാരിക തലങ്ങളിൽ അവരുടെ പൈതൃകവുമായി ബന്ധിപ്പിക്കാൻ, സ്മിത വർഷങ്ങളായി അർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ചു വരുന്നു. വിവിധ ഹൈന്ദവ കൺവെൻഷനുകളിൽ വർഷങ്ങളായി കുടുംബത്തോടൊപ്പം പങ്കെടുക്കുന്ന ശ്രീമതി സ്മിത, 2023 ജൂലൈയിൽ ഹ്യുസ്റ്റണിൽ നടക്കുന്ന മന്ത്ര വിശ്വ ഹിന്ദു സമ്മേളനത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതിൽ സന്തോഷം അറിയിച്ചു. കലാ സാംസ്കാരിക രംഗത്തുള്ള സ്മിതയുടെ അനുഭവജ്ഞാനം, മന്ത്ര കൺവെൻഷന്റെ വിജയത്തിൽ നിർണായക പങ്കു വഹിക്കുമെന്നത് നിസ്തർക്കമാണെന്ന് പ്രസിഡന്റ് ഹരി ശിവരാമനും വൈസ് പ്രസിഡന്റ് ഷിബു ദിവാകരനും അഭിപ്രായപ്പെട്ടു. വടക്കേ അമേരിക്കയിലെ ഭാരതീയ കലാ സാംസ്കാരിക രംഗത്ത് സുപരിചിതയായ സ്മിത ഹരിദാസ് നർത്തകി, മോഡൽ, അഭിനേതാവ്, സ്റ്റേജ് പെർഫോമർ തുടങ്ങിയ രംഗങ്ങളിൽ പ്രശോഭിക്കുന്നു. മിത്രാസ് എന്ന സ്ഥാപനത്തിലെ ഡാൻസ് ഡയറക്ടറായ അവർ കഴിഞ്ഞ 12 വർഷമായി…
രോഹിത്-കോഹ്‌ലി ഉൾപ്പടെയുള്ള ടീം ഇന്ത്യ ബംഗ്ലാദേശിലെത്തി; ആദ്യ ഏകദിനം ഡിസംബർ നാലിന്
ധാക്ക: മൂന്ന് മത്സരങ്ങളുടെ ഏകദിനവും തുടർന്ന് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും കളിക്കാൻ ടീം ഇന്ത്യ ബംഗ്ലാദേശിലെത്തി. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, കെ എൽ രാഹുൽ എന്നിവർ ഈ പര്യടനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങുകയാണ്. ന്യൂസിലൻഡ് പര്യടനത്തിൽ നിന്ന് മൂവർക്കും വിശ്രമം അനുവദിച്ചിരുന്നു. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയുടെ ഭാഗമായിരുന്ന ശിഖർ ധവാനും വാഷിംഗ്ടൺ സുന്ദറും വെള്ളിയാഴ്ച ധാക്കയിൽ ടീം ഇന്ത്യയ്‌ക്കൊപ്പം ചേരും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ഏകദിനം ഡിസംബർ 4 ന് ഇന്ത്യ കളിക്കാനിരിക്കുകയാണ്. രോഹിതിന്റെ അഭാവത്തിൽ, ന്യൂസിലൻഡിൽ നടന്ന ഏകദിന പരമ്പരയിൽ ഇന്ത്യ 0-1 ന് പരാജയപ്പെട്ടപ്പോൾ ശിഖർ ധവാൻ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു. ഡിസംബർ 4, 7, 10 തീയതികളിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും ഏകദിനങ്ങൾ ഇന്ത്യ കളിക്കും. ഇതിന് ശേഷം ആദ്യ ടെസ്റ്റ് മത്സരം ഡിസംബർ 14 മുതലും…
യുഎഇ ദേശീയ ദിനം: രാജ്യത്തിന്റെ ജൈത്രയാത്രയെ സ്മരിച്ച് എമിറേറ്റ് ഭരണാധികാരികൾ പ്രചോദനാത്മക സന്ദേശങ്ങൾ പങ്കിട്ടു
ദുബൈ: യുഎഇ ദേശീയ ദിനത്തിന്റെ ആവേശം എമിറേറ്റ്സിനെ വലയം ചെയ്തപ്പോൾ, വ്യാഴാഴ്ച രാജ്യത്തെ ഭരണാധികാരികൾ പ്രചോദനാത്മക സന്ദേശങ്ങൾ പങ്കിട്ടു. യുഎഇ പ്രസിഡന്റ്, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പൗരന്മാരുടെ ക്ഷേമത്തിന് മുൻഗണന നൽകുമെന്ന് പ്രതിജ്ഞയെടുത്തു. അടുത്ത 50 വർഷത്തിനുള്ളിൽ രാജ്യം കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. മാനുഷിക മൂല്യങ്ങൾ, മത ധാർമ്മികത, സാംസ്കാരിക പൈതൃകം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ആവേശവും മഹത്തായ അഭിലാഷവുമുള്ള ഒരു രാഷ്ട്രത്തിന്റെ പിറവിക്ക് സാക്ഷ്യം വഹിച്ച ദിവസമാണ് ദേശീയ ദിനമെന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. 51-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ സായുധ സേനയുടെ മാസികയായ…
സ്‌പെയിനിനെതിരായ തകർപ്പൻ വിജയത്തിന് ശേഷം ജപ്പാൻ ലോക കപ്പ് നോക്കൗട്ടിലേക്ക്
ഏഷ്യൻ ഭൂഖണ്ഡത്തിന്റെയാകെ പ്രാർത്ഥനയോടെ കളത്തിലിറങ്ങിയ ജപ്പാൻ നിരാശപ്പെടുത്തിയില്ല. ദോഹയിലെ ഖലീഫ സ്റ്റേഡിയത്തിൽ ആരാധകവൃന്ദത്തിനു മുന്നിൽ സ്പാനിഷ് അർമാഡയെ തകർത്ത് ജപ്പാൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്‌പെയിനിനെതിരെ ഏഷ്യൻ ടീമിന്റെ രാജകീയ വിജയം. ഖത്തർ ലോകകപ്പിൽ ഏഷ്യൻ ടീമിന്റെ രണ്ടാം അട്ടിമറിയായിരുന്നു ഇന്നത്തേത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ജർമ്മനിയെ വീഴ്ത്തിയ അതേ പ്രകടനമാണ് ഇന്ന് അവർ പുറത്തെടുത്തത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഒരു ഗോളിന് പിന്നിൽ നിന്ന ജപ്പാൻ രണ്ട് ഗോള്‍ തിരിച്ചടിച്ച് മുന്നേറി. 11-ാം മിനിറ്റിൽ അൽവാരോ മൊറാട്ടയിലൂടെ ലീഡ് നേടിയ സ്പാനിഷ് താരങ്ങൾക്ക് 48-ാം മിനിറ്റിൽ റിത്‌സു ഡോവാനും 52-ാം മിനിറ്റിൽ ആവോ ടനാകയും മറുപടി നൽകി. ജപ്പാന് വേണ്ടിയുള്ള നിർണായക മത്സരത്തിൽ തുടക്കത്തിൽ തന്നെ സ്പാനിഷ് ആധിപത്യം കണ്ടു. കിക്കോഫ് മുതൽ ആക്രമിച്ച് കളിച്ച സ്പാനിഷ് ടീം…
51-ാമത് യുഎഇ ദേശീയ ദിനാഘോഷങ്ങള്‍ക്ക് ഗംഭീര പരിപാടികളോടെ തുടക്കം
അബുദാബി: വർണാഭമായ പരിപാടികളോടെ യുഎഇയുടെ 51-ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമായി. ഐക്യത്തിന്റെ സന്ദേശം നൽകുന്ന ദേശഭക്തി ഗാനങ്ങളും പരമ്പരാഗത കലാരൂപങ്ങളും അഭിമാന നിമിഷങ്ങൾ സമ്മാനിക്കുന്ന വേളയില്‍ ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശികളും ആവേശത്തോടെ സ്വദേശികൾക്കൊപ്പം ചേരുന്നു. വിവിധ എമിറേറ്റുകളിലെ സർക്കാർ സ്ഥാപനങ്ങൾ ദേശീയ ദിനം ആഘോഷിച്ചു. കൂടാതെ, ഘോഷയാത്രകൾ, കരിമരുന്ന് പ്രയോഗങ്ങൾ, സംഗീതം, നൃത്ത പരിപാടികൾ എന്നിവ അരങ്ങേറി. ഇന്നു മുതൽ അവധിയായതിനാൽ ഇന്നലെ ഇന്ത്യൻ സ്കൂളുകളിൽ ആഘോഷങ്ങൾ നടന്നു. മലയാളി സംഘടനകളുടെ നേതൃത്വത്തിലും പരിപാടികൾ നടക്കുന്നുണ്ട്. ദേശീയ ദിനം ആഘോഷിക്കുന്ന രാജ്യം അറബ് മേഖലയിൽ നേട്ടങ്ങളുടെ കൊടുമുടിയിലാണ്. രാഷ്ട്രീയ, സാമ്പത്തിക, നയതന്ത്ര, ജീവകാരുണ്യ മേഖലകളിൽ ലോകത്തിന് മാതൃകയാകാൻ യുഎഇയ്ക്ക് കഴിഞ്ഞു. ബഹിരാകാശത്തും ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക മേഖലകളിലും പ്രതിരോധ മേഖലയിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ശക്തമായ ബന്ധമാണ് നിലനിൽക്കുന്നത്. വികസനത്തിന്റെ പുതിയ യുഗത്തിലാണ് യുഎഇ മുന്നേറുന്നതെന്ന് അന്താരാഷ്ട്ര…
