റഷ്യയില്‍ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്കെതിരെ ഉപരോധമേര്‍പ്പെടുത്തുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: യു എസ്

വാഷിംഗ്ടണ്‍: ലോകരാഷ്ട്രങ്ങള്‍ റഷ്യക്കെതിരെ കര്‍ശന ഉപരോധനങ്ങള്‍ ഏര്‍പ്പെടുത്തുകയും, എണ്ണ ഉള്‍പ്പെടെ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവ നിര്‍ത്തലാക്കുകയും ചെയ്തിട്ടും, ഇന്ത്യ റഷ്യയില്‍ നിന്ന് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനെ യു.എസ്. എതിര്‍ക്കുകയില്ലെന്ന് പ്രസിഡന്റ് ജൊ ബൈഡന്റെ യു.എസ്. എതിര്‍ക്കുകയില്ലെന്ന് പ്രസിഡന്റ് ജൊ ബൈഡന്റെ വക്താവ് ജെന്‍ സാക്കി ഏപ്രില്‍ 5ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കവെ വ്യക്തമാക്കി. യു.എസ്. മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള പല മാധ്യമങ്ങളും ഇന്ത്യക്കെതിരെ യു.എസ്. ഉപരോധം ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും ജെന്‍ പറഞ്ഞു. ഇന്ത്യക്കാവശ്യമായ എനര്‍ജിയുടെ ഒന്നോ രണ്ടോ ശതമാനമാണ് റഷ്യയില്‍ നിന്നും വാങ്ങുന്നത്. എന്നാല്‍ ജര്‍മ്മനി അവര്‍ക്കാവശ്യമുള്ള എനര്‍ജിയുടെ 55 ശതമാനമാണ് റഷ്യയില്‍ നിന്നും ഇപ്പോഴും ഇറക്കുമതി ചെയ്യുന്നതെന്ന് ജെന്‍ ചൂണ്ടികാട്ടി. എനര്‍ജിക്കുവേണ്ടി നല്‍കുന്ന പണത്തിന് യു.എസ്. ഉപരോധം ബാധകമല്ല. ബൈഡന്‍ ഭരണത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ വഹിക്കുന്ന സുപ്രധാന ചുമതലകളും, ഇ്ന്ത്യന്‍-അമേരിക്കന്‍…

കെ.വി തോമസിന്റെ ഇടതുചായ്‌വ് തൃക്കാക്കര മണ്ഡലം ലക്ഷ്യമിട്ട്; തടുക്കാന്‍ സുധാകരന്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ.വി.തോമസ് ഇടതുപക്ഷത്തെത്തുമെന്ന സൂചന. രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഈ തലത്തിലാണ് ചര്‍ച്ചകളും ഊഹാപോഹങ്ങളും മുറുകുന്നത്. ഹൈക്കമാന്‍ഡിന്റെയും കെപിസിസിയുടെയും വിലക്കു ലംഘിച്ചു മുന്‍ മന്ത്രി കെ.വി. തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ം. ഒമ്പതാം തീയതിവരെ സമയമുണ്ടല്ലോയെന്നും കാത്തിരുന്നു കാണാമെന്നാണ് കെ.വി. തോമസിന്റെ വാക്കുകള്‍. സെമിനാറില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച തീരുമാനം നാളെ അറിയിക്കുമെന്നാണ് അദ്ദേഹം ഇന്ന് അറിയിച്ചിരിക്കുന്നത്. നാളെ 11ന് മാധ്യമങ്ങളെ കാണുമെന്നും കെ.വി തോമസ് പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കാന്‍ സോണിയാ ഗാന്ധിയോട് അനുമതി ചോദിച്ചു കത്തെഴുതിയിട്ടുണ്ടെന്നും ദേശീയ നേതൃത്വമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും കഴിഞ്ഞ ദിവസം അദേഹം മാധ്യമങ്ങളോടു പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് കെപിസിസി പറയുന്നതനുസരിക്കാന്‍ രണ്ടാമതും എഐസിസി നിര്‍ദേശം വന്നത്. അതേത്തുടര്‍ന്ന് വീണ്ടും പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടു തീരുമാനം പിന്നീടെന്നു മാത്രമായിരുന്നു മറുപടി. സിപിഎം…

സില്‍വര്‍ലൈന്‍; കേന്ദ്രത്തിന്റെ അനുമതിക്കായി ശ്രമം തുടരുന്നുവെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ മുഖ്യമന്ത്രി

കണ്ണൂര്‍: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ പ്രതിപക്ഷവാദങ്ങള്‍ യുക്തിരഹിതമാണെന്നും ജനങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 23-ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സ്വാഗത പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു സില്‍വര്‍ലൈന്‍ പദ്ധതി. പ്രകടനപത്രികയില്‍ ജനം അര്‍പ്പിച്ച വിശ്വാസമാണ് തുടര്‍ഭരണം സമ്മാനിച്ചത്. ആ വിശ്വസം കാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കേന്ദ്രത്തിന്റെ അനുമതിക്കായി എല്ലാ ശ്രമവും നടത്തുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ പദ്ധതി തടയാന്‍ ശ്രമിക്കുന്നു. അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹികക്ഷേമത്തിലും കേരളസര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം വലിയ വെല്ലുവിളി നേരിടുന്നു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം പരിമിതപ്പെടുത്തുന്നു. ബിജെപിയുടെ ഉള്‍പ്പെടെ വോട്ട് വിഹിതം കുറക്കാനായത് നേട്ടമാണ്. എന്നാല്‍ സിപിഎം പ്രവര്‍ത്തകരേയും ഇടതുപക്ഷ പ്രവര്‍ത്തകരേയും ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള തീവ്രവിഭാഗങ്ങള്‍ നിരന്തരം ആക്രമിക്കുകയാണ്. ഇത്തരം ആക്രമണങ്ങളില്‍ കോണ്‍ഗ്രസും ഉള്‍പ്പെടുകയാണ്. വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ്…

‘പ്രണയം നടിച്ചു രക്തം ഊറ്റി കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം’; കെ.വി തോമസിനു മുന്നറിയിപ്പുമായി ചെറിയാന്‍ ഫിലിപ്പ്

തിരുവല്ല: സിപിഎമ്മിന്റെ പ്രണയത്തട്ടിപ്പില്‍ കെ.വി. തോമസ് കുടുങ്ങരുതെന്നു ചെറിയാന്‍ ഫിലിപ്പ്. പ്രണയം നടിച്ച് അടുത്തു കൂടി രക്തം ഊറ്റി കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം എന്നു ചെറിയാന്‍ ഫിലിപ്പ് വിമര്‍ശിച്ചു. ചെറുപ്പം മുതല്‍ ഇംഎസ്എസ് ഉള്‍പ്പടെയുള്ളവര്‍ തന്നെ സിപിഎമ്മിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്നേഹം വ്യാജമാണെന്നു സഹയാത്രികനായതിനു ശേഷമാണ് ബോധ്യമായത്.ആ മരണക്കെണിയില്‍ ഇരുപതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. ജനാധിപത്യ സംസ്‌കാരത്തില്‍ ജനിച്ചു വളര്‍ന്ന കെ.വി. തോമസിന് സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാകില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. അതേസമയം, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ നാളെ തീരുമാനം അറിയിക്കുമെന്നാണ് കെ.വി. തോമസ് പറഞ്ഞിരിക്കുന്നത്. രാവിലെ 11ന് അദ്ദേഹം പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.

കെ റെയില്‍ ആശങ്ക പരിഹരിക്കണമെന്ന് കണ്ണൂര്‍ ബിഷപ്; പരാമര്‍ശം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍

കണ്ണൂര്‍: കെ റെയില്‍ ആശങ്ക പരിഹരിക്കണമെന്നു കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കെ റെയില്‍ സംബന്ധിച്ച കെസിബിസി നിലപാടില്‍ എല്ലാം വ്യക്തമാണെന്നും ബിഷപ് ചൂണ്ടിക്കാട്ടി. കണ്ണൂരില്‍ നടക്കുന്ന സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രത്യേകം ക്ഷണിതാവായാണ് ബിഷപ് എത്തിയത്. സിനിമാ താരങ്ങളായ ഹരിശ്രീ അശോകന്‍, മധുപാല്‍, ഗായിക സയനോര തുടങ്ങിയവരും ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളായി സംബന്ധിക്കുന്നുണ്ട്.

കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം മുടങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം മുടങ്ങി. വരുമാനത്തില്‍ ഭൂരിഭാഗവും ഇന്ധനത്തിനായി ചെലവഴിക്കേണ്ടി വരുന്നതിനാലാണ് കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയത്. മാസം 30 കോടി രൂപയില്‍ കൂടുതല്‍ കെഎസ്ആര്‍ടിസിക്കു നല്‍കാനാവില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. എന്നാല്‍, കെഎസ്ആര്‍ടിസിക്കു ശന്പളത്തിനു തന്നെ 70 കോടിയിലേറെ രൂപ മാസം വേണം. ദിനംപ്രതിയുള്ള വരുമാനം ശരാശരി അഞ്ചു കോടിയാണ്. എന്നാല്‍, ഇന്ധനവില കുതിച്ചുകയറിയതോടെ വരുമാനത്തിന്റെ ഗണ്യമായ ഭാഗം ഡീസല്‍ വാങ്ങാന്‍ ചെലവഴിക്കേണ്ടി വരുന്നുണ്ട്. അതിനൊപ്പം വായ്പകളുടെ തിരിച്ചടവു കൂടിയാകുന്‌പോള്‍ ശന്പളം കൊടുക്കാന്‍ പണം മാറ്റിവയ്ക്കാനില്ലാത്ത അവസ്ഥയിലാണ്. ആയിരം കോടിയാണ് ബജറ്റില്‍ കെഎസ്ആര്‍ടിസിക്കായി ഒരു വര്‍ഷത്തേക്ക് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ വലിയൊരു ഭാഗം പെന്‍ഷന്‍ നല്‍കാനാണ് മാറ്റിവയ്ക്കുന്നത്. ബാക്കിയുള്ളതില്‍നിന്നാണ് 30 കോടി വീതം മാസം നല്‍കുന്നത്. അതേസമയം, പ്രതിസന്ധി തുടര്‍ന്നാല്‍ ലേ ഓഫ് വേണ്ടിവരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. എന്നാല്‍…

ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ മരണം; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം നടന്ന് ഒന്നരമാസത്തിനുള്ളില്‍ എറണാകുളം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ നാല് പേരാണ് കേസിലെ പ്രതികള്‍. സിപിഎം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പാറാട്ട് അബ്ദുല്‍ റഹ്മാന്‍, സിപിഎം പ്രവര്‍ത്തകരും ചേലക്കുളം സ്വദേശികളുമായ പാറാട്ട് സൈനുദീന്‍, നെടുങ്ങാടന്‍ ബഷീര്‍, വല്യപറമ്പില്‍ അസീസ് എന്നിവരാണ് പ്രതികള്‍. കൊലക്കുറ്റത്തിന് പുറമേ എസ്സി , എസ്ടി വകുപ്പ് പ്രകാരമുളള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ട്വന്റി ട്വന്റിക്കൊപ്പം ചേര്‍ന്ന് സിപിഎമ്മിനെതിരെ സമരം നടത്തിയതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ദീപുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഫെബ്രുവരി12 നാണ് സംഭവം നടന്നത്. പി.വി. ശ്രീനിജന്‍ എംഎല്‍എയും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി അട്ടിമറിക്കുന്നതിനെതിരെ ട്വന്റി ട്വന്റി സമരം നടത്തിയരുന്നു. രാത്രി ഏഴിന്…

വിപ്രോ തെലങ്കാനയിൽ നിക്ഷേപം തുടരും: അസിം പ്രേംജി

തെലങ്കാന സർക്കാർ സൗഹൃതപരവും പുരോഗമനപരവുമായതിനാല്‍ വിപ്രോ അവിടെ നിക്ഷേപം തുടരുമെന്ന് വിപ്രോ ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ അസിം പ്രേംജി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. നിക്ഷേപത്തിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഗ്രൂപ്പ് തെലങ്കാനയെ പിന്തുണയ്ക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. “സ്ത്രീകൾ അസാധാരണമായ പ്രതിബദ്ധതയുള്ളവരാണെന്ന് ഞങ്ങൾ കാണുന്നു. വിപ്രോ ഇവിടെ നിക്ഷേപം തുടരും. കാരണം, സംസ്ഥാന സർക്കാർ വളരെ പുരോഗമനപരമാണെന്ന് ഞങ്ങൾ കാണുന്നു,” ഹൈദരാബാദിലെ വിപ്രോ കൺസ്യൂമർ കെയർ & ലൈറ്റിംഗിന്റെ നിർമ്മാണ കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു. പ്രേംജിയും തെലങ്കാന വ്യവസായ വിവര സാങ്കേതിക മന്ത്രി കെ ടി രാമറാവുവും ചേർന്ന് മഹേശ്വരത്ത് കേന്ദ്രം ഉദ്ഘാടനം ചെയ്തു. സ്ഥാപനം സ്ഥാപിക്കാൻ കമ്പനി 300 കോടി രൂപ മുടക്കി 900 ഓളം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, 90% തൊഴിലവസരങ്ങൾ തദ്ദേശവാസികൾക്ക് ലഭിക്കുമെന്നും മന്ത്രി കെടിആറിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ…

വികലാംഗരായ കുട്ടികളെ നിർബന്ധിച്ച് മതപരിവര്‍ത്തനം നടത്തി; സർക്കാർ ജീവനക്കാരൻ ഇർഫാൻ ഷെയ്ഖിന് അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചു

ലഖ്‌നൗ: ന്യൂഡൽഹിയിലെ ആംഗ്യഭാഷാ പരിശീലന ഗവേഷണ കേന്ദ്രത്തിൽ ശ്രവണ വൈകല്യമുള്ള വിദ്യാർത്ഥികളെ നിർബന്ധിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത സംഭവത്തിൽ ഉൾപ്പെട്ട ഇർഫാൻ ഖാൻ എന്ന ഇർഫാൻ ഷെയ്ഖിന് ജാമ്യം നൽകാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിൽ സർക്കാർ നിയമിച്ച പ്രതീകാത്മക വ്യാഖ്യാതാവാണ് ഷെയ്ഖ്. 2021 ജൂൺ-ജൂലൈ മാസങ്ങളിൽ യുപിയിൽ കണ്ടെത്തിയ ഉമർ ഗൗതമിന്റെ മതപരിവർത്തന റാക്കറ്റുമായി ഷെയ്ഖിന് ബന്ധമുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഗൗതമിന്റെ റാക്കറ്റിലെ പ്രധാന കണ്ണിയാണ് ഷെയ്ഖ് ഉമർ. കേസുമായി ബന്ധപ്പെട്ട വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമായ തെളിവുകൾ ശേഖരിച്ചു. പ്രതി ഉമറിന്റെ ഒത്താശയോടെയാണ് മതപരിവര്‍ത്തനം നടന്നതെന്ന് ജസ്റ്റിസ് രമേഷ് സിൻഹയും ജസ്റ്റിസ് ബ്രിജ് രാജ് സിംഗും ഉത്തരവിൽ പറയുന്നു. “ആംഗ്യഭാഷാ പരിശീലന ഗവേഷണ കേന്ദ്രത്തിൽ ദ്വിഭാഷിയായി ജോലി ചെയ്യുന്നതിനിടയിൽ ഹരജിക്കാരൻ തന്റെ പദവി ദുരുപയോഗം ചെയ്‌തു, മതപരിവർത്തനത്തിലും ദേശവിരുദ്ധ…

ഏപ്രിൽ 14ന് ഇന്ത്യയില്‍ അവധി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ഡോ. ഭീംറാവു അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14ന് ഇന്ത്യയൊട്ടാകെ കേന്ദ്രസർക്കാർ അവധി പ്രഖ്യാപിച്ചു. ഒരു ജാതിയിലും സമൂഹത്തിലും ജീവിക്കാതെ സമൂഹത്തിനു വേണ്ടി പ്രവർത്തിച്ചുകൊണ്ടാണ് ഡോ. ഭീംറാവു അംബേദ്കർ ഈ ലോകത്ത് തന്റെ പ്രതിച്ഛായ സൃഷ്ടിച്ചത്. രാജ്യത്തിന്റെ ഭരണഘടനാ ശില്പിയായ ഡോ. ഭീംറാവു അംബേദ്കറിന് 1990 മാർച്ച് 31-ന് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന മരണാനന്തര ബഹുമതിയായി നൽകപ്പെട്ടു, രാജ്യത്തിനും സമൂഹത്തിനും അദ്ദേഹം നൽകിയ അമൂല്യമായ സംഭാവനകൾക്ക് അഭിവാദ്യം ചെയ്തു. ‘ബാബാസാഹേബ്’ ഭീംറാവു അംബേദ്കർ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ സജീവമായി പങ്കെടുക്കുകയും ജീവിതത്തിലുടനീളം സാമൂഹിക പക്ഷപാതത്തിനെതിരെ പോരാടുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം, രാജ്യത്തിന്റെ ഭരണഘടനയുടെ കരട് രൂപീകരണ ചുമതല അദ്ദേഹത്തെ ഏൽപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ പങ്ക് കൂടുതൽ പ്രാധാന്യമർഹിച്ചു. അതേ ഇന്ത്യൻ ഭരണഘടനയുടെ അടിത്തറ പാകിയ ബാബാ ഭീംറാവു അംബേദ്കർ തന്റെ ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ കണ്ടു. എന്നാൽ,…