ഒക്കലഹോമ: ഒക്കലഹോമ സംസ്ഥാനത്തു ഗര്‍ഭഛിദ്രം നിയമവിരുദ്ധവും, ശിക്ഷാര്‍ഹവുമാക്കുന്ന ബില്‍ ഒക്കലഹോമ ഹൗസ് പാസ്സാക്കി. ഏപ്രില്‍ 5 ചൊവ്വാഴ്ചയാണ് ബില്‍ അവതരിപ്പിച്ചു പാസ്സാക്കിയത്. കാര്യമായ ചര്‍ച്ചയോ, വാഗ് വാദമോ ഇല്ലാതെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള നിയമസഭാ 70 വോട്ടുകളുടെ പിന്തുണയോടെയാണ് ബില്‍ പാസ്സാക്കിയത്. 14 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. നിയമം ലംഘിച്ച് ഗര്‍ഭഛിദ്രം നടത്തുന്നവര്‍ക്ക് പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 100,000 ഡോളര്‍ പിഴവും. ഹൗസ് പാസ്സാക്കിയ ബില്‍ ഗവര്‍ണ്ണറുടെ ഓഫീസില്‍ എത്തിയാല്‍ ഉടനെ അതില്‍ ഒപ്പുവെക്കുമെന്നും ഒക്കലഹോമ ഗവര്‍ണ്ണര്‍ കെവിന്‍ സ്റ്റിറ്റ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഫലത്തില്‍ പൂര്‍ണ്ണ ഗര്‍ഭനിരോധനമാണ് ഒക്കലഹോമയില്‍ നടപ്പാക്കുന്നത്. റിപ്പബ്ലിക്കന്‍ അംഗം ജിം ഒല്‍സനാണ് ബില്ലിന്റെ അവതാരകന്‍. ബില്‍ പാസ്സാക്കിയ അന്നു തന്നെ ഇതിനെതിരെ ഒക്കലഹോമ സംസ്ഥാന തലസ്ഥാനത്തു അബോര്‍ഷന്‍ റൈറ്റ്‌സ് അംഗങ്ങള്‍ വന്‍ പ്രകടനം സംഘടിപ്പിച്ചു. ലൈംഗീക…
Year: 2022
യുഎസ്, യുകെ, ഓസ്‌ട്രേലിയ ഹൈപ്പർസോണിക് മിസൈലുകൾ വികസിപ്പിക്കുന്നു
വാഷിംഗ്ടൺ: ഹൈപ്പർസോണിക് ആയുധങ്ങൾ വികസിപ്പിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ പ്രസ്താവിച്ചു. “ഹൈപ്പർസോണിക്സ്, കൌണ്ടർ-ഹൈപ്പർസോണിക്സ് എന്നിവയിൽ പുതിയ ത്രിരാഷ്ട്ര സഹകരണം ആരംഭിക്കാനും അതുപോലെ തന്നെ വിവരങ്ങൾ പങ്കിടൽ വിപുലീകരിക്കാനും പ്രതിരോധ നവീകരണത്തിൽ സഹകരണം വർദ്ധിപ്പിക്കാനും ഇന്ന് പ്രതിജ്ഞാബദ്ധമാണ്,” യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എന്നിവർ ത്രിരാഷ്ട്ര പ്രതിരോധ സഹകരണം അവലോകനം ചെയ്ത ശേഷം ചൊവ്വാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 2021 സെപ്റ്റംബറിൽ AUKUS സുരക്ഷാ സഖ്യം രൂപീകരിച്ച മൂന്ന് രാജ്യങ്ങളിലെയും നേതാക്കൾ, പുതുതായി പ്രഖ്യാപിച്ച സഹകരണ മേഖലകളില്‍ സൈബർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം സാങ്കേതികവിദ്യകൾ, സമുദ്രത്തിനടിയിലെ പുതിയ കഴിവുകൾ എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള തങ്ങളുടെ നിലവിലുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കുമെന്ന് പറഞ്ഞു. ഓസ്ട്രേലിയക്ക് ആണവോർജ്ജമുള്ള അന്തർവാഹിനികൾ നൽകാൻ യുഎസും യുകെയും പ്രതിജ്ഞാബദ്ധരായ…
അഞ്ചു വര്‍ഷത്തിനുശേഷം ആദ്യമായി ഒബാമ വൈറ്റ് ഹൗസിലെത്തി
വാഷിംഗ്ടണ്‍: 2017 ല്‍ വൈറ്റ് ഹൗസ് വിട്ടശേഷം ഏപ്രില്‍ 5ന് ചൊവ്വാഴ്ച പ്രസിഡന്റ് ബരാക്ക് ഒബാമ വീണ്ടും വൈറ്റ് ഹൗസില്‍. അഫോഡബള്‍ കെയര്‍ ആക്ടിന്റെ((Afordable Care Act) ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ഒബാമ വൈറ്റ് ഹൗസിന്റെ ഈസ്റ്റ് റൂമില്‍ എത്തിയത്. 2010 ല്‍ ഒബാമ തുടങ്ങി വെച്ച എ.സി.എ.യുടെ കുറേക്കൂടെ വിശദാംശങ്ങള്‍ അടങ്ങിയ പുതിയ നിയമം ജൊബൈഡന്‍ എക്‌സിക്യൂട്ടീവ് ഉത്തരവായി ഒപ്പുവെക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ഒബാമ വൈറ്റ് ഹൗസില്‍ എത്തിയത്. പ്രസിഡന്റ് ബൈഡനും, കമലാഹാരിസും വൈറ്റ് ഹൗസില്‍ എത്തിചേര്‍ന്ന ഒബാമയെ സ്വീകരിച്ചു. ‘മിസ്റ്റര്‍ പ്രസിഡന്റ് വൈറ്റ് ഹൗസിലേക്ക്, സ്വാഗതം ‘ പഴയ നല്ലകാലത്തെകുറിച്ചുള്ള ഓര്‍മ്മകളിലേക്ക് സ്വാഗതം എന്നാണ് ഒബാമയെ അഭിസംബോധന ചെയ്ത് ബൈഡന്‍ പറഞ്ഞു. ഒബാമ ബൈഡനെ ആലിംഗനം ചെയ്യുകയും, ഷെയ്ക്ക് ഹാന്‍ഡു നല്‍കുകയും ചെയ്തപ്പോള്‍, സമീപത്തു ആയിരുന്ന കമല ഹാരിസിനെ ഗൗനിക്കാതിരുന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഒബാമ തമാശയായി…
റഷ്യൻ നിർമ്മിത ആയുധങ്ങൾ ഉക്രെയ്ന് കൈമാറണമെന്ന യു എസ് നിര്‍ദ്ദേശം സൈപ്രസ് നിഷേധിച്ചു
റഷ്യൻ നിർമ്മിത ആയുധങ്ങൾ ഉക്രെയ്‌നിന് കൈമാറാനുള്ള യുഎസ് നിർദ്ദേശം സൈപ്രസിന് അംഗീകരിക്കാനാവില്ലെന്ന് പ്രതിരോധ മന്ത്രി ചരലംബോസ് പെട്രൈഡ്സ് പറഞ്ഞു. കാരണം, അത് രാജ്യത്തിന്റെ പ്രതിരോധ ശേഷിയിൽ വിടവുകൾ ഉണ്ടാക്കും. തങ്ങളുടെ പക്കലുള്ള റഷ്യൻ നിർമ്മിത ആയുധങ്ങളുടെ മുഴുവനോ ഭാഗികമായോ ഉക്രെയ്‌നിന് കൈമാറാൻ തയ്യാറാണോ എന്ന് യുഎസ് ഉദ്യോഗസ്ഥർ സൈപ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന പത്രവാർത്തകൾക്ക് പെട്രൈഡ്സ് മറുപടി നൽകുകയായിരുന്നു. റഷ്യയിൽ നിന്ന് ലഭിച്ച സൈനിക സംവിധാനങ്ങൾ മറ്റ് കക്ഷികൾക്ക് വിൽക്കുന്നത് വിലക്കുന്ന ഒരു വ്യവസ്ഥയുടെ ഫലമായി നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയ്‌ക്കെതിരായ യൂറോപ്യൻ യൂണിയൻ (ഇയു) ഉപരോധത്തെത്തുടർന്ന്, സൈപ്രസ് നിലവിൽ അതിന്റെ റഷ്യൻ നിർമ്മിത ആയുധങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട ആശങ്കകളിലാണെന്ന് പെട്രൈഡ്സ് പറയുന്നു. 1974-ൽ അമേരിക്ക സൈപ്രസിൽ ആയുധ ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ഏറ്റെടുത്ത രണ്ട് തരം റഷ്യൻ വിമാനവിരുദ്ധ സംവിധാനങ്ങൾ നിലവിൽ സൈപ്രസിൽ ഉപയോഗിക്കുന്നുണ്ട്.
വിസ്കോൺസിൻ സീറോ മലബാർ മിഷനിൽ വിശുദ്ധവാരാചരണം
മിൽവാക്കി: വിസ്കോൺസിൻ സെന്റ് ആന്റണീസ് സീറോമലബാർ മിഷനിൽ ഈ വർഷത്തെ വിശുദ്ധവാരം ഭക്തിപൂർവ്വകമായി ആചരിക്കും. ഏപ്രിൽ ഒൻപതാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് ഹോളിഹില്ലിൽ നടക്കുന്ന മലയാളം വിയാസാക്ര (കുരിശിന്റെ വഴി)യോടുകൂടി വിശുദ്ധവാരാചരണത്തിന് തുടക്കം കുറിക്കും. ഓശാന ഞായർ ഉച്ചകഴിഞ്ഞു1:30 നു നോമ്പുകാല ചിന്തകൾ, കുമ്പസാരം, വിശുദ്ധ കുർബാന, കുരുത്തോല പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് സെന്റ് കാമിലിസ് സെന്ററിൽ പെസഹാ തിരുകർമ്മങ്ങൾ, കാലുകഴുകൽ ശുശ്രൂഷ തുടർന്ന് പെസഹാ അപ്പം മുറിക്കൽ എന്നിവ നടക്കും. ദുഃഖവെള്ളിയാഴ്‍ച വൈകിട്ട് 6:30 ന് തിരുകർമ്മങ്ങൾ ആരംഭിക്കും. ഈസ്റ്റർ ദിനം ഞായറാഴ്ച രാവിലെ 11 മണിക്ക് ആഘോഷപൂർവ്വകമായ കുർബാന, ഈസ്റ്റർ ഡിന്നർ എന്നിവക്കു ശേഷം നിർധനർക്ക് വേണ്ടിയുള്ള ഭവന നിർമ്മാണ പദ്ധതിയുടെ കിക്കോഫ്, മിഷൻ ഡയറക്ടർ റവ. ഫാ നവീൻ പള്ളുരാത്തിൽ നിർവ്വഹിക്കും. മിൽവാക്കി സീറോ മലബാർ…
റഷ്യയില്‍ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്കെതിരെ ഉപരോധമേര്‍പ്പെടുത്തുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: യു എസ്
വാഷിംഗ്ടണ്‍: ലോകരാഷ്ട്രങ്ങള്‍ റഷ്യക്കെതിരെ കര്‍ശന ഉപരോധനങ്ങള്‍ ഏര്‍പ്പെടുത്തുകയും, എണ്ണ ഉള്‍പ്പെടെ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവ നിര്‍ത്തലാക്കുകയും ചെയ്തിട്ടും, ഇന്ത്യ റഷ്യയില്‍ നിന്ന് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനെ യു.എസ്. എതിര്‍ക്കുകയില്ലെന്ന് പ്രസിഡന്റ് ജൊ ബൈഡന്റെ യു.എസ്. എതിര്‍ക്കുകയില്ലെന്ന് പ്രസിഡന്റ് ജൊ ബൈഡന്റെ വക്താവ് ജെന്‍ സാക്കി ഏപ്രില്‍ 5ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കവെ വ്യക്തമാക്കി. യു.എസ്. മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള പല മാധ്യമങ്ങളും ഇന്ത്യക്കെതിരെ യു.എസ്. ഉപരോധം ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും ജെന്‍ പറഞ്ഞു. ഇന്ത്യക്കാവശ്യമായ എനര്‍ജിയുടെ ഒന്നോ രണ്ടോ ശതമാനമാണ് റഷ്യയില്‍ നിന്നും വാങ്ങുന്നത്. എന്നാല്‍ ജര്‍മ്മനി അവര്‍ക്കാവശ്യമുള്ള എനര്‍ജിയുടെ 55 ശതമാനമാണ് റഷ്യയില്‍ നിന്നും ഇപ്പോഴും ഇറക്കുമതി ചെയ്യുന്നതെന്ന് ജെന്‍ ചൂണ്ടികാട്ടി. എനര്‍ജിക്കുവേണ്ടി നല്‍കുന്ന പണത്തിന് യു.എസ്. ഉപരോധം ബാധകമല്ല. ബൈഡന്‍ ഭരണത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ വഹിക്കുന്ന സുപ്രധാന ചുമതലകളും, ഇ്ന്ത്യന്‍-അമേരിക്കന്‍…
കെ.വി തോമസിന്റെ ഇടതുചായ്‌വ് തൃക്കാക്കര മണ്ഡലം ലക്ഷ്യമിട്ട്; തടുക്കാന്‍ സുധാകരന്‍
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ.വി.തോമസ് ഇടതുപക്ഷത്തെത്തുമെന്ന സൂചന. രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഈ തലത്തിലാണ് ചര്‍ച്ചകളും ഊഹാപോഹങ്ങളും മുറുകുന്നത്. ഹൈക്കമാന്‍ഡിന്റെയും കെപിസിസിയുടെയും വിലക്കു ലംഘിച്ചു മുന്‍ മന്ത്രി കെ.വി. തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ം. ഒമ്പതാം തീയതിവരെ സമയമുണ്ടല്ലോയെന്നും കാത്തിരുന്നു കാണാമെന്നാണ് കെ.വി. തോമസിന്റെ വാക്കുകള്‍. സെമിനാറില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച തീരുമാനം നാളെ അറിയിക്കുമെന്നാണ് അദ്ദേഹം ഇന്ന് അറിയിച്ചിരിക്കുന്നത്. നാളെ 11ന് മാധ്യമങ്ങളെ കാണുമെന്നും കെ.വി തോമസ് പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കാന്‍ സോണിയാ ഗാന്ധിയോട് അനുമതി ചോദിച്ചു കത്തെഴുതിയിട്ടുണ്ടെന്നും ദേശീയ നേതൃത്വമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും കഴിഞ്ഞ ദിവസം അദേഹം മാധ്യമങ്ങളോടു പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് കെപിസിസി പറയുന്നതനുസരിക്കാന്‍ രണ്ടാമതും എഐസിസി നിര്‍ദേശം വന്നത്. അതേത്തുടര്‍ന്ന് വീണ്ടും പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടു തീരുമാനം പിന്നീടെന്നു മാത്രമായിരുന്നു മറുപടി. സിപിഎം…
സില്‍വര്‍ലൈന്‍; കേന്ദ്രത്തിന്റെ അനുമതിക്കായി ശ്രമം തുടരുന്നുവെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ മുഖ്യമന്ത്രി
കണ്ണൂര്‍: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ പ്രതിപക്ഷവാദങ്ങള്‍ യുക്തിരഹിതമാണെന്നും ജനങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 23-ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സ്വാഗത പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു സില്‍വര്‍ലൈന്‍ പദ്ധതി. പ്രകടനപത്രികയില്‍ ജനം അര്‍പ്പിച്ച വിശ്വാസമാണ് തുടര്‍ഭരണം സമ്മാനിച്ചത്. ആ വിശ്വസം കാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കേന്ദ്രത്തിന്റെ അനുമതിക്കായി എല്ലാ ശ്രമവും നടത്തുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ പദ്ധതി തടയാന്‍ ശ്രമിക്കുന്നു. അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹികക്ഷേമത്തിലും കേരളസര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം വലിയ വെല്ലുവിളി നേരിടുന്നു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം പരിമിതപ്പെടുത്തുന്നു. ബിജെപിയുടെ ഉള്‍പ്പെടെ വോട്ട് വിഹിതം കുറക്കാനായത് നേട്ടമാണ്. എന്നാല്‍ സിപിഎം പ്രവര്‍ത്തകരേയും ഇടതുപക്ഷ പ്രവര്‍ത്തകരേയും ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള തീവ്രവിഭാഗങ്ങള്‍ നിരന്തരം ആക്രമിക്കുകയാണ്. ഇത്തരം ആക്രമണങ്ങളില്‍ കോണ്‍ഗ്രസും ഉള്‍പ്പെടുകയാണ്. വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ്…
‘പ്രണയം നടിച്ചു രക്തം ഊറ്റി കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം’; കെ.വി തോമസിനു മുന്നറിയിപ്പുമായി ചെറിയാന്‍ ഫിലിപ്പ്
തിരുവല്ല: സിപിഎമ്മിന്റെ പ്രണയത്തട്ടിപ്പില്‍ കെ.വി. തോമസ് കുടുങ്ങരുതെന്നു ചെറിയാന്‍ ഫിലിപ്പ്. പ്രണയം നടിച്ച് അടുത്തു കൂടി രക്തം ഊറ്റി കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം എന്നു ചെറിയാന്‍ ഫിലിപ്പ് വിമര്‍ശിച്ചു. ചെറുപ്പം മുതല്‍ ഇംഎസ്എസ് ഉള്‍പ്പടെയുള്ളവര്‍ തന്നെ സിപിഎമ്മിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്നേഹം വ്യാജമാണെന്നു സഹയാത്രികനായതിനു ശേഷമാണ് ബോധ്യമായത്.ആ മരണക്കെണിയില്‍ ഇരുപതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. ജനാധിപത്യ സംസ്‌കാരത്തില്‍ ജനിച്ചു വളര്‍ന്ന കെ.വി. തോമസിന് സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാകില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. അതേസമയം, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ നാളെ തീരുമാനം അറിയിക്കുമെന്നാണ് കെ.വി. തോമസ് പറഞ്ഞിരിക്കുന്നത്. രാവിലെ 11ന് അദ്ദേഹം പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.
കെ റെയില്‍ ആശങ്ക പരിഹരിക്കണമെന്ന് കണ്ണൂര്‍ ബിഷപ്; പരാമര്‍ശം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍
കണ്ണൂര്‍: കെ റെയില്‍ ആശങ്ക പരിഹരിക്കണമെന്നു കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കെ റെയില്‍ സംബന്ധിച്ച കെസിബിസി നിലപാടില്‍ എല്ലാം വ്യക്തമാണെന്നും ബിഷപ് ചൂണ്ടിക്കാട്ടി. കണ്ണൂരില്‍ നടക്കുന്ന സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രത്യേകം ക്ഷണിതാവായാണ് ബിഷപ് എത്തിയത്. സിനിമാ താരങ്ങളായ ഹരിശ്രീ അശോകന്‍, മധുപാല്‍, ഗായിക സയനോര തുടങ്ങിയവരും ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളായി സംബന്ധിക്കുന്നുണ്ട്.
