ഒന്ന് പാളിനോക്കിയപ്പോൾ ആഘോഷതിമിർപ്പിലായ നേതാക്കളുടെ മുഖം വ്യക്തമായും കാണാൻ കഴിഞ്ഞു. മുരളി മനോഹർ ജോഷിയുടെ തോളിൽ അമർന്നുകിടന്ന് ‘ഒരു തട്ടുകൂടി കൊടുക്കൂ’ എന്ന് വിളിച്ചു പറയുന്ന ഉമാഭാരതിയുടെ ചിത്രം എടുത്തുനിന്നു. അവിശ്വസനീയമായിരുന്നു രംഗം. മിനിട്ടുകൾക്കുള്ളിൽ ആ പുരാതന മസ്ജിദ് ധൂളികളായി അന്തരീക്ഷത്തിൽ ലയിച്ചു. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് പൊളിച്ചതിന് ദൃക്സാക്ഷികളായ മാധ്യമപ്രവർത്തകരുടെ സംഘത്തിലുണ്ടായിരുന്ന ലേഖകൻ, തന്റെ റിപ്പോർട്ടിംങ് അനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതുന്നു ജോൺ ബ്രിട്ടാസ് 05 Aug 2020 ഇന്ത്യയുടെ സെക്യുലറിസം അവസാനിക്കുന്നതിന്റെ തുടക്കമായിരുന്നു ബാബറി മസ്ജിദ് തകർത്ത സംഭവം. അതിനുശേഷം ഓരോ തെരഞ്ഞെടുുപ്പു കഴിയുമ്പോഴും എത്രത്തോളം അധികാരം ബി.ജെ.പിക്ക് കിട്ടിയെന്നതല്ല, മറിച്ച് ഇന്ത്യയുടെ സംസ്‌കാരം തന്നെ പൂർണമായി മാറുകയായിരുന്നു. ഭക്തിമന്ത്രങ്ങൾക്കുള്ളിലെ രക്തച്ചുവ അയോധ്യയുമായുള്ള എന്റെ സംസർഗത്തിന് രണ്ടര വ്യാഴവട്ടക്കാലത്തെ പഴക്കമുണ്ട്. 1989ൽ ശിലാന്യാസ് റിപ്പോർട്ട് ചെയ്യാനാണ് ആദ്യം അയോധ്യയിൽ എത്തിയത്. ഉത്തരേന്ത്യയുമായി പൊരുത്തപ്പെട്ടു…
Month: January 2024
ചിത്രക്കെതിരെയുള്ള സൈബർ ആക്രമണത്തെ അപലപിച്ചു മന്ത്ര
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിൽ രാമനാമം ജപിക്കണമെന്നും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നുമുള്ള മലയാളത്തിന്റെ വാനമ്പാടി കെ. എസ് ചിത്രയുടെ ആഹ്വാനത്തിന് എതിരെ നടക്കുന്ന ആക്രമണം അപക്വ മനസുകളിൽ നിന്ന് ഉണ്ടാവുന്നതു ആണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നതായും മന്ത്ര പ്രസിഡന്റ് ശ്രീ ശ്യാം ശങ്കർ. കേരളത്തിൽ ഹൈന്ദവ വിശ്വാസ സം ഹിതകൾക്ക് എതിരെ വർഷങ്ങൾ ആയി നടക്കുന്ന ആക്രമണങ്ങളുടെ തുടർച്ചയായി മാത്രമേ ഇതിനെ കാണാൻ സാധിക്കു.ശ്രീമതി ചിത്രയ്ക്ക് മന്ത്രയുടെ പൂർണമായ ഐക്യ ദാർഢ്യം അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഇത്തരം സംഭവങ്ങൾക്കു പിന്നിലുള്ള ദുരുദ്ദേശം വ്യക്തമാണെന്നും, ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും സെക്രട്ടറി ശ്രീ ഷിബു ദിവാകരൻ അഭിപ്രായപ്പെട്ടു.അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ദിനം ലോകമെങ്ങുമുള്ള ഹൈന്ദവ ജനതയ്ക്ക് അഭിമാന മുഹൂർത്തം ആണെന്നും,ശബരിമലയിൽ ആചാരങ്ങളും, വിശ്വാസങ്ങളും, ചരിത്രവും കോടതിവിധിക്ക് മുകളിൽ അല്ല എന്ന് വാദിച്ചവർക്ക് അയോദ്ധ്യയിൽ കോടതി വിധിയെ മാനിക്കാൻ…
മിഷേൽ ഒബാമ: മാറ്റത്തിന്റെയും സാമൂഹ്യസേവനത്തിന്റെയും വേറിട്ട ശബ്ദം
ജനുവരി 17 ന്, വൈറ്റ് ഹൗസിന്റെ മതിലുകൾക്കപ്പുറത്തേക്ക് തന്റെ സ്വാധീനം പ്രചരിപ്പിച്ച ശ്രദ്ധേയയായ ഒരു വനിതയുടെ ജന്മദിനം ലോകം സന്തോഷത്തോടെ അനുസ്മരിക്കുന്ന ദിവസമാണ്. അവരാണ് മിഷേൽ ഒബാമ! ചിക്കാഗോയുടെ തെക്ക് ഭാഗത്ത് ജനിച്ച മിഷേൽ ലാവോൺ റോബിൻസൺ, അമേരിക്കയുടെ പ്രഥമ വനിതയാകാനുള്ള അവരുടെ യാത്ര കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും പൊതുസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും തെളിവാണ്. മാതാപിതാക്കളായ മരിയനും ഫ്രേസിയർ റോബിൻസണും മകളില്‍ സഹിഷ്ണുതയുടെയും സമൂഹത്തിന്റെയും മൂല്യങ്ങൾ പകർന്നു നല്‍കി ഒരു അസാധാരണ സ്ത്രീയുടെ ജീവിതത്തിന് അടിത്തറയിട്ടു. മിഷേലിന്റെ അക്കാദമിക് യാത്ര അവരെ പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിലേക്ക് നയിച്ചു, അവിടെ 1985-ൽ സോഷ്യോളജിയിലും ആഫ്രിക്കൻ അമേരിക്കൻ പഠനത്തിലും ബിരുദം നേടി. പലപ്പോഴും വിജയത്തോടൊപ്പമുള്ള വെല്ലുവിളികളിൽ തളരാതെ അവര്‍ ഹാർവാർഡ് ലോ സ്‌കൂളിൽ മികവ് പുലർത്തി, 1988-ൽ ജൂറിസ് ഡോക്ടറേറ്റ് നേടി. നീതിയോടും പൊതുസേവനത്തോടുമുള്ള മിഷേലിന്റെ പ്രതിബദ്ധത തുടക്കത്തിൽ തന്നെ പ്രകടമായിരുന്നു. അത്…
മേജര്‍ ആര്‍ച്ച്‌ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് ആശംസകള്‍ അർപ്പിച്ചു ഇന്റർനാഷണൽ പ്രയർ ലൈൻ
ഹൂസ്റ്റൺ : ആഗോള സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി സ്ഥാനാരോഹണം ചെയ്‌ത അഭിവന്ദ്യ റാഫേല്‍ തട്ടില്‍ പിതാവിനൂ പുതിയ സ്ഥാനലബ്ധിയില്‍ ഇന്റർനാഷണൽ പ്രയർ ലൈൻ അനുമോദനങ്ങളും, ആശംസകളും അര്‍പ്പിച്ചു.തട്ടിൽ പിതാവ് ആദ്ധ്യാത്മിക ചൈതന്യം ഉൾക്കൊണ്ട് സഭയേയും സമൂഹത്തേയും പ്രകാശിപ്പിച്ചു വഴി നടത്തുന്ന ഒരു ഇടയശ്രേഷ്ഠൻ ആണ്. ഐപിഎല്ലിനെ സ്നേഹിക്കുകയും ആദരിക്കുകയും സഭകളുടെ ഐക്യത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന തട്ടിൽ പിതാവ് ഐപിഎൽ സംഘടിപ്പിച്ച പ്രാർത്ഥന സമ്മേളനത്തിൽ 2023മാർച്ച് 21 മുഖ്യ പ്രഭാഷണം നടത്തിയിരുന്നു. അഭിവന്ദ്യ തട്ടില്‍ പിതാവിൻറെ പുതിയ ലബ്ധിയിൽ ഇൻറർനാഷണൽ പ്രയർ പ്രാർത്ഥനാ മംഗളങ്ങൾ ആശംസിക്കുന്നതായി പ്രോഗ്രാം കോർഡിനേറ്റർ സി വി സാമുവേൽ ആമുഖ പ്രസംഗത്തിൽ പറഞ്ഞു.സിറോ മലബാർ സഭയുടെ നാലാമതു മേജർ ആർച്ച്ബിഷപ്പും മാർ ആലഞ്ചേരിക്കു ശേഷം സഭാ സിനഡ് തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ മേജർ ആർച്ച് ബഷപ്പുമാണ് 67കാരനായ മാർ റാഫേൽ തട്ടിൽ.അപ്പസ്തോലിക സഭയുടെ ശുശ്രൂഷ…
അയോവ കോക്കസ് തോൽവിക്ക് ശേഷം നിക്കി ഹേലി സമ്മർദ്ദത്തിൽ
അയോവ:അയോവ കോക്കസ് തോൽവിക്ക് ശേഷം ന്യൂ ഹാംഷെയറിൽ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്താൻ ദാതാക്കളുടെ സമ്മർദ്ദത്തിലാണ് നിക്കി ഹേലി.ഐക്യരാഷ്ട്രസഭയുടെ മുൻ അംബാസഡർ നിക്കി ഹേലി, അയോവ കോക്കസിൽ തിങ്കളാഴ്ച മൂന്നാം സ്ഥാനത്തെത്തിയതിന് ശേഷം, അടുത്തയാഴ്ച നടക്കുന്ന ന്യൂ ഹാംഷെയർ പ്രൈമറിയിൽ ഡൊണാൾഡ് ട്രംപുമായി മത്സരിക്കുകയോ അല്ലെങ്കിൽ നേരിട്ട് പരാജയപ്പെടുകയോ ചെയ്യാൻ ഹേലിയുടെ ചില മുൻനിര ധനസമാഹരണക്കാരിൽ നിന്ന് സമ്മർദ്ദം നേരിടുന്നു. “എനിക്ക് ഇപ്പോഴും ഹേലി എവിടെയെങ്കിലും എത്താൻ ആഗ്രഹിക്കുന്നു, പക്ഷേ അവർ കയറേണ്ട പർവ്വതം വളരെ വലുതാണ്,” ന്യൂയോർക്ക് ബിസിനസുകാരനും ഹേലി ധനസമാഹരണക്കാരനുമായ ആൻഡി സാബിൻ സിഎൻബിസിയോട് പറഞ്ഞു. “എനിക്ക് ഹേലിയെ ഇഷ്ടമായതിനാൽ, ട്രംപിന് ഇപ്പോൾ തന്നെ തടയാൻ എന്തുചെയ്യാനാകുമെന്ന് എനിക്കറിയില്ല.” പ്രൈമറി സീസണിൽ ഹാലി വിജയിച്ചില്ലെങ്കിൽ ട്രംപിനായി പണം സ്വരൂപിക്കാൻ സബിൻ പദ്ധതിയിടുന്നു, മുമ്പ് സിഎൻബിസിയോട് താൻ മുൻ പ്രസിഡന്റിന് “ഒരു എഫ്-ഇംഗ് നിക്കൽ” നൽകില്ലെന്ന് പറഞ്ഞിട്ടും. “എനിക്ക്…
അഭിനവിന്റെ ചികിത്സയ്ക്കു വേണ്ടി സമാഹരിച്ച തുക കൈമാറി
എടത്വ: അർബുദ രോഗം ബാധിച്ച് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ കഴിയുന്ന തലവടി ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ കോടമ്പനാടി പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിലാഷിൻ്റെയും സനിലകുമാരിയുടെയും മൂത്ത മകൻ അഭിനവിനുള്ള (11) ചികിത്സയ്ക്ക് അഭിനവ് ചികിത്സ സഹായ സംഘാടക സമിതി സമാഹരിച്ച തുക കൈമാറി. ചടങ്ങിൽ സമിതി ചെയർമാൻ രമേശ് ബി.ദേവ് അധ്യക്ഷത വഹിച്ചു. ഡോ. ജോൺസൺ വി.ഇടിക്കുള സ്വാഗതം ആശംസിച്ചു. ജനറൽ കൺവീനർ എൻ.പി.രാജൻ ആമുഖ പ്രഭാഷണം നടത്തി.ട്രഷറാർ പി.സി.അഭിലാഷ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. എടത്വ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്റ്റാർലി ജോസഫ്, അംഗം ബിജു ജോർജ്, സമിതി വൈസ് ചെയർപേഴ്സൺ അനിത ഷാജി,പബ്ലിസിറ്റി കോർഡിറ്റേറർമാരായ ബിനോയി ജോസഫ്, മനോജ് മണക്കളം,എം.എസ് സുനിൽ, പി. എസ് സിന്ദു, വാർഡ് സമിതി ജോ.കൺവീനർ ജിനോ മണക്കളം, ജെഫ്രി കാട്ടാംപ്പള്ളി,ഷിബു പരുത്തിപ്പള്ളിൽ, പൊന്നപ്പൻ, രാധാമണി…
ആദിവാസി വിദ്യാർത്ഥികളുടെ ഇ ഗ്രാന്റ് വിതരണം ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
പാലക്കാട്: ഒരു വർഷത്തിലധികമായി വിതരണം ചെയ്യാത്ത ആദിവാസി വിദ്യാർത്ഥികളുടെ ഇ ഗ്രാന്റ് ഉടൻ നൽകണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസർക്ക് നിവേദനം നൽകി. ഇ ഗ്രാന്റ് ലഭിക്കാത്ത അട്ടപ്പാടി ആർ.ജി.എം ഗവ. കോളേജിലെ വിദ്യാർത്ഥികളുടെ ലിസ്റ്റ് അധികൃതർക്ക് കൈമാറി. വിദ്യാർത്ഥികളുടെ അപ്ലിക്കേഷൻ സ്റ്റാറ്റസ് പരിശോധിച്ച അധികൃതർ റിന്യൂവൽ പോയിട്ടുണ്ടെന്നും വിദ്യാർത്ഥികൾക്ക് എമൗണ്ട് വൈകാതെ ലഭിക്കുമെന്നും ഫ്രറ്റേണിറ്റി നേതാക്കളെ അറിയിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം സനൽകുമാർ, ജില്ല പ്രസിഡന്റ് കെ.എം സാബിർ അഹ്സൻ, ആഷിഖ്, വിഷ്ണു, ഷഹല, അസ് ലിഹ് എന്നിവർ നിവേദക സംഘത്തിന് നേതൃത്വം നൽകി.
പി എസ് സി ശില്പശാല ജനുവരി 21ന്
മലപ്പുറം: സോളിഡാരിറ്റിയും പീപ്പിൾസ് ഫൗണ്ടേഷനും സംയുക്തമായി പി.എസ്.സി ശില്പശാല സംഘടിപ്പിക്കുന്നു. ജനുവരി 21ന് ഞായറാഴ്ച രാവിലെ 8:30 മുതൽ 11:30 വരെ മലപ്പുറം മലബാർ ഹൌസിൽ വെച്ചാണ് പരിപാടി. പുതിയ നോട്ടിഫിക്കേഷനുകൾ ഉൾപ്പടെ പി.എസ്.സി വഴി നേടാവുന്ന ജോലികളെക്കുറിച്ചും അതിനുള്ള പരീക്ഷ തെയ്യാറെടുപ്പുകളെ കുറിച്ചുമുള്ള സെഷനുകളായിരിക്കും പേടിപ്പാടിയിൽ ഉണ്ടാവുക. പ്രമുഖ ട്രൈനെർ ഡോ. ജയഫർ അലി ആലിചെത്ത് സെഷനുകൾ അവതരിപ്പിക്കും. പ്രവേശനം സൗജന്യമാണ്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.bit.ly/solidpfpsc എന്ന ലിങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 8848712604 എന്ന നമ്പറിൽ ബന്ധപ്പെടുക.
കൊച്ചിയിൽ ബിജെപി പ്രവർത്തകരെ ആവേശത്തിലാക്കി പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വൈകുന്നേരം നഗരത്തിൽ ഒന്നര കിലോമീറ്റർ റോഡ്ഷോ നടത്തി ബിജെപി പ്രവർത്തകരെ ആവേശത്തിലാക്കി. 2024-ലെ പൊതുതിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ കേരളത്തിലെ പ്രചാരണത്തിന്റെ മൃദുവായ തുടക്കമായി കണക്കാക്കപ്പെടുന്ന റോഡ്‌ഷോയിൽ പാർട്ടിയുടെ സംസ്ഥാന ഘടകം പ്രവർത്തകരെ വൻതോതിൽ അണിനിരത്തിയിരുന്നു. കെ.പി.സി.സി ജംഗ്ഷനിൽ നിന്ന് എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് തുറന്ന വാഹനത്തിൽ യാത്ര ചെയ്ത മോദി, പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥാപിച്ച ഇരുമ്പ് ബാരിക്കേഡുകൾക്ക് പിന്നിൽ അണിനിരന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്തു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മാത്രമാണ് റോഡ്ഷോയിൽ പ്രധാനമന്ത്രിയെ അനുഗമിച്ച സംസ്ഥാനത്തെ ഏക നേതാവ്. പുഷ്പവൃഷ്ടി നടത്തിയും ജയ് വിളിച്ചും ജനക്കൂട്ടം മോദിയെ വരവേറ്റു. മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതൽ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് വരെയുള്ള ഒന്നര കിലോമീറ്ററോളം ദൂരം ആയിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ നടന്നത്. തുറന്ന വാഹനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ…
കെജ്‌രിവാളിനും സഞ്ജയ് സിംഗിനുമെതിരായ അപകീർത്തികരമായ നടപടികൾ സുപ്രീം കോടതി നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളുടെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും എഎപി നേതാവ് സഞ്ജയ് സിങ്ങിനുമെതിരെ ഗുജറാത്ത് കോടതി മുമ്പാകെയുള്ള മാനനഷ്ട കേസ് നടപടികൾ ജനുവരി 16 ന് സുപ്രീം കോടതി സ്റ്റേ ചെയ്തു. വിചാരണക്കോടതി പുറപ്പെടുവിച്ച സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച തീർപ്പു കൽപ്പിക്കാത്ത ഹർജിയിൽ വാദം കേൾക്കാനും തീർപ്പാക്കാനും സമയം നൽകുന്നതിനായി ജസ്റ്റിസ് ബിആർ ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് നാലാഴ്ചത്തേക്ക് നടപടികൾ മരവിപ്പിച്ചു. മാനനഷ്ടക്കേസ് ഗുജറാത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റണമെന്ന സിംഗ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ഗുജറാത്ത് ജഡ്ജി പക്ഷപാതപരമായി പെരുമാറിയെന്നും സമൻസ് നൽകിയതിനെതിരായ അവരുടെ വെല്ലുവിളി ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ടെങ്കിലും കേസുമായി മുന്നോട്ടുപോകുകയാണെന്നും ചൂണ്ടിക്കാട്ടി വിചാരണ മാറ്റണമെന്ന സിംഗിന്റെ ഹർജി ബെഞ്ച് പരിഗണിച്ചില്ല. ഗുജറാത്ത് സർവ്വകലാശാല…
