സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്‌ ആശംസകളുമായി എസ്‌.എം.സി.സി ഫിലാഡല്‍ഫിയാ ചാപ്‌റ്റര്‍

ഫിലാഡല്‍ഫിയ: സീറോമലബാര്‍ സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി ദൈവനിയോഗത്താല്‍ തെരഞ്ഞെടുക്കപ്പെട്ട്‌ സ്ഥാനാരോഹണം ചെയ്‌ത അഭിവന്ദ്യ റാഫേല്‍ തട്ടില്‍ പിതാവിനൂ പുതിയ സ്ഥാനലബ്ധിയില്‍ വടക്കേ അമേരിക്കയില്‍ ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ ഏറ്റവും വലിയ അല്‌മായ സംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ്‌ എം സി സി) ഫിലാഡല്‍ഫിയാ ചാപ്‌റ്റര്‍ എല്ലാവിധ അനുമോദനങ്ങളും, പ്രാര്‍ത്ഥനാശംസകളും അര്‍പ്പിച്ചു. ജനുവരി 14 ഞായറാഴ്‌ച്ച ദിവ്യബലിക്കുശേഷം ഇടവകവികാരി റവ. ഡോ. ജോര്‍ജ്‌ ദാനവേലിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്‌ എം സി സി ഫിലാഡല്‍ഫിയാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോജോ കോട്ടൂര്‍ അനുമോദനപ്രമേയം അവതരിപ്പിച്ചു. നാനാവിധത്തിലുള്ള പ്രതിസന്ധികളും, പ്രയാസങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന സഭാ നൗകയെ വെല്ലുവിളികള്‍ മറികടന്ന്‌ ശരിയായ ദിശയില്‍ നയിക്കുന്നതിനുള്ള കൃപാവരം പുതിയ മേജര്‍ ആര്‍ച്ച്‌ബിഷപ്പിന്‌ പരിശുദ്ധാത്മശക്തിയാല്‍ ലഭിക്കുന്നതിനായി ദൈവജനം ഒന്നായി പ്രാര്‍ത്ഥനാനിരതരായിരിക്കുന്നു. സഭ ഇന്നു നേരിടുന്ന വെല്ലുവിളികളില്‍ മനം നൊന്തിരിക്കുന്ന, സഭയെ നെഞ്ചോട്‌ചേര്‍ത്ത്‌ സ്‌നേഹിക്കുന്ന…

അയോവ കോക്കസിൽ ട്രംപ് വിജയിച്ചു; ഡിസാന്റിസും ഹേലിയും രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ

ഡെസ് മോയിൻസ്, അയോവ: അയോവയിൽ തിങ്കളാഴ്ച നടന്ന ആദ്യത്തെ 2024 റിപ്പബ്ലിക്കൻ പ്രസിഡന്റ് മത്സരത്തിൽ ഡൊണാൾഡ് ട്രംപ് ഉജ്ജ്വല വിജയം നേടി, തുടർച്ചയായ മൂന്നാം സ്ഥാനാർത്ഥിത്വവും ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡനുമായി വീണ്ടും മത്സരിക്കാന്‍ പാർട്ടിയിൽ തന്റെ ആധിപത്യം ഉറപ്പിച്ചു. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസും മുൻ യുഎൻ അംബാസഡർ നിക്കി ഹേലിയും 2017-2021 വരെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ട്രംപിന് പ്രധാന ബദലായി ഉയർന്നുവരാൻ ശ്രമിച്ച് രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടത്തിലാണ്. നാല് ക്രിമിനൽ കുറ്റാരോപണങ്ങൾ നേരിടേണ്ടി വന്നിട്ടും ദേശീയ തെരഞ്ഞെടുപ്പിൽ വൻ ലീഡ് നേടിയതിനാൽ, അയോവ റിപ്പബ്ലിക്കൻ മത്സരത്തിന് അഭൂതപൂർവമായ മാർജിനിലാണ് ട്രംപ് വിജയിച്ചതെന്ന് എഡിസൺ റിസർച്ച് എൻട്രൻസ് പോൾ റിപ്പോര്‍ട്ട് ചെയ്തു. പ്രതീക്ഷിച്ച വോട്ടിന്റെ 40% നേടിയപ്പോൾ, ട്രംപിന് 52.6%, ഡിസാന്റിസ് 20%, ഹേലി 18.7% എന്നിങ്ങനെയായിരുന്നു. അയോവ റിപ്പബ്ലിക്കൻ കോക്കസിന്റെ ഏറ്റവും വലിയ വിജയം…

അമേരിക്കൻ പ്രവാസി ജോസഫ് ചാണ്ടിയുടെ ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റിന്റെ പ്രഥമ മദർ തെരേസാ ജീവകാരുണ്യ സേവാ പുരസ്‌കാരം ഡോ: കേണൽ കാവുമ്പായി ജനാർദ്ദനനു

ഡാളസ് / കോട്ടയം: കനിവിന്റെ സൂര്യ തേജസ് എന്നറിയപ്പെടുന്ന അമേരിക്കൻ പ്രവാസിയും (ഡാളസ് )കോട്ടയം കിടങ്ങൂർ സ്വദേശിയുമായ ജോസഫ് ചാണ്ടി മാനേജിങ് ട്രസ്റ്റിയുമായ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ ‘മദർ തെരേസ ജീവകാരുണ്യ സേവാ പുരസ്‌കാരം’ പ്രൊഫസർ കേണൽ ഡോ. കാവുമ്പായി ജനാർദ്ദനനു കോട്ടയം പബ്ലിക് ലൈബ്രറിയിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് പരസ്പരം മാസികയുടെ മാനേജിംഗ് എഡിറ്റർ എസ്. സരോജം സമ്മാനിച്ചു. ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റ് സെക്രട്ടറി ജെയിംസ് ജോസഫിന്റെയും കോർഡിനേറ്ററും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പൂർവ്വ എ.ജിഎം ആയ ഗോപീകൃഷ്ണന്റെയും സാന്നിധ്യത്തിലാണ് പുരസ്‌കാരം സമ്മാനിച്ചത് പരസ്പരം വായന കൂട്ടത്തിന്റെ ഡയറക്ടറും പരസ്പരം മാസികയുടെ ചീഫ് എഡിറ്ററുമായ ഔസേഫ് ചിറ്റക്കാട്, ഡോക്ടർ അജു കെ. നാരായണൻ (പ്രൊഫസർ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് എംജി യൂണിവേഴ്‌സിറ്റി), പ്രസന്നൻ, സന്ദീപ് സലിം എം. എം. ഷാജി, സലിം…

സുമനസ്സുകളുടെ കാരുണ്യത്തിന് പത്തര മാറ്റ്; അഭിനവിന് വേണ്ടി അഞ്ച് മണിക്കൂറിനുള്ളിൽ സമാഹരിച്ചത് പത്തര ലക്ഷം രൂപ

എടത്വ:അർബുദ രോഗം ബാധിച്ച് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന തലവടി ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ കോടമ്പനാടി പുത്തൻപുരയ്ക്കൽ വീട്ടിൽ അഭിലാഷിൻ്റെയും സനിലകുമാരിയുടെയും മൂത്ത മകൻ അഭിനവിനുള്ള (11) ചികിത്സയ്ക്ക് നാട് ഒന്നിച്ചപ്പോൾ അഞ്ച് മണിക്കൂറിനുള്ളിൽ സമാഹരിച്ചത് പത്തര ലക്ഷം രൂപ.ഗൂഗിൾ പേ, സമിതി അക്കൗണ്ടിലേക്ക് വന്ന തുകയും ഉൾപ്പെടെ 12 ലക്ഷത്തോളം രൂപ സമിതിക്കു സമാഹരിക്കുവാൻ സാധിച്ചു തലവടി ഗ്രാമ പഞ്ചായത്തിലെ 8, 9, 10,11, 12, 13 എന്നീ വാർഡുകളിലും എടത്വ ഗ്രാമ പഞ്ചായത്തിലെ 7,8, 9 എന്നീ വാർഡുകളിലും ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,കുടുംബശ്രീ അംഗങ്ങൾ, പൊതുപ്രവർത്തകർ , സാമൂഹിക സംഘടന ഭാരവാഹികൾ എന്നിവർ ചേർന്നാണ് ഭവനങ്ങൾ സന്ദർശിച്ചത്. തലവടി കുന്തിരിയ്ക്കൽ സി.എം.എസ് ഹൈസ്ക്കൂളിൽ വിവിധ കൗണ്ടർ ഒരുക്കിയാണ് തുക എണ്ണി തിട്ടപ്പെടുത്തിയത്. സമാപന ചടങ്ങ് സ്കൂൾ ലോക്കൽ മാനേജർ റവ. മാത്യു…

അർമേനിയൻ സിനിമ ആദ്യമായി ഓസ്കാർ ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടി

അർമേനിയ: അന്താരാഷ്‌ട്ര ഫീച്ചർ വിഭാഗത്തിൽ ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിൽ ഇടംനേടിയ ആദ്യ അർമേനിയൻ ചിത്രമായി ടൈ ധരിച്ചതിന്റെ പേരിൽ ജയിലിലായ ഒരാളുടെ ഹൃദയസ്പർശിയായ കഥ. “അർമേനിയയെക്കുറിച്ച് നിർമ്മിച്ച മിക്ക സിനിമകളും യഥാർത്ഥത്തിൽ വംശഹത്യയെ ചുറ്റിപ്പറ്റിയുള്ളതാണ്. അർമേനിയക്കാർക്ക് ആസ്വാദ്യകരവും അർമേനിയക്കാരല്ലാത്തവരുമായി ബന്ധപ്പെടാൻ കഴിയുന്നതുമായ ഒരു സിനിമ നിർമ്മിക്കാൻ ഞാൻ ആഗ്രഹിച്ചു,” ഹോളിവുഡ് നടൻ മൈക്കൽ എ ഗൂർജിയൻ പറഞ്ഞു. 1991-ൽ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം നഷ്ടപ്പെട്ട രാജ്യത്തിന്റെ ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കാനുള്ള ഒരു ശ്രമം കൂടിയാണ് അർമേനിയയിൽ ചിത്രീകരിച്ച “അമേരിക്കറ്റ്സി” (അമേനിയൻ ഭാഷയിൽ അമേരിക്കൻ). രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അന്നത്തെ സോവിയറ്റ് അർമേനിയയിലേക്ക് മടങ്ങുകയും തന്റെ ടൈ കാരണം ജയിലിൽ കിടക്കുകയും ചെയ്യുന്ന അമേരിക്കക്കാരനായ ചാർലിയുടെ കഥയാണ് ഇത് പറയുന്നത്. തന്റെ സെല്ലിൽ നിന്ന്, അടുത്തുള്ള ഒരു അപ്പാർട്ട്മെന്റിനുള്ളിൽ തനിക്ക് കാണാൻ കഴിയുമെന്ന് ചാർളി മനസ്സിലാക്കുന്നു, അവിടെയുള്ള…

ഡാളസ് കേരള അസോസിയേഷൻ ടാക്സ് സെമിനാർ ജനുവരി 20 ശനിയാഴ്ച

ഡാളസ് :കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെൻററും സംയുക്തമായി 2024 ജനുവരി 20 ശനിയാഴ്ച വൈകീട്ട് 3 30 ന് ടാക്സ് സെമിനാർ സംഘടിപ്പിക്കുന്നു ഗാർലൻഡ് കേരള അസോസിയേഷൻ ഓഫീസിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് . ഹരി പിള്ള(സിപിഐ)യാണ് ടാക്സ് സെമിനാറിന് നേതൃത്വം നൽകുന്നത് .ആനുകാലിക ടാക്സ് വിഷയങ്ങളെ കുറിച്ചുള്ള വിശദീകരണവും സംശയങ്ങൾ ദുരീകരികുന്നതിനുള്ള അവസരവും സെമിനാറിൽ ലഭ്യമാണ് . ഏവരെയും ക്ഷണിക്കുന്നതായി പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ ,സെക്രട്ടറി മഞ്ജിത് കൈനിക്കര എന്നിവർ അറിയിച്ചു പ്രവേശനം സൗജന്യമാണ്

വിറാൾ മലയാളി കമ്മ്യൂണിറ്റി പുതു വത്സര സംഗമം നടത്തി

ലിവർപൂൾ : വിറാൾ മലയാളി കമ്മ്യൂണിറ്റി നേതൃത്വത്തിൽ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾ നടത്തപ്പെട്ടു. ആഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം വിറാൾ മേയർ ജെറി വില്യംസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് വിറാൾ മലയാളി കമ്മ്യൂണിറ്റി പ്രസിഡൻറ് ജോഷി ജോസഫ് അധ്യക്ഷത വഹിച്ചു. മേയർറെസ് അയറിൻ വില്യംസ്, സെക്രട്ടറി സിബി സാം തോട്ടത്തിൽ, അലക്സ് തോമസ്, ഷൈനി ബിജു, മനോജ് തോമസ് ഓലിക്കൽ, ലസിത ബേസിൽ, ഷിബി ലോനപ്പൻ, ലിൻസൺ ലിവിങ്സ്റ്റൺ, നോയൽ ആന്റോ, പ്രീതി ദിലീപ്, ബിനോയ് ജോൺ, സോണി ജിബു, ജൂബി ജോഷി എന്നിവർ സന്നിഹിതരായിരുന്നു. വിറാൾലിൽ ഉള്ള മുഴുവൻ മലയാളികൾക്കും സൗജന്യമായി നൽകുന്ന കലണ്ടറിന്റെ പ്രകാശനവും മേയർ നടത്തി. ഉദ്ഘാടന പ്രസംഗത്തിൽ യുകെയിലെ ആരോഗ്യരംഗത്ത് മലയാളികൾ നൽകുന്ന സേവനങ്ങൾക്ക് മേയർ നന്ദി പറഞ്ഞു.വിറാൾ മലയാളി കമ്മ്യൂണിറ്റിയിൽ വിറാൾ കൗൺസിൽ ഏരിയയിൽ താമസിക്കുന്ന 170 ഓളം കുടുംബങ്ങൾ…

രാശിഫലം (16-01-2024 ചൊവ്വ)

ചിങ്ങം: ബുദ്ധിശൂന്യമായി പണം ചെലവഴിക്കുന്നതുകാരണം ഇന്ന് സാമ്പത്തിക ഞെരുക്കം അനുഭവിക്കും. ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചെലവഴിക്കരുത്. ധാരാളിത്തം നിയന്ത്രിക്കണം. കന്നി: ബിസിനസ്സ്‌ രംഗത്തുനിന്ന് ഉയർച്ചയുടെ ചില വാർത്തകൾ വരും. പഴയ തെറ്റുകള്‍ മനസ്സിലാക്കി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ഭാവിയിലേക്കുള്ള പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യും തുലാം: പഴയകാല അനുഭവങ്ങളിൽ നിന്ന് ഉജ്ജ്വലമായ ഭാവിയിലേക്കുള്ള കാര്യങ്ങൾ ഇന്ന് നിങ്ങൾ നേടും. ചില വിലകൂടിയ വസ്തുക്കളുടെ മേൽ കൂടുതൽ അധീനത ഉള്ളവനായിരിക്കും. പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സമ്മർദ്ദത്തിലാക്കും. വൃശ്ചികം: നല്ല ഭക്ഷണശീലവും തുടർച്ചയായ വ്യായാമവും കൊണ്ട്‌ അമിതവണ്ണം മൂലമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുക. ചിട്ടയില്ലാത്ത ഭക്ഷണശീലവും അനാരോഗ്യകരമായ ജീവിതരീതികളും ഒരുപാട്‌ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ആരോഗ്യമുള്ള ഭക്ഷണം നിങ്ങളെ സന്തോഷത്തോടെയിരിക്കാൻ സഹായിക്കും. ധനു: ജീവിതത്തിലുണ്ടായിട്ടുള്ള പല ബുദ്ധിമുട്ടുകളുടെയും കാരണം കണ്ടെത്താൻ ശ്രമിക്കും. അതിന് വളരെ സമയമെടുക്കുമെങ്കിലും അവസാനം മതിയായ ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യും.…

പ്രധാനമന്ത്രിയുടെ രണ്ടാമത്തെ കേരള സന്ദര്‍ശനം; ഗുരുവായൂര്‍ ക്ഷേത്രത്തിലെ പൂജകളും വിവാഹങ്ങളും തടസ്സപ്പെടുത്തരുതെന്ന് നിർദ്ദേശം

എറണാകുളം: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തുന്നു. വൈകീട്ട് എറണാകുളത്ത് റോഡ് ഷോയിൽ പങ്കെടുക്കും. 17-ന് രാവിലെ ഏഴിന് മുമ്പ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി 7.40 ഓടെ ഇവിടെ നിന്ന് റോഡ് മാർഗം ഗുരുവായൂരിലെത്തുമെന്നാണ് വിവരം. ക്ഷേത്രത്തിൽ തന്ത്രി, മേൽശാന്തി, ഉദയാസ്തമന പൂജ ഓതിക്കന്മാർ, കീഴ്ശാന്തി, ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റര്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ തുടങ്ങിയവർ മാത്രമേ ക്ഷേത്രത്തില്‍ ഉണ്ടാകൂ. തുടർന്ന് 8.45 ഓടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് തൃപ്രയാർ ക്ഷേത്രവും സന്ദർശിക്കും. ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡ് വഴിയാണ് മോദി ക്ഷേത്രത്തിലെത്തുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ഇരു ക്ഷേത്രങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലും കിഴക്ക് ടിപ്പുസുൽത്താൻ റോഡിന്റെ ഇരുവശങ്ങളിലും പടിഞ്ഞാറ് നടപ്പാതയിലും…

പ്രശസ്ത മലയാള സംഗീത സംവിധായകൻ കെ ജെ ജോയ് ചെന്നൈയിൽ അന്തരിച്ചു

ചെന്നൈ: മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകൻ കെ ജെ ജോയ് ഇന്ന് (ജനുവരി 15 തിങ്കൾ) ചെന്നൈയിലെ വസതിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 77 വയസ്സായിരുന്നു. 1970 കളിൽ കീബോർഡ് പോലുള്ള ഉപകരണങ്ങളുടെ ഉപയോഗത്തിലൂടെ മലയാള സിനിമാ സംഗീത ലോകത്തെ ആദ്യത്തെ ‘ടെക്നോ മ്യൂസിഷ്യൻ’ എന്നറിയപ്പെടുന്ന ജോയ്, പക്ഷാഘാതത്തെ തുടർന്ന് കുറച്ചുകാലമായി കിടപ്പിലായിരുന്നുവെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. സംസ്കാരം ജനുവരി 17ന് (ബുധൻ) ചെന്നൈയിൽ നടക്കുമെന്ന് അവർ അറിയിച്ചു. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനും മലയാളം പിന്നണി ഗായകനും സംഗീതസംവിധായകനുമായ എംജി ശ്രീകുമാറും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. “എന്റെ ഹൃദയംഗമമായ അനുശോചനം. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു,” ശ്രീകുമാർ ഫേസ്ബുക്കിലെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. തൃശൂർ ജില്ലയിലെ നെല്ലിക്കുന്നിൽ 1946-ൽ ജനിച്ച ജോയ്, പതിറ്റാണ്ടുകൾ നീണ്ട ചലച്ചിത്രരംഗത്ത് 200-ലധികം സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. 1975-ൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച…