നഗരമേ സാക്ഷി (കഥ) : മൊയ്തീന്‍ പുത്തന്‍ചിറ

സെന്‍റ് ജോണ്‍സ് ആശുപത്രിയിലെ മുന്നൂറ്റിപ്പതിനാലാം നമ്പര്‍ മുറിയുടെ ജനാലക്കരുകില്‍ നിന്നുകൊണ്ട് ഞാന്‍ പുറത്തേക്കു നോക്കി. അങ്ങു ദൂരെ നിയോണ്‍ ബള്‍ബുകളാല്‍ അലംകൃതമായ മഹാനഗരം. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒന്നുമല്ലാതെ ഞാന്‍ കാലുകുത്തിയ ആ നഗരം ഇന്ന് ഏറെ മാറിയിരിക്കുന്നു, ഞാനും. കാലത്തിന്‍റെ മാറ്റത്തില്‍ ഞാന്‍ മാറിയതാണോ, അതോ ഈ നഗരം എന്നെ മാറ്റിയതോ? ആരോ വന്നു തോളത്തു തട്ടി. തിരിഞ്ഞുനോക്കിയപ്പോള്‍ ഡോക്ടറാണ്. മലയാളിയായ ഡോ. ഏബ്രഹാം തോമസ്. അദ്ദേഹത്തെ പരിചയപ്പെട്ടത് ഒരു മഹാഭാഗ്യമായി ഞാന്‍ കരുതി. യാന്ത്രികമായ ഈ ജീവിതത്തില്‍ കടന്നുവരുന്ന അപൂര്‍വ്വം ചിലരില്‍ ഒരാള്‍. “എന്താ കിനാവു കാണുകയാണോ അതോ നിലാവു കണ്ട് ആസ്വദിക്കുകയാണോ?” ഡോക്ടറുടെ ചോദ്യം എന്നെ നിസ്സംഗതയിലാഴ്ത്തി. “മനസ്സു മുരടിച്ച ഞാന്‍ എങ്ങനെയാ ഡോക്ടറേ കിനാവു കാണുന്നത്. ചുറ്റുപാടും കുറെ ബള്‍ബുകള്‍ പ്രകാശിക്കുന്നുണ്ടെന്നല്ലാതെ നിലാവെന്ന് പറയുന്നതൊന്നുണ്ടോ?” “താന്‍ സമാധാനമായിരിക്കൂ. ഞങ്ങളെക്കൊണ്ട് കഴിയാവുന്നതുപോലെയൊക്കെ ചെയ്യുന്നുണ്ട്.…

ധാർമ്മികമായ സാമ്പത്തിക വ്യവഹാരങ്ങൾ പ്രോത്സാഹിക്കപ്പെടണം: ഡോ. അബ്ദുൽ ഹകീം അസ്ഹരി

കോഴിക്കോട്: ധാർമ്മിക മൂല്യമുള്ള  വ്യാപാര- വ്യവസായങ്ങൾ പ്രോത്സാഹിക്കപ്പെടണമെന്നും വ്യത്യസ്ത മതങ്ങളിലുള്ള അനുവദനീയവും നിഷിദ്ധവുമായ കാര്യങ്ങൾക്ക്  അനുസരിച്ച് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകേണ്ടത് രാജ്യത്തിൻറെ  സാമ്പത്തിക കെട്ടുറപ്പിന് അനിവാര്യമാണെന്നും ഡോ മുഹമ്മദ് അബ്ദൽ ഹകീം  അസ്ഹരി പറഞ്ഞു. മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ  കൊമേഴ്‌സ് വിഭാഗം സംഘടിപ്പിച്ച  നാഷണൽ സെമിനാർ ഉദ്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം. ഹലാൽ എന്നത് ഇസ്ലാമിക നിയമപ്രകാരം ജീവിതത്തിലെ സകല മേഖലകളിലും ബാധകമാണ്. എല്ലാ മതങ്ങളിലും ഇങ്ങനെ അനുവദനീയവും നിഷിദ്ധവുമായ കാര്യങ്ങളുണ്ട്. സ്റ്റോക്ക് മാർക്കറ്റ് എന്ന ആശയം സംരംഭകർക്കും നിക്ഷേപകർക്കും വളർച്ച ഉണ്ടാക്കുന്നതും രാജ്യത്തിന്റെ സാമ്പത്തിക സ്രോതസുകളുടെ ഗതി മനസിലാക്കാൻ സഹായകവുമാണ്. എന്നാൽ, വിശ്വാസികൾ മതനിയമങ്ങൾക്കനുസൃതമായ  സ്റ്റോക്കുകളും സംവിധാനങ്ങളും ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അത്തരം രീതികൾ പിന്തുടരാനും വളർത്തിക്കൊണ്ടുവരാനും  വിശ്വാസികളായ വ്യാപാരികളും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലെ സമകാലിക രീതികൾ എന്ന…

തലവടി വികസന സമിതിയുടെ നേതൃത്വത്തില്‍ അനുമോദന യോഗവും ആദരിക്കൽ ചടങ്ങും നടന്നു

എടത്വ: തലവടി വികസന സമിതിയുടെ നേതൃത്വത്തില്‍ അനുമോദന യോഗവും ആദരിക്കൽ ചടങ്ങും നടന്നു. ചെയർമാൻ ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പ്രകാശ് പനവേലി വികസന രേഖ അവതരണം നിർവഹിച്ചു. തലവടി പടിഞ്ഞാറെക്കര മാർത്തോമാ ചർച്ച് വികാരി ഫാദർ സുനിൽ മാത്യു അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ,തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനു സുരേഷ്’, എൽസി പ്രകാശ്, ജനറൽ കൺവീനർ ബിജു പാലത്തിങ്കൽ,ആർ. മോഹനൻ, ലയൺസ് ക്ളബ് എടത്വ ടൗൺ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള,  കെ ഒ തോമസ് പി.കെ വർഗ്ഗീസ് ,എലിസബേത്ത് വർഗ്ഗീസ്, അജികുമാർ…

വനിതാ ദിനത്തിൽ ചർച്ചാ സംഗമം

പെരിന്തൽമണ്ണ: മാർച്ച് 8 വനിതാ ദിനത്തിൽ ബജറ്റും സ്ത്രീകളും എന്ന വിഷയത്തിൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി ചർച്ചാ സംഗമം സംഘടിപ്പിക്കുന്നു. പെരിന്തൽമണ്ണ അലങ്കാർ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 2 മണിക്ക് നടക്കുന്ന സംഗമത്തിൽ പ്രൊഫ. ഡോ. മേരി ജോർജ് (യൂനിവേഴ്‌സിറ്റി കോളജ് മുൻ എച്ച്ഒഡി), ഡോ. സുൽഫിയ സമദ്, ഡോ. നസ്രീന ഇല്യാസ്, സജീദ് ഖാലിദ് (ട്രഷർ, വെൽഫെയർ പാർട്ടി കേരള), ഫായിസ വി.എ (സംസ്ഥാന പ്രസിഡണ്ട്, വിമൺ ജസ്റ്റിസ് മൂവ്‌മെന്റ്) എന്നിവർ പങ്കെടുത്ത് സംസാരിക്കും. പരിപാടിയുടെ സ്വാഗതസംഘം കമ്മിറ്റി രൂപീകരണയോഗത്തിൽ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഫസ്‌ന മിയാൻ, സ്റ്റേറ്റ് കമ്മിറ്റി അംഗം നസീറ ബാനു, ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി, വൈസ് പ്രസിഡന്റ് ഹസീന വഹാബ്, സെക്രട്ടറി സുഭദ്ര വണ്ടൂർ, ജില്ലാ കമ്മിറ്റി അംഗം ഫാത്തിമ ടീച്ചർ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് അത്തീഖ്,…

മാര്‍ച്ച് 22 രാജ്യത്തിനായി പ്രാര്‍ത്ഥനയും ഉപവാസവും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം 2024 മാര്‍ച്ച് 22ന് ഇന്ത്യയിൽ വിവിധ കേന്ദ്രങ്ങളിൽ രാജ്യത്തിനായി പ്രാര്‍ത്ഥനയും ഉപവാസവും നടത്തുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലും സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി. സി സെബാസ്റ്റ്യനും പറഞ്ഞു. ഭാരത കത്തോലിക്കാ സഭയുടെ 14 റീജിയണുകളും 174 രൂപതകളുമുള്‍പ്പെടെ ധ്യാനകേന്ദ്രങ്ങള്‍, കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍, സന്യസ്ത സഭകള്‍, അല്മായ സംഘടനകള്‍, ഭക്തസംഘടനകള്‍, സഭാസ്ഥാപനങ്ങള്‍ എന്നിവര്‍ രാജ്യത്തിനായുള്ള പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പങ്കുചേരും. ഭാരതം പൊതുതെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നു. രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തി ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും സമത്വവും ജനാധിപത്യവും ഈ മണ്ണില്‍ നിലനിര്‍ത്തപ്പെടണം. ഭീകരവാദത്തിനും തീവ്രവാദ അജണ്ടകള്‍ക്കുമെതിരെ സമാധാനത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവയ്ക്കുവാനും കാത്തുസൂക്ഷിക്കുവാനും ഭാരത കത്തോലിക്കാസഭ രാജ്യത്തിനായുള്ള പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യന്‍…

മിസൈൽ ആക്രമണത്തിൽ മരിച്ച കൊല്ലം സ്വദേശി ഇസ്രായേലിലെത്തിയത് രണ്ടു മാസം മുമ്പ്

കൊല്ലം: ഇസ്രയേലിൻ്റെ വടക്കൻ അതിർത്തിയിൽ ടാങ്ക് വേധ മിസൈൽ ആക്രമണത്തിൽ മരിച്ച മലയാളി, കോഴി ഫാമിൽ ജോലിക്കായി രണ്ട് മാസം മുമ്പാണ് അവിടെ ഇസ്രായെലിലേക്ക് പോയതെന്ന് അദ്ദേഹത്തിൻ്റെ പിതാവ് പറഞ്ഞു. കൊല്ലം സ്വദേശി നിബിൻ മാക്‌സ്‌വെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ മറ്റ് രണ്ട് മലയാളികളായ ബുഷ് ജോസഫ് ജോർജ്ജ്, പോൾ മെൽവിൻ എന്നിവർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇളയ മകൻ്റെ മരണവിവരം തന്നെ അറിയിച്ചത് മൂത്ത മകനാണെന്ന് മാക്‌സ്‌വെല്ലിൻ്റെ പിതാവ് പറഞ്ഞു. “തിങ്കളാഴ്‌ച വൈകുന്നേരം 4.30 ഓടെ എൻ്റെ മൂത്ത മകൻ എന്നെ വിളിച്ച് ആക്രമണത്തിൽ മാക്‌സ്‌വെല്ലിന് പരിക്കേറ്റതായും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പറഞ്ഞു. പിന്നീട്, ഏകദേശം 12.45 ഓടെ, അവന്‍ മരണപ്പെട്ട വിവരമാണ് അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മാക്‌സ്‌വെല്ലിന് നാലര വയസ്സുള്ള മകളുണ്ട്. ഭാര്യ ഗർഭിണിയാണെന്നും അദ്ദേഹം പറഞ്ഞു. മാക്‌സ്‌വെൽ നേരത്തെ മസ്‌കറ്റിലും ദുബായിലും ജോലി ചെയ്തിരുന്നു.പിന്നീട് നാട്ടില്‍…

തിരഞ്ഞെടുപ്പ് പ്രക്രിയയുമായി സൈന്യത്തിന് ഒരു ബന്ധവുമില്ലെന്ന് പാക് സൈനിക മേധാവി

റാവൽപിണ്ടി: 2024 ലെ പൊതുതിരഞ്ഞെടുപ്പിൻ്റെ സമാധാനപരമായ നടത്തിപ്പിന് സുരക്ഷ നല്‍കിയ സായുധ സേനക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയുമായി യാതൊരു ബന്ധവുമില്ലെന്ന് പാക് സൈനിക മേധാവി. ചൊവ്വാഴ്ച ജിഎച്ച്‌ക്യുവിൽ ചീഫ് ഓഫ് ആർമി സ്റ്റാഫ് (സിഒഎഎസ്) ജനറൽ അസിം മുനീറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന 263-ാമത് കോർപ്‌സ് കമാൻഡേഴ്‌സ് കോൺഫറൻസിലാണ് (സിസിസി) അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയത്തിലെ ചില നിക്ഷിപ്ത ചെറിയ വിഭാഗങ്ങളും മാധ്യമങ്ങളും പ്രത്യേകിച്ച് സോഷ്യൽ മീഡിയയും സായുധ സേനയെ അടിസ്ഥാനരഹിതമായി അപകീർത്തിപ്പെടുത്തുന്നതില്‍ ഫോറം നിരാശ പ്രകടിപ്പിച്ചു. “നല്ല ഭരണം, സാമ്പത്തിക വീണ്ടെടുക്കൽ, രാഷ്ട്രീയ സുസ്ഥിരത, പൊതുക്ഷേമം തുടങ്ങിയ യഥാർത്ഥ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, അത്തരം നിക്ഷിപ്ത ഘടകങ്ങളുടെ മുഴുവൻ ശ്രദ്ധയും രാഷ്ട്രീയ അസ്ഥിരതയും അനിശ്ചിതത്വവും സൃഷ്ടിക്കുന്നതിലാണ്, മറ്റുള്ളവരെ സ്വന്തം പരാജയങ്ങൾക്ക് ഇരയാക്കാൻ ശ്രമിക്കുന്നത് എന്നത് ദൗർഭാഗ്യകരമാണ്,” അവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് സുതാര്യവും സുരക്ഷിതവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പാക്കിസ്താന്‍…

കൂട്ട മതപരിവർത്തന കേസിൽ മൗലാന സിദ്ദിഖി വിചാരണ വൈകിപ്പിക്കുന്നുവെന്ന് യുപി സർക്കാർ സുപ്രീം കോടതിയില്‍

ന്യൂഡൽഹി: കൂട്ട മതപരിവർത്തന കേസിലെ വിചാരണ വൈകിപ്പിക്കാൻ പുരോഹിതൻ മൗലാന കലീം സിദ്ദിഖി ശ്രമിക്കുന്നതായി ഉത്തർപ്രദേശ് സർക്കാർ ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. രാജ്യത്തുടനീളം ഏറ്റവും വലിയ മതപരിവർത്തന സിൻഡിക്കേറ്റ് നടത്തിയതിന് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) സിദ്ദിഖിനെതിരെ കുറ്റം ചുമത്തിയിരുന്നു. സിദ്ദിഖും കേസിലെ മറ്റ് പ്രതികളും വിചാരണ കോടതി നടപടികൾ വൈകിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ (എഎജി) ഗരിമ പ്രഷാദ് ജസ്റ്റിസ് അനിരുദ്ധ ബോസ് അദ്ധ്യക്ഷനായ ബെഞ്ചിനോട് പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ 11 സാക്ഷികളെ വിചാരണ വേളയിൽ വിസ്തരിച്ചുവെന്ന് സിദ്ദിഖിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. മൂന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കിയതുൾപ്പെടെയുള്ള അധിക വസ്തുതകൾ രേഖപ്പെടുത്താൻ എഎജി പ്രഷാദ് ബെഞ്ചിനോട് അഭ്യർത്ഥിച്ചു. മാർച്ച് 19നകം വിഷയത്തിൽ പുനഃപരിശോധനാ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് അനുമതി…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ പ്രതിക്ക് പതിനെട്ടു വര്‍ഷം ജയില്‍ ശിക്ഷയും പിഴയും വിധിച്ചു

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകർത്തിയ കേസിൽ പ്രതിക്ക് കോടതി 18 വര്‍ഷം തടവും 2,11,500 രൂപ പിഴയും വിധിച്ചു. കുറുമ്പിലാവ് ചിറക്കൽ പേരോത്ത് അരുണേഷി (25) നെയാണ് പോക്സോ കോടതി തടവിനും പിഴയ്ക്കും ശിക്ഷിച്ചത്. തൃശൂർ അതിവേഗ പോക്‌സോ കോടതിയാണ് വിചാരണ പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷവും രണ്ട് മാസവും അധിക തടവ് അനുഭവിക്കണം. പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവന്നാണ് ഇയാൾ പീഡിപ്പിച്ചത്. തുടർന്ന് ഈ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകര്‍ത്തി. ഇതിന് ശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. പീഡനം അസഹനീയമായപ്പോൾ പെൺകുട്ടി എതിർത്തു. ഇതോടെ സ്‌കൂളിൽ നിന്ന് മടങ്ങി വരുന്ന പെൺകുട്ടിയെ ഇയാൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി. ഇതോടെ പെൺകുട്ടി വിവരം വീട്ടിൽ പറഞ്ഞു. വീട്ടുകാർ പോലീസിൽ പരാതി നൽകി. അന്തിക്കാട് ഐ.എസ്.എച്ച്.ഒ പ്രശാന്ത് ക്ലിന്റന്റെ നേതൃത്വത്തിലാണ് അന്വേഷണം…

മോൺസൺ മാവുങ്കൽ കേസ്: കെപിസിസി പ്രസിഡൻ്റ് കെ. സുധാകരനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡൻ്റ് കെ. സുധാകരൻ വ്യാജ പുരാവസ്തു ഡീലർ മോൺസൺ മാവുങ്കലില്‍ നിന്ന് 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മാർച്ച് അഞ്ചിന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 10 കോടി രൂപ മോൺസൺ കബളിപ്പിച്ചതായി റിപ്പോർട്ട് ചെയ്ത് ചിലർ വിവാദ വ്യാജ പുരാവസ്തു വ്യാപാരിക്ക് സുധാകരൻ്റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൂടി നൽകിയതായി പറഞ്ഞതിനെ തുടർന്നാണ് സുധാകരൻ്റെ പേര് കേസിൽ ചേർത്തത്. അന്ന് മോൺസൻ്റെ വീട്ടിൽ കെപിസിസി പ്രസിഡൻ്റിൻ്റെ സാന്നിധ്യമുണ്ടായിരുന്നതിൻ്റെ ഡിജിറ്റൽ തെളിവുകളുമായി അന്വേഷണസംഘം അദ്ദേഹത്തെ നേരിട്ടിരുന്നു. സുധാകരൻ ഉൾപ്പെടെയുള്ളവർ നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ മോൺസണിന് വൻ തുക കൈമാറിയെന്ന പരാതിയെ തുടർന്നാണ് സിബി കേസ് രജിസ്റ്റർ ചെയ്തത്. 2023 ഓഗസ്റ്റിൽ, മോൺസണിനെതിരായ കേസിലെ കള്ളപ്പണം വെളുപ്പിക്കൽ വശങ്ങൾ അന്വേഷിക്കുന്ന…