എഡ്മന്റൻ: അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ്, എഡ്യൂക്കേഷൻ, ആൻഡ് ട്രെയിനിങ് (അസറ്റ്) സംഘടപിച്ച കുട്ടികൾക്കുള്ള പഞ്ചദിന സമ്മർ ഫ്യൂഷൻ 2024, എഡ്മന്റണിലെ മിൽഹെർസ്റ്റ് കമ്മ്യൂണിറ്റി ഹാളിൽ, ജൂലൈ 22 മുതൽ 26 വരെ നടന്നു. കുട്ടികളുടെ വ്യക്തിപരവും, സാമൂഹികവും ആയ കഴിവുകളെ പരിപോഷിപ്പിക്കാൻ ഉദ്ദേശിച്ച് നടത്തിയ ക്യാമ്പ് നാല്പത് പേർക്ക് മാത്രമായി പരിമിതിപെടുത്തിയിരുന്നു. ഗ്രൂപ് ഗെയിംസ്, നാടക പരിശീലന കളരികൾ, യോഗ, മാജിക്ക്, ടീം ബിൽഡിങ്, ഡാൻസ്, ചിത്രരചന എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ ക്യാമ്പിൽ നടത്തപ്പെട്ടു. കമ്പനി ഫാമിലി തീയറ്റർ, സിറ്റി ഓഫ് എഡ്മന്റൻ, വൈഎംസിഎ, സൻ യോഗ എന്നിങ്ങനെ ഓരോ മേഖലയിലെയും പ്രഗത്ഭ സംഘടനകളും, വ്യക്തികളും ആണ് ക്യാമ്പിലെ സെഷനുകൾ നടത്തിയത്. സമാപന ചടങ്ങിൽ സംസ്ഥാന ഭരണ കക്ഷിയായ യുസിപി യുടെ കോക്കസ് മെമ്പർ എംഎൽഎ ജയ്സൻ സ്റ്റെഫാൻ ക്യാമ്പ് അംഗങ്ങൾക് സെർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.…
Year: 2024
അയോവ ഹൃദയമിടിപ്പ് നിയമം പ്രാബല്യത്തിൽ
ഡെസ് മോയിൻസ്(അയോവ):വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങൾക്ക് ശേഷം ജീവിക്കാനുള്ള അവകാശം സംരക്ഷയ്ക്കുന്നതിനു വേണ്ടിയുള്ള സംസ്ഥാനത്തിൻ്റെ ഹൃദയമിടിപ്പ് നിയമം ജൂലൈ 31 നു മുതൽ പ്രാബല്യത്തിൽ വന്നു. അയോവയിൽ ഓരോ വർഷവും 2,000-ലധികം ഗർഭസ്ഥ ശിശുക്കളെ ഗർഭച്ഛിദ്രത്തിൽ നിന്ന് രക്ഷിക്കാൻ ഇതുമൂലം കഴിഞ്ഞതായി ഗവർണർ കിം റെയ്‌നോൾഡ്‌സ് അവകാശപ്പെട്ടു 2023 ജൂലൈയിൽ അയോവ ഗവർണർ കിം റെയ്‌നോൾഡ്‌സ് ഒപ്പുവെച്ച നിയമം, ഒരു കുഞ്ഞിൻ്റെ ഹൃദയമിടിപ്പ് കണ്ടുപിടിക്കാൻ കഴിഞ്ഞാൽ ഗർഭച്ഛിദ്രം നിരോധിക്കുന്നു, ഇത് ഗർഭത്തിൻറെ അഞ്ചാഴ്ച മുമ്പാണ്. ഗവർണർ 2018-ൽ സമാനമായ ഹൃദയമിടിപ്പ് നിരോധനത്തിൽ ഒപ്പുവെച്ചിരുന്നു, എന്നാൽ കഴിഞ്ഞ വർഷം നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ 3-3 എന്ന നിർണ്ണായക വിധിയിൽ അയോവ സുപ്രീം കോടതി അത് നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു, അത് ഒരിക്കലും പ്രാബല്യത്തിൽ വന്നില്ല. ഈ മാസം 4-3 തീരുമാനത്തിൽ പുതിയ ഹൃദയമിടിപ്പ് നിയമത്തിന് അനുകൂലമായി കോടതി വിധിക്കുകയായിരുന്നു കഴിഞ്ഞ ആഴ്ച, അയോവ…
ഡാളസില്‍ സംയുക്ത സുവിശേഷ കണ്‍വെന്‍ഷന് നാളെ തുടക്കം
ഡാളസ്: കേരള എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തില്‍ ഇരുപത്തിഏഴാംമത് സംയുക്ത സുവിശേഷ കണ്‍വെന്‍ഷന് നാളെ ( വെള്ളി ) ഡാളസിലെ കരോൾട്ടണിലുള്ള സെന്റ് മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓര്‍ത്തഡോക്‌സ് ദേവാലയത്തിൽ വെച്ച് (2112, Old Denton Rd, Carrollton, TX 75006) തുടക്കം കുറിക്കും. പ്രമുഖ ധ്യാനഗുരുവും, ആത്മീയ പ്രഭാഷകനും, മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഇടുക്കി ഭദ്രാസനാധിപനും, തൂത്തൂട്ടി ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ സഖറിയാസ് മാര്‍ ഫിലക്‌സിനോസ് മെത്രാപ്പൊലീത്താ വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍ 9 മണി വരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ 9 മണി വരെയും നടത്തപ്പെടുന്ന കണ്‍വെൻഷന് മുഖ്യ സന്ദേശം നല്‍കും. കണ്‍വെന്‍ഷനോടനുബന്ധിച്ച് എല്ലാ ദിവസവും ഡാളസിലെ 21 ഇടവകകളിലെ ഏകദേശം 75 അംഗങ്ങൾ ഉള്‍പ്പെടുന്ന എക്യുമെനിക്കല്‍ ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ ഗാനശുശ്രൂഷ ഉണ്ടായിരിക്കും. റവ. ഫാ. പോള്‍…
നക്ഷത്ര ഫലം (ആഗസ്റ്റ് 01 വ്യാഴം 2024)
ചിങ്ങം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. പ്രവൃത്തിസ്ഥലത്ത് നിങ്ങള്‍ വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. സാമ്പത്തിക നേട്ടം ഉണ്ടാകാന്‍ സാധ്യത. കുടുംബവുമായി സമയം ചെലവഴിക്കും. കന്നി: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. കുടുംബാംഗങ്ങളോടൊത്ത് സമയം ചെലവഴിക്കാനാകും. ഇത് ഭാവിയില്‍ ഗുണകരമായി ഭവിക്കും. ജോലിയില്‍ തടസങ്ങള്‍ നേരിടേണ്ടി വരും. വിദ്യാർഥികൾക്ക് ഇന്നത്തെ ദിവസം നല്ലതായിരിക്കും. തുലാം: വളരെക്കാലമായിട്ടുള്ള നിയമ പ്രശ്‌നങ്ങൾക്ക് നിങ്ങൾ ഇന്ന് പരിഹാരം കാണും. അവ കോടതി മുഖാന്തിരമോ പരസ്‌പര ധാരണ മൂലമോ പരിഹരിക്കും. വീട്ടുകാരുമൊത്ത് സമയം ചിലവഴിക്കും. ഒരു ദൂരയാത്ര പോകാനും സാധ്യത. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലി അമിതമായിട്ടുള്ള ഒരു ദിവസമായിരിക്കും. എന്നാൽ ധനപരമായ കാര്യങ്ങളിലും നിങ്ങൾക്ക് ഇന്നൊരു ഭാഗ്യദിവസമാണ്. സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുന്നത് നിങ്ങളെ ഉന്മേഷവാനാക്കും. ധനു: നിങ്ങള്‍ക്ക് ഇന്ന് സാധാരണ ദിവസമാണ്. തങ്ങളുടെ അഭിപ്രായം നിങ്ങളിൽ അടിച്ചേൽപ്പിക്കുന്ന ആളുകളിൽ നിന്ന് ഇന്ന് അകന്നു നിൽക്കുക. അവർ പറയുന്നത്…
രക്ഷാ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി ടീം വെൽഫെയർ
നിലമ്പൂർ: വയനാട്ദുരന്തത്തിന്റെ രണ്ടാം ദിവസം ചാലിയാറിലൂടെ വരുന്ന ബോഡികൾ കണ്ടെടുക്കുന്ന പ്രവർത്തനങ്ങളിൽ രണ്ടാം ദിനവും ടീം വെൽഫെയർ വളണ്ടിയർമാർ സജീവമായ പങ്കാളിത്തം വഹിച്ചു. 172 വളണ്ടിയർമാരാണ് പോത്തുകല്ലിൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തത്. നാല് ആംബുലൻസുകൾ മുഴുവൻ സമയവും സർവീസ് നടത്തി. കിലോമീറ്ററുകളോളം ദുർഘടമായ വഴികളിലൂടെ സഞ്ചരിച്ചാണ് മൃതദേഹങ്ങൾ കണ്ടെത്തി എത്തിച്ചത്. സ്ത്രീകളടക്കമുള്ള സേവന സംഘമാണ് ഇതിനു വേണ്ടി പ്രവർത്തികച്ചത്. ഇന്നലെ മുതൽ പോത്തുകല്ലിൽ സർവീസ് സെന്റർ തുറന്നു പ്രവർത്തിക്കുന്നുണ്ട്. വിവിധ രക്ഷാപ്രവർത്തകർക്കടക്കം ഭക്ഷണങ്ങൾ ഒരുക്കിയാണ് സർവീസ് സെന്റർ പ്രവർത്തിക്കുന്നത്.
ദുരന്തത്തിൽ കൈതാങ്ങാകാൻ എടത്വാ ടൗൺ ലയൺസ് ക്ലബ്ബ്
എടത്വാ: ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് തീരാവേദനയിൽ കഴിയുന്ന വയനാട്ടിലെ ദുരന്തബാധിതർക്ക് കൈതാങ്ങാകാൻ എടത്വാ ടൗൺ ലയൺസ് ക്ലബ്ബ്. ആഗസ്റ്റ് 1ന് രാവിലെ 10.30 ന് നടക്കുന്ന അനുസ്മരണ സമ്മേളനം ലയൺസ് ക്ളബ് സോൺ ചെയർപേഴ്സൺ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. സേവ് വയനാട് പ്രോജക്ടിന്റെ ഉദ്ഘാടനം കല്ലുപുരയ്ക്ക്ൽ രഞ്ജു ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ക്ളബ് സെക്രട്ടറി ഡോ. ജോൺസൺ വി.ഇടിക്കുള അദ്ധ്യക്ഷത വഹിക്കും. മാത്യൂ തോമസ് ചിറയിൽ മുഖ്യ സന്ദേശം നല്‍കും. വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഭക്ഷ്യധാന്യ കിറ്റുകൾ സമാഹരിച്ച് നൽകാനാണ് തീരുമാനം. ആഗസ്റ്റ് 1, 2 തീയതികളില്‍ എടത്വാ സെന്റ് ജോർജ് ടൂറിസ്റ്റ് ഹോമില്‍ (പഴയ തരംഗണി ഹോട്ടൽ) വെച്ച് സാധനങ്ങൾ ശേഖരിക്കുന്നതിനുള്ള പ്രത്യേക കൗണ്ടർ പമ്പാ ബോട്ട് റേസ് ക്ലബ് സെക്രട്ടറി പുന്നൂസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ദുരിത ബാധിതരായ കുടുംബങ്ങള്‍ക്ക് വേണ്ടി…
ഉരുൾപൊട്ടൽ: ആദ്യഘട്ട സഹായം കൈമാറി മർകസ്
കോഴിക്കോട്: വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെയും മഴക്കെടുതികളെയും തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുന്നവർക്കായി അവശ്യ സാധനങ്ങൾ ശേഖരിച്ച് മർകസ് സ്ഥാപനങ്ങൾ. കുടിവെള്ളം, പുതിയ വസ്ത്രങ്ങൾ, നിത്യോപയോഗ വസ്തുക്കൾ, ശുചിത്വ ഉപകരണങ്ങൾ, പാക്കറ്റ് ഫുഡ്സ് എന്നീ വസ്തുക്കളാണ് ആദ്യഘട്ടത്തിൽ ശേഖരിച്ച് കോഴിക്കോട് കളക്ട്രേറ്റിലെ കളക്ഷൻ സെന്ററിൽ എത്തിച്ചത്. അസിസ്റ്റന്റ് കളക്ടർ ആയുഷ് ഗോയൽ സാമഗ്രികൾ സ്വീകരിച്ചു. കാരന്തൂരിലെ മർകസ് സെൻട്രൽ ക്യാമ്പസിലെ കളക്ഷൻ പോയിന്റ് വഴിയും കൈതപ്പൊയിൽ പബ്ലിക് സ്കൂൾ മുഖേനയുമാണ് പ്രധാനമായും അവശ്യസാധനങ്ങൾ സ്വരൂപിച്ചത്. മർകസ് സാരഥി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നിർദേശത്തെ തുടർന്നാണ് ജീവനക്കാരും വിദ്യാർഥികളും രക്ഷിതാക്കളും സഹകാരികളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്ന് കളക്ഷൻ പോയിന്റുകളിൽ സഹായങ്ങൾ എത്തിച്ചത്. വരും ഘട്ടങ്ങളിൽ സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് കൂടുതൽ സഹായങ്ങൾ മർകസ് കൈമാറും. ഇതിനായി ജില്ലയിലെ വിവിധ ക്യാമ്പസുകളിലും…
സക്സസ് മന്ത്രാസ് ദോഹയില്‍ പ്രകാശനം ചെയ്തു
ദോഹ: പ്രവാസ ലോകത്തെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ ഇംഗ്ളീഷ് മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്സസ് മന്ത്രാസ് ദോഹയില്‍ പ്രകാശനം ചെയ്തു.സ്‌കില്‍സ് ഡവലപ്മെന്റ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലകളിലെ പ്രമുഖര്‍ ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. എന്‍.വി.ബി.എസ് സിഇഒ ബേനസീര്‍ മനോജ്, ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന്‍ എന്നിവര്‍ ചേര്‍ന്ന് പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി . ഗള്‍ഫ് എയര്‍ കണ്‍ട്രി മാനേജര്‍ മുഹമ്മദ് ഖലീല്‍ അല്‍ നാസര്‍, ഹോംസ് ആര്‍ അസ് ജനറല്‍ മാനേജര്‍ രമേഷ് ബുല്‍ചന്ദനി, നോര്‍ക്ക റൂട്സ് ഡയറക്ടര്‍ സി.വി.റപ്പായ്, എം.പി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.എം.പി.ഷാഫി ഹാജി, സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷീല ഫിലിപ്പോസ്,…
ബിരുദധാരികൾക്ക് സൺറൈസ് ഫെലോഷിപ്പ്
കോഴിക്കോട്: മൂന്ന് പതിറ്റാണ്ടോളമായി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന സന്നദ്ധ സംഘടനയായ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) SSC CGL പരീക്ഷക്ക് തയ്യാറെടുക്കുന്ന ബിരുദധാരികൾക്ക് സൺറൈസ് ഫെലോഷിപ്പിന് ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം. സിജി നടത്തുന്ന പ്രിലിമിനറി, മെയിൻസ്, ഇന്റർവ്യൂ എന്നിവയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 764,000 വരെ ഫെലോഷിപ്പ് നേടാനാകും. SC, ST, OBC വിഭാഗത്തിൽപ്പെട്ടവർക്കും ലക്ഷദ്വീപിൽ നിന്നുമുള്ള അപേക്ഷകർക്കും മുൻഗണന ലഭിക്കും. പ്രിലിമിനറി പരീക്ഷ ആഗസ്റ്റ് 25 ന് ഓൺലൈനായി നടക്കും. താത്പര്യമുള്ളവർക്ക് cigi.org/event വെബ്സൈറ്റ് വഴിയോ 8086663004, 8086664008 എന്ന നമ്പറുകൾ വഴിയോ രജിസ്റ്റർ ചെയ്യാം. പബ്ലിക് റിലേഷൻസ് സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി)
ഒന്നും ബാക്കി വെയ്ക്കാതെ വയനാട് ഉരുള്‍പൊട്ടല്‍ എല്ലാം തകര്‍ത്തെറിഞ്ഞു
കൽപറ്റ: കേരളം നേരിട്ട ഏറ്റവും വലിയ പ്രകൃതിക്ഷോഭത്തിൽ രണ്ടര മണിക്കൂറിനുള്ളിൽ രണ്ട് വൻ ഉരുൾപൊട്ടലുണ്ടായി വയനാട് ജില്ലയിലെ ചൂരൽമലയിലും മുണ്ടക്കൈയിലും 125 പേർ മരിക്കുകയും 90 ഓളം പേരെ കാണാതാവുകയും ചെയ്തു. ചൊവ്വാഴ്ച. 481 പേരെ രക്ഷപ്പെടുത്തി. ഇവരിൽ 113 പേർ ചികിത്സയിലാണ്. ഇതുവരെ 48 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൻ്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള മലപ്പുറത്തെ പോത്തുകലിൽ നിന്ന് നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തു. പുലർച്ചെ 1.30നും പുലർച്ചെ നാലിനും ഉരുൾപൊട്ടലുണ്ടായതിനാൽ ഉറക്കത്തിലായിരുന്ന ഭൂരിഭാഗം പേരും ഒലിച്ചുപോയി. മുണ്ടക്കൈയിൽ നിന്ന് ചൂരൽമലയിലേക്ക് കൂറ്റൻ പാറക്കല്ലുകളും കടപുഴകി വീണ മരങ്ങളും വൻ നാശം വിതച്ചു. മലമുകളിൽ നിന്നുള്ള കനത്ത വെള്ളത്തിൻ്റെ കുത്തൊഴുക്ക് ഇരുവഴിഞ്ഞി നദിയുടെ സ്വഭാവം മാറ്റി, അതിൻ്റെ തീരത്തുള്ളതെല്ലാം വെള്ളത്തിനടിയിലാക്കി. നിരവധി വീടുകൾ നശിപ്പിക്കപ്പെട്ടു, ഒരു ക്ഷേത്രവും ഒരു പള്ളിയും വെള്ളത്തിൽ മുങ്ങി, ഒരു സ്കൂൾ…
