ചെല്ലമ്മ (76) നിര്യാതയായി

നെടുമ്പന: നവജീവൻ അഭയ കേന്ദ്രം അന്തേവാസിയായിരുന്ന ഓച്ചിറ മുല്ലേലിപടീറ്റതിൽ കൊറ്റമ്പള്ളി മഠത്തിൽ കാരാഴ്മയിൽ നാരായണൻ മകൾ ചെല്ലമ്മ കെ (7) നിര്യാതയായി. സംസ്കാരം പോളയത്തോട് പൊതുസ്മശാനത്തിൽ നടന്നു.

ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ ടാലന്റ് സെര്‍ച്ച് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 201 വിദ്യാര്‍ഥികള്‍ യോഗ്യത നേടി

നോളജ് സിറ്റി: നിപുണരായ വിദ്യാര്‍ഥികളെ കണ്ടെത്തി ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനായി ശൈഖ് അബൂബക്കര്‍ (എസ് എ) ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ടാലന്റ് സെര്‍ച്ച് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രാജ്യത്തിന്റെ പുറത്ത് താമസിക്കുന്ന ഇന്ത്യക്കാരില്‍ നിന്നുമായി പതിനായിരത്തില്‍ പരം വിദ്യാര്‍ഥികളാണ് ടാലന്റ് സെര്‍ച്ച് പരീക്ഷ എഴുതിയത്. തിരഞ്ഞെടുക്കപ്പെട്ട 750 വിദ്യാര്‍ഥികള്‍ക്കായി വിവിധ സംസ്ഥാനങ്ങളില്‍ വെച്ച് അഭിമുഖം നടത്തിയിരുന്നു. തുടര്‍ന്നാണ്് മിടുക്കരായ 201 വിദ്യാര്‍ഥികളെ യോഗ്യരായി തിരഞ്ഞെടുത്തത്. ഒമ്പതാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് പരിശീലനവും പ്രോത്സാഹനവും മെന്റര്‍ഷിപ്പും നല്‍കി കാര്യക്ഷമമായ ഹയര്‍സെക്കന്‍ഡറി പഠനത്തിന് പ്രാപ്തരാക്കുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്. കൂടാതെ, സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ വിദ്യാര്‍ഥികള്‍ക്കായി എസ് എ ഫൗണ്ടേഷന്‍ ഒരുക്കുന്നുണ്ട്. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഫലപ്രഖ്യാപനം നടത്തുകയും ജേതാക്കളെ അനുമോദിക്കുകയും ചെയ്തു. പരീക്ഷാ ഫലം www.safoundation.in എന്ന വെബ്…

ഉപയോഗശൂന്യനായ നരേന്ദ്ര മോദിയെ പുറത്താക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. “പ്രധാനമന്ത്രി മോദി ചെയ്യുന്നത് ഞങ്ങളുടെ പാർട്ടിയുടെ താൽപ്പര്യമല്ല. അതിനാലാണ് ഞാൻ സംസാരിക്കുന്നത്, മറ്റുള്ളവർ ഭയപ്പെടുന്നു. എനിക്ക് ഭയമില്ല,” ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ പരാജയപ്പെടുത്താൻ താൻ മുമ്പ് മോദിയെ പിന്തുണച്ചിരുന്നതായി പ്രധാനമന്ത്രി മോദിയുമായുള്ള ബന്ധത്തെക്കുറിച്ച് സ്വാമി പറഞ്ഞു. കോൺഗ്രസിനേയും സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും പരാജയപ്പെടുത്തേണ്ടത് അക്കാലത്ത് ആവശ്യമായിരുന്നതിനാലാണ് ഞാൻ നേരത്തെ മോദിയെ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. മൂർച്ചയുള്ള പ്രസ്താവനകൾക്ക് പേരുകേട്ട സ്വാമി തൻ്റെ നേരായ സമീപനത്തിന് ഊന്നൽ നൽകി. “ഞാൻ മധ്യസ്ഥ സ്ഥാനത്തു നിന്ന് സംസാരിക്കാറില്ല. കറുപ്പും വെളുപ്പും മാത്രമേ ഞാൻ കാണുകയുള്ളൂ. മോദി ഉപയോഗശൂന്യനാണ്. അങ്ങനെയുള്ള ആളെ പുറത്താക്കണം. എന്നോട് നന്നായി പെരുമാറുന്നവരോട് ഞാൻ പ്രതികരിക്കും, മോശമായി പെരുമാറുന്നവരോട് തിരിച്ചടിക്കുകയും ചെയ്യും”…

വെണ്മണി മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം ജൂലൈ 29ന്

വെണ്മണി: മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം 29 തിങ്കളാഴ്ച രാവിലെ 9.30 മുതൽ വെൺമണി കല്യാത്ര സെഹിയോൻ മാർത്തോമ്മാ പാരീഷ് ഹാളിൽ നടക്കും. 1920-ൽ വെൺമണി സെഹിയോൻ മാർത്തോമ്മാ പള്ളിയുടെ ഉടമസ്ഥതയിലാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് സഭയ്ക്ക് കൈമാറുകയായിരുന്നു. ഇംഗ്ലീഷ് മിഡിൽ സ്കൂളായി ആരംഭം കുറിച്ച്, 1950-ൽ ഹൈസ്കൂളായും 2000-ൽ ഹയർ സെക്കൻഡറി സ്കൂളായും ഉയർന്ന ഈ സരസ്വതീ നിലയം അനേകം തലമുറകളുടെ മാതൃവിദ്യാലയമാണ്. തനി കാർഷിക ഗ്രാമമായിരുന്ന വെണ്മണിയെ വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും അനുക്രമം ഔന്നത്യത്തിലെത്തിച്ച്, പട്ടണച്ഛായ ചാർത്തി മനോജ്ഞമാക്കിയ മഹത്തായ നേട്ടത്തിന് നാട്ടിലെ മുഴുവൻ ജനങ്ങളും ഈ വിദ്യാലയത്തോട് കടപ്പെട്ടിരിക്കുന്നു. സംഗമം ജൂലൈ 29 തിങ്കളാഴ്ച രാവിലെ 9.30-ന് റജിസ്ട്രേഷനോടെ ആരംഭിക്കും. എം.റ്റി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ഫ്യൂഷൻ സംഗീതം അവതരിപ്പിക്കും. 10 മണിക്ക് ഫിഷറീസ് – സാംസ്കാരിക – യുവജന കാര്യ…

ഡോ. ജോൺസൺ വി. ഇടിക്കുള വേൾഡ് മലയാളി ഓർഗനൈസേഷൻ ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ

കോട്ടയം: ന്യൂയോർക്ക്‌ സ്റ്റേറ്റ് അസംബ്ലി ഏർപ്പെടുത്തിയ മാർട്ടിൻ ലൂഥർ കിംഗ് ഔട്ട്സ്റ്റാൻ്റിംഗ് കമ്മ്യൂണിറ്റി സർവീസ് അവാർഡ്, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ യുവജന ക്ഷേമ കായിക മന്ത്രാലയം യൂത്ത് അവാർഡുകൾ ഉൾപ്പെടെ നിരവധി ദേശിയ അന്തർദ്ദേശീയ പുരസ്ക്കാരങ്ങൾക്ക് അർഹനായിട്ടുള്ള കുട്ടനാട് തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുളയെ വേൾഡ് മലയാളി ഓർഗനൈസേഷൻ ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ ആയി നാമനിര്‍ദേശം ചെയ്തു. 1988 ൽ വേൾഡ് വിഷൻ കോഓർഡിനേറ്റർ എന്ന നിലയിൽ ലഭിച്ച നേതൃ പാടവം സാമൂഹിക പ്രവർത്തന രംഗത്തിന് അടിത്തറ പാകി. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി വിവിധ സംഘടനകളിലൂടെ ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന – മാധ്യമ – പൊതുപ്രവർത്തനങ്ങൾക്ക് നല്‍കുന്ന സമഗ്ര സംഭാവനകളെ പരിഗണിച്ച് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.…

അട്ടിമറിക്കപ്പെട്ട ഫൊക്കാന തിരഞ്ഞെടുപ്പ്: ജോസഫ് കുരിയപ്പുറം

വടക്കേ അമേരിക്കയിലെ മലയാളികളുടെ മാമാങ്കമായി കണക്കാക്കപ്പെടുന്ന ഫൊക്കാന കണ്‍‌വന്‍ഷന്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ 2024 ജൂലൈ 18 മുതൽ 20 വരെ ഗംഭീരമായി നടത്തപ്പെട്ടു. 41-ാം വര്‍ഷത്തിലേക്ക് കാലെടുത്തു വെച്ച ഫൊക്കാന പടലപ്പിണക്കങ്ങളെല്ലാം അവസാനിപ്പിച്ച് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തില്‍ മൂന്നു ദിവസം നീണ്ടുനിന്ന ആഘോഷ രാവുകള്‍ക്കു ശേഷം പിരിഞ്ഞു പോയിട്ടും മലയാളികളുടെ സ്വതസിദ്ധമായ കുത്തിത്തിരുപ്പും, കാലു വാരലും, അട്ടിമറിക്കലും, നവ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന ‘തള്ളി മറിക്കലുകള്‍’ കാണുമ്പോള്‍ ഏറെ കാലമായി ഫൊക്കാനയുടെ കൂടെ സഞ്ചരിക്കുന്ന വ്യക്തിയും നിലവിലുള്ള ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗവുമെന്ന നിലയില്‍ എന്റെ നിലപാടുകള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. 2022-ല്‍ ഡോ. ബാബു സ്റ്റീഫന്‍ പ്രസിഡന്റായതു മുതല്‍ ഇരുവിഭാഗങ്ങളായി പിരിഞ്ഞു നിന്നിരുന്ന ഫൊക്കാന പ്രവര്‍ത്തകരെ രമ്യതയിലെത്തിക്കാന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചതിലുള്ള സന്തോഷം ഇവിടെ പങ്കു വെക്കുന്നു. മറ്റേതു ഫൊക്കാന പ്രസിഡന്റുമാരേക്കാളും ഫൊക്കാനയുടെ…

കാനഡയിലെ വിനോദസഞ്ചാര നഗരത്തിൽ കാട്ടുതീ നാശം വിതച്ചു; 50% കെട്ടിടങ്ങളും കത്തി നശിച്ചു

ആല്‍ബര്‍ട്ട (കാനഡ): പടിഞ്ഞാറൻ കാനഡയിലെ വിനോദസഞ്ചാര നഗരമായ ജാസ്പർ വൻ കാട്ടുതീയിൽ നശിച്ചു. 50 ശതമാനത്തിലധികം കെട്ടിടങ്ങളും തകർന്നതായി അധികൃതർ പറഞ്ഞു. എന്നിരുന്നാലും, കഴിയുന്നത്ര കെട്ടിടങ്ങൾ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ. ആൽബെർട്ട മൗണ്ടൻസ് നാഷണൽ പാർക്കിൻ്റെ ഹൃദയഭാഗത്താണ് ജാസ്പർ നഗരം സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള നഗരവും പാർക്കും പ്രതിവർഷം 2 ദശലക്ഷത്തിലധികം വിനോദസഞ്ചാരികളെയാണ് സ്വീകരിക്കുന്നത്. തിങ്കളാഴ്ചയാണ് ഈ പ്രദേശം അടിയന്തരമായി ഒഴിപ്പിച്ചത്. നഗരത്തിൽ 10,000 ആളുകളും പാർക്കിൽ 15,000-ലധികം വിനോദസഞ്ചാരികളും ഉണ്ടായിരുന്നതായി അധികൃതർ കരുതുന്നു. വാസ്തവത്തിൽ, ആൽബർട്ടയിൽ നിലവിൽ 176 കാട്ടുതീ കത്തുന്നുണ്ട്, അതിൽ 50-ലധികം കാട്ടുതീ നിയന്ത്രണവിധേയമായിട്ടില്ല. ഇതിൽ പത്തോളം തീപിടുത്തങ്ങൾ ബ്രിട്ടീഷ് കൊളംബിയയുടെ അതിർത്തിക്കടുത്താണ്. 423 കാട്ടുതീ കത്തുന്നിടത്ത്, ഡസൻ കണക്കിന് ആളുകൾക്ക് പലായന ഉത്തരവുകളും ജാഗ്രതാ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ആൽബർട്ടയിലെ കാട്ടുതീയെ കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യാഴാഴ്ച…

ഒരു മില്യണ്‍ ഡോളര്‍ അടിച്ച ലോട്ടറി ടിക്കറ്റ് മോഷ്ടിച്ച കേസിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റില്‍

ന്യൂയോര്‍ക്ക്: ഒരു മില്യൺ ഡോളർ മൂല്യമുള്ള ലോട്ടറി ടിക്കറ്റ് തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഇന്ത്യൻ വംശജനായ 23 കാരന്‍ മിർ പട്ടേലിനെ മോഷണക്കുറ്റത്തിന് തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി റഥർഫോർഡ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. പട്ടേൽ ജോലി ചെയ്തിരുന്ന ടെന്നസിയിലെ മർഫ്രീസ്ബോറോയിലെ ഗ്യാസ് സ്റ്റേഷനിൽ നിന്നാണ് ലോട്ടറി ടിക്കറ്റ് മോഷണം പോയത്. ലോട്ടറി ടിക്കറ്റ് സ്‌കാൻ ചെയ്ത് എന്തെങ്കിലും കിട്ടിയോ എന്ന് പരിശോധിക്കാൻ ടിക്കറ്റ് വാങ്ങിയ ആൾ ആവശ്യപ്പെട്ടപ്പോൾ വളരെ ചെറിയ തുകയാണ് കിട്ടിയതെന്ന് പട്ടേല്‍ പറയുകയും, അതിനുശേഷം ഉപഭോക്താവിന് കുറച്ച് തുക നൽകുകയും, ടിക്കറ്റ് ചവറ്റുകുട്ടയില്‍ തള്ളുകയും ചെയ്തു. ഉപഭോക്താവ് കടയിൽ നിന്ന് ഇറങ്ങിയ ശേഷം പട്ടേൽ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ നിന്ന് പുറത്തെടുത്തു എന്ന് പോലീസ് പറഞ്ഞു. ടിക്കറ്റിൽ മറഞ്ഞിരിക്കുന്ന ഭാഗം ചുരണ്ടിയപ്പോള്‍ വിജയിച്ച തുക കണ്ടെത്തി ലോട്ടറി ഓഫീസിലെത്തിച്ചെങ്കിലും ജീവനക്കാർക്ക് സംശയം തോന്നിയതായി അന്വേഷകൻ…

മത്തായി പി. തോമസ് (രാജു – 69) ഫിലഡൽഫിയയിൽ നിര്യാതനായി

ഫിലഡൽഫിയ: കോട്ടയം – വാകത്താനം മംഗലപ്പള്ളിയിലായ പുന്നശ്ശേരിൽ പരേതരായ തൊമ്മൻ തോമസിന്റെയും, ശോശാമ്മ തോമസിന്റെയും മകൻ മത്തായി പി തോമസ് (രാജു – 69) ഫിലഡൽഫിയയിൽ നിര്യാതനായി. പരേതൻ ബെൻസേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തോഡോക്സ് ഇടവകാംഗമാണ്. ഭാര്യ: പുന്നവേലിൽ പുതുക്കല്ലേൽ സൂസൻ തോമസ്. മക്കൾ: ഷോൺ, ഷാന, ഷെൽസി. പൊതുദർശനം ജൂലൈ 28 ഞായറാഴ്ച വൈകിട്ട് 6:00 മണി മുതൽ 8:00 മണി വരെയും, സംസ്ക്കാര ശുശ്രൂഷകൾ ജൂലൈ 29 തിങ്കളാഴ്ച രാവിലെ 9:00 മണി മുതൽ 10:00 മണി വരെയുമുള്ള സമയങ്ങളിൽ ബെൻസേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തോഡോക്സ് ചർച്ചിൽ വച്ച് നടത്തപ്പെടും (St. Gregorios Malankara Orthodox Church, 4136 Hulmeville Road, Bensalem, PA 19020). ഇടവക വികാരി റവ. ഫാ. ഷിബു വേണാട് മത്തായിയുടെ നേതൃത്വത്തിലും, സമീപ ഇടവകകളിലെ വൈദീകരുടെ…

പലസ്തീൻ അനുകൂല പ്രതിഷേധത്തിൽ പതാക കത്തിച്ചതിനെ അപലപിച്ചു ഹാരിസ്

വാഷിംഗ്ടൺ, ഡിസി -ചില ഫലസ്തീൻ അനുകൂല പ്രകടനക്കാർ ഒരു ദിവസം മുമ്പ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് അമേരിക്കൻ പതാകകൾ കത്തിച്ചതിനെ അപലപിച്ചു ഹാരിസ് വാഷിംഗ്ടൺ ഡിസിയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനെ തടസ്സപ്പെടുത്തിയ ഇസ്രായേൽ വിരുദ്ധ കലാപത്തെ അപലപിച്ച് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് പ്രസ്താവന ഇറക്കി. അമേരിക്ക സന്ദർശിക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അക്രമാസക്തമായ പ്രതിഷേധം ആരംഭിച്ച് ഏകദേശം 24 മണിക്കൂറിന് ശേഷമാണ് , ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി വ്യാഴാഴ്ച പ്രസ്താവന പുറത്തിറക്കിയത് “അമേരിക്കൻ പതാക കത്തിച്ചതിനെ ഞാൻ അപലപിക്കുന്നു. ആ പതാക ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ ഏറ്റവും ഉയർന്ന ആദർശങ്ങളുടെ പ്രതീകവും അമേരിക്കയുടെ വാഗ്ദാനത്തെ പ്രതിനിധീകരിക്കുന്നതുമാണ്. അത് ഒരിക്കലും അത്തരത്തിൽ അപകീർത്തിപ്പെടുത്താൻ പാടില്ല,” വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ ഹാരിസ് പറഞ്ഞു. “ഇന്നലെ, വാഷിംഗ്ടൺ ഡിസിയിലെ യൂണിയൻ സ്റ്റേഷനിൽ ദേശസ്നേഹമില്ലാത്ത പ്രതിഷേധക്കാരുടെ…