റിപ്പബ്ലിക്കൻ ദാതാക്കൾ പലസ്തീൻ അനുകൂല സർവകലാശാലാ വിദ്യാർത്ഥികൾക്കെതിരെ ഡോക്‌സിംഗ് കാമ്പെയ്‌ന് ധനസഹായം നൽകി: റിപ്പോര്‍ട്ട്

തീവ്ര വലതുപക്ഷ ഗ്രൂപ്പിൻ്റെ നികുതി റിട്ടേൺ പ്രകാരം, രാജ്യത്തുടനീളമുള്ള യുഎസ് കാമ്പസുകളിൽ പലസ്തീൻ അനുകൂല കോളേജ് വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന ഒരു തീവ്ര വലതുപക്ഷ സംഘടനയ്ക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻനിര ദാതാക്കൾ പണം സംഭാവന ചെയ്തതായി കണ്ടെത്തി. 2023-ൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ, ദാതാക്കളുടെ ഒരു ലിസ്റ്റ് സംയോജിപ്പിച്ച് ഗ്രൂപ്പിന് മൊത്തം $2 മില്യൺ സംഭാവനയായി നൽകിയെന്നു പറയുന്നു. ആ പട്ടികയിൽ റിപ്പബ്ലിക്കൻ മെഗാഡോണർ ജെഫ് യാസ്, മിൽസ്റ്റീൻ ഫാമിലി ഫൗണ്ടേഷൻ, ഷിപ്പിംഗ് മാഗ്നറ്റ് റിച്ചാർഡ് ഉയ്‌ലിൻ, അഡോൾഫ് കൂർസ് ഫൗണ്ടേഷൻ എന്നിവ ഉൾപ്പെടുന്നു. ഫലസ്തീൻ അനുകൂല സർവകലാശാലാ വിദ്യാർത്ഥികളെ ദ്രോഹിക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതായി മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ട ഇൻഫർമിംഗ് അമേരിക്ക ഫൗണ്ടേഷൻ എന്ന സംഘടനയാണ് മറ്റൊരു ദാതാവ്. സിഎൻബിസി ന്യൂസ് ആദ്യം റിപ്പോർട്ട് ചെയ്ത നികുതി റിട്ടേൺ പ്രകാരം, യാസ് ഒരു ദശലക്ഷം ഡോളർ…

താമരയിലയും നീർത്തുള്ളിയും (കവിത): പുലരി

പങ്കജപത്രത്തിൽ തൊട്ടും തൊടാതെയും തത്തിക്കളിക്കും ജലകണം പോലെ ബന്ധ- ബന്ധനങ്ങൾ കൂടാതെ ആകുമോ ചിന്ത്യം മാനവ ജീവിതം പാരിതിൽ തലപൊക്കി നിൽക്കും നേരത്തും കൂട്ടായി നിൻ നിഴൽ മാത്രം എന്നറിയേണം മാനസം സൂര്യപ്രഭയിൽ വിടർന്ന പൂക്കൾ വാടീടും കതിരോനെ പിരിയും നേരം .

കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിക്ക് ആശംസകള്‍ അര്‍പ്പിച്ച് ഫിജി ഉപപ്രധാനമന്ത്രി

മലയാളക്കരയുടെ അഭിമാനം വാനോളം ഉയര്‍ത്തി പ്രവാസിലോകവും കടന്നു ലോക രാഷ്ട്രങ്ങൾ വരെ അംഗീകരിക്കുന്ന നിലയിലേക്ക് Canadian Nehru trophy വള്ളംകളി ഉയര്‍ന്നിരിക്കുന്നു. കേരളത്തില്‍ നിന്നു കാനഡയിലേക്ക് 14 വർഷം മുൻപ് പറിച്ചു നട്ട ഈ മഹോത്സവം ഇന്ന് ലോക ജനത ഏറ്റെടുത്തിരിക്കുന്നു. കനേഡിയൻ നെഹ്രു ബോട്ട് റേസ് വിജയികള്‍ക്ക് കൈമാറാനുള്ള കനേഡിയന്‍ നെഹ്രു ട്രോഫി ഫിജി ഡെപ്യൂട്ടി പ്രധാനമന്ത്രി ബ്രാംപ്ടന്‍ മലയാളീ സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനത്തിന് കൈമാറി. കാനഡയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ഫിജി ഉപപ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ഫിജി ബിസിനസ് മീറ്റില്‍ വെച്ചാണ് മലയാളി സമൂഹത്തിനു ആകമാനം അഭിമാനകരമായ ഈ ചടങ്ങ് നടത്തപ്പെട്ടത്. ടീം ഫിജി ഈ വര്‍ഷത്തെ വള്ളംകളി മത്സരത്തിനുള്ള ആദ്യ റജിസ്ട്രേഷന്‍ നിര്‍വഹിച്ചു. കാനഡായിലെ വള്ളംകളിയെയും അതിന്റെ അമരക്കാരനും ബ്രാംപ്ടന്‍ സിറ്റി അംബാസിഡറും കൂടിയായ പ്രസിഡണ്ട് കുര്യൻ പ്രക്കാനത്തെയും ഉപപ്രധാനമന്ത്രി Manoa…

പാപത്തിന്റെ വൻ മതിലുകൾ തകർക്കപ്പെടണം ,എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ

ന്യൂയോർക് :വിവിധ തലങ്ങളിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന  സഭകൾക്കും,സമൂഹത്തിനും ദൈവീക ശബ്ദം  കേൾക്കുന്നതിനുള്ള കേൾവി നഷ്ടപെട്ടിട്ടുണ്ടെങ്കിൽ അത് വീണ്ടെടുക്കുന്നതിനു തടസ്സമായി ചുറ്റുപാടും കെട്ടിയുയർത്തപ്പെട്ടിരിക്കുന്ന  പാപത്തിന്റെ വൻ മതിലുകൾ തകർക്കപ്പെടണം. മാത്രമല്ല ദൈവം നമ്മെ ഭരമേൽപിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാൻ  സന്നദ്ധരാകുകയും വേണമെന്ന് നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാദിപൻ റൈറ്റ് റവ.ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഉധബോധിപ്പിച്ചു.പുറപ്പാട് മൂന്നിന്റെ ഒന്ന് മുതൽ പത്തു വരെയുള്ള വാക്യങ്ങളെ ആധാരമാക്കി മോശയുടെ ജീവിതത്തെ കുറിച്ച് പ്രതിപാദിക്കുകയായിരുന്നു തിരുമേനി. ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ മെയ് 14 ചൊവാഴ്ച ഓൺലൈൻ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച  പത്താമത് വാർഷീക സമ്മേളനത്തില്‍ മുഖ്യ സന്ദേശം നൽക്കുകയായിരുന്നു എപ്പിസ്കോപ്പ. റവ മാത്യു വർഗീസ്, വികാരി ന്യൂജേഴ്‌സി എംടിസി, റാൻഡോൾഫ് പ്രാരംഭ പ്രാർത്ഥന നടത്തി. ഇന്ത്യയിലും ഏഷ്യയിലും ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘടനയായ ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിൽ…

ഹ്യൂസ്റ്റനിൽ പ്രീ-മാര്യേജ് കോഴ്സ് സമാപിച്ചു

ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വിവാഹ ഒരുക്ക ക്യാമ്പ് നടത്തപ്പെട്ടു. ക്നാനായ റീജിയൻ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ക്യാമ്പിൽ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ, ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ.ബിപി തറയിൽ, ടോണി പുല്ലാപ്പള്ളിൽ ബെന്നി കാഞ്ഞിരപ്പാറ, റെസിൻ ഇലക്കാട്ട് ,സ്വേനിയ ഇലക്കാട്ട്, ജോൺസൺ വട്ടമറ്റത്തിൽ, എലിസബത്ത് വട്ടമറ്റത്തിൽ, ദീപ്തി ടോമി, ജിറ്റി പുതുക്കേരിൽ, ജയ കുളങ്ങര, ജോണി ചെറുകര, ജൂലി സജി കൈപ്പുങ്കൽ, തുടങ്ങിയവർ വിവിധ വിഷയങ്ങളെപ്പറ്റി ക്ലാസുകൾ എടുത്തു. മെയ് പത്തു മുതൽ പന്ത്രണ്ടു വരെ മൂന്നു ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ വിവിധ ഇടവകകളിൽനിന്നായി നാല്പതോളം യുവജനങ്ങൾ പങ്കെടുത്തു. കുടുംബജീവിതത്തിന്റെ വിവിധ മേഖലയിലുള്ള വിഷയങ്ങളെക്കുറിച്ചും ആത്മീയവും മനഃശാസ്ത്രപരവും ഭൗതികവുമായ ക്ലാസ്സുകളാണ് നൽകപ്പെട്ടത്. വിവാഹഒരുക്കസെമിനാർ അനുഗ്രഹപ്രദവും, ഉപകാരപ്രദവുമായിരുന്നുവെന്നു പങ്കെടുത്ത യുവജനങ്ങൾ അഭിപ്രായപ്പെട്ടു. പങ്കെടുത്ത എല്ലാവർക്കും സര്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പങ്കെടുത്ത…

റഷ്യൻ പ്രസിഡൻ്റ് പുടിൻ ഈയാഴ്ച ചൈനയിൽ സന്ദർശനം നടത്തും

ബെയ്ജിംഗ്: യുഎസ് നേതൃത്വത്തിലുള്ള പാശ്ചാത്യ ലിബറൽ ആഗോള ക്രമത്തിനെതിരെ രണ്ട് ഏകാധിപത്യ സഖ്യകക്ഷികൾ തമ്മിലുള്ള ഐക്യത്തിൻ്റെ ഏറ്റവും പുതിയ പ്രകടനത്തിൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഈ ആഴ്ച രണ്ട് ദിവസത്തെ ചൈന സന്ദർശനം നടത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച ആരംഭിക്കുന്ന സന്ദർശന വേളയിൽ പുടിൻ ചൈനീസ് നേതാവ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തും, ഇരു നേതാക്കളും “ഉഭയകക്ഷി ബന്ധത്തിൻ്റെ വിവിധ മേഖലകളിലെ സഹകരണം… കൂടാതെ പൊതുവായ ആശങ്കയുള്ള അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളും” ചർച്ച ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു. എന്നാല്‍, വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പുടിന്റെ യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ ക്രെംലിൻ ഒരു പ്രസ്താവനയിൽ യാത്ര സ്ഥിരീകരിച്ചിട്ടുണ്ട്. ഷിയുടെ ക്ഷണപ്രകാരമാണ് പുടിന്‍ ചൈന സന്ദര്‍ശിക്കുന്നത്. പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത് അഞ്ചാം തവണ അധികാരമേറ്റതിന് ശേഷമുള്ള പുടിൻ്റെ ആദ്യ വിദേശ യാത്രയാണിതെന്ന് പ്രസ്താവനയില്‍ പറയുന്നു. ഉക്രെയ്നിലെ സംഘർഷത്തിൽ ചൈന…

വിഷ്ണുരാജിന്റെ തിരക്കഥയില്‍ ജിഷ്ണു ഹരീന്ദ്രനാഥിന്റെ പുതിയ ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ നായകന്‍

സിദ്ധാർത്ഥ് ഭരതനെ നായകനാക്കി ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സിദ്ധാർത്ഥ് ഭരതനാണ് തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ചിത്രത്തിലെ എല്ലാ പ്രധാന താരങ്ങളും അണിനിരക്കുന്ന പോസ്റ്റർ പുറത്തുവിട്ടത്. സിദ്ധാർത്ഥിനെ കൂടാതെ ഉണ്ണി ലാലുവും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മധു അമ്പാട്ട് ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ വിഷ്ണു രാജ് ആണ്. ഒരു ഫാമിലി ഡ്രാമയായി നിർമ്മിച്ച ഈ ചിത്രം പാലക്കാടൻ ഗ്രാമത്തിലെ ഒരു വീട്ടിൽ വീട്ടുകാരെല്ലാം ഒത്തുകൂടുന്ന ഒരു വീട്ടിൽ പൂജ നടക്കുന്ന ദിവസവും ആ വീട്ടിൽ നടക്കുന്ന സംഭവങ്ങളുമാണ് ഇതിവൃത്തം. ഹാസ്യ രംഗങ്ങൾ കൂടി കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ഉണ്ണി ലാലു, എന്നിവരെ കൂടാതെ വിജയരാഘവൻ, സജിൻ ചെറുകയിൽ, സമൃദ്ധി താര, ശ്രീജ…

പതിനൊന്നു വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ജി വി പ്രകാശും സൈന്ധവിയും

തമിഴ് സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി അവര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിച്ചു. വിവാഹമോചനം കൂട്ടായി എടുത്ത തീരുമാനമാണെന്നും 11 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്നും ഇരുവരും പറയുന്നു. ഇരുവരും വിവാഹമോചിതരാകുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ വാർത്ത ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. “ഒരുപാട് ആലോചനകൾക്ക് ശേഷം ഞാനും സൈന്ധവിയും ഞങ്ങളുടെ 11 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ തീരുമാനിച്ചു. പരസ്പര ബഹുമാനം, മനഃസ്സമാധാനം, ഭാവി ജീവിതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള തീരുമാനമാണിത്. മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ പരിഗണിക്കാനും ബഹുമാനിക്കാനും ഞങ്ങൾ ആവശ്യപ്പെടുന്നു. ഈ വേർപിരിയൽ ഞങ്ങൾ ഒരുമിച്ച് എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്,” ജി വി പ്രകാശ് ചൂണ്ടിക്കാട്ടി. സൈന്ധവിയും ഇതേ…

സിപി‌ഐ‌എമ്മിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സഹകരണ ബാങ്ക് തട്ടിപ്പ്; സെക്രട്ടറി ഒളിവില്‍ പോയി

കാസര്‍ഗോഡ്: കാസർഗോഡ് കാരഡ്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സെക്രട്ടറി കെ.രതീശനെതിരെ സൊസൈറ്റി അംഗങ്ങൾ അറിയാതെ 4.76 കോടി രൂപയുടെ സ്വർണം പണയപ്പെടുത്തി വായ്പയെടുത്തെന്ന ആരോപണത്തെ തുടർന്ന് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) [സിപിഐ(എം)] നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിലെ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് രതീശനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും കാസർഗോഡ് അടൂർ പോലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തത്. സിപിഐ എം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗമായ രതീശൻ ഈടില്ലാതെ നിരവധി അംഗങ്ങളുടെ പേരിൽ സ്വർണപ്പണയം വാങ്ങിയെന്നാണ് ആരോപണം. 2024 ജനുവരി മുതൽ വിവിധ അംഗങ്ങളുടെ പേരിൽ 7 ലക്ഷം രൂപ വരെ വായ്പ എടുത്തതായി വകുപ്പുതല പരിശോധനയിൽ കണ്ടെത്തിയ തട്ടിപ്പ് കണ്ടെത്തി. ഒരാഴ്ചക്കകം പണം തിരികെ നൽകാമെന്ന് രതീശൻ ചിലർക്ക് വാക്ക് നൽകിയിരുന്നുവെങ്കിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന്…

നവാഗത എഴുത്തുകാരികള്‍ക്ക്‌ കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാ അവാര്‍ഡ്‌

തിരുവനന്തപുരം: സാഹിത്യകാരി കമലാ സുരയ്യയുടെ സ്മരണാര്‍ത്ഥം നവാഗത എഴുത്തുകാരികള്‍ക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് കമലാ സുരയു ചെറുകഥാ അവാര്‍ഡിന്‌ രചനകള്‍ ക്ഷണിച്ചു. 2021 ജനുവരി ഒന്നിന്‌ ശേഷം ആദ്യമായി, പുസ്തക്മായോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ച കഥയാണ്‌ മത്സരത്തിന്‌ പരിഗണിക്കുക. ലഭിക്കുന്ന രചനകള്‍ പ്രഗത്ഭരുടെ പുരസ്ക്കാര നിര്‍ണ്ണയ സമിതി പരിശോധിച്ച്‌, യോഗ്യരായ ആഞ്ച്‌ പേരുടെ പ്രാഥഥിക പട്ടിക തയ്യാറാക്കും. അതില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന കഥാകാരിയ്ക്ക്‌ പതിനായിരം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന അവാര്‍ഡ്‌ ലഭിക്കും. യോഗ്യതാ ലിസ്റ്റില്‍ പെട്ട മറ്റ്‌ നാല്‌ പേര്‍ക്കും ഫലകവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഓഗസ്റ്റ് മാസത്തില്‍ തിരുവനന്തപുരത്ത്‌ നടക്കുന്ന “സ്നേഹപൂര്‍വ്വം, കമലാ സുരയ്യക്ക്” സ്മരണാഞ്ജലിയില്‍ പ്രമുഖ സാംസ്ക്കാരിക നായകരുടെ സാന്നിധ്യത്തില്‍ അവാര്‍ഡ്‌ സമ്മാനിക്കും. മത്സരത്തിനുള്ള രചനകളുടെ നാല്‌ കോപ്പികള്‍ 2024 ജൂണ്‍ 20 നകം ലഭിക്കത്തക്ക വിധം…