മാനവ സമൂഹത്തെ സ്വാതന്ത്ര്യ-സമത്വ-സഹോദര്യത്തിലേക്ക് നയിക്കുന്നവരാണ് സര്‍ഗ്ഗ പ്രതിഭകള്‍. മലയാള സാഹിത്യത്തിന്‍റെ പുരോഗതിയില്‍ പ്രമുഖ സ്ഥാനമാണ് പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദനുള്ളത്. അദ്ദേഹം തിരുവന്തപുരത്തു് നടന്ന കേരള നിയമസഭയുടെ സാഹിത്യ പുരസ്കാരം വാങ്ങി നന്ദി പ്രകടനം നടത്തിയത് “പുരസ്കാരം കിട്ടിയാലും ഇല്ലെങ്കിലും എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണം. അധികാരത്തിന്‍റെ കൂടെ നില്‍ക്കരുതെന്നുള്ളത് തെറ്റായ ധാരണയാണ്. വലിയൊരു കേരളത്തെ നിര്‍മ്മിക്കാന്‍ ഞാന്‍ മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കും” എന്നായിരുന്നു. ഇതിന് പ്രശസ്ത കഥാകൃത്തു് ടി.പദ്മനാഭന്‍ പ്രതികരിച്ചത് ഇങ്ങനെ “എഴുത്തുകാരന്‍ സത്യധര്‍മ്മത്തിനൊപ്പം നില്‍ക്കുക. രണ്ടാഴ്ചയ്ക്ക് മുന്‍പ് കേരളത്തിലെ ഒരു നോവലിസ്റ്റ് വലിയ ഒരു അവാര്‍ഡും ഒരു ലക്ഷം രൂപയും സ്വീകരിച്ചു.” ഇതാണ് ഇന്ന് കേരള സാംസ്കാരിക ലോകം നേരിടുന്ന പ്രതിസന്ധി. സാഹിത്യ രംഗത്ത് നടക്കുന്ന അജ്ഞതയുടെ മുഖങ്ങള്‍ തെളിഞ്ഞു വരുന്നു. ഒരു പ്രതിഭയുടെ സഞ്ചാര പഥത്തില്‍ പ്രപഞ്ച സത്യങ്ങളെ അപഗ്രഥനാത്മകമായി നേരിടേണ്ടവരാണ് സാഹിത്യ പ്രതിഭകള്‍. എം.…
Month: February 2025
അമേരിക്കയില്‍ നിന്ന് പിടികൂടിയ എല്ലാ അനധികൃത വെനിസ്വേലന്‍ കുടിയേറ്റക്കാരെയും സ്വീകരിക്കാൻ വെനസ്വേല സമ്മതിച്ചതായി ട്രംപ്
വാഷിംഗ്ടൺ: അമേരിക്കയിൽ നിന്ന് പിടികൂടിയ എല്ലാ വെനിസ്വേലൻ അനധികൃത കുടിയേറ്റക്കാരെയും സ്വീകരിക്കാനും അവരെ തിരികെ കൊണ്ടുപോകാനുള്ള സൗകര്യം ഒരുക്കാനും വെനസ്വേല സമ്മതിച്ചതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ട്രെൻ ഡി അരാഗ്വയുടെ സംഘാംഗങ്ങൾ ഉൾപ്പെടെ യുഎസിൽ ക്യാമ്പ് ചെയ്തിരിക്കുന്ന എല്ലാ വെനസ്വേലന്‍ നിയമവിരുദ്ധ വിദേശികളെയും അവരുടെ രാജ്യത്തേക്ക് തിരികെ അയക്കാന്‍ വെനിസ്വേല സമ്മതിച്ചിട്ടുണ്ടെന്ന് ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു. അവരെ തിരികെ കൊണ്ടുപോകാനുള്ള യാത്രാ സൗകര്യം വെനിസ്വേലന്‍ സര്‍ക്കാര്‍ ഒരുക്കുമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രതിനിധി റിച്ചാർഡ് ഗ്രെനെൽ വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയുമായി വെള്ളിയാഴ്ച വെനിസ്വേലയില്‍ കൂടിക്കാഴ്ച നടത്തുകയും ആറ് യുഎസ് പൗരന്മാരെ അദ്ദേഹത്തോടൊപ്പം തിരികെ കൊണ്ടുവരികയും ചെയ്തതിൻ്റെ പിറ്റേന്നാണ് ട്രംപിന്റെ പ്രഖ്യാപനം. തടങ്കലിൽ കഴിയുന്ന അമേരിക്കക്കാരെ മോചിപ്പിക്കുകയും വെനസ്വേലക്കാരെ അവരുടെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കുകയും ചെയ്യുക എന്നതായിരുന്നു ഗ്രെനലിൻ്റെ യാത്രയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് ട്രംപ്…
ഒക്ലഹോമയിൽ കാണാതായ പെൺകുട്ടിയെ കണ്ടെത്തുന്നതിനു പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു പോലീസ്
ഒക്ലഹോമ (നോർത്ത് ടെക്സസ്) ഒക്ലഹോമയിൽ കാണാതായ 8 വയസ്സുള്ള ക്ലാര റോബിൻസനെ കണ്ടെത്തുന്നതിനും വീണ്ടെടുക്കുന്നതിനുമായി തിരച്ചിൽ നടത്തുന്ന സംഘടന ശനിയാഴ്ച കുട്ടി അവസാനമായി ധരിച്ച വസ്ത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടു. ക്രിസ്മസ് രാവിൽ ഷെർമാനിൽ യു.എസ്. 75 ൽ നിന്ന് വേഗത്തിൽ ഒഴുകുന്ന ഡ്രെയിനേജ് കുഴിയിൽ ക്ലാര റോബിൻസൺ (8) എന്ന സ്ത്രീയുടെ കുടുംബം സഞ്ചരിച്ച വാഹനം ഇടിച്ചതിനെ തുടർന്ന് വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് മരിച്ചു. ടെക്സസ് ഇക്യുസെർച്ച് അനുസരിച്ച്, കുട്ടി രണ്ട് പീസ് പിങ്ക് പൈജാമ സെറ്റ്, ഒരു ലോംഗ് സ്ലീവ് ഷർട്ട്, ഒരു ലോംഗ് പാന്റ്സ്, ഒരു കുട്ടിയുടെ വലുപ്പത്തിലുള്ള സ്വീഡ് പോലുള്ള മെറ്റീരിയൽ കൊണ്ട് നിർമ്മിച്ച ഷോർട്ട്, ടാൻ ബൂട്ടുകൾ എന്നിവ ധരിച്ചിരുന്നു. റോബിൻസൺ കുടുംബത്തിന്റെ അനുമതിയോടെ ക്ലാര ധരിച്ചിരുന്ന യഥാർത്ഥ വസ്ത്രങ്ങളുടെയും ബൂട്ടുകളുടെയും ഫോട്ടോകൾ സംഘടന പ്രസിദ്ധീകരിച്ചിട്ടുണ്ട് അപകടം…
സസ്ക്കച്ചവനിലെ റെജൈനയിലെ “അക്ഷരം” മലയാളം സ്കൂൾ അന്താരാഷ്ട്ര ഭാഷ ദിനം ആചരിച്ചു
റെജൈന: സസ്ക്കച്ചവൻ അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ ലാംഗ്വേജസ് (SAIL) ഓട് ഒപ്പം ചേർന്നു കൊണ്ട് സസ്ക്കച്ചവനിലെ റെജൈന മലയാളി അസോസിയേഷന്റെ മേൽനോട്ടത്തിൽ ഉള്ള മലയാളം ഭാഷ പഠന സ്കൂൾ “അക്ഷരം” ഫെബ്രുവരി 1ന് അന്താരാഷ്ട്ര ഭാഷ ദിനമായി ആചരിച്ചു. വിദ്യാർത്ഥികളുടെ പ്രസംഗം, കവിത പാരായണം, മലയാളം ഭാഷയെ പരിചയപ്പെടുത്തിയുള്ള പോസ്റ്റർ തുടങ്ങിയവ അവതരിപ്പിക്കപ്പെട്ടൂ. ഒപ്പം അക്ഷരം മലയാളം വിദ്യാലയത്തിന്റെ മുൻ അദ്ധ്യാപകരെ ആദരിച്ചു. വിദ്യാർത്ഥികളും രക്ഷകർത്താക്കളും പങ്കെടുത്ത ചടങ്ങിൽ മലയാളം മിഷൻ കാനഡ കോ-ഓർഡിനേറ്റർ ജോസഫ് ജോൺ കാൽഗറി, റെജൈന മലയാളി അസോസിയേഷൻ സെക്രട്ടറി അരുൺ എബ്രഹാം, ഡയറക്റ്റർമാരായ രാകേഷ് രാമസ്വാമി, ദേവിക കിരൺ എന്നിവർ സന്ദേശം നൽകി.അക്ഷരം മലയാളം സ്കൂൾ അധ്യാപികയായ ബീന എബ്രഹാം ചടങ്ങിന് നന്ദി രേഖപ്പെടുത്തി. റെജൈനയിൽ കുട്ടികളെ മലയാളം പഠിപ്പിക്കാൻ ആഗ്രഹിക്കുന്നവർ 306 715 3982 എന്ന നമ്പരിൽ രാകേഷ് രാമസ്വാമിയുമായി…
“അമേരിക്കയെയും സഖ്യകക്ഷികളെയും ഭീഷണിപ്പെടുത്തുന്നവരെ വെറുതെ വിടില്ല”: സൊമാലിയയില്‍ ഐസിസിനെതിരെ വ്യോമാക്രമണം നടത്തിയത് ന്യായീകരിച്ച് ട്രംപ്
വാഷിംഗ്ടൺ: സൊമാലിയയിലെ മുതിർന്ന ഇസ്‌ലാമിക് സ്‌റ്റേറ്റ് ആക്രമണ ആസൂത്രകനെയും സംഘടനയിലെ മറ്റുള്ളവരെയും ലക്ഷ്യമിട്ട് ശനിയാഴ്ച സൈനിക വ്യോമാക്രമണത്തിന് ഉത്തരവിട്ടതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. “ഗുഹകളിൽ ഒളിച്ചിരിക്കുന്നതായി ഞങ്ങൾ കണ്ടെത്തിയ ഈ കൊലയാളികൾ അമേരിക്കയെയും ഞങ്ങളുടെ സഖ്യകക്ഷികളെയും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വ്യോമാക്രമണം അവർ താമസിക്കുന്ന ഗുഹകൾ നശിപ്പിച്ചു, ഒരു തരത്തിലും സാധാരണക്കാർക്ക് ദോഷം വരുത്താതെ നിരവധി തീവ്രവാദികളെ കൊന്നു,” ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പറഞ്ഞു. ശനിയാഴ്ചത്തെ ആക്രമണം ഗോലിസ് പർവതനിരകളിലാണ് നടന്നതെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. പ്രാഥമിക വിലയിരുത്തലിൽ ഒന്നിലധികം പ്രവർത്തകർ കൊല്ലപ്പെട്ടതായും, സിവിലിയൻമാർക്കൊന്നും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ സൊമാലിയൻ പ്രസിഡൻ്റിൻ്റെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ, വ്യോമാക്രമണം സ്ഥിരീകരിക്കുകയും സൊമാലിയൻ സർക്കാർ ഈ നീക്കത്തെ സ്വാഗതം ചെയ്യുകയും ചെയ്തതായി മാധ്യമങ്ങളോട് പറഞ്ഞു. സോമാലിയയെ തീവ്രവാദികളുടെ സങ്കേതമാക്കാന്‍ ഞങ്ങള്‍ അനുവദിക്കുകയില്ലെന്നും, ആക്രമണത്തിൻ്റെ…
മാറ്റത്തിന്റെ കാറ്റ് വരുന്നുണ്ട് ! (കവിത): ജയൻ വർഗീസ്
ഒരു പരമാണുവായലയുമ്പോൾ സ്വപ്‌നങ്ങൾ – ക്കൊരു ചേലുമില്ലായിരുന്നു ; ഒരു നിമിഷത്തിന്റെ പാതിയിൽ പ്രേമത്താ- ലൊരുമിച്ചു ചേരും വരേയ്ക്കും ! അവിടെയന്നാദ്യമായ് ഹൃദയ വികാരങ്ങ – ളനുഭൂതി വാരിപ്പുണർന്നു ! ഒരുമിച്ച ജീവൽ- ത്തുടിപ്പുകൾ കാലത്തിൻ തിരമാല നീന്തിക്കടന്നു ! ഒടുവിൽ ഒരത്ഭുത പരിണാമ പടുതിയിൽ ഒരു ജീവ കോശം മുളച്ചു അഭിലാഷമൊരു. പിടി പൂക്കളായ് മനസ്സെന്ന വനികയിൽ വന്നു നിറഞ്ഞു പ്രണയമായ് ഇണകളിൽ നിറയുന്ന രതികളിൽ തലമുറ കോപ്പികൾ വീണ്ടും ! വരികയാണെവിടെയൂം പരിണാമ പരിണയ നിരകളാം ഋതു ഭേദങ്ങൾ മനുഷ്യാഭിലാഷങ്ങൾ ഇതളിട്ടു വിരിയുന്ന യുഗ സംക്രമപ്പൂക്കളാകാൻ ! അതിരുകൾക്കപ്പുറ – ത്താകാശകുടയുടെ യടിയിലെ യശനി പാതങ്ങൾ അപരനെ കരുതുന്ന മനുഷ്യ മേധത്തിന്റെ കുതിരക്കുളമ്പടി യാകും !!
പോലീസ് കമ്മീഷണർ ഓഫീസിലേക്ക് എസ് എസ് എഫ് മാർച്ച് നടത്തി
കോഴിക്കോട് : എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോലീസ് കമ്മീഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി. “ഡ്രഗ്സ്, സൈബർ ക്രൈം: അധികാരികളേ നിങ്ങളാണ് പ്രതി” എന്ന മുദ്രാവാക്യം ഉയർത്തിയാണ് മാർച്ച് നടത്തിയത്. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്‌ഘാടനം ചെയ്തു. എസ്എസ്എഫ് ദേശീയ സെക്രട്ടറി സി എൻ ജാഫർ സാദിഖ് മുഖ്യപ്രഭാഷണം നടത്തി. എസ്എസ്എഫ് കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് ഷാദിൽ നൂറാനി ചെറുവാടി അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ജലീൽ സഖാഫി കടലുണ്ടി മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു. ശുഐബ് സിവി കുണ്ടുങ്ങൽ, യാസീൻ ഫവാസ്, ഇർഷാദ് സഖാഫി എരമംഗലം സംസാരിച്ചു. തുടർന്ന്, സൈബർ കുറ്റകൃത്യങ്ങളിലും ലഹരി കേസുകളിലും ശക്തമായ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി പോലീസ് കമ്മീഷണർക്ക് നിവേദനം…
പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി
കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് കൂടിക്കാഴ്ച നടത്തി. ശനിയാഴ്‌ച രാവിലെ ഒമ്പതിന് കാരന്തൂർ മർകസിൽ നടന്ന കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണത്തിന് പുറമെ ബംഗാൾ ഉൾപ്പെടെയുള്ള വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മർകസിന്റെ വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ സംസാരവിഷയമായി. ന്യൂനപക്ഷങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി മർകസ് നടത്തുന്ന പദ്ധതികൾ ചോദിച്ചറിഞ്ഞ ഗവർണർ ആശംസയും പിന്തുണയുമറിയിച്ചു. ഇരുവരും തങ്ങൾ രചിച്ച പുസ്തകങ്ങൾ പരസ്പരം കൈമാറി.
മരുന്ന് ക്ഷാമം പരിഹരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കും : വെൽഫെയർ പാർട്ടി
കൊച്ചി: മെഡിക്കൽ കോളേജുകളിലും മറ്റു ഗവൺമെൻറ് ആശുപത്രികളിലും ആവശ്യമായ മരുന്ന് ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് സമദ് നെടുമ്പാശ്ശേരി ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിൽ ഗുരുതര രോഗങ്ങളുമായി വരുന്ന പാവപ്പെട്ട രോഗികൾക്ക് ജീവൻ രക്ഷാ ഉൾപ്പെടെയുള്ള മരുന്നുകൾ ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമായി ഉയർന്നിരിക്കുകയാണ്. കാരുണ്യ ഫാർമസി വഴി ലഭിച്ചുകൊണ്ടിരുന്ന മരുന്നുകളും ഇപ്പോൾ നിലച്ചിരിക്കുന്നത് രോഗികളെ കൂടുതൽ ബുദ്ധിമുട്ടിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്. കാരുണ്യ ഫാർമസിയിൽ കെട്ടിക്കിടക്കുന്ന മരുന്നുകൾ കമ്പനികൾക്ക് തിരിച്ചു നൽകി പകരം മരുന്ന് ലഭ്യമാക്കിക്കൊണ്ടെങ്കിലും താൽക്കാലികമായ പരിഹാരം കാണേണ്ടതാണ്. മരുന്ന് ക്ഷാമം പരിഹരിക്കാൻ സർക്കാർ ഉടനടി ഇടപെട്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും ജില്ലാ പ്രസിഡൻറ് പറഞ്ഞു. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്കുള്ള കത്ത് ജനറൽ ആശുപത്രി ലേ സെക്രട്ടറിക്ക് കൈമാറി. ജില്ലാ…
ബജറ്റിന് മുമ്പ് ധനമന്ത്രി സീതാരാമന് പ്രസിഡൻ്റ് മുർമു തൈരും പഞ്ചസാരയും നൽകി സ്വീകരിച്ചു
ന്യൂഡല്‍ഹി: ഇന്ന് (ഫെബ്രുവരി 1) കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായ എട്ടാം ബജറ്റ് അവതരിപ്പിക്കും. ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് മന്ത്രി സീതാരാമൻ ധനകാര്യ മന്ത്രാലയത്തിൽ നിന്ന് രാഷ്ട്രപതി ഭവനിലെത്തി. രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തിയ അവര്‍ ബജറ്റിലെ സുപ്രധാന വ്യവസ്ഥകളെയും മാറ്റങ്ങളെയും കുറിച്ച് രാഷ്ട്രപതിയെ അറിയിച്ചു. രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങുന്ന പാരമ്പര്യമാണിത്. തൈരും പഞ്ചസാരയും ചേര്‍ത്ത് രാഷ്ട്രപതി മധുരം നൽകി മന്ത്രിയെ സ്വീകരിച്ചു, ഒപ്പം പ്രഭാത ഭക്ഷണവും കഴിച്ചു. രാഷ്ട്രപതി ഭവനിൽ നിന്ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റ് മന്ദിരത്തിലേക്ക് പുറപ്പെട്ടു. രാവിലെ 11ന് ലോക്‌സഭയിൽ ബജറ്റ് അവതരിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാർലമെൻ്റ് മന്ദിരത്തിൽ എത്തിയിട്ടുണ്ട്. 2025ലെ ബജറ്റിന് മന്ത്രിസഭ അംഗീകാരം നൽകി. പാർലമെൻ്റ് നടപടികൾ ആരംഭിച്ച് ധനമന്ത്രി ബജറ്റ് പ്രസംഗം വായിക്കാൻ…
