ജോർജ്ജ്ടൗൺ സർവകലാശാലയിൽ പഠിക്കുന്ന ഇന്ത്യൻ ഗവേഷകനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു

വാഷിംഗ്ടണ്‍: അമേരിക്കയിലെ ജോർജ്ജ്ടൗൺ സർവകലാശാലയിൽ പഠിക്കുന്ന ഒരു ഇന്ത്യൻ ഗവേഷകനെ യു എസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ബദർ ഖാൻ സൂരി ഹമാസിനെ പിന്തുണയ്ക്കുന്നുവെന്നാണ് യുഎസ് ഗവണ്മെന്റിന്റെ ആരോപണം. ബദർ ഖാൻ സൂരി ജോർജ്ജ്ടൗൺ സർവകലാശാലയിലെ പോസ്റ്റ്-ഡോക്ടറൽ ഗവേഷകനാണ്. യു എസ് മാധ്യമമായ “പൊളിറ്റിക്കോ” പ്രകാരം, മാർച്ച് 17 തിങ്കളാഴ്ച രാത്രി വിർജീനിയയിലെ ബദര്‍ ഖാന്‍ സൂരിയുടെ വീടിന് പുറത്ത് മുഖംമൂടി ധരിച്ച ചിലരാണ് സൂരിയെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ വിസ റദ്ദാക്കിയതായും അദ്ദേഹത്തോട് പറഞ്ഞു. “സോഷ്യൽ മീഡിയയിൽ ഹമാസിന്റെ പ്രചാരണം പ്രചരിപ്പിച്ചതിനും സെമിറ്റിക് വിരുദ്ധത പ്രോത്സാഹിപ്പിച്ചതിനും” സൂരിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട് എന്ന് യുഎസ് സർക്കാരിന്റെ ആഭ്യന്തര സുരക്ഷാ വകുപ്പിലെ അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്‌ലോഫ്ലിൻ എക്‌സിൽ പറഞ്ഞു. റിപ്പോർട്ട് പ്രകാരം, ലൂസിയാനയിലെ അലക്സാണ്ട്രിയ സ്റ്റേജിംഗ് ഫെസിലിറ്റിയിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണ് സൂരിയെന്ന്…

സുനിത വില്യംസിനും സംഘത്തിനും ഡോൾഫിനുകള്‍ ഗംഭീര സ്വീകരണം നൽകി, മനോഹരമായ വീഡിയോ കാണുക

ഫ്ലോറിഡ: സുനിത വില്യംസും സഹ നാസ ബഹിരാകാശയാത്രികരും ഭൂമിയിലേക്ക് മടങ്ങിയ നിമിഷം വളരെ സവിശേഷമായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) 9 മാസം ചെലവഴിച്ചതിന് ശേഷം, മാർച്ച് 18 ന് ഫ്ലോറിഡ തീരത്ത് മെക്സിക്കോ ഉൾക്കടലിൽ അവരുടെ SpaceX ഡ്രാഗൺ കാപ്സ്യൂൾ ഇറങ്ങിയപ്പോൾ പ്രകൃതി അവരെ സ്വാഗതം ചെയ്തു. കാപ്സ്യൂൾ വെള്ളത്തിൽ പതിച്ച ഉടനെ, ഒരു കൂട്ടം ഡോൾഫിനുകൾ എത്തി, ബഹിരാകാശയാത്രികർക്ക് “സ്വാഗതം” എന്ന് പറയുന്നതുപോലെ അവയ്ക്ക് ചുറ്റും നീന്താൻ തുടങ്ങി. നാസയുടെ ലൈവ് സ്ട്രീമിൽ പകർത്തിയ ഈ അത്ഭുതകരമായ കാഴ്ച ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 286 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ശേഷം സുനിത വില്യംസ് വീട്ടിലേക്ക് മടങ്ങുന്ന കാഴ്ച അതുല്യവും ആവേശകരവുമായിരുന്നു. കാപ്സ്യൂൾ കടലിൽ ഇറങ്ങിയ ഉടനെ ഡോൾഫിനുകൾ അതിന് ഗംഭീരമായ സ്വീകരണമാണ് നൽകിയത്. സ്പേസ് എക്സ് ഡ്രാഗൺ കാപ്സ്യൂൾ മെക്സിക്കോ ഉൾക്കടലിൽ ഇറങ്ങിയ…

ഇലോണ്‍ മസ്കിന്റെ ടെസ്‌ല ഡീലര്‍ഷിപ്പുകള്‍ക്കു നേരെ വ്യാപക ആക്രമണം; നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി

സിയാറ്റിൽ: യുഎസിലും വിദേശത്തും ടെസ്‌ല പ്രോപ്പർട്ടികൾക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു. ടെസ്‌ല ഡീലർഷിപ്പുകൾ, വാഹന ലോട്ടുകൾ, ചാർജിംഗ് സ്റ്റേഷനുകൾ, സ്വകാര്യ ഉടമസ്ഥതയിലുള്ള ടെസ്‌ലകൾ എന്നിവയ്‌ക്കെതിരെയാണ് വ്യാപക ആക്രമണങ്ങള്‍. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ആക്രമണങ്ങൾ ടെസ്‌ല പ്രോപ്പർട്ടികൾക്ക് കാര്യമായ നാശനഷ്ടങ്ങൾ വരുത്തിവച്ചു, സൈബർട്രക്കുകൾ കത്തിച്ചു, ഷോറൂമുകളിലേക്ക് മൊളോടോവ് കോക്‌ടെയിലുകൾ എറിഞ്ഞു, വാഹനങ്ങൾക്ക് നേരെ വെടിയുതിർത്തു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം ഇലോൺ മസ്‌ക് അദ്ദേഹത്തിന്റെ ഭരണത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചതുമുതൽ ഉണ്ടായ രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ആഭ്യന്തര തീവ്രവാദത്തെക്കുറിച്ചുള്ള വിദഗ്ധർ അഭിപ്രായപ്പെടുന്നു . ഇപ്പോൾ ഗവൺമെന്റ് കാര്യക്ഷമതാ വകുപ്പിന്റെ മേൽനോട്ടം വഹിക്കുന്ന മസ്‌ക്, ധ്രുവീകരണ പ്രവണതകൾ സൃഷ്ടിക്കുന്ന ഒരു വ്യക്തിയായി മാറിയിരിക്കുന്നു. ട്രം‌പിനേക്കാള്‍ ഒരു പടി മുന്നിലാണ് മസ്ക് പ്രവര്‍ത്തിക്കുന്നതെന്നാണ് ജനസംസാരം. ഒരുകാലത്ത് പുരോഗമന ചിഹ്നങ്ങളായി കാണപ്പെട്ടിരുന്ന ടെസ്‌ല പ്രോപ്പർട്ടികൾ ഇപ്പോൾ പ്രതിഷേധങ്ങളുടെയും അക്രമ പ്രവർത്തനങ്ങളുടെയും ലക്ഷ്യമാണ്,…

കൊപ്പേൽ ഇടവകയിൽ പുതുതായി 22 കുട്ടികൾ അൾത്താര ശുശ്രൂഷയിലേക്ക് പ്രവേശിച്ചു

കൊപ്പേൽ: കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകക്കു അനുഗ്രഹ മുഹൂർത്തം സമ്മാനിച്ചു പുതുതായി ഇരുപത്തിരണ്ടു ബാലന്മാർ അൾത്താരശുശ്രൂഷയിലേക്ക് പ്രവേശിച്ചു. ചിക്കാഗോ സീറോ മലബാർ രൂപതയിൽ, ഇതാദ്യമായാണ് ഒരു ഇടവകയിൽ ഇത്രയും കുട്ടികൾ ഒന്നിച്ചു ശുശ്രൂഷാ പദവിക്ക് യോഗ്യത നേടുന്നത്. മാർച്ച് 14, വെള്ളിയാഴ്ച്ച ഇടവകയിൽ വിശുദ്ധ കുർബാനക്കു മുൻപേ നടന്ന ചടങ്ങിൽ വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ എന്നിവർ ശുശ്രൂഷാ ബാലന്മാരെ ആശീർവദിച്ചു കൊത്തീനയും തിരുവസ്ത്രവും നൽകി. വി. അൽഫോൻസാമ്മക്കു പ്രതിഷ്ഠിതമായിരിക്കുന്ന രീതിയിൽ തിരുവസ്ത്രങ്ങൾ അണിഞ്ഞു ധവള ധാരികളായി 22 ബാലന്മാരും തങ്ങളുടെ ആദ്യ അൾത്താര സേവനത്തിനു തുടക്കം കുറിച്ചു. പുരോഹിതരോടൊപ്പം ഇവർ മദ്ബഹായിൽ പ്രവേശിച്ചപ്പോൾ ഇടവകക്കും അത് ധന്യമുഹൂർത്തമായി. ദൈവവിളി ധാരാളമായി ചിക്കാഗോ രൂപതയിലേക്കു വർദ്ധിപ്പിക്കുവാനുള്ള ഉദ്ദേശശുദ്ധിയോടെയാണ് ഇടവക വൈദികർ ഇതിനു നേതൃത്വം നൽകി അൾത്താര…

ഈപ്പൻ ഫിലിപ്പ് (73) അന്തരിച്ചു

ഡാലസ്/മല്ലപ്പിള്ളി: മഞ്ഞന്താനം പാലത്തുംഗൽ ഈപ്പൻ ഫിലിപ്സ് (രാജൻ 73)അന്തരിച്ചു. ഭാര്യ: എലിസബത്ത് ഫിലിപ്പ്, കുമ്പനാട് കനകത്തിൽ കുടുംബാംഗമാണ്, മക്കൾ :ഫിലിപ്പ് ഈപ്പൻ (നോർവേ), എൽസി ഫിലിപ്പ് (ഡാലസ് ) മരുമക്കൾ: അനു ജേക്കബ് (നോർവേ), മല്ലപ്പള്ളി കൊച്ചുകുഴിയിൽ ജിബിൻ വർഗീസ് (ഡാളസ്) സംസ്കാരം മാർച്ച് 22 ശനിയാഴ്ച രാവിലെ എട്ടു മണിക്ക് മല്ലപ്പിള്ളി ജെറുസലേം മാർത്തോമാ പള്ളിയിൽ കൂടുതൽ വിവരങ്ങൾക്ക്: ജിബിൻ വർഗീസ് 734 262 9470

ഭൂമിയിലേക്ക് മടങ്ങിയെത്തിയ സുനിത വില്യംസിനെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു, അവരോടൊപ്പമുള്ള ഫോട്ടോ പങ്കിട്ടു

ന്യൂഡല്‍ഹി: സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവിൽ എല്ലാവരും വളരെ ആവേശത്തിലാണ്. 9 മാസത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് മടങ്ങിയെത്തിയ സുനിതയെ എല്ലാ രാജ്യങ്ങളിലെയും ആളുകൾ സ്വാഗതം ചെയ്യുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുനിതയെ സ്വാഗതം ചെയ്തു. സുനിതയുമൊത്തുള്ള ഒരു പഴയ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പ്രധാനമന്ത്രി മോദി എഴുതി, “സ്വാഗതം ക്രൂ-9. ഭൂമിയിലുള്ള എല്ലാവരും നിങ്ങളെ മിസ് ചെയ്തു. ബഹിരാകാശത്ത് ജീവിക്കുന്നത് അവരുടെ ക്ഷമയുടെയും ധൈര്യത്തിന്റെയും അതിരുകളില്ലാത്ത മനുഷ്യചൈതന്യത്തിന്റെയും ഒരു പരീക്ഷണമായിരുന്നു. സുനിത വില്യംസും ക്രൂ-9 ബഹിരാകാശയാത്രികരും സ്ഥിരോത്സാഹം യഥാർത്ഥത്തിൽ എന്താണെന്ന് ഒരിക്കൽ കൂടി നമുക്ക് കാണിച്ചുതന്നു. വലിയ പ്രയാസങ്ങൾക്കിടയിലും അവരുടെ അചഞ്ചലമായ ദൃഢനിശ്ചയം എല്ലായ്‌പ്പോഴും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കും. “ബഹിരാകാശ പര്യവേഷണം എന്നാൽ മനുഷ്യന്റെ കഴിവുകളുടെ അതിരുകൾ ഭേദിക്കുക, സ്വപ്നം കാണാൻ ധൈര്യപ്പെടുക, ആ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള ധൈര്യം…

ചിങ്ങംകരി മണമേൽ ഏലിയാമ്മ സേവ്യർ (കുഞ്ഞമ്മ-95) അന്തരിച്ചു

എടത്വാ: കേരള ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിന്റെ മാതാവ് ചിങ്ങംകരി മണമേൽ ഏലിയാമ്മ സേവ്യർ (കുഞ്ഞമ്മ-95 ) അന്തരിച്ചു. സംസ്ക്കാരം മാർച്ച് 22 ശനിയാഴ്ച വൈകിട്ട് 4ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളി സെമിത്തേരിയില്‍. പരേതനായ എം.ജെ സേവ്യർ ആണ് ഭർത്താവ്. പരേത ചമ്പക്കുളം ചാക്കത്തയിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, ജോസ്സി (ജർമ്മനി), എൽസമ്മ (യുകെ), സുമ, മോളിക്കുട്ടി, ഗ്രേസമ്മ (ഇറ്റലി), ജിമ്മി,സേവ്യർ (ജർമ്മനി), ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ (റെയിൽവേ ചെന്നൈ), ആൻ്റണി മണമേൽ (റെയിൽവേ കൊല്ലം), പരേതയായ ജെസ്സമ്മ. മരുമക്കൾ: അപ്രേം തുണ്ടിയിൽ (തിരുവല്ല), സെബാസ്റ്റ്യൻ കൊച്ചുകലയംകണ്ടം (യുകെ), തോമസ്സ് പയ്യംപള്ളിൽ, ടോമിച്ചൻ (തൃക്കിടിത്താനം), ഐസക് (കടുത്തുരുത്തി), അന്നമ്മ (ജർമ്മനി), എൽസമ്മ (റിട്ടയേഡ് എച്ച് എം, എറണാകുളം), മോളി സെബാസ്റ്റ്യൻ (ചെന്നൈ), ആഷ ആൻ്റണി (കൊല്ലം), സീന സാജൻ (ജർമ്മനി),…

ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മരണസംഖ്യ വർദ്ധിച്ചു; ബന്ദികളുടെ സുരക്ഷ അപകടത്തിലാണെന്ന് ഹമാസ്

ദോഹ (ഖത്തര്‍): നെതന്യാഹുവിന്റെ സൈന്യം വീണ്ടും ഗാസ മുനമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ 200 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. റോക്കറ്റ് ആക്രമണത്തിൽ നിരവധി കുട്ടികൾക്കും ജീവൻ നഷ്ടപ്പെട്ടു. വ്യോമാക്രമണത്തിന് ശേഷം, ഗാസയിലെ സൈനിക നടപടി വ്യോമാക്രമണങ്ങൾക്ക് അപ്പുറത്തേക്ക് തുടരുമെന്ന് ഇസ്രായേൽ സൈന്യവും അറിയിച്ചു. അവരുടെ ഭീകര കേന്ദ്രങ്ങളെയും ലക്ഷ്യം വയ്ക്കുന്നത് തുടരുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ആവശ്യമുള്ളിടത്തോളം കാലം ആക്രമണങ്ങൾ തുടരുമെന്നും വ്യോമാക്രമണങ്ങൾക്കപ്പുറം പ്രവർത്തനം വ്യാപിപ്പിക്കുമെന്നും സൈന്യം പറയുന്നു. മറുവശത്ത്, ഗാസയിൽ ഇസ്രായേലിന്റെ പുതിയ ആക്രമണങ്ങൾ വെടിനിർത്തൽ ലംഘിക്കുകയും ബന്ദികളുടെ വിധി അപകടത്തിലാക്കുകയും ചെയ്യുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ ഇന്ന് ഗാസ മുനമ്പിൽ തുടർച്ചയായി വ്യോമാക്രമണം നടത്തി. ജനുവരിയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം മേഖലയിലെ ഏറ്റവും വലിയ ആക്രമണമാണിതെന്ന് ഇസ്രായേൽ പറഞ്ഞു. വെടിനിർത്തൽ നീട്ടുന്നതിനുള്ള ചർച്ചകളിൽ പുരോഗതിയില്ലാത്തതിനാലാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. വർദ്ധിത…

യുദ്ധം ചെയ്യാതെ തന്നെ ഇന്ത്യ ബംഗ്ലാദേശിനെയും പാക്കിസ്താനെയും മുള്‍മുനയില്‍ നിര്‍ത്തി

ന്യൂഡല്‍ഹി: കഴിഞ്ഞ 48 മണിക്കൂർ പാക്കിസ്താനും ബംഗ്ലാദേശിനും ദുഷ്‌കരമായിരുന്നു. ആദ്യം ബംഗ്ലാദേശിനും പിന്നീട് പാക്കിസ്താനും തിരിച്ചടിയേറ്റു. ഒരു യുദ്ധം പോലും നടത്താതെ ഈ പ്രഹരമേല്പിച്ചത് മറ്റാരുമല്ല, ഇന്ത്യയാണ്. യഥാർത്ഥത്തിൽ, ഇന്ത്യ ആദ്യം അമേരിക്ക വഴി ബംഗ്ലാദേശിലേക്കും പിന്നീട് നെതർലൻഡ്‌സ് വഴി പാക്കിസ്താനിലേക്കും ശക്തമായ സന്ദേശം അയച്ചു. ഇന്ത്യൻ മണ്ണിൽ നിന്ന് ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളെ ഇന്ത്യ പീഡിപ്പിക്കുന്നുവെന്ന് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് ആരോപിച്ചു. ഗബ്ബാർഡിന്റെ ഈ പ്രസ്താവനയിൽ ബംഗ്ലാദേശ് അസ്വസ്ഥരായി. അതേസമയം, ഇന്ത്യാ സന്ദർശനത്തിനെത്തിയ നെതർലാൻഡ്‌സ് പ്രതിരോധ മന്ത്രി റൂബൻ ബെർക്കൽമാൻസിനോട്, നെതർലാൻഡ്‌സ് പാക്കിസ്താന് ആയുധങ്ങൾ നൽകുന്നത് നിർത്തണമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. രാജ്‌നാഥിന്റെ ഈ അപ്പീൽ നെതർലാൻഡ്‌സ് സ്വീകരിച്ചാൽ പാക്കിസ്താന് നഷ്ടം സംഭവിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യാ സന്ദർശനത്തിനെത്തിയ തുളസി ഗബ്ബാര്‍ഡ് ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ തുടങ്ങിയ മത ന്യൂനപക്ഷങ്ങൾക്കെതിരെ…

‘ലഹരി’ – ശക്തമായ നിയമ നടപടികളും ജാഗ്രതയും അനിവാര്യം: പ്രവാസി വെൽഫെയർ

ദോഹ : നാട്ടിൽ നടക്കുന്ന വ്യാപകമായ ലഹരി ഉപയോഗവും തുടർന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളും ഭയം ഉളവാക്കുന്നതാണെന്നും ലഹരി വ്യാപനത്തെ പ്രതിരോധിക്കാൻ ശക്തമായ നിയമ നടപടികളും ജാഗ്രതയും അനിവാര്യമാണെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പിടികൂടുന്നവർക്ക് സ്റ്റേഷൻ ജാമ്യം അനുവദിക്കുന്നതും പ്രതികളെ സംരക്ഷിക്കുന്ന വിധം ബാഹ്യ ഇടപെടലുകൾ ഉണ്ടാകുന്നതും ലഹരി നിയമ നടപടികളെ ദുർബലമാകുന്നു. ലഹരി വസ്തുക്കൾ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കേണ്ട എക്സൈസ് വകുപ്പിൽ വേണ്ടത്ര ജീവനക്കാരില്ലാത്തതും ആയുധങ്ങൾ ഇല്ലാത്തതും പ്രായോഗികമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഈ കാര്യങ്ങളിൽ ഇടപെടാൻ സർക്കാർ തയ്യാറായിട്ടില്ല. കേവലമായ പ്രഖ്യാപനങ്ങളും പരിപാടികളും മാത്രമല്ല, സർക്കാരിൻറെ ഭാഗത്തു നിന്ന് ഇത്തരം പോരായ്മകൾ പരിഹരിക്കാൻ ആവശ്യമായ ചടുല നീക്കങ്ങൾ ആണുണ്ടാകേണ്ടത്. നിയമ നടപടികൾക്കൊപ്പം പൊതു സമൂഹത്തിൽ നിന്നും അതിശക്തമായ ജാഗ്രതയും ഉണ്ടാകണം. ലഹരി ഉപഭോക്താക്കളെയും ഇടപാടുകാരെയും ഒറ്റപ്പെടുത്താനും നിയമത്തിനു മുന്നിൽ കൊണ്ടവരാനും പൊതു സമൂഹം ജാഗ്രത…