സേവന പാതയിൽ മൂന്ന് പതിറ്റാണ്ടുകൾ; ഡോ. ജോൺസൺ വി. ഇടിക്കുളയെ ആദരിച്ചു

എടത്വ: കേരള കൗൺസിൽ ഓഫ് ചർച്ചസ് കമ്മ്യൂണിക്കേഷൻ കമ്മീഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ബിലീവേഴ്‌സ് ഈസ്റ്റേൺ ചര്‍ച്ച് അതിഭദ്രാസനം ഓഫിസിൽ വച്ച് നടന്ന സെമിനാറിൽ മാധ്യമ പ്രവർത്തകരെ ആദരിച്ചു. കെസിസി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേർന്ന ചടങ്ങില്‍ ഡോ. ശശി തരൂര്‍ എംപിയാണ് ഫലകം നല്‍കി ആദരിച്ചത്. മാത്യുസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ, കേരള ഫുഡ് കമ്മീഷൻ ചെയർമാൻ ഡോ. ജിനു സഖറിയ ഉമ്മൻ, കെസിസി കമ്മ്യൂണിക്കേഷൻ കമ്മീഷൻ ചെയർമാൻ ലിനോജ് ചാക്കോ, കോഓർഡിനേറ്റർ ഫാദർ ജോസ് കരിക്കം, റയിസൺ പ്രകാശ് എന്നിവർ സന്നിഹിതരായിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. ജോൺസൺ വി. ഇടിക്കുള ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റെക്കാർഡ് ഹോൾഡേഴ്സ് റിപ്പബ്ളിക്ക് ഉൾപ്പെടെ ഏഴ് റെക്കോഡിൽ ഇടം പിടിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി…

മൂല്യങ്ങളിൽ ഉറച്ചു നിന്നത് മനോരമക്ക് കരുത്തായി: ജോസ് പനച്ചിപ്പുറം

ന്യൂയോര്‍ക്ക്: നാനാത്വത്തിൽ ഏകത്വമാണ് ഭാരതത്തിന്റെ മഹത്വമായി നാം വിശേഷിപ്പിക്കുന്നത്. അതായത് പല വിഭാഗങ്ങൾ ചേർന്നതെന്നർത്ഥം. അപ്പോൾ ഒരു വിഭാഗത്തെ അവഗണിക്കുകയോ അപരവൽക്കരിക്കുകയോ ചെയ്യുന്നത് ദോഷമാകും. അത്തരമൊരു നിലപാട് അംഗീകരിക്കാനാവില്ല-മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം ചൂണ്ടിക്കാട്ടി. മലയാള മനോരമയിലും പത്രപ്രവർത്തന രംഗത്തും 50 വര്ഷം പൂർത്തിയാക്കിയ ജോസ് പനച്ചിപ്പുറത്തിനു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്ക് ചാപ്റ്റര്‍ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവർത്തകരും സംഘടനാ നേതാക്കളും പങ്കെടുത്ത യോഗത്തിൽ മാധ്യമങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെപ്പറ്റി സദസ്യരുടെ ചോദ്യങ്ങൾക്ക് ജോസ് പനച്ചിപ്പുറം മറുപടി നൽകി. ദൃശ്യമാദ്ധ്യമങ്ങൾ ശക്തിപ്പെട്ടുവെങ്കിലും ഇപ്പോഴും അവസാനവാക്ക് പ്രിന്റ് മീഡിയ തന്നെയാണെന്ന് ജോസ് പനച്ചിപ്പുറം ചൂണ്ടിക്കാട്ടി. ടി.വിയിൽ ആലപ്പുഴയിൽ നാളെ അവധി എന്ന് കണ്ടാൽ പലരും പത്രത്തിൽ വിളിച്ചു ചോദിക്കും, അത് ശരിയാണോ എന്ന്. പത്രം പറയുന്നതാണ് അവർ വിശ്വസിക്കുന്നത്.…

ചെറുകര കൃഷ്ണക്കുറുപ്പ് (87) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ആലപ്പുഴ ചെറിയനാട് ആലപ്പാട്ട് കുടുംബാംഗം ചെറുകര കൃഷ്ണക്കുറുപ്പ് (87) മെയ് 3-ാം തിയ്യതി ന്യൂയോര്‍ക്കില്‍ നിര്യാതനായി. നിരവധി വര്‍ഷങ്ങള്‍ ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ടിച്ച്, ക്യാപ്റ്റന്‍ പദവിയില്‍ നിന്ന് വിരമിച്ചതിനു ശേഷം മക്കളോടൊപ്പം ന്യൂയോര്‍ക്കില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. സഹധര്‍മ്മിണി: സരസമ്മ കുറുപ്പ്. മക്കള്‍: സുശീല്‍ കുറുപ്പ്, സുരേഷ് കുറുപ്പ്. മരുമക്കള്‍: നീന കുറുപ്പ്, ഗീത കുറുപ്പ്. പൊതുദര്‍ശനം: മെയ് 5, തിങ്കളാഴ്ച രാവിലെ 11:00 മണി മുതല്‍ ഉച്ചയ്ക്ക് 1:00 മണി വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍, 2175 ജെറിക്കോ ടേണ്‍‌പൈക്ക്, ന്യൂ ഹൈഡ് പാര്‍ക്ക്, ന്യൂയോര്‍ക്ക് 11040). സംസ്ക്കാരം:  മെയ് 5 തിങ്കളാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് (ലോംഗ് ഐലന്റ് ക്രിമേഷന്‍ കമ്പനി, 91 ഈഡ്സ് സ്‌ട്രീറ്റ്, വെസ്റ്റ് ബാബിലോണ്‍, ന്യൂയോര്‍ക്ക് 11704). കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയപ്രകാശ് നായര്‍ –…

തന്റെ ‘5 മിനിറ്റ് നിയമം’ സ്വീകരിച്ചാൽ എല്ലാ മേഖലയിലും വിജയം ഉറപ്പാണെന്ന് ഇലോണ്‍ മസ്ക്

ഉൽപ്പാദനക്ഷമത കൂടുതൽ ചെയ്യുന്നതിനെക്കുറിച്ചല്ല, മറിച്ച് ഉദ്ദേശ്യത്തോടെ ശരിയായ കാര്യങ്ങൾ ചെയ്യുന്നതിനെക്കുറിച്ചാണെന്ന് 5 മിനിറ്റ് നിയമം ഓർമ്മിപ്പിക്കുന്നു. സമയത്തിന്റെ വിവേകപൂർണ്ണമായ ഉപയോഗം മസ്കിനെപ്പോലുള്ള മികച്ച നേട്ടങ്ങളിലേക്കുള്ള വാതിലുകൾ തുറക്കും. വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളായ ഇലോൺ മസ്‌ക് തന്റെ അസാധാരണ നേട്ടങ്ങൾക്ക് പേരുകേട്ട വ്യക്തിയാണ്. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് കീഴിൽ DOGE നെ നയിച്ചത്, ബഹിരാകാശത്തേക്ക് റോക്കറ്റുകൾ അയച്ചത്, ഇലക്ട്രിക് കാറുകൾ നിർമ്മിച്ചത്, അല്ലെങ്കിൽ തന്റെ അതുല്യമായ ആശയങ്ങൾ കൊണ്ട് സാങ്കേതിക ലോകത്തെ പിടിച്ചുകുലുക്കിയത് എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ പട്ടിക. പക്ഷേ, ഒരു ദിവസത്തിൽ 24 മണിക്കൂർ മാത്രമേ ഉള്ളൂവെങ്കിലും മസ്‌ക് എങ്ങനെയാണ് ഇത്രയധികം കാര്യങ്ങൾ ചെയ്യുന്നത്? അദ്ദേഹത്തിന്റെ ദ്രുത ഉൽപ്പാദനക്ഷമതയുടെ അടിസ്ഥാനമായ ‘5 മിനിറ്റ് നിയമം’ ആണ് അതിന്റെ രഹസ്യമെന്ന് മസ്ക് തന്നെ സാക്ഷ്യപ്പെടുത്തുന്നു. മസ്‌ക്കിന്റെ 5 മിനിറ്റ് നിയമം അഞ്ച് മിനിറ്റിനുള്ളിൽ നിങ്ങളുടെ…

ട്രം‌പിന്റെ താരിഫ് നയത്തിനെതിരെ കോടീശ്വരനായ വാറന്‍ ബഫറ്റ്; വ്യാപാരത്തെ യുദ്ധായുധമാക്കരുതെന്ന് ട്രം‌പിന് മുന്നറിയിപ്പ്

“ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി നമ്മൾ വ്യാപാരം നടത്തണം, നമുക്ക് ഏറ്റവും മികച്ചത് നമ്മൾ ചെയ്യണം, അവർക്ക് ഏറ്റവും മികച്ചത് ചെയ്യാൻ അവരെ അനുവദിക്കണം” എന്ന് ബഫറ്റ് ട്രംപിനെ ഉപദേശിച്ചു. വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയത്തെ ശക്തമായി വിമർശിച്ച് പ്രശസ്ത അമേരിക്കൻ നിക്ഷേപകനായ വാറൻ ബഫറ്റ് രംഗത്ത്. താരിഫിനെ ഒരു “വലിയ തെറ്റ്” എന്ന് വിശേഷിപ്പിക്കുകയും, വ്യാപാരം ഒരു ആയുധമായി ഉപയോഗിക്കുന്നതിനെതിരെ ട്രം‌പിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. “7.5 ബില്യൺ ആളുകൾക്ക് നിങ്ങളെ ഇഷ്ടമല്ലെങ്കിൽ 300 ദശലക്ഷം ആളുകൾ അവരുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്നത് വലിയൊരു തെറ്റാണെന്ന് ഞാൻ കരുതുന്നു,” ശനിയാഴ്ച ബെർക്ക്‌ഷെയർ ഹാത്ത്‌വേ ഓഹരി ഉടമകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 94 കാരനായ ബഫറ്റ്, ട്രംപിന്റെ നയങ്ങളെ തെറ്റായതും ശുദ്ധ അസംബന്ധവും വിവരമില്ലായ്മയാണെന്നും വിശേഷിപ്പിച്ചു. കൂടാതെ, താരിഫിന്റെ പേരു പറഞ്ഞ് വ്യാപാരത്തെ യുദ്ധായുധമാക്കരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.…

‘പുനരുദ്ധാനം’ നാടകം വേറിട്ടതായി; യുട്യൂബില്‍ തരംഗമായി ‘തമ്പുരാനെ’ എന്ന ഗാനം

ഒര്‍ലാന്‍ഡോ: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയില്‍ ഒര്‍ലാന്‍ഡോ റീജണല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്റെ (ഒരുമ) ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷം സംയുക്തമായി നടത്തി. സാന്‍ഫോഡിലെ സെമിനോള്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു വര്‍ണാഭമായ പരിപാടിയിൽ നടനും എഴുത്തുകാരനുമായ പൗലോസ് കുയിലാടൻ സംവിധാനം ചെയ്ത പുനരുദ്ധാനം എന്ന് തിയറ്റ റിയൽ ഡ്രാമ ജനശ്രദ്ധ പിടിച്ചുപറ്റി, രചന തോമസ് മാളക്കാരൻ. ഒട്ടനവധി കലാകാരന്മാരും കലാകാരികളും ചേർന്നുള്ള ഒരു കൂട്ടായ്മയുടെ പ്രതിഫലനമാണ് ഒരുമയുടെ വേദിയിലൂടെ ജനശ്രദ്ധയെ ആകർഷിച്ച “പുനരുത്ഥാനം” ഇതിലെ **തമ്പുരാനെ* എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിലൂടെ 50K എത്തിയിരിക്കുകയാണ്. lyrics: Poulose kuyiladan MUSUC, ORCHESTRATION & Singer: AJI DENROSE STUDIO: DenRose Music studio chalakudy Flute: ABINANTH MOHAN CHORUS: ABI & AJI DesmondStelzer and team ആണ് തമ്പുരാനേ എന്ന ഗാനം നൃത്ത ചുവടുകളിലൂടെ അവതരിപ്പിച്ചത്. ഒരുമയുടെ…

പേവിഷ ബാധയേറ്റ് മരണപ്പെട്ട പെരുവള്ളൂർ സിയ ഫാരിസിന്റെ വീട് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ സന്ദർശിച്ചു

മലപ്പുറം: തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായതിനെ തുടർന്ന് പേ വിഷ ബാധയേറ്റ് മരണപ്പെട്ട പെരുവള്ളൂർ കാക്കത്തടം സിയാ ഫാരിസിന്റെ കുടുംബത്തെ വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ സന്ദർശിച്ച് ആശ്വസിപ്പിച്ചു. തെരുവ് നായ ആക്രമണത്തെ തുടർന്ന് ചികിത്സ തേടിയ സമയത്ത് മതിയായ ചികിത്സ ലഭിക്കാതെ വന്ന സാഹചര്യത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡണ്ട് സിസി ജാഫർ, ജില്ലാ സെക്രട്ടറിമാരായ നൗഷാദ് ചുള്ളിയൻ, കെഎംഎ ഹമീദ്, വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് പിസി അബ്ദുൽ മജീദ് മാസ്റ്റർ, എഫ്ഐടിയു ജില്ലാ കമ്മിറ്റിയംഗം ജയചന്ദ്രൻ പെരുവള്ളൂർ, പികെ അബ്ദുല്ലത്തീഫ്, ശംസുദ്ദീൻ ബുഹാരി എന്നിവർ സംബന്ധിച്ചു.

എന്തുകൊണ്ട് പാക്കിസ്താനെ തിരിച്ചടിക്കുന്നില്ല? (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ

പഹൽഗാമിൽ നടന്ന ഭീകരാക്രമണം ഇന്ത്യക്ക് ഏൽപ്പിച്ച മുറിവ് വളരെ വലുതായിരുന്നു. ശാന്തമായിക്കൊണ്ടിരുന്ന കശ്മീർ താഴ്‌വരകളിൽ വീണ്ടും വെടിയൊച്ചയുടെ ഭയപ്പെടുത്തുന്ന ഒച്ചയും മണ്ണുകൾക്ക് രക്തമയവും അന്തരീക്ഷത്തിൽ പോലും അതിന്റെ മണവും ആകുന്നു. ഇന്ത്യയെ മാത്രമല്ല ലോകത്ത് മുഴുവൻ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു പഹൽ ഗാമിൽ ഭീകരർ സഞ്ചാരികളുടെ മേൽ നടത്തിയ ആക്രമണം. പതിനഞ്ചോളം പേർക്ക് ആ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു. അവരെല്ലാവരും മാറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കശ്മീർ താഴ്‌വരയിൽ തങ്ങളുടെ വിനോദ സഞ്ചാരം ആഘോഷമാക്കാൻ എത്തിയതായിരുന്നു. എന്നാൽ അതവരുടെ അവസാനമായിരുന്നു എന്ന് അവരഞ്ഞില്ല. നിരപരാധികളായ പതിനഞ്ചോളം പേരെയാണ് തീവ്രവാദികൾ തങ്ങളുടെ പ്രതികാരത്തിനുവേണ്ടി തോക്കിനിരയാക്കിയത്. ഭൂമിയിലെ സ്വർഗ്ഗമെന്നും ഇന്ത്യയിലെ സ്വിറ്റ്സർലൻഡിനും ലോകം വിശേഷിപ്പിക്കുന്ന കാശ്മീരിൽ ഭീകരാക്രമണമുണ്ടാകുന്നത് ഇതാദ്യമല്ല. ഇതിനുമുൻപ് പല പ്രാവശ്യം കശ്മീർ താഴ്‌വര പാകിസ്ഥാൻ ഭീകരർ അക്രമിച്ചിട്ടുണ്ട്. അതിൽ അനേകം പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. അതിൽ കാശ്മീരികളും മറ്റ് സംസ്ഥാനക്കാരുംഉണ്ടായിരുന്നു.…

വാലി കോട്ടേജ് സെയിന്റ് മേരീസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ കാമ്പയിൻ ആരംഭിച്ചു

വാലി കോട്ടേജ് (ന്യൂയോർക്ക്): ഏപ്രിൽ 6 ഞായറാഴ്ച, വാലി കോട്ടേജ് സെയിന്റ് മേരീസ് ഇടവകയിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കാമ്പയിൻ ആരംഭിച്ചു. കോൺഫറൻസിനെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് ട്രഷറർ ലിസ് പോത്തൻ, സുവനീർ എഡിറ്റർ ജെയ്‌സി ജോൺ, സുവനീർ കമ്മിറ്റി അംഗം ഐറിൻ ജോർജ് എന്നിവർ പങ്കെടുത്തു. മുൻ കോൺഫറൻസുകളിലെ തന്റെ അനുഭവങ്ങളെക്കുറിച്ചുള്ള ഹൃദയംഗമമായ ചിന്തകൾ പങ്കുവെച്ച ഇടവക വികാരി ഫാ. മാത്യു തോമസിന്റെ ഊഷ്മളമായ സ്വാഗതത്തോടെയാണ് മീറ്റിംഗ് ആരംഭിച്ചത്. ഭദ്രാസനത്തിലുടനീളമുള്ള കുടുംബങ്ങളിലും യുവാക്കളിലും ഈ ഒത്തുചേരലുകൾ ചെലുത്തിയ ശാശ്വതമായ സ്വാധീനം അദ്ദേഹം ഊന്നിപ്പറയുകയും ഈ സുപ്രധാന ശുശ്രൂഷയെ സജീവമായി പിന്തുണയ്ക്കാൻ ഇടവകാംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആത്മീയമായി സമ്പന്നമായ ഒരു അനുഭവത്തിനായി കോൺഫറൻസിൽ പങ്കെടുക്കാൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കളാവോസ് എല്ലാവരെയും പ്രോത്സാഹിപ്പിച്ചു. കോൺഫറൻസിന് പൂർണ്ണ പിന്തുണ…

നോട്ട് നിരോധനത്തിനു ശേഷവും 2,000 രൂപ നോട്ടുകൾ വിപണിയിലുണ്ടെന്ന് ആർബിഐ

ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നൽകിയ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, 2025 ഏപ്രിൽ 30 ലെ കണക്കനുസരിച്ച് 2,000 രൂപയുടെ ആകെ മൂല്യം 6,266 കോടി രൂപയായി കുറഞ്ഞു. 2023 മെയ് 19 ന്, ആർ‌ബി‌ഐ ₹ 2,000 നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇതൊക്കെയാണെങ്കിലും, ഈ നോട്ടുകൾ ഇപ്പോഴും നിയമാനുസൃത ടെൻഡറായി തുടരുന്നു. വെള്ളിയാഴ്ച ആർബിഐ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, 2023 മെയ് 19 ന് ഈ പ്രഖ്യാപനം നടത്തുമ്പോൾ, ആകെ ₹3.56 ലക്ഷം കോടി മൂല്യമുള്ള ₹2,000 നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നു. എന്നാൽ, ഒരു വർഷത്തിനുള്ളിൽ ഈ നോട്ടുകളുടെ തിരിച്ചുവരവിൽ വലിയ ഇടിവുണ്ടായി. ഇതുവരെ ആകെ 98.24 ശതമാനം നോട്ടുകള്‍ മാത്രമേ തിരിച്ചെത്തിയുള്ളൂ. 2,000 രൂപ നോട്ടുകൾ വിപണിയിൽ നിന്ന് പിൻവലിക്കുന്നുണ്ടെങ്കിലും അവയുടെ നിയമപരമായ നില ഇപ്പോഴും…