ഫോർട്ട് ബെൻഡ് കൗണ്ടിയിൽ പൂൾ പാർട്ടിക്കിടെ കുളത്തിൽ നിന്ന് പുറത്തെടുത്ത കുട്ടി മരിച്ചു

റിച്ച്മണ്ട്, ടെക്സസ്. ഫോർട്ട് ബെൻഡ് കൗണ്ടിയിലെ റിച്ചമണ്ടിൽ ഒരു പൂൾ പാർട്ടിക്ക്ടെ കുളത്തിൽ നിന്ന് പുറത്തെടുത്ത കുട്ടി മരിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് ഫോർട്ട് ബെൻഡ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ഫൂളിഷ് പ്ലെഷർ കോർട്ടിലെ ഒരു വീട്ടിൽ നടന്ന പൂൾ പാർട്ടിക്ക്ടെയാണ് കുട്ടി കുളത്തിൽ മുങ്ങിയത്. കുട്ടിയെ കുളത്തിൽ നിന്ന് പുറത്തെടുത്തതിന് ശേഷം EMS എത്തുന്നതുവരെ ഒരാൾ CPR നൽകി. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ പ്രായമോ മരണത്തിലേയ്ക്ക് നയിച്ച സാഹചര്യങ്ങളോ നിലവിൽ ലഭ്യമല്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്.  

യുദ്ധക്കെടുതികളുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ജൂലൈ മാസത്തിലെ മീറ്റിംഗ്

ഹൂസ്റ്റണ്‍: ഒരു സാധാരണ മധ്യ വേനല്‍ക്കാലം. ചൂടും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥ. അതേ, ഇത് ഒരുപോലെ ഹ്യൂസ്റ്റന്റെ അനുഗ്രഹവും ശാപവും തന്നെ. ഒരു വാക്കില്‍ ഇതിനെപ്പറ്റി പറയുകയാണെങ്കില്‍ ഹുമിഡിറ്റി ഒരു ശാപമാണ്. കാരണം നിരവധി പേരെ ഈ നഗരത്തില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ഹുമിഡിറ്റി നിര്‍ബന്ധിതരാക്കുന്നു. വില്യം ഷേക്‌സ്പിയറിന്റെ ഒരു ‘മിഡ് സമ്മര്‍ ലൈറ്റ്‌സ് ഡ്രീം’ എന്ന പേര് സൂചിപ്പിക്കുന്ന പോലെ ‘ഒരു മധ്യ വേനല്‍ക്കാല രാത്രി സ്വപ്നം’. എന്നാല്‍ മലയാളികള്‍ തങ്ങളുടെ പരമ്പരാഗത കാലാവസ്ഥാ വ്യതിയാനങ്ങള്‍ ബാക്ക് യാര്‍ഡ് പച്ചക്കറി തോട്ടങ്ങളുടെ നടുവില്‍ കയ്പ്പന്‍ പാവയ്ക്കയ്ക്കും പടവലങ്ങയ്ക്കുമൊപ്പം ആസ്വദിക്കുന്നവരാണ്. ഈ സാഹചര്യത്തില്‍ വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറം പതിവുപോലെ ചര്‍ച്ചകളും വിലയിരുത്തലുകളുമൊക്കെയായി ജൂലൈ മാസ യോഗത്തിനായി സ്റ്റാഫോര്‍ഡിലെ കേരള റസ്റ്റോറന്റ്…

വാഷിംഗ് മെഷീനിൽ 7 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി: വളർത്തച്ഛന് 50 വർഷം തടവ്

സ്പ്രിംഗ്, ടെക്സസ്: ടെക്സസിൽ ഏഴ് വയസ്സുകാരനായ വളർത്തുമകനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ വളർത്തച്ഛന് 50 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. 45-കാരനായ ജെർമെയ്ൻ തോമസിനാണ് ട്രോയ് കോഹ്‌ലർ എന്ന കുട്ടിയുടെ കൊലപാതകത്തിൽ ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് 50 വർഷം തടവ് ശിക്ഷ വിധിച്ചത്. 2022-ലാണ് കേസിനാസ്പദമായ സംഭവം. അർദ്ധരാത്രിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുൻവാതിൽ തുറന്നു കിടക്കുകയായിരുന്നെന്നും ട്രോയിയെ കാണാനില്ലെന്നും ജെർമെയ്ൻ തോമസ് പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഗാരേജിലെ വാഷിംഗ് മെഷീനിൽ നിന്ന് ട്രോയിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ട്രോയിയുടെ ശരീരത്തിൽ പുതിയതും പഴയതുമായ പരിക്കുകളുണ്ടായിരുന്നതായി കണ്ടെത്തി. ഹാരിയസ് കൗണ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസസ് മരണകാരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. കുട്ടി മരിക്കുന്നതിന് മുൻപ് വളർത്തമ്മയായ ടിഫാനി തോമസിന്റെ ഓട്‌മീൽ പൈ കഴിച്ചതിന് അവനെ ഓവനിൽ…

14 ഗൾഫ് രാജ്യങ്ങളിലായി 16 ലക്ഷം ഇന്ത്യൻ ബ്ലൂ കോളർ തൊഴിലാളികൾ ജോലി ചെയ്യുന്നു; ഏറ്റവും കൂടുതൽ സൗദി അറേബ്യയില്‍

ഗൾഫ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമായി ഇന്ത്യൻ ബ്ലൂ കോളര്‍ തൊഴിലാളികൾ (നിർമ്മാണ തൊഴിലാളികൾ, ഡ്രൈവർമാർ, ടെക്നീഷ്യൻമാർ മുതലായവ) തുടരുന്നു. സർക്കാർ നൽകിയ സമീപകാല വിവരങ്ങൾ അനുസരിച്ച്, മിഡിൽ ഈസ്റ്റിലെ 14 രാജ്യങ്ങളിലായി 16 ലക്ഷത്തിലധികം ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, പ്രത്യേകിച്ച് നിർമ്മാണ മേഖലയിലും മറ്റ് തൊഴിൽ മേഖലകളിലും ഇന്ത്യക്കാരുടെ കുടിയേറ്റം അതിവേഗം വർദ്ധിച്ചതായി കാണിക്കുന്ന ഡാറ്റ ജൂലൈ 31 ന് വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ അവതരിപ്പിച്ചു. 2020 ജനുവരി മുതൽ 2025 ജൂൺ വരെ സൗദി അറേബ്യയിൽ മാത്രം 6.95 ലക്ഷം ഇന്ത്യൻ തൊഴിലാളികൾ ജോലി ചെയ്തിട്ടുണ്ട്. അതിനുശേഷം, മറ്റ് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം യുഎഇ (യുണൈറ്റഡ് അറബ് എമിറേറ്റ്സ്) – 3.41 ലക്ഷം, കുവൈറ്റ് – 2.01 ലക്ഷം, ഖത്തർ – 1.53 ലക്ഷം, ഒമാൻ…

പ്രൈവറ്റ് ബസുകള്‍ വാതില്‍ അടയ്ക്കാതെ സര്‍‌വീസ് നടത്തിയാല്‍ കര്‍ശന നടപടിയെടുക്കും: ജില്ലാ കലക്ടര്‍

https://www.malayalamdailynews.com/729446/കൊല്ലം: കൊല്ലം ജില്ലയില്‍ സ്വകാര്യ ബസുകളില്‍ വാതിലുകള്‍ അടയ്ക്കാതെ സര്‍വീസ് നടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ ചുമതലയിലുള്ള എ.ഡി.എം ജി.നിര്‍മല്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷ അവലോകന യോഗത്തില്‍ തീരുമാനം.  നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വീഡിയോ പകര്‍ത്തി 9188961202 കണ്‍ട്രോള്‍ റൂം നമ്പറില്‍ അറിയിക്കാം.  ബസുകളിലെ വാതിലുകള്‍ വലിച്ചുകെട്ടിവെയ്ക്കുന്നത്  അനുവദിക്കില്ല.  കര്‍ശന പരിശോധന നടത്തി പിഴയും ഈടാക്കും. റോഡുകളില്‍ കാഴ്ചകള്‍ മറയ്ക്കുന്ന വിധത്തില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നിര്‍ദേശിച്ചു.  അനധികൃതമായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളും സമാന നിര്‍മിതികളും നീക്കുന്നത് ഉറപ്പാക്കണം. കൊട്ടാരക്കര-ആയൂര്‍ റോഡില്‍ എസ്.ബി.ഐ ജങ്ഷനില്‍ റോഡപകടങ്ങള്‍ നടക്കുന്നത് സംബന്ധിച്ച് എം.വി.ഡി, പൊലീസ്, കെ.എസ്.ടി.പി, ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ സംയുക്ത പരിശോധന നടത്തും. പുനലൂര്‍- അഞ്ചല്‍ പാതയില്‍ അടുക്കലമൂല ഭാഗത്ത് സുരക്ഷ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ബ്ലിങ്കര്‍ ലൈറ്റ് സ്ഥാപിക്കാന്‍ നടപടിയായി. ഇരുചക്രവാഹന അപകടങ്ങള്‍ കുറയ്ക്കുന്നതിന്…

സൗദിയിൽ കുടുങ്ങിയ ഇന്ത്യൻ തൊഴിലാളികളെ സഹായിക്കാൻ ഇന്ത്യൻ എംബസി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി

ശമ്പളം ലഭിക്കാത്തത്, പാസ്‌പോർട്ട് കണ്ടുകെട്ടൽ, നിയമപരമായ പദവി നഷ്ടപ്പെടൽ തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്ന ഇന്ത്യൻ തൊഴിലാളികളെ സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയും കോൺസുലേറ്റുകളും സഹായിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. “സൗദി അറേബ്യയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ തിരിച്ചുവരവും ക്ഷേമവും” എന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ലോക്സഭയിൽ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് രേഖാമൂലം മറുപടി നൽകി. “ശമ്പളം നൽകാത്തത്, പാസ്‌പോർട്ടുകൾ കണ്ടുകെട്ടൽ, താമസ കാർഡുകൾ നൽകാത്തത് അല്ലെങ്കിൽ പുതുക്കാത്തത്, എക്സിറ്റ് പെർമിറ്റുകൾ നൽകാത്തത് എന്നിവയെക്കുറിച്ച് ഇന്ത്യൻ തൊഴിലാളികളിൽ നിന്ന് ഇന്ത്യൻ എംബസിക്കും കോൺസുലേറ്റുകൾക്കും ഇടയ്ക്കിടെ പരാതികൾ ലഭിക്കുന്നുണ്ട്. എംബസിയുമായി ബന്ധപ്പെടാൻ തൊഴിലാളികൾക്ക് നേരിട്ട് സന്ദർശിക്കൽ, ഇമെയിൽ, 24×7 അടിയന്തര ഹെൽപ്പ്‌ലൈൻ, വാട്ട്‌സ്ആപ്പ്, മഡാഡ്, സിപിജിഎഎംഎസ്, ഇ-മൈഗ്രേറ്റ് പോർട്ടൽ, സോഷ്യൽ മീഡിയ തുടങ്ങി നിരവധി മാർഗങ്ങളുണ്ടെന്ന് മന്ത്രി അറിയിച്ചു. റിയാദിലും ജിദ്ദയിലും പ്രവാസി ഭാരതീയ സഹായത കേന്ദ്രങ്ങൾ…

കടൽ തിരമാലകൾ 50 അടി ഉയരത്തിൽ ഉയരും; നിരവധി ദ്വീപുകൾ തകരും!; 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം സുനാമി മുന്നറിയിപ്പിൽ റഷ്യ നടുങ്ങി

റഷ്യയിലെ ഫാർ ഈസ്റ്റേൺ മേഖലയായ കാംചത്കയിൽ അടുത്തിടെയുണ്ടായ 7.0 തീവ്രതയുള്ള ഭൂകമ്പവും നിദ്രയിലായിരുന്ന ഒരു അഗ്നിപർവ്വത സ്ഫോടനവും ലോകമെമ്പാടും ശ്രദ്ധ ആകർഷിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഈ മേഖലയിലെ രണ്ടാമത്തെ വലിയ ഭൂകമ്പ സംഭവമാണിത്. യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) പ്രകാരം ഭൂകമ്പത്തിന്റെ തീവ്രത 7.0 ആയിന്നു. അതേസമയം പസഫിക് സുനാമി മുന്നറിയിപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഔദ്യോഗിക സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. പക്ഷേ ജനങ്ങളോട് ജാഗ്രത പാലിക്കണെമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ ഭൂകമ്പത്തോടൊപ്പം, കാംചത്കയിലെ ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം രാത്രിയിൽ പൊട്ടിത്തെറിച്ചു. കഴിഞ്ഞ 600 വർഷമായി ഈ അഗ്നിപർവ്വതം നിദ്രയിലായിരുന്നു. ശാസ്ത്രജ്ഞർക്ക് അതിന്റെ സ്ഫോടനം ഒരു പ്രധാന സംഭവമാണ്. സ്ഫോടനത്തിന്റെ തീവ്രതയെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും വിശദമായ വിവരങ്ങളൊന്നും ഉടനടി ലഭ്യമല്ല. ഈ സംഭവം മേഖലയിലെ ഭൂകമ്പ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ ഭൂകമ്പ സംഭവം കാംചത്കയിൽ ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണ്.…

പ്രശസ്ത നിരൂപകനും പ്രഭാഷകനുമായ എം കെ സാനൂ അന്തരിച്ചു

കൊച്ചി: മലയാളത്തിലെ പ്രമുഖ നിരൂപകൻ, ജീവചരിത്രകാരൻ, വാഗ്മി, പ്രൊഫസർ, കേരള നിയമസഭയിലെ മുൻ അംഗം എന്നീ നിലകളിൽ പ്രശസ്തനായ എം.കെ. സാനൂ (97) ശനിയാഴ്ച വൈകുന്നേരം 5.35 ന് അന്തരിച്ചു. വീഴ്ചയെത്തുടർന്നുണ്ടായ സങ്കീർണതകൾ കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് എറണാകുളം രവിപുരം ശ്മശാനത്തിൽ നടക്കും. രാവിലെ 8 മണിക്ക് ഇടപ്പള്ളി അമൃത ആശുപത്രി മോർച്ചറിയിൽ നിന്നുള്ള മൃതദേഹം കൊച്ചി കാരിയ്ക്കാമുറിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. രാവിലെ 9 മണി മുതൽ വീട്ടിൽ പൊതുദർശനത്തിനായി വെച്ചു. തുടർന്ന് എറണാകുളം ടൗൺ ഹാളിലും പൊതുദർശനം നടക്കും. ദീർഘകാലം എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായിരുന്ന സാനു മാസ്റ്റർക്ക്, അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളും കൊച്ചി നഗരവും ഇന്ന് അന്തിമോപചാരം അർപ്പിക്കും. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ സാഹിത്യ നിരൂപകരിൽ ഒരാളായിരുന്ന എം.കെ. സാനു, ജീവചരിത്ര രചനകളിലൂടെ…

ബലാത്സംഗ കേസിൽ മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകന്‍ പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും

3000 ലൈംഗിക ക്ലിപ്പുകളിലൂടെയാണ് കേസ് പുറത്തുവന്നത്, ഫോറൻസിക് റിപ്പോർട്ട് നിർണായകമായി, എസ്‌ഐടി 2000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു, 123 തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷ വിധിച്ചു. ബെംഗളൂരു: ജനതാദൾ സെക്കുലർ (ജെഡിഎസ്) നേതാവും മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വൽ രേവണ്ണയ്ക്ക് ഗുരുതരമായ ബലാത്സംഗ കേസിൽ ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബെംഗളൂരുവിലെ പ്രത്യേക കോടതി ശനിയാഴ്ചയാണ് വിധിപുറപ്പെടുവിച്ചത്. ഒരു ദിവസം മുമ്പാണ് രേവണ്ണ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഐപിസി 376(2)(n), 376(2)(k) എന്നീ വകുപ്പുകൾ പ്രകാരം രേവണ്ണയ്ക്ക് മരണം വരെ രണ്ട് ജീവപര്യന്തം തടവ് ശിക്ഷയാണ് ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് വിധിച്ചത്. കോടതി 10 ലക്ഷം രൂപ പിഴയും വിധിച്ചു, അതിൽ 7 ലക്ഷം രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകും. ശിക്ഷ വിധിച്ചപ്പോൾ രേവണ്ണ കൂപ്പുകൈകളോടെ നിന്നുകൊണ്ട് കരയാൻ തുടങ്ങി.…

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഓഗസ്റ്റ് 7 ന് പുറപ്പെടുവിക്കും; സെപ്റ്റംബർ 9 ന് വോട്ടെടുപ്പ് നടക്കും

ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ഓഗസ്റ്റ് 7 (വ്യാഴം) മുതൽ ആരംഭിക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഷെഡ്യൂൾ പ്രകാരം നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 (വ്യാഴം) ആയി നിശ്ചയിച്ചിട്ടുണ്ടെന്ന് രാജസ്ഥാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നവീൻ മഹാജൻ അറിയിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഓഗസ്റ്റ് 22 ന് (വെള്ളിയാഴ്ച) നടക്കും, സ്ഥാനാർത്ഥികൾക്ക് ഓഗസ്റ്റ് 25 (തിങ്കളാഴ്‌ച) വരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാം. ആവശ്യമെങ്കിൽ സെപ്റ്റംബർ 9 ന് (ചൊവ്വാഴ്ച) രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പിന് ശേഷം, അതേ ദിവസം തന്നെ വോട്ടെണ്ണലും നടത്തി ഫലം പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഷെഡ്യൂൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം ചെയ്തിട്ടുണ്ട്.