ഡാലസ് മലയാളി അസോസിയേഷന്റെ ആഭിമഖ്യത്തില്‍ മനോരമ ഹോര്‍ത്തൂസ് സാഹിത്യോത്‌സവം ഡാലസില്‍ അരങ്ങേറി

ഡാലസ്: മലയാള സാഹിത്യസാംസ്‌കാരികതയുടെ സമന്വയമായ മനോരമ ഹോര്‍ത്തൂസ് സാഹിത്യ സാംസ്‌ക്കാരികോത്‌സവം കേരളത്തിനു പുറത്ത് ഇതാദ്യമായി ഡാലസില്‍ അരങ്ങേറി. ഭാഷയോടും മലയാളസാഹിത്യത്തോടും ആദരവും താല്പര്യവുള്ള അമേരിക്കയിലെ വിവിധ സംസ്സ്ഥാനങ്ങളില്‍ നിന്നുമെത്തിയ മലയാളികള്‍ പങ്കെടുത്ത സൗഹൃദസദസ് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടറും ഭാഷാപോഷിണി എഡിറ്റര്‍ ഇന്‍ ചീഫുമായജോസ് പനച്ചിപ്പുറം ഉത്ഘാടനം ചെയ്തു. പ്രമൂഖ പ്രഭാഷകനും ക്യാസര്‍രോഗവിദഗ്ദ്ധനും സാമൂഹ്യസാംസ്‌ക്കാരിക വിചക്ഷകനുമായ ഡോ. എം.വി. പിള്ള മുഖ്യ പ്രഭാഷണം നടത്തി. എഴുത്തുകാരനും നടനും സിനിമാ നിര്‍മ്മാതാവുമായ തമ്പി ആന്റണി തന്റെ എഴുത്തനുഭവങ്ങള്‍ പങ്കു വച്ചു. ഡാലസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജുഡി ജോസ് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. മനോരമ ഹോര്‍ത്തൂസ് സാംസ്‌ക്കാരിക വേദിയില്‍ ജോസ് പനച്ചിപ്പുറം അമേരിക്കന്‍ മലയാളികള്‍ക്കായി  ഡോ. എം വി പിള്ളയെ പൊന്നാട അണിയിച്ചാദരിച്ചു. അദേഹത്തിന്റെ പ്രഭാഷണങ്ങളും എഴുത്തും അമേരിക്കന്‍ മലയാളികള്‍ക്കെന്നും പ്രചോദനമാണെന്ന് പനച്ചിപ്പുറം അഭിപ്രായപ്പെട്ടു. സാംസ്‌ക്കാരികകലാ പ്രവര്‍ത്തനങ്ങളുടെ ആംഗീകാരമെന്ന നിലയില്‍…

മുതിർന്ന പത്രപ്രവർത്തകൻ സുദീപ് റെഡ്ഡിക്കു എം‌എസ്‌എൻ‌ബി‌സിയുടെ ആദ്യത്തെ വാഷിംഗ്ടൺ ബ്യൂറോ ചീഫായി നിയമനം

വാഷിംഗ്ടൺ, ഡി.സി:എം‌എസ്‌എൻ‌ബി‌സി തങ്ങളുടെ ആദ്യത്തെ വാഷിംഗ്ടൺ ഡി.സി. ബ്യൂറോ ചീഫായി മുതിർന്ന പത്രപ്രവർത്തകൻ സുദീപ് റെഡ്ഡിയെ നിയമിച്ചു. ജൂൺ 16 ന് റെഡ്ഡി തന്റെ പുതിയ റോൾ ഔദ്യോഗികമായി ഏറ്റെടുക്കും. ടെക്സസ് സ്വദേശിയും ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയതുമായ റെഡ്ഡി, ബയോമെഡിക്കൽ എത്തിക്സിലും അമേരിക്കൻ ചരിത്രത്തിലും ബിരുദം നേടിയിട്ടുണ്ട്. ഡാളസ് മോർണിംഗ് ന്യൂസിൽ തന്റെ റിപ്പോർട്ടിംഗ് ജീവിതം ആരംഭിച്ച അദ്ദേഹം, ഊർജ്ജ വ്യവസായത്തെയും ടെക്സസ് നിയമസഭയെയും കുറിച്ച് കവർ ചെയ്തുകൊണ്ട്, ദേശീയ നയം റിപ്പോർട്ട് ചെയ്യുന്നതിനായി തലസ്ഥാനത്തേക്ക് താമസം മാറി. നിലവിൽ ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റിയിൽ ഒരു അനുബന്ധ ഫാക്കൽറ്റി അംഗമായി ഡിജിറ്റൽ ജേണലിസം പഠിപ്പിക്കുന്നു. പക്ഷപാതരഹിതവും വസ്തുതാധിഷ്ഠിതവുമായ പത്രപ്രവർത്തനത്തിനുള്ള റെഡ്ഡിയുടെ പ്രശസ്തി കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രത്യേകിച്ചും ശ്രദ്ധേയമാണ്. 45 കാരനായ റെഡ്ഡിക്ക് രാഷ്ട്രീയം, നയം, സാമ്പത്തികശാസ്ത്രം എന്നിവ ഉൾക്കൊള്ളുന്ന രണ്ട് പതിറ്റാണ്ടിലേറെ പരിചയമുണ്ട്. പൊളിറ്റിക്കോയിൽ…

ട്രംപിനെതിരെ വധഭീഷണി, മുൻ എഫ്ബിഐ ഡയറക്ടർക്ക് തടവ് ശിക്ഷ നൽകണമെന്ന് തുൾസി ഗബ്ബാർഡ്

ന്യൂയോർക് :മുൻ എഫ്‌ബി‌ഐ ഡയറക്ടർ ജെയിംസ് കോമി വ്യാഴാഴ്ച ഇൻസ്റ്റാഗ്രാമിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വധഭീഷണി ഉയർത്തുന്നതായി തോന്നുന്ന ഒരു കാര്യം പോസ്റ്റ് ചെയ്തതിനെ തുടർന്ന് അദ്ദേഹത്തിനു  തടവ് ശിക്ഷ നൽകണമെന്ന് തുൾസി ഗബ്ബാർഡ് ആവശ്യപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം ജെസ്സി വാട്ടേഴ്‌സിന്റെ ഫോക്‌സ് ന്യൂസ് ഷോയിൽ, സാധാരണയായി ശാന്തയായ തുളസി ഗബ്ബാർഡ് അപൂർവ്വമായി മാത്രം കാണുന്ന ഒരു കോപം പ്രകടിപ്പിച്ചു, ഒരു പ്രസിഡന്റ് നഗരത്തിന് പുറത്തായിരിക്കുമ്പോൾ വധഭീഷണി മുഴക്കുന്നത് മോശം രീതിയായിരിക്കണം. ആ ദിവസങ്ങൾ അവസാനിച്ചുവെന്ന് ഞങ്ങൾ കരുതുന്നു. ട്രംപ് ജിഹാദി രാജ്യത്തിൽ വിദേശത്തായിരുന്നു, അവിടെ സി 4, ഒരു വെസ്റ്റ്, ബോൾ ബെയറിംഗുകൾ എന്നിവയുള്ള ഒരാൾക്ക് ചരിത്രത്തിന്റെ ഗതി മാറ്റാൻ കഴിയും. എന്നിരുന്നാലും, മൂന്ന് കൊലപാതക ഗൂഢാലോചനകളിൽ ഒന്നിൽ വെടിയേറ്റ ഒരു പ്രസിഡന്റിനെതിരായ വധഭീഷണികളെക്കുറിച്ച് ഫെഡറൽ ഉദ്യോഗസ്ഥർ നടപടികൾ  സ്വീകരിക്കുന്നത്. വാസ്തവത്തിൽ, ഗബ്ബാർഡ് ആവശ്യപ്പെടുന്നത്…

റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിക്കുമോ?: മൂന്ന് വർഷത്തിന് ശേഷം ഇരു രാജ്യങ്ങളും തുർക്കിയെയില്‍ ആദ്യമായി കൂടിക്കാഴ്ച നടത്തി

മൂന്ന് വർഷത്തിന് ശേഷം, തുർക്കിയെയില്‍ റഷ്യയും ഉക്രെയ്‌നും തമ്മിൽ ആദ്യമായി നേരിട്ടുള്ള സമാധാന ചർച്ചകൾ നടന്നു. ഡോൾമാബാസ് കൊട്ടാരത്തിൽ നടന്ന ഈ യോഗത്തിൽ, ഇരു കക്ഷികളും മുഖാമുഖം ഇരുന്നു യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യമായ വഴികളെക്കുറിച്ച് ചർച്ച ചെയ്തു. എന്നാല്‍, ഈ കൂടിക്കാഴ്ചയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ഇസ്താംബൂള്‍: മൂന്ന് വർഷത്തിന് ശേഷം, റഷ്യയും ഉക്രെയ്നും തമ്മിലുള്ള ആദ്യത്തെ മുഖാമുഖ സമാധാന ചർച്ചകൾ തുർക്കിയെയിലെ ഇസ്താംബൂളിൽ നടന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും മാരകമായ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായിട്ടാണ് ഡോൾമാബാഹി കൊട്ടാരത്തിൽ നടന്ന ഈ ചരിത്രപരമായ യോഗം കണക്കാക്കപ്പെടുന്നത്. എന്നാല്‍, യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ താനും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ നേരിട്ട് കൂടിക്കാഴ്ച നടത്തണമെന്ന ട്രം‌പിന്റെ പ്രസ്താവന ഈ ചര്‍ച്ചയ്ക്ക് മങ്ങലേല്പിച്ചിട്ടുണ്ട്. യോഗത്തിന്റെ തുടക്കത്തിൽ, തുർക്കിയെ വിദേശകാര്യ മന്ത്രി ഹകാൻ…

പുതുതലമുറയെ ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകരാക്കാമെന്നത് സംഘ്പരിവാർ വ്യാമോഹം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

എൻ.സി.ഇ.ആർ.ടി പാഠപുസ്തക പരിഷ്ക്കരണത്തിനെതിരെയുള്ള രാജ്ഭവൻ മാർച്ചിൽ പ്രതിഷേധമിരമ്പി തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്ക്കരണത്തിൻ്റെ മറവിൽ ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് മുഗൾ ചരിത്രം വെട്ടിമാറ്റിയ എൻ.സി.ഇ.ആർ.ടിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. ‘വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വ ലബോറട്ടറിയാക്കാൻ അനുവദിക്കില്ല’ എന്ന തലക്കെട്ടിലാണ് എൻ.സി.ഇ.ആർ.ടി പാഠപുസ്തക പരിഷ്ക്കരണങ്ങൾക്കെതിരെ മാർച്ച് നടത്തിയത്. മ്യൂസിയം പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച മാർച്ച് രാജ്ഭവൻ കവാടത്തിൽ പോലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. പാഠ്യപദ്ധതി പരിഷ്ക്കരണത്തിലൂടെ സംഘ്പരിവാർ ഹിന്ദുത്വവത്ക്കരണമാണ് ലക്ഷ്യംവെക്കുന്നതെന്നും പുതുതലമുറയെ ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകരാക്കാമെന്നത് അവരുടെ വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വർഗീയ അജണ്ട മാത്രം ലക്ഷ്യംവെച്ച് നടത്തുന്ന പാഠ്യപദ്ധതിപരിഷ്ക്കരണം വസ്തുതകളുടെ അടിസ്ഥാനത്തിലോ, കൂടിയാലോചനകളിലൂടെയോ അല്ല എൻ.സി.ഇ.ആർ.ടിയെ വെച്ച് സംഘ്പരിവാർ…

മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് സ്ഥിര ബാച്ചുകളാണ് പരിഹാരം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം:മലപ്പുറം ജില്ലയിൽ വർഷങ്ങളായി തുടരുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഇത്തവണയും അതീവ രൂക്ഷമാകുന്ന സാഹചര്യത്തിലാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി താൽക്കാലിക മാർഗങ്ങൾ കൊണ്ടാണ് ഈ ഗുരുതരമായ വിഷയത്തിൽ സർക്കാർ ഇടപെടുന്നത്. എന്നാൽ, ശാശ്വതപരിഹാരമില്ലാതെ ഈ നില തുടരുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ സ്വപ്നങ്ങൾ തകർക്കുകയാണ്. ഫ്രറ്റേണിറ്റി മൂവ്മെൻറ് നടത്തിയ പ്രാഥമിക പഠനമനുസരിച്ച്, നിലവിൽ ജില്ലയിൽ 85 സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളും 88 എയ്ഡഡ് സ്‌കൂളുകളും ഉള്ളതോടെ 839 സ്ഥിര ബാച്ചുകൾ മാത്രമാണ് നിലവിലുള്ളത്. എന്നാൽ ഈ വർഷം മാത്രം 79,272 പേർ SSLC വിജയിച്ചിരിക്കുകയാണ് – ഇതിൽ CBSE, ICSE വിദ്യാർത്ഥികളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. മറ്റ് വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഇപ്പോഴത്തെ കണക്ക് എടുത്തത്. അതിനാൽ പൊതുമേഖലയിൽ സീറ്റുകളുടെ കുറവ് 746 ബാച്ചുകൾക്കാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് മതിയായ സീറ്റുകൾ ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി…

നൃത്തപ്പൊലിമയില്‍ അമ്മപ്പെരുമ; നടനചാരുതയില്‍ നിറഞ്ഞ് ഡിഫറന്റ് ആര്‍ട് സെന്റര്‍

തിരുവനന്തപുരം: ബോളിവുഡ് നര്‍ത്തകി ശ്വേത വാര്യരുടെയും അമ്മ അംബിക വാരസ്യാരുടെയും നൃത്തപ്പൊലിമയില്‍ നിറഞ്ഞ് ഡിഫറന്റ് ആര്‍ട് സെന്റര്‍. അരങ്ങില്‍ അമ്മയും മകളും ഒന്നിനൊന്ന് മികവോടെ നടനപ്പെരുമ തീര്‍ത്ത് കാണികളുടെ കരഘോഷം ഏറ്റുവാങ്ങി. ഭരതനാട്യവും സ്ട്രീറ്റ് ശൈലിയായ ഹിപ്‌ഹോപ്പും ഇഴചേര്‍ത്ത് ശ്വേത രൂപപ്പെടുത്തിയ സ്ട്രീറ്റ് ഓ ക്ലാസിക്കല്‍ എന്ന നൃത്ത ഇനം ഏവരുടെയും ഹൃദയം കവര്‍ന്നു. അമ്മ അംബികാ വാരസ്യാരും അരങ്ങ് നിറഞ്ഞ പ്രകടനം കാഴ്ചവെച്ചപ്പോള്‍ സെന്ററില്‍ മാതൃദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് അമ്മപ്പെരുമയില്‍ നിറഞ്ഞു. മാജിക് പ്ലാനറ്റിലെ ഫന്റാസിയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ശ്വേതയും അംബിക വാരസ്യാരും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സ്വാര്‍ത്ഥ താത്പര്യങ്ങളേതുമില്ലാതെ, ഒന്നും പ്രതീക്ഷിക്കാതെ യഥാര്‍ത്ഥകല ഉള്ളില്‍ത്തട്ടി അവതരിപ്പിക്കുന്ന പ്രതിഭകളെയാണ് ഡിഫറന്റ് ആര്‍ട് സെന്ററില്‍ കാണാന്‍ കഴിഞ്ഞതെന്ന് ശ്വേതയും മാതൃത്വത്തിന്റെ പരിപൂര്‍ണത നിറഞ്ഞ കരുത്താര്‍ന്ന അമ്മമാരാണ് ഇവിടുള്ളതെന്ന് അംബികാവാരസ്യാരും ഉദ്ഘാടന പ്രസംഗത്തിനിടെ…

ദോഹ പുസ്തകമേളയിൽ മലയാളത്തിന്റെ നിറസാന്നിധ്യമായി ഐ.പി.എച്ച്

ദോഹ: മുപ്പത്തിനാലാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ മലയാളത്തിൻ്റെ നിറസാന്നിധ്യമറിയിച്ച് ഐ.പി.എച്ച് പവലിയൻ ശ്രദ്ധേയമാവുന്നു. ദോഹ എക്സിബിഷൻ & കൺവൻഷൻ സെൻ്ററിൽ നാളെ സമാപിക്കുന്ന മേളയിലെ ഏക മലയാള പങ്കാളിത്തമാണ് H3-58 പവലിയനിലുള്ള ഐ.പി.എച്ച്. സാംസ്കാരിക വകുപ്പ് മന്ത്രി ശൈഖ് അബ്ദുറഹ്മാൻ ബിൻ ഹമദ് ആൽഥാനി, ഔഖാഫ്-മതകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗാനിം ആൽഥാനി, സിറിയൻ സാംസ്കാരിക മന്ത്രി മുഹമ്മദ് യാസീൻ അൽസാലിഹ്, ഖത്തരി ഓദേഴ്സ് ഫോറം ഡയറക്ടർ ഡോ. ആയിശ ജാസിം അൽകുവാരി, അർജൻ്റീനൻ അംബാസഡർ ഗ്വിലെർമോ ലൂയിസ് നിക്കോളാസ്, കമ്മ്യൂണിറ്റി പ്രതിനിധികൾ, തുടങ്ങിയ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ഐ.പി.എച്ച് സ്റ്റാൾ സന്ദർശിച്ചു. സി.ഐ.സി ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, കേന്ദ്ര കമ്മിറ്റി അംഗം നൗഫൽ പാലേരി, ഐ.പി.എച്ച് മാനേജർ സിറാജ്, ഫർഹാൻ തുടങ്ങിയവർ ചേർന്ന് അതിഥികളെ സ്വീകരിച്ചു. കഴിഞ്ഞ…

പാക് വ്യോമതാവളങ്ങൾക്ക് നേരെ ഇന്ത്യ 15 ബ്രഹ്മോസ് മിസൈലുകൾ വിക്ഷേപിച്ചു, റഡാറുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും പ്രവർത്തനരഹിതമാക്കി

മെയ് 9-10 രാത്രിയിൽ പാക്കിസ്താനെതിരായ പ്രതികാര ആക്രമണത്തിൽ ഇന്ത്യ ഏകദേശം 15 ബ്രഹ്മോസ് മിസൈലുകളും മറ്റ് കൃത്യതയുള്ള ആയുധങ്ങളും ഉപയോഗിച്ചതായി ഇന്ത്യന്‍ സൈന്യം. പാക്കിസ്താൻ വ്യോമതാവളത്തെ ലക്ഷ്യമിട്ടാണ് ബ്രഹ്മോസ് മിസൈലുകൾ വിക്ഷേപിച്ചത്. ഇന്ത്യൻ വ്യോമസേന (IAF) നടത്തിയ ആക്രമണത്തിൽ പാക്കിസ്താന്റെ 13 പ്രധാന വ്യോമതാവളങ്ങളിൽ 11 എണ്ണം തകർന്നു, ഇത് രാജ്യത്തിന്റെ വ്യോമ പ്രതിരോധ ശൃംഖലയ്ക്കും സൈനിക അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ പ്രഹരമേൽപ്പിച്ചു. മെയ് 7-8 രാത്രിയിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാക്കിസ്താൻ വടക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലെ നിരവധി സൈനിക താവളങ്ങൾ ആക്രമിക്കാൻ ശ്രമിച്ചതിന് ശേഷമാണ് ഈ ആക്രമണങ്ങൾ ഉണ്ടായത്. ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, ലുധിയാന, ഭുജ് എന്നിവയായിരുന്നു ലക്ഷ്യമിട്ട പ്രദേശങ്ങൾ. എന്നാല്‍, ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ എല്ലാ ഭീഷണികളെയും വിജയകരമായി കണ്ടെത്തി നിർവീര്യമാക്കി. ഇതിനു മറുപടിയായി, പിറ്റേന്ന് രാവിലെ ഇന്ത്യൻ സായുധ സേന…

കോളറ ബാധിച്ച് ആലപ്പുഴ തലവടി സ്വദേശി മരിച്ചു

ആലപ്പുഴ: കേരളത്തിൽ കോളറ ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവല്ലയിലെ ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആലപ്പുഴ തലവടി സ്വദേശി പി.ജി. രഘു (48) മരിച്ചത്. ടിപ്പർ ലോറി ഡ്രൈവറായിരുന്ന രഘുവിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് പരിശോധിച്ചുവരികയാണ്. ഏപ്രിൽ 29 നും മെയ് 9 നും ഇടയിൽ അദ്ദേഹം പലതവണ തൃശൂരിലേക്ക് പോയിട്ടുണ്ട്. അതിനാൽ, ആലപ്പുഴയിൽ നിന്നാണ് അദ്ദേഹത്തിന് രോഗം ബാധിച്ചതെന്ന് സ്ഥിരീകരിക്കാൻ കഴിയില്ല. കുടുംബാംഗങ്ങളിൽ നിന്നും രോഗിക്കൊപ്പമുണ്ടായിരുന്നവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അവർക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. രോഗി സന്ദർശിച്ച സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ജനുവരിയിൽ രഘുവിന്റെ കരളിനും മറ്റ് ആന്തരികാവയവങ്ങൾക്കും പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. അതേസമയം, പ്രദേശത്ത് ബോധവൽക്കരണ കാമ്പെയ്‌നുകളും ജല ഗുണനിലവാര പരിശോധനയും നടത്തിയതായി ഡിഎംഒ ഡോ. ജമുന വർഗീസ് അറിയിച്ചു. ജ്യൂസിൽ ഐസ് ചേർക്കുന്നതിന് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കടകളിൽ…