ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, യുഎഇ എന്നിവയുൾപ്പെടെ ഏഴ് യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചു. ഈ താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലുകൾ പ്രയോഗിച്ചത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ഇറാനെതിരായ യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ ആക്രമണം നടത്തിയത്. ദോഹ (ഖത്തര്‍): പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ വിനാശകരമായ യുദ്ധത്തിന്റെ വക്കിലെത്തി. ഇസ്രായേലുമായുള്ള സംഘർഷത്തിനിടയിൽ, ഇറാൻ ഇപ്പോൾ അമേരിക്കയ്‌ക്കെതിരെ നേരിട്ട് യുദ്ധം ആരംഭിച്ചിരിക്കുകയാണ്. ഇന്ന് (ശനിയാഴ്ച), നിരവധി ഗൾഫ് രാജ്യങ്ങളിലെ ഏഴ് പ്രധാന യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ഒരേസമയം ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. ഈ ആക്രമണങ്ങൾ മേഖലയിലുടനീളം വ്യാപകമായ പരിഭ്രാന്തിയും ആശങ്കയും സൃഷ്ടിച്ചു. ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്. ബഹ്‌റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം ലക്ഷ്യമിട്ട് ഇറാൻ മാരകമായ മിസൈലുകൾ ഉപയോഗിച്ചു. ശനിയാഴ്ചത്തെ മാരകമായ ആക്രമണത്തെത്തുടർന്ന്, മനാമ…
Year: 2026
“യുദ്ധം തുടങ്ങിയത് നിങ്ങളാണ്, ഞങ്ങൾ അത് അവസാനിപ്പിക്കും”: ഇസ്രായേലിനും യുഎസിനും ഇറാന്റെ മുന്നറിയിപ്പ്
ആക്രമണം തുടർന്നാൽ, അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രതിരോധ സംവിധാനങ്ങൾക്ക് അവയെ തടയാൻ കഴിയാത്തത്ര മിസൈലുകൾ വിക്ഷേപിക്കപ്പെടുമെന്ന് ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു, ഈ പ്രസ്താവന ഇതിനകം ഉയർന്ന പിരിമുറുക്കം കൂടുതൽ വഷളാക്കി. ഇറാനെതിരായ ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങൾക്ക് ശേഷം ടെഹ്‌റാൻ ആദ്യത്തെ ശക്തമായ മുന്നറിയിപ്പ് നല്‍കി. ഇസ്രായേലും അമേരിക്കയുമാണ് സംഘർഷം ആരംഭിച്ചതെന്നു, ഞങ്ങളത് അവസാനിപ്പിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. പ്രതികാരത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്നും ഇരു രാജ്യങ്ങൾക്കും ശക്തമായ സൈനിക പ്രതികരണം ഉടൻ നൽകുമെന്നും ഇറാൻ നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആക്രമണം തുടർന്നാൽ, അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രതിരോധ സംവിധാനങ്ങൾ മുച്ചൂടും നശിപ്പിക്കുമെന്നും, ഇരു രാജ്യങ്ങള്‍ക്കും തടയാൻ കഴിയാത്തത്ര മിസൈലുകൾ വിക്ഷേപിക്കപ്പെടുമെന്നും ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ പ്രസ്താവന ഇതിനകം ഉയർന്ന പിരിമുറുക്കം കൂടുതൽ വഷളാക്കി. ഇറാന്റെ പരമോന്നത നേതാവിന്റെ ഔദ്യോഗിക വസതിയാണ് ഇസ്രായേൽ ലക്ഷ്യമിട്ടതെന്ന് ഇറാൻ പാർലമെന്റിന്റെ…
മിഡിൽ ഈസ്റ്റിൽ സംഘർഷം പുകയുന്നു; യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടു; പല രാജ്യങ്ങളും പൗരന്മാരോട് ഇറാനില്‍ നിന്ന് ഒഴിഞ്ഞുപോകാൻ നിർദ്ദേശം
മിഡില്‍ ഈസ്റ്റില്‍ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കും ഒരു പ്രാദേശിക യുദ്ധ സാധ്യതയെക്കുറിച്ചുള്ള ഭയത്തിനും ഇടയിൽ, അമേരിക്ക, ബ്രിട്ടൻ, ചൈന, ഇന്ത്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ അവരുടെ പൗരന്മാർക്കും എംബസി ജീവനക്കാർക്കും കർശനമായ ഉപദേശങ്ങൾ നൽകി. ഇറാനെതിരായ വ്യോമാക്രമണങ്ങൾ തടഞ്ഞ നയതന്ത്ര ചർച്ചകളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി നിരാശ പ്രകടിപ്പിച്ചതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. ട്രംപിന്റെ കർശനമായ നിലപാടുകളും സൈനിക വിന്യാസവും മേഖലയിലുടനീളം ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ചർച്ചകളിൽ താൻ അതൃപ്തനാണെന്നും ഇറാനെ ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കാൻ അനുവദിക്കില്ലെന്നും ടെക്സാസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഒമാൻ പോലുള്ള മധ്യസ്ഥ രാജ്യങ്ങൾ പുരോഗതിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെങ്കിലും, അമേരിക്കയുടെ ഭാഗത്ത് നിരാശയുടെ വ്യക്തമായ സൂചനകളാണുള്ളത്. “ചർച്ചകളിൽ ഞാൻ സന്തുഷ്ടനല്ല. ഞങ്ങൾ ഇപ്പോഴും ചർച്ചകളിലാണ്, പക്ഷേ അവ ശരിയായ നിഗമനങ്ങളിൽ എത്തിച്ചേരുന്നില്ല,” ടെക്സാസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. സൈനിക ആക്രമണങ്ങൾ തീരുമാനിക്കുന്നതിൽ…
ഇറാനില്‍ പെൺകുട്ടികളുടെ സ്‌കൂളിൽ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ 40 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു; ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്
സൈനിക നടപടി ആരംഭിച്ചതിനുശേഷം രാജ്യത്തിനുള്ളിൽ സിവിലിയൻ ജനതയ്ക്ക് സംഭവിക്കുന്ന ആദ്യത്തെ വലിയ അപകടമാണിതെന്ന് ഇറാൻ വിശേഷിപ്പിച്ചു. ആക്രമണം രാജ്യമെമ്പാടും രോഷത്തിനും ദുഃഖത്തിനും കാരണമായിട്ടുണ്ട്. തെക്കൻ ഇറാനിയൻ നഗരമായ മിനാബിൽ പെൺകുട്ടികളുടെ സ്‌കൂളിൽ യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 40 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി ഇറാൻ അവകാശപ്പെട്ടു. ശനിയാഴ്ച നടന്ന ഒരു വലിയ സൈനിക ആക്രമണത്തിനിടെയാണ് സംഭവം നടന്നതെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഒരു സ്കൂൾ കെട്ടിടത്തിൽ ബോംബാക്രമണം ഉണ്ടായതായും അതിൽ പെൺകുട്ടികൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്. സൈനിക നടപടി ആരംഭിച്ചതിനുശേഷം രാജ്യത്തിനുള്ളിൽ സിവിലിയൻ ജനതയ്ക്ക് സംഭവിക്കുന്ന ആദ്യത്തെ വലിയ അപകടമാണിതെന്ന് ഇറാൻ വിശേഷിപ്പിച്ചു. ആക്രമണം രാജ്യമെമ്പാടും രോഷവും ദുഃഖവും ഉളവാക്കി. ഇറാന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ലക്ഷ്യങ്ങൾ യുഎസും ഇസ്രായേലും ആക്രമിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇറാന്റെ പരമോന്നത നേതാവിന്റെ ഓഫീസുമായി ബന്ധപ്പെട്ട പ്രദേശങ്ങൾക്ക്…
നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസനത്തിന്‍റെ 37-ാമത് യൂത്ത് & ഫാമിലി കോണ്‍ഫറന്‍സ് ന്യൂജേഴ്സിയില്‍
ന്യൂജേഴ്സി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസനത്തിന്‍റെ 37-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് 2026 ജൂലൈ 22 മുതല്‍ 25 വരെ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന ആസ്ഥാനത്ത് വെച്ച് (236 Old Tappan Road, Old Tappan, NJ) നടത്തും. 2026 ജനുവരി 9-ാം തീയതി അതിഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഭദ്രാസന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഭദ്രാസനത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഭദ്രാസന ആസ്ഥാനത്തു വെച്ച് നടക്കുന്ന കോണ്‍ഫറന്‍സിന്‍റെ അനുഗ്രഹപ്രദമായ നടത്തിപ്പിനായി ഭദ്രാസന സെക്രട്ടറി റവ.ഫാ. പോള്‍ തോട്ടക്കാട്ട് (ജനറല്‍ കണ്‍വീനര്‍), ഭദ്രാസന ട്രഷറര്‍ സിമി ജോസഫ് (ജോയിന്‍റ് കണ്‍വീനര്‍), ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ റവ.ഫാ. കുര്യാക്കോസ് പുതുപ്പാടി (പബ്ലിസിറ്റി, ഡെലിഗേറ്റ്സ്, മീറ്റിംഗ്), റവ.ഫാ. ബെന്‍സണ്‍ കുര്യാക്കോസ് (മെഡിക്കല്‍, ഡെലിഗേറ്റ്സ്, മീറ്റിംഗ്), ബോബി കുര്യാക്കോസ് (ഫൈനാന്‍സ്, ഓഡിയോ…
ടൈം മാഗസിൻ ‘വുമൺ ഓഫ് ദി ഇയർ 2026’: പട്ടികയിൽ മൂന്ന് ഇന്ത്യൻ വംശജർ
ന്യൂയോർക്ക്: ലോകത്തെ മാറ്റിമറിക്കുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വനിതകളെ ആദരിക്കുന്ന ടൈം മാഗസിന്റെ 2026-ലെ ‘വുമൺ ഓഫ് ദി ഇയർ’ പട്ടിക പുറത്തിറങ്ങി. വിദ്യാഭ്യാസ, സാമ്പത്തിക, ബയോടെക്നോളജി മേഖലകളിൽ തനതായ മുദ്ര പതിപ്പിച്ച മൂന്ന് ഇന്ത്യൻ വംശജരാണ് ഈ അഭിമാനകരമായ പട്ടികയിൽ ഇടംപിടിച്ചത്. സഫീന ഹുസൈൻ ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച പെൺകുട്ടികളെ തിരികെ ക്ലാസ്മുറികളിലെത്തിക്കുന്ന ‘എഡ്യൂക്കേറ്റ് ഗേൾസ്’ എന്ന എൻ.ജി.ഒയുടെ സ്ഥാപകയാണ്. ഇതുവരെ 15 ലക്ഷം പെൺകുട്ടികളെ ഇവർ വിദ്യാഭ്യാസത്തിലേക്ക് തിരികെ കൊണ്ടുവന്നു. രമൺ മാഗ്സസെ അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ എൻ.ജി.ഒ കൂടിയാണിത്. രേഷ്മ സൗജാനി, ‘ഗേൾസ് ഹു കോഡ്’ , ‘മോംസ് ഫസ്റ്റ്’ എന്നിവയുടെ സ്ഥാപക. അമേരിക്കയിലെ ശിശുസംരക്ഷണ പ്രതിസന്ധിക്കെതിരെയും അമ്മമാരുടെ സാമ്പത്തിക തുല്യതയ്ക്കായും നടത്തിയ പോരാട്ടങ്ങളാണ് ഇവരെ ഈ നേട്ടത്തിന് അർഹയാക്കിയത്. ഡോ. രേഷ്മ കേവൽരമണി,പ്രമുഖ ബയോടെക് കമ്പനിയായ…
ഡാളസിൽ സെന്റ്. ദീവന്നാസ്യോസ് ഓർത്തഡോക്സ് ഫോറം (SDOF) യൂണിറ്റിന് ഔദ്യോഗിക തുടക്കം.
ഡാളസ്: ഡാളസിലെ ഇർവിംഗ് സെന്റ്.ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ മലങ്കര ഓർത്തഡോക്സ് സഭയിലെ മധ്യവയസ്കരായ വിശ്വാസികളുടെ ആത്മീയ വളർച്ചയും സഹവാസവും ലക്ഷ്യമാക്കി സെന്റ്.ദീവന്നാസ്യോസ് ഓർത്തഡോക്സ് ഫോറം (SDOF) എന്ന ആത്മീയ സംഘടനക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. പരിശുദ്ധ വട്ടശ്ശേരിൽ ജോസഫ് മാർ ദീവന്നാസ്യോസ് തിരുമേനിയുടെ നാമത്തിൽ, പരിശുദ്ധ കാതോലിക്കാ ബാവായുടെ കല്പനപ്രകാരം 2025-ൽ രൂപംകൊണ്ട സംഘടനയാണ് സെന്റ്.ദീവന്നാസ്യോസ് ഓർത്തഡോക്സ് ഫോറം. ഭാരതത്തിനു പുറത്ത് പ്രത്യേകിച്ച് അമേരിക്കയിലെ പ്രഥമ SDOF യൂണിറ്റ് എന്നത് ഈ ഇടവകയ്ക്കും പ്രദേശത്തിനും ചരിത്രപ്രാധാന്യമുള്ള നേട്ടമായി മാറും എന്ന് ഇടവക വികാരി വെരി.റവ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പാ അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ മദ്ധ്യഘട്ടത്തിൽ വിശ്വാസം, കുടുംബജീവിതം, സാമൂഹിക ഉത്തരവാദിത്വങ്ങൾ എന്നിവ സമന്വയിപ്പിച്ച് ദൈവത്തോടുള്ള കൂടുതൽ ആഴത്തിലുള്ള ആത്മീയ ബന്ധം വളർത്തുവാൻ മറ്റ് ആത്മീയ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ചുമതലക്കാർ അറിയിച്ചു. വിശ്വാസം, സാക്ഷ്യം, പ്രബോധനം എന്നതാണ് സംഘടനയുടെ…
നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസന ദിനം മാർച്ച് 1 ഞായറാഴ്ച
ന്യൂയോർക്: നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസനം മാർച്ച് ഞായറാഴ്ച ഭദ്രാസന ദിനമായി ആചരിക്കുന്നു. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ അംഗങ്ങൾ എന്ന നിലയിൽ ഒരുമിച്ചുള്ള യാത്രയിൽ ലഭിച്ച ദൈവിക മാർഗനിർദേശങ്ങൾക്കും അനുഗ്രഹങ്ങൾക്കും സർവ്വശക്തനായ ദൈവത്തിന് നന്ദി പറയാനുള്ള അവസരമാണ് ഭദ്രാസ ഞായർ. ലോകത്തിൻ്റെ ഈ ഭാഗത്ത് ആരാധനാ സമൂഹങ്ങൾ സ്ഥാപിക്കാൻ പ്രയത്നിച്ചവരെ നന്ദിയോടെ സ്മരിക്കാം. നമ്മുടെ വൈദികരെയും അല്മായരെയും ഭദ്രാസനത്തിലെ എല്ലാ സംഘടനകളെയും മിഷൻ സംരംഭങ്ങളെയും പ്രാർത്ഥനാപൂർവ്വം ഉയർത്തിപ്പിടിക്കാം. നമുക്ക് ഒരുമിച്ച് ധാരാളം ഫലം കായ്ക്കാനും ദൈവത്തിന് മഹത്വം നൽകാനും പ്രാർത്ഥിക്കാം.ഇതുമായി ബന്ധപ്പെട്ട് ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ ഡോ എബ്രഹാം മാർ പൗലോസ് നൽകിയ സന്ദേശത്തിൽ പറയുന്നു അന്നേ ദിവസം ഭദ്രാസനം തയ്യാറാക്കിയ പ്രത്യേക ആരാധന ക്രമം ഉപയോഗിക്കേണ്ടതാണ്. ഭദ്രാസനത്തിലെ വിവിധ പ്രവർത്തനങ്ങൾ, മിഷൻ പദ്ധതികൾ, പരിപാടികൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മുൻകാലങ്ങളിൽ…
ടെലിവിഷൻ പരമ്പരകൾ വെറും വിനോദോപാധിയല്ല, സാമൂഹിക മാറ്റത്തിനുള്ള ആയുധം: സീ കേരളം പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു
കൊച്ചി, 27 ഫെബ്രുവരി 2026: ടെലിവിഷൻ പരമ്പരകൾ കേവലം വിനോദത്തിന് മാത്രമുള്ളതല്ലെന്നും അവ സമൂഹത്തിന്റെ നേർക്കാഴ്ചകളായി മാറണമെന്നുമുള്ള ഉറച്ച നിലപാടുമായി സീ കേരളം. സാമൂഹിക വിഷയങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ ‘കുടുംബശ്രീ ശാരദ’, ‘ദുർഗ്ഗ ‘ തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ ശക്തമായ സന്ദേശങ്ങളാണ് ചാനൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. വ്യക്തിജീവിതത്തിലെ സ്വകാര്യതകളിലേക്ക്, പ്രത്യേകിച്ച് സമൂഹത്തിൽ അറിയപ്പെടുന്നവരുടെയും ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെയും സ്വകാര്യ ഇടങ്ങളിലേക്ക് യൂട്യൂബ് ഇൻഫ്ലുവൻസർമാർ നടത്തുന്ന അനധികൃതമായ കടന്നുകയറ്റം ഇന്ന് വലിയൊരു ചർച്ചാവിഷയമാണ്. ഇത്തരം പ്രവണതകൾ വ്യക്തികളുടെ മാനസികാരോഗ്യത്തെ തകർക്കുകയും പൊതുസമൂഹത്തിന് മുന്നിൽ അവരെ അപഹാസ്യരാക്കുകയും ചെയ്യുന്നു. ഈ ഗൗരവകരമായ വിഷയം സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് സീ കേരളം തങ്ങളുടെ പരമ്പരകളിലൂടെ ശ്രമിക്കുന്നത്. പരമ്പരകൾ സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയങ്ങൾ ഏറ്റെടുക്കുന്നതിലൂടെ പരമ്പരകളുടെ പരമ്പരാഗത രീതികളിൽ മാറ്റം വരുത്താൻ സീ കേരളത്തിന് സാധിച്ചിട്ടുണ്ട്. വിനോദത്തോടൊപ്പം തന്നെ സമകാലിക…
ഖുർആൻ സമ്മേളനം ഞായറാഴ്ച
കൂട്ടിലങ്ങാടി :ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം മാർച്ച് 1 ന് ഞായറാഴ്ച കൂട്ടിലങ്ങാടി കീരംകുണ്ട് റെയിൻബോ ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് നടക്കും. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ്റഹ്മാൻ ഉദ്ഘാടനം ചെയ്യും. ഡോ. അബ്ദുൽ നസീർ മലൈബാരി (റെക്ടർ, അസ്‌രി അക്കാഡമി, കാസർകോഡ്) മുഖ്യ പ്രഭാഷണം നടത്തും. വിവിധ തലങ്ങളിൽ നടത്തിയ ഖുർആൻ പരീക്ഷകളിലെ വിജയികൾക്ക് അവാർഡുകൾ നൽകും. ഖുർആൻ സ്പോട്ട് ക്വിസ്സ്, ടോക്ക് ഷോ തുടങ്ങിയ പരിപാടികളും ഉണ്ടാകും. ടോക് ഷോയിൽ എ.പി മുഹമ്മദ് അസ്ലം അന്താരാഷ്ട്ര ഹോളി ഖുർആൻ ഹിഫ്ള് മൽസര ജേതാവ് മുഹമ്മദ് സഹൽ അൽ നജ്മി, കേരള മദ്റസ എഡ്യൂക്കേഷൻ ബോർഡ് ഡയറക്ടർ സി.എച്ച് അനീസുദ്ധീൻ, ജമാഅത്തെ ഇസ്ലാമി മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറി കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ എന്നിവർ സംസാരിക്കും.
