തിരുവല്ലം കസ്റ്റഡി മരണം: പ്രതി സദാചാര പോലീസ് ചമഞ്ഞ് മര്‍ദ്ദിച്ചുവെന്ന് പരാതിക്കാരായ ദമ്പതികള്‍

തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ നെഞ്ച് വേദനയെ തുടര്‍ന്ന് മരിച്ച സുരേഷ് കുമാര്‍ സദാചാരാ പോലീസ് ചമഞ്ഞ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതിക്കാരായ ദമ്പതികള്‍. ജഡ്ജിക്കുന്ന് കാണാനെത്തിയ തന്നെയും ഭാര്യയെയും സുഹൃത്തിനെയും ബന്ദിയാക്കി ആക്രമികള്‍ മുക്കാല്‍ മണിക്കൂറോളം മര്‍ദ്ദിച്ചുവെന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നും പരാതിക്കാരനായ നിഖില്‍ പറഞ്ഞു.

പ്രതികള്‍ മദ്യലഹരിയിലായിരുന്നു. തങ്ങള്‍ അവിടെയത്തിയപ്പോള്‍ പത്തംഗസംഘം കൂടിയിരുന്ന് മദ്യപിക്കുകയായിരുന്നു. ഈ സംഘമാണ് കുന്നിലേക്ക് വഴി കാണിച്ചുനല്‍കിയത്. ശരിക്ക് വഴിയില്ലാത്തതിനാല്‍ അങ്ങോട്ട് പോകുന്നതില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് ചോദിച്ചിരുന്നു. <br> <br> ഫാമിലിയായത് കൊണ്ട് ഇവിടെ പ്രശ്നങ്ങള്‍ ഒന്നുമുണ്ടാകില്ലെന്ന് ഇവര്‍ പറഞ്ഞു. പിന്നീട് പിന്തുടര്‍ന്ന് ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു. വിവാഹം കഴിച്ചതാണെങ്കില്‍ അതിന്റെ തെളിവുകാണണമെന്നും ഇവര്‍ പറഞ്ഞതായും നിഖില്‍ പറയുന്നു വിവാഹ മോതിരവും ഫോട്ടോയും കാണിച്ചു.

പോലീസിനെ വിളിക്കണമെന്ന് പറഞ്ഞതോടെ തങ്ങള്‍ തന്നെ വിളിക്കാമെന്ന് പറഞ്ഞ് അവര്‍ രണ്ടു പേരെ വിളിച്ചുവരുന്നി. ഷാഡോ പോലീസാണെന്ന് പറഞ്ഞായിരുന്നു ഇവരുടെ ആക്രമണം. സുരേഷായിരുന്നു ക്രൂരമായി മര്‍ദിച്ചത്. ഭാര്യ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് പോലീസ് എത്തിയതോടെ ആക്രമിപസംഘം ഓടി രക്ഷപെടുകയായിരുന്നുവെന്നും ദമ്പതികള്‍ പറഞ്ഞു.ഇവരുടെ പരാതിയില്‍ ഞായറാഴ്ച രാത്രി എട്ടോടെയാണ് സുരേഷ് അടക്കം അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കി, കുടുംബത്തിന് നേരേ ആക്രമണം നടത്തി തുടങ്ങിയ പരാതിയിലായിരുന്നു പോലീസ് നടപടി. തുടര്‍ന്ന് ഇവരെയെല്ലാം സ്റ്റേഷനില്‍ എത്തിച്ചു.

തിങ്കളാഴ്ച രാവിലെ സ്റ്റേഷനില്‍വെച്ച് സുരേഷിന് നെഞ്ചുവേദനയുണ്ടായെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യാത്രാമധ്യേ മരണം സംഭവിച്ചെന്നുമാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍ സുരേഷിനെ പോലീസ് മര്‍ദിക്കുന്നത് കണ്ടെന്നാണ് കേസിലെ മറ്റൊരു പ്രതിയുടെ മൊഴി.

Print Friendly, PDF & Email

Leave a Comment

More News