വര്‍ക്കലയിലെ തീപിടിത്തം: അഞ്ചംഗ കുടുംബത്തിന്റെ മരണത്തിനിടയാക്കിയത് വിഷപ്പുക

 


തിരുവനന്തപുരം: വര്‍ക്കലയില്‍ പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേരുടെ ദാരുണ മരണത്തിനിടയാക്കിയത് വിഷപ്പുക. ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. പ്രാഥമിക റിപ്പോര്‍ട്ട് ഡോക്ടര്‍മാര്‍ പോലീസിന് കൈമാറി. ശരീരത്തില്‍ പൊള്ളലേറ്റെങ്കിലും മരണകാരണമല്ല.

ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം ദളവാപുരത്ത് പച്ചക്കറി വ്യാപാരിയായ പ്രതാപന്റെ വീടായ രാഹുല്‍ നിവാസിലാണ് തീ പിടിത്തം ഉണ്ടായത്. അപകടത്തില്‍ വീട്ടുടമസ്ഥനായ പ്രതാപന്‍ (ബേബി -62), ര്യ ഷെര്‍ളി (53), മകന്‍ അഖില്‍ (25), മറ്റൊരു മകനായ നിഹുലിന്റെ ഭാര്യ അഭിരാമി (24) , നിഹുലിന്റെയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് റയാന്‍ എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ നിഹുലിനെ (29) നഗരത്തിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു തീപിടിത്തമെന്ന് പോലീസ് പറഞ്ഞു. അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് എത്തിയ പോലീസും ഫയര്‍ ഫോഴ്‌സും വീടിന്‍ന്റെഗേറ്റും അടുക്കള വാതിലും തകര്‍ത്ത് അകത്തു കട ക്കുകയായിരുന്നു. വീട്ടിനകത്ത് ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചെങ്കിലും നിഹുല്‍ ഒഴികെ മറ്റുള്ളവര്‍ മരണമടഞ്ഞിരുന്നു

 

Print Friendly, PDF & Email

Leave a Comment

More News