ഡെപ്യുട്ടികളുടെ വെടിയേറ്റു മരിച്ച ഗില്‍ബര്‍ട്ട് ഫ്‌ളോര്‍സിന്റെ കുടുംബത്തിന് 10.37 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം

സാന്‍ ആന്റോണിയോ (ടെക്‌സാസ്): രണ്ട് െഡപ്യൂട്ടികള്‍ ചേര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തിയ ഗിള്‍ബര്‍ട്ട് ഫ്‌ളോര്‍സിന്റെ കുടുംബാംഗങ്ങള്‍ക്ക് 10.37 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മാര്‍ച്ച് 25ന് ബാക്‌സര്‍ കൗണ്ടി ജൂറി വിധിച്ചു.

റോബര്‍ട്ട് സാബ്‌സ്, ഗ്രേഗഹസ്‌ക്വാഡ് എന്നീ ഷെരീഫ് ഡെപ്യൂട്ടികളാണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്. 2015 ഓഗസ്റ്റ് 28ന് സാന്‍ ആന്റോണിയായിലെ ഒരു വീട്ടിലായിരുന്നു സംഭവം. മകന്‍ വീട്ടില്‍ ബഹളം വയ്ക്കുന്നുവെന്നും ഭാര്യയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്നും മാതാവ് പോലീസില്‍ വിളിച്ചറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് കയ്യില്‍ കത്തിയുമായി നില്‍ക്കുകയായിരുന്ന ഗിര്‍ബര്‍ട്ടിനോട് കൈകള്‍ ഉയര്‍ത്തണമെന്നും കത്തി താഴെയിടണമെന്നും നിര്‍ദേശിച്ചു. പല തവണ ആവശ്യപ്പെട്ടപ്പോള്‍ ഇരുകൈകളും ഉയര്‍ത്തിയെങ്കിലും കത്തി കയ്യില്‍തന്നെ ഉണ്ടായിരുന്നു.

കത്തി താഴെയിടാന്‍ വിസമ്മതിച്ചതും തങ്ങളുടെ നേര്‍ക്ക് കത്തിയുമായി വരാന്‍ സാധ്യതയുണ്ടെന്നും കരുതിയാണ് വെടിയുതിര്‍ന്നതെന്ന് പോലീസ് പറഞ്ഞു.

മാതാവ് 911 വിളിച്ചു പോലീസില്‍ വിവരം അറിയിച്ചപ്പോള്‍ തന്നെ മകന്‍ പോലീസിനാല്‍ മരിക്കാന്‍ ഒരുങ്ങിയിരുക്കുകയാണെന്നറിയിച്ചുരുന്നു. ഈ സംഭവത്തില്‍ ഒരു മാസത്തെ സസ്‌പെന്‍ഷനു ശേഷം ഇരു ഡെപ്യൂട്ടികളും ജോലിയില്‍ തിരികെയെത്തുകയും ജൂറി ഇവര്‍ക്കെതിരെ കേസടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു.

പിന്നീട് കുടുംബാംഗങ്ങള്‍ നല്‍കിയ സിവില്‍ കേസിലാണ് ജൂറിയുടെ വിധി. പോലീസ് ഗില്‍ബര്‍ട്ടിന്റെ സിവില്‍ റൈറ്റ്‌സ് ലംഘിച്ചുവെന്നും അമിതവും അപകടകരവുമായ ഫോഗ്‌സ് ഉപയോഗിച്ചുവെന്നും ജൂറി കണ്ടെത്തി. അമിത ഫോഗ്‌സ് ഉപയോഗിക്കുന്ന അമേരിക്കന്‍ ഷെരീഫുകള്‍ക്ക് ഈ വിധി ഒരു മുന്നറിയിപ്പാണെന്നും അറ്റോര്‍ണി തോമസ് ഹെന്‍ട്രി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News