ഹിന്ദുക്കളും ബീഫ് കഴിക്കും; വേണമെങ്കില്‍ ഞാനും കഴിക്കും: കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ

ബംഗളൂരു: കർണാടകയിൽ വീണ്ടും ബീഫ് വിവാദം സൃഷ്ടിച്ച് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. തനിക്ക് എപ്പോൾ വേണമെങ്കിലും ബീഫ് കഴിക്കാമെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചത്തെ ഒരു പരിപാടിക്കിടെ ആര്‍ എസ് എസിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് അദ്ദേഹം തൊടുത്തുവിട്ടത്. കർണാടകയിലെ ഭാരതീയ ജനതാ പാർട്ടി സർക്കാർ കുതിരക്കച്ചവടത്തിനെതിരെ നിയമം കൊണ്ടുവന്നിരുന്നു എന്നതാണ് പ്രത്യേകത.

“ഞാൻ ഒരു ഹിന്ദുവാണ്. ഞാൻ ഇതുവരെ ബീഫ് കഴിച്ചിട്ടില്ല, വേണമെങ്കിൽ എനിക്ക് കഴിക്കാം. എന്നെ ചോദ്യം ചെയ്യാന്‍ നിങ്ങളാരാണ്? ബീഫ് കഴിക്കുന്നവർ ഒരു സമുദായത്തിൽ മാത്രം പെട്ടവരല്ല, ഹിന്ദുക്കളും ബീഫ് കഴിക്കുന്നു, ക്രിസ്ത്യാനികളും ബീഫ് കഴിക്കുന്നു. ഒരിക്കൽ കർണാടക നിയമസഭയിലും ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു. എന്നോട് ബീഫ് കഴിക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്?” തുംകൂർ ജില്ലയിലെ ഒരു പരിപാടിക്കിടെ കോൺഗ്രസ് നേതാവ് പറഞ്ഞു.

ഇക്കാലത്ത് മതങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കുന്നത് ആർഎസ്എസ് ആണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. അവർ മനുഷ്യർക്കിടയിൽ മതവൈര്യം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. “എപ്പോൾ വേണമെങ്കിലും പോത്തിറച്ചി കഴിക്കാം. അത് എന്റെ അവകാശമാണ്. മുസ്ലീങ്ങൾ മാത്രമാണോ ബീഫ് കഴിക്കുന്നത്?” അദ്ദേഹം ചോദിച്ചു. അടുത്തിടെയാണ് കർണാടകയിൽ ഹലാൽ മാംസ വിഷയം ഉയർന്നു വന്നത്.

2021ൽ സംസ്ഥാന സർക്കാർ ഉണ്ടാക്കിയ നിയമപ്രകാരം കന്നുകാലികളെ വാങ്ങുന്നതും വിൽക്കുന്നതും കശാപ്പുചെയ്യുന്നതും നിയമവിരുദ്ധമാണ്. പശുക്കൾ, എരുമകൾ, കാളകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 13 വയസ്സ് പ്രായമുള്ള എരുമകളെയും അസുഖമുള്ള കന്നുകാലികളെയും ഈ നിയമപ്രകാരം ഒഴിവാക്കിയിട്ടുണ്ടെങ്കിലും മൃഗഡോക്ടറുടെ സാക്ഷ്യപത്രത്തിന് ശേഷം മാത്രമേ അവയെ കശാപ്പ് ചെയ്യാൻ കഴിയൂ. നിയമം ലംഘിക്കുന്നവർക്ക് 50,000 മുതൽ 5 ലക്ഷം രൂപ വരെ പിഴയും ഏഴ് വർഷം വരെ തടവും ലഭിക്കും.

Print Friendly, PDF & Email

Leave a Comment

More News