മാരകപ്രഹര ശേഷിയുള്ള തോക്കുകള്‍ നിരോധിക്കണമെന്ന് കമലാ ഹാരിസ്

ബഫല്ലൊ: അമേരിക്കന്‍ കൂട്ട വെടിവെപ്പു സംഭവങ്ങളില്‍ മരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മാരക പ്രഹരശേഷിയുള്ള തോക്കുകള്‍ അടിയന്തിരമായി നിരോധിക്കുന്നതിനുള്ള നിയമനിര്‍മ്മാണം നടത്തണമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ്  കമലാ ഹാരിസ് നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ ആഴ്ച ബഫല്ലൊയില്‍ നടന്ന മാസ്സ് ഷൂട്ടിങ്ങില്‍ കൊല്ലപ്പെട്ട 10 പേരില്‍ ഏറ്റവും പ്രായം കൂടിയ റൂത്ത് വൈറ്റ് ഫീല്‍ഡിന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് എത്തിച്ചേര്‍ന്ന കമലഹാരിസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

മാരക പ്രഹര ശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നത് യുദ്ധങ്ങളിലാണ്. സിവില്‍ സൊസൈറ്റിയില്‍ ഇത്തരം ആയുധങ്ങള്‍ക്ക് സ്ഥാനമില്ല-കമലഹാരിസ് പറഞ്ഞു.

അതൊടൊപ്പം തോക്കു വാങ്ങുമ്പോള്‍ യൂണിവേഴ്‌സല്‍ ബാക്ക് ഗ്രൗണ്ട് ആവശ്യമാണെന്നും കമലഹാരിസ് കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം മാത്രം 200 ലധികം വെടിവെപ്പു സംഭവങ്ങള്‍ ഉണ്ടായ സ്ഥിതിക്ക് ലൊമേക്കേഴ്‌സ് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന്, ഇതു രാഷ്ട്രീയത്തിനതീതമായിരിക്കണമെന്നും അവര്‍ പറഞ്ഞു.

ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുവാന്‍ അനുവദിക്കരുത്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം. ഇതില്‍ വിഭാഗീയത ഉണ്ടാകരുത്. യു.എസ്. കോണ്‍ഗ്രസ് അംഗങ്ങള്‍ തോളോട് തോള്‍ ചേര്‍ന്ന് നിയമനിര്‍മ്മാണത്തിന് ഒന്നിച്ചു നില്‍ക്കണമെന്നും കമലാ അഭ്യര്‍ത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News