കുട്ടികളുമായി പിതാവ് നദിയിൽ ചാടിയ സംഭവം: കുട്ടികളുടെ മൃതദേഹം കണ്ടെത്തി, പിതാവിന് പരിക്കേറ്റു

സെഹോർ (മധ്യപ്രദേശ്): കുടുംബ വഴക്കിനെ തുടർന്ന് പിതാവ് കുട്ടികളുമായി നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കുട്ടികൾ മരിച്ചു. മധ്യപ്രദേശിലെ സെഹോർ സ്വദേശിയായ രാജേഷ് അഹിർവാറിൻറെ മകൻ സാർത്തിക് (2), മകൾ ഓംവതി (4) മരിച്ചത്. കുട്ടികളുടെ മൃതദേഹം ശനിയാഴ്ച രാവിലെ കണ്ടെത്തി.

രാജേഷ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് രാജേഷും ഭാര്യയും തമ്മിൽ വഴക്കുണ്ടായി. വഴക്കിനെ തുടർന്ന് അയാൾ ഭാര്യയെ മർദിച്ചു.

മർദ്ദനത്തിൽ പരിക്കേറ്റ രാജേഷിൻറെ ഭാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് വീണ്ടും ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായത്. പ്രകോപിതനായ രാജേഷ് ആശുപത്രിയിൽ നിന്നും കുട്ടികളേയും കൂട്ടി നർമ്മദ നദിക്കരയിലേക്ക് പോകുകയായിരുന്നു. കുട്ടികളുമായി ഇയാൾ നദിയിൽ ചാടുന്നത് കണ്ട പ്രദേശവാസികൾ ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല.

നെഞ്ചിന് പരിക്കേറ്റ രാജേഷ് നർമ്മദാപുരം ജില്ലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പരിക്ക് ഭേദമായാലുടൻ രാജേഷിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഇൻസ്‌പെക്ടർ വികാസ് ഖിച്ചി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News