ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിയ വർഗീസിന്റെ ഡെപ്യൂട്ടേഷൻ കാലാവധി നീട്ടി

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡപ്യൂട്ടി ഡയറക്ടര്‍ തസ്തികയുടെ ഡെപ്യൂട്ടേഷൻ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. കണ്ണൂർ സർവകലാശാലയിൽ ഒന്നാം റാങ്കോടെ പ്രിയ വർഗീസ് അസോസിയേറ്റ് പ്രൊഫസറായി തിരഞ്ഞെടുക്കപ്പെട്ടത് വിവാദമായിരുന്നു.

ഈ വിഷയത്തിൽ ഗവർണർ വിശദീകരണം ചോദിച്ചതോടെ നിയമന ഉത്തരവ് നൽകാതെയാണ് ഡെപ്യൂട്ടേഷൻ നീട്ടിയത്. പ്രിയ ഇപ്പോൾ കേരള വർമ്മ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. അസോസിയേറ്റ് പ്രൊഫസറായി നിയമിതയായ ശേഷം പ്രിയയെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയമിക്കാം.

കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം വിഭാഗത്തില്‍ പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ പദവിയില്‍ ഒന്നാം റാങ്ക് നല്‍കിയുളള പട്ടിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗീകരിച്ചിരുന്നു. എന്നാല്‍ അടിസ്ഥാന യോഗ്യതയായ എട്ടു വര്‍ഷത്തെ അധ്യാപന പരിചയം ഇല്ലെന്ന് ആക്ഷേപമുയര്‍ന്നു. ഇതോടെ സിപിഎം നേതാവിന്‍റെ ഭാര്യയെ പിന്‍വാതില്‍ വഴി നിയമിക്കാന്‍ ശ്രമിച്ചതായി ആക്ഷേപമുയരുകയും വിവാദമാവുകയുമായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News